english हिंदी मराठी తెలుగు தமிழ் ಕನ್ನಡ Contact us ഞങ്ങളെ ബന്ധപ്പെടുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക Download on the App StoreiOS ആപ് Get it on Google Play ആന്‍ഡ്രോയ്ഡ് ആപ്
 
ലോഗിൻ
ഓണ്‍ലൈനിലൂടെ നല്‍കുക
ലോഗിൻ
  • ഹോം
  • സംഭവങ്ങള്‍
  • ലൈവ്
  • റ്റി വി
  • നോഹട്യൂബ്
  • സ്തുതികള്‍
  • വാര്‍ത്തകള്‍
  • മന്ന
  • പ്രാര്‍ത്ഥനകള്‍
  • ഏറ്റുപറച്ചില്‍
  • സ്വപ്‌നങ്ങള്‍
  • ഇ ബുക്കുകള്‍
  • ബൈബിൾ
  • ചരമക്കുറിപ്പുകള്‍
  • മരുപ്പച്ച
  1. ഹോം
  2. അനുദിന മന്ന
  3. ദൈവത്തോട് അടുത്ത് ചെല്ലുക
അനുദിന മന്ന

ദൈവത്തോട് അടുത്ത് ചെല്ലുക

Sunday, 1st of June 2025
1 0 42
Categories : ദൈവവുമായുള്ള അടുപ്പം (Intimacy with God)
അടുത്തു ചെല്ലുവിൻ; എന്നാൽ അവൻ നിങ്ങളോട് അടുത്തുവരും. (യാക്കോബ് 4:8).

ഇവിടെ നമുക്ക് ഒരു മികച്ച ക്ഷണനവും മഹത്വകരമായ ഒരു വാഗ്ദത്തവും നല്‍കിയിരിക്കുന്നു.
1. ഒരു ക്ഷണനം - ദൈവത്തോട് അടുത്തു ചെല്ലുവിൻ
2. വാഗ്ദത്തം - നിങ്ങള്‍ ദൈവത്തോട് അടുത്തു ചെല്ലുമ്പോള്‍, ഞാന്‍ നിങ്ങളോടു അടുത്തു വരാമെന്ന് ദൈവം വാഗ്ദത്തം ചെയ്യുന്നു.

എബ്രായര്‍ 9:1-9 വരെയുള്ള ഭാഗങ്ങള്‍ നമ്മോടു പറയുന്നത്, ആലയത്തില്‍ അതിപരിശുദ്ധ സ്ഥലത്തെ വേര്‍തിരിക്കുന്ന ഒരു തിരശ്ശീല ഉണ്ടെന്നാണ്. മനുഷ്യര്‍ പാപത്താല്‍ ദൈവത്തിങ്കല്‍ നിന്നും അകന്നുപോയി എന്ന് ഇത് സൂചിപ്പിക്കുന്നു. ആണ്ടില്‍ ഒരിക്കല്‍ മാത്രം എല്ലാ യിസ്രായേലിനും വേണ്ടി ദൈവത്തിന്‍റെ സന്നിധിയില്‍ പ്രവേശിച്ചു അവരുടെ പാപങ്ങള്‍ക്കായി പ്രായശ്ചിത്തം ചെയ്യുവാന്‍ മഹാപുരോഹിതന്‍ മാത്രം ഈ തിരശ്ശീലയ്ക്ക് അപ്പുറത്തേക്ക് പോകുവാന്‍ അനുവദിക്കപ്പെട്ടിരുന്നു. 

