हिंदी मराठी తెలుగు മലയാളം தமிழ் ಕನ್ನಡ Contact us Contact us Listen on Spotify Listen on Spotify Download on the App StoreDownload iOS App Get it on Google Play Download Android App
 
Login
Online Giving
Login
  • Home
  • Events
  • Live
  • TV
  • NoahTube
  • Praises
  • News
  • Manna
  • Prayers
  • Confessions
  • Dreams
  • E-Books
  • Commentary
  • Obituaries
  • Oasis
  1. Home
  2. Daily Manna
  3. എപ്പോഴാണ് നിശബ്ദരായിരിക്കേണ്ടത് അതുപോലെ എപ്പോഴാണ് സംസാരിക്കേണ്ടത്
Daily Manna

എപ്പോഴാണ് നിശബ്ദരായിരിക്കേണ്ടത് അതുപോലെ എപ്പോഴാണ് സംസാരിക്കേണ്ടത്

Tuesday, 17th of September 2024
1 0 231
Categories : നിശബ്ദത (Silence) സംസാരം (Silent)
എപ്പോള്‍ സംസാരിക്കണമെന്നും, നിശബ്ദരായിരിക്കണമെന്നും അറിയുന്നത് ജ്ഞാനവും വിവേചനവും ആകുന്നു.

നിശബ്ദത സുവര്‍ണ്ണമാകുന്നത് എപ്പോള്‍?
കോപത്തിന്‍റെ സമയത്ത് നിശബ്ദത ഏറ്റവും നല്ലതാണ് അങ്ങനെയുള്ള സമയങ്ങളില്‍ നാം സംസാരിക്കുന്നത് ദൈവവചനത്തിനു അനുസരിച്ചായിരിക്കില്ല എന്ന് നാം തീര്‍ച്ചയായും അറിയുന്നു. യാക്കോബ് 1:19 നമ്മോടു പറയുന്നു: "പ്രിയ സഹോദരന്മാരേ, നിങ്ങൾ അത് അറിയുന്നുവല്ലോ. എന്നാൽ ഏതു മനുഷ്യനും കേൾപ്പാൻ വേഗതയും പറവാൻ താമസവും കോപത്തിനു താമസവുമുള്ളവൻ ആയിരിക്കട്ടെ".

അതുപോലെതന്നെ, “ജീവനെ ആഗ്രഹിക്കയും ശുഭകാലം കാൺമാൻ ഇച്ഛിക്കയും ചെയ്യുന്നവൻ ദോഷം ചെയ്യാതെ തന്‍റെ നാവിനെയും വ്യാജം പറയാതെ അധരത്തെയും അടക്കിക്കൊള്ളട്ടെ". എന്നും വചനം പറയുന്നു. (1പത്രോസ് 3:10).

ദൈവവചനം പറയുന്നു, പാപത്തെ ഒഴിവാക്കുവാന്‍ (സദൃശ്യവാക്യങ്ങള്‍ 10:19), ആദരവ് നേടുവാന്‍ (സദൃശ്യവാക്യങ്ങള്‍ 11:12), ജ്ഞാനിയും വിവേകിയും ആയിരിപ്പാന്‍ (സദൃശ്യവാക്യങ്ങള്‍ 17:28) നിശബ്ദത നമ്മെ സഹായിക്കുന്നു. മറ്റൊരു വാക്കില്‍ പറഞ്ഞാല്‍, നിങ്ങളുടെ നാവിനെ അടക്കുന്നതില്‍ കൂടി നിങ്ങള്‍ അനുഗ്രഹിക്കപ്പെടും.

ചില സന്ദര്‍ഭങ്ങളില്‍ സംസാരിക്കുന്നതിനേക്കാള്‍ കേള്‍ക്കുന്നതാണ് നല്ല ഭാഗമെന്നത്. എന്നിരുന്നാലും, കേള്‍ക്കുക എന്നത് പലര്‍ക്കും ബുദ്ധിമുട്ടായിരിക്കും കാരണം തെറ്റായി കാണുവാനോ തെറ്റിദ്ധരിക്കപ്പെടുവാനോ ഉള്ള സാദ്ധ്യത ഉള്ളതുകൊണ്ട് താഴ്മയും സന്നദ്ധതയും ഇതിനു ആവശ്യമാണ്‌. സ്വയമായി സംരക്ഷിക്കുന്നതിലേക്ക് ആകര്‍ഷിക്കപ്പെടുക എന്നതാണ് മാനുഷീക സ്വഭാവം, എന്നാല്‍ ക്രിസ്തുവിന്‍റെതുപോലെയുള്ള മനോഭാവം നമ്മെത്തന്നെ ത്യജിക്കുവാന്‍ പ്രേരിപ്പിക്കുന്നു (മര്‍ക്കൊസ് 8:34).

