അവർ ഏലീമിൽനിന്നു യാത്ര പുറപ്പെട്ടു; യിസ്രായേൽമക്കൾ മിസ്രയീംദേശത്തുനിന്നു പുറപ്പെട്ട രണ്ടാം മാസം പതിനഞ്ചാം തീയതി അവരുടെ സംഘമൊക്കെയും ഏലീമിനും സീനായിക്കും മധ്യേയുള്ള സീൻമരുഭൂമിയിൽ വന്നു. (പുറപ്പാട് 16:1).
രണ്ടാം മാസം പതിനഞ്ചാം തീയതി:
ഒന്നാം മാസത്തിന്റെ പതിനഞ്ചാം തീയതി അവര്‍ മിസ്രയിം വിട്ടു എന്ന വസ്തുത കാരണം (പുറപ്പാട് 12:18), ഇത് അവരുടെ പുറപ്പെടലിനു ശേഷമുള്ള ആദ്യമാസത്തിന്റെ അവസാനമാകുന്നു എന്ന് അടയാളപ്പെടുത്തുന്നു.
ഏലീമിനും സീനായിക്കും മധ്യേയുള്ള സീൻമരുഭൂമിയിൽ വന്നു:
"സീന്‍ (Sin) മരുഭൂമി" എന്ന പേരിനു മൂലഭാഷ എഴുത്തുകളില്‍ പാപം എന്ന ആശയവുമായി യാതൊരു ബന്ധവുമില്ല; അത് കേവലം "സീന്‍(Zin) മരുഭൂമി" എന്ന് എളുപ്പത്തില്‍ വിവര്‍ത്തനം ചെയ്യാവുന്നതാണ്. മറുഭാഗത്ത്, ചരിത്രം പുരോഗമിക്കുമ്പോള്‍, ഈ മരുഭൂമിയ്ക്ക് പാപവുമായി പല നിലകളില്‍ വളരെയധികം ബന്ധമുണ്ടായിരുന്നു എന്ന് നാം കാണുന്നു.
2ആ മരുഭൂമിയിൽവച്ചു യിസ്രായേൽമക്കളുടെ സംഘമൊക്കെയും മോശെക്കും അഹരോനും വിരോധമായി പിറുപിറുത്തു. 3യിസ്രായേൽമക്കൾ അവരോട്: "ഞങ്ങൾ ഇറച്ചിക്കലങ്ങളുടെ അടുക്കലിരിക്കയും തൃപ്തിയാകുംവണ്ണം ഭക്ഷണംകഴിക്കയും ചെയ്ത മിസ്രയീംദേശത്തുവച്ച് യഹോവയുടെ കൈയാൽ മരിച്ചിരുന്നു എങ്കിൽ കൊള്ളായിരുന്നു. നിങ്ങൾ ഈ സംഘത്തെ മുഴുവനും പട്ടിണിയിട്ടു കൊല്ലുവാൻ ഈ മരുഭൂമിയിലേക്കു കൂട്ടിക്കൊണ്ടു വന്നിരിക്കുന്നു എന്നു പറഞ്ഞു". (പുറപ്പാട് 16:2-3).
ഞങ്ങൾ ഇറച്ചിക്കലങ്ങളുടെ അടുക്കലിരിക്കയും തൃപ്തിയാകുംവണ്ണം ഭക്ഷണംകഴിക്കയും:
കഴിഞ്ഞകാലങ്ങളെ ഓര്‍ക്കുന്നതില്‍ യിസ്രായേല്‍ മക്കള്‍ക്ക് ഒരു തിരഞ്ഞെടുക്കപ്പെട്ട സമീപനമുണ്ടായിരുന്നു മാത്രമല്ല മിസ്രയിമില്‍ അവര്‍ ചിലവഴിച്ചതായ സമയങ്ങള്‍ ഒരു നല്ല അനുഭവമായിരുന്നു എന്ന് അവര്‍ ഇപ്പോള്‍ കരുതുവാന്‍ തയ്യാറാകുന്നു എന്നാല്‍ അത് ഒരു ഭോഷ്കായിരുന്നു. ദൈവം അവര്‍ക്കുവേണ്ടി കരുതിവെച്ചിരുന്ന ഭാവിയെ കാണുവാന്‍ അവര്‍ക്ക് കഴിഞ്ഞില്ല, അത് കൂടാതെ, അവരുടെ പരാതികളെ ന്യായീകരിക്കുവാന്‍ വേണ്ടി അവര്‍ കഴിഞ്ഞകാലങ്ങളെ വളച്ചൊടിക്കയും ചെയ്തു. ആവലാതി പറയുകയും പരാതിപ്പെടുകയും ചെയ്യുന്നവരില്‍ ഈ രീതിയിലുള്ള ചിന്താഗതി സാധാരണമാണ്.
