1 ശൌല്‍ കര്‍ത്താവിന്റെ ശിഷ്യന്മാരുടെ നേരേ ഭീഷണിയും കൊലയും നിശ്വസിച്ചുകൊണ്ടു മഹാപുരോഹിതന്റെ അടുക്കല്‍ ചെന്നു, 2 ദമസ്കൊസില്‍ ഈ മാര്‍ഗ്ഗക്കാരായ വല്ല പുരുഷന്മാരെയോ സ്ത്രീകളെയോ കണ്ടാല്‍ അവരെ പിടിച്ചുകെട്ടി യെരുശലേമിലേക്കു കൊണ്ടുവരുവാന്തക്കവണ്ണം അവിടത്തെ പള്ളികള്‍ക്ക് അവനോട് അധികാരപത്രം വാങ്ങി. (അപ്പൊ.പ്രവൃ 9:1-2).
ക്രിസ്തുവിങ്കലേക്ക് തിരിയുന്നതിനുമുമ്പ് ശൌല്‍ ക്രൂരനും കരുണയില്ലാത്തവനും ആയിരുന്നു. അവന് ക്രിസ്ത്യാനിത്വത്തെ വെറുക്കുകയും ക്രിസ്തുവില്‍ വിശ്വസിക്കുവാന്‍ തയ്യാറായ ഏതൊരു വ്യക്തിയെയും ഉപദ്രവിക്കുകയും ചെയ്തിരുന്നു. അതേ, അവന് ധര്‍മ്മനിഷ്ഠയുള്ളവനും മോശെയുടെ ന്യായപ്രമാണം അനുഷ്ഠിക്കുന്നവനും ആയിരുന്നു. എന്നാല്‍ അവന് ക്രിസ്ത്യാനികളെ ഉപദ്രവിച്ചിരുന്നവനും ഒരു ദൈവദൂഷകനും ആയിരുന്നു. എന്നിട്ടും താന്‍ ദൈവത്തെ സേവിയ്ക്കുന്നു എന്ന വിശ്വാസത്തോടെ ഇതെല്ലാം ചെയ്തുപോന്നു.
ആദിമ സഭയില്‍ പടര്‍ന്നുപിടിച്ച ഉപദ്രവത്തിന്റെ ഒന്നാം തരംഗത്തിലെ കേന്ദ്ര കഥാപാത്രം അവനായിരുന്നു. വിശ്വാസികളുടെ ആത്മീക തീഷ്ണതയെ കെടുത്തുവാനും വിശ്വാസം ത്യജിക്കുവാന്‍ അവരെ പ്രേരിപ്പിക്കുവാനും അവന് ഭീഷണി മുഴക്കിക്കൊണ്ടിരുന്നു. ആ കാര്യങ്ങളിലേക്ക് ഉള്ള സമീപനം ഫലവത്തല്ലായിരുന്നു, ശൌല്‍ അവരെ കൊന്നുകളഞ്ഞു. അതുകൊണ്ട്, മുകളില്‍ കൊടുത്തിരിക്കുന്ന വാക്യം പറയുന്നു, "ശൌല്‍ ഭീഷണിയും കൊലയും നിശ്വസിച്ചുകൊണ്ടു."
തന്റെ ദൌത്യത്തിന്റെ ക്രൂരത അത്ര തീവ്രമായിരുന്നതുകൊണ്ട് അവന് സ്ത്രീകള്‍പ്പോലും വെറുതെവിടാന്‍ തയ്യാറായില്ല. പുരുഷന്മാരോട് എന്നപോലെതന്നെ അവരെയും കൈകാര്യം ചെയ്തു; കുറ്റവാളികളെപോലെ അവരെ പിടിച്ചുകെട്ടുകയും നിര്‍ബന്ധപൂര്‍വ്വം യെരുശലെമിലേക്ക് കൊണ്ടുവരികയും ചെയ്തു.
3 അവന് പ്രയാണം ചെയ്തു ദമസ്കൊസിനു സമീപിച്ചപ്പോള്‍ പെട്ടെന്ന് ആകാശത്തുനിന്ന് ഒരു വെളിച്ചം അവന്റെ ചുറ്റും മിന്നി; 4 അവന് നിലത്തു വീണു; ശൌലേ, ശൌലേ, നീ എന്നെ ഉപദ്രവിക്കുന്നത് എന്ത് എന്ന് തന്നോടു പറയുന്ന ഒരു ശബ്ദം കേട്ടു (അപ്പൊ.പ്രവൃ 9:3-4).
പാപികള്‍ അവരുടെ ഏറ്റവും മോശം അവസ്ഥയില്‍ ആയിരിക്കുമ്പോള്‍ ദൈവം അവരെ രൂപാന്തരപ്പെടുത്തി തന്റെ വലിയ കരുണയും ശക്തിയും വെളിപ്പെടുത്തുന്നു എന്നകാര്യം ശ്രദ്ധിക്കുക. അവന്റെ മാനസാന്തരത്തിന്റെ സമയവും സ്ഥലവും നിരീക്ഷിക്കുക. അവന് ഒരു സിനഗോഗിലൊ, ആലയത്തിലോ, ക്രിസ്തീയ യോഗത്തിലോ അല്ലായിരുന്നു. ഒരു പാപിയുടെ രൂപാന്തരം സഭയുടെ അകത്തു മാത്രമേ നടക്കുവാന്‍ കഴിയുകയുള്ളൂ എന്ന നിയന്ത്രണം ഇല്ല എന്ന് ഈ സംഭവം കാണിക്കുന്നു. ദൈവം ഒരു പാപിക്ക് തന്നെത്തന്നെ വെളിപ്പെടുത്തുവാന്‍ ആഗ്രഹിക്കുന്ന എവിടെയും ഇത് സംഭവിക്കാം. അതുപോലെ, അവന് ക്രിസ്തുവിനെ കണ്ടുമുട്ടിയപ്പോള്‍ ദമസ്കൊസിനോട് അടുത്തിരുന്നു എന്നതും പരിഗണിക്കുക.
ശൌലിന്റെ രൂപാന്തരം അവന്റെ നേട്ടത്തിന് മാത്രം അല്ലായിരുന്നു. അവന് ദമാസ്കസിലെ ശിഷ്യന്മാര്ക്ക് ശരിക്കും ഒരു ഭീഷണി ആയിരുന്നു. അതുകൊണ്ട് ക്രിസ്തുവിന്റെ ഇടപെടല്‍ കാണിക്കുന്നത് സഭയെ ഉപദ്രവിക്കുവാന്‍ ശൌല്‍ വരുന്നത് അറിഞ്ഞ കര്‍ത്താവിന്റെ സഭയോടുള്ള ദയയും വിശ്വസ്തതയും ആകുന്നു. അതുപോലെ അത് ശൌലിനോടുള്ള കരുണയും ആയിരുന്നു കാരണം അവന് തന്റെ പദ്ധതിയുമായി മുന്നോട്ടു പോയിരുന്നു എങ്കില്‍ അവന് തനിക്കുതന്നെ ദൈവകോപത്തെ നേരിടേണ്ടതായി വരുമായിരുന്നു. ക്രിസ്തു അവനോടു പറയുന്ന, "ശൌലേ, നീ എന്നെ ഉപദ്രവിക്കുന്നത് എന്ത്?" എന്നത് ശൌലിന്റെ പ്രവര്‍ത്തി വലിയ പാപമായി സ്വര്‍ഗ്ഗം കണ്ടു എന്നുള്ളതാണ്.
ഇപ്പോള്‍, അവിടെ മിന്നിയ വെളിച്ചം അമാനുഷീകമായിരുന്നു എന്ന് മനസ്സിലാക്കുക. പകല്‍സമയത്തു സൂര്യന് ഉദിച്ചുനില്ക്കുമ്പോള് സകലവും വ്യക്തമായി ദൃശ്യമായിരുന്നു. ആ വെളിച്ചം ശൌലിന്റെ മുഖത്ത് മാത്രമല്ല മിന്നിയത് അവനോടുകൂടെ ഉണ്ടായിരുന്ന എല്ലാവരുടെ മേലും വന്നു, അവന്റെ ബുദ്ധി പ്രകാശമാനമായി മാറി എന്നാണ് അത് സൂചിപ്പിക്കുന്നത്.
അതുപോലെ, അവന് നിലത്തു വീണു എന്നും വചനം പറയുന്നു. അവന്റെ ദൌത്യത്തിന്റെ ആവശ്യകത നിമിത്തവും, ദീര്‍ഘദൂര യാത്ര നിമിത്തവും അവന് പ്രാപിച്ച ഉന്നതമായ നിയോഗം നിമിത്തവും ശൌലിനു കാല്‍നടയായി ദമസ്കൊസിനെ സമീപിക്കുവാന്‍ കഴിയുമായിരുന്നില്ല. സ്വര്‍ഗത്തില്‍ നിന്നുള്ള ആ വെളിച്ചം ആ വാഹന മൃഗമായ കുതിരയെ ഭയചകിതമാക്കിയപ്പോള് ശൌല്‍ അതിന്റെ മുകളില്‍ ആയിരുന്നു, അവന് അവിടെ നിന്നും എടുത്തെറിയപ്പെട്ടു. ഈ അനുഭവം ശൌലിനെ താഴ്മയുള്ളവനാക്കി അത് എല്ലാ ക്രിസ്ത്യാനികള്‍ക്കും ഒരു സാദൃശ്യവുമാണ്. ക്രിസ്തുവിന്റെ പ്രത്യക്ഷത താഴ്മയുള്ളതാണ്, അത് നമ്മുടെ താഴ്ന്ന അവസ്ഥയെയും അയോഗ്യതയെയും പ്രതിഫലിപ്പിക്കുന്നതും, സമര്‍പ്പണത്തിലേക്കും വിധേയത്വത്തിലേക്കും നയിക്കുന്നതും ആണ്.
ക്രിസ്തു ശൌലിനെ അപ്പോസ്തലന് എന്ന നിലയിലേക്ക് ഉയര്‍ത്തുവാന്‍ പോകുകയായിരുന്നു, അതുകൊണ്ട് അവനെ ആദ്യം താഴ്ത്തണമായിരുന്നു. ക്രിസ്തു ഉയര്‍ത്തുന്ന സകലരും അവരുടെ ബലഹീനതയും അയോഗ്യതയും തിരിച്ചറിയുവാന്‍ വേണ്ടി ആദ്യം താഴ്ത്തപ്പെടെണ്ടത് അനിവാര്യമാണ്.
ദാവീദിനെ ഉപദ്രവിച്ച രാജാവായ ശൌലിന്റെ അതേ പേര് തന്നെയാണ് ഇവനും ഉണ്ടായിരുന്നത് എന്നത് ശ്രദ്ധിക്കുന്നത് കൌതുകകരം ആയിരിക്കും. ഇവിടെ ഇപ്പോള്‍ ദാവീദ് പുത്രനെ ഉപദ്രവിക്കുന്നവനും അതേ പേര് തന്നയാണ് ഉള്ളത്. അതുപോലെ അവന്റെ പേര് പരാമര്‍ശിച്ചത് യേശു ആരെയാണ് സൂചിപ്പിക്കുന്നത് എന്നും അവന്റെ മനസാക്ഷിയില് തീവ്രമായ ഒരു ബോധ്യം കൊണ്ടുവരുവാനും വേണ്ടിയായിരുന്നു. ദൈവം സംസാരിക്കുമ്പോള്‍ ഒക്കെയും, നാം അവന്റെ വചനം നമ്മില്‍ പ്രായോഗീകമാക്കുമ്പോള്, അതിനു പ്രയോജനകരമായ ഒരു ഫലം ഉണ്ടാവുകയും രൂപാന്തരം ഉണ്ടാക്കുകയും ചെയ്യുന്നു.
"നീ എഴുന്നേറ്റു പട്ടണത്തില്‍ ചെല്ലുക; നീ ചെയ്യേണ്ടുന്നത് അവിടെവച്ചു നിന്നോടു പറയും എന്ന് അവന് പറഞ്ഞു". (അപ്പൊ.പ്രവൃ 9:6).
ശൌല്‍ തീവ്രമായി എതിര്‍ത്തിരുന്ന ഒരു പുതിയ യാഥാര്‍ത്ഥ്യത്തിലേക്ക് ശൌലിനു പ്രവേശനം ലഭിച്ചു. അവന് അത്ഭുതപരതന്ത്രനായി തീര്ന്നിട്ടു ഇങ്ങനെ ചോദിക്കുവാന്‍ നിര്‍ബന്ധിതനായി, "ഞാന്‍ എന്തു ചെയ്യണമെന്നാണ് കര്‍ത്താവേ അങ്ങ് ആഗ്രഹിക്കുന്നത്?" താന്‍ തെറ്റിലായിരുന്നു എന്ന് ശൌല്‍ അംഗീകരിക്കുകയും മുന്‍പോട്ടു പോകുവാനുള്ള ശരിയായ വഴി അറിയുവാന്‍ ആഗ്രഹിക്കുകയും ചെയ്തു. ആകയാല്‍, അവന്റെ പുതിയ യജമാനനാല്‍ ഉപദേശിക്കപ്പെടുവാനുള്ള അതിയായ ആഗ്രഹം അവനുണ്ടായി. നീതിയുടെ പാതയ്ക്കായുള്ള നിര്‍ദ്ദേശത്തിനായി ഒരു ദേഹി കാംക്ഷിക്കുമ്പോള്‍ അത് രക്ഷയുടെ പ്രവര്‍ത്തിക്കുള്ള തെളിവാണ്.
