അനന്തരം അവളുടെ അമ്മാവിയമ്മയായ നൊവൊമി അവളോടു പറഞ്ഞത്: മകളേ, നിനക്കു നന്നായിരിക്കേണ്ടതിന് ഞാൻ നിനക്കുവേണ്ടി ഒരു വിശ്രാമസ്ഥലം അന്വേഷിക്കേണ്ടയോ? (രൂത്ത് 3:1).
ഒന്നാം വാക്യത്തില്‍ ഉപയോഗിച്ചിരിക്കുന്ന വിശ്രാമസ്ഥലം എന്നതിന്‍റെ എബ്രായ പദം തന്നെയാണ് രൂത്ത് 1:9 ല്‍ പറഞ്ഞിരിക്കുന്ന വിശ്രമം എന്ന വാക്കിനു ഉപയോഗിച്ചിരിക്കുന്നത്, അവിടെ നവോമി ആഗ്രഹിക്കുന്നത് തന്‍റെ മരുമകള്‍ അവളുടെ പുതിയ ഭര്‍ത്താവിന്‍റെ ഭവനത്തില്‍ വിശ്രാമവും സുരക്ഷയും കണ്ടെത്തുമെന്നാണ്.
നീ ചേർന്നിരുന്ന ബാല്യക്കാരത്തികളുടെ യജമാനനായ ബോവസ് നമ്മുടെ ചാർച്ചക്കാരനല്ലയോ? (രൂത്ത് 3:2).
അവന്‍ നമ്മുടെ ചാര്‍ച്ചക്കാരനല്ലയോ? ചാര്‍ച്ചക്കാരന്‍ എന്ന് പരിഭാഷപ്പെടുത്തിയിരിക്കുന്ന പദത്തിന്‍റെ മൂലപദം 'ഗോയല്‍' എന്നാകുന്നു. ബോവസ് നമ്മുടെ കുടുംബത്തിന്‍റെ ചാര്‍ച്ചയില്‍പ്പെട്ട ആളാകുന്നുവെന്ന് നവോമി രൂത്തിനെ ഓര്‍പ്പിക്കുന്നു.
ഗോയല്‍ എന്ന വാക്ക് ചിലസമയങ്ങളില്‍ ബന്ധു അല്ലെങ്കില്‍ വീണ്ടെടുപ്പുക്കാരന്‍ എന്ന് പരിഭാഷപ്പെടുത്തിയിരിക്കുന്നു - അതിനു യിസ്രായേലിന്‍റെ കുടുംബ ജീവിതത്തില്‍ പ്രേത്യേകമായ സ്ഥാനം ഉണ്ട്.
* ചാര്‍ച്ചക്കാരന്‍- വീണ്ടെടുപ്പുക്കാരന്‍ തന്‍റെ കുടുംബത്തില്‍പ്പെട്ട സഹോദരങ്ങളെ അടിമത്വത്തില്‍ നിന്നും വാങ്ങുവാന്‍ ഉത്തരവാദിത്വമുള്ളവനാണ്. (ലേവ്യാപുസ്തകം 25:48).
* അവനു "രക്തപ്രതികാരകന്‍റെ" ഉത്തരവാദിത്വമുണ്ട്, അതായത് കുടുംബത്തിലെ ഒരംഗത്തിന്‍റെ കുലപാതകനോട് ആ തെറ്റിനു പകരം ചോദിക്കേണ്ട വ്യക്തി. (സംഖ്യാപുസ്തകം 35:19).
* നഷ്ടപ്പെട്ടുപോയ കുടുംബത്തിലെ വസ്തു തിരികെ വാങ്ങിക്കുവാനുള്ള ഉത്തരവാദിത്വം അവനായിരുന്നു. (ലേവ്യാപുസ്തകം 25:25).
