“ഗിലെയാദിലെ രാമോത്ത് നമുക്കുള്ളതെന്ന് നിങ്ങൾ അറിയുന്നില്ലയോ? നാം അതിനെ അരാം രാജാവിന്റെ കയ്യിൽനിന്ന് പിടിക്കുവാൻ മടിക്കുന്നതെന്ത്”. (1 രാജാക്കന്മാര് 22:3).
കഴിഞ്ഞ നാളുകളില്‍, അരാം രാജാവ് യിസ്രായേല്‍ രാജാവുമായിഒരു ഉടമ്പടി ചെയ്തിരുന്നു അതായത് ഒരു യുദ്ധത്തില്‍ താന്‍ പരാജയപ്പെട്ടപ്പോള്‍ തന്നോടു കരുണ കാണിച്ചതിനു പകരമായി ചില പട്ടണങ്ങള്‍ യിസ്രായേലിന് തിരിച്ചേല്പിക്കാം എന്നായിരുന്നു അത്. (1 രാജാക്കന്മാര് 20:34). ബെന്‍-ഹദദ് ഈ പട്ടണം യിസ്രായേലിന്റെ അധീനതയില്‍ വിട്ടുകൊടുക്കുകയില്ല എന്ന് തോന്നും. സൈനീക ഉദ്ദേശ്യങ്ങള്‍ക്കായി ഈ പട്ടണം വളരെ നിര്‍ണ്ണായകമാണ്.
എന്നാൽ യെഹോശാഫാത്ത്: “നാം അരുളപ്പാട് ചോദിക്കുവാൻ യഹോവയുടെ പ്രവാചകന്മാർ ആരും ഇവിടെ ഇല്ലയോ” എന്ന് ചോദിച്ചു? (1 രാജാക്കന്മാര് 22:7).
ഈ പ്രവാചകന്മാര് യഹോവയുടെ നാമത്തിലാണ് പ്രവചിച്ചതെങ്കിലും, അവര്‍ യഹോവയുടെ പ്രവാചകന്മാര് അല്ല എന്ന് യെഹോശാഫാത്ത് കൃത്യമായി വിവേചിക്കുവാന്‍ ഇടയായി.
അതിന് യിസ്രായേൽ രാജാവ് യെഹോശാഫാത്തിനോട്: “നാം യഹോവയോട് അരുളപ്പാട് ചോദിപ്പാനായി ഇനി യിമ്ളയുടെ മകൻ മീഖായാവ് എന്നൊരുവൻ ഉണ്ട്. എന്നാൽ അവൻ എന്നെക്കുറിച്ച് ഗുണമല്ല ദോഷം തന്നേ പ്രവചിക്കുന്നതുകൊണ്ട് എനിക്ക് അവനോട് ഇഷ്ടമില്ല” എന്ന് പറഞ്ഞു. “രാജാവ് അങ്ങനെ പറയരുതേ” എന്ന് യെഹോശാഫാത്ത് പറഞ്ഞു. (1 രാജാക്കന്മാര് 22:8).
ആ സന്ദേശം നിമിത്തം ആഹാബ് സന്ദേശവാഹകനെ വെറുത്തു. ശരിക്കും, അവന്റെ യഥാര്‍ത്ഥ ഏറ്റുമുട്ടല്‍ ദൈവവുമായിട്ടു ആയിരുന്നു, എന്നാല്‍ അവന് തന്റെ വെറുപ്പ് ദൂത് വാഹിയായ മീഖായാവില് കേന്ദ്രീകരിച്ചു.
അനേകസമയങ്ങളിലും പല ആളുകളുടേയും കാര്യം ഇതുതന്നെയാണ്; അവര്‍ സന്ദേശവാഹകനെ സന്ദേശം നിമിത്തം വെറുക്കുന്നു. ശരിക്കും പ്രശ്നം കിടക്കുന്നത് ദൈവവുമായുള്ള അവരുടെ ബന്ധത്തിലാണ്. ദൈവവുമായുള്ള അവരുടെ ബന്ധം ശരിയാവുകയാണെങ്കില്‍, അവര്‍ സന്ദേശത്തേയും അതുപോലെതന്നെ സന്ദേശവാഹകനെയും അംഗീകരിക്കും.
