1 ഞാൻ ഇതിനുമുമ്പ് ഒരിക്കലും അവന്റെ സന്നിധിയിൽ കുണ്ഠിതനായിരുന്നിട്ടില്ല. 2രാജാവ് എന്നോട്: നിന്റെ മുഖം വാടിയിരിക്കുന്നത് എന്ത്? നിനക്കു ദീനം ഒന്നും ഇല്ലല്ലോ; ഇതു മനോദുഃഖമല്ലാതെ മറ്റൊന്നുമല്ല എന്നു പറഞ്ഞു അപ്പോൾ ഞാൻ ഏറ്റവും ഭയപ്പെട്ടു (നെഹെമ്യാവ് 2:1-2).
നെഹെമ്യാവ് എന്തുകൊണ്ടാണ് ഭയപെട്ടത്? രാജാവിന്റെ സന്നിധിയില്‍ ദുഃഖത്തിന്റെ അടയാളങ്ങള്‍ കാണിക്കുന്നത് മര്യാദകേടായി കണക്കാക്കിയിരുന്നു. ഇത് പല പുരാണ രാജാക്കന്മാരുടെ കൊട്ടാരത്തിലും സാധാരണമായ കാര്യമായിരുന്നു. അതിന്റെ പിന്നിലെ ആശയം ഇതായിരുന്നു രാജാവ് അത്രയ്ക്ക് മഹാനായ ഒരു വ്യക്തിയാണ് നിങ്ങള്‍ അവനോടുകൂടെ ഒരു നിമിഷമെങ്കിലും ചിലവഴിക്കുമ്പോള്‍, നിങ്ങള്‍ പെട്ടെന്ന് നിങ്ങളുടെ സകല ഭാരങ്ങളും മറക്കുവാന്‍ ഇടയാകും. നെഹെമ്യാവ് ദുഃഖിതനായി കാണപ്പെട്ടപ്പോള്‍, അത് രാജാവിനു ഒരു വലിയ അപമാനമായി എടുക്കാമായിരുന്നു.
അങ്ങനെയുള്ള ദുഃഖകരമായ മുഖവുമായി നമുക്ക് എങ്ങനെ ദൈവമുമ്പാകെ വരുവാന്‍ കഴിയും? വേദപുസ്തകം ഇങ്ങനെ പറയുന്നതില്‍ അത്ഭുതപ്പെടാനില്ല, "കർത്താവിൽ എപ്പോഴും സന്തോഷിപ്പിൻ; സന്തോഷിപ്പിൻ എന്ന് ഞാൻ പിന്നെയും പറയുന്നു". (ഫിലിപ്പിയര്‍ 4:4).
ഞാൻ രാത്രിയിൽ താഴ്വരവാതിൽ വഴിയായി പെരുമ്പാമ്പുറവിങ്കലും കുപ്പവാതിൽക്കലും ചെന്നു യെരൂശലേമിന്റെ മതിൽ ഇടിഞ്ഞുകിടക്കുന്നതും വാതിലുകൾ തീവച്ചു ചുട്ടിരിക്കുന്നതും കണ്ടു. (നെഹെമ്യാവ് 2:13).
യങ്ങ് ലിറ്ററല്‍ പരിഭാഷയില്‍ നെഹെമ്യാവ് 2:13 ഇങ്ങനെയാണ് പറയുന്നത്:
"ഞാന്‍ രാത്രിയില്‍ താഴ്വരയുടെ വാതില്‍ വഴിയായി പുറത്തുപോകും, പെരുമ്പാമ്പുറവിങ്കലിന്റെ മുമ്പിലേക്കും, കുപ്പവാതിൽക്കലേക്കും ചെല്ലും, യെരൂശലേമിന്റെ മതിൽ ഇടിഞ്ഞുകിടക്കുന്നതും വാതിലുകൾ തീവച്ചു ചുട്ടിരിക്കുന്നതുമായ കാഴ്ച ഞാന്‍ കണ്ടു".
ഈ കിണര്‍ എവിടെയായിരുന്നു എന്നും എന്തുകൊണ്ട് ഇങ്ങനെ പേര് നല്കിയിരിക്കുന്നു എന്നും വ്യക്തമല്ല.
