"ആ കാലത്തു ഹെരോദാരാജാവ് സഭയിൽ ചിലരെ പീഡിപ്പിക്കേണ്ടതിനു കൈ നീട്ടി". (അപ്പൊ.പ്രവൃ 12:1).
ശൌലും ബര്‍ന്നബാസും യെരുശലേമിലേക്ക് പുറപ്പെടുവാന്‍ തയ്യാറെടുക്കുന്ന കാലത്ത് യെരുശലേമിനെ ഭരിച്ചിരുന്നത് ഹെരോദാവ് അഗ്രിപ്പ എന്ന രാജാവായിരുന്നു. യെരുശലേം ഒഴികെ മറ്റു സ്ഥലങ്ങളില്‍ എല്ലാം ഒരു വലിയ ക്ഷാമം ഉണ്ടായിരുന്നതായ ഒരു സമയം കൂടിയായിരുന്നു അത്. അതുകൊണ്ട്, മറ്റു സഭകള്‍ക്ക് നല്കുവാന് വേണ്ടി യെരുശലേമിലെ വിശ്വാസികള്‍ ശേഖരിച്ചത് സ്വീകരിക്കുവാന്‍ വേണ്ടി കൂടിയാണ് ശൌലും ബര്‍ന്നബാസും അവിടേക്കു പോയത്. ചെറിയ ദേശങ്ങള്‍ തങ്ങളുടെ നിലനില്‍പ്പിനായി യെരുശലേമിനെ ആശ്രയിക്കത്തക്കവണ്ണം അങ്ങനെയുള്ള ദേശങ്ങളുടെമേല്‍ യെരുശലേം ആധിപത്യം സ്ഥാപിച്ചിരുന്നു. ഇതിനുമുമ്പ്, യെഹൂദ്യയുടെ മേല്‍ അധികാരം ഉണ്ടായിരുന്ന ഒരു രാജാവ് യെരുശലെമില്‍ ഇല്ലായിരുന്നു. ഹെരോദാവ് ആദ്യത്തേതും, ഒരുപക്ഷേ അവസാനത്തേതും ആയിരുന്നു. മാത്രമല്ല, ആ കാലങ്ങളില്‍, സഭകളുടെ പ്രവര്‍ത്തനങ്ങളില്‍ ഹെരോദാവിനു വളരെ വെറുപ്പായിരുന്നു, ആകയാല്‍ അവരെ പീഢിപ്പിക്കേണ്ടതിനു അവന് തന്റെ കരം നീട്ടുവാന്‍ ഇടയായി.
"യോഹന്നാന്റെ സഹോദരനായ യാക്കോബിനെ അവൻ വാൾകൊണ്ടു കൊന്നു. അത് യെഹൂദന്മാർക്ക് പ്രസാദമായി എന്നു കണ്ട് അവൻ പത്രൊസിനെയും പിടിച്ചു. അപ്പോൾ പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാൾ ആയിരുന്നു". (അപ്പൊ.പ്രവൃ 12:2-3).
നിര്‍ഭാഗ്യവശാല്‍, യോഹന്നാന്റെ സഹോദരനായ യാക്കോബ് ഹെരോദാവിന്റെ കോപത്തിനു ഇരയായിത്തീര്‍ന്നു. യാക്കോബിന്റെ ശരീരത്തില്‍ കൂടി ഒരു വാള് തള്ളികടത്തി അവനെ കൊന്നു. എ.ഡി 41-44 വരെ ഭരിച്ച ഹെരോദ് അഗ്രിപ്പാ ഒന്നാമന്റെ കാലഘട്ടത്തില്‍ നടന്ന ഒരു ചരിത്ര സംഭവമായി ഇതിനെ പണ്ഡിതന്മാര് പൊതുവേ അംഗീകരിക്കുന്നു.
