പ്രവാചകശിഷ്യന്മാരുടെ ഭാര്യമാരിൽ ഒരുത്തി എലീശായോടു നിലവിളിച്ചു: നിന്‍റെ ദാസനായ എന്‍റെ ഭർത്താവു മരിച്ചുപോയി; നിന്‍റെ ദാസൻ യഹോവാഭക്തനായിരുന്നു എന്നു നിനക്കറിയാമല്ലോ; ഇപ്പോൾ കടക്കാരൻ എന്‍റെ രണ്ടു മക്കളെ പിടിച്ച് അടിമകളാക്കുവാൻ വന്നിരിക്കുന്നു എന്നു പറഞ്ഞു. (2 രാജാക്കന്മാര്‍ 4:1)
എലിശായോടു കൂടെ സേവനം ചെയ്തിരുന്ന ഒരു വ്യക്തിയുടെ വിധവ എലിശായോട് അപേക്ഷിക്കുകയാണ്. ഈ വേദഭാഗത്തു നിന്നും നമുക്ക് ശേഖരിക്കുവാന്‍ കഴിയുന്ന വിലയേറിയ ചില പാഠങ്ങളുണ്ട്.
അവളുടെ കുടുംബത്തില്‍ നിരാശയുണ്ടായിരുന്നു:-
അവള്‍ എലീശായോടു നിലവിളിച്ചു. "നിലവിളിച്ചു" എന്ന പദത്തിന്‍റെ അര്‍ത്ഥം "വിലപിക്കുക; നിയന്ത്രണമില്ലാതെ കരയുക; സങ്കടത്താല്‍ ഉച്ചത്തില്‍ നിലവിളിക്കുക" എന്നൊക്കെയാകുന്നു. അവളുടെ അപേക്ഷ സാധാരണമല്ലായിരുന്നു മറിച്ച് തകര്‍ന്ന ഹൃദയത്തില്‍ നിന്നുള്ള തീക്ഷ്ണമായ ഒന്നായിരുന്നു. തകര്‍ന്ന ഹൃദയം മനുഷ്യന്‍ നിന്ദിക്കുന്നതാണ് എന്നാല്‍ ദൈവം അങ്ങനെയല്ല. അവന്‍ തീര്‍ച്ചയായും വേഗത്തില്‍ ഉത്തരം അരുളും. സങ്കീര്‍ത്തനം 51:17 പറയുന്നു, "ദൈവത്തിന്‍റെ ഹനനയാഗങ്ങൾ തകർന്നിരിക്കുന്ന മനസ്സ്; തകർന്നും നുറുങ്ങിയുമിരിക്കുന്ന ഹൃദയത്തെ, ദൈവമേ, നീ നിരസിക്കയില്ല".
അവളുടെ കുടുംബത്തില്‍ മരണം ഉണ്ടായിരുന്നു:-
"പ്രവാചക ശിഷ്യന്മാരില്‍ ഒരുവനെയായിരുന്നു" അവള്‍ വിവാഹം ചെയ്തിരുന്നത്. യിസ്രായേലിലെ പ്രവാചകന്മാരും പ്രസംഗകരുമാകുവാന്‍ വേണ്ടി പ്രവാചകനായ എലിശായുടെ മേല്‍നോട്ടത്തില്‍ പരിശീലനം നടത്തിയിരുന്നവര്‍ ആയിരുന്നത്. അവളുടെ ഭര്‍ത്താവ്, അവളുടെ പ്രിയതമന്‍, അവളുടെ സ്നേഹിതന്‍, അവളെ കരുതിയവന്‍, അവളുടെ സംരക്ഷകന്‍ മരണത്താല്‍ അവളില്‍ നിന്നും എടുത്തുകൊള്ളപ്പെട്ടു. പൂര്‍ണ്ണമായും തകര്‍ക്കപ്പെട്ട ഒരു സ്ത്രീയായിരുന്നു അവള്‍. ദൈവാത്മാവ് പറയുന്നത് ഞാന്‍ കേട്ടു, ദുഃഖിതന്മാർക്കു വെണ്ണീറിനു പകരം അലങ്കാരമാലയും ദുഃഖത്തിനു പകരം ആനന്ദതൈലവും അവന്‍ നല്‍കും. വിഷണ്ണമനസ്സിനു പകരം സ്തുതി എന്ന മേലാടയും അവൻ നല്‍കുവാന്‍ ഇടയായിത്തീരും. (യെശയ്യാവ് 61:3). യേശുവിന്‍റെ നാമത്തില്‍ അതിനെ സ്വീകരിക്കുക.
അവളുടെ കുടുംബത്തില്‍ കടം ഉണ്ടായിരുന്നു:-
അവളുടെ ഭര്‍ത്താവ് മരിച്ചതുകൊണ്ട്, അവളുടെ കടങ്ങള്‍ വീട്ടുവാന്‍ അവള്‍ക്കു കഴിഞ്ഞില്ല.അതിന്‍റെ ഫലമായി, അവളുടെ പുത്രന്മാരെ അടിമകളായി പിടിച്ചുകൊണ്ടുപോകുവാന്‍ അവളുടെ കടക്കാര്‍ വന്നിരിക്കയാണ്, അങ്ങനെ അവര്‍ക്ക് ആ കടം ഈടാക്കാമായിരുന്നു. ഇത് യെഹൂദന്മാരുടെ ന്യായപ്രമാണത്തിന്‍ കീഴില്‍ അനുവദനീയമായിരുന്നു (ലേവ്യപുസ്തകം 25:39). അവള്‍ക്കു ഭര്‍ത്താവിനെ നഷ്ടപ്പെട്ടുക്കഴിഞ്ഞു, ഇപ്പോള്‍ അവള്‍ക്കു തന്‍റെ പുത്രന്മാരേയും നഷ്ടപ്പെടുവാന്‍ പോകുകയാണ്. അവളുടെ തലയ്ക്ക് മുകളില്‍ കടമുണ്ടായിരുന്നു, എങ്ങനെ അത് കൊടുത്തുവീട്ടും എന്ന് അവള്‍ക്കു അറിയില്ലായിരുന്നു. ഇത് വായിക്കുന്ന നിങ്ങളില്‍ ചിലര്‍ വലിയ കടങ്ങളില്‍ ആയിരിക്കാം. നിങ്ങളുടെസാഹചര്യം മാറുവാന്‍ പോകുകയാണ്.
