അനുദിന മന്ന
0
0
102
സുവിശേഷം അറിയിക്കുന്നവര്‍
Thursday, 11th of September 2025
Categories :
പരദൂഷണം (Gossip)
ന്യായാധിപന്മാർ ന്യായപാലനം നടത്തിയ കാലത്ത് ഒരിക്കൽ ദേശത്ത് ക്ഷാമം ഉണ്ടായി. (രൂത്ത് 1:1).
ദൈവത്തിന്‍റെ വചനത്തോടു അനുസരണമുള്ളവര്‍ ആയിരിക്കുമെങ്കില്‍ വാഗ്ദത്ത ദേശത്ത് എപ്പോഴും സമൃദ്ധിഉണ്ടായിരിക്കുമെന്ന് യിസ്രായേല്‍ മക്കളോടു ദൈവം പ്രത്യേകമായി വാഗ്ദത്തം ചെയ്തിരുന്നു. ആകയാല്‍, യിസ്രായേല്‍ ഒരു ജനതയെന്ന നിലയില്‍, ദൈവത്തോട് അനുസരണമുള്ളവര്‍ ആയിരുന്നില്ല എന്നാണ് ദേശത്തിലെ ക്ഷാമം അര്‍ത്ഥമാക്കുന്നത് (ആവര്‍ത്തനപുസ്തകം 11:13-17).
അങ്ങനെ, ക്ഷാമം നിമിത്തം, എലിമെലെക്കും അവന്‍റെ ഭാര്യ നവോമിയും അവന്‍റെ കുടുംബവും മോവാബ് രാജ്യത്തിലേക്ക് പോകുകയുണ്ടായി. എന്നിരുന്നാലും, യഹോവ തന്‍റെ ജനത്തെ സന്ദര്‍ശിച്ചു അവര്‍ക്ക് ആഹാരം കൊടുത്തുവെന്ന സദ്വാര്‍ത്ത നവോമി കേട്ടപ്പോള്‍, മോവാബില്‍ നിന്നും (ശപിക്കപ്പെട്ട ദേശം) ബേത്ലഹേമിലേക്ക് പോകുവാന്‍ അവള്‍ തീരുമാനിച്ചു.
അറബിയില്‍ ബേത്ലഹേം എന്നതിനു "മാംസത്തിന്‍റെ വീട്" എന്നാണ് അര്‍ത്ഥമാക്കുന്നത്.
എബ്രായ ഭാഷയില്‍ ബേത്ലഹേം എന്നാല്‍ "അപ്പത്തിന്‍റെ ഭവനം" എന്നാണ് അര്‍ത്ഥം.
അവനോട്: യോസേഫ് ജീവനോടിരിക്കുന്നു; അവൻ മിസ്രയീംദേശത്തിനൊക്കെയും അധിപതിയാകുന്നു എന്നു പറഞ്ഞു. അപ്പോൾ യാക്കോബ് സ്തംഭിച്ചുപോയി; അവർ പറഞ്ഞതു വിശ്വസിച്ചതുമില്ല. യോസേഫ് തങ്ങളോടു പറഞ്ഞ വാക്കുകളൊക്കെയും അവർ അവനോടു പറഞ്ഞു; തന്നെ കയറ്റിക്കൊണ്ടുപോകുവാൻ യോസേഫ് അയച്ച രഥങ്ങളെ കണ്ടപ്പോൾ അവരുടെ അപ്പനായ യാക്കോബിനു വീണ്ടും ചൈതന്യം വന്നു. (ഉല്പത്തി 45:26-27).
