സ്വർഗത്തിൽ വലിയൊരു അടയാളം കാണായി: സൂര്യനെ അണിഞ്ഞൊരു സ്ത്രീ; അവളുടെ കാല്ക്കീഴ് ചന്ദ്രനും അവളുടെ തലയിൽ പന്ത്രണ്ടു നക്ഷത്രംകൊണ്ടുള്ള കിരീടവും ഉണ്ടായിരുന്നു. (വെളിപ്പാട് 12:1).
വെളിപ്പാടിലെ 12:1 ലെ സ്ത്രീ സഭയായിരിക്കയില്ല കാരണം യേശുവാണ് സഭയ്ക്ക് "ജന്മം നല്‍കിയത്" , മറ്റൊരു രീതിയിലുമല്ല. ആകയാല്‍, ഈ സ്ത്രീ ഒന്നുകില്‍ മറിയയോ അല്ലെങ്കില്‍ യിസ്രായേലോ ആയിരിക്കാം, യേശുവിനു "ജന്മം കൊടുത്ത" രണ്ടു "സ്ത്രീകള്‍". വെളിപ്പാട് 12 ലെ ബാക്കിയുള്ള ഭാഗം വിശദീകരിക്കുന്നത് ഈ സ്ത്രീ മറിയയല്ല, പ്രത്യുത യിസ്രായേല്‍ ആകുന്നുവെന്നാണ്.
1 കൊരിന്ത്യര്‍ 2:13 പറയുന്നു, "അതു ഞങ്ങൾ മാനുഷജ്ഞാനം ഉപദേശിക്കുന്ന വചനങ്ങളാൽ അല്ല, ആത്മാവ് ഉപദേശിക്കുന്ന വചനങ്ങളാൽതന്നെ പ്രസ്താവിച്ചുകൊണ്ട് ആത്മികന്മാർക്ക് ആത്മികമായതു തെളിയിക്കുന്നു". വചനംകൊണ്ട് വചനത്തെ വ്യാഖ്യാനിക്കണം എന്നാണ് ഇതിന്റെ ലളിതമായ അര്‍ത്ഥം.
വചനപരമായി, ഈ സ്ത്രീ സൂര്യനെ ധരിച്ചിരിക്കുന്നത്, യോസേഫിന്റെ സ്വപ്നത്തിന്റെ അടിസ്ഥാനത്തില്‍ യിസ്രായേലുമായി ബന്ധപ്പെടുത്താവുന്നതാണ്.
9 അവൻ മറ്റൊരു സ്വപ്നം കണ്ടു തന്റെ സഹോദരന്മാരോട് അറിയിച്ചു: ഞാൻ പിന്നെയും ഒരു സ്വപ്നം കണ്ടു; സൂര്യനും ചന്ദ്രനും പതിനൊന്നു നക്ഷത്രങ്ങളും എന്നെ നമസ്കരിച്ചു എന്നു പറഞ്ഞു. 10 അവൻ അത് അപ്പനോടും സഹോദരന്മാരോടും അറിയിച്ചപ്പോൾ അപ്പൻ അവനെ ശാസിച്ച് അവനോട്: നീ ഈ കണ്ട സ്വപ്നം എന്ത്? ഞാനും നിന്റെ അമ്മയും നിന്റെ സഹോദരന്മാരും സാഷ്ടാംഗം വീണു നിന്നെ നമസ്കരിപ്പാൻ വരുമോ എന്നു പറഞ്ഞു. 11അവന്റെ സഹോദരന്മാർക്ക് അവനോട് അസൂയ തോന്നി; അപ്പനോ ഈ വാക്ക് മനസ്സിൽ സംഗ്രഹിച്ചു. (ഉല്പത്തി 37:9-11).
ആ സ്വപ്നത്തില്‍ സൂര്യന് യാക്കോബിനെ പ്രതിനിധാനം ചെയ്യുന്നു, ചന്ദ്രന് യോസേഫിന്റെ മാതാവായ റാഹേലിനെ കാണിക്കുന്നു, അതുപോലെ പതിനൊന്നു നക്ഷത്രങ്ങള്‍ യോസേഫിനെ നമസ്കരിച്ച യിസ്രായേലിന്റെ പുത്രന്മാര് ആയിരുന്നു. പന്ത്രണ്ടു നക്ഷത്രങ്ങളോടുകൂടെയുള്ള ഈ അടയാളത്തില്‍, യോസേഫ് ഇപ്പോള്‍ യിസ്രായേലിലെ മറ്റു ഗോത്രങ്ങളുടെ കൂട്ടത്തിലാകുന്നു.
മറ്റു പഴയനിയമ വേദഭാഗങ്ങളില്‍, യിസ്രായേല്‍ (അഥവാ സീയോന് അല്ലെങ്കില്‍ യെരുശലേം) പലപ്പോഴും ഒരു സ്ത്രീയോട് പ്രതിനിധാനം ചെയ്യുന്നു.