ദുരുപദേശകര്‍ പലപ്പോഴും തങ്ങളുടെ സന്ദേശത്തില്‍ മധുരം പൊതിഞ്ഞാണ് നല്‍കുന്നത്. ആളുകള്‍ക്ക് സുഖിപ്പിക്കുന്ന സന്ദേശങ്ങളാണ് ഇഷ്ടം അങ്ങനെ അവര്‍ സന്ദേശവാഹകനെയും അഭിനന്ദിക്കുകയും ബഹുമാനിക്കയും ചെയ്യുന്നു.
മീഖായാവിനെ വിളിപ്പാൻ പോയ ദൂതൻ അവനോട്: “ഇതാ, പ്രവാചകന്മാരുടെ എല്ലാവരുടെയും വാക്കുകൾ ഒരുപോലെ രാജാവിന് ഗുണമായിരിക്കുന്നു; നിന്റെ വാക്കും അവരുടേതുപോലെ ആയിരിക്കേണം; നീയും ഗുണമായി പറയേണമേ” എന്ന് പറഞ്ഞു. (1 രാജാക്കന്മാര് 22:13).
പ്രോത്സാഹന വാക്കുകള്‍ പറയുന്നത് നല്ലതാണ്, എന്നാല്‍ ദൈവവചനം പറയുന്നതാണ് ഏറ്റവും നല്ലത്. കര്‍ത്താവ് എന്ത് പറയുന്നുവോ അത് മാത്രം പറയുക എന്നതാണ് പ്രവാചക അനുശാസന. മീഖയാവ് ശരിയായി പറഞ്ഞു, "ദൈവം ജീവിക്കുന്നു; യഹോവ എന്നോട് അരുളിച്ചെയ്യുന്നത് തന്നേ ഞാൻ പ്രസ്താവിക്കും”.
അപ്പോൾ യിസ്രായേൽ രാജാവ് യെഹോശാഫാത്തിനോട്: “ഇവൻ എന്നെക്കുറിച്ച് തിന്മയല്ലാതെ നന്മ പ്രവചിക്കയില്ലെന്ന് ഞാൻ നിന്നോട് പറഞ്ഞില്ലയോ” എന്ന് പറഞ്ഞു. (1 രാജാക്കന്മാര് 22:18).
തനിക്കു സത്യം വേണമെന്ന് ആഹാബ് രാജാവ് പറഞ്ഞു - എന്നാല്‍ അവനു സത്യത്തെ കൈകാര്യം ചെയ്യുവാന്‍ കഴിഞ്ഞില്ല. പീലാത്തോസ് പോലും കര്‍ത്താവായ യേശുവിനോട് ചോദിച്ചു എന്താണ് സത്യമെന്ന്? അവനു സത്യം വേണമായിരുന്നു, എന്നാല്‍ അത് അവനു കൈകാര്യം ചെയ്യുവാന്‍ കഴിഞ്ഞില്ല എന്ന് ഞാന്‍ വിശ്വസിക്കുന്നു, ഈ കാരണത്താലാണ് യേശു നിശബ്ദനായിരുന്നത്.
അനേക പ്രാവശ്യം ആളുകള്‍ എനിക്ക് എഴുതി ഇങ്ങനെ ചോദിക്കാറുണ്ട് അവര്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളുടെ കാരണമെന്താണ്. ഞാന്‍ അത് പലപ്പോഴും ദൈവത്തോടു ചോദിച്ചിട്ടുണ്ട്, എന്നാല്‍ അങ്ങനെയുള്ള സാഹചര്യങ്ങളില്‍ ദൈവം ആശ്ചര്യകരമായി നിശബ്ദനായിരുന്നു. ദൈവത്തിന്റെ നിശബ്ദതയുടെ കാരണം ഞാന്‍ ചോദിച്ചു, അപ്പോള്‍ അവന് എന്നെ തന്റെ വചനത്തിലെ ഈ വാക്യത്തിലേക്ക് നയിച്ചു.
