അങ്ങനെ യിസ്രായേൽമക്കൾ പട്ടണങ്ങളിൽ പാർത്തിരിക്കുമ്പോൾ ഏഴാം മാസത്തിൽ ജനം ഒരുമനപ്പെട്ട് യെരൂശലേമിൽ വന്നുകൂടി. (എസ്രാ 3:1).
യിസ്രായേലിന്റെ ആത്മീക കലണ്ടറില്‍, ഏഴാമത്തെ മാസം പ്രത്യേകം ആചരിക്കുവാന്‍ പ്രാധാന്യമുള്ള മാസമായിരുന്നു. എബ്രായ കലണ്ടറിലെ ഏഴാം മാസത്തിലാണ് അവര്‍ പാപപരിഹാര ദിവസവും, കാഹളനാദ പെരുന്നാളും, കൂടാര പെരുന്നാളും ആചരിച്ചിരുന്നത്.
യോസാദാക്കിന്റെ മകനായ യേശുവയും അവന്റെ സഹോദരന്മാരായ പുരോഹിതന്മാരും ശെയൽതീയേലിന്റെ മകനായ സെരുബ്ബാബേലും അവന്റെ സഹോദരന്മാരും എഴുന്നേറ്റ് ദൈവപുരുഷനായ മോശെയുടെ ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്നതുപോലെ ഹോമയാഗങ്ങൾ അർപ്പിക്കേണ്ടതിന് യിസ്രായേലിന്റെ ദൈവത്തിന്റെ യാഗപീഠം പണിതു. (എസ്രാ 3:2).
യോസാദാക്കിന്റെ മകനായ യേശുവ, "നെബുഖദ്നേസറിനാല് കൊല്ലപ്പെട്ട മഹാപുരോഹിതനായിരുന്ന സെരായാവിന്റെ കൊച്ചുമകനായിരുന്നു, 2 രാജാക്കന്മാര് 25:18, 21. ഈ യേശുവ അഥവാ യോശുവ ആയിരുന്നു പ്രവാസത്തിനു ശേഷമുള്ള ആദ്യത്തെ മഹാപുരോഹിതന്".
യേശുവയും സെരുബ്ബാബേലും ആയിരുന്നു ആലയം പുതുക്കി പണിയുവാനുള്ള പ്രയത്നത്തിന്റെ പ്രഥമ ചുമതലക്കാര്‍. ആലയത്തിന് പുറത്തു യെരുശലേമിലെ മന്ദിര മലമുകളില്‍ ഉണ്ടായിരുന്ന യാഗപീഠം പണിതുകൊണ്ട് അവര്‍ തങ്ങളുടെ ജോലി ആരംഭിച്ചു.
എഴുന്നേറ്റ് ദൈവപുരുഷനായ മോശെയുടെ ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്നതുപോലെ ഹോമയാഗങ്ങൾ അർപ്പിക്കേണ്ടതിന് യിസ്രായേലിന്റെ ദൈവത്തിന്റെ യാഗപീഠം പണിതു. (എസ്രാ 3:2).
ആലയത്തില്‍ പണികള്‍ ആരംഭിക്കുന്നതിനു മുമ്പ്, ദൈവത്തിന്റെ മഹത്വത്തിനായി അവര്‍ ഒരു യാഗപീഠം നിര്‍മ്മിച്ചു. യാഗപീഠത്തിന്റെ നിര്‍മ്മിതിയ്ക്ക് ശേഷം, ആലയത്തിന്റെ പണി ഒരു ലളിതമായ ദൌത്യമാണ്, ആത്മീകമായി സംസാരിക്കുമ്പോള്‍. അവര്‍ യാഗപീഠം പണിതുകൊണ്ട് ആരംഭിച്ചു കാരണം യാഗപീഠം കഴിഞ്ഞകാലങ്ങള്ക്കുള്ള ക്ഷമയേയും ഭാവിയിലേക്കുള്ള പുതുക്കപ്പെട്ട സമര്‍പ്പണത്തേയും കാണിക്കുന്ന ആത്മീക മുന്‍ഗണനയില്‍ പെട്ട കാര്യമാണ്. ആകയാല്‍ അവര്‍ യാഗപീഠത്തോടെ പണി ആരംഭിച്ചു.