എന്നാല്‍ കര്‍ത്താവായ യേശുക്രിസ്തു കുരിശില്‍ തന്‍റെ രക്തം ചൊരിഞ്ഞതിനു ശേഷം, അത്ഭുതകരമായ ഒരു കാര്യം സംഭവിച്ചു; ഈ തിരശ്ശീല മുകളില്‍ നിന്നും താഴെ വരെ രണ്ടായി ചീന്തിപ്പോയി. ഇപ്പോള്‍ അതിപരിശുദ്ധ സ്ഥലത്തേക്കുള്ള വഴി എല്ലാ ആളുകള്‍ക്കുമായി, യെഹൂദന്മാര്‍ക്കും ജാതികള്‍ക്കും, എല്ലാ സമയത്തും തുറന്നിരിക്കുന്നുവെന്ന് ഇത് സൂചിപ്പിക്കുന്നു.

ദൈവത്തോട് അടുത്തു ചെല്ലുവിന്‍ എന്ന ആശയം നിഗൂഢമായി, ഒരു പ്രത്യേക വിഭാഗത്തിനു മാത്രമുള്ളതായി, തിരഞ്ഞെടുക്കപ്പെട്ട ചുരുക്കം ചിലര്‍ക്ക് മാത്രമെന്ന് തോന്നിച്ചിരുന്ന ഒരു സമയം എന്‍റെ ജീവിതത്തില്‍ ഉണ്ടായിരുന്നു. എന്നാല്‍, പ്രാര്‍ത്ഥനയുടെ ഒരു നിമിഷത്തില്‍, പരിശുദ്ധാത്മാവ് എന്നോട് ഇപ്രകാരം സംസാരിക്കുകയുണ്ടായി, "നിനക്ക് എത്രമാത്രം എന്നെ അറിയണമെന്നത് നിന്നെ മാത്രം ആശ്രയിച്ചുള്ളതായ ഒരു സംഗതിയാണ്". ദൈവത്തോട് അടുത്തു ചെല്ലുവാനുള്ള കഴിവ്, സത്യത്തില്‍, പ്രാപ്യമായതാകുന്നു. ദൈവവുമായുള്ള തങ്ങളുടെ ബന്ധത്തെ ആഴത്തിലുള്ളതാക്കി മാറ്റുവാനുള്ള വ്യക്തികളുടെ സ്വന്തം ആഗ്രഹവും നിര്‍ണ്ണയവുമാണ് പ്രധാനപ്പെട്ടതായ കാര്യം. ഒരുവന്‍ എത്ര കൂടുതലായി ദൈവത്തെ അറിയുവാന്‍ കാംക്ഷിക്കുന്നുവോ, അത്രയും അധികമായി ആഴമായ ഒരു ആത്മീക ബന്ധം അനുഭവിക്കുവാന്‍ കഴിയുന്ന തുറന്ന തലത്തിലേക്ക് ഒരുവന്‍ മാറുന്നു.

ദൈവത്തില്‍ എത്ര ദൂരം പോകുവാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നു? പ്രവാചകനായ യെഹസ്കേലിനെ പോലെ, 47-ാം അദ്ധ്യായത്തില്‍ (ദയവായി ആ അദ്ധ്യായം മുഴുവനും വായിക്കുക) പറഞ്ഞിരിക്കുന്നതുപോലെ, ദൈവത്തില്‍ എത്രയധികം ആഴത്തില്‍ പോകുവാനാണ് നിങ്ങള്‍ ആഗ്രഹിക്കുന്നത്, നരിയാണിയോളം, മുട്ടോളം, അരയോളം അതോ പരിശുദ്ധാത്മാവ് നിങ്ങളെ മുറുകെപ്പിടിക്കുന്ന ഒരു ഇടം വരെയാണോ? ഇതെല്ലാം നിങ്ങളെ മാത്രം ആശ്രയിച്ചാണിരിക്കുന്നത്. കര്‍ത്താവ് നിങ്ങളോടു പറയുന്നത്, നിങ്ങള്‍ എന്നിലേക്ക്‌ എത്രമാത്രം അടുക്കുന്നുവോ, അത്രമാത്രം ഞാന്‍ നിങ്ങളോടും അടുത്തുവരും.