യെഹൂദന്മാരുടെ പ്രതികരണം കൂടുതല്‍ ആളുകളെ കൊല്ലുന്നത് തുടരുവാനായി ഹെരോദാവിന് പ്രചോദനമായി മാറി, അങ്ങനെ അവന് പത്രോസിനേയും ബന്ധിച്ചു. ഈ ആളുകള്‍ ക്രിസ്തുവിനെ ഉത്സാഹത്തോടെ അനുഗമിച്ചവരും ദൈവരാജ്യ വ്യാപ്തിയ്ക്കായി ഇറങ്ങിതിരിച്ചവരും ആയിരുന്നു. അവര്‍ കൊല്ലപ്പെട്ടത് തങ്ങള്‍ കുറ്റവാളികള്‍ ആയതുകൊണ്ടല്ല പ്രത്യുത സുവിശേഷം നിമിത്തമാണ്. ഇത് സെബദിയുടെ മകനും, യോഹന്നാന്റെ സഹോദരനുമായ യാക്കോബ് ആയിരുന്നു, ഇവരെയാണ് കര്‍ത്താവ് ഇടിമക്കള് എന്ന് പേര് വിളിച്ചത്.
"അവനെ പിടിച്ചശേഷം പെസഹ കഴിഞ്ഞിട്ടു ജനത്തിന്റെ മുമ്പിൽ നിറുത്തുവാൻ ഭാവിച്ചു തടവിലാക്കി അവനെ കാപ്പാൻ നന്നാലു ചേവകർ ഉള്ള നാലു കൂട്ടത്തിന് ഏല്പിച്ചു". (അപ്പൊ.പ്രവൃ 12:4).
അതുകൊണ്ട്, ഹെരോദാവ്, വളരെ കോപത്തോടെ പത്രോസിനെ കാരാഗൃഹത്തില്‍ അടച്ചു. അവനെ വെറുതെ കാരാഗൃഹത്തില്‍ അടയ്ക്കുക മാത്രമല്ല ചെയ്തത്; പെസഹ കഴിഞ്ഞിട്ടു ജനത്തിന്റെ മുമ്പിൽ നിറുത്തി അവനെ പരിഹസിക്കേണ്ടതിനായി നന്നാലു ചേവകർ ഉള്ള നാലു കൂട്ടത്തിന് അവനെ ഏല്പിച്ചുകൊടുത്തു. പത്രോസ് തന്റെ ജീവിതത്തിന്റെ നല്ലൊരു ഭാഗം കര്‍ത്താവിനെ സേവിക്കുന്നതില്‍ ചിലവഴിച്ചുവെങ്കിലും, ഹെരോദാവ് അത് മനസ്സിലാക്കിയില്ല. ഈ മനുഷ്യന് ഒരിക്കല്‍ പ്രസംഗിച്ചപ്പോള്‍ മൂവായിരം ആളുകള്‍ ഒറ്റദിവസം രക്ഷിക്കപ്പെട്ടു എന്നതും ഹെരോദാവിനെ വ്യാകുലപ്പെടുത്തിയ ഒരു വസ്തുതയായിരുന്നു. പത്രോസിന്റെ നേട്ടങ്ങള്‍ ഒന്നും ഹെരോദാവിന്റെ കോപത്തില്‍ നിന്നും അവനെ രക്ഷിക്കുവാന്‍ മതിയായതല്ലായിരുന്നു. സത്യത്തില്‍ അതൊക്കെ പത്രോസിന്റെ പീഢനത്തിനു കൂടുതല്‍ സംഭാവന നല്‍കുകയാണ് ചെയ്തത്. ആദ്യകാലത്തെ വിശ്വാസികള്‍ ഉപദ്രവിക്കപ്പെടുവാനുണ്ടായ കാരണം അവര്‍ ദേശത്തിന്റെ നിയമത്തിനു വിരോധമായി കാര്യങ്ങളെ ചെയ്തു എന്നതായിരുന്നു.