നിങ്ങൾ ഈ സംഘത്തെ മുഴുവനും പട്ടിണിയിട്ടു കൊല്ലുവാൻ ഈ മരുഭൂമിയിലേക്കു കൂട്ടിക്കൊണ്ടു വന്നിരിക്കുന്നു എന്നു പറഞ്ഞു:
പരാതികള്‍ പറയുന്നതായ ആളുകള്‍ക്കിടയിലുള്ള മറ്റൊരു സമ്പ്രദായം ഈ ശീലങ്ങളെ സ്വീകരിക്കലാണ്. അവര്‍ വഴങ്ങാത്തവര്‍ ആയിരുന്നു അതുകൊണ്ട് മോശെയും അഹരോനും തങ്ങളുടെ ഹൃദയത്തില്‍ ദുരുദ്ദേശവും അഥവാ വിദ്വേഷ പരമായ ചിന്തകളും വെച്ചിരുന്നു എന്നവര്‍ കരുതി. യിസ്രായേല്യരെ കൊല്ലണമെന്ന് മോശെയ്ക്കും അഹരോനും യാതൊരു ഉദ്ദേശവുമില്ലായിരുന്നു എന്നതില്‍ ഒരു സംശയവുമില്ല, മാത്രമല്ല അവര്‍ക്കെതിരെ വീശുന്നത് ഭയാനകമായ ഒരു ആരോപണമായിരുന്നു. മറുഭാഗത്ത്, പരാതികള്‍ നിറഞ്ഞിരിക്കുന്ന ഒരു ഹൃദയം തങ്ങള്‍ പരാതിപ്പെടുന്ന വ്യക്തികള്‍ ഏറ്റവും മോശമായ ഉദ്ദേശ്യങ്ങള്‍ ഉള്ളവരാണെന്ന് ആരോപിക്കുന്നത് ലളിതമായ കാര്യമായി പലപ്പോഴും അവര്‍ കാണുന്നു.
അപ്പോൾ യഹോവ മോശെയോട്: ഞാൻ നിങ്ങൾക്ക് ആകാശത്തുനിന്ന് അപ്പം വർഷിപ്പിക്കും; ജനം എന്റെ ന്യായപ്രമാണം അനുസരിക്കുമോ ഇല്ലയോ എന്നു ഞാൻ അവരെ പരീക്ഷിക്കേണ്ടതിന് അവർ പുറപ്പെട്ട് ഓരോ ദിവസത്തേക്കു വേണ്ടത് അന്നന്നു പെറുക്കിക്കൊള്ളേണം. (പുറപ്പാട് 16:4).
അവര്‍ക്കുവേണ്ടിയുള്ള ദൈവത്തിന്റെ കരുതല്‍ പോലും അവര്‍ ദൈവത്തിന്റെ വഴികളില്‍ നടക്കുമോ അതോ ഇല്ലയോ എന്നറിയുവാനുള്ള ഒരു പരിശോധനയായിരുന്നു.
"എന്നാൽ ആറാം ദിവസം അവർ കൊണ്ടുവരുന്നത് ഒരുക്കുമ്പോൾ ദിവസംപ്രതി പെറുക്കുന്നതിന്റെ ഇരട്ടി കാണും എന്ന് അരുളിച്ചെയ്തു". (പുറപ്പാട് 16:5).
ആറാം ദിവസം നിങ്ങള്‍ പെറുക്കുന്നത്, നിങ്ങള്‍ എത്രമാത്രം പെറുക്കിയെടുത്തുവോ അതിന്റെ ഇരട്ടിയായിരിക്കും,അതുകൊണ്ട് മത്സരത്തെക്കുറിച്ച് പ്രയാസപ്പെടേണ്ട.
പ്രഭാതകാലത്തു നിങ്ങൾ യഹോവയുടെ തേജസ്സു കാണും. (പുറപ്പാട് 16:7).
"പ്രഭാതപ്രാര്‍ത്ഥനയുടെ പ്രാധാന്യത്തെ" സംബന്ധിച്ചുള്ള ഒരു നല്ല തിരുവെഴുത്ത് ഭാഗമാണിത്.
