എന്നാൽ യിസ്രായേൽമക്കൾ ശപഥാർപ്പിതവസ്തു സംബന്ധിച്ച് ഒരു അകൃത്യം ചെയ്തു; യെഹൂദാഗോത്രത്തിൽ സേരഹിന്റെ മകനായ സബ്ദിയുടെ മകനായ കർമിയുടെ മകൻ ആഖാൻ ശപഥാർപ്പിതവസ്തുവിൽ ചിലത് എടുത്തു; യഹോവയുടെ കോപം യിസ്രായേൽമക്കളുടെ നേരേ ജ്വലിച്ചു. (യോശുവ 7:1).
യോശുവയ്ക്കും യിസ്രായേല്‍ ദേശത്തിനും കീഴടക്കുവാനുണ്ടായിരുന്ന ഏകദേശം മുപ്പത്തിയൊന്നു കനാന്യ നഗരങ്ങളില്‍ ആദ്യത്തേതായിരുന്നു യെരിഹോ. അങ്ങനെയെങ്കില്‍, യെരിഹോ ഒരു ആദ്യഫല നഗരമായിരുന്നു. ഈ പിടിച്ചടക്കലില്‍ നിന്നും ലഭിച്ചതായ എല്ലാ കൊള്ളകളും ദൈവത്തിന്റെ സമാഗമന കൂടാരത്തിലെ ഭണ്ഡാരത്തില് ആദ്യഫല യാഗമായി അര്‍പ്പിക്കേണ്ടതായിരുന്നു.
നിങ്ങള്‍ ശ്രദ്ധിക്കുമെങ്കില്‍, മറ്റു പട്ടണങ്ങളില്‍ നിന്നുള്ള കൊള്ള എടുക്കുവാന്‍ കര്‍ത്താവ് അനുവദിച്ചിരുന്നു എന്നാല്‍ ഇതുപോലെയല്ലായിരുന്നു - ഇത് ആദ്യഫല വഴിപാടായിരുന്നു.
വേദപുസ്തക പണ്ഡിതന്മാര് അഭിപ്രായപ്പെടുന്ന മറ്റൊരു പ്രത്യേക വസ്തുത, പെസഹാ പെരുന്നാളിനും ആദ്യഫല പെരുന്നാളിനും ഇടയിലാണ് ഈ കീഴടക്കല്‍ നടത്തിയത് എന്നാണ്. ആദ്യഫലങ്ങള്‍ തടഞ്ഞുവെച്ചാല്‍, തടഞ്ഞുവെക്കപ്പെട്ട വസ്തുക്കള്‍ അനുഗ്രഹമല്ല, മറിച്ച് ശാപമായി മാറും. ഇതുതന്നെയാണ് അന്ന് സംഭവിച്ചതും.
യിസ്രായേൽമക്കൾ ശാപഗ്രസ്തരായി തീർന്നതുകൊണ്ടു ശത്രുക്കളുടെ മുമ്പിൽ നില്പാൻ കഴിയാതെ ശത്രുക്കൾക്ക് പുറം കാട്ടേണ്ടിവന്നു. ശാപം നിങ്ങളുടെ ഇടയിൽനിന്നു നീക്കാതിരുന്നാൽ ഞാൻ നിങ്ങളോടുകൂടെ ഇരിക്കയില്ല. (യോശുവ 7:12).
നമ്മുടെ എതിരികളെ നേരിടുവാന്‍ കഴിയാതെ വരുന്നതില്‍ എപ്പോഴും ഒരു കാരണമുണ്ട്. നമ്മുടെ സ്വന്തം പോരാട്ടങ്ങളില്‍ ദൈവത്തിന്റെ ബലവും സാന്നിധ്യവും നാം അനുഭവിക്കുന്നതിനു അനിവാര്യമായിരിക്കുന്ന, ദൈവത്തോടു കൂടെയുള്ള ഒരു ബന്ധത്തില്‍ നടക്കുന്നതിനെ നമ്മുടെ പാപവും മത്സരവും തടസ്സപ്പെടുത്തുന്നു.
ആഖാൻ യോശുവയോട്: "ഞാൻ യിസ്രായേലിന്റെ ദൈവമായ യഹോവയോടു പിഴച്ച് ഇന്നിന്നതു ചെയ്തിരിക്കുന്നു സത്യം. 21ഞാൻ കൊള്ളയുടെ കൂട്ടത്തിൽ വിശേഷമായൊരു ബാബിലോന്യ മേലങ്കിയും ഇരുനൂറു ശേക്കെൽ വെള്ളിയും അമ്പതു ശേക്കെൽ തൂക്കമുള്ള ഒരു പൊൻകട്ടിയും കണ്ടു മോഹിച്ച് എടുത്തു; അവ എന്റെ കൂടാരത്തിന്റെ നടുവിൽ നിലത്തു കുഴിച്ചിട്ടിരിക്കുന്നു; വെള്ളി അടിയിൽ ആകുന്നു" എന്ന് ഉത്തരം പറഞ്ഞു. (യോശുവ 7:20-21).