അനുദിനവും കര്‍ത്താവിന്റെ സന്നിധിയില്‍ ഫലപ്രദമായ സമയങ്ങള്‍ ചിലവഴിക്കുകയും ദൈവം നമ്മോടു നേരിട്ട് സംസാരിക്കുവാന്‍ അനുവദിയ്ക്കുകയും ചെയ്യേണ്ടതിന്റെ കാരണങ്ങളില്‍ ഒന്നാണ് ഇത്. കൂടുതല്‍ സമയങ്ങളിലും, നമ്മുടെ ഹൃദയം നമ്മോടു ഒരു കാര്യം പറയും, എന്നാല്‍ ദൈവത്തിന്റെ നീതിയുള്ള വഴിയില്‍ ദൈവത്തെ അനുഗമിക്കുവാന്‍ അവന് നമ്മുടെ ഹൃദയങ്ങളെ പ്രേരിപ്പിക്കും.
ക്രിസ്തുവിന്റെ ഹിതത്തിനും അധികാരത്തിനും മുന്‍പാകെയുള്ള അവന്റെ സമര്‍പ്പണവും ആത്മീക ജീവിത്തിലേക്കുള്ള തന്റെ യാത്രയുടെ തുടക്കത്തിന്റെ അടയാളവുമാണ് ശൌലിന്റെ വാക്കുകള്‍ കാണിക്കുന്നത്. അവന് പിന്നീട് ഒരിക്കലും മഹാ പുരോഹിതനോ യെഹൂദാ മൂപ്പന്മാരോ മുന്നറിയിപ്പ് നല്‍കിയതിനെ കുറിച്ച് കാര്യമായി ഗൌനിച്ചില്ല, എന്നാല്‍ അവന്റെ മുന്‍ഗണന ദൈവഹിതം മാത്രമായിരുന്നു. ഇത് ഒരു പാപിയുടെ ജീവിതത്തിലെ മാറ്റത്തിന്റെ രൂപാന്തര പ്രവര്‍ത്തിയെയാണ് കാണിക്കുന്നത്.
ദൈവത്തിന്റെ പദ്ധതിക്ക് വളരെ പ്രധാനപ്പെട്ട രണ്ടു സ്വഭാവസവിശേഷതകള്‍ ഉണ്ട്.
1.അത് ഒരു വ്യക്തിപരമായ പദ്ധതിയാണ്
അപ്പൊ.പ്രവൃ 9:6ലെ വ്യക്തിപരമായ വിശേഷണങ്ങള്‍ ശ്രദ്ധിക്കുക.
"ഞാന്‍ എന്തു ചെയ്യണമെന്നാണ് അങ്ങ് ആഗ്രഹിക്കുന്നത്?"
നിങ്ങളെപ്പോലെ മറ്റാരുംതന്നെ ഈ ലോകത്തില്‍ ഇല്ല - നിങ്ങളെക്കുറിച്ചുള്ള ദൈവത്തിന്റെ പദ്ധതി അതിവിശിഷ്ടമാണ്. മറ്റൊരു വ്യക്തിയുടെയും ജീവിതത്തില്‍ പൂര്‍ത്തീകരിക്കുവാന്‍ കഴിയാത്ത, നിങ്ങളില്‍ നിവര്‍ത്തിക്കുവാനുള്ള നിങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ട ഒരു ഉദ്ദേശം ദൈവത്തിനുണ്ട്.
2. ഇത് ഒരു സമ്പൂര്‍ണ്ണമായ പദ്ധതിയാണ്
"ഈ ലോകത്തിന് അനുരൂപമാകാതെ നന്മയും പ്രസാദവും പൂര്‍ണ്ണതയുമുള്ള ദൈവഹിതം ഇന്നതെന്നു തിരിച്ചറിയേണ്ടതിനു മനസ്സു പുതുക്കി രൂപാന്തരപ്പെടുവിന്‍." (റോമര്‍ 12:2)
ദൈവമക്കളുടെ ജീവിതത്തിലെ ദൈവഹിതം അഥവാ ദൈവത്തിന്റെ പദ്ധതിയും ഉദ്ദേശവും നന്മയും പ്രസാദവും പൂര്‍ണ്ണതയും ഉള്ളതാണെന്ന് ഇത് നമ്മോടു പറയുന്നു. ഈ മൂന്നു വാക്കുകളെകുറിച്ച് ചിന്തിക്കുക കാരണം അത് സവിശേഷതകള്‍ നിറഞ്ഞതാണ്.
ശൌലിനു താന്‍ അന്വേഷിച്ച നിര്‍ദ്ദേശങ്ങള്‍ ലഭിച്ചില്ല എന്ന കാര്യം ശ്രദ്ധിക്കുക. എന്നാല്‍ മുന്പോട്ടുള്ള നിര്‍ദ്ദേശങ്ങളെ സംബന്ധിച്ച ഒരു വാഗ്ദത്തം തനിക്കു ലഭിക്കുകയുണ്ടായി. അവനു സംഭവിച്ച കാര്യം എന്തെന്നുള്ളതിനെ കുറിച്ച് ധ്യാനിക്കുവാന്‍ ശൌലിനു ആവശ്യത്തിനു സമയം ഉണ്ടാകണം എന്ന് കര്‍ത്താവ് ആഗ്രഹിച്ചു. ഒരുപക്ഷേ ശൌല്‍ ആഗ്രഹിച്ച നിര്‍ദ്ദേശം പെട്ടെന്ന് അവനു ലഭിക്കാതിരുന്നതിന്റെ കാരണം അവന്റെ മനസ്സിന്റെ അവസ്ഥ ആയിരുന്നിരിക്കാം. ആ കൂടിക്കാഴ്ച നിമിത്തം ശൌല്‍ ആശയക്കുഴപ്പത്തിലായിരുന്നു, ആകയാല്‍ ഒരു മനുഷ്യനിലൂടെ ക്രിസ്തു വെളിപ്പെടുത്തുന്ന നിര്‍ദ്ദേശങ്ങള്‍ ആ നിലയില്‍ തന്നെ ശൌലിനു ലഭിക്കണമെന്ന് ക്രിസ്തൂ ആഗ്രഹിച്ചു.
"കര്‍ത്താവേ ഞാന്‍ എന്തു ചെയ്യണമെന്നാണ് അങ്ങ് ആഗ്രഹിക്കുന്നത്?" എന്ന ചോദ്യം യഥാര്‍ത്ഥമായി ഇന്നുവരെ നിങ്ങളുടെ സ്വന്തം ജീവിതത്തില്‍ ചോദിക്കാത്ത ആളുകളില്‍ ഒരുവനായിരിക്കാം ഒരുപക്ഷേ നിങ്ങള്‍. ദൈവത്തെ മുഖാമുഖമായി അന്വേഷിക്കുവാന്‍ ഒരുപക്ഷേ സമയങ്ങള്‍ മാറ്റിവെക്കുന്നവര്‍ ആയിരിക്കാം നിങ്ങള്‍. അവനോടു ഈ ചോദ്യം ചോദിക്കുകയും, ദൈവം മറുപടിയായി എന്തു പറഞ്ഞാലും, അത് ഇപ്പോഴത്തെക്കായാലും ഭാവിയ്ക്ക് വേണ്ടിയുള്ളതാണെങ്കിലും കേള്‍ക്കുവാന്‍ അവനായി കാത്തിരിക്കുകയും ചെയ്യുക.
ദൈവം തന്റെ പദ്ധതി പടിപടിയായി നമുക്ക് വെളിപ്പെടുത്തിത്തരുന്നു. ദൈവവചനം പറയുന്നു, "ഒരു മനുഷ്യന്റെ വഴിയില്‍ പ്രസാദം തോന്നിയാല്‍ യഹോവ അവന്റെ ഗമനം സ്ഥിരമാക്കുന്നു" (സങ്കീര്‍ത്തനം 37:23).
അപ്പോള്‍ കര്‍ത്താവ് അവനോടു പറഞ്ഞു, "നീ എഴുന്നേറ്റു പട്ടണത്തില്‍ ചെല്ലുക; നീ ചെയ്യേണ്ടുന്നത് അവിടെവച്ചു നിന്നോടു പറയും".
എന്തു ചെയ്യണം എന്ന് ശൌലിനോട് അവിടെവച്ചുതന്നെ പറയാതിരുന്നത് എന്തുകൊണ്ട്? ഇവിടെ ഒരു തത്വം ഉണ്ട്. നാം ഇപ്പോള്‍ ദൈവത്തിന്റെ ശബ്ദം അനുസരിക്കുമെങ്കില്‍ മാത്രമേ മുന്പോട്ടുള്ള നിര്‍ദ്ദേശങ്ങള്‍ നമുക്ക് ലഭിക്കുകയുള്ളൂ. പൌലോസ് പട്ടണത്തിലേക്ക് പോയില്ലായിരുന്നു എങ്കില്‍ എന്ത് സംഭവിക്കുമായിരുന്നു? മുന്പോട്ടുള്ള കാര്യങ്ങളെ സംബന്ധിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ അവനു കര്ത്താവിങ്കല് നിന്നും ലഭിക്കുകയില്ലായിരുന്നു. അവന് ദൈവശബ്ദം കേട്ടു എന്ന് എല്ലാവരോടും പറഞ്ഞുകൊണ്ട് അവനു പട്ടണത്തിലേക്ക് പോകുവാന്‍ കഴിയുമായിരുന്നു, അങ്ങനെയെങ്കില്‍ അത്രമാത്രം. അവന് ദൈവത്തിങ്കല്‍ നിന്നും കൂടുതല്‍ ഒന്നും കേള്‍ക്കുകയില്ലായിരുന്നു.
"അവനോടുകൂടെ പ്രയാണം ചെയ്ത പുരുഷന്മാര് ശബ്ദം കേട്ടു എങ്കിലും ആരേയും കാണാതെ മരവിച്ചുനിന്നു." (അപ്പൊ.പ്രവൃ 9:7).
ഇപ്പോള്‍, ശൌല്‍ കര്‍ത്താവിനാല്‍ വലിയ രീതിയില്‍ സ്പര്‍ശിക്കപ്പെട്ടപ്പോള്‍, അവനോടുകൂടെ ഉണ്ടായിരുന്ന പുരുഷന്മാര് ഇരുട്ടില്‍ കൈവിടപ്പെട്ടു പോയതുപോലെ ആയിരുന്നു. അതേ, അവരും ഒരുപക്ഷേ അവരുടെ കുതിരകളില്‍ നിന്നും താഴെ വീണുകാണുമായിരുക്കാം എന്നാല്‍ അവര്‍ വീണ്ടും തങ്ങളുടെ പാദമൂന്നി എഴുന്നേറ്റു. അവര്‍ സംസാരിക്കാന്‍ കഴിയാതെ ആശയകുഴപ്പത്തിലായി മരവിച്ചുനിന്നു, എന്നാല്‍ അവരില്‍ പരിവര്‍ത്തനം ഒന്നും ഇല്ലായിരുന്നു.
അവര്‍ ആ വെളിച്ചം കാണുകയും ശൌലിനെപോലെ തന്നെ താഴെ വീഴുകയും ചെയ്തുവെങ്കിലും, അവര്‍ മാനസാന്തരപ്പെട്ടില്ല. ദൈവത്തിന്റെ ആത്മാവും ദൈവകൃപയുടെ വെളിപ്പാടും ഇല്ലാതെ, പുറമേയുള്ള പ്രത്യക്ഷപ്പെടലിനു രക്ഷയുടെ ഫലങ്ങള്‍ പുറപ്പെടുവിക്കുവാന്‍ കഴിയുകയില്ല എന്ന് ഇത് കാണിക്കുന്നു. ശൌലിനോട് സംസാരിക്കുന്ന ഒരു ശബ്ദം ആ പുരുഷന്മാര് കേട്ടുവെങ്കിലും എന്താണ് പറഞ്ഞത് എന്ന് അവര്‍ക്ക് മനസ്സിലാക്കുവാന്‍ കഴിഞ്ഞില്ല. സഭയുടെ വലിയ ഉപദ്രവകാരിയുടെ മേല്‍ പൊട്ടിപുറപ്പെട്ട ദൈവത്തിന്റെ ശക്തിയുടെ സാക്ഷികള്‍ മാത്രമായിരുന്നു അവര്‍.
"ശൌല്‍ നിലത്തുനിന്ന് എഴുന്നേറ്റു കണ്ണു തുറന്നാറെ ഒന്നും കണ്ടില്ല; അവര്‍ അവനെ കൈക്കു പിടിച്ചു ദമസ്കൊസില്‍ കൂട്ടിക്കൊണ്ടുപോയി; അവന് മൂന്നു ദിവസം കണ്ണു കാണാതേയും തിന്നുകയോ കുടിക്കയോ ചെയ്യാതെയും ഇരുന്നു". (അപ്പൊ.പ്രവൃ 9:8-9)
ക്രിസ്തുവുമായുള്ള കണ്ടുമുട്ടലിനു ശേഷമുള്ള ശൌലിന്റെ അവസ്ഥയാണ് ഈ വാക്യങ്ങള്‍ കാണിക്കുന്നത്. തന്റെ സഹയാത്രികരില്‍ നിന്നും വ്യത്യസ്തമായി ക്രിസ്തുവിന്റെ കല്പനയാല് അവന് എഴുന്നേറ്റു. എന്നാല്‍ ആ കൂടിക്കാഴ്ച നിമിത്തം അവന് ഭയപ്പെടുകയും അവശനായി തീരുകയും ചെയ്തതുകൊണ്ട് എഴുന്നേല്ക്കുവാന് അവനു സഹായം ലഭിച്ചിരിക്കാന്‍ സാധ്യതയുണ്ട്. അവന് കണ്ണു തുറന്നപ്പോള്‍ താന്‍ അന്ധനാണെന്ന് അവന് മനസ്സിലാക്കി. എന്നിരുന്നാലും ആ അത്യുജ്ജ്വലമായ വെളിച്ചം അല്ല അന്ധതയ്ക്ക് കാരണമായി തീര്‍ന്നത് കാരണം തന്നോടുകൂടെ ഉള്ളവരും ആ വെളിച്ചം കണ്ടു എങ്കിലും അവര്‍ക്ക് കാഴ്ച ഉണ്ടായിരുന്നു. പ്രത്യുത, അതിന്റെ കാരണം അവന്റെ കണ്ണുകള്‍ ക്രിസ്തുവിനെ കണ്ടു എന്നുള്ളതാണ്.