മോശെ പിന്നെയും: "യഹോവ നിങ്ങൾക്കു തിന്നുവാൻ വൈകുന്നേരത്തു മാംസവും പ്രഭാതകാലത്തു തൃപ്തിയാകുംവണ്ണം അപ്പവും തരുമ്പോൾ നിങ്ങൾ അറിയും; യഹോവയുടെ നേരേ നിങ്ങൾ പിറുപിറുക്കുന്നത് അവൻ കേൾക്കുന്നു; ഞങ്ങൾ എന്തുള്ളൂ? നിങ്ങളുടെ പിറുപിറുപ്പ് ഞങ്ങളുടെ നേരേയല്ല, യഹോവയുടെ നേരേയത്രേ എന്നു പറഞ്ഞു". (പുറപ്പാട് 16:8).
പുറപ്പാട് 16:4 ല്‍, പ്രഭാതത്തില്‍ സ്വര്‍ഗ്ഗത്തില്‍ നിന്നും അപ്പം കൊടുക്കാമെന്ന് ദൈവം വാഗ്ദത്തം ചെയ്തു. ഇവിടെ വൈകുന്നേരത്ത് ഭക്ഷിക്കുവാന്‍ മാംസം കൊടുക്കാമെന്നും ദൈവം വാഗ്ദത്തം ചെയ്യുന്നു.
അത് കൂടാതെ, അവര്‍ മോശെയേയും അഹരോനെയും കുറിച്ച് പരാതിപ്പെടുകയാണെന്ന് ആളുകള്‍ വിശ്വസിച്ചു (പുറപ്പാട് 16:2). നിങ്ങളോടു സത്യം പറയട്ടെ, അവര്‍ യഹോവയ്ക്ക് വിരോധമായിട്ടാണ് പിറുപിറുത്തത്.
എന്നാൽ ഏഴാം ദിവസം ജനത്തിൽ ചിലർ പെറുക്കുവാൻ പോയാറെ കണ്ടില്ല. (പുറപ്പാട് 16:27).
നിങ്ങള്‍ ഒരു ദിവസത്തെ ദൈവത്തിനുള്ളതായി കണ്ടുകൊണ്ട് അതിനെ ബഹുമാനിക്കുമ്പോള്‍, കര്‍ത്താവേ ഞാന്‍ എന്റെ ശക്തിയിലല്ല മറിച്ച് അങ്ങയുടെ ശക്തിയിലാണ് ആശ്രയിക്കുന്നത് എന്നാണ് നിങ്ങള്‍ പറയുന്നത്. ഒരു ദിവസം ആരാധനയ്ക്കായി നിശ്ചയിച്ചു മാറ്റിവെച്ചിരിക്കുന്നു.
അഹരോനോടു മോശെ: ഒരു പാത്രം എടുത്ത് അതിൽ ഒരു ഇടങ്ങഴി മന്ന ഇട്ട് നിങ്ങളുടെ തലമുറകൾക്കുവേണ്ടി സൂക്ഷിപ്പാൻ യഹോവയുടെ മുമ്പാകെ വച്ചുകൊൾക എന്നു പറഞ്ഞു. (പുറപ്പാട് 16:33).
യഹോവയുടെ മുമ്പാകെ വെച്ചിരുന്ന മന്ന നാറിപ്പോയില്ല, കൃമിച്ചതുമില്ല. അത് ദൈവത്തിന്റെ സന്നിധിയില്‍ ആയിരുന്നു. മറഞ്ഞിരിക്കുന്ന മന്ന.
പിന്നെ മോശെ: യഹോവ കല്പിക്കുന്ന കാര്യം ആവിത്: ഞാൻ നിങ്ങളെ മിസ്രയീംദേശത്തുനിന്നു കൊണ്ടുവരുമ്പോൾ നിങ്ങൾക്കു മരുഭൂമിയിൽ ഭക്ഷിപ്പാൻ തന്ന ആഹാരം നിങ്ങളുടെ തലമുറകൾ കാണേണ്ടതിനു സൂക്ഷിച്ചുവയ്പാൻ അതിൽനിന്ന് ഒരിടങ്ങഴി നിറച്ചെടുക്കേണം എന്നു പറഞ്ഞു. ഒരു ഇടങ്ങഴി (ഓമെർ) പറ (ഏഫാ)യുടെ പത്തിൽ ഒന്ന് ആകുന്നു. (പുറപ്പാട് 16:32, 36).
പത്തിലൊന്ന് ദൈവത്തിന്റെ സന്നിധിയില്‍ വെക്കണമായിരുന്നു.
Chapters