അവളുടെ ഭവനത്തില്‍ ഭക്തിയുണ്ടായിരുന്നു:-
അവളുടെ സകല പ്രശ്നങ്ങള്‍ക്ക് നടുവിലും (നിരാശ, മരണം, കടം) ഭക്തിയും ഉണ്ടായിരുന്നു.
കര്‍ത്താവിലുള്ള അവളുടെ വിശ്വാസത്തില്‍ അവള്‍ ഉറച്ചുനിന്നു. അവള്‍ അകപ്പെട്ട ആ പ്രശ്നത്തിനു അവള്‍ ദൈവത്തെ കുറ്റപ്പെടുത്തുകയോ ശപിക്കയോ ചെയ്തില്ല.പകരമായി, അവള്‍ തന്‍റെ വിടുതലിനായി ദൈവത്തിങ്കലേക്കു നോക്കി. പ്രിയരേ, നിങ്ങള്‍ അകപ്പെട്ടിരിക്കുന്ന പ്രശ്നങ്ങള്‍ക്ക് നിങ്ങള്‍ ദൈവത്തെ ശപിക്കയോ അഥവാ ദൈവത്തെ കുറ്റപ്പെടുത്തുകയോ ചെയ്തിട്ടുണ്ടെങ്കില്‍, നിങ്ങളോടു ക്ഷമിക്കുവാന്‍ ദൈവത്തോട് അപേക്ഷിക്കുക. മൂന്നു ദിവസങ്ങള്‍ ഉപവസിക്കയും പ്രാര്‍ത്ഥിക്കുകയും ചെയ്തുകൊണ്ട് അവന്‍റെ ശക്തമായ കരങ്ങളുടെ കീഴില്‍ നിങ്ങളെത്തന്നെ താഴ്ത്തുക. ദൈവത്തിന്‍റെ അടുക്കല്‍ നിസ്സാരമായി ചെല്ലരുത്.
ചിലസമയങ്ങളില്‍, നിങ്ങളില്‍ ചിലര്‍ നിരാശയുടെ വക്കില്‍ എത്തുമ്പോള്‍, ദൈവം അത് കാണുന്നില്ല അല്ലെങ്കില്‍ അവന്‍ നിങ്ങളെ കരുതുന്നില്ലയെന്ന് ലോകം, ജഡം, പിശാച് ഇവയെല്ലാം ഒരുപോലെ നിങ്ങളോടു പറയും. അവന്‍ കരുതുന്നുണ്ട് എന്നുള്ളതാണ് യാഥാര്‍ഥ്യം. നിങ്ങളുടെ അനുദിന ധ്യാനവും നിങ്ങളുടെ കുടുംബത്തിലെ ഭക്തിയും വളര്‍ത്തിയെടുക്കുക. കരുണാ സദനിലെ യോഗങ്ങളില്‍ സംബന്ധിക്കുന്നത് മുടക്കരുത്. അവന്‍ രഹസ്യമായി കാണുകയും പരസ്യമായി പ്രതിഫലം നല്‍കുകയും ചെയ്യുന്ന ദൈവമാകുന്നു.
നിങ്ങള്‍ക്ക് കഴിയുന്നിടത്തോളം ആളുകള്‍ക്ക് ഈ അനുദിന മന്ന പങ്കുവെക്കുക. ഞാന്‍ നിങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കുന്നുണ്ട്. നിങ്ങള്‍ക്കുവേണ്ടി ദൈവത്തിന്‍റെ കരം ചലിക്കുന്നത് നിങ്ങള്‍ കാണും.
Bible Reading: 2 Chronicles 23-25
പ്രാര്‍ത്ഥന
പിതാവേ, യേശുവിന്‍റെ നാമത്തില്‍, ശുഭകരമായി പ്രവർത്തിപ്പാൻ എന്നെ അഭ്യസിപ്പിക്കേണമേ. ഞാന്‍ പോകേണ്ടുന്ന വഴിയിൽ എന്നെ നടത്തുകയും ചെയ്യേണമേ. (യെശയ്യാവ് 48:17).
Join our WhatsApp Channel

Most Read
● പുതിയ നിങ്ങള്‍● സകലര്‍ക്കും വേണ്ടിയുള്ള കൃപ
● യൂദാ ഒറ്റികൊടുക്കുവാനുള്ള യഥാര്‍ത്ഥ കാരണം
● ഇന്നലകളെ പോകുവാന്‍ അനുവദിക്കുക
● കാര്യക്ഷമതയോടെ പ്രവര്‍ത്തിക്കുക
● ദിവസം 08: 40 ദിവസ ഉപവാസവും പ്രാര്‍ത്ഥനയും
● 21 ദിവസങ്ങള്‍ ഉപവാസം: ദിവസം #7
അഭിപ്രായങ്ങള്‍