അനുദിന മന്ന
                
                    
                        
                
                
                    
                         0
                        0
                    
                    
                         0
                        0
                    
                    
                         239
                        239
                    
                
                                    
            സമര്‍പ്പണത്തിന്‍റെ സ്ഥലം
Sunday, 22nd of June 2025
                    
                          Categories :
                                                
                            
                                സമര്‍പ്പണം (Surrender)
                            
                        
                                                
                    
                            "ഞാൻ ദൈവത്തെ മുഖാമുഖമായി കണ്ടിട്ടും എനിക്കു ജീവഹാനി വന്നില്ല എന്നു യാക്കോബ് പറഞ്ഞ്, ആ സ്ഥലത്തിനു പെനീയേൽ എന്നു പേരിട്ടു". (ഉല്പത്തി 32:30).
യാക്കോബ് തന്‍റെ പിതാവിനെ കബളിപ്പിച്ചു അവന്‍റെ സഹോദരനായ എശാവിന്‍റെ അനുഗ്രഹം കൈവശപ്പെടുത്തി. ഈ വര്‍ഷങ്ങളിലെല്ലാം, നിയന്ത്രിക്കുന്ന അഥവാ കൌശലക്കാരനായ ഒരു മനുഷ്യനില്‍ നിന്നും ദൈവം യാക്കോബിനെ തങ്കല്‍ ആശ്രയിക്കുവാന്‍ പരിശീലിക്കുന്ന ഒരു മനുഷ്യനായി മാറ്റുവാന്‍ ഇടയായി. ഇപ്പോള്‍ അവന്‍ ഏശാവിനെ എതിരേല്ക്കുവാന്‍ തയ്യാറായിരിക്കുന്നു. 
എന്നിരുന്നാലും, കഴിഞ്ഞ കാലങ്ങളില്‍ താന്‍ ചെയ്ത പാപം നിമിത്തം എശാവ് തനിക്കും തന്‍റെ കുടുംബത്തിനും വിരോധമായി പ്രതികാരം ചെയ്യുമോ എന്ന് അവന്‍ ഭയപ്പെട്ടിരുന്നു, ആകയാല്‍ അവന്‍ പിന്മാറുവാന്‍ വേണ്ടി തനിക്കു മുമ്പായി യാക്കോബ് സമ്മാനങ്ങള്‍ അയയ്ക്കുകയും ദൈവത്തിന്‍റെ കരുണയ്ക്കായി അന്വേഷിക്കയും ചെയ്തു. 
ഒരു ദൂതന്‍ യാക്കോബിനു പ്രത്യക്ഷനായി. ഇപ്പോള്‍, ദൈവം അവനെ അനുഗ്രഹിച്ചുവെങ്കില്‍ മാത്രമേ അവനു ഈ അഗ്നിപരീക്ഷ അതിജീവിക്കുവാന്‍ കഴിയുകയുള്ളൂ. കഴിഞ്ഞ കാലങ്ങളില്‍ ആയിരുന്നുവെങ്കില്‍, യാക്കോബ് തന്‍റേതായ രീതിയില്‍ അവന്‍റെ പ്രശ്നങ്ങളെ പരിഹരിക്കുവാന്‍ ശ്രമിക്കുമായിരുന്നു. ഇപ്പോള്‍ അവനു ദൈവത്തിന്‍റെ വഴി മാത്രമേ ആവശ്യമുള്ളു. അവന്‍ ആ ദൂതനെ പോകുവാന്‍ അനുവദിക്കാത്ത നിലയില്‍ അവനു ഇപ്പോള്‍ ദൈവത്തെ ആവശ്യമായിരിക്കുന്നു. ദൈവത്തിന്‍റെ സകല അനുഗ്രഹങ്ങളും തന്‍റെമേല്‍ വരുവാന്‍ യാക്കോബ് പരിശ്രമിക്കുകയാണ്. 