ഈ പ്രപഞ്ചത്തിന്‍റെ സൃഷ്ടികര്‍ത്താവും രാജാവുമായിരിക്കുന്നവന്‍ നിങ്ങളുടെ അടുത്തേക്ക്‌ വരുവാന്‍ ആഗ്രഹിക്കുന്നു. എന്നാല്‍, അവന്‍ തന്നെത്തന്നെ നിങ്ങളുമേല്‍ നിര്‍ബന്ധിക്കുകയില്ല. അവന്‍ തീരുമാനം നിങ്ങള്‍ക്ക് വിട്ടുതരുന്നു.

രാജപദവി നിങ്ങളിലേക്ക് വരുവാനായി നിങ്ങള്‍ അവനോടു പറയേണ്ടതില്ല; നിങ്ങള്‍ അവനിലേക്ക്‌ പോകുക. സദ്വാര്‍ത്ത എന്തെന്നാല്‍ 2000 ത്തില്‍പരം വര്‍ഷങ്ങള്‍ക്കു മുമ്പ്, ഈ ദൈവം ഈ ഭൂമിയിലേക്ക്‌ ഇറങ്ങിവന്നു, പാപമില്ലാത്ത ഒരു ജീവിതം നയിച്ചു, തന്‍റെ രക്തം ചിന്തി, കുരിശിന്മേല്‍ മരിക്കുകയും മരണത്തില്‍ നിന്നും ഉയര്‍ത്തെഴുന്നേല്ക്കുകയും ചെയ്തു. ഇന്ന് നാം അവനിലേക്ക്‌ പോകുന്നു. "ഞാന്‍ എന്നെത്തന്നെ അങ്ങേയ്ക്കായി തരുന്നു, ഞാന്‍ അങ്ങേയ്ക്കായി എന്നെ സമര്‍പ്പിക്കുന്നു" എന്ന് നിങ്ങള്‍ പറയുക.

മുടിയനായ പുത്രന്‍ പറഞ്ഞത് എന്താണെന്ന് നോക്കുക:
ഞാൻ എഴുന്നേറ്റ് അപ്പന്‍റെ അടുക്കൽ ചെന്ന് അവനോട്: അപ്പാ, ഞാൻ സ്വർഗത്തോടും നിന്നോടും പാപം ചെയ്തിരിക്കുന്നു. ഇനി നിന്‍റെ മകൻ എന്ന പേരിനു ഞാൻ യോഗ്യനല്ല; നിന്‍റെ കൂലിക്കാരിൽ ഒരുത്തനെപ്പോലെ എന്നെ ആക്കേണമേ എന്നു പറയും എന്നു പറഞ്ഞു. അങ്ങനെ അവൻ എഴുന്നേറ്റ് അപ്പന്‍റെ അടുക്കൽ പോയി. ദൂരത്തുനിന്നുതന്നെ അപ്പൻ അവനെ കണ്ടു മനസ്സലിഞ്ഞ് ഓടിച്ചെന്ന് അവന്‍റെ കഴുത്തു കെട്ടിപ്പിടിച്ച് അവനെ ചുംബിച്ചു. (ലൂക്കോസ് 15:18-20).

എങ്ങനെയാണ് ദിനവും ദൈവത്തോട് അടുത്തു ചെല്ലേണ്ടത്?
ദൈവത്തോട് അടുത്തു ചെല്ലുകയെന്നാല്‍ അവനുമായി സമയം ചിലവഴിക്കുന്നതാണ്, അവനെ ആരാധിക്കുന്നതാണ്, പ്രാര്‍ത്ഥിക്കുകയും അവനോടു സംസാരിക്കയും ചെയ്യുന്നതാണ്, ദൈവത്തെ നമ്മുടെ ജീവിതത്തിലെ ഓരോ കാര്യങ്ങളിലേക്കും ക്ഷണിക്കുന്നതാണ്. ഇത് ചെയ്യുന്നതിനായി ഓരോ ദിവസവും നിശ്ചയിക്കപ്പെട്ട ഒരു സമയം ഉണ്ടായിരിക്കട്ടെ. അപ്പോള്‍ ദൈവം നിങ്ങളിലൂടെ ചെയ്യുന്ന കാര്യങ്ങളാല്‍ നിങ്ങള്‍ ആശ്ചര്യഭരിതരാകും.

