അപ്പോൾ യഹോവ കൽദയർ, അരാമ്യർ, മോവാബ്യർ, അമ്മോന്യർ എന്നിവരുടെ പടക്കൂട്ടങ്ങളെ അവന്റെ നേരെ അയച്ചു.2 പ്രവാചകന്മാരായ തന്റെ ദാസന്മാർ മുഖാന്തരം യഹോവ അരുളിച്ചെയ്തിരുന്ന വചനപ്രകാരം അവൻ അവരെ യെഹൂദയെ നശിപ്പിക്കത്തക്കവണ്ണം അതിന്റെ നേരെ അയച്ചു.3 മനശ്ശെ ചെയ്ത സകലപാപങ്ങളും നിമിത്തം യെഹൂദയെ തന്റെ സന്നിധിയിൽനിന്ന് നീക്കിക്കളയുവാൻ ഇത് യഹോവയുടെ കല്പനപ്രകാരം തന്നേ അവർക്ക് ഭവിച്ചു. (2 രാജാക്കന്മാര് 24:2-3).
സ്വാഭാവീക ആക്രമണത്തില്‍ യെഹൂദയ്ക്ക് എതിരായി പടക്കൂട്ടങ്ങള് വരികയായിരുന്നു, എന്നാല്‍ ആത്മീക മണ്ഡലത്തില്‍, ആ പടക്കൂട്ടങ്ങള് വരുവാനുള്ള കാരണം യെഹൂദയുടെ പാപവും ദൈവ വചനം അവര്‍ക്ക് എതിരായതിനാലുമാണ്. നിങ്ങള്‍ സ്വാഭാവീക തലത്തില്‍ കാണുന്ന പല പ്രശ്നങ്ങള്‍ക്കും ഒരു ആത്മീക തലംകൂടി ഉണ്ടെന്ന് അറിയുക.
യെഹോയാഖീൻ വാഴ്ച തുടങ്ങിയപ്പോൾ അവന് പതിനെട്ട് വയസ്സായിരുന്നു; അവൻ യെരൂശലേമിൽ മൂന്നുമാസം വാണു. (2 രാജാക്കന്മാര് 24:8).
2 ദിനവൃത്താന്തം 36:9 പറയുന്നു യെഹോയാഖീന് വാഴ്ച തുടങ്ങിയപ്പോള്‍ അവനു എട്ടു വയസ്സായിരുന്നു. ഈ രണ്ടു വിവരണങ്ങളും തമ്മിലുള്ള വ്യത്യാസത്തിന്റെ കാരണം ദിനവൃത്താന്തം പകര്‍ത്തിയെഴുതിയപ്പോള്‍ സംബന്ധിച്ച പിശകായിരിക്കാം.
അവൻ യഹോവയുടെ ആലയത്തിലെയും രാജധാനിയിലെയും സകലനിക്ഷേപങ്ങളും അവിടെനിന്ന് എടുത്ത് കൊണ്ടുപോയി; യിസ്രായേൽ രാജാവായ ശലോമോൻ യഹോവയുടെ മന്ദിരത്തിൽ ഉണ്ടാക്കിവെച്ചിരുന്ന പൊന്നുകൊണ്ടുള്ള ഉപകരണങ്ങളെല്ലാം യഹോവ അരുളിച്ചെയ്തിരുന്നതുപോലെ അവൻ വെട്ടിനുറുക്കി. (2 രാജാക്കന്മാര് 24:13).
ശലോമോന്റെ ആലയത്തിലെ ഉപകരണങ്ങള്‍ക്കും വിലയേറിയ നിക്ഷേപങ്ങള്‍ക്കും എന്തു സംഭവിച്ചുവെന്ന് ഇത് നമ്മോടു പറയുന്നു. ചില പുരാതന പാരമ്പര്യം പറയുന്നത് പ്രവാചകനായ യിരെമ്യാവ് നിയമത്തിന്റെ പെട്ടകം ഒളിപ്പിച്ചു വെച്ചതുകൊണ്ട് അത് വെട്ടിനുറുക്കി ബാബിലോണിലേക്ക് കൊണ്ടുപോയതിന്റെ കൂട്ടത്തില്‍ ഇല്ലായിരുന്നു എന്നാണ്.
എന്നാൽ സിദെക്കീയാവും ബാബിലോൺരാജാവിനോട് മത്സരിച്ചു. (2 രാജാക്കന്മാര് 24:20).