* കുട്ടികളില്ലാത്ത ഒരു വിധവയെ വിവാഹംകഴിച്ചുകൊണ്ട് കുടുംബപേര് നിലനിര്‍ത്തുവാനുള്ള ഉത്തരവാദിത്വം അവനുണ്ടായിരുന്നു. (ആവര്‍ത്തനപുസ്തകം 25:5-10).
ഇതില്‍ നമുക്ക് കാണുവാന്‍ സാധിക്കുന്നത്, ഗോയല്‍, ചാര്‍ച്ചക്കാരന്‍- വീണ്ടെടുപ്പുക്കാരന്‍, കുടുംബത്തിലെ വ്യക്തികളെ, വസ്തുവിനെ, അതുപോലെ പിന്‍തലമുറയെ സംരക്ഷിക്കുവാന്‍ ഉത്തരവാദിത്വപ്പെട്ടവനാണ്.
ഉറങ്ങുവാൻ പോകുമ്പോൾ അവൻ കിടക്കുന്ന സ്ഥലം മനസ്സിലാക്കി ചെന്ന് അവന്‍റെ കാലിന്മേലുള്ള പുതപ്പു പൊക്കി അവിടെ കിടന്നുകൊൾക; എന്നാൽ നീ എന്തു ചെയ്യേണമെന്ന് അവൻ നിനക്കു പറഞ്ഞുതരും. (രൂത്ത് 3:4).
അനുയോജ്യമായ സമയത്ത്, രൂത്ത് ചെന്നു അവന്‍റെ കാലിന്മേലുള്ള പുതപ്പു നീക്കി കിടക്കുവാന്‍ നവോമി നിര്‍ദ്ദേശിക്കുന്നു. ഇതൊരു പ്രകോപനപരമായ ഭാവപ്രകടനമായി ചിലര്‍ ചിന്തിക്കാം, ബോവസിന്‍റെ കൂടെ ശയിക്കുവാനായി രൂത്തിനോട് പ്രകോപനപരമായി പറഞ്ഞതുപോലെ തോന്നാം. ആ കാലഘട്ടത്തിലെ സംസ്കാരമനുസരിച്ചു ആ രീതിയിലല്ല ഈ ഭാവപ്രകടനത്തെ മനസ്സിലാക്കേണ്ടത്; ഇത് സമ്പൂര്‍ണ്ണമായ സമര്‍പ്പണത്തിന്‍റെ ഒരു പ്രവര്‍ത്തിയായിട്ടാണ് മനസ്സിലാക്കേണ്ടത്.
ഞാൻ നിന്‍റെ ദാസിയായ രൂത്ത്; നിന്‍റെ പുതപ്പ് അടിയന്‍റെമേൽ ഇടേണമേ; നീ വീണ്ടെടുപ്പുകാരനല്ലോ എന്ന് അവൾ പറഞ്ഞു. (രൂത്ത് 3:9).
അവളെ തന്‍റെ ചിറകിന്‍ കീഴില്‍ ചേര്‍ക്കുവാന്‍ ബോവസിനോട് ആവശ്യപ്പെടുന്നതില്‍ കൂടി, അവള്‍ ധൈര്യത്തോടെ തന്നെ വിവാഹം കഴിക്കുവാനും അവനോടു ആവശ്യപ്പെട്ടു. ആ പദപ്രയോഗം ഇങ്ങനെയും പരിഭാഷപ്പെടുത്താം "അങ്ങയുടെ വസ്ത്രത്തിന്‍റെ ഒരഗ്രം എന്‍റെമേല്‍ ഇടേണമേ". "ഞാന്‍ ഒരു വിധവയാണ്, എന്നെ അങ്ങയുടെ ഭാര്യയായി എടുക്കേണമേ" എന്ന് പറയുവാനുള്ള സാംസ്കാരികമായി പ്രസക്തമായ വഴിയായിരുന്നു ഇത്.