29 അങ്ങനെ യിസ്രായേൽ രാജാവും യെഹൂദാ രാജാവായ യെഹോശാഫാത്തും ഗിലെയാദിലെ രാമോത്തിലേക്ക് പോയി.30 യിസ്രായേൽ രാജാവ് യെഹോശാഫാത്തിനോട്: “ഞാൻ വേഷംമാറി പടയിൽ കടക്കും; നീ രാജവസ്ത്രം ധരിച്ചുകൊൾക” എന്ന് പറഞ്ഞു. അങ്ങനെ യിസ്രായേൽ രാജാവ് വേഷംമാറി പടയിൽ കടന്നു. (1 രാജാക്കന്മാര് 22:29-30).
വിരോധാഭാസമായ കാര്യം എന്തെന്നാല്‍ ദുഷ്ട രാജാവായ ആഹാബ്മീഖായാവിന്റെ പ്രവചനത്തെ ഉള്ളില്‍ വിശ്വസിച്ചു എന്നിട്ട് അത് നിറവേറുന്നത് തടയുവാന്‍ ശ്രമിച്ചു, എന്നാല്‍ ദൈവ ഭക്തനായ രാജാവായ യെഹോശാഫാത്ത്, പ്രവചനം യഹോവയില്‍ നിന്നുള്ളതാണ് അറിഞ്ഞിട്ടും, വിവേകരഹിതമായി യുദ്ധത്തിനായി പോയി.
31 “നിങ്ങൾ യിസ്രായേൽ രാജാവിനോട് അല്ലാതെ ചെറിയവരോടോ വലിയവരോടോ യുദ്ധം ചെയ്യരുത്” എന്ന് അരാം രാജാവ് തന്റെ മുപ്പത്തിരണ്ട് രഥനായകന്മാരോട് കല്പിച്ചിരുന്നു.32 ആകയാൽ രഥനായകന്മാർ യെഹോശാഥാത്തിനെ കണ്ടപ്പോൾ: ‘ഇവൻ തന്നേ യിസ്രായേൽ രാജാവ് എന്ന് പറഞ്ഞ് അവനോട് യുദ്ധം ചെയ്യുവാൻ തിരിഞ്ഞു. എന്നാൽ യെഹോശാഫാത്ത് നിലവിളിച്ചു. (1 രാജാക്കന്മാര് 22:31-32).
ഇത് ശത്രുവിന്റെ തന്ത്രമാണ്. ഇടയനെ വെട്ടുക, അപ്പോള്‍ ആടുകള്‍ ചിതറിപോകും. ഇതുകൊണ്ടാണ് സഭാജനങ്ങള്‍ പാസ്റ്റര്‍ക്ക് വേണ്ടി, ആത്മീക നേതൃത്വത്തിനുവേണ്ടി അവരുടെ കുടുംബങ്ങള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കേണ്ടത് വളരെ പ്രധാനമായിരിക്കുന്നത്.
അന്നേരം ആഹാബിന്റെ മകൻ അഹസ്യാവ് യെഹോശാഫാത്തിനോട്: “എന്റെ ദാസന്മാർ നിന്റെ ദാസന്മാരോടുകൂടെ കപ്പലുകളിൽ പോരട്ടെ” എന്ന് പറഞ്ഞു. എന്നാൽ യെഹോശാഫാത്തിന് മനസ്സില്ലായിരുന്നു. (1 രാജാക്കന്മാര് 22:49).
ഇപ്പോള്‍ യെഹോശാഫാത്ത് ബുദ്ധിമാന് ആയിത്തീര്‍ന്നു ഇനിയും അവന് തെറ്റായ കൂട്ടുകെട്ടില്‍ തന്നെത്തന്നെ അകപ്പെടുത്തുകയില്ല, കാരണം അവന്റെ ജീവന്‍പോലും നഷ്ടപ്പെട്ടു പോകാമായിരുന്ന സാഹചര്യമായിരുന്നു അത്.
