നിങ്ങള്‍ എപ്പോഴെങ്കിലും ഒരു തെറ്റ് ചെയ്തിട്ട് നിങ്ങളുടെ ശക്തി മുഴുവനും ഉപയോഗിച്ച് അത് മറയ്ക്കുവാനായി ശ്രമിച്ചിട്ടുണ്ടോ?
ആദാമും ഹവ്വയും അത് ചെയ്തു. ഹവ്വ സര്‍പ്പത്തിന്‍റെ വഞ്ചനയില്‍ വീഴുകയും നന്മ തിന്മകളെ കുറിച്ചുള്ള അറിവിന്‍റെ വൃക്ഷഫലം തിന്നുകയും ചെയ്തു. ഉല്പത്തി 3:6 പറയുന്നു, അവള്‍ അത് തന്‍റെ കൂടെയുണ്ടായിരുന്ന ഭർത്താവിനും കൊടുത്തു; അവനും തിന്നു.
വെയിലാറിയപ്പോൾ യഹോവയായ ദൈവം തോട്ടത്തിൽ നടക്കുന്ന ഒച്ച അവർ കേട്ടു; മനുഷ്യനും ഭാര്യയും യഹോവയായ ദൈവം തങ്ങളെ കാണാതിരിപ്പാൻ തോട്ടത്തിലെ വൃക്ഷങ്ങളുടെ ഇടയിൽ ഒളിച്ചു. (ഉല്പത്തി 3:8).
കര്‍ത്താവായ ദൈവത്തിന്‍റെ സാന്നിധ്യത്തില്‍ നിന്നും ഒളിക്കുവാന്‍ യാതൊരു വഴിയുമില്ലായിരുന്നു, എന്നിട്ടും അവര്‍ അതിനു ശ്രമിച്ചു. "അവനു മറഞ്ഞിരിക്കുന്ന ഒരു സൃഷ്ടിയുമില്ല; സകലവും അവന്‍റെ കണ്ണിനു നഗ്നവും മലർന്നതുമായി കിടക്കുന്നു; അവനുമായിട്ടാകുന്നു നമുക്കു കാര്യമുള്ളത്". (എബ്രായര്‍ 4:13).
ദാവീദും, താന്‍ ചെയ്ത വ്യഭിചാരവും കുലപാതകവും എന്ന പാപങ്ങളെ നിര്‍വ്വാഹമില്ലാതെ വന്നപ്പോള്‍ മറയ്ക്കുവനായി പരിശ്രമിച്ചു. (2 ശമുവേല്‍ 11 വായിക്കുക).
"ചെവിയെ നട്ടവൻ കേൾക്കയില്ലയോ? കണ്ണിനെ നിർമ്മിച്ചവൻ കാണുകയില്ലയോ?" എന്നത് മനുഷ്യര്‍ക്ക് അറിയാം. (സങ്കീര്‍ത്തനം 94:9). എന്നിട്ടുപോലും, മനുഷ്യര്‍ ഒളിപ്പിക്കുവാന്‍ വേണ്ടി പരിശ്രമിക്കുകയാകുന്നു.
"പാപം" എന്ന പദം ഉത്ഭവിച്ച ഗ്രീക്കുഭാഷയിലേയും എബ്രായ ഭാഷയിലേയും വാക്കുകളുടെ വിവക്ഷ "ലക്ഷ്യം തെറ്റുക" എന്നതാണ്. സത്യത്തില്‍, നമുക്ക് ഓരോരുത്തര്‍ക്കും ഒന്നല്ലെങ്കില്‍ മറ്റൊന്നില്‍ ലക്ഷ്യം തെറ്റിയിട്ടുണ്ട്.
നാം നമ്മുടെ പാപങ്ങളെ മറയ്ക്കുകയോ അഥവാ അതിനെ ന്യായീകരിക്കയോ ചെയ്യേണ്ട ആവശ്യമില്ല കാരണം യേശു നമ്മുടെ അപരാധത്തിന്‍റെ വില കൊടുത്തുകൊണ്ട്, അര്‍ഹിക്കാത്ത ക്ഷമ നമുക്ക് നല്‍കിത്തരികയും ചെയ്തിരിക്കുന്നു.
സകലവും അവനോടു പറയുക മാത്രം ചെയ്യുക, അപ്പോള്‍ ദൈവത്തിന്‍റെ സമാധാനം നിങ്ങളിലേക്ക് ഒഴുകും. ദൈവവുമായുള്ള നിങ്ങളുടെ കൂട്ടായ്മ പുനഃസ്ഥാപിക്കപ്പെടും. ഓര്‍ക്കുക, അവന്‍ വെളിച്ചത്തില്‍ ആയിരിക്കുന്നതുപോലെ നിങ്ങള്‍ വെളിച്ചത്തില്‍ നടക്കുമെങ്കില്‍, നമ്മുടെ ശുദ്ധീകരണത്തിനായി യേശുവിന്‍റെ രക്തം ലഭ്യമാണ്.
അതുപോലെതന്നെ, നാം ആരോടെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍, നാം അവരുടെ അടുക്കല്‍ ചെന്ന് അവരോടു ക്ഷമ ചോദിക്കേണ്ടത് അനിവാര്യമായ കാര്യമാകുന്നു. (ചില വിഷയങ്ങളില്‍ ഇത് സാദ്ധ്യമല്ലയെന്നും ഞാന്‍ മനസ്സിലാക്കുന്നു). ഇത് നമ്മുടെ സ്നേഹത്തിന്‍റെ നടപ്പാണ്, ഇങ്ങനെയാണ് നമ്മുടെ കൂട്ടായ്മയെ നിറവോടും സമാധാനത്തോടും കൂടെ നാം നിലനിര്‍ത്തുന്നത്.
കട്ടകള്‍ക്ക് ഇടയിലെ കനത്തിലുള്ള സിമന്‍റ് ഒരു കെട്ടിടത്തിന്‍റെ ബലത്തെ നിര്‍ണ്ണയിക്കുന്നതുപോലെ, ക്രിസ്ത്യാനികള്‍ തമ്മിലുള്ള ശക്തമായ കൂട്ടായ്മയാണ് ഓരോ പ്രാദേശീക സഭകളുടേയും ബലത്തെ
Bible Reading: Esther 1-4
Prayer
പിതാവേ, അങ്ങയുടെ മുമ്പാകെ നീതിയോടെ പ്രവര്‍ത്തിക്കുവാനും, കരുണയെ സ്നേഹിക്കുവാനും, താഴ്മയോടെ നടക്കുവാനുമുള്ള കൃപ എനിക്ക് തരേണമേ. യേശുവിന്‍റെ നാമത്തില്‍. ആമേന്‍.
Join our WhatsApp Channel

Most Read
● തെറ്റായ ചിന്തകള്‍● ആത്മീയ വാതിലുകള്‍ അടയ്ക്കുന്നു
● ദൈവത്തിന്‍റെ ശക്തിയുള്ള കരത്താല്‍ മുറുകെപിടിക്കപ്പെടുക
● യൂദായുടെ പതനത്തില്‍ നിന്നുള്ള 3 പാഠങ്ങള്‍
● സ്വര്‍ഗ്ഗത്തിന്‍റെ വാഗ്ദത്തം
● ശീര്‍ഷകം: ദൈവം ശ്രദ്ധിക്കുന്നു
● യേശുവിങ്കലേക്ക് നോക്കുക
Comments