ദൈവനാമത്തിനു അപമാനം വരുത്തിയതിന്റെയും ദേശത്തിനു സംഭവിച്ച ഭയങ്കരമായ പ്രത്യാഘാതങ്ങളുടേയും വെളിച്ചത്തില്‍ തന്റെ തെറ്റുകള്‍ പൂര്‍ണ്ണമായി ഏറ്റുപറയുന്നത് അദ്ദേഹം അവഗണിച്ചതുകൊണ്ട് ഇത് നിര്‍ബന്ധിത കുറ്റസമ്മതമായിരുന്നു.
മാനുഷീക ബുദ്ധി ചിന്തിക്കുന്നത് ആഖാനോടു ക്ഷമിക്കുകയും അവനു ഒരവസരം കൂടി നല്‍കുകയും വേണമെന്നായിരുന്നു, എന്നാല്‍ അവന്റെ പാപം, ശബ്ബത്തിനെ ലംഘിച്ചുകൊണ്ട് വിറകു പെറുക്കുവാന്‍ പോയ മനുഷ്യനെപോലെ, ദൈവത്തോടു ചെയ്ത നേരിട്ടുള്ള, മനഃപൂര്‍വ്വമായ അനുസരണക്കേടായിരുന്നു. കര്‍ത്താവ് തന്നെ വെളിപ്പെടുത്തുന്നതുവരെ ആഖാന്‍ തന്റെ പാപത്തെ അംഗീകരിക്കുവാന്‍ തയ്യാറായില്ല.
"ഞാൻ കൊള്ളയുടെ കൂട്ടത്തിൽ വിശേഷമായൊരു . . . . ."
ആഖാന്‍ കണ്മോഹത്താല് വീഴുവാന്‍ ഇടയായി.
അപ്പോൾ യോശുവയും എല്ലാ യിസ്രായേലുംകൂടെ സേരഹിന്റെ പുത്രനായ ആഖാനെ വെള്ളി, മേലങ്കി, പൊൻകട്ടി, അവന്റെ പുത്രന്മാർ, പുത്രിമാർ, അവന്റെ കാള, കഴുത, ആട്, കൂടാരം ഇങ്ങനെ അവനുള്ള സകലവുമായി ആഖോർതാഴ്വരയിൽ കൊണ്ടുപോയി. (യോശുവ 7:24).
ആഖോര്‍ താഴ്വരയില് വെച്ച് ആഖാന്റെയും കുടുംബത്തിന്റെയും മേലുള്ള ഭയാനകമായ ന്യായവിധി നടന്നു. "കഷ്ടം" എന്നര്‍ത്ഥം വരുന്നതിനാലാണ് ആ താഴ്വരയ്ക്ക് ആഖോര്‍ എന്ന് പേരിട്ടത്. എന്നിരുന്നാലും, പാപം നീക്കം ചെയ്യപ്പെട്ടുകഴിഞ്ഞപ്പോള്, ഹായി പട്ടണത്തെ പരാജയപ്പെടുത്തുവാനും പൂര്‍ണ്ണമായി നശിപ്പിക്കാനും യിസ്രായേലിനു സാധിച്ചു.
വേദപുസ്തകത്തില്‍ ആഖോര്‍ താഴ്വര സകാരാത്മകമായ നിലയിലും പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്. ഹോശേയ 2:15 ല്‍, ഹോശേയ പ്രവാചകന് ആഖോര്‍ താഴ്വരയെ യിസ്രായേലിന്റെ ഭാവിയിലേക്കുള്ള "പ്രതീക്ഷയുടെ വാതില്‍" എന്ന നിലയില്‍ പരാമര്‍ശിക്കുന്നു. യെശയ്യാവ് 65:10 ല്‍ നാം ഇപ്രകാരം വായിക്കുന്നുണ്ട്, "എന്നെ അന്വേഷിച്ചിട്ടുള്ള എന്റെ ജനത്തിനായി ശാരോൻ ആടുകൾക്കു മേച്ചൽപ്പുറവും ആഖോർ താഴ്വര കന്നുകാലികൾക്കു കിടപ്പിടവും ആയിരിക്കും".