ശൌല്‍ അന്ധനായിരുന്നതിന്റെ പ്രാധാന്യം എന്ത്?
ശൌല്‍ ക്രിസ്തുവിനെ കാണേണ്ടതിനു അവന്റെ കണ്ണുകളെ മറ്റുള്ളവയില്‍ നിന്നും ക്രിസ്തു എടുത്തുമാറ്റുവാന്‍ ഇടയായി. അതുപോലെതന്നെ, ദൈവം നമുക്ക് തന്നെത്തന്നെ വെളിപ്പെടുത്തുമ്പോള്‍, ആ കൂടിക്കാഴ്ച നമ്മുടെ ശ്രദ്ധ ഈ ലോകത്തിലെ കാര്യങ്ങളില്‍ നിന്നും എടുത്തുമാറ്റി ഉയരത്തിലെ കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഇടയാക്കുന്നു.
തുടര്‍ന്നും, ശൌല്‍ എങ്ങനെയാണ് ദമസ്കൊസിലേക്ക് എടുത്തുകൊണ്ടുപോകപ്പെട്ടത് എന്ന് ചിന്തിക്കുക. മുമ്പ് സഭയ്ക്ക് എതിരായി ഭീഷണിയും ഉപദ്രവവും നിശ്വസിച്ചവന്‍ ബലഹീനനും നിസ്സഹായനുമായി തീര്‍ന്നു. മറ്റുള്ളവരെ പടിച്ചുകെട്ടി യെരുശലെമിലേക്ക് കൊണ്ടുപോകുവാന്‍ ആഗ്രഹിച്ചവന് ഇപ്പോള്‍ ക്രിസ്തുവിന്റെ ഒരു തടവുകാരനായി കെട്ടപ്പെട്ട് ദമസ്കൊസിലേക്ക് കൊണ്ടുപോകപ്പെട്ടു. മൂന്നു ദിവസങ്ങള്‍ ശൌല്‍ അന്ധനായിരുന്നു മാത്രമല്ല ഒന്നും കഴിച്ചതുമില്ല. അവന്റെ ദാരുണമായ പാപംനിമിത്തം അവനു ഭയവും കുറ്റബോധവും ഉണ്ടായ അവസ്ഥയിലായിരുന്നു, അതിന്റെ ഫലമായി അവനു വിശപ്പും ഉണ്ടായിരുന്നില്ല.
എന്നാല്‍ അനന്യാസ് എന്നൊരു ശിഷ്യന് ദമസ്കൊസില്‍ ഉണ്ടായിരുന്നു; അവനെ കര്‍ത്താവ് ഒരു ദര്‍ശനത്തില്‍: അനന്യാസേ എന്നു വിളിച്ചു. കര്‍ത്താവേ, അടിയന് ഇതാ എന്ന് അവന് വിളികേട്ടു. (അപ്പൊ.പ്രവൃ 9:10).
എന്നാല്‍ അനന്യാസ് എന്നൊരു ശിഷ്യന് ദമസ്കൊസില്‍ ഉണ്ടായിരുന്നു; അവനെ കര്‍ത്താവ് ഒരു ദര്‍ശനത്തില്‍: അനന്യാസേ എന്നു വിളിച്ചു. കര്‍ത്താവേ, അടിയന് ഇതാ എന്ന് അവന് വിളികേട്ടു.
ഇവിടെ, ഒരു ദമാസ്കോസ് പൌരനായ അനന്യാസിനോട് തന്റെ ആശ്വാസത്തിന്റെ കരം ശൌലിനു നേരേ നീട്ടി അവനു വാഗ്ദത്ത നിര്‍ദ്ദേശങ്ങള്‍ നല്കുവാനായി ക്രിസ്തു കല്പന നല്‍കുന്നതായി നാം കാണുന്നു. അനന്യാസിനെ ഒരു ശിഷ്യനായിട്ടാണ് ഇവിടെ പരിചയപ്പെടുത്തുന്നത്, അതുകൊണ്ട് അഞ്ചിന ശുശ്രൂഷാ പദവികളില്‍ ഒന്നും തന്നെ അവന് വഹിച്ചിരുന്നില്ല.
ക്രിസ്തു അനന്യാസിനെ പേരെടുത്തു വിളിക്കുകയും അവന് നിശ്ചയത്തോടെ പ്രതികരിക്കയും ചെയ്തു എന്നത് ശ്രദ്ധിക്കുക. ആകയാല്‍, ഇത് ആദ്യമായിട്ടല്ല ഈ രീതിയില്‍ ക്രിസ്തു അനന്യാസിനോട് സംസാരിക്കുന്നത് എന്നകാര്യം ശരിയാണ്.
യെശയ്യാവ് 6:1-8 വരെയുള്ള ഭാഗത്ത് പറയുന്നത് നിങ്ങള്‍ക്ക് ഓര്‍മ്മയുണ്ടോ? പ്രവാചകനായ യെശയ്യാവ് ആരാധനയ്ക്കായി ആലയത്തില്‍ പോയി. ദൈവസന്നിധിയില്‍ ആയിരിക്കുമ്പോള്‍, സാറാഫുകളില് ഒരുത്തന് ഇറങ്ങിവന്നു കൊടില്‍കൊണ്ട് ഒരു തീക്കനല്‍ എടുത്തു യെശയ്യാവിന്റെ വായ്ക്കു തൊടുവിച്ചു. യഹോവയുടെ ശുദ്ധീകരണം യെശയ്യാവ് അനുഭവിക്കുവാന്‍ ഇടയായി. കര്‍ത്താവ് പിന്നീട് ഈ ചോദ്യം ചോദിക്കുന്നു, "ഞാന്‍ ആരെ അയയ്ക്കേണ്ടൂ?" യെശയ്യാവ് ഇങ്ങനെ മറുപടി പറഞ്ഞു, "കര്‍ത്താവേ, അടിയന് ഇതാ അടിയനെ അയയ്ക്കേണമേ".
ദൈവം നമുക്ക് വേണ്ടി ചെയ്ത കാര്യങ്ങള്‍ക്ക് നാം പൂര്‍ണ്ണമായി നന്ദിയുള്ളവര്‍ ആയി തീരുമ്പോള്‍, തീര്‍ച്ചയായും നാമും അനന്യാസിനെ പോലെ ആകുകയും ആകാംക്ഷയോടെ ഇങ്ങനെ പറയുകയും ചെയ്യണം, "കര്‍ത്താവേ അടിയന് ഇതാ, എന്നെ ഉപയോഗിക്കേണമേ". എല്ലാവര്ക്കും പൌലോസ് ആകുവാന്‍ സാധിക്കുകയില്ല, എന്നാല്‍ നമുക്കെല്ലാവര്‍ക്കും അനന്യാസ് ആകുവാന്‍ കഴിയും.
11 കര്‍ത്താവ് അവനോട്: "നീ എഴുന്നേറ്റു നേര്‍വീഥി എന്ന തെരുവില്‍ ചെന്ന്, യൂദായുടെ വീട്ടില്‍ തര്‍സൊസുകാരനായ ശൌല്‍ എന്നു പേരുള്ളവനെ അന്വേഷിക്ക; അവന് പ്രാര്‍ത്ഥിക്കുന്നു; 12 അനന്യാസ് എന്നൊരു പുരുഷന് അകത്തു വന്നു താന്‍ കാഴ്ച പ്രാപിക്കേണ്ടതിന് തന്റെ മേല്‍ കൈ വയ്ക്കുന്നത് അവന് കണ്ടിരിക്കുന്നു എന്നു കല്പിച്ചു". (അപ്പൊ.പ്രവൃ 9:11-12).
കര്‍ത്താവ് അവനോട്: "നീ എഴുന്നേറ്റു നേര്‍വീഥി എന്ന തെരുവില്‍ ചെന്ന്, യൂദായുടെ വീട്ടില്‍ തര്‍സൊസുകാരനായ ശൌല്‍ എന്നു പേരുള്ളവനെ അന്വേഷിക്ക; അവന് പ്രാര്‍ത്ഥിക്കുന്നു; അനന്യാസ് എന്നൊരു പുരുഷന് അകത്തു വന്നു താന്‍ കാഴ്ച പ്രാപിക്കേണ്ടതിന് തന്റെ മേല്‍ കൈ വയ്ക്കുന്നത് അവന് കണ്ടിരിക്കുന്നു എന്നു കല്പിച്ചു"
ഈ വാക്യങ്ങളില്‍, ശൌല്‍ താമസിച്ചിരുന്ന ആ പ്രെത്യേക വീട്ടിലേക്കും തെരുവിലേക്കും അനന്യാസിനെ ക്രിസ്തു നയിക്കുകയാണ്. തന്റെ ജനം അനുഭവിക്കുന്നത് എന്ത് തന്നെയായാലും അവരെ എങ്ങനെ കണ്ടെത്തി ആശ്വസിപ്പിക്കണമെന്ന് ക്രിസ്തുവിനു അറിയാം എന്ന കാര്യം ഇതില്‍നിന്നും നമുക്ക് ഗ്രഹിക്കാം. അവരുടെ ലോകം കീഴ്മേല്‍ മറിഞ്ഞതായും ആരും അവരെ ശ്രദ്ധിക്കുന്നില്ല എന്നും അവര്‍ക്ക് തോന്നും, എന്നാല്‍ ക്രിസ്തു അവരെ കരുതുന്നുണ്ട് മാത്രമല്ല അവര്‍ക്ക് സഹായം നല്‍കുകയും ചെയ്യും.
ശൌല്‍ പ്രാര്‍ത്ഥിക്കുന്നു എന്ന് കര്‍ത്താവ് വെളിപ്പെടുത്തുന്നു, ഒരുപക്ഷേ ദൈവപുത്രനു എതിരായ അവന്റെ വലിയ പാപത്തെ അവന് തിരിച്ചറിഞ്ഞത് നിമിത്തമുള്ള വേദനയില്‍ ആയിരിക്കാം. മാത്രമല്ല ശൌലിനു തന്റെ വലിയ ദുരിതത്തില്‍ അവനെ ഉപദേശിക്കുവാനും കാഴ്ച തിരികെ നല്കുവാനും വേണ്ടി ഒരാള്‍ വരുന്നു എന്ന് ഒരു ദര്‍ശനത്തില്‍ കൂടി ഉറപ്പു നല്‍കികൊണ്ട് കര്‍ത്താവ് അവനെ ആശ്വസിപ്പിക്കയും ചെയ്യുന്നു. പല സമയങ്ങളിലും, നമ്മുടെ ആശ്വാസത്തിനും ഉത്സാഹത്തിനും വേണ്ടി സ്വപ്നങ്ങളിലൂടെയും ദര്‍ശനത്തിലൂടെയും ഭാവി കാര്യങ്ങളെ ക്രിസ്തു നമുക്ക് കാണിച്ചുനല്‍കുന്നു.
ശൌല്‍ ചെയ്തുകൊണ്ടിരിക്കുന്നു എന്ന് ക്രിസ്തു വിവരിച്ച അവന്റെ മാനസാന്തരത്തിന്റെ ആ പുതിയ അവസ്ഥയിലേക്കാണ് ആദ്യമായി അനന്യാസിന്റെ ശ്രദ്ധ പതിഞ്ഞത്. ദൈവസഭയ്ക്ക് എതിരായി ഭീഷണിയും കുലയും നിശ്വസിച്ചു കൊണ്ട് നടന്നിരുന്ന സഭയുടെ മുന്‍ ഉപദ്രവകാരി ഇപ്പോള്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുന്നു.
"അതിന് അനന്യാസ്: കര്‍ത്താവേ, ആ മനുഷ്യന് യെരുശലേമില്‍ നിന്റെ വിശുദ്ധന്മാര്ക്ക് എത്ര ദോഷം ചെയ്തു എന്ന് പലരും പറഞ്ഞു ഞാന്‍ കേട്ടിരിക്കുന്നു. ഇവിടേയും നിന്റെ നാമത്തെ വിളിച്ചപേക്ഷിക്കുന്നവരെയൊക്കെയും പിടിച്ചു കെട്ടുവാന്‍ അവനു മഹാപുരോഹിതന്മാരുടെ അധികാരപത്രം ഉണ്ട് എന്നു ഉത്തരം പറഞ്ഞു". (അപ്പൊ.പ്രവൃ 9:13-14).
