ഒടുവിൽ എന്റെ ദേവന്റെ നാമധേയപ്രകാരം ബേൽത്ത്ശസ്സർ എന്നു പേരുള്ളവനും വിശുദ്ധദേവന്മാരുടെ ആത്മാവുള്ളവനുമായ ദാനീയേൽ എന്റെ മുമ്പിൽ വന്നു. (ദാനിയേല്‍ 4:8).
ബേൽത്ത്ശസ്സർ എന്ന പേരിന്റെ അര്‍ത്ഥം "ബേല്‍ അവന്റെ ജീവിതം സംരക്ഷിക്കട്ടെ" എന്നാകുന്നു, ബാബിലോണ്യ ദേവനായ മാര്ദുക്കിന്റെ ഒരു സൂചനയാണ് ബേല്‍ എന്നത്. ഈ അദ്ധ്യായത്തില്‍ രേഖപ്പെടുത്തിയിരിക്കുന്ന സ്വപ്നം നെബുഖദ്നേസറിനുവേണ്ടി ദാനിയേല്‍ വ്യാഖ്യാനിക്കുന്നതിനുമുമ്പ്, ബാബിലോണ്യ രാജാവ് ബാബിലോണ്യ ദേവനായ ബേലിനെ തന്റെ ദൈവവമായി കരുതിയിരുന്നു.
ഇത് സൂചിപ്പിക്കുന്നത് ദാനിയേലിനോടും മറ്റു മൂന്നു എബ്രായ ബാലന്മാരോടുമുള്ള ബന്ധത്തില്‍ തനിക്കു മുമ്പുണ്ടായ അനുഭവം അവനെ സ്വാധീനിക്കുവാന്‍ പര്യാപ്തമായിരുന്നു എങ്കിലും ദൈവത്തെ അനുഗമിക്കുവാന്‍ അവന് തീരുമാനിക്കത്തക്കവണ്ണം അത് അവനു ബോധ്യമായില്ല എന്നാണ്. ദൈവത്തില്‍ മതിപ്പുളവാക്കുക എന്നത് കര്‍ത്താവായ യേശുക്രിസ്തുവിനെ അനുഗമിക്കുവാന്‍ തീരുമാനിക്കുന്നതുപോലെയല്ല.
"കിടക്കയിൽവച്ച് എനിക്കുണ്ടായ ദർശനത്തിൽ ഒരു ദൂതൻ, ഒരു പരിശുദ്ധൻ തന്നെ, സ്വർഗത്തിൽനിന്ന് ഇറങ്ങിവരുന്നതു ഞാൻ കണ്ടു". (ദാനിയേല്‍ 4:13).
ഇവിടെ പരാമര്‍ശിച്ചിരിക്കുന്ന ദൂതന് മനുഷ്യരുടെ പ്രവര്‍ത്തികളെ നിരീക്ഷിക്കുവാന്‍ നിയോഗിക്കപ്പെട്ടിരിക്കുന്ന ദൂതനാകുന്നു. ദൈവത്തിന്റെ ന്യായവിധി കൊണ്ടുപോകുന്നതിനുള്ള ഉത്തരവാദിത്വവും ഇങ്ങനെയുള്ള നിരീക്ഷക ദൂതന്മാര്ക്കാകുന്നു.
ഉടൻതന്നെ ആ വാക്കു നെബൂഖദ്നേസരിനു നിവൃത്തിയായി; അവനെ മനുഷ്യരുടെ ഇടയിൽനിന്നു നീക്കിക്കളഞ്ഞു; അവന്റെ രോമം കഴുകന്റെ തൂവൽപോലെയും അവന്റെ നഖം പക്ഷിയുടെ നഖംപോലെയും വളരുന്നതുവരെ, അവൻ കാള എന്നപോലെ പുല്ലു തിന്നുകയും അവന്റെ ദേഹം ആകാശത്തിലെ മഞ്ഞുകൊണ്ടു നനയുകയും ചെയ്തു. (ദാനിയേല്‍ 4:33).
ലൌകീകമായ ചരിത്ര രേഖകള്‍ അനുസരിച്ച്, ബാബിലോണ്യ രാജാവായ നെബുഖദ്നേസര്‍ അനുഭവിച്ച ബുദ്ധിമാന്ദ്യത്തിന്റെ ഏഴു വര്‍ഷത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ കാണുന്നില്ല. എന്നാല്‍, ഒരു ഗ്രീക്ക് ചരിത്രകാരനായ അബീഡെനസ് ബി.സി. 268ല്‍ തന്റെ എഴുത്തുകളില്‍ ഇപ്രകാരമാണ് പരാമര്‍ശിച്ചിരിക്കുന്നത്, നെബുഖദ്നേസറിനെ "ഏതോ ഒരു ദേവന് ബാധിച്ചു" എന്നും അങ്ങനെ അവന് ഒരു പ്രെത്യേക സമയത്തേക്ക് "പെട്ടെന്ന് അപ്രത്യക്ഷനാകുകയും" ചെയ്തു. ദാനിയേലിന്റെ പുസ്തകത്തില്‍ പറഞ്ഞിരിക്കുന്ന നെബുഖദ്നേസരിന്റെ താല്ക്കാലികമായ ബുദ്ധിഭ്രമത്തിന്റെ കഥയെ ഉറപ്പിക്കുന്നതാണ് ഈ രേഖകള്‍. ആ കാലത്തെ സംസ്കാരമായിരിക്കാം ഒരുപക്ഷേ ലൌകീകമായ ചരിത്ര രേഖകളില്‍ അങ്ങനെയുള്ള സംഭവങ്ങള്‍ ചേര്‍ക്കുന്നതിനെ തടഞ്ഞത്.