കഴിഞ്ഞ നാളുകളില്‍, അരാം രാജാവ് യിസ്രായേല്‍ രാജാവുമായിഒരു ഉടമ്പടി ചെയ്തിരുന്നു അതായത് ഒരു യുദ്ധത്തില്‍ താന്‍ പരാജയപ്പെട്ടപ്പോള്‍ തന്നോടു കരുണ കാണിച്ചതിനു പകരമായി ചില പട്ടണങ്ങള്‍ യിസ്രായേലിന് തിരിച്ചേല്പിക്കാം എന്നായിരുന്നു അത്. (1 രാജാക്കന്മാര് 20:34). ബെന്‍-ഹദദ് ഈ പട്ടണം യിസ്രായേലിന്റെ അധീനതയില്‍ വിട്ടുകൊടുക്കുകയില്ല എന്ന് തോന്നും. സൈനീക ഉദ്ദേശ്യങ്ങള്‍ക്കായി ഈ പട്ടണം വളരെ നിര്‍ണ്ണായകമാണ്.
എന്നാൽ യെഹോശാഫാത്ത്: “നാം അരുളപ്പാട് ചോദിക്കുവാൻ യഹോവയുടെ പ്രവാചകന്മാർ ആരും ഇവിടെ ഇല്ലയോ” എന്ന് ചോദിച്ചു? (1 രാജാക്കന്മാര് 22:7).
ഈ പ്രവാചകന്മാര് യഹോവയുടെ നാമത്തിലാണ് പ്രവചിച്ചതെങ്കിലും, അവര്‍ യഹോവയുടെ പ്രവാചകന്മാര് അല്ല എന്ന് യെഹോശാഫാത്ത് കൃത്യമായി വിവേചിക്കുവാന്‍ ഇടയായി.
അതിന് യിസ്രായേൽ രാജാവ് യെഹോശാഫാത്തിനോട്: “നാം യഹോവയോട് അരുളപ്പാട് ചോദിപ്പാനായി ഇനി യിമ്ളയുടെ മകൻ മീഖായാവ് എന്നൊരുവൻ ഉണ്ട്. എന്നാൽ അവൻ എന്നെക്കുറിച്ച് ഗുണമല്ല ദോഷം തന്നേ പ്രവചിക്കുന്നതുകൊണ്ട് എനിക്ക് അവനോട് ഇഷ്ടമില്ല” എന്ന് പറഞ്ഞു. “രാജാവ് അങ്ങനെ പറയരുതേ” എന്ന് യെഹോശാഫാത്ത് പറഞ്ഞു. (1 രാജാക്കന്മാര് 22:8).
ആ സന്ദേശം നിമിത്തം ആഹാബ് സന്ദേശവാഹകനെ വെറുത്തു. ശരിക്കും, അവന്റെ യഥാര്‍ത്ഥ ഏറ്റുമുട്ടല്‍ ദൈവവുമായിട്ടു ആയിരുന്നു, എന്നാല്‍ അവന് തന്റെ വെറുപ്പ് ദൂത് വാഹിയായ മീഖായാവില് കേന്ദ്രീകരിച്ചു.
അനേകസമയങ്ങളിലും പല ആളുകളുടേയും കാര്യം ഇതുതന്നെയാണ്; അവര്‍ സന്ദേശവാഹകനെ സന്ദേശം നിമിത്തം വെറുക്കുന്നു. ശരിക്കും പ്രശ്നം കിടക്കുന്നത് ദൈവവുമായുള്ള അവരുടെ ബന്ധത്തിലാണ്. ദൈവവുമായുള്ള അവരുടെ ബന്ധം ശരിയാവുകയാണെങ്കില്‍, അവര്‍ സന്ദേശത്തേയും അതുപോലെതന്നെ സന്ദേശവാഹകനെയും അംഗീകരിക്കും.