യേശുവിന്റെ കാലത്തെപോലെ, ശബ്ബത്ത് ദിനത്തില്‍ ഒരു അത്ഭുതങ്ങളും ചെയ്യരുതെന്ന് ന്യായപ്രമാണം അനുശാസിക്കുന്നുണ്ട്, എന്നാല്‍ സൌഖ്യം ആവശ്യമുള്ള ആരെയെങ്കിലും യേശു അന്ന് കണ്ടാല്‍ മടിച്ചുനില്ക്കുകയില്ലായിരുന്നു; ഇതാണ് അവനോടു ആളുകള്‍ക്ക് കോപം തോന്നുവാന്‍ കാരണമായത്. ദാനിയേലിന്റെ സമയത്ത്, മറ്റു ഒരു ദൈവത്തേയും ആരാധിക്കരുത് എന്നുള്ള ഒരു നിയമം പുറപ്പെടുവിച്ചിരുന്നു, എന്നാല്‍ ദാനിയേല്‍ അത് അനുസരിച്ചില്ല. ഹെരോദാവ് സുവിശേഷ വ്യാപനത്തിന് എതിരായിരുന്നു, അവന് അത് നിര്‍ത്തുവാന്‍ ആഗ്രഹിച്ചിരുന്നു, ആ കാരണംകൊണ്ടാണ് അവന് വിശ്വാസികളെ വലിയ പീഢനത്തിനു ഇരയാക്കിയത്.
"ഇങ്ങനെ പത്രൊസിനെ തടവിൽ സൂക്ഷിച്ചുവരുമ്പോൾ സഭ ശ്രദ്ധയോടെ അവനുവേണ്ടി ദൈവത്തോടു പ്രാർഥന കഴിച്ചുപോന്നു". (അപ്പൊ.പ്രവൃ 12:5).
പത്രോസ് തടവിലായിരുന്നപ്പോള്‍, അവനുവേണ്ടി പ്രാര്‍ത്ഥന കഴിക്കുന്നത് സഭ നിര്‍ത്തിയില്ല. സഭ വലിയ ഉപദ്രവം സഹിച്ചതായൊരു കാലഘട്ടം ആയിരുന്നു ആ സമയം. എന്നിട്ടുപോലും, പത്രോസിനുവേണ്ടി പ്രാര്‍ത്ഥിക്കുവാനായി അവര്‍ ഒരുമിച്ചുകൂടി. ക്രിസ്തുവിന്റെ ശരീരമായ സഭയില്‍ ഒരുവനെ ബാധിക്കുന്നത്, എല്ലാവരെയുമാണ് ബാധിക്കുന്നത്. ആദിമ സഭ ഇത് മനസ്സിലാക്കുവാന്‍ ഇടയായിത്തീര്‍ന്നു, ആ കാരണത്താലാണ് തങ്ങളുടെ കാര്യങ്ങള്‍ നോക്കാതെ അവര്‍ ഒരുമിച്ചുകൂടി പത്രോസിനുവേണ്ടി പ്രാര്‍ത്ഥിക്കുവാനായി തയ്യാറായത്.
ദൈവരാജ്യത്തിന്റെ കാര്യങ്ങള്‍ ഒരു മനുഷ്യനുവേണ്ടിയല്ല, എന്നാല്‍ അത് ഓരോരുത്തര്‍ക്കും വേണ്ടിയാകുന്നു. അതാകുന്നു ഇത്, ദൈവം തന്റെ രാജ്യത്തിന്റെ മുന്നേറ്റം ഏതെങ്കിലും ഒരുവന്റെ മേല്‍ ആശ്രയിച്ചുകൊണ്ടല്ല ചെയ്യുന്നത്, മറിച്ച് അവന് അതിനായി ഓരോരുത്തരേയും ചുമതലപ്പെടുത്തുന്നു. ഓരോ മനുഷ്യര്‍ക്കും ദൈവത്തിനുവേണ്ടി പ്രവര്‍ത്തിക്കുവാന്‍ സാധിക്കും, എന്നാല്‍ ഏതെങ്കിലും മനുഷ്യനു ദൈവത്തിനായി പ്രവര്‍ത്തിക്കുവാന്‍ കഴിയുകയില്ല. സുവിശേഷം എത്രമാത്രം വളര്‍ച്ച പ്രാപിക്കണമോ, അതിനു ആരിലെങ്കിലും കൂടെ ചെയ്യുവാന്‍ ദൈവത്തിനു താല്പര്യമില്ല; പ്രത്യുത ആര് അതിനായി ലഭ്യമാണോ അവരില്‍ കൂടിയാണ് ദൈവത്തിനു അത് ചെയ്യുവാന്‍ കഴിയുന്നത് എന്നാണ് ഇതിനര്‍ത്ഥം.
