അനന്തരം ശലോമോൻ യെരൂശലേമിൽ തന്റെ അപ്പനായ ദാവീദിന് യഹോവ പ്രത്യക്ഷനായ മോറിയാപർവ്വതത്തിൽ, യെബൂസ്യനായ ഒർന്നാന്റെ മെതിക്കളത്തിൽ ദാവീദ് തയാറാക്കിയിരുന്ന സ്ഥലത്ത് യഹോവയുടെ ആലയം പണിവാൻ തുടങ്ങി. (2 ദിനവൃത്താന്തം 3:1).
ഇതേ പര്‍വ്വതത്തില്‍ തന്നെയായിരുന്നു അബ്രഹാം തന്റെ മകനായ യിസഹാക്കിനെ യാഗം അര്‍പ്പിക്കുവാനായി പോയത് (ഉല്പത്തി 22:2), മാത്രമല്ല ഇതിന്റെ കൂട്ടത്തിലുള്ള ഒരു മലയില്‍ തന്നെയാണ് യേശു പിന്നീട് കുരിശില്‍ മരിക്കുന്നത് (ഉല്പത്തി 22:14).
തന്റെ വാഴ്ചയുടെ നാലാം ആണ്ടിൽ രണ്ടാം മാസം രണ്ടാം ദിവസമായിരുന്നു അവൻ പണി തുടങ്ങിയത്.(2 ദിനവൃത്താന്തം 3:2).
നടപ്പാക്കാതെ പദ്ധതി തയ്യാറാക്കുന്നത് വ്യര്‍ത്ഥമായ ഒരു പരിശ്രമമാണ്, എന്നാല്‍ ശലോമോന് ദൈവത്തിന്റെ ആലയം പണിയുവാന്‍ തുടങ്ങി.
. . . . . . ചുവരിന്മേൽ കെരൂബുകളുടെ രൂപം കൊത്തിച്ചു (2 ദിനവൃത്താന്തം 3:7).
ഇത് സമാഗമനക്കുടാരത്തിന്റെ രൂപകല്പന അനുസരിച്ചുള്ളതാണ്, അതിന്റെ അകത്തെ അറയ്ക്ക് ചുറ്റുമായി കെരൂബിന്റെ നെയ്ത്തുപണി രൂപകല്പന ചെയ്തിട്ടുണ്ട്. അതിന്റെ ഫലമായി, ആലയത്തില്‍ പ്രവേശിക്കുമ്പോള്‍, ഒരുവന് എല്ലാടത്തും കെരൂബിനെ കാണുവാന്‍ ഇടയാകും, ഒരുവന് അവയെ സ്വര്‍ഗ്ഗത്തില്‍ കാണുന്നതുപോലെ (സങ്കീര്‍ത്തനം 80:1, യെശയ്യാവ് 37:16, അതുപോലെ യെഹസ്കേല്‍ 10:3). ഈ സ്വര്‍ഗ്ഗീയ ദൂതഗണങ്ങള്‍ ദൈവത്തെ സ്തുതിക്കുന്നതും ആരാധിക്കുന്നതും ഒരിക്കലും നിര്‍ത്തുന്നില്ല.
നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, ചണനൂൽ എന്നിവകൊണ്ടു തിരശ്ശീല ഉണ്ടാക്കി അതിന്മേൽ കെരൂബുകളെ നെയ്തുണ്ടാക്കി. (2 ദിനവൃത്താന്തം 3:14).
ഇത് ആലയത്തിലെ വിശുദ്ധസ്ഥലത്തെ അതിപരിശുദ്ധ സ്ഥലത്തുനിന്നും വേര്‍തിരിച്ച പ്രധാന അതിരായിരുന്നു. തിരശ്ശീലയ്ക്കു പിന്നില്‍ നിന്ന് ആലയത്തിന്റെ അതിപരിശുദ്ധ സ്ഥലത്തേക്ക് ഒരുവന് മാത്രമേ പോകുവാന്‍ കഴിയുമായിരുന്നുള്ളൂ - അത് മഹാപുരോഹിതന് ആണ്, അതും വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം.
