"കൈസര്യയിൽ ഇത്താലിക എന്ന പട്ടാളത്തിൽ കൊർന്നേല്യൊസ് എന്നു പേരുള്ളൊരു ശതാധിപൻ ഉണ്ടായിരുന്നു". (അപ്പൊ.പ്രവൃ 10:1).
കൊർന്നേല്യൊസ് ആരായിരുന്നുവെന്ന് ഈ വാക്യം വിശദീകരിക്കുന്നു. സൈന്യത്തിന്റെ ഒരു ഭാഗമായിരുന്നു ഈ പട്ടാളം, ഇത്താലിക്ക കൈസര്യയിലേക്ക് അയച്ച പട്ടാളവിഭാഗമായിരുന്നു ഇത്, കൊർന്നേല്യൊസ് ഈ പട്ടാളത്തിന്റെ അധിപനായിരുന്നു. ഈ മനുഷ്യന് ഒരുപക്ഷേ കൈസര്യയില്‍ വളരെ ബഹുമാനിക്കപ്പെട്ടവനും ഭരണാധികാരികളോടും മറ്റു ശ്രേഷ്ഠന്മാരായ ആളുകളോടുംകൂടെ ഇരുന്നവന് ആയിരുന്നിരിക്കാം.
"അവൻ ഭക്തനും തന്റെ സകല ഗൃഹത്തോടുംകൂടെ ദൈവത്തെ ഭയപ്പെടുന്നവനുമായി ജനത്തിനു വളരെ ധർമം കൊടുത്തും എപ്പോഴും ദൈവത്തോടു പ്രാർഥിച്ചും പോന്നു". (അപ്പൊ.പ്രവൃ 10:2).
തന്റെ ചുമതലകളുടെ മദ്ധ്യത്തിലും, കൊർന്നേല്യൊസ് ദൈവത്തോടും ആരാധനയോടും ഭക്തിയുള്ളവനായിരുന്നു. അവന് ദൈവത്തെ ഭയപ്പെടുന്നവന് ആയിരുന്നു,അവനും അവന്റെ സകല ഗൃഹവും അങ്ങനെയായിരുന്നു. അവന് ഒരു നല്ല നേതാവായിരുന്നിരിക്കണമെന്ന് ഈ കാര്യം എനിക്ക് ഉറപ്പുത്തരുന്നു. അത്രയും പ്രശസ്തിയുള്ള, ദൈവഭയമുള്ള ഒരു മനുഷ്യനെപറ്റി ഒന്ന് സങ്കല്പ്പിച്ചുനോക്കുക; കൈസര്യ എന്ന പട്ടണം അവന്റെ കീഴില്‍ ഭൌതീകമായും ആത്മീകമായും
സുരക്ഷിതമായിരുന്നു.
അവന് ഒരു പ്രാര്‍ത്ഥനാ മനുഷ്യന് കൂടിയായിരുന്നു. നിങ്ങളുടെ പ്രശസ്തി ദൈവത്തെ സേവിക്കുന്നതില്‍ നിന്നും നിങ്ങളെ ഒരിക്കലും തടയരുത്. നിങ്ങള്‍ ആരായിരിക്കുന്നു അഥവാ നിങ്ങള്‍ എന്ത് നേടിയിരിക്കുന്നു എന്നതിനാല്‍ ദൈവം നിങ്ങള്‍ക്ക് ഒന്നുമല്ല എന്ന ഒരു അവസ്ഥയിലേക്ക് ഒരിക്കലും വരുവാന്‍ ഇടയാകരുത്. ദൈവത്തിനു ഒരു മനുഷ്യനെ ഉയര്‍ത്തുവാനും അതുപോലെ ഒരുവനെ താഴ്ത്തുവാനും സാധിക്കും. തങ്ങള്‍ ആയിരിക്കുന്ന നല്ല സാഹചര്യം നിമിത്തം തങ്ങള്‍ക്കു അപ്പോള്‍ ദൈവത്തെ ആവശ്യമില്ല എന്ന് ചിന്തിച്ചിരുന്ന അനേകരുടെ ജീവിതത്തില്‍ ഈ വീഴ്ച സംഭവിക്കുന്നത്, കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഞാന്‍ കണ്ടിട്ടുണ്ട്.