ഒരു ആലയമില്ലാതെ യാഗപീഠം ഉണ്ടാകുവാന്‍ സാധിക്കും, എന്നാല്‍ ഒരു യാഗപീഠം ഇല്ലാതെ ഒരു ആലയം ഉണ്ടാകുകയില്ല. യാഗസ്ഥലത്തുവെച്ചാണ് ദൈവം മനുഷ്യരെ കണ്ടുമുട്ടുന്നത്, അതാണ് ഒരു യാഗപീഠം എന്നത്.
അവർ ദേശത്തെ നിവാസികളെ പേടിച്ചിട്ട് യാഗപീഠത്തെ അതിന്റെ പണ്ടത്തെ നിലയിൽ പണിതു; അതിന്മേൽ യഹോവയ്ക്കു ഹോമയാഗങ്ങളെ, കാലത്തും വൈകുന്നേരത്തും ഉള്ള ഹോമയാഗങ്ങളെത്തന്നെ അർപ്പിച്ചു. (എസ്രാ 3:3).
അവര്‍ യാഗപീഠം ആദ്യത്തെ നിലയില്‍ ക്രമീകരിച്ചു, അതിന്റെ അര്‍ത്ഥം മുമ്പുണ്ടായിരുന്ന യാഗപീഠത്തിനു അവര്‍ പഴയ അടിസ്ഥാനം കണ്ടെത്തി എന്നിട്ട് പഴയത് ഉണ്ടായിരുന്ന അതേ സ്ഥലത്തുതന്നെ പുതിയതും അവര്‍ പണിതു, അത് ഒര്‍ന്നാന്റെ കളത്തില്‍ ദാവീദ് പണിത യാഗപീഠത്തിന്റെ കാലത്തേക്ക് പോകുന്നു. (2 ശമുവേല്‍ 24:16-19).
യാഗപീഠം പണിയുന്നതില്‍ എതിര്‍പ്പുകള്‍ ഉണ്ടായിരുന്നതുകൊണ്ട് ആളുകള്‍ ഭയപ്പെടുകയുണ്ടായി. നിങ്ങളും യാഗപീഠം പണിയുവാനും യാഗപീഠത്തിങ്കല്‍ വന്നു ആരാധന അര്‍പ്പിക്കുവാനും തുടങ്ങുമ്പോള്‍ നിങ്ങള്‍ക്കും എതിര്‍പ്പുകള്‍ ഉണ്ടാകും.
അവർ കല്പണിക്കാർക്കും ആശാരികൾക്കും ദ്രവ്യമായിട്ടും പാർസിരാജാവായ കോരെശിന്റെ കല്പനപ്രകാരം ലെബാനോനിൽനിന്നു ദേവദാരു കടൽവഴി യാഫോവിലേക്കു കൊണ്ടുവരേണ്ടതിന് സീദോന്യർക്കും സോര്യർക്കും ഭക്ഷണവും പാനീയവും എണ്ണയും ആയിട്ടും കൂലി കൊടുത്തു. (എസ്രാ 3:7).
നേരത്തെ ശലോമോന്റെ ആലയവും പണികഴിപ്പിച്ചത് ജാതികളുടെ പിന്തുണയോടുകൂടിയും ആയിരുന്നു. അതുപോലെതന്നെ, രണ്ടാമത്തെ ആലയവും പണിതത് ജാതികളുടെ സഹകരണവും സഹായവുകൊണ്ടാണ്.
ഇരുപത് വയസ്സുമുതൽ മേലോട്ടു പ്രായമുള്ള ലേവ്യരെ യഹോവയുടെ ആലയത്തിന്റെ പണിനടത്തുവാൻ നിയമിച്ചു. (എസ്രാ 3:8).
