മടിയുള്ള കൈകൊണ്ടു പ്രവർത്തിക്കുന്നവൻ ദരിദ്രനായിത്തീരുന്നു; ഉത്സാഹിയുടെ കൈയോ സമ്പത്തുണ്ടാക്കുന്നു. (സദൃശ്യവാക്യങ്ങള്‍ 10:4).
ശ്രദ്ധയും സ്ഥിരവുമായ പരിശ്രമം കൊണ്ടാണ് ഉത്സാഹത്തെ നിര്‍വചിച്ചിരിക്കുന്നത്.
നാം അഭിവൃദ്ധി പ്രാപിക്കുവാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നമ്മുടെ മനസ്സില്‍ നാം ഉള്‍കൊള്ളേണ്ട അടിസ്ഥാനപരമായ സത്യങ്ങളിലൊന്ന്, ദാരിദ്ര്യം ഒരു ശാപമാകുന്നു എന്നതാണ്.
1. ദാരിദ്ര്യം എന്നത് ദൈവത്തിന്റെ ഒരു പഠനോപകരണമല്ല.
2. നാം എടുക്കേണ്ടതായ ഒരു പ്രതിജ്ഞയല്ലയിത്.
3. കൃത്രിമത്വം കാണിച്ച ഒരു അനുഗ്രഹമല്ലിത്.
1. അത് ഒരു ശാപമാകുന്നു.
2. ഇത് നിഷേധാത്മകമായ ഒരു കാര്യമാണ്.
3. അത് തിന്മയാണ്, വേദനയും സങ്കടവും ഇത് ഉളവാക്കുന്നു.
ദാരിദ്ര്യം എന്നത് ഒരിക്കലും ഒരു നല്ലകാര്യം അല്ല, അങ്ങനെ ആയിരിക്കയുമില്ല.
ദാരിദ്ര്യത്തെ കുറിച്ചുള്ള ചില വാക്യങ്ങള്‍ വേദപുസ്തകത്തില്‍ നിന്നും നമുക്ക് നോക്കാം, സദൃശ്യവാക്യങ്ങള്‍ 6:10-11 ല്‍ നിന്നും ആരംഭിക്കാം:
10 കുറെക്കൂടെ ഉറക്കം; കുറെക്കൂടെ നിദ്ര; കുറെക്കൂടെ കൈകെട്ടി കിടക്ക.
11 അങ്ങനെ നിന്റെ ദാരിദ്ര്യം വഴിപോക്കനെപ്പോലെയും നിന്റെ ബുദ്ധിമുട്ട് ആയുധപാണിയെപ്പോലെയും വരും.
ഇവിടെ ദൈവവചനം ദാരിദ്ര്യത്തെ ആയുധം അണിഞ്ഞിരിക്കുന്ന ഒരു വ്യക്തിയോട് താരതമ്യപ്പെടുത്തുന്നു (ആയുധധാരിയായ ഒരു മോഷ്ടാവ്, ഒരു പരിഭാഷ അനുസരിച്ച്). ഇങ്ങനെയാണ് ദാരിദ്ര്യത്തെ വചനം കാണുന്നത്: ഒരു മോഷ്ടാവിനെപോലെ.
മോഷ്ടിപ്പാനും അറുപ്പാനും മുടിപ്പാനും അല്ലാതെ കള്ളൻ വരുന്നില്ല. (യോഹന്നാന് 10:10).
ദാരിദ്ര്യത്തേയും പിശാചിനേയും വചനത്തില്‍ താരതമ്യപ്പെടുത്തിയിരിക്കുന്നു. അതിനെക്കുറിച്ച് ചിന്തിക്കയും ധ്യാനിക്കയും ചെയ്തുകൊണ്ട് അത് നിങ്ങളുടെ ആത്മാവില്‍ ഉള്‍കൊള്ളുക: ദാരിദ്ര്യം സാത്താനുമായി പൊരുത്തപ്പെട്ടിരിക്കുന്നു. ദാരിദ്ര്യം നല്ലതല്ല. ദാരിദ്ര്യത്തിന്റെ ഒരു പ്രതിജ്ഞ എടുക്കുന്നത് ഒരിക്കലും ഒരു നല്ല ആശയമല്ല; അത് വിഡ്ഢിത്തമായ ഒരു ആശയമാകുന്നു. ബൈബിള്‍ യഥാര്‍ത്ഥത്തില്‍ പറയുന്നത്, ആത്മാവില്‍ ദരിദ്രരായവര്‍ ഭാഗ്യവാന്മാര് എന്നാണ്, ശാരീരികമായ ദാരിദ്ര്യമല്ല. (മത്തായി 5:3) - ഇത് രണ്ടും വ്യത്യസ്തമാകുന്നു.