"ഹെരോദാവ് അവനെ ജനത്തിന്റെ മുമ്പിൽ നിറുത്തുവാൻ ഭാവിച്ചതിന്റെ തലേരാത്രിയിൽ പത്രൊസ് രണ്ടു ചങ്ങലയാൽ ബന്ധിക്കപ്പെട്ടവനായി രണ്ടു പടയാളികളുടെ നടുവിൽ ഉറങ്ങുകയായിരുന്നു; വാതിലിന്റെ മുമ്പിൽ കാവല്ക്കാർ കാരാഗൃഹം കാത്തുകൊണ്ടിരുന്നു. (അപ്പൊ.പ്രവൃ 12:6).
പത്രോസിനെ ജനത്തിന്റെ മുമ്പാകെ നിര്‍ത്തി പരിഹസിക്കുവാന്‍ ഹെരോദാവ് പദ്ധതിയിട്ടിരുന്ന ദിവസം, അവന് ചങ്ങലകളാല്‍ ബന്ധിക്കപ്പെട്ടവനായി രണ്ടു ആരോഗ്യവാന്മാരായ പടയാളികളുടെ നടുവില്‍ ഉറങ്ങുകയായിരുന്നു, വാതിലിന്റെ മുമ്പില്‍ പോലും പടയാളികള്‍ കാവലിനായി നില്ക്കുന്നുണ്ടായിരുന്നു. ഹെരോദാവു ഇങ്ങനെ ചെയ്യുവാനുള്ള കാരണം ആദിമ ക്രിസ്ത്യാനികള്‍ തന്ത്രശാലികളും സൂത്രശാലികളും ആകുന്നു അതുകൊണ്ട് രാത്രിയില്‍ വന്നു പത്രോസിനെ പുറത്തിറക്കുമെന്ന് ഒരുപക്ഷേ അദ്ദേഹം ചിന്തിച്ചുകാണും. യേശുവിനെ പറ്റി തീര്‍ച്ചയായും അവന് കേട്ടിട്ടുണ്ടായിരിക്കാം, യേശുവിന്റെ മൃതശരീരം കല്ലറയില്‍ നിന്നും മോഷ്ടിക്കപ്പെട്ടു എന്ന് പരീശന്മാര് പരത്തിയ വാര്‍ത്ത സംബന്ധിച്ച്. അതുകൊണ്ട് പത്രോസിനെ കാരാഗൃഹത്തില്‍ നിന്നും പുറത്തുകൊണ്ടുവരുന്നതില്‍ നിന്നും വിശ്വാസികളെ തടയുവാന്‍ വേണ്ടി, പത്രോസിനെ അടച്ചിരുന്ന സ്ഥലം നന്നായിട്ടും കര്‍ശനമായിട്ടും സൂക്ഷിക്കുവാന്‍ കല്പിച്ചു.
രണ്ടു പടയാളികളുടെ നടുവില്‍ ഒരു കൊച്ചുകുഞ്ഞിനെ പോലെ പത്രോസ് ഉറങ്ങുവാന്‍ ഇടയായി; തനിക്കു എന്ത് സംഭവിക്കും എന്നതിനെ സംബന്ധിച്ചു പത്രോസ് ഭയപ്പെട്ടില്ല, സുവിശേഷത്തിനായി നില്ക്കുന്നതില് അവന് ഖേദിക്കുകയും ചെയ്തില്ല; അവന് അവിടെ വെറുതെ കിടന്നു ഉറങ്ങുകയായിരുന്നു. സുവിശേഷവുമായി താരതമ്യം ചെയ്യുമ്പോള്‍ പത്രോസിനെ സംബന്ധിച്ചു തന്റെ ജീവന് അല്പം വില മാത്രമേ ഉണ്ടായിരുന്നുള്ളൂ, അതുകൊണ്ട് അവന് മരിച്ചോ അതോ ഇല്ലയോ എന്നതല്ല, തന്റെ വിശ്വാസം മുറുകെപ്പിടിക്കുന്നതില്‍ നിന്നും അവനെ ഒന്നുംതന്നെ തടുത്തില്ല എന്നതിനാണ് പ്രാധാന്യം.