ശൌലിന്റെ അടുക്കല്‍ പോകുവാനുള്ള അനന്യാസിന്റെ മനസ്സില്ലായ്മ ഈ വാക്യങ്ങളില്‍ നമുക്ക് കാണുവാന്‍ കഴിയും. അവന് അനുസരണക്കേട് കാണിക്കുകയല്ല, മറിച്ച് മനസ്സില്ലായ്മ മാത്രമായിരുന്നു കാരണം ക്രിസ്തുവിന്റെ ശിഷ്യന്മാരെ പിടിച്ചുകെട്ടുക എന്ന ശൌല്‍ ചെയ്തുകൊണ്ടിരുന്ന ക്രൂരമായ ആ ദൌത്യത്തെ സംബന്ധിച്ച കേള്‍വി അനന്യാസിനെ ഭയപ്പെടുത്തിയിരുന്നു. എന്നാലും ഈ കാര്യത്തിന് വേണ്ടി ആരാണ് അവനെ അയക്കുന്നത് എന്ന് അറിഞ്ഞ അവന് ഭയപ്പെടേണ്ട ആവശ്യമില്ലായിരുന്നു.
കര്‍ത്താവ് അവനോട്: നീ പോക; അവന് എന്റെ നാമം ജാതികള്‍ക്കും രാജാക്കന്മാര്ക്കും യിസ്രായേല്‍മക്കള്‍ക്കും മുമ്പില്‍ വഹിപ്പാന്‍ ഞാന്‍ തിരഞ്ഞെടുത്തിരിക്കുന്ന ഒരു പാത്രം ആകുന്നു. എന്റെ നാമത്തിനുവേണ്ടി അവന് എന്തെല്ലാം കഷ്ടം അനുഭവിക്കേണ്ടതാകുന്നു എന്നു ഞാന്‍ അവനെ കാണിക്കും എന്ന് പറഞ്ഞു. (അപ്പൊ.പ്രവൃ 9:15-16).
കര്‍ത്താവ് അവനോട്: നീ പോക; അവന് എന്റെ നാമം ജാതികള്‍ക്കും രാജാക്കന്മാര്ക്കും യിസ്രായേല്‍മക്കള്‍ക്കും മുമ്പില്‍ വഹിപ്പാന്‍ ഞാന്‍ തിരഞ്ഞെടുത്തിരിക്കുന്ന ഒരു പാത്രം ആകുന്നു. എന്റെ നാമത്തിനുവേണ്ടി അവന് എന്തെല്ലാം കഷ്ടം അനുഭവിക്കേണ്ടതാകുന്നു എന്നു ഞാന്‍ അവനെ കാണിക്കും എന്ന് പറഞ്ഞു.
ഈ വാക്യങ്ങളില്‍, അനന്യാസിന്റെ എതിര്‍പ്പിനോടുള്ള ക്രിസ്തുവിന്റെ മറുപടിയിലെ ഉള്ളടക്കവും രീതിയും നമുക്ക് നിരീക്ഷിക്കാം. തന്റെ ദാസന് ഉണ്ടായ അഭിപ്രായ വ്യത്യാസത്തിനു ക്രിസ്തു അവനെ ശാസിക്കുന്നില്ല എന്ന കാര്യം ശ്രദ്ധിക്കുന്നത് ഗുണകരമാണ്. മറിച്ച് തന്റെ കല്പനയുടെ പിന്നിലെ കാരണം വിശദമാക്കുവാനും ദയവോടെ സംസാരിക്കുവാനുമുള്ള ക്രിസ്തുവിന്റെ താല്പര്യത്തെയാണ് അവന്റെ മറുപടി കാണിക്കുന്നത്. നമ്മുടേതിനെക്കാളും ഉയര്‍ന്ന വഴികളും ചിന്തകളും ഉള്ള ദൈവം, നമ്മോടു ന്യായമായി കാര്യങ്ങള്‍ പറഞ്ഞു ബോധ്യപ്പെടുത്താന്‍ ഇഷ്ടപ്പെടുന്നു എന്ന് അറിയുന്നത് എത്ര അതിശയകരമായ കാര്യമാണ്.
അനന്യാസ് ചിന്തിച്ചതുപോലെ ശൌലിന്റെ പഴയകാല കാര്യങ്ങള്‍ നോക്കേണ്ടാ എന്ന് ക്രിസ്തു തീരുമാനിച്ചു. മറിച്ച്, അവന് സുവിശേഷത്തിനു വേണ്ടി തിരഞ്ഞെടുക്കപ്പെട്ട ഒരു പാത്രം ആയതുകൊണ്ട് ശൌലിന്റെ ഭാവി എത്രയും മഹത്വകരം ആയിരിക്കും എന്ന് കര്‍ത്താവ് അനന്യാസിനോടു വെളിപ്പെടുത്തി. അതേ, അയോഗ്യമായ പാത്രമായിരുന്നവന് ഒരിക്കലും ഉപേക്ഷിക്കുവാന്‍ കഴിയാത്ത സ്വര്‍ഗീയ നിക്ഷേപങ്ങള്‍ നിറഞ്ഞതും മഹത്വകരമായ ഉദ്ദേശം നല്കപ്പെട്ടതും ആയ തിരഞ്ഞെടുക്കപ്പെട്ട ഒരു പാത്രമായി മാറി. വിശുദ്ധമായ ശുശ്രൂഷയ്ക്ക് വേണ്ടിയും വലിയ കഷ്ടതയ്ക്കായിട്ടും ശൌലിനെ രൂപപ്പെടുത്തി എടുത്തുവെന്ന് കര്‍ത്താവ് വെളിപ്പെടുത്തുന്നു. സഭയുടെ ഒരു ഉപദ്രവകാരി ആയിരുന്നവന് സുവിശേഷത്തിനു വേണ്ടി ഉപദ്രവം സഹിക്കാന്‍ തന്നെത്താന്‍ തയ്യാറാകുന്നു.
ക്രിസ്തുവിനെ പ്രസംഗിക്കുവാന്‍ വേണ്ടി വിളിക്കപ്പെട്ടവര്‍ തങ്ങളുടെ ക്രൂശ് എടുത്തുകൊണ്ടു ക്രിസ്തുവിന്റെ കഷ്ടതയില്‍ പങ്കാളികളാകുവാന്‍ മനസ്സുള്ളവര്‍ ആയിരിക്കണം. സത്യമായും ആപത്തുകളെ കുറിച്ചുള്ള ഇങ്ങനെയുള്ള വര്‍ത്തമാനങ്ങള്‍ ഒരു പുതിയ വിശ്വാസിയുടെ കാതുകള്‍ക്ക് അല്പം കഠിനമായി തോന്നാം എന്നാല്‍ ഒരു പടയാളിയുടെ ഹൃദയം യുദ്ധത്തിനായി ധൈര്യപ്പെടേണ്ടത് അനിവാര്യമാണ്, കാരണം നാം സത്യമായും ക്രിസ്തുവിന്റെ ധീര പടയാളികള്‍ ആകുന്നു.
അങ്ങനെ അനന്യാസ് ആ വീട്ടില്‍ ചെന്ന് അവന്റെമേല്‍ കൈ വച്ചു: "ശൌലേ, സഹോദരാ, നീ കാഴ്ച പ്രാപിച്ചു പരിശുദ്ധാത്മപൂര്‍ണ്ണന്‍ ആകേണ്ടതിനു നീ വന്ന വഴിയില്‍ നിനക്കു പ്രത്യക്ഷനായ യേശു എന്ന കര്‍ത്താവ് എന്നെ അയച്ചിരിക്കുന്നു എന്നു പറഞ്ഞു". (അപ്പൊ.പ്രവൃ 9:17)
ഇവിടെ നാം കാണുന്നത്, അവന്റെ വാദങ്ങള്‍ക്ക് ക്രിസ്തു മറുപടി നല്കിയതിനുശേഷം അനന്യാസ് തന്റെ നിയോഗത്തിനായി പോയി. അവന് കരം വെയ്ക്കുന്നത് രണ്ടു തരത്തിലുള്ള കാര്യങ്ങളുടെ പ്രതീകാത്മകമാണ്. ഒന്നാമത്, വിശ്വാസികള്‍ രോഗികളുടെ മേല്‍ കൈ വെച്ചാല്‍ അവര്‍ക്ക് സൌഖ്യം വരുമെന്നും, അവര്‍ വിടുതല്‍ പ്രാപിക്കുമെന്നുമുള്ള കര്‍ത്താവിന്റെ വാഗ്ദത്തങ്ങളുടെ നിവര്ത്തിയെയാണ് ഇത് കാണിക്കുന്നത്. രണ്ടാമത്, ദൈവത്തിന്റെ രാജ്യത്തില്‍ തിന്മയ്ക്ക് പകരം തിന്മയല്ല ചെയ്യേണ്ടത്, പ്രത്യുത നന്മയാണ് ചെയ്യേണ്ടത് എന്നും ഇത് കാണിക്കുന്നു. അടിമത്വത്തിന്റെയും മരണത്തിന്റെയും കൈ വിശ്വാസികളുടെ മേല്‍ വെയ്ക്കുവാന്‍ വേണ്ടി വന്ന ശൌല്‍, സ്വാതന്ത്രത്തിന്റെയും സൌഖ്യത്തിന്റെയും കൈകളാല്‍ സ്പര്‍ശിക്കപ്പെട്ടു.
ശൌലിനോടുള്ള അനന്യാസിന്റെ അഭിസംബോധന ശ്രദ്ധിക്കുക. ശൌല്‍ ദൈവത്തിന്റെ ഒരു മകനായി തീര്‍ന്നതും ദൈവത്തിന്റെ സമൃദ്ധമായ കൃപയുടെ പങ്കാളിയായി മാറിയതും തിരിച്ചറിഞ്ഞുകൊണ്ട് അവന് അവനെ 'സഹോദരാ' എന്ന് വിളിക്കുന്നു. അവനെ മുറിപ്പെടുത്തിയ അതേ യേശു തന്നെ അവനെ സൌഖ്യമാക്കുവാന് വന്നിരിക്കുന്നു എന്ന് അവന് അവനോടു പറയുന്നു. ശിക്ഷിച്ചവന് തന്നെ ആശ്വാസവും നല്കുന്നു. എന്നാല്‍ ശൌലിനു തന്റെ കാഴ്ചയേക്കാള്‍ കൂടുതല്‍ കാര്യങ്ങള്‍ പ്രാപിക്കാന്‍ ഉണ്ടായിരുന്നു. പരിശുദ്ധാത്മാവിന്റെ ശക്തിയാല്‍ പെട്ടെന്ന് തന്നെ അവനെ ഒരു അപ്പൊസ്തലനായി നിയമിക്കണമായിരുന്നു.
"ഉടനെ അവന്റെ കണ്ണില്‍നിന്നു ചെതുമ്പല്‍പോലെ വീണു; കാഴ്ച ലഭിച്ച് അവന് എഴുന്നേറ്റു സ്നാനം എല്ക്കയും ആഹാരം കൈക്കൊണ്ടു ബലം പ്രാപിക്കയും ചെയ്തു. അവന് ദമസ്കൊസിലുള്ള ശിഷ്യന്മാരോടുകൂടെ കുറെനാള്‍ പാര്‍ത്തു." (അപ്പൊ.പ്രവൃ 9:18-19).
ഇവിടെ ശൌലിനു കാഴ്ച തിരികെ ലഭിക്കുന്നതും, അതിന്റെ പ്രാധാന്യതയും, അതിന്റെ ഫലവും നമുക്ക് കാണാന്‍ സാധിക്കുന്നു. അനന്യാസ് വചനം നല്കിയപ്പോള്, ചെതുമ്പല്‍ പോലെ കണ്ണില്‍നിന്നു വീണു, അത് കാണിക്കുന്നത് സുവിശേഷം സ്വീകരിക്കുന്നതില്‍ നിന്നും അവനെ തടഞ്ഞിരുന്ന അന്ധകാരത്തിന്റെ ശക്തി തകര്‍ക്കപ്പെട്ടു. ശൌലിന്റെ കണ്ണു അത്ഭുതകരമായി തുറന്നു എന്നത് പ്രതിനിദാനം ചെയ്യുന്നത് അന്ധകാരത്തില്‍ നിന്നുള്ള അവന്റെ വീണ്ടെടുപ്പിനേയും കുരുടര്‍ക്കു കാഴ്ച കൊടുക്കുവാനും തടവിലാക്കപ്പെട്ടവരുടെ കാരാഗൃഹ വാതിലുകള്‍ തുറക്കുവാനുമുള്ള അവന്റെ നിയോഗത്തേയുമാണ്.
കര്‍ത്താവെന്ന നിലയില്‍ ക്രിസ്തുവിനോടുള്ള അവന്റെ വിധേയത്വം കാണിക്കുവാന്‍, ശൌല്‍ സ്നാനപ്പെടുകയും, ക്രിസ്തുവിന്റെ കൃപയിലേക്ക് തന്നെത്തന്നെ വിട്ടുകൊടുക്കയും അവനോടുകൂടെ ചേരുകയും ചെയ്തു.
ഈ കാര്യങ്ങളുടെ എല്ലാം ഫലം എന്തായിരുന്നു?
1. അവന്റെ വിശപ്പിനെ പോലും അപഹരിച്ച ഉഗ്രഭയത്തില് നിന്നും ആശയകുഴപ്പത്തില്‍ നിന്നും ശൌല്‍ വിടുവിക്കപ്പെടുവാന് ഇടയായിത്തീര്‍ന്നു. ആകയാല്‍ അവന്റെ വിശപ്പ് തിരികെ ലഭിക്കുകയും അങ്ങനെ അവന് ആഹാരം കഴിച്ചു ബലപ്പെടുകയും ചെയ്തു.