എന്റെ ദൈവത്തിന്റെ കൈ എനിക്ക് അനുകൂലമായിരുന്നതും രാജാവ് എന്നോടു കല്പിച്ച വാക്കുകളും ഞാൻ അറിയിച്ചപ്പോൾ അവർ: നാം എഴുന്നേറ്റു പണിയുക എന്നു പറഞ്ഞു. അങ്ങനെ അവർ ആ നല്ല പ്രവൃത്തിക്കായി അന്യോന്യം ധൈര്യപ്പെടുത്തി. (നെഹെമ്യാവ് 2:18).
1. നിങ്ങളുടെ ജീവിതത്തിന്മേല് ദൈവത്തിന്റെ കരം ആളുകള്‍ കാണണം
2. രാജാവില്‍ നിന്നും ഉറപ്പുള്ള ഒരു വചനം നിങ്ങള്‍ക്കുണ്ടാകണം.
ഈ രണ്ടു കാര്യങ്ങള്‍ ശരിയാകുമ്പോള്‍, ആളുകള്‍ എഴുന്നേറ്റു പണിയുവാന്‍ ഉത്സുകരായിത്തീരും.
എന്നാൽ ഹോരോന്യനായ സൻബല്ലത്തും അമ്മോന്യനായ ദാസൻ തോബീയാവും അരാബ്യനായ ഗേശെമും ഇതു കേട്ടിട്ടു ഞങ്ങളെ പരിഹസിച്ചു നിന്ദിച്ചു; നിങ്ങൾ ചെയ്യുന്ന ഈ കാര്യം എന്ത്? നിങ്ങൾ രാജാവിനോടു മത്സരിപ്പാൻ ഭാവിക്കുന്നുവോ എന്നു ചോദിച്ചു. (നെഹെമ്യാവ് 2:19).
തോബിയാവ്: മഹാപുരോഹിതന്റെ കുടുംബവുമായി ബന്ധമുണ്ടായിരുന്ന പുരോഹിതന്മാരില് നിന്നും സഹായം ലഭിച്ചിരുന്ന ശക്തനായ സ്വാധീനമുള്ള ഒരു മനുഷ്യനായിരുന്നു. തോബിയാവ് എന്നത് ഒരു യെഹൂദ്യ നാമമായിരുന്നു. (നെഹെമ്യാവ് 13:4). അനേക പതിറ്റാണ്ടുകളായി, "തോബിയാവ്" എന്ന പേര് പൌരോഹിത്യ കുടുംബങ്ങളില്‍ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് നല്കുന്നതില് മുന്പിലായിരുന്നു. "തോബിയാവ്" എന്ന പദത്തിന്റെ അര്‍ത്ഥം "യഹോവ നല്ലവന്‍" എന്നാകുന്നു, ആ പേര് ദൈവം യെരുശലെമില്‍ ചെയ്തുവന്ന പ്രവര്‍ത്തികളെ എതിര്‍ക്കുന്ന ഒരുവന് നല്കപ്പെട്ടിരിക്കുന്നത് വിചിത്രമായി തോന്നുന്നു.
സന്‍ബല്ലത്ത്: തന്റെ വിവാഹത്തിലൂടെ സന്‍ബല്ലത്ത് പൌരോഹിത്യ കുടുംബവുമായി ബന്ധം നിലനിര്‍ത്തി. (നെഹെമ്യവ് 13:28). ഈ കാലഘട്ടത്തിലെ തീയതികളില്‍ സന്ബല്ലത്തിനെ ശമര്യയുടെ ഗവര്‍ണര്‍ ആയി വിളിച്ചിരിക്കുന്ന ചില പുരാതനമായ രേഖകളുണ്ട്.
ഹോരോന്യന്: ഇത് സൂചിപ്പിക്കുന്നത് സന്‍ബല്ലത്ത് മോവാബുമായി ബന്ധപ്പെട്ടതാകാന്‍ സാധ്യതയുണ്ട്. ഹോരോന് എന്നത് മോവാബിലെ ഒരു പ്രദേശമായി യെശയ്യാവ് 15:5 ലും, യിരെമ്യാവ് 48:3-5 വരേയും സൂചിപ്പിക്കുന്നു.