ഇത് രൂത്തിനെക്കുറിച്ചു അത്ഭുതകരമായ ചില കാര്യങ്ങള്‍ കൂടി കാണിക്കുന്നു: അവള്‍ പുറമേയുള്ള രൂപത്തെക്കാളും ഭംഗിയെക്കാളും ബോവസിനോടുള്ള ബഹുമാനം പ്രകടമാക്കികൊണ്ട് അവള്‍ തന്നെത്താന്‍ അവനില്‍ ആകര്‍ഷണമുളവാക്കി. ദാരുണമായി, ഇന്ന് അനേകരും ആളുകളെ ശരിക്കും ബഹുമാനിക്കുവാന്‍ കഴിയുമോ എന്ന് ചിന്തിക്കാതെ പുറമേ കാണുന്ന രൂപഭംഗി മാത്രം നോക്കി സ്നേഹത്തിലാകുന്നു.
യെഹെസ്കേല്‍ 16:8 ല്‍, യിസ്രായേലിനോടുള്ള ബന്ധത്തില്‍ ദൈവം ചില വാക്കുകള്‍ ഉപയോഗിക്കുന്നുണ്ട്: ഞാൻ നിന്‍റെ അരികെകൂടി കടന്നു നിന്നെ നോക്കിയപ്പോൾ നിനക്കു പ്രേമത്തിന്‍റെ സമയമായി എന്നു കണ്ടിട്ട് എന്‍റെ വസ്ത്രം നിന്‍റെമേൽ വിരിച്ചു നിന്‍റെ നഗ്നത മറച്ചു; ഞാൻ നിന്നോടു സത്യവും നിയമവും ചെയ്തു; നീ എനിക്കുള്ളവൾ ആയിത്തീർന്നു എന്നു യഹോവയായ കർത്താവിന്‍റെ അരുളപ്പാട്.
നീ ഉത്തമസ്ത്രീ എന്ന് എന്‍റെ ജനമായ പട്ടണക്കാർക്ക് എല്ലാവർക്കും അറിയാം. (രൂത്ത് 3:11).
ആളുകള്‍ നിങ്ങളെ എങ്ങനെയാണ് കാണുന്നത്?
ഉത്തമസ്ത്രീ ആയിരിക്കുന്നു എന്ന ഒരു നല്ല പേര് നിങ്ങള്‍ക്ക് ഉണ്ടോ?
ഒന്നാം വാക്യത്തില്‍ ഉപയോഗിച്ചിരിക്കുന്ന വിശ്രാമസ്ഥലം എന്നതിന്‍റെ എബ്രായ പദം തന്നെയാണ് രൂത്ത് 1:9 ല്‍ പറഞ്ഞിരിക്കുന്ന വിശ്രമം എന്ന വാക്കിനു ഉപയോഗിച്ചിരിക്കുന്നത്, അവിടെ നവോമി ആഗ്രഹിക്കുന്നത് തന്‍റെ മരുമകള്‍ അവളുടെ പുതിയ ഭര്‍ത്താവിന്‍റെ ഭവനത്തില്‍ വിശ്രാമവും സുരക്ഷയും കണ്ടെത്തുമെന്നാണ്.
നീ ചേർന്നിരുന്ന ബാല്യക്കാരത്തികളുടെ യജമാനനായ ബോവസ് നമ്മുടെ ചാർച്ചക്കാരനല്ലയോ? (രൂത്ത് 3:2).
അവന്‍ നമ്മുടെ ചാര്‍ച്ചക്കാരനല്ലയോ? ചാര്‍ച്ചക്കാരന്‍ എന്ന് പരിഭാഷപ്പെടുത്തിയിരിക്കുന്ന പദത്തിന്‍റെ മൂലപദം 'ഗോയല്‍' എന്നാകുന്നു. ബോവസ് നമ്മുടെ കുടുംബത്തിന്‍റെ ചാര്‍ച്ചയില്‍പ്പെട്ട ആളാകുന്നുവെന്ന് നവോമി രൂത്തിനെ ഓര്‍പ്പിക്കുന്നു.