മോശെയുടെ ന്യായപ്രമാണത്തില്‍ രേഖപ്പെടുത്തിയിരിക്കുന്ന ആവശ്യങ്ങളുടെ അടിസ്ഥാനത്തില്‍, ലേവ്യര്‍ സമൂഹത്തില്‍ സേവനം ചെയ്യുന്ന ഉത്തരവാദിത്വത്തില്‍ വരുന്നതിനു മുമ്പ് അവര്‍ക്ക് മുപ്പതു വയസ്സ് തികഞ്ഞിരിക്കണമായിരുന്നു. (സംഖ്യാപുസ്തകം 4:1-3, 4:3-47). ലേവ്യരുടെ ശുശ്രൂഷയ്ക്കുള്ള കുറഞ്ഞ പ്രായപരിധി ദാവീദ് ഇരുപതു വയസ്സായി നിശ്ചയിച്ചു, മതപരമായ മറ്റു ഉത്തരവാദിത്വങ്ങളുടെ നിലയിലേക്ക് കൊണ്ടുവരുന്നു (1 ദിനവൃത്താന്തം 23:24). സെരുബ്ബാബേലും യേശുവയും നേതൃത്വത്തില്‍ ആയിരുന്ന സമയത്ത്, ദാവിദിന്റെ നല്ല പരിഷ്കാരം അവര്‍ സമൂഹത്തിന്റെ നിലവാരമായി അംഗീകരിച്ചു.
12 എന്നാൽ പുരോഹിതന്മാരിലും ലേവ്യരിലും പിതൃഭവനത്തലവന്മാരിലും മുമ്പിലത്തെ ആലയം കണ്ടിട്ടുള്ള വയോധികന്മാരായ അനേകർ ഈ ആലയത്തിന്റെ അടിസ്ഥാനം ഇട്ട് കണ്ടപ്പോൾ ഉറക്കെ കരഞ്ഞുപോയി; മറ്റു പലരും സന്തോഷത്തോടെ ഉച്ചത്തിൽ ആർത്തു.
13അങ്ങനെ ജനത്തിൽ സന്തോഷഘോഷത്തിന്റെ ശബ്ദവും കരച്ചലിന്റെ ശബ്ദവും തമ്മിൽ തിരിച്ചറിവാൻ കഴിയാതെയിരുന്നു; ജനം അത്യുച്ചത്തിൽ ഘോഷിച്ചതുകൊണ്ട് ഘോഷം ബഹുദൂരം കേട്ടു. (എസ്രാ 3:12-13).
ഇപ്പോള്‍ അവിടെ ആയിരിക്കുന്ന ചില പഴയ ആളുകള്‍ ഈ പ്രെത്യേക സ്ഥലത്ത് അമ്പതു വര്‍ഷങ്ങള്‍ക്കു മുമ്പ് നിന്നുകൊണ്ട് നേരത്തേയുണ്ടായിരുന്ന ആലയത്തിലെ വിശിഷ്ടമായ കല്ലുകളെ അഗ്നി വിഴുങ്ങുന്നതും ദേവദാരു മരങ്ങള്‍ കൊണ്ടുള്ള പണികള്‍ തീയാല് കത്തി നശിക്കുന്നതും കണ്ടിരിക്കുവാനുള്ള സകല സാധ്യതകളുമുണ്ട്. അതിന്റെ ഫലമായി, ആലയത്തിന്റെ ആദ്യത്തെ മഹത്വം അവര്‍ ഓര്‍ത്തുകൊണ്ട് അവര്‍ ഉറക്കെ കരയുവാന്‍ ഇടയായി.
മുമ്പിലത്തെ ആലയത്തെ സംബന്ധിച്ചു ഒരു ഓര്‍മ്മകളും ഇല്ലാത്ത ചെറുപ്പക്കാര്‍, ആലയം പുതുക്കി പണിയുകയും അവിടെ ആരാധന പുനഃസ്ഥാപിക്കയും ചെയ്യുന്ന ഈ പ്രക്രിയയാകുന്ന പ്രധാനപ്പെട്ട നാഴികക്കല്ലിനു സാക്ഷ്യം വഹിച്ചപ്പോള്‍ സത്യമായ സന്തോഷം അവര്‍ അനുഭവിക്കുകയും ചെയ്തു.
എന്നിരുന്നാലും, ഈ ആലയത്തിന്റെ ചെറിയ ആരംഭം കണ്ടുകൊണ്ട് അതിനെ വിലകുറച്ച് കാണരുതെന്ന് പ്രവാചകന്മാര് ആളുകള്‍ക്ക് മുന്നറിയിപ്പ് നല്കുന്നു. (ഹഗ്ഗായി 2:1-9, സെഖര്യാവ് 4:8-10).