തനിക്കുള്ളതെല്ലാം കൊണ്ട് അവന്‍ ദൈവത്തെ അന്വേഷിക്കുകയാണ്. "അവനെ ജയിക്കയില്ല എന്നു കണ്ടപ്പോൾ അവൻ അവന്‍റെ തുടയുടെ തടം തൊട്ടു; ആകയാൽ അവനോടു മല്ലുപിടിക്കയിൽ യാക്കോബിന്‍റെ തുടയുടെ തടം ഉളുക്കിപ്പോയി". (ഉല്പത്തി 32:25). ഈ മനുഷ്യന്‍റെ ശക്തമായ ഇച്ഛാശക്തിയെ ജയിക്കുവാനുള്ള ഏകമാര്‍ഗ്ഗം ശാരീരികമായി അവനെ നിശ്ചലമാക്കുക എന്നതായിരുന്നു. അത് വളരെ വേദനാജനകമായിരുന്നു; ഇത് അവനെ തകര്‍ത്തുകളഞ്ഞു. 
തന്‍റെതായ സ്വന്തം ശക്തിയിലുള്ള യാക്കോബിന്‍റെ നടപ്പില്‍ നിന്നും അവന്‍റെ പഴയ പ്രകൃതത്തെ നീക്കംചെയ്യുന്ന അവസാന കടമ്പയായിരുന്നിത്. ഒടുവില്‍ യാക്കോബിന്‍റെ ജീവിതത്തില്‍ വന്ന ഒരു ദൈവ പ്രവൃത്തിയായിരുന്നിത് അവിടെ അവനു 'ഇസ്രായേല്‍' എന്നതായ ഒരു പുതിയ പേര് ലഭിക്കുന്നു. ആ പ്രക്രിയ ഇപ്പോള്‍ പൂര്‍ത്തിയായി.
ഈ മനുഷ്യനെ ഇപ്പോള്‍ ധാരളമായി അനുഗ്രഹിക്കുവാന്‍ ദൈവത്തിനു കഴിയും. എശാവിനു അവനോടു പ്രീതി തോന്നുവാന്‍ ദൈവം ഇടയാക്കുകയും തകര്‍ന്നുപോയ ബന്ധത്തെ പുനഃസ്ഥാപിക്കയും ചെയ്തു. നമ്മുടേയും ജീവിതത്തില്‍ ദൈവത്തിനു ചെയ്യുവാനുള്ളത് പലപ്പോഴും നമ്മുടെ ഭാഗമായി മാറുന്ന നിയന്ത്രിക്കുവാനുള്ള കബളിപ്പിക്കുവാനുള്ള പ്രകൃതം നമ്മില്‍ നിന്നും നീക്കം ചെയ്യുക എന്നുള്ളതാണ്.
Bible Reading: Job 34-38
                പ്രാര്‍ത്ഥന
                പിതാവേ, സകലവും സമര്‍പ്പിക്കുവാന്‍ എന്നെ പഠിപ്പിക്കേണമേ. എന്‍റെ അവകാശം സ്വീകരിക്കുവാന്‍ എന്നെ സഹായിക്കുകയും അങ്ങയിലുള്ള പൂര്‍ണ്ണമായ ആശ്രയത്തിലേക്കു എന്നെ കൊണ്ടുവരികയും ചെയ്യേണമേ.
                
        Join our WhatsApp Channel 
         
    
    
  
                
                 
    Most Read
● ശക്തമായ മുപ്പിരിച്ചരട്● ദൈവീക ശിക്ഷണത്തിന്‍റെ സ്വഭാവം - 2
● ശ്രദ്ധിക്കപ്പെടാതെ പോകുന്ന വീരന്മാര്‍
● ദൈവം പ്രതിഫലം നല്‍കുന്ന ഒരുവനാണ്.
● നമ്മുടെ പിന്നിലുള്ള പാലങ്ങളെ ചാമ്പലാക്കുക
● നിങ്ങളുടെ ഭാവിയെ നാമകരണം ചെയ്യുവാന്‍ നിങ്ങളുടെ കഴിഞ്ഞ കാലത്തെ അനുവദിക്കരുത്
● നിങ്ങളുടെ മനോഭാവമാണ് നിങ്ങളുടെ ഉന്നതിയെ നിര്‍ണ്ണയിക്കുന്നത്
അഭിപ്രായങ്ങള്‍
                    
                    
                