യോസേഫ് (യാക്കോബിന്‍റെ മകന്‍) ജീവിച്ചിരിക്കുന്നുവെന്നും അവന്‍ മിസ്രയിം ദേശത്തിനെങ്ങും അധിപതി ആയിരിക്കുന്നുവെന്നും യാക്കോബിന്‍റെ പുത്രന്മാര്‍ അവനോടു പറഞ്ഞപ്പോള്‍, അവന്‍ കേട്ടത് വിശ്വസിക്കുവാന്‍ അവനു കഴിഞ്ഞില്ല. അത് സത്യമാകുവാന്‍ സാദ്ധ്യത കുറവായിരുന്ന കാര്യമായിരുന്നു. എന്നിരുന്നാലും, യോസേഫിന്‍റെ വാക്കുകള്‍ അവര്‍ അവനോടു പറയുകയും യോസേഫ് അയച്ചതായ നല്ല വസ്തുക്കളാല്‍ വാഹനം നിറഞ്ഞിരിക്കുന്നത് യാക്കോബ് കാണുകയും ചെയ്തപ്പോള്‍, അവന്‍ ആ സദ്വാര്‍ത്തയുടെ സന്ദേശം വിശ്വസിച്ചു.
അതേപോലെതന്നെ, നാം യെഹൂദ്യരോടും ജാതികളോടും സുവിശേഷം (സദ്വര്‍ത്തമാനം) അറിയിക്കുമ്പോള്‍, അവരോടു വ്യക്തിപരമായിട്ടുള്ളതും അവരോടു സംസാരിക്കുന്നതുമായ ഒരു സന്ദേശം നാം പ്രസംഗിക്കണം. അതുപോലെ, അവര്‍ അനുഗ്രഹങ്ങള്‍ കാണുകയും അനുഭവിക്കയും വേണം. അപ്പോഴാണ് അവരുടെ ക്ഷീണിച്ചിരിക്കുന്ന ആത്മാവ് ഉണര്‍വ്വ് പ്രാപിക്കുകയുള്ളു. അതാണ് സുവിശേഷത്തിന്‍റെ ശക്തി.
നിങ്ങള്‍ നിരന്തരം കേള്‍ക്കുന്ന വാര്‍ത്ത എന്താകുന്നു?
ആരെങ്കിലും ഇപ്രകാരം പറഞ്ഞുകൊണ്ട് നിങ്ങളുടെ അടുത്തു വന്നാല്‍, "ആ വ്യക്തി നിങ്ങളെക്കുറിച്ച് പറഞ്ഞത് എനിക്ക് നിങ്ങളോടു പറയണം. വളരെ നന്ദിയുണ്ട്; ഞാന്‍ പിന്നീട് സംസാരിക്കാം" എന്ന് പറയുക.
ആ ഒരു വ്യക്തി പറഞ്ഞതും മറ്റൊരു വ്യക്തി നിങ്ങളെക്കുറിച്ച് പറഞ്ഞതും നിങ്ങള്‍ കേള്‍ക്കുവാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, അതിന്‍റെ അര്‍ത്ഥം നിങ്ങളുടെയുള്ളില്‍ അരക്ഷിതാവസ്ഥ ഉണ്ടെന്നാണ്. ക്രിസ്തുവിലുള്ള നിങ്ങളുടെ വ്യക്തിത്വത്തില്‍ നിങ്ങള്‍ സുരക്ഷിതരായിരിക്കണം. ആകയാല്‍ അങ്ങനെയുള്ള ആളുകളില്‍ നിന്നും അകന്നുനില്‍ക്കുക, അല്ലെങ്കില്‍ അവര്‍ നിങ്ങള്‍ക്ക് നല്‍കുന്ന മോശമായ വാര്‍ത്തകള്‍ നിങ്ങളെ കയ്പ്പുള്ളവരും വിഷാദമുള്ളവരും മാത്രമാക്കും. അവസാനം, അത് നിങ്ങളെ ദൈവത്തിങ്കല്‍ നിന്നും അകറ്റിക്കളയും.
രണ്ടാമതായി, നിങ്ങളുടെ വായില്‍ നിന്നും വരുന്ന വാക്കുകള്‍ എന്താണ്?