സദൃശ്യവാക്യങ്ങള്‍ 10:15 പറയുന്നു, എളിയവരുടെ നാശമോ അവരുടെ ദാരിദ്ര്യം തന്നെ. ദാരിദ്ര്യം ഒരു വിനാശകനാണ്.
ശ്രദ്ധയും സ്ഥിരവുമായ പരിശ്രമം കൊണ്ടാണ് ഉത്സാഹത്തെ നിര്‍വചിച്ചിരിക്കുന്നത്.
നാം അഭിവൃദ്ധി പ്രാപിക്കുവാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നമ്മുടെ മനസ്സില്‍ നാം ഉള്‍കൊള്ളേണ്ട അടിസ്ഥാനപരമായ സത്യങ്ങളിലൊന്ന്, ദാരിദ്ര്യം ഒരു ശാപമാകുന്നു എന്നതാണ്.
1. ദാരിദ്ര്യം എന്നത് ദൈവത്തിന്റെ ഒരു പഠനോപകരണമല്ല.
2. നാം എടുക്കേണ്ടതായ ഒരു പ്രതിജ്ഞയല്ലയിത്.
3. കൃത്രിമത്വം കാണിച്ച ഒരു അനുഗ്രഹമല്ലിത്.
1. അത് ഒരു ശാപമാകുന്നു.
2. ഇത് നിഷേധാത്മകമായ ഒരു കാര്യമാണ്.
3. അത് തിന്മയാണ്, വേദനയും സങ്കടവും ഇത് ഉളവാക്കുന്നു.
ദാരിദ്ര്യം എന്നത് ഒരിക്കലും ഒരു നല്ലകാര്യം അല്ല, അങ്ങനെ ആയിരിക്കയുമില്ല.
ദാരിദ്ര്യത്തെ കുറിച്ചുള്ള ചില വാക്യങ്ങള്‍ വേദപുസ്തകത്തില്‍ നിന്നും നമുക്ക് നോക്കാം, സദൃശ്യവാക്യങ്ങള്‍ 6:10-11 ല്‍ നിന്നും ആരംഭിക്കാം:
10 കുറെക്കൂടെ ഉറക്കം; കുറെക്കൂടെ നിദ്ര; കുറെക്കൂടെ കൈകെട്ടി കിടക്ക.
11 അങ്ങനെ നിന്റെ ദാരിദ്ര്യം വഴിപോക്കനെപ്പോലെയും നിന്റെ ബുദ്ധിമുട്ട് ആയുധപാണിയെപ്പോലെയും വരും.
ഇവിടെ ദൈവവചനം ദാരിദ്ര്യത്തെ ആയുധം അണിഞ്ഞിരിക്കുന്ന ഒരു വ്യക്തിയോട് താരതമ്യപ്പെടുത്തുന്നു (ആയുധധാരിയായ ഒരു മോഷ്ടാവ്, ഒരു പരിഭാഷ അനുസരിച്ച്). ഇങ്ങനെയാണ് ദാരിദ്ര്യത്തെ വചനം കാണുന്നത്: ഒരു മോഷ്ടാവിനെപോലെ.
മോഷ്ടിപ്പാനും അറുപ്പാനും മുടിപ്പാനും അല്ലാതെ കള്ളൻ വരുന്നില്ല. (യോഹന്നാന് 10:10).
ദാരിദ്ര്യത്തേയും പിശാചിനേയും വചനത്തില്‍ താരതമ്യപ്പെടുത്തിയിരിക്കുന്നു. അതിനെക്കുറിച്ച് ചിന്തിക്കയും ധ്യാനിക്കയും ചെയ്തുകൊണ്ട് അത് നിങ്ങളുടെ ആത്മാവില്‍ ഉള്‍കൊള്ളുക: ദാരിദ്ര്യം സാത്താനുമായി പൊരുത്തപ്പെട്ടിരിക്കുന്നു. ദാരിദ്ര്യം നല്ലതല്ല. ദാരിദ്ര്യത്തിന്റെ ഒരു പ്രതിജ്ഞ എടുക്കുന്നത് ഒരിക്കലും ഒരു നല്ല ആശയമല്ല; അത് വിഡ്ഢിത്തമായ ഒരു ആശയമാകുന്നു. ബൈബിള്‍ യഥാര്‍ത്ഥത്തില്‍ പറയുന്നത്, ആത്മാവില്‍ ദരിദ്രരായവര്‍ ഭാഗ്യവാന്മാര് എന്നാണ്, ശാരീരികമായ ദാരിദ്ര്യമല്ല. (മത്തായി 5:3) - ഇത് രണ്ടും വ്യത്യസ്തമാകുന്നു.
സദൃശ്യവാക്യങ്ങള്‍ 10:15 പറയുന്നു, എളിയവരുടെ നാശമോ അവരുടെ ദാരിദ്ര്യം തന്നെ. ദാരിദ്ര്യം ഒരു വിനാശകനാണ്.
Chapters