ദുരുപദേശകര്‍ പലപ്പോഴും തങ്ങളുടെ സന്ദേശത്തില്‍ മധുരം പൊതിഞ്ഞാണ് നല്‍കുന്നത്. ആളുകള്‍ക്ക് സുഖിപ്പിക്കുന്ന സന്ദേശങ്ങളാണ് ഇഷ്ടം അങ്ങനെ അവര്‍ സന്ദേശവാഹകനെയും അഭിനന്ദിക്കുകയും ബഹുമാനിക്കയും ചെയ്യുന്നു.
മീഖായാവിനെ വിളിപ്പാൻ പോയ ദൂതൻ അവനോട്: “ഇതാ, പ്രവാചകന്മാരുടെ എല്ലാവരുടെയും വാക്കുകൾ ഒരുപോലെ രാജാവിന് ഗുണമായിരിക്കുന്നു; നിന്റെ വാക്കും അവരുടേതുപോലെ ആയിരിക്കേണം; നീയും ഗുണമായി പറയേണമേ” എന്ന് പറഞ്ഞു. (1 രാജാക്കന്മാര് 22:13).
പ്രോത്സാഹന വാക്കുകള്‍ പറയുന്നത് നല്ലതാണ്, എന്നാല്‍ ദൈവവചനം പറയുന്നതാണ് ഏറ്റവും നല്ലത്. കര്‍ത്താവ് എന്ത് പറയുന്നുവോ അത് മാത്രം പറയുക എന്നതാണ് പ്രവാചക അനുശാസന. മീഖയാവ് ശരിയായി പറഞ്ഞു, "ദൈവം ജീവിക്കുന്നു; യഹോവ എന്നോട് അരുളിച്ചെയ്യുന്നത് തന്നേ ഞാൻ പ്രസ്താവിക്കും”.
അപ്പോൾ യിസ്രായേൽ രാജാവ് യെഹോശാഫാത്തിനോട്: “ഇവൻ എന്നെക്കുറിച്ച് തിന്മയല്ലാതെ നന്മ പ്രവചിക്കയില്ലെന്ന് ഞാൻ നിന്നോട് പറഞ്ഞില്ലയോ” എന്ന് പറഞ്ഞു. (1 രാജാക്കന്മാര് 22:18).
തനിക്കു സത്യം വേണമെന്ന് ആഹാബ് രാജാവ് പറഞ്ഞു - എന്നാല്‍ അവനു സത്യത്തെ കൈകാര്യം ചെയ്യുവാന്‍ കഴിഞ്ഞില്ല. പീലാത്തോസ് പോലും കര്‍ത്താവായ യേശുവിനോട് ചോദിച്ചു എന്താണ് സത്യമെന്ന്? അവനു സത്യം വേണമായിരുന്നു, എന്നാല്‍ അത് അവനു കൈകാര്യം ചെയ്യുവാന്‍ കഴിഞ്ഞില്ല എന്ന് ഞാന്‍ വിശ്വസിക്കുന്നു, ഈ കാരണത്താലാണ് യേശു നിശബ്ദനായിരുന്നത്.
അനേക പ്രാവശ്യം ആളുകള്‍ എനിക്ക് എഴുതി ഇങ്ങനെ ചോദിക്കാറുണ്ട് അവര്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളുടെ കാരണമെന്താണ്. ഞാന്‍ അത് പലപ്പോഴും ദൈവത്തോടു ചോദിച്ചിട്ടുണ്ട്, എന്നാല്‍ അങ്ങനെയുള്ള സാഹചര്യങ്ങളില്‍ ദൈവം ആശ്ചര്യകരമായി നിശബ്ദനായിരുന്നു. ദൈവത്തിന്റെ നിശബ്ദതയുടെ കാരണം ഞാന്‍ ചോദിച്ചു, അപ്പോള്‍ അവന് എന്നെ തന്റെ വചനത്തിലെ ഈ വാക്യത്തിലേക്ക് നയിച്ചു.