ബേൽത്ത്ശസ്സർ എന്ന പേരിന്റെ അര്‍ത്ഥം "ബേല്‍ അവന്റെ ജീവിതം സംരക്ഷിക്കട്ടെ" എന്നാകുന്നു, ബാബിലോണ്യ ദേവനായ മാര്ദുക്കിന്റെ ഒരു സൂചനയാണ് ബേല്‍ എന്നത്. ഈ അദ്ധ്യായത്തില്‍ രേഖപ്പെടുത്തിയിരിക്കുന്ന സ്വപ്നം നെബുഖദ്നേസറിനുവേണ്ടി ദാനിയേല്‍ വ്യാഖ്യാനിക്കുന്നതിനുമുമ്പ്, ബാബിലോണ്യ രാജാവ് ബാബിലോണ്യ ദേവനായ ബേലിനെ തന്റെ ദൈവവമായി കരുതിയിരുന്നു.
ഇത് സൂചിപ്പിക്കുന്നത് ദാനിയേലിനോടും മറ്റു മൂന്നു എബ്രായ ബാലന്മാരോടുമുള്ള ബന്ധത്തില്‍ തനിക്കു മുമ്പുണ്ടായ അനുഭവം അവനെ സ്വാധീനിക്കുവാന്‍ പര്യാപ്തമായിരുന്നു എങ്കിലും ദൈവത്തെ അനുഗമിക്കുവാന്‍ അവന് തീരുമാനിക്കത്തക്കവണ്ണം അത് അവനു ബോധ്യമായില്ല എന്നാണ്. ദൈവത്തില്‍ മതിപ്പുളവാക്കുക എന്നത് കര്‍ത്താവായ യേശുക്രിസ്തുവിനെ അനുഗമിക്കുവാന്‍ തീരുമാനിക്കുന്നതുപോലെയല്ല.
"കിടക്കയിൽവച്ച് എനിക്കുണ്ടായ ദർശനത്തിൽ ഒരു ദൂതൻ, ഒരു പരിശുദ്ധൻ തന്നെ, സ്വർഗത്തിൽനിന്ന് ഇറങ്ങിവരുന്നതു ഞാൻ കണ്ടു". (ദാനിയേല്‍ 4:13).
ഇവിടെ പരാമര്‍ശിച്ചിരിക്കുന്ന ദൂതന് മനുഷ്യരുടെ പ്രവര്‍ത്തികളെ നിരീക്ഷിക്കുവാന്‍ നിയോഗിക്കപ്പെട്ടിരിക്കുന്ന ദൂതനാകുന്നു. ദൈവത്തിന്റെ ന്യായവിധി കൊണ്ടുപോകുന്നതിനുള്ള ഉത്തരവാദിത്വവും ഇങ്ങനെയുള്ള നിരീക്ഷക ദൂതന്മാര്ക്കാകുന്നു.
ഉടൻതന്നെ ആ വാക്കു നെബൂഖദ്നേസരിനു നിവൃത്തിയായി; അവനെ മനുഷ്യരുടെ ഇടയിൽനിന്നു നീക്കിക്കളഞ്ഞു; അവന്റെ രോമം കഴുകന്റെ തൂവൽപോലെയും അവന്റെ നഖം പക്ഷിയുടെ നഖംപോലെയും വളരുന്നതുവരെ, അവൻ കാള എന്നപോലെ പുല്ലു തിന്നുകയും അവന്റെ ദേഹം ആകാശത്തിലെ മഞ്ഞുകൊണ്ടു നനയുകയും ചെയ്തു. (ദാനിയേല്‍ 4:33).
ലൌകീകമായ ചരിത്ര രേഖകള്‍ അനുസരിച്ച്, ബാബിലോണ്യ രാജാവായ നെബുഖദ്നേസര്‍ അനുഭവിച്ച ബുദ്ധിമാന്ദ്യത്തിന്റെ ഏഴു വര്‍ഷത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ കാണുന്നില്ല. എന്നാല്‍, ഒരു ഗ്രീക്ക് ചരിത്രകാരനായ അബീഡെനസ് ബി.സി. 268ല്‍ തന്റെ എഴുത്തുകളില്‍ ഇപ്രകാരമാണ് പരാമര്‍ശിച്ചിരിക്കുന്നത്, നെബുഖദ്നേസറിനെ "ഏതോ ഒരു ദേവന് ബാധിച്ചു" എന്നും അങ്ങനെ അവന് ഒരു പ്രെത്യേക സമയത്തേക്ക് "പെട്ടെന്ന് അപ്രത്യക്ഷനാകുകയും" ചെയ്തു. ദാനിയേലിന്റെ പുസ്തകത്തില്‍ പറഞ്ഞിരിക്കുന്ന നെബുഖദ്നേസരിന്റെ താല്ക്കാലികമായ ബുദ്ധിഭ്രമത്തിന്റെ കഥയെ ഉറപ്പിക്കുന്നതാണ് ഈ രേഖകള്‍. ആ കാലത്തെ സംസ്കാരമായിരിക്കാം ഒരുപക്ഷേ ലൌകീകമായ ചരിത്ര രേഖകളില്‍ അങ്ങനെയുള്ള സംഭവങ്ങള്‍ ചേര്‍ക്കുന്നതിനെ തടഞ്ഞത്.
Chapters