2. ക്രിസ്തുവിന്റെ കുടുംബത്തിലേക്ക് അംഗീകരിക്കപ്പെട്ടു കഴിഞ്ഞപ്പോള്‍, അവന് ദമസ്കൊസിലുള്ള ശിഷ്യന്മാരുമായി പരസ്പരം ആശയവിനിമയം നടത്തുവാന്‍ തുടങ്ങി. അവന്റെ ഭീഷണിയും കുലപാതകവും സഹോദര സ്നേഹവും വാത്സല്യവുമായി മാറി.
ക്രിസ്തുവിങ്കലേക്ക് തിരിയുന്നതിനുമുമ്പ് ശൌല്‍ ക്രൂരനും കരുണയില്ലാത്തവനും ആയിരുന്നു. അവന് ക്രിസ്ത്യാനിത്വത്തെ വെറുക്കുകയും ക്രിസ്തുവില്‍ വിശ്വസിക്കുവാന്‍ തയ്യാറായ ഏതൊരു വ്യക്തിയെയും ഉപദ്രവിക്കുകയും ചെയ്തിരുന്നു. അതേ, അവന് ധര്‍മ്മനിഷ്ഠയുള്ളവനും മോശെയുടെ ന്യായപ്രമാണം അനുഷ്ഠിക്കുന്നവനും ആയിരുന്നു. എന്നാല്‍ അവന് ക്രിസ്ത്യാനികളെ ഉപദ്രവിച്ചിരുന്നവനും ഒരു ദൈവദൂഷകനും ആയിരുന്നു. എന്നിട്ടും താന്‍ ദൈവത്തെ സേവിയ്ക്കുന്നു എന്ന വിശ്വാസത്തോടെ ഇതെല്ലാം ചെയ്തുപോന്നു.
ആദിമ സഭയില്‍ പടര്‍ന്നുപിടിച്ച ഉപദ്രവത്തിന്റെ ഒന്നാം തരംഗത്തിലെ കേന്ദ്ര കഥാപാത്രം അവനായിരുന്നു. വിശ്വാസികളുടെ ആത്മീക തീഷ്ണതയെ കെടുത്തുവാനും വിശ്വാസം ത്യജിക്കുവാന്‍ അവരെ പ്രേരിപ്പിക്കുവാനും അവന് ഭീഷണി മുഴക്കിക്കൊണ്ടിരുന്നു. ആ കാര്യങ്ങളിലേക്ക് ഉള്ള സമീപനം ഫലവത്തല്ലായിരുന്നു, ശൌല്‍ അവരെ കൊന്നുകളഞ്ഞു. അതുകൊണ്ട്, മുകളില്‍ കൊടുത്തിരിക്കുന്ന വാക്യം പറയുന്നു, "ശൌല്‍ ഭീഷണിയും കൊലയും നിശ്വസിച്ചുകൊണ്ടു."
തന്റെ ദൌത്യത്തിന്റെ ക്രൂരത അത്ര തീവ്രമായിരുന്നതുകൊണ്ട് അവന് സ്ത്രീകള്‍പ്പോലും വെറുതെവിടാന്‍ തയ്യാറായില്ല. പുരുഷന്മാരോട് എന്നപോലെതന്നെ അവരെയും കൈകാര്യം ചെയ്തു; കുറ്റവാളികളെപോലെ അവരെ പിടിച്ചുകെട്ടുകയും നിര്‍ബന്ധപൂര്‍വ്വം യെരുശലെമിലേക്ക് കൊണ്ടുവരികയും ചെയ്തു.
3 അവന് പ്രയാണം ചെയ്തു ദമസ്കൊസിനു സമീപിച്ചപ്പോള്‍ പെട്ടെന്ന് ആകാശത്തുനിന്ന് ഒരു വെളിച്ചം അവന്റെ ചുറ്റും മിന്നി; 4 അവന് നിലത്തു വീണു; ശൌലേ, ശൌലേ, നീ എന്നെ ഉപദ്രവിക്കുന്നത് എന്ത് എന്ന് തന്നോടു പറയുന്ന ഒരു ശബ്ദം കേട്ടു (അപ്പൊ.പ്രവൃ 9:3-4).
പാപികള്‍ അവരുടെ ഏറ്റവും മോശം അവസ്ഥയില്‍ ആയിരിക്കുമ്പോള്‍ ദൈവം അവരെ രൂപാന്തരപ്പെടുത്തി തന്റെ വലിയ കരുണയും ശക്തിയും വെളിപ്പെടുത്തുന്നു എന്നകാര്യം ശ്രദ്ധിക്കുക. അവന്റെ മാനസാന്തരത്തിന്റെ സമയവും സ്ഥലവും നിരീക്ഷിക്കുക. അവന് ഒരു സിനഗോഗിലൊ, ആലയത്തിലോ, ക്രിസ്തീയ യോഗത്തിലോ അല്ലായിരുന്നു. ഒരു പാപിയുടെ രൂപാന്തരം സഭയുടെ അകത്തു മാത്രമേ നടക്കുവാന്‍ കഴിയുകയുള്ളൂ എന്ന നിയന്ത്രണം ഇല്ല എന്ന് ഈ സംഭവം കാണിക്കുന്നു. ദൈവം ഒരു പാപിക്ക് തന്നെത്തന്നെ വെളിപ്പെടുത്തുവാന്‍ ആഗ്രഹിക്കുന്ന എവിടെയും ഇത് സംഭവിക്കാം. അതുപോലെ, അവന് ക്രിസ്തുവിനെ കണ്ടുമുട്ടിയപ്പോള്‍ ദമസ്കൊസിനോട് അടുത്തിരുന്നു എന്നതും പരിഗണിക്കുക.
ശൌലിന്റെ രൂപാന്തരം അവന്റെ നേട്ടത്തിന് മാത്രം അല്ലായിരുന്നു. അവന് ദമാസ്കസിലെ ശിഷ്യന്മാര്ക്ക് ശരിക്കും ഒരു ഭീഷണി ആയിരുന്നു. അതുകൊണ്ട് ക്രിസ്തുവിന്റെ ഇടപെടല്‍ കാണിക്കുന്നത് സഭയെ ഉപദ്രവിക്കുവാന്‍ ശൌല്‍ വരുന്നത് അറിഞ്ഞ കര്‍ത്താവിന്റെ സഭയോടുള്ള ദയയും വിശ്വസ്തതയും ആകുന്നു. അതുപോലെ അത് ശൌലിനോടുള്ള കരുണയും ആയിരുന്നു കാരണം അവന് തന്റെ പദ്ധതിയുമായി മുന്നോട്ടു പോയിരുന്നു എങ്കില്‍ അവന് തനിക്കുതന്നെ ദൈവകോപത്തെ നേരിടേണ്ടതായി വരുമായിരുന്നു. ക്രിസ്തു അവനോടു പറയുന്ന, "ശൌലേ, നീ എന്നെ ഉപദ്രവിക്കുന്നത് എന്ത്?" എന്നത് ശൌലിന്റെ പ്രവര്‍ത്തി വലിയ പാപമായി സ്വര്‍ഗ്ഗം കണ്ടു എന്നുള്ളതാണ്.
ഇപ്പോള്‍, അവിടെ മിന്നിയ വെളിച്ചം അമാനുഷീകമായിരുന്നു എന്ന് മനസ്സിലാക്കുക. പകല്‍സമയത്തു സൂര്യന് ഉദിച്ചുനില്ക്കുമ്പോള് സകലവും വ്യക്തമായി ദൃശ്യമായിരുന്നു. ആ വെളിച്ചം ശൌലിന്റെ മുഖത്ത് മാത്രമല്ല മിന്നിയത് അവനോടുകൂടെ ഉണ്ടായിരുന്ന എല്ലാവരുടെ മേലും വന്നു, അവന്റെ ബുദ്ധി പ്രകാശമാനമായി മാറി എന്നാണ് അത് സൂചിപ്പിക്കുന്നത്.
അതുപോലെ, അവന് നിലത്തു വീണു എന്നും വചനം പറയുന്നു. അവന്റെ ദൌത്യത്തിന്റെ ആവശ്യകത നിമിത്തവും, ദീര്‍ഘദൂര യാത്ര നിമിത്തവും അവന് പ്രാപിച്ച ഉന്നതമായ നിയോഗം നിമിത്തവും ശൌലിനു കാല്‍നടയായി ദമസ്കൊസിനെ സമീപിക്കുവാന്‍ കഴിയുമായിരുന്നില്ല. സ്വര്‍ഗത്തില്‍ നിന്നുള്ള ആ വെളിച്ചം ആ വാഹന മൃഗമായ കുതിരയെ ഭയചകിതമാക്കിയപ്പോള് ശൌല്‍ അതിന്റെ മുകളില്‍ ആയിരുന്നു, അവന് അവിടെ നിന്നും എടുത്തെറിയപ്പെട്ടു. ഈ അനുഭവം ശൌലിനെ താഴ്മയുള്ളവനാക്കി അത് എല്ലാ ക്രിസ്ത്യാനികള്‍ക്കും ഒരു സാദൃശ്യവുമാണ്. ക്രിസ്തുവിന്റെ പ്രത്യക്ഷത താഴ്മയുള്ളതാണ്, അത് നമ്മുടെ താഴ്ന്ന അവസ്ഥയെയും അയോഗ്യതയെയും പ്രതിഫലിപ്പിക്കുന്നതും, സമര്‍പ്പണത്തിലേക്കും വിധേയത്വത്തിലേക്കും നയിക്കുന്നതും ആണ്.
ക്രിസ്തു ശൌലിനെ അപ്പോസ്തലന് എന്ന നിലയിലേക്ക് ഉയര്‍ത്തുവാന്‍ പോകുകയായിരുന്നു, അതുകൊണ്ട് അവനെ ആദ്യം താഴ്ത്തണമായിരുന്നു. ക്രിസ്തു ഉയര്‍ത്തുന്ന സകലരും അവരുടെ ബലഹീനതയും അയോഗ്യതയും തിരിച്ചറിയുവാന്‍ വേണ്ടി ആദ്യം താഴ്ത്തപ്പെടെണ്ടത് അനിവാര്യമാണ്.
ദാവീദിനെ ഉപദ്രവിച്ച രാജാവായ ശൌലിന്റെ അതേ പേര് തന്നെയാണ് ഇവനും ഉണ്ടായിരുന്നത് എന്നത് ശ്രദ്ധിക്കുന്നത് കൌതുകകരം ആയിരിക്കും. ഇവിടെ ഇപ്പോള്‍ ദാവീദ് പുത്രനെ ഉപദ്രവിക്കുന്നവനും അതേ പേര് തന്നയാണ് ഉള്ളത്. അതുപോലെ അവന്റെ പേര് പരാമര്‍ശിച്ചത് യേശു ആരെയാണ് സൂചിപ്പിക്കുന്നത് എന്നും അവന്റെ മനസാക്ഷിയില് തീവ്രമായ ഒരു ബോധ്യം കൊണ്ടുവരുവാനും വേണ്ടിയായിരുന്നു. ദൈവം സംസാരിക്കുമ്പോള്‍ ഒക്കെയും, നാം അവന്റെ വചനം നമ്മില്‍ പ്രായോഗീകമാക്കുമ്പോള്, അതിനു പ്രയോജനകരമായ ഒരു ഫലം ഉണ്ടാവുകയും രൂപാന്തരം ഉണ്ടാക്കുകയും ചെയ്യുന്നു.
"നീ എഴുന്നേറ്റു പട്ടണത്തില്‍ ചെല്ലുക; നീ ചെയ്യേണ്ടുന്നത് അവിടെവച്ചു നിന്നോടു പറയും എന്ന് അവന് പറഞ്ഞു". (അപ്പൊ.പ്രവൃ 9:6).
ശൌല്‍ തീവ്രമായി എതിര്‍ത്തിരുന്ന ഒരു പുതിയ യാഥാര്‍ത്ഥ്യത്തിലേക്ക് ശൌലിനു പ്രവേശനം ലഭിച്ചു. അവന് അത്ഭുതപരതന്ത്രനായി തീര്ന്നിട്ടു ഇങ്ങനെ ചോദിക്കുവാന്‍ നിര്‍ബന്ധിതനായി, "ഞാന്‍ എന്തു ചെയ്യണമെന്നാണ് കര്‍ത്താവേ അങ്ങ് ആഗ്രഹിക്കുന്നത്?" താന്‍ തെറ്റിലായിരുന്നു എന്ന് ശൌല്‍ അംഗീകരിക്കുകയും മുന്‍പോട്ടു പോകുവാനുള്ള ശരിയായ വഴി അറിയുവാന്‍ ആഗ്രഹിക്കുകയും ചെയ്തു. ആകയാല്‍, അവന്റെ പുതിയ യജമാനനാല്‍ ഉപദേശിക്കപ്പെടുവാനുള്ള അതിയായ ആഗ്രഹം അവനുണ്ടായി. നീതിയുടെ പാതയ്ക്കായുള്ള നിര്‍ദ്ദേശത്തിനായി ഒരു ദേഹി കാംക്ഷിക്കുമ്പോള്‍ അത് രക്ഷയുടെ പ്രവര്‍ത്തിക്കുള്ള തെളിവാണ്.
