हिंदी मराठी తెలుగు മലയാളം தமிழ் ಕನ್ನಡ Contact us Contact us Listen on Spotify Listen on Spotify Download on the App StoreDownload iOS App Get it on Google Play Download Android App
 
Login
Online Giving
Login
  • Home
  • Events
  • Live
  • TV
  • NoahTube
  • Praises
  • News
  • Manna
  • Prayers
  • Confessions
  • Dreams
  • E-Books
  • Commentary
  • Obituaries
  • Oasis
  1. Home
  2. Daily Manna
  3. കുറ്റകൃത്യത്തിന്‍റെ മറഞ്ഞുകിടക്കുന്ന കെണി
Daily Manna

കുറ്റകൃത്യത്തിന്‍റെ മറഞ്ഞുകിടക്കുന്ന കെണി

Monday, 5th of January 2026
1 0 249
Categories : ഇടര്‍ച്ച (Offence)
ക്രൈസ്തവര്‍ക്കെതിരെ ശത്രു ഉപയോഗിക്കുന്ന ഏറ്റവും സൂക്ഷ്മവും എന്നാല്‍ ഏറ്റവും നാശകരവുമായ ആയുധങ്ങളില്‍ ഒന്നാണ് കുറ്റകൃത്യം. വളരെ അപൂര്‍വ്വമായി മാത്രമേ കുറ്റകൃത്യം ഉച്ചത്തില്‍ പ്രഖ്യാപിക്കാറുള്ളൂ. പകരം, അത് വേദന, തെറ്റിദ്ധാരണ, നിറവേറാത്ത പ്രതീക്ഷകള്‍, അഥവാ അന്യായം എന്നിവയിലൂടെ നിശബ്ദമായി ഹൃദയത്തിലേക്ക് വഴുതിവീഴുന്നു. തിരുവെഴുത്ത് നമുക്ക് വ്യക്തമായ മുന്നറിയിപ്പ് നല്‍കുന്നു:

"നിന്‍റെ ന്യായപ്രമാണത്തോടു പ്രിയം ഉള്ളവർക്കു മഹാസമാധാനം ഉണ്ട്; 
അവർക്കു വീഴ്ചയ്ക്കു സംഗതി ഏതുമില്ല". (സങ്കീർത്തനങ്ങൾ 119:165).

ഇവിടെ വീഴ്ച എന്നത് മറഞ്ഞിരിക്കുന്ന ഒരു കെണിയെ സൂചിപ്പിക്കുന്നു - പുരോഗതിയെ തടയുവാനായി വഴിയില്‍ സ്ഥാപിച്ചിരിക്കുന്ന ഒന്ന്. കുറ്റകൃത്യം കൃത്യമായി അതുതന്നെയാണ്: നമ്മെ വേദനിപ്പിക്കാന്‍ മാത്രമല്ല, മറിച്ച് നമ്മെ തടയുവാനായി രൂപകല്‍പന ചെയ്ത ഒരു കെണി.

കുറ്റകൃത്യം അനിവാര്യമായതാണ്, എന്നാല്‍ ബന്ധനം ഐച്ഛികമാണ്.

കുറ്റമില്ലാത്ത ഒരു ജീവിതം കര്‍ത്താവായ യേശു ഒരിക്കലും വാഗ്ദത്തം ചെയ്തിട്ടില്ല. വാസ്തവത്തില്‍ അവന്‍ ഇങ്ങനെ പറഞ്ഞു:

"ഇടർച്ചകൾ വരാതിരിക്കുന്നത് അസാധ്യം; 
എങ്കിലും അവ വരുത്തുന്നവന് അയ്യോ കഷ്ടം". (ലൂക്കൊസ് 17:1).

ഇടര്‍ച്ച വരുമോ എന്നതല്ല പ്രശ്നം, മറിച്ച് അത് വരുമ്പോള്‍ നാം എന്ത് ചെയ്യുന്നു എന്നതാണ്. ഇടര്‍ച്ച അപകടകരമാകുന്നത് അത് സംഭവിക്കുമ്പോഴല്ല, മറിച്ച് അത് നാം നിലനിര്‍ത്തുമ്പോള്‍ ആണ്. വെല്ലുവിളിക്കപ്പെടാതെ ഹൃദയത്തിലേക്ക് കടക്കുന്നത്‌ ഉടന്‍ മനസ്സിനെ രൂപപ്പെടുത്തും; മനസ്സിനെ രൂപപ്പെടുത്തുന്നതാണ് ഒടുവില്‍ നമ്മുടെ തീരുമാനങ്ങളെ നിയന്ത്രിക്കുന്നത്‌.

സദൃശ്യവാക്യങ്ങള്‍ നമുക്ക് നല്‍കുന്ന മുന്നറിയിപ്പ്:

"സകല ജാഗ്രതയോടുംകൂടെ നിന്‍റെ ഹൃദയത്തെ കാത്തുകൊൾക; ജീവന്‍റെ ഉദ്ഭവം അതിൽനിന്നല്ലോ ആകുന്നത്". (സദൃശവാക്യങ്ങൾ 4:23).