ഈ വ്യക്തികളെല്ലാം യെഹൂദ്യര്‍ ആയിരുന്നു, നെഹെമ്യാവും യെരുശലെമിലെ ആളുകളും അവരെ തങ്ങളുടെ കൂട്ടുസഹോദരങ്ങളായി കരുതി.നമുക്ക് വിശ്വസിക്കാം അവര്‍ അവന്റെ പരിശ്രമങ്ങളെ സഹായിക്കുവാന്‍ സാദ്ധ്യതയുണ്ടായിരുന്നു; എന്നിരുന്നാലും, ഇങ്ങനെയല്ലായിരുന്നു തീര്‍ച്ചയായും ആ വിഷയം ആകേണ്ടത്. എതിര്‍പ്പുകള്‍ അഭിമുഖികരിക്കുന്നത് ഒരിക്കലും എളുപ്പമുള്ള കാര്യമല്ല, എന്നാല്‍ ഇത് കുടുംബാംഗങ്ങളില്‍ നിന്നും വരുമ്പോള്‍, തിരസ്കരണത്തിന്റെ വേദന ഒറ്റികൊടുക്കുന്നതിന്റെ വേദനപോലെതന്നെയാണ്.
നമുക്ക് എതിരാളികളും പ്രതിയോഗികളും ഉണ്ടെന്ന് വേദപുസ്തകം വളരെ വ്യക്തമായി പറയുന്നു, എന്നാല്‍ ഈ എതിരാളികള്‍ എല്ലാം കൂടുതലായി ഒരു ആത്മീക പ്രകൃതം ഉള്ളവരാണ്: നമുക്കു പോരാട്ടം ഉള്ളതു ജഡരക്തങ്ങളോടല്ല, വാഴ്ചകളോടും അധികാരങ്ങളോടും ഈ അന്ധകാരത്തിന്റെ ലോകാധിപതികളോടും സ്വർലോകങ്ങളിലെ ദുഷ്ടാത്മസേനയോടും അത്രേ. (എഫെസ്യര്‍ 6:12). എന്നാല്‍ ആത്മീക ശത്രുക്കളില്‍ നിന്നുള്ള ആക്രമണം ജഡരക്തങ്ങളായ ആളുകളില്‍ കൂടിയാണ് വരുന്നതെന്ന് നാം തിരിച്ചറിയണം. (മത്തായി 16:23). ആത്മീക ശത്രുക്കളില്‍ നിന്നും നേരിട്ട് ആന്തരീക നിലയിലുള്ള ഒരു ആത്മീക ആക്രമണം നമുക്ക് അനുഭവിക്കാന്‍ കഴിയും, അല്ലെങ്കില്‍ നമ്മുടെ ആത്മീക എതിരാളികളാല്‍ അറിഞ്ഞോ അറിയാതെയോ ഉപയോഗിക്കപ്പെടുന്ന ആളുകളില്‍ കൂടിയും.
നെഹെമ്യാവ് എന്തുകൊണ്ടാണ് ഭയപെട്ടത്? രാജാവിന്റെ സന്നിധിയില്‍ ദുഃഖത്തിന്റെ അടയാളങ്ങള്‍ കാണിക്കുന്നത് മര്യാദകേടായി കണക്കാക്കിയിരുന്നു. ഇത് പല പുരാണ രാജാക്കന്മാരുടെ കൊട്ടാരത്തിലും സാധാരണമായ കാര്യമായിരുന്നു. അതിന്റെ പിന്നിലെ ആശയം ഇതായിരുന്നു രാജാവ് അത്രയ്ക്ക് മഹാനായ ഒരു വ്യക്തിയാണ് നിങ്ങള്‍ അവനോടുകൂടെ ഒരു നിമിഷമെങ്കിലും ചിലവഴിക്കുമ്പോള്‍, നിങ്ങള്‍ പെട്ടെന്ന് നിങ്ങളുടെ സകല ഭാരങ്ങളും മറക്കുവാന്‍ ഇടയാകും. നെഹെമ്യാവ് ദുഃഖിതനായി കാണപ്പെട്ടപ്പോള്‍, അത് രാജാവിനു ഒരു വലിയ അപമാനമായി എടുക്കാമായിരുന്നു.
അങ്ങനെയുള്ള ദുഃഖകരമായ മുഖവുമായി നമുക്ക് എങ്ങനെ ദൈവമുമ്പാകെ വരുവാന്‍ കഴിയും? വേദപുസ്തകം ഇങ്ങനെ പറയുന്നതില്‍ അത്ഭുതപ്പെടാനില്ല, "കർത്താവിൽ എപ്പോഴും സന്തോഷിപ്പിൻ; സന്തോഷിപ്പിൻ എന്ന് ഞാൻ പിന്നെയും പറയുന്നു". (ഫിലിപ്പിയര്‍ 4:4).