അനുദിനവും കര്‍ത്താവിന്റെ സന്നിധിയില്‍ ഫലപ്രദമായ സമയങ്ങള്‍ ചിലവഴിക്കുകയും ദൈവം നമ്മോടു നേരിട്ട് സംസാരിക്കുവാന്‍ അനുവദിയ്ക്കുകയും ചെയ്യേണ്ടതിന്റെ കാരണങ്ങളില്‍ ഒന്നാണ് ഇത്. കൂടുതല്‍ സമയങ്ങളിലും, നമ്മുടെ ഹൃദയം നമ്മോടു ഒരു കാര്യം പറയും, എന്നാല്‍ ദൈവത്തിന്റെ നീതിയുള്ള വഴിയില്‍ ദൈവത്തെ അനുഗമിക്കുവാന്‍ അവന് നമ്മുടെ ഹൃദയങ്ങളെ പ്രേരിപ്പിക്കും.
ക്രിസ്തുവിന്റെ ഹിതത്തിനും അധികാരത്തിനും മുന്‍പാകെയുള്ള അവന്റെ സമര്‍പ്പണവും ആത്മീക ജീവിത്തിലേക്കുള്ള തന്റെ യാത്രയുടെ തുടക്കത്തിന്റെ അടയാളവുമാണ് ശൌലിന്റെ വാക്കുകള്‍ കാണിക്കുന്നത്. അവന് പിന്നീട് ഒരിക്കലും മഹാ പുരോഹിതനോ യെഹൂദാ മൂപ്പന്മാരോ മുന്നറിയിപ്പ് നല്‍കിയതിനെ കുറിച്ച് കാര്യമായി ഗൌനിച്ചില്ല, എന്നാല്‍ അവന്റെ മുന്‍ഗണന ദൈവഹിതം മാത്രമായിരുന്നു. ഇത് ഒരു പാപിയുടെ ജീവിതത്തിലെ മാറ്റത്തിന്റെ രൂപാന്തര പ്രവര്‍ത്തിയെയാണ് കാണിക്കുന്നത്.
ദൈവത്തിന്റെ പദ്ധതിക്ക് വളരെ പ്രധാനപ്പെട്ട രണ്ടു സ്വഭാവസവിശേഷതകള്‍ ഉണ്ട്.
1.അത് ഒരു വ്യക്തിപരമായ പദ്ധതിയാണ്
അപ്പൊ.പ്രവൃ 9:6ലെ വ്യക്തിപരമായ വിശേഷണങ്ങള്‍ ശ്രദ്ധിക്കുക.
"ഞാന്‍ എന്തു ചെയ്യണമെന്നാണ് അങ്ങ് ആഗ്രഹിക്കുന്നത്?"
നിങ്ങളെപ്പോലെ മറ്റാരുംതന്നെ ഈ ലോകത്തില്‍ ഇല്ല - നിങ്ങളെക്കുറിച്ചുള്ള ദൈവത്തിന്റെ പദ്ധതി അതിവിശിഷ്ടമാണ്. മറ്റൊരു വ്യക്തിയുടെയും ജീവിതത്തില്‍ പൂര്‍ത്തീകരിക്കുവാന്‍ കഴിയാത്ത, നിങ്ങളില്‍ നിവര്‍ത്തിക്കുവാനുള്ള നിങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ട ഒരു ഉദ്ദേശം ദൈവത്തിനുണ്ട്.
2. ഇത് ഒരു സമ്പൂര്‍ണ്ണമായ പദ്ധതിയാണ്
"ഈ ലോകത്തിന് അനുരൂപമാകാതെ നന്മയും പ്രസാദവും പൂര്‍ണ്ണതയുമുള്ള ദൈവഹിതം ഇന്നതെന്നു തിരിച്ചറിയേണ്ടതിനു മനസ്സു പുതുക്കി രൂപാന്തരപ്പെടുവിന്‍." (റോമര്‍ 12:2)
ദൈവമക്കളുടെ ജീവിതത്തിലെ ദൈവഹിതം അഥവാ ദൈവത്തിന്റെ പദ്ധതിയും ഉദ്ദേശവും നന്മയും പ്രസാദവും പൂര്‍ണ്ണതയും ഉള്ളതാണെന്ന് ഇത് നമ്മോടു പറയുന്നു. ഈ മൂന്നു വാക്കുകളെകുറിച്ച് ചിന്തിക്കുക കാരണം അത് സവിശേഷതകള്‍ നിറഞ്ഞതാണ്.
ശൌലിനു താന്‍ അന്വേഷിച്ച നിര്‍ദ്ദേശങ്ങള്‍ ലഭിച്ചില്ല എന്ന കാര്യം ശ്രദ്ധിക്കുക. എന്നാല്‍ മുന്പോട്ടുള്ള നിര്‍ദ്ദേശങ്ങളെ സംബന്ധിച്ച ഒരു വാഗ്ദത്തം തനിക്കു ലഭിക്കുകയുണ്ടായി. അവനു സംഭവിച്ച കാര്യം എന്തെന്നുള്ളതിനെ കുറിച്ച് ധ്യാനിക്കുവാന്‍ ശൌലിനു ആവശ്യത്തിനു സമയം ഉണ്ടാകണം എന്ന് കര്‍ത്താവ് ആഗ്രഹിച്ചു. ഒരുപക്ഷേ ശൌല്‍ ആഗ്രഹിച്ച നിര്‍ദ്ദേശം പെട്ടെന്ന് അവനു ലഭിക്കാതിരുന്നതിന്റെ കാരണം അവന്റെ മനസ്സിന്റെ അവസ്ഥ ആയിരുന്നിരിക്കാം. ആ കൂടിക്കാഴ്ച നിമിത്തം ശൌല്‍ ആശയക്കുഴപ്പത്തിലായിരുന്നു, ആകയാല്‍ ഒരു മനുഷ്യനിലൂടെ ക്രിസ്തു വെളിപ്പെടുത്തുന്ന നിര്‍ദ്ദേശങ്ങള്‍ ആ നിലയില്‍ തന്നെ ശൌലിനു ലഭിക്കണമെന്ന് ക്രിസ്തൂ ആഗ്രഹിച്ചു.
"കര്‍ത്താവേ ഞാന്‍ എന്തു ചെയ്യണമെന്നാണ് അങ്ങ് ആഗ്രഹിക്കുന്നത്?" എന്ന ചോദ്യം യഥാര്‍ത്ഥമായി ഇന്നുവരെ നിങ്ങളുടെ സ്വന്തം ജീവിതത്തില്‍ ചോദിക്കാത്ത ആളുകളില്‍ ഒരുവനായിരിക്കാം ഒരുപക്ഷേ നിങ്ങള്‍. ദൈവത്തെ മുഖാമുഖമായി അന്വേഷിക്കുവാന്‍ ഒരുപക്ഷേ സമയങ്ങള്‍ മാറ്റിവെക്കുന്നവര്‍ ആയിരിക്കാം നിങ്ങള്‍. അവനോടു ഈ ചോദ്യം ചോദിക്കുകയും, ദൈവം മറുപടിയായി എന്തു പറഞ്ഞാലും, അത് ഇപ്പോഴത്തെക്കായാലും ഭാവിയ്ക്ക് വേണ്ടിയുള്ളതാണെങ്കിലും കേള്‍ക്കുവാന്‍ അവനായി കാത്തിരിക്കുകയും ചെയ്യുക.
ദൈവം തന്റെ പദ്ധതി പടിപടിയായി നമുക്ക് വെളിപ്പെടുത്തിത്തരുന്നു. ദൈവവചനം പറയുന്നു, "ഒരു മനുഷ്യന്റെ വഴിയില്‍ പ്രസാദം തോന്നിയാല്‍ യഹോവ അവന്റെ ഗമനം സ്ഥിരമാക്കുന്നു" (സങ്കീര്‍ത്തനം 37:23).
അപ്പോള്‍ കര്‍ത്താവ് അവനോടു പറഞ്ഞു, "നീ എഴുന്നേറ്റു പട്ടണത്തില്‍ ചെല്ലുക; നീ ചെയ്യേണ്ടുന്നത് അവിടെവച്ചു നിന്നോടു പറയും".
എന്തു ചെയ്യണം എന്ന് ശൌലിനോട് അവിടെവച്ചുതന്നെ പറയാതിരുന്നത് എന്തുകൊണ്ട്? ഇവിടെ ഒരു തത്വം ഉണ്ട്. നാം ഇപ്പോള്‍ ദൈവത്തിന്റെ ശബ്ദം അനുസരിക്കുമെങ്കില്‍ മാത്രമേ മുന്പോട്ടുള്ള നിര്‍ദ്ദേശങ്ങള്‍ നമുക്ക് ലഭിക്കുകയുള്ളൂ. പൌലോസ് പട്ടണത്തിലേക്ക് പോയില്ലായിരുന്നു എങ്കില്‍ എന്ത് സംഭവിക്കുമായിരുന്നു? മുന്പോട്ടുള്ള കാര്യങ്ങളെ സംബന്ധിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ അവനു കര്ത്താവിങ്കല് നിന്നും ലഭിക്കുകയില്ലായിരുന്നു. അവന് ദൈവശബ്ദം കേട്ടു എന്ന് എല്ലാവരോടും പറഞ്ഞുകൊണ്ട് അവനു പട്ടണത്തിലേക്ക് പോകുവാന്‍ കഴിയുമായിരുന്നു, അങ്ങനെയെങ്കില്‍ അത്രമാത്രം. അവന് ദൈവത്തിങ്കല്‍ നിന്നും കൂടുതല്‍ ഒന്നും കേള്‍ക്കുകയില്ലായിരുന്നു.
"അവനോടുകൂടെ പ്രയാണം ചെയ്ത പുരുഷന്മാര് ശബ്ദം കേട്ടു എങ്കിലും ആരേയും കാണാതെ മരവിച്ചുനിന്നു." (അപ്പൊ.പ്രവൃ 9:7).
ഇപ്പോള്‍, ശൌല്‍ കര്‍ത്താവിനാല്‍ വലിയ രീതിയില്‍ സ്പര്‍ശിക്കപ്പെട്ടപ്പോള്‍, അവനോടുകൂടെ ഉണ്ടായിരുന്ന പുരുഷന്മാര് ഇരുട്ടില്‍ കൈവിടപ്പെട്ടു പോയതുപോലെ ആയിരുന്നു. അതേ, അവരും ഒരുപക്ഷേ അവരുടെ കുതിരകളില്‍ നിന്നും താഴെ വീണുകാണുമായിരുക്കാം എന്നാല്‍ അവര്‍ വീണ്ടും തങ്ങളുടെ പാദമൂന്നി എഴുന്നേറ്റു. അവര്‍ സംസാരിക്കാന്‍ കഴിയാതെ ആശയകുഴപ്പത്തിലായി മരവിച്ചുനിന്നു, എന്നാല്‍ അവരില്‍ പരിവര്‍ത്തനം ഒന്നും ഇല്ലായിരുന്നു.
അവര്‍ ആ വെളിച്ചം കാണുകയും ശൌലിനെപോലെ തന്നെ താഴെ വീഴുകയും ചെയ്തുവെങ്കിലും, അവര്‍ മാനസാന്തരപ്പെട്ടില്ല. ദൈവത്തിന്റെ ആത്മാവും ദൈവകൃപയുടെ വെളിപ്പാടും ഇല്ലാതെ, പുറമേയുള്ള പ്രത്യക്ഷപ്പെടലിനു രക്ഷയുടെ ഫലങ്ങള്‍ പുറപ്പെടുവിക്കുവാന്‍ കഴിയുകയില്ല എന്ന് ഇത് കാണിക്കുന്നു. ശൌലിനോട് സംസാരിക്കുന്ന ഒരു ശബ്ദം ആ പുരുഷന്മാര് കേട്ടുവെങ്കിലും എന്താണ് പറഞ്ഞത് എന്ന് അവര്‍ക്ക് മനസ്സിലാക്കുവാന്‍ കഴിഞ്ഞില്ല. സഭയുടെ വലിയ ഉപദ്രവകാരിയുടെ മേല്‍ പൊട്ടിപുറപ്പെട്ട ദൈവത്തിന്റെ ശക്തിയുടെ സാക്ഷികള്‍ മാത്രമായിരുന്നു അവര്‍.
"ശൌല്‍ നിലത്തുനിന്ന് എഴുന്നേറ്റു കണ്ണു തുറന്നാറെ ഒന്നും കണ്ടില്ല; അവര്‍ അവനെ കൈക്കു പിടിച്ചു ദമസ്കൊസില്‍ കൂട്ടിക്കൊണ്ടുപോയി; അവന് മൂന്നു ദിവസം കണ്ണു കാണാതേയും തിന്നുകയോ കുടിക്കയോ ചെയ്യാതെയും ഇരുന്നു". (അപ്പൊ.പ്രവൃ 9:8-9)
ക്രിസ്തുവുമായുള്ള കണ്ടുമുട്ടലിനു ശേഷമുള്ള ശൌലിന്റെ അവസ്ഥയാണ് ഈ വാക്യങ്ങള്‍ കാണിക്കുന്നത്. തന്റെ സഹയാത്രികരില്‍ നിന്നും വ്യത്യസ്തമായി ക്രിസ്തുവിന്റെ കല്പനയാല് അവന് എഴുന്നേറ്റു. എന്നാല്‍ ആ കൂടിക്കാഴ്ച നിമിത്തം അവന് ഭയപ്പെടുകയും അവശനായി തീരുകയും ചെയ്തതുകൊണ്ട് എഴുന്നേല്ക്കുവാന് അവനു സഹായം ലഭിച്ചിരിക്കാന്‍ സാധ്യതയുണ്ട്. അവന് കണ്ണു തുറന്നപ്പോള്‍ താന്‍ അന്ധനാണെന്ന് അവന് മനസ്സിലാക്കി. എന്നിരുന്നാലും ആ അത്യുജ്ജ്വലമായ വെളിച്ചം അല്ല അന്ധതയ്ക്ക് കാരണമായി തീര്‍ന്നത് കാരണം തന്നോടുകൂടെ ഉള്ളവരും ആ വെളിച്ചം കണ്ടു എങ്കിലും അവര്‍ക്ക് കാഴ്ച ഉണ്ടായിരുന്നു. പ്രത്യുത, അതിന്റെ കാരണം അവന്റെ കണ്ണുകള്‍ ക്രിസ്തുവിനെ കണ്ടു എന്നുള്ളതാണ്.