29 അങ്ങനെ യിസ്രായേൽ രാജാവും യെഹൂദാ രാജാവായ യെഹോശാഫാത്തും ഗിലെയാദിലെ രാമോത്തിലേക്ക് പോയി.30 യിസ്രായേൽ രാജാവ് യെഹോശാഫാത്തിനോട്: “ഞാൻ വേഷംമാറി പടയിൽ കടക്കും; നീ രാജവസ്ത്രം ധരിച്ചുകൊൾക” എന്ന് പറഞ്ഞു. അങ്ങനെ യിസ്രായേൽ രാജാവ് വേഷംമാറി പടയിൽ കടന്നു. (1 രാജാക്കന്മാര് 22:29-30).
വിരോധാഭാസമായ കാര്യം എന്തെന്നാല്‍ ദുഷ്ട രാജാവായ ആഹാബ്മീഖായാവിന്റെ പ്രവചനത്തെ ഉള്ളില്‍ വിശ്വസിച്ചു എന്നിട്ട് അത് നിറവേറുന്നത് തടയുവാന്‍ ശ്രമിച്ചു, എന്നാല്‍ ദൈവ ഭക്തനായ രാജാവായ യെഹോശാഫാത്ത്, പ്രവചനം യഹോവയില്‍ നിന്നുള്ളതാണ് അറിഞ്ഞിട്ടും, വിവേകരഹിതമായി യുദ്ധത്തിനായി പോയി.
31 “നിങ്ങൾ യിസ്രായേൽ രാജാവിനോട് അല്ലാതെ ചെറിയവരോടോ വലിയവരോടോ യുദ്ധം ചെയ്യരുത്” എന്ന് അരാം രാജാവ് തന്റെ മുപ്പത്തിരണ്ട് രഥനായകന്മാരോട് കല്പിച്ചിരുന്നു.32 ആകയാൽ രഥനായകന്മാർ യെഹോശാഥാത്തിനെ കണ്ടപ്പോൾ: ‘ഇവൻ തന്നേ യിസ്രായേൽ രാജാവ് എന്ന് പറഞ്ഞ് അവനോട് യുദ്ധം ചെയ്യുവാൻ തിരിഞ്ഞു. എന്നാൽ യെഹോശാഫാത്ത് നിലവിളിച്ചു. (1 രാജാക്കന്മാര് 22:31-32).
ഇത് ശത്രുവിന്റെ തന്ത്രമാണ്. ഇടയനെ വെട്ടുക, അപ്പോള്‍ ആടുകള്‍ ചിതറിപോകും. ഇതുകൊണ്ടാണ് സഭാജനങ്ങള്‍ പാസ്റ്റര്‍ക്ക് വേണ്ടി, ആത്മീക നേതൃത്വത്തിനുവേണ്ടി അവരുടെ കുടുംബങ്ങള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കേണ്ടത് വളരെ പ്രധാനമായിരിക്കുന്നത്.
അന്നേരം ആഹാബിന്റെ മകൻ അഹസ്യാവ് യെഹോശാഫാത്തിനോട്: “എന്റെ ദാസന്മാർ നിന്റെ ദാസന്മാരോടുകൂടെ കപ്പലുകളിൽ പോരട്ടെ” എന്ന് പറഞ്ഞു. എന്നാൽ യെഹോശാഫാത്തിന് മനസ്സില്ലായിരുന്നു. (1 രാജാക്കന്മാര് 22:49).
ഇപ്പോള്‍ യെഹോശാഫാത്ത് ബുദ്ധിമാന് ആയിത്തീര്‍ന്നു ഇനിയും അവന് തെറ്റായ കൂട്ടുകെട്ടില്‍ തന്നെത്തന്നെ അകപ്പെടുത്തുകയില്ല, കാരണം അവന്റെ ജീവന്‍പോലും നഷ്ടപ്പെട്ടു പോകാമായിരുന്ന സാഹചര്യമായിരുന്നു അത്.
Chapters