യിസ്രായേലിന്റെ ആത്മീക കലണ്ടറില്‍, ഏഴാമത്തെ മാസം പ്രത്യേകം ആചരിക്കുവാന്‍ പ്രാധാന്യമുള്ള മാസമായിരുന്നു. എബ്രായ കലണ്ടറിലെ ഏഴാം മാസത്തിലാണ് അവര്‍ പാപപരിഹാര ദിവസവും, കാഹളനാദ പെരുന്നാളും, കൂടാര പെരുന്നാളും ആചരിച്ചിരുന്നത്.
യോസാദാക്കിന്റെ മകനായ യേശുവയും അവന്റെ സഹോദരന്മാരായ പുരോഹിതന്മാരും ശെയൽതീയേലിന്റെ മകനായ സെരുബ്ബാബേലും അവന്റെ സഹോദരന്മാരും എഴുന്നേറ്റ് ദൈവപുരുഷനായ മോശെയുടെ ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്നതുപോലെ ഹോമയാഗങ്ങൾ അർപ്പിക്കേണ്ടതിന് യിസ്രായേലിന്റെ ദൈവത്തിന്റെ യാഗപീഠം പണിതു. (എസ്രാ 3:2).
യോസാദാക്കിന്റെ മകനായ യേശുവ, "നെബുഖദ്നേസറിനാല് കൊല്ലപ്പെട്ട മഹാപുരോഹിതനായിരുന്ന സെരായാവിന്റെ കൊച്ചുമകനായിരുന്നു, 2 രാജാക്കന്മാര് 25:18, 21. ഈ യേശുവ അഥവാ യോശുവ ആയിരുന്നു പ്രവാസത്തിനു ശേഷമുള്ള ആദ്യത്തെ മഹാപുരോഹിതന്".
യേശുവയും സെരുബ്ബാബേലും ആയിരുന്നു ആലയം പുതുക്കി പണിയുവാനുള്ള പ്രയത്നത്തിന്റെ പ്രഥമ ചുമതലക്കാര്‍. ആലയത്തിന് പുറത്തു യെരുശലേമിലെ മന്ദിര മലമുകളില്‍ ഉണ്ടായിരുന്ന യാഗപീഠം പണിതുകൊണ്ട് അവര്‍ തങ്ങളുടെ ജോലി ആരംഭിച്ചു.
എഴുന്നേറ്റ് ദൈവപുരുഷനായ മോശെയുടെ ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്നതുപോലെ ഹോമയാഗങ്ങൾ അർപ്പിക്കേണ്ടതിന് യിസ്രായേലിന്റെ ദൈവത്തിന്റെ യാഗപീഠം പണിതു. (എസ്രാ 3:2).
ആലയത്തില്‍ പണികള്‍ ആരംഭിക്കുന്നതിനു മുമ്പ്, ദൈവത്തിന്റെ മഹത്വത്തിനായി അവര്‍ ഒരു യാഗപീഠം നിര്‍മ്മിച്ചു. യാഗപീഠത്തിന്റെ നിര്‍മ്മിതിയ്ക്ക് ശേഷം, ആലയത്തിന്റെ പണി ഒരു ലളിതമായ ദൌത്യമാണ്, ആത്മീകമായി സംസാരിക്കുമ്പോള്‍. അവര്‍ യാഗപീഠം പണിതുകൊണ്ട് ആരംഭിച്ചു കാരണം യാഗപീഠം കഴിഞ്ഞകാലങ്ങള്ക്കുള്ള ക്ഷമയേയും ഭാവിയിലേക്കുള്ള പുതുക്കപ്പെട്ട സമര്‍പ്പണത്തേയും കാണിക്കുന്ന ആത്മീക മുന്‍ഗണനയില്‍ പെട്ട കാര്യമാണ്. ആകയാല്‍ അവര്‍ യാഗപീഠത്തോടെ പണി ആരംഭിച്ചു.