സിദെക്കിയാവിനോട് വിജയത്തിന്റെയും മുന്നേറ്റത്തിന്റെയും സന്ദേശം പ്രസംഗിച്ച കള്ളപ്രവാചകന്മാര് ആ കാലത്ത് ഉണ്ടായിരുന്നുവെന്ന് യിരമ്യാവ് നമ്മോടു പറയുന്നു, അവന് യിരമ്യാവിനെയും മറ്റ് ദൈവീക പ്രവാചകന്മാരെയും വിശ്വസിക്കേണ്ടതിനു പകരം അവരെ വിശ്വസിച്ചു. ആകയാല്‍ അവന് ബാബിലോണ്‍ രാജാവിനു വിരോധമായി മത്സരിച്ചു.
സ്വാഭാവീക ആക്രമണത്തില്‍ യെഹൂദയ്ക്ക് എതിരായി പടക്കൂട്ടങ്ങള് വരികയായിരുന്നു, എന്നാല്‍ ആത്മീക മണ്ഡലത്തില്‍, ആ പടക്കൂട്ടങ്ങള് വരുവാനുള്ള കാരണം യെഹൂദയുടെ പാപവും ദൈവ വചനം അവര്‍ക്ക് എതിരായതിനാലുമാണ്. നിങ്ങള്‍ സ്വാഭാവീക തലത്തില്‍ കാണുന്ന പല പ്രശ്നങ്ങള്‍ക്കും ഒരു ആത്മീക തലംകൂടി ഉണ്ടെന്ന് അറിയുക.
യെഹോയാഖീൻ വാഴ്ച തുടങ്ങിയപ്പോൾ അവന് പതിനെട്ട് വയസ്സായിരുന്നു; അവൻ യെരൂശലേമിൽ മൂന്നുമാസം വാണു. (2 രാജാക്കന്മാര് 24:8).
2 ദിനവൃത്താന്തം 36:9 പറയുന്നു യെഹോയാഖീന് വാഴ്ച തുടങ്ങിയപ്പോള്‍ അവനു എട്ടു വയസ്സായിരുന്നു. ഈ രണ്ടു വിവരണങ്ങളും തമ്മിലുള്ള വ്യത്യാസത്തിന്റെ കാരണം ദിനവൃത്താന്തം പകര്‍ത്തിയെഴുതിയപ്പോള്‍ സംബന്ധിച്ച പിശകായിരിക്കാം.
അവൻ യഹോവയുടെ ആലയത്തിലെയും രാജധാനിയിലെയും സകലനിക്ഷേപങ്ങളും അവിടെനിന്ന് എടുത്ത് കൊണ്ടുപോയി; യിസ്രായേൽ രാജാവായ ശലോമോൻ യഹോവയുടെ മന്ദിരത്തിൽ ഉണ്ടാക്കിവെച്ചിരുന്ന പൊന്നുകൊണ്ടുള്ള ഉപകരണങ്ങളെല്ലാം യഹോവ അരുളിച്ചെയ്തിരുന്നതുപോലെ അവൻ വെട്ടിനുറുക്കി. (2 രാജാക്കന്മാര് 24:13).
ശലോമോന്റെ ആലയത്തിലെ ഉപകരണങ്ങള്‍ക്കും വിലയേറിയ നിക്ഷേപങ്ങള്‍ക്കും എന്തു സംഭവിച്ചുവെന്ന് ഇത് നമ്മോടു പറയുന്നു. ചില പുരാതന പാരമ്പര്യം പറയുന്നത് പ്രവാചകനായ യിരെമ്യാവ് നിയമത്തിന്റെ പെട്ടകം ഒളിപ്പിച്ചു വെച്ചതുകൊണ്ട് അത് വെട്ടിനുറുക്കി ബാബിലോണിലേക്ക് കൊണ്ടുപോയതിന്റെ കൂട്ടത്തില്‍ ഇല്ലായിരുന്നു എന്നാണ്.
എന്നാൽ സിദെക്കീയാവും ബാബിലോൺരാജാവിനോട് മത്സരിച്ചു. (2 രാജാക്കന്മാര് 24:20).
സിദെക്കിയാവിനോട് വിജയത്തിന്റെയും മുന്നേറ്റത്തിന്റെയും സന്ദേശം പ്രസംഗിച്ച കള്ളപ്രവാചകന്മാര് ആ കാലത്ത് ഉണ്ടായിരുന്നുവെന്ന് യിരമ്യാവ് നമ്മോടു പറയുന്നു, അവന് യിരമ്യാവിനെയും മറ്റ് ദൈവീക പ്രവാചകന്മാരെയും വിശ്വസിക്കേണ്ടതിനു പകരം അവരെ വിശ്വസിച്ചു. ആകയാല്‍ അവന് ബാബിലോണ്‍ രാജാവിനു വിരോധമായി മത്സരിച്ചു.
Chapters