കൊർന്നേല്യൊസ് ജനങ്ങള്‍ക്ക് ധര്‍മ്മം കൊടുത്തുവന്നു; ഈ മനുഷ്യന് ശരിക്കും മറ്റുള്ള മനുഷ്യരെക്കുറിച്ച് കരുതലുള്ളവന്‍ ആയിരുന്നു. മറ്റുള്ളവര്‍ തനിക്കു ഒന്നുമല്ല എന്ന് വിചാരിക്കത്തക്കവണ്ണം തനിക്കുതന്നെ താന്‍ തികഞ്ഞവനെന്നു തോന്നിയിരുന്നില്ല. ചില ആളുകള്‍ ദരിദ്രരെക്കുറിച്ച് സംസാരിക്കും എന്നാല്‍ പ്രായോഗീകമായി അവര്‍ക്കുവേണ്ടി ഒന്നും ചെയ്യുവാന്‍ അവര്‍ തയ്യാറല്ല. നിങ്ങള്‍ മറ്റുള്ളവരേക്കാള്‍ ഉന്നതസ്ഥാനത്ത് ആയിരിക്കുമ്പോള്‍ അനേകം ആളുകളെ സ്വാധീനിക്കുവാന്‍ നിങ്ങള്‍ക്ക് കഴിയും. കുറഞ്ഞവന്, വലിയവനാല അനുഗ്രഹിക്കപ്പെടുന്നു. ഒരു അനുഗ്രഹമായിരിക്കുവാന്‍ വേണ്ടി അനുഗ്രഹിക്കപ്പെട്ടവരാണ് നാം.
"അവൻ പകൽ ഏകദേശം ഒമ്പതാം മണി നേരത്ത് ഒരു ദർശനത്തിൽ ഒരു ദൈവദൂതൻ തന്റെ അടുക്കൽ അകത്തു വരുന്നത് സ്പഷ്ടമായി കണ്ടു; കൊർന്നേല്യൊസേ, എന്നു തന്നോടു പറയുന്നതും കേട്ടു". (അപ്പൊ.പ്രവൃ 10:3).
രണ്ടാമത്തെ വാക്യത്തില്‍ നേരത്തെ പരാമര്‍ശിച്ചിരിക്കുന്നു ഈ മനുഷ്യന് ദിനവും പ്രാര്ത്ഥിക്കുന്നവന് ആയിരുന്നുവെന്ന്, അവന്റെ വളരെ തിരക്കുള്ള കാര്യപരിപാടികളുടെ നടുവിലും, അവനു ദൈവവുമായി നിരന്തരമായ ഒരു ബന്ധമുണ്ടായിരുന്നു. ഒരു ദര്‍ശനം വ്യക്തമായി കാണുവാന്‍ തക്കവണ്ണം അവന് മതിയായ അത്മീകനായിരുന്നു. ഇവിടെ, ആത്മ നിറവുള്ള നേതൃത്വം നമുക്കുണ്ടെങ്കില്‍, നേതൃത്വ സംവിധാനം വളരെ നല്ലതായി മാറുമായിരുന്നു, ലോകംപോലും ഏറ്റവും മനോഹരമായ ഒരു സ്ഥലമായി മാറിയേനെ. ദൈവത്തിങ്കല്‍ നിന്നും ഒരു സന്ദേശം അവന്റെ അടുക്കല്‍ കൊണ്ടുവന്ന ഒരു ദൂതനെ കൊർന്നേല്യൊസിന്റെ ദര്‍ശനം വെളിപ്പെടുത്തുന്നു. അതാത് കാലഘട്ടങ്ങളിലെ ദൈവത്തിന്റെ ഹിതം മനുഷ്യര്‍ക്കു വെളിപ്പെടുത്തുവാന്‍ വേണ്ടി അയയ്ക്കപ്പെടുന്ന ദൈവത്തിന്റെ ദൂതുവാഹികള് ആകുന്നു ദൈവത്തിന്റെ ദൂതന്മാര്. ഓരോ വിശ്വാസിക്കും ഒരുപക്ഷേ ദൂതന്മാരുടെ സന്ദര്‍ശനം ഉണ്ടായിയെന്ന് വരികയില്ല, എന്നാല്‍ ദൈവം തന്റെ ആത്മാവിനാലും വചനത്താലും ഒരു സാക്ഷിയില്‍ കൂടി നമ്മോടു സംസാരിക്കുവാന്‍ ഇടയാകും.