ഒരു ആലയമില്ലാതെ യാഗപീഠം ഉണ്ടാകുവാന്‍ സാധിക്കും, എന്നാല്‍ ഒരു യാഗപീഠം ഇല്ലാതെ ഒരു ആലയം ഉണ്ടാകുകയില്ല. യാഗസ്ഥലത്തുവെച്ചാണ് ദൈവം മനുഷ്യരെ കണ്ടുമുട്ടുന്നത്, അതാണ് ഒരു യാഗപീഠം എന്നത്.
അവർ ദേശത്തെ നിവാസികളെ പേടിച്ചിട്ട് യാഗപീഠത്തെ അതിന്റെ പണ്ടത്തെ നിലയിൽ പണിതു; അതിന്മേൽ യഹോവയ്ക്കു ഹോമയാഗങ്ങളെ, കാലത്തും വൈകുന്നേരത്തും ഉള്ള ഹോമയാഗങ്ങളെത്തന്നെ അർപ്പിച്ചു. (എസ്രാ 3:3).
അവര്‍ യാഗപീഠം ആദ്യത്തെ നിലയില്‍ ക്രമീകരിച്ചു, അതിന്റെ അര്‍ത്ഥം മുമ്പുണ്ടായിരുന്ന യാഗപീഠത്തിനു അവര്‍ പഴയ അടിസ്ഥാനം കണ്ടെത്തി എന്നിട്ട് പഴയത് ഉണ്ടായിരുന്ന അതേ സ്ഥലത്തുതന്നെ പുതിയതും അവര്‍ പണിതു, അത് ഒര്‍ന്നാന്റെ കളത്തില്‍ ദാവീദ് പണിത യാഗപീഠത്തിന്റെ കാലത്തേക്ക് പോകുന്നു. (2 ശമുവേല്‍ 24:16-19).
യാഗപീഠം പണിയുന്നതില്‍ എതിര്‍പ്പുകള്‍ ഉണ്ടായിരുന്നതുകൊണ്ട് ആളുകള്‍ ഭയപ്പെടുകയുണ്ടായി. നിങ്ങളും യാഗപീഠം പണിയുവാനും യാഗപീഠത്തിങ്കല്‍ വന്നു ആരാധന അര്‍പ്പിക്കുവാനും തുടങ്ങുമ്പോള്‍ നിങ്ങള്‍ക്കും എതിര്‍പ്പുകള്‍ ഉണ്ടാകും.
അവർ കല്പണിക്കാർക്കും ആശാരികൾക്കും ദ്രവ്യമായിട്ടും പാർസിരാജാവായ കോരെശിന്റെ കല്പനപ്രകാരം ലെബാനോനിൽനിന്നു ദേവദാരു കടൽവഴി യാഫോവിലേക്കു കൊണ്ടുവരേണ്ടതിന് സീദോന്യർക്കും സോര്യർക്കും ഭക്ഷണവും പാനീയവും എണ്ണയും ആയിട്ടും കൂലി കൊടുത്തു. (എസ്രാ 3:7).
നേരത്തെ ശലോമോന്റെ ആലയവും പണികഴിപ്പിച്ചത് ജാതികളുടെ പിന്തുണയോടുകൂടിയും ആയിരുന്നു. അതുപോലെതന്നെ, രണ്ടാമത്തെ ആലയവും പണിതത് ജാതികളുടെ സഹകരണവും സഹായവുകൊണ്ടാണ്.
ഇരുപത് വയസ്സുമുതൽ മേലോട്ടു പ്രായമുള്ള ലേവ്യരെ യഹോവയുടെ ആലയത്തിന്റെ പണിനടത്തുവാൻ നിയമിച്ചു. (എസ്രാ 3:8).