ശൌല്‍ അന്ധനായിരുന്നതിന്റെ പ്രാധാന്യം എന്ത്?
ശൌല്‍ ക്രിസ്തുവിനെ കാണേണ്ടതിനു അവന്റെ കണ്ണുകളെ മറ്റുള്ളവയില്‍ നിന്നും ക്രിസ്തു എടുത്തുമാറ്റുവാന്‍ ഇടയായി. അതുപോലെതന്നെ, ദൈവം നമുക്ക് തന്നെത്തന്നെ വെളിപ്പെടുത്തുമ്പോള്‍, ആ കൂടിക്കാഴ്ച നമ്മുടെ ശ്രദ്ധ ഈ ലോകത്തിലെ കാര്യങ്ങളില്‍ നിന്നും എടുത്തുമാറ്റി ഉയരത്തിലെ കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഇടയാക്കുന്നു.
തുടര്‍ന്നും, ശൌല്‍ എങ്ങനെയാണ് ദമസ്കൊസിലേക്ക് എടുത്തുകൊണ്ടുപോകപ്പെട്ടത് എന്ന് ചിന്തിക്കുക. മുമ്പ് സഭയ്ക്ക് എതിരായി ഭീഷണിയും ഉപദ്രവവും നിശ്വസിച്ചവന്‍ ബലഹീനനും നിസ്സഹായനുമായി തീര്‍ന്നു. മറ്റുള്ളവരെ പടിച്ചുകെട്ടി യെരുശലെമിലേക്ക് കൊണ്ടുപോകുവാന്‍ ആഗ്രഹിച്ചവന് ഇപ്പോള്‍ ക്രിസ്തുവിന്റെ ഒരു തടവുകാരനായി കെട്ടപ്പെട്ട് ദമസ്കൊസിലേക്ക് കൊണ്ടുപോകപ്പെട്ടു. മൂന്നു ദിവസങ്ങള്‍ ശൌല്‍ അന്ധനായിരുന്നു മാത്രമല്ല ഒന്നും കഴിച്ചതുമില്ല. അവന്റെ ദാരുണമായ പാപംനിമിത്തം അവനു ഭയവും കുറ്റബോധവും ഉണ്ടായ അവസ്ഥയിലായിരുന്നു, അതിന്റെ ഫലമായി അവനു വിശപ്പും ഉണ്ടായിരുന്നില്ല.
എന്നാല്‍ അനന്യാസ് എന്നൊരു ശിഷ്യന് ദമസ്കൊസില്‍ ഉണ്ടായിരുന്നു; അവനെ കര്‍ത്താവ് ഒരു ദര്‍ശനത്തില്‍: അനന്യാസേ എന്നു വിളിച്ചു. കര്‍ത്താവേ, അടിയന് ഇതാ എന്ന് അവന് വിളികേട്ടു. (അപ്പൊ.പ്രവൃ 9:10).
എന്നാല്‍ അനന്യാസ് എന്നൊരു ശിഷ്യന് ദമസ്കൊസില്‍ ഉണ്ടായിരുന്നു; അവനെ കര്‍ത്താവ് ഒരു ദര്‍ശനത്തില്‍: അനന്യാസേ എന്നു വിളിച്ചു. കര്‍ത്താവേ, അടിയന് ഇതാ എന്ന് അവന് വിളികേട്ടു.
ഇവിടെ, ഒരു ദമാസ്കോസ് പൌരനായ അനന്യാസിനോട് തന്റെ ആശ്വാസത്തിന്റെ കരം ശൌലിനു നേരേ നീട്ടി അവനു വാഗ്ദത്ത നിര്‍ദ്ദേശങ്ങള്‍ നല്കുവാനായി ക്രിസ്തു കല്പന നല്‍കുന്നതായി നാം കാണുന്നു. അനന്യാസിനെ ഒരു ശിഷ്യനായിട്ടാണ് ഇവിടെ പരിചയപ്പെടുത്തുന്നത്, അതുകൊണ്ട് അഞ്ചിന ശുശ്രൂഷാ പദവികളില്‍ ഒന്നും തന്നെ അവന് വഹിച്ചിരുന്നില്ല.
ക്രിസ്തു അനന്യാസിനെ പേരെടുത്തു വിളിക്കുകയും അവന് നിശ്ചയത്തോടെ പ്രതികരിക്കയും ചെയ്തു എന്നത് ശ്രദ്ധിക്കുക. ആകയാല്‍, ഇത് ആദ്യമായിട്ടല്ല ഈ രീതിയില്‍ ക്രിസ്തു അനന്യാസിനോട് സംസാരിക്കുന്നത് എന്നകാര്യം ശരിയാണ്.
യെശയ്യാവ് 6:1-8 വരെയുള്ള ഭാഗത്ത് പറയുന്നത് നിങ്ങള്‍ക്ക് ഓര്‍മ്മയുണ്ടോ? പ്രവാചകനായ യെശയ്യാവ് ആരാധനയ്ക്കായി ആലയത്തില്‍ പോയി. ദൈവസന്നിധിയില്‍ ആയിരിക്കുമ്പോള്‍, സാറാഫുകളില് ഒരുത്തന് ഇറങ്ങിവന്നു കൊടില്‍കൊണ്ട് ഒരു തീക്കനല്‍ എടുത്തു യെശയ്യാവിന്റെ വായ്ക്കു തൊടുവിച്ചു. യഹോവയുടെ ശുദ്ധീകരണം യെശയ്യാവ് അനുഭവിക്കുവാന്‍ ഇടയായി. കര്‍ത്താവ് പിന്നീട് ഈ ചോദ്യം ചോദിക്കുന്നു, "ഞാന്‍ ആരെ അയയ്ക്കേണ്ടൂ?" യെശയ്യാവ് ഇങ്ങനെ മറുപടി പറഞ്ഞു, "കര്‍ത്താവേ, അടിയന് ഇതാ അടിയനെ അയയ്ക്കേണമേ".
ദൈവം നമുക്ക് വേണ്ടി ചെയ്ത കാര്യങ്ങള്‍ക്ക് നാം പൂര്‍ണ്ണമായി നന്ദിയുള്ളവര്‍ ആയി തീരുമ്പോള്‍, തീര്‍ച്ചയായും നാമും അനന്യാസിനെ പോലെ ആകുകയും ആകാംക്ഷയോടെ ഇങ്ങനെ പറയുകയും ചെയ്യണം, "കര്‍ത്താവേ അടിയന് ഇതാ, എന്നെ ഉപയോഗിക്കേണമേ". എല്ലാവര്ക്കും പൌലോസ് ആകുവാന്‍ സാധിക്കുകയില്ല, എന്നാല്‍ നമുക്കെല്ലാവര്‍ക്കും അനന്യാസ് ആകുവാന്‍ കഴിയും.
11 കര്‍ത്താവ് അവനോട്: "നീ എഴുന്നേറ്റു നേര്‍വീഥി എന്ന തെരുവില്‍ ചെന്ന്, യൂദായുടെ വീട്ടില്‍ തര്‍സൊസുകാരനായ ശൌല്‍ എന്നു പേരുള്ളവനെ അന്വേഷിക്ക; അവന് പ്രാര്‍ത്ഥിക്കുന്നു; 12 അനന്യാസ് എന്നൊരു പുരുഷന് അകത്തു വന്നു താന്‍ കാഴ്ച പ്രാപിക്കേണ്ടതിന് തന്റെ മേല്‍ കൈ വയ്ക്കുന്നത് അവന് കണ്ടിരിക്കുന്നു എന്നു കല്പിച്ചു". (അപ്പൊ.പ്രവൃ 9:11-12).
കര്‍ത്താവ് അവനോട്: "നീ എഴുന്നേറ്റു നേര്‍വീഥി എന്ന തെരുവില്‍ ചെന്ന്, യൂദായുടെ വീട്ടില്‍ തര്‍സൊസുകാരനായ ശൌല്‍ എന്നു പേരുള്ളവനെ അന്വേഷിക്ക; അവന് പ്രാര്‍ത്ഥിക്കുന്നു; അനന്യാസ് എന്നൊരു പുരുഷന് അകത്തു വന്നു താന്‍ കാഴ്ച പ്രാപിക്കേണ്ടതിന് തന്റെ മേല്‍ കൈ വയ്ക്കുന്നത് അവന് കണ്ടിരിക്കുന്നു എന്നു കല്പിച്ചു"
ഈ വാക്യങ്ങളില്‍, ശൌല്‍ താമസിച്ചിരുന്ന ആ പ്രെത്യേക വീട്ടിലേക്കും തെരുവിലേക്കും അനന്യാസിനെ ക്രിസ്തു നയിക്കുകയാണ്. തന്റെ ജനം അനുഭവിക്കുന്നത് എന്ത് തന്നെയായാലും അവരെ എങ്ങനെ കണ്ടെത്തി ആശ്വസിപ്പിക്കണമെന്ന് ക്രിസ്തുവിനു അറിയാം എന്ന കാര്യം ഇതില്‍നിന്നും നമുക്ക് ഗ്രഹിക്കാം. അവരുടെ ലോകം കീഴ്മേല്‍ മറിഞ്ഞതായും ആരും അവരെ ശ്രദ്ധിക്കുന്നില്ല എന്നും അവര്‍ക്ക് തോന്നും, എന്നാല്‍ ക്രിസ്തു അവരെ കരുതുന്നുണ്ട് മാത്രമല്ല അവര്‍ക്ക് സഹായം നല്‍കുകയും ചെയ്യും.
ശൌല്‍ പ്രാര്‍ത്ഥിക്കുന്നു എന്ന് കര്‍ത്താവ് വെളിപ്പെടുത്തുന്നു, ഒരുപക്ഷേ ദൈവപുത്രനു എതിരായ അവന്റെ വലിയ പാപത്തെ അവന് തിരിച്ചറിഞ്ഞത് നിമിത്തമുള്ള വേദനയില്‍ ആയിരിക്കാം. മാത്രമല്ല ശൌലിനു തന്റെ വലിയ ദുരിതത്തില്‍ അവനെ ഉപദേശിക്കുവാനും കാഴ്ച തിരികെ നല്കുവാനും വേണ്ടി ഒരാള്‍ വരുന്നു എന്ന് ഒരു ദര്‍ശനത്തില്‍ കൂടി ഉറപ്പു നല്‍കികൊണ്ട് കര്‍ത്താവ് അവനെ ആശ്വസിപ്പിക്കയും ചെയ്യുന്നു. പല സമയങ്ങളിലും, നമ്മുടെ ആശ്വാസത്തിനും ഉത്സാഹത്തിനും വേണ്ടി സ്വപ്നങ്ങളിലൂടെയും ദര്‍ശനത്തിലൂടെയും ഭാവി കാര്യങ്ങളെ ക്രിസ്തു നമുക്ക് കാണിച്ചുനല്‍കുന്നു.
ശൌല്‍ ചെയ്തുകൊണ്ടിരിക്കുന്നു എന്ന് ക്രിസ്തു വിവരിച്ച അവന്റെ മാനസാന്തരത്തിന്റെ ആ പുതിയ അവസ്ഥയിലേക്കാണ് ആദ്യമായി അനന്യാസിന്റെ ശ്രദ്ധ പതിഞ്ഞത്. ദൈവസഭയ്ക്ക് എതിരായി ഭീഷണിയും കുലയും നിശ്വസിച്ചു കൊണ്ട് നടന്നിരുന്ന സഭയുടെ മുന്‍ ഉപദ്രവകാരി ഇപ്പോള്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുന്നു.
"അതിന് അനന്യാസ്: കര്‍ത്താവേ, ആ മനുഷ്യന് യെരുശലേമില്‍ നിന്റെ വിശുദ്ധന്മാര്ക്ക് എത്ര ദോഷം ചെയ്തു എന്ന് പലരും പറഞ്ഞു ഞാന്‍ കേട്ടിരിക്കുന്നു. ഇവിടേയും നിന്റെ നാമത്തെ വിളിച്ചപേക്ഷിക്കുന്നവരെയൊക്കെയും പിടിച്ചു കെട്ടുവാന്‍ അവനു മഹാപുരോഹിതന്മാരുടെ അധികാരപത്രം ഉണ്ട് എന്നു ഉത്തരം പറഞ്ഞു". (അപ്പൊ.പ്രവൃ 9:13-14).
ശൌലിന്റെ അടുക്കല്‍ പോകുവാനുള്ള അനന്യാസിന്റെ മനസ്സില്ലായ്മ ഈ വാക്യങ്ങളില്‍ നമുക്ക് കാണുവാന്‍ കഴിയും. അവന് അനുസരണക്കേട് കാണിക്കുകയല്ല, മറിച്ച് മനസ്സില്ലായ്മ മാത്രമായിരുന്നു കാരണം ക്രിസ്തുവിന്റെ ശിഷ്യന്മാരെ പിടിച്ചുകെട്ടുക എന്ന ശൌല്‍ ചെയ്തുകൊണ്ടിരുന്ന ക്രൂരമായ ആ ദൌത്യത്തെ സംബന്ധിച്ച കേള്‍വി അനന്യാസിനെ ഭയപ്പെടുത്തിയിരുന്നു. എന്നാലും ഈ കാര്യത്തിന് വേണ്ടി ആരാണ് അവനെ അയക്കുന്നത് എന്ന് അറിഞ്ഞ അവന് ഭയപ്പെടേണ്ട ആവശ്യമില്ലായിരുന്നു.