ഞാൻ രാത്രിയിൽ താഴ്വരവാതിൽ വഴിയായി പെരുമ്പാമ്പുറവിങ്കലും കുപ്പവാതിൽക്കലും ചെന്നു യെരൂശലേമിന്റെ മതിൽ ഇടിഞ്ഞുകിടക്കുന്നതും വാതിലുകൾ തീവച്ചു ചുട്ടിരിക്കുന്നതും കണ്ടു. (നെഹെമ്യാവ് 2:13).
യങ്ങ് ലിറ്ററല്‍ പരിഭാഷയില്‍ നെഹെമ്യാവ് 2:13 ഇങ്ങനെയാണ് പറയുന്നത്:
"ഞാന്‍ രാത്രിയില്‍ താഴ്വരയുടെ വാതില്‍ വഴിയായി പുറത്തുപോകും, പെരുമ്പാമ്പുറവിങ്കലിന്റെ മുമ്പിലേക്കും, കുപ്പവാതിൽക്കലേക്കും ചെല്ലും, യെരൂശലേമിന്റെ മതിൽ ഇടിഞ്ഞുകിടക്കുന്നതും വാതിലുകൾ തീവച്ചു ചുട്ടിരിക്കുന്നതുമായ കാഴ്ച ഞാന്‍ കണ്ടു".
ഈ കിണര്‍ എവിടെയായിരുന്നു എന്നും എന്തുകൊണ്ട് ഇങ്ങനെ പേര് നല്കിയിരിക്കുന്നു എന്നും വ്യക്തമല്ല.
എന്റെ ദൈവത്തിന്റെ കൈ എനിക്ക് അനുകൂലമായിരുന്നതും രാജാവ് എന്നോടു കല്പിച്ച വാക്കുകളും ഞാൻ അറിയിച്ചപ്പോൾ അവർ: നാം എഴുന്നേറ്റു പണിയുക എന്നു പറഞ്ഞു. അങ്ങനെ അവർ ആ നല്ല പ്രവൃത്തിക്കായി അന്യോന്യം ധൈര്യപ്പെടുത്തി. (നെഹെമ്യാവ് 2:18).
1. നിങ്ങളുടെ ജീവിതത്തിന്മേല് ദൈവത്തിന്റെ കരം ആളുകള്‍ കാണണം
2. രാജാവില്‍ നിന്നും ഉറപ്പുള്ള ഒരു വചനം നിങ്ങള്‍ക്കുണ്ടാകണം.
ഈ രണ്ടു കാര്യങ്ങള്‍ ശരിയാകുമ്പോള്‍, ആളുകള്‍ എഴുന്നേറ്റു പണിയുവാന്‍ ഉത്സുകരായിത്തീരും.
എന്നാൽ ഹോരോന്യനായ സൻബല്ലത്തും അമ്മോന്യനായ ദാസൻ തോബീയാവും അരാബ്യനായ ഗേശെമും ഇതു കേട്ടിട്ടു ഞങ്ങളെ പരിഹസിച്ചു നിന്ദിച്ചു; നിങ്ങൾ ചെയ്യുന്ന ഈ കാര്യം എന്ത്? നിങ്ങൾ രാജാവിനോടു മത്സരിപ്പാൻ ഭാവിക്കുന്നുവോ എന്നു ചോദിച്ചു. (നെഹെമ്യാവ് 2:19).
തോബിയാവ്: മഹാപുരോഹിതന്റെ കുടുംബവുമായി ബന്ധമുണ്ടായിരുന്ന പുരോഹിതന്മാരില് നിന്നും സഹായം ലഭിച്ചിരുന്ന ശക്തനായ സ്വാധീനമുള്ള ഒരു മനുഷ്യനായിരുന്നു. തോബിയാവ് എന്നത് ഒരു യെഹൂദ്യ നാമമായിരുന്നു. (നെഹെമ്യാവ് 13:4). അനേക പതിറ്റാണ്ടുകളായി, "തോബിയാവ്" എന്ന പേര് പൌരോഹിത്യ കുടുംബങ്ങളില്‍ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് നല്കുന്നതില് മുന്പിലായിരുന്നു. "തോബിയാവ്" എന്ന പദത്തിന്റെ അര്‍ത്ഥം "യഹോവ നല്ലവന്‍" എന്നാകുന്നു, ആ പേര് ദൈവം യെരുശലെമില്‍ ചെയ്തുവന്ന പ്രവര്‍ത്തികളെ എതിര്‍ക്കുന്ന ഒരുവന് നല്കപ്പെട്ടിരിക്കുന്നത് വിചിത്രമായി തോന്നുന്നു.