മോശെയുടെ ന്യായപ്രമാണത്തില്‍ രേഖപ്പെടുത്തിയിരിക്കുന്ന ആവശ്യങ്ങളുടെ അടിസ്ഥാനത്തില്‍, ലേവ്യര്‍ സമൂഹത്തില്‍ സേവനം ചെയ്യുന്ന ഉത്തരവാദിത്വത്തില്‍ വരുന്നതിനു മുമ്പ് അവര്‍ക്ക് മുപ്പതു വയസ്സ് തികഞ്ഞിരിക്കണമായിരുന്നു. (സംഖ്യാപുസ്തകം 4:1-3, 4:3-47). ലേവ്യരുടെ ശുശ്രൂഷയ്ക്കുള്ള കുറഞ്ഞ പ്രായപരിധി ദാവീദ് ഇരുപതു വയസ്സായി നിശ്ചയിച്ചു, മതപരമായ മറ്റു ഉത്തരവാദിത്വങ്ങളുടെ നിലയിലേക്ക് കൊണ്ടുവരുന്നു (1 ദിനവൃത്താന്തം 23:24). സെരുബ്ബാബേലും യേശുവയും നേതൃത്വത്തില്‍ ആയിരുന്ന സമയത്ത്, ദാവിദിന്റെ നല്ല പരിഷ്കാരം അവര്‍ സമൂഹത്തിന്റെ നിലവാരമായി അംഗീകരിച്ചു.
12 എന്നാൽ പുരോഹിതന്മാരിലും ലേവ്യരിലും പിതൃഭവനത്തലവന്മാരിലും മുമ്പിലത്തെ ആലയം കണ്ടിട്ടുള്ള വയോധികന്മാരായ അനേകർ ഈ ആലയത്തിന്റെ അടിസ്ഥാനം ഇട്ട് കണ്ടപ്പോൾ ഉറക്കെ കരഞ്ഞുപോയി; മറ്റു പലരും സന്തോഷത്തോടെ ഉച്ചത്തിൽ ആർത്തു.
13അങ്ങനെ ജനത്തിൽ സന്തോഷഘോഷത്തിന്റെ ശബ്ദവും കരച്ചലിന്റെ ശബ്ദവും തമ്മിൽ തിരിച്ചറിവാൻ കഴിയാതെയിരുന്നു; ജനം അത്യുച്ചത്തിൽ ഘോഷിച്ചതുകൊണ്ട് ഘോഷം ബഹുദൂരം കേട്ടു. (എസ്രാ 3:12-13).
ഇപ്പോള്‍ അവിടെ ആയിരിക്കുന്ന ചില പഴയ ആളുകള്‍ ഈ പ്രെത്യേക സ്ഥലത്ത് അമ്പതു വര്‍ഷങ്ങള്‍ക്കു മുമ്പ് നിന്നുകൊണ്ട് നേരത്തേയുണ്ടായിരുന്ന ആലയത്തിലെ വിശിഷ്ടമായ കല്ലുകളെ അഗ്നി വിഴുങ്ങുന്നതും ദേവദാരു മരങ്ങള്‍ കൊണ്ടുള്ള പണികള്‍ തീയാല് കത്തി നശിക്കുന്നതും കണ്ടിരിക്കുവാനുള്ള സകല സാധ്യതകളുമുണ്ട്. അതിന്റെ ഫലമായി, ആലയത്തിന്റെ ആദ്യത്തെ മഹത്വം അവര്‍ ഓര്‍ത്തുകൊണ്ട് അവര്‍ ഉറക്കെ കരയുവാന്‍ ഇടയായി.
മുമ്പിലത്തെ ആലയത്തെ സംബന്ധിച്ചു ഒരു ഓര്‍മ്മകളും ഇല്ലാത്ത ചെറുപ്പക്കാര്‍, ആലയം പുതുക്കി പണിയുകയും അവിടെ ആരാധന പുനഃസ്ഥാപിക്കയും ചെയ്യുന്ന ഈ പ്രക്രിയയാകുന്ന പ്രധാനപ്പെട്ട നാഴികക്കല്ലിനു സാക്ഷ്യം വഹിച്ചപ്പോള്‍ സത്യമായ സന്തോഷം അവര്‍ അനുഭവിക്കുകയും ചെയ്തു.
എന്നിരുന്നാലും, ഈ ആലയത്തിന്റെ ചെറിയ ആരംഭം കണ്ടുകൊണ്ട് അതിനെ വിലകുറച്ച് കാണരുതെന്ന് പ്രവാചകന്മാര് ആളുകള്‍ക്ക് മുന്നറിയിപ്പ് നല്കുന്നു. (ഹഗ്ഗായി 2:1-9, സെഖര്യാവ് 4:8-10).