ഞാന്‍ സംസാരിക്കുവാന്‍ പോകുന്ന വാക്കുകള്‍, അവ ഒരു ബന്ധത്തെ പണിയുന്നതാണോ അതോ നശിപ്പിക്കുന്നതാണോ എന്ന് നിങ്ങളോടുതന്നെ ചോദിക്കുക? നിങ്ങളുടെ വാക്കുകളില്‍ നിങ്ങള്‍ അശ്രദ്ധയുള്ളവര്‍ ആണെങ്കില്‍, അത് നിങ്ങളുടെ പക്വത കുറവാണ് വ്യക്തമായി കാണിക്കുന്നത്. മരണവും ജീവനും നാവിന്‍റെ അധികാരത്തിൽ ഇരിക്കുന്നുവെന്ന് വേദപുസ്തകം വ്യക്തമായി പറയുന്നു. (സദൃശ്യവാക്യങ്ങള്‍ 18:21). ഒരു ഏഷണിക്കാരന്‍ ആകരുത്.
ഒരു തീരുമാനം എടുക്കുകയും നിരന്തരമായി ഇപ്രകാരം ഏറ്റുപറയുകയും ചെയ്യുക, "ഞാന്‍ സുവിശേഷത്തിന്‍റെ ഒരു വാഹകനാകുന്നു. ഞാന്‍ പറയുന്നതായ വാക്കുകള്‍ ആളുകളെ ഉയര്‍ത്തും, അത് അവരെ താഴ്ത്തുകയില്ല. എന്‍റെ നാവു ജീവന്‍ നല്‍കുന്നതായ ഒരു ഉറവയാകുന്നു".
ഓര്‍ക്കുക, നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ സുവിശേഷമാണ് സദ്വര്‍ത്തമാനം, ലോകമെമ്പാടും ഈ സുവിശേഷം പ്രസംഗിക്കുവാന്‍ വേണ്ടി വിളിക്കപ്പെട്ടവരാണ് നിങ്ങള്‍. ഞാന്‍ പങ്കുവെച്ചതിനനുസരിച്ചു നിങ്ങള്‍ നടക്കുമെങ്കില്‍, രാജ്യങ്ങള്‍ക്ക് അനുഗ്രഹകരമായിത്തീരുവാന്‍ കര്‍ത്താവ് നിങ്ങളെ ഉപയോഗിക്കും.
Bible Reading: Ezekiel 28-30
പ്രാര്‍ത്ഥന
എന്‍റെ വായില്‍ നിന്നും ദുഷിച്ചതോ ദോഷകരമോ ആയ സംസാരം പുറപ്പെടുവാന്‍ ഞാന്‍ അനുവദിക്കുകയില്ല, മറിച്ച് കേൾക്കുന്നവർക്കു എല്ലാം ഞാന്‍ ഒരു അനുഗ്രഹമാകേണ്ടതിനു ആവശ്യംപോലെ ആത്മികവർധനയ്ക്കായി നല്ല വാക്കല്ലാതെ ആകാത്തത് ഒന്നും എന്‍റെ വായിൽനിന്നു പുറപ്പെടുകയില്ല. (എഫെസ്യര്‍ 4:29).
Join our WhatsApp Channel

Most Read
● വിശ്വാസത്തിന്‍റെ ശക്തി● മറ്റുള്ളവരുമായി സമാധാനത്തോടെ ജീവിക്കുക
● സുഹൃത്ത് ആകാനുള്ള അപേക്ഷ: പ്രാര്‍ത്ഥനയോടെ തിരഞ്ഞെടുക്കുക.
● ദിവസം 38: 40 ദിവസ ഉപവാസവും പ്രാര്‍ത്ഥനയും
● വലിയവരായ സ്ത്രീകളും പുരുഷന്മാരും പരാജയപ്പെടുന്നത് എന്തുകൊണ്ട് - I
● ദൈവീകമായ ശീലങ്ങള്‍
● കുറ്റപ്പെടുത്തല്‍ മാറ്റികൊണ്ടിരിക്കുക
അഭിപ്രായങ്ങള്‍