"അവൻ അവനെ ഉറ്റുനോക്കി ഭയപരവശനായി: എന്താകുന്നു കർത്താവേ എന്നു ചോദിച്ചു. അവൻ അവനോട്: നിന്റെ പ്രാർഥനയും ധർമവും ദൈവത്തിന്റെ മുമ്പിൽ എത്തിയിരിക്കുന്നു". (അപ്പൊ.പ്രവൃ 10:4).
ഭയത്താല്‍, എന്തുകൊണ്ടാകുന്നു ഒരു ദൈവത്തിന്റെ ദൂതന് തന്നെ സന്ദര്‍ശിക്കുന്നതെന്ന് കണ്ടെത്തുവാന്‍ കൊർന്നേല്യൊസ് ആഗ്രഹിച്ചു. ദൈവം നിന്റെ പ്രാര്‍ത്ഥനയും ധര്‍മ്മവും ഓര്‍ത്തിരിക്കുന്നു കാരണം അത് ദൈവത്തിന്റെ മുമ്പാകെ ഒരു സ്മരണയായി (ഓര്‍മ്മയുടെ വഴിപാട്) എത്തിയിരിക്കുന്നുവെന്ന് അവനോടു പറയുകയുണ്ടായി. നമ്മുടെ പ്രവര്‍ത്തികള്‍ ഇപ്പോള്‍ അല്ലെങ്കില്‍ ഭാവിയില്‍ തീര്‍ച്ചയായും ധാരാളമായി സംസാരിക്കും.
"ഇപ്പോൾ യോപ്പയിലേക്ക് ആളയച്ച്, പത്രൊസ് എന്നു മറുപേരുള്ള ശിമോനെ വരുത്തുക. അവൻ തോല്ക്കൊല്ലനായ ശിമോൻ എന്നൊരുവനോടുകൂടെ പാർക്കുന്നു. അവന്റെ വീടു കടല്പുറത്ത് ആകുന്നു എന്നുപറഞ്ഞു". (അപ്പൊ.പ്രവൃ 10:5-6).
പോയി പത്രോസിനെ വിളിച്ചുകൊണ്ടുവരുവാന്‍ കൊർന്നേല്യൊസ് തന്റെ ആളെ അയയ്ക്കണമായിരുന്നു. ഇപ്പോള്‍, ആ നിര്‍ദ്ദേശം വ്യക്തതയുള്ളതാണ്; അത് കൊർന്നേല്യൊസ് തന്നെ പോകുവാന്‍ വേണ്ടിയുള്ളതല്ലായിരുന്നു; അവന് ഒരു മനുഷ്യനെ അവിടേക്കു അയയ്ക്കണമായിരുന്നു. ദൈവത്തിന്റെ പദ്ധതി സ്പഷ്ടമായും കൊർന്നേല്യൊസിനു മാത്രമല്ലായിരുന്നു മറിച്ച് അവന്റെ സകല ഗൃഹത്തിനും വേണ്ടിയായിരുന്നു. പത്രോസിനെ സംബന്ധിക്കുന്നത് എല്ലാം വെളിപ്പെടുത്തുകയും, പത്രോസ് എവിടെയാണ് പാര്‍ക്കുന്നതെന്ന് പറഞ്ഞുകൊണ്ട് അവരുടെ അന്വേഷണം ദൈവം എളുപ്പത്തിലാക്കുകയും ചെയ്യുന്നു.
"അവനോട് സംസാരിച്ച ദൂതൻ പോയശേഷം അവൻ തന്റെ വേലക്കാരിൽ രണ്ടു പേരെയും തന്റെ അടുക്കൽ അകമ്പടി നില്ക്കുന്നവരിൽ ദൈവഭക്തനായൊരു പടയാളിയെയും വിളിച്ചു സകലവും വിവരിച്ചുപറഞ്ഞു യോപ്പയിലേക്ക് അയച്ചു". (അപ്പൊ.പ്രവൃ 10:7-8).