"പെട്ടെന്നു കർത്താവിന്റെ ദൂതൻ അവിടെ പ്രത്യക്ഷനായി, അറയിൽ ഒരു വെളിച്ചം പ്രകാശിച്ചു. അവൻ പത്രൊസിനെ വിലാപ്പുറത്തു തട്ടി: വേഗം എഴുന്നേല്ക്ക എന്നു പറഞ്ഞ് അവനെ ഉണർത്തി; ഉടനെ അവന്റെ ചങ്ങല കൈമേൽനിന്നു വീണുപോയി". (അപ്പൊ.പ്രവൃ 12:7).
അത്രയും അധികം പടിയാളികളുമായി, കാരാഗൃഹത്തില്‍ ആയിരിക്കുമ്പോള്‍, പത്രോസിനു അവിടെയും ദൈവീക സഹായം ലഭിച്ചു. സഭയുടെ പ്രാര്‍ത്ഥന വൃഥാവായില്ല. നോക്കുക, ദൂതന്റെ സാന്നിധ്യം കാവല്ക്കാരെ ഉണര്‍ത്തിയില്ല എന്നത് ശ്രദ്ധിക്കുക; അത് പത്രോസിനെ മാത്രമാണ് ഉണര്‍ത്തിയത്. ദൂതന് സംസാരിക്കുക പോലും ചെയ്തു, എന്നാല്‍ പത്രോസ് മാത്രമാണ് ആ ശബ്ദം കേട്ടത്, അപ്പോഴും അവന് ആ രണ്ടു പടയാളികളുടെ നടുവില്‍ ആയിരുന്നു. ദൈവം ഒരു മനുഷ്യനെ വിടുവിക്കുവാന്‍ ആഗ്രഹിക്കുമ്പോള്‍, അവനെ ദൈവം പ്രശ്നങ്ങളുടെ പുറത്തുനിന്നല്ല, പ്രത്യുത പ്രശ്നങ്ങളുടെ നടുവില്‍ നിന്നുതന്നെ വിടുവിക്കുന്നു. ദാനിയേലിനെ പോലെ, ദൈവം സിംഹങ്ങളുടെ ഗുഹയ്ക്കുള്ളില്‍ ഇടപെട്ടു. ശദ്രക്, മേശെക്, അബേദ്നെഗോ എന്നിവര്‍ക്കായി ദൈവം അഗ്നിയുടെ നടുവില്‍ ഇറങ്ങിവന്നു പ്രവര്‍ത്തിച്ചു. ഒരു സാഹചര്യം എത്ര കഠിനമായി തോന്നിയാലും, ആ സാഹചര്യത്തില്‍ നിന്നും ഒരു മനുഷ്യനെ വിടുവിക്കുവാന്‍ ദൈവത്തിനു സാധിക്കും.
"ദൂതൻ അവനോട്: അര കെട്ടി ചെരിപ്പ് ഇട്ടു മുറുക്കുക എന്നു പറഞ്ഞു. അവൻ അങ്ങനെ ചെയ്തു; നിന്റെ വസ്ത്രം പുതച്ച് എന്റെ പിന്നാലെ വരിക എന്നു പറഞ്ഞു". (അപ്പൊ.പ്രവൃ 12:8).