യിസ്രായേൽഗൃഹമേ, ഒരു ഭാര്യ ഭർത്താവിനോടു വിശ്വാസപാതകം ചെയ്ത് അവനെ വിട്ടുകളയുന്നതുപോലെ നിങ്ങൾ എന്നോടു വിശ്വാസപാതകം ചെയ്തിരിക്കുന്നു എന്നു യഹോവയുടെ അരുളപ്പാട്. (യിരെമ്യാവ് 3:20).
19ഞാൻ നിന്നെ സദാകാലത്തേക്കും എനിക്കു വിവാഹത്തിനു നിശ്ചയിക്കും; അതേ, നീതിയോടും ന്യായത്തോടും ദയയോടും കരുണയോടുംകൂടെ നിന്നെ എനിക്കു വിവാഹത്തിനു നിശ്ചയിക്കും. 20ഞാൻ വിശ്വസ്തതയോടെ നിന്നെ എനിക്കു വിവാഹത്തിനു നിശ്ചയിക്കും; നീ യഹോവയെ അറികയും ചെയ്യും. (ഹോശേയ 2:19-20).
അവൾ ഗർഭിണിയായി നോവുകിട്ടി വേദനപ്പെട്ടു നിലവിളിച്ചു. (വെളിപ്പാട് 12:2).
അവള് ഗര്‍ഭിണിയായി: ഈ അദ്ധ്യായത്തിന്റെ പിന്നീടുള്ള ഭാഗങ്ങളില്‍ നിന്നും, യിസ്രായേലിനു ജനിച്ചിട്ടുള്ള ഈ പൈതല്‍ കര്‍ത്താവായ യേശുവാണെന്ന് വ്യക്തമാണ് (അവൾ സകല ജാതികളെയും ഇരുമ്പുകോൽകൊണ്ടു മേയിപ്പാനുള്ളൊരു ആൺകുട്ടിയെ പ്രസവിച്ചു, വെളിപ്പാട് 12:5).
നോവുകിട്ടി വേദനപ്പെട്ടു നിലവിളിച്ചു: ഇവിടെ പറഞ്ഞിരിക്കുന്ന വേദന സൂചിപ്പിക്കുന്നത് യേശുവിന്റെ ജനന സമയത്തുണ്ടായിരുന്ന യിസ്രായേലിലെ ക്ലേശങ്ങളെക്കുറിച്ചാണ് (റോമാക്കാരുടെ കീഴിലെ ഉപദ്രവങ്ങളും അടിച്ചമര്‍ത്തലുകളും). പ്രസവസമയത്തെ വേദന പ്രതിനിധാനം ചെയ്യുന്നത് ചരിത്രത്തില്‍ മുഴുവനും നില്ക്കുന്ന യിസ്രായേലിന്റെ പ്രയാസങ്ങളെ സംബന്ധിച്ചാണ്, പ്രത്യേകിച്ച് യേശുവിന്റെ ജനന സമയത്ത് (റോമാക്കാരുടെ കീഴിലെ ഉപദ്രവങ്ങളും അടിച്ചമര്‍ത്തലുകളും) തുടങ്ങി ക്രിസ്തുവിന്റെ വരവോളം അത് തുടരുന്നതുമാണ്.
ഈ സ്ത്രീ മറിയയല്ല എന്ന് ചിന്തിക്കുവാനുള്ള മറ്റൊരു കാരണം പ്രസവ വേദന ശാപത്തിന്റെ ഒരു ഭാഗമായിരുന്നു. ദൂതന് പറഞ്ഞു നിന്റെ ഉദരഫലം അനുഗ്രഹിക്കപ്പെട്ടത്. ആകയാല്‍ യേശു ആദാമിന്റെ ശാപത്തിന് കീഴിലല്ലായിരുന്നു.
സ്ത്രീയോടു കല്പിച്ചത്:
"ഞാൻ നിനക്കു കഷ്ടവും ഗർഭധാരണവും ഏറ്റവും വർധിപ്പിക്കും; നീ വേദനയോടെ മക്കളെ പ്രസവിക്കും; നിന്റെ ആഗ്രഹം നിന്റെ ഭർത്താവിനോട് ആകും; അവൻ നിന്നെ ഭരിക്കും". (ഉല്പത്തി 3:16).
മറിയ യേശുവിനെ പ്രസവിച്ചു, അവന് ഒരിക്കലും ഒരു ശാപത്തിന് കീഴില്‍ അല്ലായിരുന്നു, അത്യുന്നതന്റെ ശക്തി മറിയയുടെമേല്‍ ഉണ്ടായിരുന്നതുകൊണ്ട്, അവള് പ്രസവ വേദന നിമിത്തം അതിയായി നിലവിളിച്ചില്ലായിരിക്കാം എന്ന് ഗ്രഹിക്കാം.
Chapters