സന്‍ബല്ലത്ത്: തന്റെ വിവാഹത്തിലൂടെ സന്‍ബല്ലത്ത് പൌരോഹിത്യ കുടുംബവുമായി ബന്ധം നിലനിര്‍ത്തി. (നെഹെമ്യവ് 13:28). ഈ കാലഘട്ടത്തിലെ തീയതികളില്‍ സന്ബല്ലത്തിനെ ശമര്യയുടെ ഗവര്‍ണര്‍ ആയി വിളിച്ചിരിക്കുന്ന ചില പുരാതനമായ രേഖകളുണ്ട്.
ഹോരോന്യന്: ഇത് സൂചിപ്പിക്കുന്നത് സന്‍ബല്ലത്ത് മോവാബുമായി ബന്ധപ്പെട്ടതാകാന്‍ സാധ്യതയുണ്ട്. ഹോരോന് എന്നത് മോവാബിലെ ഒരു പ്രദേശമായി യെശയ്യാവ് 15:5 ലും, യിരെമ്യാവ് 48:3-5 വരേയും സൂചിപ്പിക്കുന്നു.
ഈ വ്യക്തികളെല്ലാം യെഹൂദ്യര്‍ ആയിരുന്നു, നെഹെമ്യാവും യെരുശലെമിലെ ആളുകളും അവരെ തങ്ങളുടെ കൂട്ടുസഹോദരങ്ങളായി കരുതി.നമുക്ക് വിശ്വസിക്കാം അവര്‍ അവന്റെ പരിശ്രമങ്ങളെ സഹായിക്കുവാന്‍ സാദ്ധ്യതയുണ്ടായിരുന്നു; എന്നിരുന്നാലും, ഇങ്ങനെയല്ലായിരുന്നു തീര്‍ച്ചയായും ആ വിഷയം ആകേണ്ടത്. എതിര്‍പ്പുകള്‍ അഭിമുഖികരിക്കുന്നത് ഒരിക്കലും എളുപ്പമുള്ള കാര്യമല്ല, എന്നാല്‍ ഇത് കുടുംബാംഗങ്ങളില്‍ നിന്നും വരുമ്പോള്‍, തിരസ്കരണത്തിന്റെ വേദന ഒറ്റികൊടുക്കുന്നതിന്റെ വേദനപോലെതന്നെയാണ്.
നമുക്ക് എതിരാളികളും പ്രതിയോഗികളും ഉണ്ടെന്ന് വേദപുസ്തകം വളരെ വ്യക്തമായി പറയുന്നു, എന്നാല്‍ ഈ എതിരാളികള്‍ എല്ലാം കൂടുതലായി ഒരു ആത്മീക പ്രകൃതം ഉള്ളവരാണ്: നമുക്കു പോരാട്ടം ഉള്ളതു ജഡരക്തങ്ങളോടല്ല, വാഴ്ചകളോടും അധികാരങ്ങളോടും ഈ അന്ധകാരത്തിന്റെ ലോകാധിപതികളോടും സ്വർലോകങ്ങളിലെ ദുഷ്ടാത്മസേനയോടും അത്രേ. (എഫെസ്യര്‍ 6:12). എന്നാല്‍ ആത്മീക ശത്രുക്കളില്‍ നിന്നുള്ള ആക്രമണം ജഡരക്തങ്ങളായ ആളുകളില്‍ കൂടിയാണ് വരുന്നതെന്ന് നാം തിരിച്ചറിയണം. (മത്തായി 16:23). ആത്മീക ശത്രുക്കളില്‍ നിന്നും നേരിട്ട് ആന്തരീക നിലയിലുള്ള ഒരു ആത്മീക ആക്രമണം നമുക്ക് അനുഭവിക്കാന്‍ കഴിയും, അല്ലെങ്കില്‍ നമ്മുടെ ആത്മീക എതിരാളികളാല്‍ അറിഞ്ഞോ അറിയാതെയോ ഉപയോഗിക്കപ്പെടുന്ന ആളുകളില്‍ കൂടിയും.