ഉയര്‍ന്ന യശ്ശസ്സുണ്ടായിരുന്ന ഒരു മനുഷ്യനായിരുന്നു കൊർന്നേല്യൊസ്, എന്നാല്‍ പത്രോസിനെ വിളിപ്പിക്കുവനായി അവനോടു ആവശ്യപ്പെട്ടപ്പോള്‍, അവന് മടികാണിച്ചില്ല. പിന്നീട് യേശുവിന്റെ ശിഷ്യനായിത്തീര്‍ന്ന ഒരു മുക്കുവനായിരുന്നു പത്രോസ്. ഒരു ശതാധിപനായിരുന്ന കൊർന്നേല്യൊസ്, ഒരു മുക്കുവനായിരുന്ന പത്രോസിനാല്‍, ഇപ്പോള്‍ അനുഗ്രഹിക്കപ്പെടുന്നു. ഒരു മനുഷ്യന് മുഖാന്തിരം നിങ്ങളെ അനുഗ്രഹിക്കുവാന്‍ ദൈവം ആഗ്രഹിച്ചാല്‍, ഏതു മനുഷ്യനെ ഉപയോഗിക്കണമെന്ന് തീരുമാനിക്കാന്‍ നിങ്ങള്‍ തുനിയരുത്; ദൈവത്തിനു ഇഷ്ടമുള്ള പാത്രങ്ങളില്‍ കൂടി തനിക്കു ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യുവാന്‍ വേണ്ടി നിങ്ങള്‍ ദൈവത്തെ അനുവദിക്കയും അവനോടുള്ള അനുസരണത്തില്‍ നടക്കുകയും ചെയ്യുക.
നിങ്ങളുടെ പ്രശസ്തിയേക്കാൾ വളരെ താഴ്ന്ന നിലയിലുള്ള ഒരു മനുഷ്യനേയോ അഥവാ ഒരു കാര്യത്തേയോ ഉപയോഗിക്കുവാൻ ദൈവം തീരുമാനിച്ചാൽ, നിങ്ങൾ ദൈവത്തെ അനുസരിക്കുവാൻ തയ്യാറാകേണം. അരാംസൈന്യത്തിൻ്റെ സേനാപതിയായ നയമാനോട് തൻ്റെ കുഷ്ഠരോഗത്തിൽ നിന്നും വിടുതൽ പ്രാപിക്കാൻ വേണ്ടി യോർദ്ദാൻ നദിയിൽ ചെന്ന് കുളിക്കുവാനായി എലീശാ ആവശ്യപ്പെട്ടു. അവൻ്റെ യശ്ശസ്സ് നിമിത്തം അവൻ അത് അനുസരിക്കുവാൻ കൂട്ടാക്കാതിരുന്നു എങ്കിൽ, താൻ കുഷ്ഠരോഗിയായി തുടരുമായിരുന്നു. തൻ്റെ നിഗളത്തെ മാറ്റിവെച്ചു യോർദ്ദാൻ നദിയിൽ ചെന്ന് കുളിക്കുവാനായി താൻ സമ്മതിച്ചപ്പോൾ അവൻ രോഗത്തിൽ നിന്നും സൗഖ്യം പ്രാപിച്ചു.
"പിറ്റന്നാൾ അവർ യാത്രചെയ്തു പട്ടണത്തോടു സമീപിക്കുമ്പോൾ പത്രൊസ് ആറാം മണി നേരത്ത് പ്രാർഥിപ്പാൻ വെൺമാടത്തിൽ കയറി". (അപ്പൊ.പ്രവൃ 10:9).
എങ്ങനെയാണ് പ്രാർത്ഥിക്കേണ്ടതെന്ന് യേശു തന്റെ ശിഷ്യന്മാരെ പഠിപ്പിക്കുവാൻ ഇടയായി. മടുത്തു പോകാതെ പ്രാർത്ഥിക്കുവാൻ യേശു അവരോടു പറഞ്ഞു. ആദിമ സഭയുടെ നടത്തിപ്പുകാരിൽ പ്രധാനിയായിരുന്ന പത്രോസ്, വിശ്വാസികൾ എങ്ങനെ പ്രാർത്ഥിക്കണം എന്നതിൽ ഒരു നല്ല മാതൃക കാണിക്കേണ്ടത് ആകുന്നു. അവർ ഒരു യാത്രയിൽ ആയിരുന്നു എങ്കിലും പത്രോസ് ഏകദേശം ഉച്ചയായ സമയത്ത് (ആറാം മണി നേരം) പ്രാർത്ഥിക്കുവാൻ സമയം എടുത്തു.