ഗോയല്‍ എന്ന വാക്ക് ചിലസമയങ്ങളില്‍ ബന്ധു അല്ലെങ്കില്‍ വീണ്ടെടുപ്പുക്കാരന്‍ എന്ന് പരിഭാഷപ്പെടുത്തിയിരിക്കുന്നു - അതിനു യിസ്രായേലിന്‍റെ കുടുംബ ജീവിതത്തില്‍ പ്രേത്യേകമായ സ്ഥാനം ഉണ്ട്.
* ചാര്‍ച്ചക്കാരന്‍- വീണ്ടെടുപ്പുക്കാരന്‍ തന്‍റെ കുടുംബത്തില്‍പ്പെട്ട സഹോദരങ്ങളെ അടിമത്വത്തില്‍ നിന്നും വാങ്ങുവാന്‍ ഉത്തരവാദിത്വമുള്ളവനാണ്. (ലേവ്യാപുസ്തകം 25:48).
* അവനു "രക്തപ്രതികാരകന്‍റെ" ഉത്തരവാദിത്വമുണ്ട്, അതായത് കുടുംബത്തിലെ ഒരംഗത്തിന്‍റെ കുലപാതകനോട് ആ തെറ്റിനു പകരം ചോദിക്കേണ്ട വ്യക്തി. (സംഖ്യാപുസ്തകം 35:19).
* നഷ്ടപ്പെട്ടുപോയ കുടുംബത്തിലെ വസ്തു തിരികെ വാങ്ങിക്കുവാനുള്ള ഉത്തരവാദിത്വം അവനായിരുന്നു. (ലേവ്യാപുസ്തകം 25:25).
* കുട്ടികളില്ലാത്ത ഒരു വിധവയെ വിവാഹംകഴിച്ചുകൊണ്ട് കുടുംബപേര് നിലനിര്‍ത്തുവാനുള്ള ഉത്തരവാദിത്വം അവനുണ്ടായിരുന്നു. (ആവര്‍ത്തനപുസ്തകം 25:5-10).
ഇതില്‍ നമുക്ക് കാണുവാന്‍ സാധിക്കുന്നത്, ഗോയല്‍, ചാര്‍ച്ചക്കാരന്‍- വീണ്ടെടുപ്പുക്കാരന്‍, കുടുംബത്തിലെ വ്യക്തികളെ, വസ്തുവിനെ, അതുപോലെ പിന്‍തലമുറയെ സംരക്ഷിക്കുവാന്‍ ഉത്തരവാദിത്വപ്പെട്ടവനാണ്.
ഉറങ്ങുവാൻ പോകുമ്പോൾ അവൻ കിടക്കുന്ന സ്ഥലം മനസ്സിലാക്കി ചെന്ന് അവന്‍റെ കാലിന്മേലുള്ള പുതപ്പു പൊക്കി അവിടെ കിടന്നുകൊൾക; എന്നാൽ നീ എന്തു ചെയ്യേണമെന്ന് അവൻ നിനക്കു പറഞ്ഞുതരും. (രൂത്ത് 3:4).
അനുയോജ്യമായ സമയത്ത്, രൂത്ത് ചെന്നു അവന്‍റെ കാലിന്മേലുള്ള പുതപ്പു നീക്കി കിടക്കുവാന്‍ നവോമി നിര്‍ദ്ദേശിക്കുന്നു. ഇതൊരു പ്രകോപനപരമായ ഭാവപ്രകടനമായി ചിലര്‍ ചിന്തിക്കാം, ബോവസിന്‍റെ കൂടെ ശയിക്കുവാനായി രൂത്തിനോട് പ്രകോപനപരമായി പറഞ്ഞതുപോലെ തോന്നാം. ആ കാലഘട്ടത്തിലെ സംസ്കാരമനുസരിച്ചു ആ രീതിയിലല്ല ഈ ഭാവപ്രകടനത്തെ മനസ്സിലാക്കേണ്ടത്; ഇത് സമ്പൂര്‍ണ്ണമായ സമര്‍പ്പണത്തിന്‍റെ ഒരു പ്രവര്‍ത്തിയായിട്ടാണ് മനസ്സിലാക്കേണ്ടത്.