ഈ തിരശ്ശീലയാണ് യേശുവിന്റെ മരണ സമയത്ത് മേല്‍തൊട്ട് അടിവരെ കീറിപോയത് (മത്തായി 27:51), അത് കാണിക്കുന്നത് അവന്റെ മരണം മുഖാന്തരം ഇനി ഒരിക്കലും അതിപരിശുദ്ധ സ്ഥലത്തേക്ക് പ്രവേശിക്കുന്നതിന് തടസ്സങ്ങളില്ല എന്നാണ്.
ഇപ്പോള്‍ അതിപരിശുദ്ധ സ്ഥലം നമുക്കായി തുറന്നിരിക്കയാണ്;
അതുകൊണ്ട് സഹോദരന്മാരേ, യേശുവിന്റെ രക്തത്താൽ നാം ധൈര്യത്തോടെ അതിവിശുദ്ധസ്ഥലത്തേക്ക് പ്രവേശിക്കേണ്ടതിനായി, യേശു തന്റെ ദേഹം എന്ന തിരശ്ശീലയിൽകൂടി നമുക്കുവേണ്ടി ജീവനുള്ള പുതുവഴി തുറക്കുകയും ചെയ്തു. (എബ്രായര്‍ 10:19-20). മത്തായി 27:51 ലെ ചീന്തപ്പെട്ട തിരശ്ശീല യേശുവിന്റെ തകര്‍ക്കപ്പെട്ട ശരീരത്തിനും സാദൃശ്യമാണ്, അതുമുഖാന്തരം നമുക്ക് അതിപരിശുദ്ധ സ്ഥലത്തേക്ക് പ്രവേശനം ഉണ്ട്.
അവൻ സ്തംഭങ്ങളെ മന്ദിരത്തിന്റെ മുമ്പിൽ വലത്തും ഇടത്തുമായി സ്ഥാപിച്ചു. വലത്തേതിന്നു യാഖീൻ എന്നും ഇടത്തേതിന്നു ബോവസ് എന്നും പേർവിളിച്ചു.(2 ദിനവൃത്താന്തം 3:17).
യാഖീന്‍ എന്നാല്‍ അവന് ഉറപ്പിക്കും എന്നാണര്‍ത്ഥം അതുപോലെ ബോവസ് എന്നതിന്റെ അര്‍ത്ഥം ബലം എന്നാകുന്നു.
ഇതേ പര്‍വ്വതത്തില്‍ തന്നെയായിരുന്നു അബ്രഹാം തന്റെ മകനായ യിസഹാക്കിനെ യാഗം അര്‍പ്പിക്കുവാനായി പോയത് (ഉല്പത്തി 22:2), മാത്രമല്ല ഇതിന്റെ കൂട്ടത്തിലുള്ള ഒരു മലയില്‍ തന്നെയാണ് യേശു പിന്നീട് കുരിശില്‍ മരിക്കുന്നത് (ഉല്പത്തി 22:14).
തന്റെ വാഴ്ചയുടെ നാലാം ആണ്ടിൽ രണ്ടാം മാസം രണ്ടാം ദിവസമായിരുന്നു അവൻ പണി തുടങ്ങിയത്.(2 ദിനവൃത്താന്തം 3:2).
നടപ്പാക്കാതെ പദ്ധതി തയ്യാറാക്കുന്നത് വ്യര്‍ത്ഥമായ ഒരു പരിശ്രമമാണ്, എന്നാല്‍ ശലോമോന് ദൈവത്തിന്റെ ആലയം പണിയുവാന്‍ തുടങ്ങി.
. . . . . . ചുവരിന്മേൽ കെരൂബുകളുടെ രൂപം കൊത്തിച്ചു (2 ദിനവൃത്താന്തം 3:7).