നിശബ്ദത സുവര്‍ണ്ണമല്ലാതെ ആകുന്നത് എപ്പോഴാണ്.
പിന്നെ അവന്‍ അവരോട്: "ശബ്ബത്തിൽ നന്മ ചെയ്കയോ, തിന്മ ചെയ്കയോ, ജീവനെ രക്ഷിക്കയോ, കൊല്ലുകയോ, ഏതു വിഹിതം എന്നു ചോദിച്ചു". അവരോ മിണ്ടാതിരുന്നു. (മര്‍ക്കൊസ് 3:4).

നിശബ്ദത തീര്‍ച്ചയായും സുവര്‍ണ്ണമയമല്ലാത്ത സമയങ്ങള്‍ ഉണ്ട്.
കീറുവാൻ ഒരു കാലം, തുന്നുവാൻ ഒരു കാലം; മിണ്ടാതിരിപ്പാൻ ഒരു കാലം, സംസാരിപ്പാൻ ഒരു കാലം. (സഭാപ്രസംഗി 3:7).

നിശബ്ദമായിരിക്കുവാന്‍ ഒരു കാലം ഉണ്ടെന്ന് ദൈവവചനം വ്യക്തമായി നമ്മോടു പറയുന്നു, എന്നാല്‍ പിന്നീട് സംസാരിപ്പാനും ഒരു കാലമുണ്ട്. ഒരു വ്യക്തി സംസാരിക്കേണ്ട സമയത്ത് അവനോ/അവളോ സംസാരിക്കുന്നില്ലെങ്കില്‍, അത് വളരെ അപകടകരമാണ്.

നല്ല ആളുകള്‍ തങ്ങളുടെ സമ്മതിദായക അവകാശം ഉപയോഗിക്കുന്നില്ലെങ്കില്‍ തെറ്റായ ആളുകള്‍ അധികാരത്തില്‍ വരുവാന്‍ ഇടയാകും. നിശബ്ദത അപകടകരമാകുന്നതിന്‍റെ ഒരു ഉദാഹരണമാണിത്.

സുവിശേഷം പങ്കുവെയ്ക്കുന്നതില്‍ നാം നിശബ്ദരായിരിക്കരുത്. നാം ക്രൂശിനെ കുറിച്ച് ലജ്ജിക്കുന്നവരല്ല എന്ന് കാണിക്കുന്നതാണ് നമ്മുടെ സുവിശേഷ പ്രഘോഷണങ്ങള്‍. ക്രിസ്തു തന്‍റെ ശിഷ്യന്മാര്‍ക്ക് നല്‍കിയ അന്ത്യകല്‍പ്പന ഇതായിരുന്നു, "പോയി സകല ജാതികളെയും ശിഷ്യരാക്കുവീന്‍" (മത്തായി 28:19).

യേശുവിന്‍റെ ശിഷ്യന്മാരോ മറ്റു സാക്ഷികളോ ഈ കല്പന അനുസരിക്കുകയില്ല എന്ന് തീരുമാനിച്ചു എന്ന് സങ്കല്‍പ്പിച്ചുനോക്കുക. അങ്ങനെയെങ്കില്‍ ഞാനും നിങ്ങളും തീര്‍ച്ചയായും കര്‍ത്താവിനെ അറിയുകയില്ലായിരുന്നു.

അതുപോലെ, സഭയില്‍ തെറ്റായി എന്തെങ്കിലും നടക്കുന്നുവെന്ന് നിങ്ങള്‍ കാണുന്നുവെങ്കില്‍, ഉചിതരായ അധികാരികളോട് ജ്ഞാനത്തോടെ അത് അറിയിക്കുക. നിശബ്ദമായി തുടരുന്നത് ഒരുപക്ഷേ വലിയ വില കൊടുക്കുന്നതിനു കാരണമാകും. 

അതുകൊണ്ട് നാം എങ്ങനെയാണ് സംസാരിക്കേണ്ടത്?
1 പത്രോസ് 3:15 നമ്മോടു പറയുന്നത്, "നിങ്ങളോടു ചോദ്യം ചോദിക്കുന്നവര്‍ക്ക് ഒരു ഉത്തരം നല്‍കുക"അത് സൌമ്യതയോടും ബഹുമാനത്തോടും കൂടി ചെയ്യുക അങ്ങനെ ഒരു നല്ല മനസാക്ഷി കാത്തുകൊള്‍വാന്‍ കഴിയും.

കൊലൊസ്സ്യര്‍ 4:6 നമ്മോടു നിര്‍ദ്ദേശിക്കുന്നത്: "ഓരോരുത്തനോടു നിങ്ങൾ എങ്ങനെ ഉത്തരം പറയേണം എന്ന് അറിയേണ്ടതിനു നിങ്ങളുടെ വാക്ക് എപ്പോഴും കൃപയോടുകൂടിയതും ഉപ്പിനാൽ രുചിവരുത്തിയതും ആയിരിക്കട്ടെ". നമ്മുടെ ലക്ഷ്യം എന്നത് "സകല മനുഷ്യരോടും പൂർണസൗമ്യത കാണിക്കുക" എന്നുള്ളതാണ് (തീത്തോസ് 3:2).