"അവൻ വളരെ വിശന്നിട്ടു ഭക്ഷിപ്പാൻ ആഗ്രഹിച്ചു; അവർ ഒരുക്കുമ്പോഴേക്ക് അവന് ഒരു വിവശത വന്നു". അപ്പൊ.പ്രവൃ 10:10).
പത്രോസ് ദൈവത്തിന്റെ ഒരു അപ്പോസ്തലൻ ആയിരുന്നു എങ്കിലും, ഏതു സമയത്തും വിശപ്പ് അനുഭവപ്പെടത്തക്കവണ്ണം അവൻ കേവലം ഒരു മനുഷ്യനുമായിരുന്നു. അവൻ ഉപവസിച്ചതായ ദിവസങ്ങളും ഉണ്ടായിരുന്നു. അവൻ ഒരു വെണ്മാടത്തിൽ കയറിയിരിക്കുമ്പോൾ അവനു വിശക്കുകയും അങ്ങനെ അവൻ ഉറങ്ങി പോകുകയും ചെയ്തു. ചില സന്ദർഭങ്ങളിൽ നമ്മോടു സംസാരിക്കുവാൻ നമ്മുടെ വിശ്രമ സമയത്തെ പോലും ദൈവം ഉപയോഗിക്കും. നമ്മുടെ മനസ്സ് ശാന്തമായിരിക്കുമ്പോൾ നന്നായി കേൾക്കുവാൻ നമുക്ക് സാധിക്കും.
ആകാശം തുറന്നിരിക്കുന്നതും വലിയൊരു തുപ്പട്ടിപോലെ നാലു കോണും കെട്ടിയിട്ടു ഭൂമിയിലേക്ക് ഇറക്കി വിട്ടൊരു പാത്രം വരുന്നതും അവൻ കണ്ടു. അതിൽ ഭൂമിയിലെ സകലവിധ നാല്ക്കാലിയും ഇഴജാതിയും ആകാശത്തിലെ പറവയും ഉണ്ടായിരുന്നു. (അപ്പൊ.പ്രവൃ 10:11-12).
ആദിമ കാലങ്ങളിൽ ദൈവം മനുഷ്യരോട് സംസാരിക്കുവാൻ കൂടുതലായി ഉപയോഗിച്ചിരുന്ന ഒരു മാർഗ്ഗം ദർശനമായിരുന്നു. ഒരു വിവശതയില്‍ കൂടി ദൈവം പത്രോസിനോടു സംസാരിച്ചു. വിവശത എന്നത് കേവലം ഇന്ദ്രജാലക്കാരൻ്റെയും പുതുതലമുറക്കാരുടേയും മാത്രം സ്വാധീനമേഖലയല്ല.
1828 ലെ നോഹ വെബ്സ്റ്റേർസ് നിഘണ്ടു വിവശതയെ ഇപ്രകാരം നിർവചിക്കുന്നു, "ഒരു ആത്മസംതൃപ്തി; ആത്മാവ് ശരീരം വിട്ട് സ്വർഗ്ഗീയ മണ്ഡലത്തിലേക്ക് പോകുന്ന, അഥവാ ഒരു ദർശനത്തിൽ മുഴുകിയിരിക്കുന്ന ഒരു അവസ്ഥ". ഈസ്റ്റേൺ ബൈബിൾ നിഘണ്ടു അനുസരിച്ച് വിവശതയെന്നാല്, "ഒരുവൻ തന്നിൽ നിന്നും പുറത്തുവരുന്ന അവസ്ഥയാണ്". വിവശത എന്ന വാക്ക് 'എക്സ്റ്റസിസ്' എന്ന് ഗ്രീക്ക് പദത്തിൽ നിന്നും വന്നതാണ്, അതിൽ നിന്നുമാണ് ആത്മസംതൃപ്തി എന്ന പദവും ഉണ്ടായത്.