തീര്‍ച്ചയായും, പത്രോസിന്റെ സ്വന്ത വസ്ത്രം അവര്‍ ഉരിഞ്ഞു മാറ്റിയിരുന്നു, ആകയാല്‍ അവന് തന്റെ വസ്ത്രം ധരിക്കുവാന്‍ മതിയായ സമയം എടുത്തു, എന്നിട്ടും കാവല്ക്കാരുടെ ശ്രദ്ധയില്‍ അതൊന്നും വരുവാന്‍ ഇടയായില്ല. ശ്രദ്ധിക്കുവാന്‍ യോഗ്യമായ മറ്റൊരു കാര്യമെന്തെന്നാല്‍ ദൂതന് അവനു നല്കിയ ഓരോ നിര്‍ദ്ദേശങ്ങളും എത്രമാത്രം അനുസരണത്തോടെയാണ് പത്രോസ് പിന്‍പറ്റിയത് എന്നുള്ളതാകുന്നു; അവന് ഒരിക്കലും എതിര്‍പ്പ് പ്രകടിപ്പിച്ചില്ല. നാം പൂര്‍ണ്ണമായും ദൈവത്തില്‍ ആശ്രയിച്ചാല്‍ അവനു ഏറ്റവും നന്നായി നമ്മെ സഹായിക്കുവാന്‍ സാധിക്കും. പത്രോസ് ഒരിക്കലും ഒരു ചോദ്യം പോലും ചോദിച്ചില്ല; ഉറക്കത്തില്‍ നിന്നും പെട്ടെന്ന് ഉണര്‍ന്നപ്പോള്‍ കാരാഗൃഹ മുറിയ്ക്കകത്ത് ഒരു ദൂതനെ കണ്ടപ്പോള്‍ ഒരുപക്ഷേ പത്രോസ് വല്ലാതെ പരിഭ്രമിച്ചുകാണും. എന്നാലും, അനുസരിക്കുന്നതില്‍ നിന്നോ നിശബ്ദത പാലിക്കുന്നതില്‍ നിന്നോ അതൊന്നും അവനെ തടുത്തില്ല. പ്രശ്നങ്ങളില്‍ നിന്നും തന്റെ മക്കള്‍ പുറത്തുവരുവാന്‍ വേണ്ടി അവരെ സഹായിക്കുവാന്‍ ദൈവം ഒരുക്കമാണ്, എന്നാല്‍ അവന് ആഗ്രഹിക്കുന്ന രീതിയില്‍ നിങ്ങളെ സഹായിക്കുവാന്‍ നിങ്ങള്‍ ദൈവത്തെ അനുവദിക്കണമെന്ന് അവന് ആവശ്യപ്പെടുന്നു.
"അവൻ പിന്നാലെ ചെന്നു, ദൂതൻ മുഖാന്തരം സംഭവിച്ചത് വാസ്തവം എന്ന് അറിയാതെ താൻ ഒരു ദർശനം കാണുന്നു എന്ന് നിരൂപിച്ചു". (അപ്പൊ.പ്രവൃ 12:9).
തുടക്കത്തില്‍, സംഭവിക്കുന്ന കാര്യങ്ങള്‍ പത്രോസിനു സത്യമാണോ എന്ന് വിശ്വസിക്കുവാന്‍ കഴിഞ്ഞില്ല; തനിക്കു എന്തോ വിഭ്രാന്തി ഉണ്ടായതാകാം എന്ന് അവന് ചിന്തിച്ചു. ഞാന്‍ അര്‍ത്ഥമാക്കുന്നത്, നൂറുക്കണക്കിനു സുരക്ഷാഭടന്മാരുടെ പ്രത്യേകിച്ച് വ്യക്തിപരമായി രണ്ടു പടയാളികളുടെ നടുവില്‍ കാരാഗൃഹത്തില്‍ കിടക്കുന്ന ഒരു മനുഷ്യന്റെ അടുക്കലേക്ക് ഒരുവന് കടന്നുവന്ന് അവനെ സ്വതന്ത്രനാക്കുവാന്‍ എങ്ങനെ സാധിക്കും? സാധാരണയായ ഒരു മാനുഷീക ബുദ്ധിക്ക് ഗ്രഹിക്കുവാന്‍ പ്രയാസമുള്ള ഒരു കാര്യമാകുന്നു ഇത്. നമ്മോടുള്ള ദൈവത്തിന്റെ ഇടപ്പെടല്‍ അപ്രകാരമായിരിക്കും; ചില സമയങ്ങളില്‍ നമുക്ക് അത് മനസ്സിലാക്കുവാന്‍ കഴിയുകയില്ല, ചില കാര്യങ്ങള്‍ ചെയ്യുവാന്‍ ദൈവം നമ്മോടു പറയുന്നത് എന്തിനാണെന്ന് പോലും നമുക്കറിയില്ല. ദൈവം നമ്മോടു മുമ്പോട്ടു പോകുവാനായി ആവശ്യപ്പെടുമ്പോള്‍ നാം എവിടേക്കാണ് പോകുന്നതെന്ന് പോലും നമുക്ക് അറിയില്ല. എന്നാല്‍ അപ്പോഴും,ദൈവം നമ്മില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുമ്പോള്‍, അത് അപരിചിതമായി ആദ്യം തോന്നാം, എന്നാല്‍ അതിന്റെ അവസാനം കാര്യങ്ങള്‍ വ്യക്തമായി മാറും, നാം കടന്നുപോയ പാതയിലൂടെ ദൈവം എന്തുകൊണ്ടാണ് നമ്മെ നടത്തികൊണ്ടുവന്നത് എന്ന് അപ്പോള്‍ നാം മനസ്സിലാക്കുവാന്‍ ഇടയാകും.