ഞാൻ നിന്‍റെ ദാസിയായ രൂത്ത്; നിന്‍റെ പുതപ്പ് അടിയന്‍റെമേൽ ഇടേണമേ; നീ വീണ്ടെടുപ്പുകാരനല്ലോ എന്ന് അവൾ പറഞ്ഞു. (രൂത്ത് 3:9).
അവളെ തന്‍റെ ചിറകിന്‍ കീഴില്‍ ചേര്‍ക്കുവാന്‍ ബോവസിനോട് ആവശ്യപ്പെടുന്നതില്‍ കൂടി, അവള്‍ ധൈര്യത്തോടെ തന്നെ വിവാഹം കഴിക്കുവാനും അവനോടു ആവശ്യപ്പെട്ടു. ആ പദപ്രയോഗം ഇങ്ങനെയും പരിഭാഷപ്പെടുത്താം "അങ്ങയുടെ വസ്ത്രത്തിന്‍റെ ഒരഗ്രം എന്‍റെമേല്‍ ഇടേണമേ". "ഞാന്‍ ഒരു വിധവയാണ്, എന്നെ അങ്ങയുടെ ഭാര്യയായി എടുക്കേണമേ" എന്ന് പറയുവാനുള്ള സാംസ്കാരികമായി പ്രസക്തമായ വഴിയായിരുന്നു ഇത്.
ഇത് രൂത്തിനെക്കുറിച്ചു അത്ഭുതകരമായ ചില കാര്യങ്ങള്‍ കൂടി കാണിക്കുന്നു: അവള്‍ പുറമേയുള്ള രൂപത്തെക്കാളും ഭംഗിയെക്കാളും ബോവസിനോടുള്ള ബഹുമാനം പ്രകടമാക്കികൊണ്ട് അവള്‍ തന്നെത്താന്‍ അവനില്‍ ആകര്‍ഷണമുളവാക്കി. ദാരുണമായി, ഇന്ന് അനേകരും ആളുകളെ ശരിക്കും ബഹുമാനിക്കുവാന്‍ കഴിയുമോ എന്ന് ചിന്തിക്കാതെ പുറമേ കാണുന്ന രൂപഭംഗി മാത്രം നോക്കി സ്നേഹത്തിലാകുന്നു.
യെഹെസ്കേല്‍ 16:8 ല്‍, യിസ്രായേലിനോടുള്ള ബന്ധത്തില്‍ ദൈവം ചില വാക്കുകള്‍ ഉപയോഗിക്കുന്നുണ്ട്: ഞാൻ നിന്‍റെ അരികെകൂടി കടന്നു നിന്നെ നോക്കിയപ്പോൾ നിനക്കു പ്രേമത്തിന്‍റെ സമയമായി എന്നു കണ്ടിട്ട് എന്‍റെ വസ്ത്രം നിന്‍റെമേൽ വിരിച്ചു നിന്‍റെ നഗ്നത മറച്ചു; ഞാൻ നിന്നോടു സത്യവും നിയമവും ചെയ്തു; നീ എനിക്കുള്ളവൾ ആയിത്തീർന്നു എന്നു യഹോവയായ കർത്താവിന്‍റെ അരുളപ്പാട്.
നീ ഉത്തമസ്ത്രീ എന്ന് എന്‍റെ ജനമായ പട്ടണക്കാർക്ക് എല്ലാവർക്കും അറിയാം. (രൂത്ത് 3:11).
ആളുകള്‍ നിങ്ങളെ എങ്ങനെയാണ് കാണുന്നത്?
ഉത്തമസ്ത്രീ ആയിരിക്കുന്നു എന്ന ഒരു നല്ല പേര് നിങ്ങള്‍ക്ക് ഉണ്ടോ?
Chapters