Bible Reading: 2 Chronicles 29-30
പ്രാര്‍ത്ഥന
പിതാവേ, അങ്ങയുടെ വചനം പറയുന്നു, "സ്വര്‍ഗ്ഗസ്ഥനായ എന്‍റെ പിതാവ് നട്ടിട്ടില്ലാത്ത തൈയൊക്കെയും വേരോടെ പറിഞ്ഞുപോകും". അങ്ങയുമായുള്ള എന്‍റെ നടപ്പിനെ വളര്‍ത്തുന്നതിനു തടസ്സമായി നില്‍ക്കുന്ന സകലത്തേയും വേരോടെ പിഴുതുക്കളയേണമേ. ഞാന്‍ എന്‍റെ പ്രാര്‍ത്ഥനാ സമയത്തെ യേശുവിന്‍റെ രക്തത്താല്‍ മറയ്ക്കുന്നു.

പിതാവേ, അനുദിനവും പ്രാര്‍ത്ഥിക്കുവാനുള്ള കൃപ എനിക്ക് തരേണമേ. ഞാന്‍ അങ്ങയുടെ അടുത്തേക്ക്‌ വരുമ്പോള്‍ അങ്ങ് വാഗ്ദത്തം ചെയ്തതുപോലെ അവിടുന്ന് എന്‍റെ അടുക്കലേക്കും വരേണമേ യേശുവിന്‍റെ നാമത്തില്‍ ആമേന്‍.

Join our WhatsApp Channel


Most Read
● നിശ്ശേഷീകരണത്തെ നിര്‍വചിക്കുക
● എന്താണ് വിശ്വാസം
● യാഗപീഠവും പൂമുഖവും
● ദൈവത്തിന്‍റെ 7 ആത്മാക്കള്‍: യഹോവാഭക്തിയുടെ ആത്മാവ്
● ഇന്ന് ശുദ്ധീകരണം നാളെ അത്ഭുതങ്ങള്‍
● ശരിയായ ആളുകളുമായി സഹവര്‍ത്തിക്കുക
● ദൈവത്തിനു പ്രഥമസ്ഥാനം നല്‍കുക #1
അഭിപ്രായങ്ങള്‍
ഞങ്ങളെ ബന്ധപ്പെടുക
ഫോണ്‍: +91 8356956746
+91 9137395828
വാട്സാപ്പ്: +91 8356956746
ഇ മെയില്‍: [email protected]
മേല്‍വിലാസം :
10/15, First Floor, Behind St. Roque Grotto, Kolivery Village, Kalina, Santacruz East, Mumbai, Maharashtra, 400098
ആപ്പ് നേടുക
Download on the App Store
Get it on Google Play
മെയിലിംഗ് ലിസ്റ്റിൽ ചേരുക
പര്യവേക്ഷണം നടത്തുക
സംഭവങ്ങള്‍
ലൈവ്
നോഹട്യൂബ്
റ്റി വി
സംഭാവന
മന്ന
സ്തുതികള്‍
ഏറ്റുപറച്ചില്‍
സ്വപ്‌നങ്ങള്‍
ബന്ധപ്പെടുക
© 2025 Karuna Sadan, India.
➤
ലോഗിൻ
ഈ സൈറ്റിലെ ഉള്ളടക്കം ഇഷ്ടപ്പെടുന്നതിനും അഭിപ്രായം അറിയിക്കുന്നതിനും ദയവായി നിങ്ങളുടെ നോഹ അക്കൗണ്ടില്‍ പ്രവേശിക്കുക.
ലോഗിൻ