മുറിവേറ്റ ഒരു ഹൃദയത്തില്‍ നിന്നും പതുക്കെ സന്തോഷം, വ്യക്തത, വിവേചനാധികാരം, സമാധാനം എന്നിവ ക്രമേണ ചോര്‍ന്നുപോകുന്നു..

അനേകം ക്രിസ്ത്യാനികളും ഇടര്‍ച്ചയുള്ളവരായി ആരംഭിക്കുന്നു എന്നാല്‍ ഹൃദയം കഠിനരായി മാറുന്നു. ഈ പുരോഗതിയെ സംബന്ധിച്ച് എബ്രായലേഖനം വളരെ ഗൌരവമായി സംസാരിക്കുന്നു:

"സഹോദരന്മാരേ, ജീവനുള്ള ദൈവത്തെ ത്യജിച്ചുകളയാതിരിക്കേണ്ടതിന് അവിശ്വാസമുള്ള 
ദുഷ്ടഹൃദയം നിങ്ങളിൽ ആർക്കും ഉണ്ടാകാതിരിപ്പാൻ നോക്കുവിൻ. നിങ്ങൾ ആരും പാപത്തിന്‍റെ ചതിയാൽ കഠിനപ്പെടാതിരിക്കേണ്ടതിന് “ഇന്ന്” എന്നു 
പറയുന്നേടത്തോളം നാൾതോറും അന്യോന്യം പ്രബോധിപ്പിച്ചുകൊൾവിൻ". (എബ്രായര്‍ 3:12-13).

കുറ്റകൃത്യം സ്വയം ന്യായീകരിച്ചുകൊണ്ട് വഞ്ചിക്കുന്നു. പിന്മാറാനും, പരുഷമായി സംസാരിക്കാനും, ഒറ്റപ്പെടുത്താനും, അല്ലെങ്കില്‍ സേവനം നിര്‍ത്താനും നമുക്ക് അവകാശമുണ്ടെന്ന് അത് നമ്മെ ബോധ്യപ്പെടുത്തുന്നു. എന്നിരുന്നാലും, ഇടര്‍ച്ചയ്ക്ക് ഇരട്ടി ഫലമുണ്ടെന്ന് കര്‍ത്താവായ യേശു മുന്നറിയിപ്പ് നല്‍കുകയുണ്ടായി:

"പലരും ഇടറി അന്യോന്യം ഏല്പിച്ചുകൊടുക്കയും അന്യോന്യം പകയ്ക്കയും ചെയ്യും". (മത്തായി 24:10).

വ്യക്തിപരമായ ഒരു മുറിവായി ആരംഭിക്കുന്നത് ബന്ധങ്ങളിലെ തകര്‍ച്ച, ആത്മീയ തണുപ്പ്, ലക്ഷ്യബോധത്തില്‍ നിന്നുള്ള വ്യതിചലനം പോലുമായി അവസാനിച്ചേക്കാം.

കുറ്റമറ്റവനായ ക്രിസ്തു.

പ്രവാചകനായ യെശയ്യാവ് യേശുവിനെക്കുറിച്ച് ഇങ്ങനെ പ്രവചിച്ചു:

"അവൻ മനുഷ്യരാൽ നിന്ദിക്കപ്പെട്ടും, ത്യജിക്കപ്പെട്ടും ഇരുന്നു; . . . . . . അവൻ വായ് തുറക്കാതിരുന്നു". (യെശയ്യാവ് 53:3,7).

വഞ്ചന, തെറ്റിദ്ധാരണ, വ്യാജമായ ആരോപണങ്ങള്‍, തിരസ്കരണം എന്നിവയെല്ലാം യേശു നേരിട്ടു - എന്നിട്ടും അവന്‍ ഇടറുവാന്‍ തയ്യാറായില്ല. എന്തുകൊണ്ട്? കാരണം ഇടര്‍ച്ച അവനെ ക്രൂശില്‍ നിന്നും വ്യതിചലിപ്പിക്കുമായിരുന്നു.

അപ്പോസ്തലനായ പത്രോസ് നമ്മെ ഓര്‍മ്മിപ്പിക്കുന്നു:

"തന്നെ ശകാരിച്ചിട്ടു പകരം ശകാരിക്കാതെയും കഷ്ടം അനുഭവിച്ചിട്ടു ഭീഷണം പറയാതെയും 
ന്യായമായി വിധിക്കുന്നവങ്കൽ കാര്യം ഭരമേല്പിക്കയത്രേ ചെയ്തത്". (1 പത്രൊസ് 2:23).

കുറ്റങ്ങളില്‍ നിന്നുള്ള സ്വാതന്ത്ര്യം ബലഹീനതയല്ല - അത് ആത്മീയ അധികാരമാണ്.

എന്തുകൊണ്ട് ഇടര്‍ച്ച വളരെ അപകടകരമാകുന്നു.