"അവർ ഒന്നാം കാവലും രണ്ടാമത്തേതും കടന്നു പട്ടണത്തിൽ ചെല്ലുന്ന ഇരുമ്പുവാതിൽക്കൽ എത്തി. അത് അവർക്കു സ്വതവേ തുറന്നു; അവർ പുറത്തിറങ്ങി ഒരു തെരുവു കടന്നു, ഉടനെ ദൂതൻ അവനെ വിട്ടുപോയി. പത്രൊസിനു സുബോധം വന്നിട്ടു കർത്താവ് തന്റെ ദൂതനെ അയച്ചു ഹെരോദാവിന്റെ കൈയിൽനിന്നും യെഹൂദാജനത്തിന്റെ സകല പ്രതീക്ഷയിൽനിന്നും എന്നെ വിടുവിച്ചു എന്ന് ഞാൻ ഇപ്പോൾ വാസ്തവമായി അറിയുന്നു എന്ന് അവൻ പറഞ്ഞു". (അപ്പൊ.പ്രവൃ 12:10-11).
ആകയാല്‍, നടപടിക്രമങ്ങള്‍ അവസാനിച്ചിരിക്കയാണ്, ഇപ്പോള്‍ ആ നടപടിക്രമങ്ങളുടെ ഉദ്ദേശം എന്തായിരുന്നുവെന്ന് പത്രോസ് മനസ്സിലാക്കുവാനുള്ള സമയമാണിത് - എന്തുകൊണ്ട് താന്‍ അങ്ങനെ കടന്നുപോകേണ്ടതായി വന്നു. ദൈവത്തിന്റെ ഇടപ്പെടല്‍ പൂര്‍ത്തിയായപ്പോള്‍ പത്രോസിനു ഒരു സ്വപ്നമായി തോന്നിയിരുന്ന കാര്യം ഇപ്പോള്‍ യാഥാര്‍ത്ഥ്യമായി മാറി. അവര്‍ പ്രവേശന വാതിലില്‍ എത്തിയപ്പോള്‍, അവരെ കടന്നുപോകുവാന്‍ അനുവദിക്കേണ്ടതിനു അവിടെ ഒരു വാതില്‍ കാവല്‍ക്കാരന്റെ ആവശ്യം അവര്‍ക്കില്ലായിരുന്നു; അത് താനെ അവര്‍ക്കുമുന്നില്‍ തുറക്കുവാന്‍ ഇടയായിത്തീര്‍ന്നു. തന്നെ വിടുവിക്കുവാന്‍ വേണ്ടി ദൈവം തന്റെ ദൂതനെ അയച്ചതാണെന്നു ഇപ്പോള്‍ പത്രോസ് വാസ്തവമായി അറിഞ്ഞു.
ദൂതന് ചെയ്യുന്നതിനെക്കുറിച്ചോ അല്ലെങ്കില്‍ അവര്‍ എവിടെ പോകുന്നു എന്നതിനെ കുറിച്ചോ ദൂതനെ ചോദ്യം ചെയ്യുന്ന പത്രോസിന്റെ ഒരു ചിത്രം ഒന്ന് സങ്കല്പ്പിക്കുവാന് ശ്രമിക്കുക; അങ്ങനെയെങ്കില്‍ അവന് അന്വേഷിച്ചിരുന്ന വിടുതല്‍ അവനു പ്രാപിക്കുവാന്‍ കഴിയുമായിരുന്നില്ല. എന്നാല്‍, അവനു ഒന്നും മനസ്സിലായില്ല എങ്കില്‍ പോലും, അവന് പിന്തുടര്ന്നു, ആ യാത്രയുടെ അവസാനത്തില്‍, താന്‍ അനുഗമിച്ചത് വൃഥാവായില്ല എന്ന യാഥാര്‍ത്ഥ്യം അവന് തിരിച്ചറിഞ്ഞു.
Chapters