"പത്രൊസേ, എഴുന്നേറ്റ് അറുത്തു തിന്നുക എന്ന് ഒരു ശബ്ദം ഉണ്ടായി". (അപ്പൊ.പ്രവൃ 10:13).
ഇപ്പോൾ പത്രോസ് കാണുക മാത്രമല്ല; അവൻ കേൾക്കുകയും ചെയ്യുന്നു. ശബ്ദത്തോടെയുള്ള വിശദീകരണം പിന്നീട് ഇല്ലാതെ ഇങ്ങനെയുള്ള സ്വപ്നങ്ങൾ സാധാരണയായി മനസ്സിലാകില്ല. അതുകൊണ്ട് പത്രോസ് ശബ്ദമൊന്നും കേൾക്കാതെ ആ കാഴ്ച മാത്രം കണ്ടിരുന്നുവെങ്കിൽ, ആ കാര്യങ്ങളെല്ലാം സ്വർഗ്ഗത്തിൽ നിന്നും വീണത് എന്തിനാണെന്ന് മനസ്സിലാക്കുവാൻ അവനു പ്രയാസമാകുമായിരുന്നു. നമ്മുടെ ആത്മീയ കണ്ണുകൾ തുറക്കപ്പെടുമ്പോൾ, നമുക്ക് മനസ്സിലാകാത്ത കാര്യങ്ങൾ നാം കാണുമ്പോൾ, കേൾക്കുവാനുള്ള ശക്തിയ്ക്കുവേണ്ടി നാം പ്രാർത്ഥിക്കേണ്ടത് അനിവാര്യമാണ്. കണ്ട കാര്യം മനസ്സിലാകാതിരിക്കുമ്പോൾ ആ കാഴ്ച ശരിക്കും പൂർണ്ണമാകുന്നില്ല. ഈ അശുദ്ധമായ കാര്യങ്ങൾ ആകാശത്തുനിന്ന് ഇറങ്ങിവരുന്നത് മാത്രമല്ല പത്രോസ് കണ്ടത്; അത് ഭക്ഷിക്കുവാനും അവനോടു ആവശ്യപ്പെട്ടു, അത് അവനെ സംബന്ധിച്ചിടത്തോളം വളരെ ബുദ്ധിമുട്ടുള്ള ഒരു സംഗതിയായിരുന്നു.
"അതിനു പത്രൊസ്: ഒരിക്കലും പാടില്ല; കർത്താവേ, മലിനമോ അശുദ്ധമോ ആയതൊന്നും ഞാൻ ഒരുനാളും തിന്നിട്ടില്ലല്ലോ". (അപ്പൊ.പ്രവൃ 10:14).
ആകയാൽ, ഈ അശുദ്ധമായ വസ്തുക്കളെ ഭക്ഷിക്കുവാൻ പത്രോസിനോടു ആവശ്യപ്പെട്ടു, എന്നാൽ അവൻ അശുദ്ധമായതൊന്നും കഴിച്ചിട്ടില്ലാത്തതു നിമിത്തം അവൻ അതിനൂ വിസമ്മതിച്ചു. നോക്കുക, അത് ഭക്ഷിക്കുവാൻ ദൈവം പത്രോസിനോടു ആവശ്യപ്പെടുന്നതിനു മുമ്പ്, അവ അശുദ്ധമെന്ന് അവൻ തീർച്ചയായും അറിഞ്ഞിരുന്നു. ചില സന്ദർഭങ്ങളിൽ, താല്പര്യമില്ലാത്ത കാര്യങ്ങൾ നാം ചെയ്യണമെന്ന് ദൈവം ആഗ്രഹിക്കുമ്പോൾ, നാം ചെയ്യണമെന്ന് ദൈവം ആഗ്രഹിക്കുന്ന കാര്യങ്ങളുടെ പ്രത്യാഘാതങ്ങളെ കുറിച്ച് അവന് അറിയാത്തതുകൊണ്ടല്ല, പ്രത്യുത അവയിൽ നിന്നും നാം പഠിക്കണം എന്ന് ദൈവം ആഗ്രഹിക്കുന്ന കാര്യങ്ങൾ ഉള്ളതുകൊണ്ടാണ്. നിങ്ങൾക്ക് ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യാൻ ദൈവം എപ്പോഴും നിങ്ങളോടു പറയുകയില്ല, എന്നാൽ നിങ്ങൾ ചെയ്യണമെന്ന് അവൻ നിങ്ങളോടു പറയുന്ന കാര്യങ്ങൾ നിങ്ങൾക്ക് ആവശ്യമുള്ളതാകുന്നു. അതുകൊണ്ട്, എപ്പോഴൊക്കെ നിങ്ങളുടെ ഇഷ്ടം ദൈവത്തിന്റെതിൽ നിന്നും വിപരീതമായിരിക്കുന്നുവോ, അപ്പോൾ നിങ്ങളുടേത് ഒരു ഭാഗത്ത് മാറ്റിവെച്ചിട്ട് ദൈവത്തിന്റെ ഇഷ്ടം പിന്തുടരുന്നതാണ് നിങ്ങൾക്ക് ഉചിതം. അതാണ് ദൈവീക ഉദ്ദേശ പ്രകാരം ജീവിക്കുന്നതിന് വിട്ടുകൊടുക്കുന്നത്.