ഇത് സമാഗമനക്കുടാരത്തിന്റെ രൂപകല്പന അനുസരിച്ചുള്ളതാണ്, അതിന്റെ അകത്തെ അറയ്ക്ക് ചുറ്റുമായി കെരൂബിന്റെ നെയ്ത്തുപണി രൂപകല്പന ചെയ്തിട്ടുണ്ട്. അതിന്റെ ഫലമായി, ആലയത്തില്‍ പ്രവേശിക്കുമ്പോള്‍, ഒരുവന് എല്ലാടത്തും കെരൂബിനെ കാണുവാന്‍ ഇടയാകും, ഒരുവന് അവയെ സ്വര്‍ഗ്ഗത്തില്‍ കാണുന്നതുപോലെ (സങ്കീര്‍ത്തനം 80:1, യെശയ്യാവ് 37:16, അതുപോലെ യെഹസ്കേല്‍ 10:3). ഈ സ്വര്‍ഗ്ഗീയ ദൂതഗണങ്ങള്‍ ദൈവത്തെ സ്തുതിക്കുന്നതും ആരാധിക്കുന്നതും ഒരിക്കലും നിര്‍ത്തുന്നില്ല.
നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, ചണനൂൽ എന്നിവകൊണ്ടു തിരശ്ശീല ഉണ്ടാക്കി അതിന്മേൽ കെരൂബുകളെ നെയ്തുണ്ടാക്കി. (2 ദിനവൃത്താന്തം 3:14).
ഇത് ആലയത്തിലെ വിശുദ്ധസ്ഥലത്തെ അതിപരിശുദ്ധ സ്ഥലത്തുനിന്നും വേര്‍തിരിച്ച പ്രധാന അതിരായിരുന്നു. തിരശ്ശീലയ്ക്കു പിന്നില്‍ നിന്ന് ആലയത്തിന്റെ അതിപരിശുദ്ധ സ്ഥലത്തേക്ക് ഒരുവന് മാത്രമേ പോകുവാന്‍ കഴിയുമായിരുന്നുള്ളൂ - അത് മഹാപുരോഹിതന് ആണ്, അതും വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം.
ഈ തിരശ്ശീലയാണ് യേശുവിന്റെ മരണ സമയത്ത് മേല്‍തൊട്ട് അടിവരെ കീറിപോയത് (മത്തായി 27:51), അത് കാണിക്കുന്നത് അവന്റെ മരണം മുഖാന്തരം ഇനി ഒരിക്കലും അതിപരിശുദ്ധ സ്ഥലത്തേക്ക് പ്രവേശിക്കുന്നതിന് തടസ്സങ്ങളില്ല എന്നാണ്.
ഇപ്പോള്‍ അതിപരിശുദ്ധ സ്ഥലം നമുക്കായി തുറന്നിരിക്കയാണ്;
അതുകൊണ്ട് സഹോദരന്മാരേ, യേശുവിന്റെ രക്തത്താൽ നാം ധൈര്യത്തോടെ അതിവിശുദ്ധസ്ഥലത്തേക്ക് പ്രവേശിക്കേണ്ടതിനായി, യേശു തന്റെ ദേഹം എന്ന തിരശ്ശീലയിൽകൂടി നമുക്കുവേണ്ടി ജീവനുള്ള പുതുവഴി തുറക്കുകയും ചെയ്തു. (എബ്രായര്‍ 10:19-20). മത്തായി 27:51 ലെ ചീന്തപ്പെട്ട തിരശ്ശീല യേശുവിന്റെ തകര്‍ക്കപ്പെട്ട ശരീരത്തിനും സാദൃശ്യമാണ്, അതുമുഖാന്തരം നമുക്ക് അതിപരിശുദ്ധ സ്ഥലത്തേക്ക് പ്രവേശനം ഉണ്ട്.
അവൻ സ്തംഭങ്ങളെ മന്ദിരത്തിന്റെ മുമ്പിൽ വലത്തും ഇടത്തുമായി സ്ഥാപിച്ചു. വലത്തേതിന്നു യാഖീൻ എന്നും ഇടത്തേതിന്നു ബോവസ് എന്നും പേർവിളിച്ചു.(2 ദിനവൃത്താന്തം 3:17).
യാഖീന്‍ എന്നാല്‍ അവന് ഉറപ്പിക്കും എന്നാണര്‍ത്ഥം അതുപോലെ ബോവസ് എന്നതിന്റെ അര്‍ത്ഥം ബലം എന്നാകുന്നു.
Chapters