മാര്‍ട്ടിന്‍ നീമോള്ളര്‍ (1892-1984) അറിയപ്പെടുന്ന ഒരു പാസ്റ്റര്‍ ആയിരുന്നു, അദ്ദേഹം അഡോള്‍ഫ് ഹിറ്റ്‌ലറുടെ പരസ്യമായ ക്രൂരതയ്ക്കെതിരെ ശബ്ദമുയര്‍ത്തുവാന്‍ ധൈര്യം കാണിച്ചു അങ്ങനെ നാസി വാഴ്ചയുടെ അവസാനത്തെ ഏഴു വര്‍ഷം തടങ്കല്‍ പാളയത്തിലായിരുന്നു. 

നീമോള്ളര്‍ ഒരുപക്ഷേ ഏറ്റവും നന്നായി ഓര്‍മ്മിപ്പിക്കപ്പെടുന്നത് തന്‍റെ ഒരു ഉദ്ധരണി നിമിത്തമാണ്: ആദ്യമായി, അവര്‍ സ്ഥിതിസമത്വവാദികളെ തിരഞ്ഞുവന്നു, ഞാന്‍ ഒന്നും സംസാരിച്ചില്ല - 
കാരണം ഞാനൊരു സ്ഥിതിസമത്വവാദി അല്ലായിരുന്നു. പിന്നീട് അവര്‍ വ്യാപാര യൂണിയന്‍കാരെ തിരഞ്ഞുവന്നു, ഞാന്‍ ഒന്നും മിണ്ടിയില്ല - കാരണം ഞാനൊരു വ്യാപാര യൂണിയന്‍റെ ആളല്ലായിരുന്നു.
പിന്നീട് അവര്‍ യെഹൂദന്മാരെ അന്വേഷിച്ചുവന്നു, ഞാന്‍ ഒന്നുംതന്നെ സംസാരിച്ചില്ല - കാരണം ഞാനൊരു യെഹൂദന്‍ അല്ലായിരുന്നു. പിന്നീട് അവര്‍ എന്നിലേക്ക്‌ വന്നു - അപ്പോള്‍ എനിക്കുവേണ്ടി സംസാരിക്കുവാന്‍ അവിടെ ആരുംതന്നെ ഉണ്ടായിരുന്നില്ല.
Prayer
പിതാവേ, എപ്പോള്‍ സംസാരിക്കണമെന്നും, എപ്പോള്‍ നിശബ്ദമായിരിക്കണം എന്നും വിവേചിച്ചറിയുവാനുള്ള ജ്ഞാനവും വിവേചനവും എനിക്ക് തരേണമേ. എന്‍റെ വാക്കുകള്‍ ഒക്കെയും എപ്പോഴും കൃപയോടു കൂടിയതും, ഉപ്പിനാല്‍ രുചിവരുത്തിയതും ആയിരിക്കട്ടെ, അങ്ങനെ എല്ലാവരോടും എങ്ങനെ ഉത്തരം പറയണം എന്ന് ഞാന്‍ അറിയുവാനിടയാകും. യേശുവിന്‍റെ നാമത്തില്‍, ആമേന്‍.

Join our WhatsApp Channel


Most Read
● നിരീക്ഷണത്തിലുള്ള ജ്ഞാനം
● അത്യധികമായി വളരുന്ന വിശ്വാസം
● ഒരു ഉറപ്പുള്ള 'അതെ'  
● ക്ഷമയെ ആലിംഗനം ചെയ്യുക
● സമാധാനത്തിനു നിങ്ങളെ എങ്ങനെ മാറ്റുവാന്‍ കഴിയുമെന്ന് പഠിക്കുക
● നിങ്ങളുടെ വിടുതലിന്‍റെയും സൌഖ്യത്തിന്‍റെയും ഉദ്ദേശം.
● സാമ്പത്തീകമായി താറുമാറായ അവസ്ഥയില്‍ നിന്നും പുറത്തുകടക്കുന്നത് എങ്ങനെ?
Comments
CONTACT US
Phone: +91 8356956746
+91 9137395828
WhatsApp: +91 8356956746
Email: [email protected]
Address :
10/15, First Floor, Behind St. Roque Grotto, Kolivery Village, Kalina, Santacruz East, Mumbai, Maharashtra, 400098
GET APP
Download on the App Store
Get it on Google Play
JOIN MAILING LIST
EXPLORE
Events
Live
NoahTube
TV
Donation
Manna
Praises
Confessions
Dreams
Contact
© 2025 Karuna Sadan, India.
➤
Login
Please login to your NOAH account to Comment and Like content on this site.
Login