കുറ്റം വിവേചനവരത്തെ അന്ധമാക്കുന്നു. അത് ഉദ്ദേശ്യങ്ങളെ വളച്ചൊടിക്കുന്നു. സ്നേഹത്തിലൂടെയല്ല, സംശയത്തിലൂടെ അവ സംഭാഷണങ്ങളെ പുനര്‍വ്യാഖ്യാനിക്കുന്നു.

അപ്പോസ്തലനായ യാക്കോബ് മുന്നറിയിപ്പ് നല്‍കുന്നു:

"ഈർഷ്യയും ശാഠ്യവും ഉള്ളേടത്തു കലക്കവും സകല ദുഷ്പ്രവൃത്തിയും ഉണ്ട്". (യാക്കോബ് 3:16).

മുറിവേറ്റ ഒരു വിശ്വാസി ഇപ്പോഴും പ്രാര്‍ത്ഥിക്കുകയും, ആരാധിക്കുകയും, സേവിക്കുകയും ചെയ്തേക്കാം - എന്നാല്‍ സമാധാനവും, സന്തോഷവും, വ്യക്തതയും ഇല്ലാതെയാണ്. അകം സംരക്ഷിക്കപ്പെടുമ്പോള്‍ പുറം സജീവമായി തുടരുന്നു.

ഒരു പ്രാവചനീക വിളി.

വര്‍ഷത്തിന്‍റെ ആരംഭത്തിങ്കല്‍ തന്നെ നിങ്ങളുടെ ഹൃദയങ്ങളെ പരിശോധിക്കാന്‍ ഞാന്‍ നിങ്ങളെ ക്ഷണിക്കുന്നു. ശീലങ്ങള്‍ രൂപപ്പെടുന്നതിനു മുമ്പും വഴികള്‍ കട്ടിയാകുന്നതിനും മുമ്പും, ഇടര്‍ച്ചയെ വേരില്‍ തന്നെ കൈകാര്യം ചെയ്യുവാന്‍ ദൈവം നമ്മെ വിളിക്കുന്നു.

ദാവീദ് പ്രാര്‍ത്ഥിച്ചു:

"ദൈവമേ, എന്നെ ശോധനചെയ്ത് എന്‍റെ ഹൃദയത്തെ അറിയേണമേ; . .ശാശ്വതമാർഗത്തിൽ എന്നെ നടത്തേണമേ". (സങ്കീര്‍ത്തനം 139:23-24).

Bible Reading : 16-18

Prayer
കര്‍ത്താവേ, എന്‍റെ ഹൃദയത്തിലെ സകല കുറ്റബോധത്തിന്‍റെ എല്ലാ വിത്തുകളേയും വെളിപ്പെടുത്തേണമേ. എന്നെ മുറിവേല്‍പ്പിച്ചതിനെ സുഖപ്പെടുത്തേണമേ, കഠിനമായതിനെ മയപ്പെടുത്തേണമേ, അങ്ങയോടുകൂടെ ഞാന്‍ നടക്കുമ്പോള്‍ എന്‍റെ ഹൃദയത്തെ കാത്തുകൊള്ളുകയും ചെയ്യേണമേ. യേശുവിന്‍റെ നാമത്തില്‍. ആമേന്‍.




Join our WhatsApp Channel


Most Read
● അനുദിനവും യേശു കണ്ടുമുട്ടിയിരുന്ന അഞ്ചു തരത്തിലുള്ള ആളുകള്‍ #3
● സന്ദര്‍ശനത്തിന്‍റെയും പ്രത്യക്ഷതയുടേയും ഇടയില്‍
● നിങ്ങളുടെ കുടുംബത്തെ നഷ്ടമാകാതെ സമയം വീണ്ടെടുക്കുക.
● ദൈവത്തെ അന്വേഷിക്കയും നിങ്ങളുടെ യുദ്ധത്തെ അഭിമുഖീകരിക്കയും ചെയ്യുക
● പരിശുദ്ധാത്മാവിന്‍റെ വെളിപെടുത്തപ്പെട്ട മറ്റു വരങ്ങളും പ്രാപ്യമാക്കുക
● ദൈവത്തിന്‍റെ യഥാര്‍ത്ഥ സ്വഭാവം
● മല്ലന്മാരുടെ വംശം  
Comments
CONTACT US
Phone: +91 8356956746
+91 9137395828
WhatsApp: +91 8356956746
Email: [email protected]
Address :
10/15, First Floor, Behind St. Roque Grotto, Kolivery Village, Kalina, Santacruz East, Mumbai, Maharashtra, 400098
GET APP
Download on the App Store
Get it on Google Play
JOIN MAILING LIST
EXPLORE
Events
Live
NoahTube
TV
Donation
Manna
Praises
Confessions
Dreams
Contact
© 2026 Karuna Sadan, India.
➤
Login
Please login to your NOAH account to Comment and Like content on this site.
Login