കര്‍ത്താവ് അവനോട്: നീ പോക; അവന് എന്റെ നാമം ജാതികള്‍ക്കും രാജാക്കന്മാര്ക്കും യിസ്രായേല്‍മക്കള്‍ക്കും മുമ്പില്‍ വഹിപ്പാന്‍ ഞാന്‍ തിരഞ്ഞെടുത്തിരിക്കുന്ന ഒരു പാത്രം ആകുന്നു. എന്റെ നാമത്തിനുവേണ്ടി അവന് എന്തെല്ലാം കഷ്ടം അനുഭവിക്കേണ്ടതാകുന്നു എന്നു ഞാന്‍ അവനെ കാണിക്കും എന്ന് പറഞ്ഞു. (അപ്പൊ.പ്രവൃ 9:15-16).
കര്‍ത്താവ് അവനോട്: നീ പോക; അവന് എന്റെ നാമം ജാതികള്‍ക്കും രാജാക്കന്മാര്ക്കും യിസ്രായേല്‍മക്കള്‍ക്കും മുമ്പില്‍ വഹിപ്പാന്‍ ഞാന്‍ തിരഞ്ഞെടുത്തിരിക്കുന്ന ഒരു പാത്രം ആകുന്നു. എന്റെ നാമത്തിനുവേണ്ടി അവന് എന്തെല്ലാം കഷ്ടം അനുഭവിക്കേണ്ടതാകുന്നു എന്നു ഞാന്‍ അവനെ കാണിക്കും എന്ന് പറഞ്ഞു.
ഈ വാക്യങ്ങളില്‍, അനന്യാസിന്റെ എതിര്‍പ്പിനോടുള്ള ക്രിസ്തുവിന്റെ മറുപടിയിലെ ഉള്ളടക്കവും രീതിയും നമുക്ക് നിരീക്ഷിക്കാം. തന്റെ ദാസന് ഉണ്ടായ അഭിപ്രായ വ്യത്യാസത്തിനു ക്രിസ്തു അവനെ ശാസിക്കുന്നില്ല എന്ന കാര്യം ശ്രദ്ധിക്കുന്നത് ഗുണകരമാണ്. മറിച്ച് തന്റെ കല്പനയുടെ പിന്നിലെ കാരണം വിശദമാക്കുവാനും ദയവോടെ സംസാരിക്കുവാനുമുള്ള ക്രിസ്തുവിന്റെ താല്പര്യത്തെയാണ് അവന്റെ മറുപടി കാണിക്കുന്നത്. നമ്മുടേതിനെക്കാളും ഉയര്‍ന്ന വഴികളും ചിന്തകളും ഉള്ള ദൈവം, നമ്മോടു ന്യായമായി കാര്യങ്ങള്‍ പറഞ്ഞു ബോധ്യപ്പെടുത്താന്‍ ഇഷ്ടപ്പെടുന്നു എന്ന് അറിയുന്നത് എത്ര അതിശയകരമായ കാര്യമാണ്.
അനന്യാസ് ചിന്തിച്ചതുപോലെ ശൌലിന്റെ പഴയകാല കാര്യങ്ങള്‍ നോക്കേണ്ടാ എന്ന് ക്രിസ്തു തീരുമാനിച്ചു. മറിച്ച്, അവന് സുവിശേഷത്തിനു വേണ്ടി തിരഞ്ഞെടുക്കപ്പെട്ട ഒരു പാത്രം ആയതുകൊണ്ട് ശൌലിന്റെ ഭാവി എത്രയും മഹത്വകരം ആയിരിക്കും എന്ന് കര്‍ത്താവ് അനന്യാസിനോടു വെളിപ്പെടുത്തി. അതേ, അയോഗ്യമായ പാത്രമായിരുന്നവന് ഒരിക്കലും ഉപേക്ഷിക്കുവാന്‍ കഴിയാത്ത സ്വര്‍ഗീയ നിക്ഷേപങ്ങള്‍ നിറഞ്ഞതും മഹത്വകരമായ ഉദ്ദേശം നല്കപ്പെട്ടതും ആയ തിരഞ്ഞെടുക്കപ്പെട്ട ഒരു പാത്രമായി മാറി. വിശുദ്ധമായ ശുശ്രൂഷയ്ക്ക് വേണ്ടിയും വലിയ കഷ്ടതയ്ക്കായിട്ടും ശൌലിനെ രൂപപ്പെടുത്തി എടുത്തുവെന്ന് കര്‍ത്താവ് വെളിപ്പെടുത്തുന്നു. സഭയുടെ ഒരു ഉപദ്രവകാരി ആയിരുന്നവന് സുവിശേഷത്തിനു വേണ്ടി ഉപദ്രവം സഹിക്കാന്‍ തന്നെത്താന്‍ തയ്യാറാകുന്നു.
ക്രിസ്തുവിനെ പ്രസംഗിക്കുവാന്‍ വേണ്ടി വിളിക്കപ്പെട്ടവര്‍ തങ്ങളുടെ ക്രൂശ് എടുത്തുകൊണ്ടു ക്രിസ്തുവിന്റെ കഷ്ടതയില്‍ പങ്കാളികളാകുവാന്‍ മനസ്സുള്ളവര്‍ ആയിരിക്കണം. സത്യമായും ആപത്തുകളെ കുറിച്ചുള്ള ഇങ്ങനെയുള്ള വര്‍ത്തമാനങ്ങള്‍ ഒരു പുതിയ വിശ്വാസിയുടെ കാതുകള്‍ക്ക് അല്പം കഠിനമായി തോന്നാം എന്നാല്‍ ഒരു പടയാളിയുടെ ഹൃദയം യുദ്ധത്തിനായി ധൈര്യപ്പെടേണ്ടത് അനിവാര്യമാണ്, കാരണം നാം സത്യമായും ക്രിസ്തുവിന്റെ ധീര പടയാളികള്‍ ആകുന്നു.
അങ്ങനെ അനന്യാസ് ആ വീട്ടില്‍ ചെന്ന് അവന്റെമേല്‍ കൈ വച്ചു: "ശൌലേ, സഹോദരാ, നീ കാഴ്ച പ്രാപിച്ചു പരിശുദ്ധാത്മപൂര്‍ണ്ണന്‍ ആകേണ്ടതിനു നീ വന്ന വഴിയില്‍ നിനക്കു പ്രത്യക്ഷനായ യേശു എന്ന കര്‍ത്താവ് എന്നെ അയച്ചിരിക്കുന്നു എന്നു പറഞ്ഞു". (അപ്പൊ.പ്രവൃ 9:17)
ഇവിടെ നാം കാണുന്നത്, അവന്റെ വാദങ്ങള്‍ക്ക് ക്രിസ്തു മറുപടി നല്കിയതിനുശേഷം അനന്യാസ് തന്റെ നിയോഗത്തിനായി പോയി. അവന് കരം വെയ്ക്കുന്നത് രണ്ടു തരത്തിലുള്ള കാര്യങ്ങളുടെ പ്രതീകാത്മകമാണ്. ഒന്നാമത്, വിശ്വാസികള്‍ രോഗികളുടെ മേല്‍ കൈ വെച്ചാല്‍ അവര്‍ക്ക് സൌഖ്യം വരുമെന്നും, അവര്‍ വിടുതല്‍ പ്രാപിക്കുമെന്നുമുള്ള കര്‍ത്താവിന്റെ വാഗ്ദത്തങ്ങളുടെ നിവര്ത്തിയെയാണ് ഇത് കാണിക്കുന്നത്. രണ്ടാമത്, ദൈവത്തിന്റെ രാജ്യത്തില്‍ തിന്മയ്ക്ക് പകരം തിന്മയല്ല ചെയ്യേണ്ടത്, പ്രത്യുത നന്മയാണ് ചെയ്യേണ്ടത് എന്നും ഇത് കാണിക്കുന്നു. അടിമത്വത്തിന്റെയും മരണത്തിന്റെയും കൈ വിശ്വാസികളുടെ മേല്‍ വെയ്ക്കുവാന്‍ വേണ്ടി വന്ന ശൌല്‍, സ്വാതന്ത്രത്തിന്റെയും സൌഖ്യത്തിന്റെയും കൈകളാല്‍ സ്പര്‍ശിക്കപ്പെട്ടു.
ശൌലിനോടുള്ള അനന്യാസിന്റെ അഭിസംബോധന ശ്രദ്ധിക്കുക. ശൌല്‍ ദൈവത്തിന്റെ ഒരു മകനായി തീര്‍ന്നതും ദൈവത്തിന്റെ സമൃദ്ധമായ കൃപയുടെ പങ്കാളിയായി മാറിയതും തിരിച്ചറിഞ്ഞുകൊണ്ട് അവന് അവനെ 'സഹോദരാ' എന്ന് വിളിക്കുന്നു. അവനെ മുറിപ്പെടുത്തിയ അതേ യേശു തന്നെ അവനെ സൌഖ്യമാക്കുവാന് വന്നിരിക്കുന്നു എന്ന് അവന് അവനോടു പറയുന്നു. ശിക്ഷിച്ചവന് തന്നെ ആശ്വാസവും നല്കുന്നു. എന്നാല്‍ ശൌലിനു തന്റെ കാഴ്ചയേക്കാള്‍ കൂടുതല്‍ കാര്യങ്ങള്‍ പ്രാപിക്കാന്‍ ഉണ്ടായിരുന്നു. പരിശുദ്ധാത്മാവിന്റെ ശക്തിയാല്‍ പെട്ടെന്ന് തന്നെ അവനെ ഒരു അപ്പൊസ്തലനായി നിയമിക്കണമായിരുന്നു.
"ഉടനെ അവന്റെ കണ്ണില്‍നിന്നു ചെതുമ്പല്‍പോലെ വീണു; കാഴ്ച ലഭിച്ച് അവന് എഴുന്നേറ്റു സ്നാനം എല്ക്കയും ആഹാരം കൈക്കൊണ്ടു ബലം പ്രാപിക്കയും ചെയ്തു. അവന് ദമസ്കൊസിലുള്ള ശിഷ്യന്മാരോടുകൂടെ കുറെനാള്‍ പാര്‍ത്തു." (അപ്പൊ.പ്രവൃ 9:18-19).
ഇവിടെ ശൌലിനു കാഴ്ച തിരികെ ലഭിക്കുന്നതും, അതിന്റെ പ്രാധാന്യതയും, അതിന്റെ ഫലവും നമുക്ക് കാണാന്‍ സാധിക്കുന്നു. അനന്യാസ് വചനം നല്കിയപ്പോള്, ചെതുമ്പല്‍ പോലെ കണ്ണില്‍നിന്നു വീണു, അത് കാണിക്കുന്നത് സുവിശേഷം സ്വീകരിക്കുന്നതില്‍ നിന്നും അവനെ തടഞ്ഞിരുന്ന അന്ധകാരത്തിന്റെ ശക്തി തകര്‍ക്കപ്പെട്ടു. ശൌലിന്റെ കണ്ണു അത്ഭുതകരമായി തുറന്നു എന്നത് പ്രതിനിദാനം ചെയ്യുന്നത് അന്ധകാരത്തില്‍ നിന്നുള്ള അവന്റെ വീണ്ടെടുപ്പിനേയും കുരുടര്‍ക്കു കാഴ്ച കൊടുക്കുവാനും തടവിലാക്കപ്പെട്ടവരുടെ കാരാഗൃഹ വാതിലുകള്‍ തുറക്കുവാനുമുള്ള അവന്റെ നിയോഗത്തേയുമാണ്.
കര്‍ത്താവെന്ന നിലയില്‍ ക്രിസ്തുവിനോടുള്ള അവന്റെ വിധേയത്വം കാണിക്കുവാന്‍, ശൌല്‍ സ്നാനപ്പെടുകയും, ക്രിസ്തുവിന്റെ കൃപയിലേക്ക് തന്നെത്തന്നെ വിട്ടുകൊടുക്കയും അവനോടുകൂടെ ചേരുകയും ചെയ്തു.
ഈ കാര്യങ്ങളുടെ എല്ലാം ഫലം എന്തായിരുന്നു?
1. അവന്റെ വിശപ്പിനെ പോലും അപഹരിച്ച ഉഗ്രഭയത്തില് നിന്നും ആശയകുഴപ്പത്തില്‍ നിന്നും ശൌല്‍ വിടുവിക്കപ്പെടുവാന് ഇടയായിത്തീര്‍ന്നു. ആകയാല്‍ അവന്റെ വിശപ്പ് തിരികെ ലഭിക്കുകയും അങ്ങനെ അവന് ആഹാരം കഴിച്ചു ബലപ്പെടുകയും ചെയ്തു.
2. ക്രിസ്തുവിന്റെ കുടുംബത്തിലേക്ക് അംഗീകരിക്കപ്പെട്ടു കഴിഞ്ഞപ്പോള്‍, അവന് ദമസ്കൊസിലുള്ള ശിഷ്യന്മാരുമായി പരസ്പരം ആശയവിനിമയം നടത്തുവാന്‍ തുടങ്ങി. അവന്റെ ഭീഷണിയും കുലപാതകവും സഹോദര സ്നേഹവും വാത്സല്യവുമായി മാറി.
Chapters