"ആ ശബ്ദം രണ്ടാം പ്രാവശ്യം അവനോട്: ദൈവം ശുദ്ധീകരിച്ചത് നീ മലിനമെന്നു വിചാരിക്കരുത് എന്നു പറഞ്ഞു". (അപ്പൊ.പ്രവൃ 10:15).
ആ വസ്തുക്കളെ പത്രോസ് അശുദ്ധമായതെന്ന് വിളിച്ചു, എന്നാൽ അവൻ ദൈവത്തിങ്കൽ നിന്നും ഇറങ്ങി വന്നതാണെന്ന് കണക്കാക്കുമ്പോൾ, അവയെ വീണ്ടും അശുദ്ധമെന്ന്വി ളിക്കേണ്ടതുണ്ടോ? ദൈവത്തിങ്കൽ നിന്നും വരുന്നത് എന്തുതന്നെയായാലും അത് നല്ലതും വിശുദ്ധവുമാണ്. ദൈവം ശുദ്ധീകരിക്കാത്തതിനെ നമുക്ക് തരുവാൻ അവന് സാധിക്കുകയില്ല. എന്നാൽ അശുദ്ധമായ നിലയിൽ തന്നെ നമുക്ക് അവനത് തന്നാൽ പോലും, നമ്മിൽ കൂടെ അതിനെ ശുദ്ധീകരിക്കാൻ അവൻ ആഗ്രഹിക്കുന്നു. പ്രധാനകാര്യം എന്തെന്നാൽ: ദൈവത്തോടു കൂടെ ഒന്നും തന്നെ എപ്പോഴും ഒരുപോലെ ആയിരിക്കുന്നില്ല.
"ഇങ്ങനെ മൂന്നു പ്രാവശ്യം ഉണ്ടായി; ഉടനെ പാത്രം തിരികെ ആകാശത്തിലേക്കു വലിച്ചെടുത്തു". (അപ്പൊ.പ്രവൃ 10:16).
ഈ ദർശനം വളരെ പ്രാധാന്യമുള്ളത്ആ യതുകൊണ്ട് ഇത് മൂന്നു പ്രാവശ്യം ആവർത്തിക്കപ്പെട്ടു. ദൈവത്തിൻ്റെ ഹിതം നമുക്ക് മനസ്സിലാക്കി തരുവാൻ ദൈവം ഒരു മൈൽ അധികം പോകും. ഈ ദർശനം തനിക്ക് നൽകപ്പെട്ടതിൻ്റെ കാരണം പത്രോസ് കൃത്യമായി മനസ്സിലാക്കണമായിരുന്നു. അടുത്ത്സം ഭവിക്കുവാൻ ഉള്ളതിനു വേണ്ടി നന്നായി ഒരുങ്ങുവാന്‍ ഇതവനെ സഹായിക്കും. മൂന്നാം പ്രാവശ്യത്തിനു ശേഷം ആ വസ്തുക്കൾ തിരിച്ചെടുക്കപ്പെട്ടു കാരണം പത്രോസ് കാണണമെന്ന് ദൈവം ആഗ്രഹിച്ചത് അവൻ കാണുവാൻ ഇടയാക്കിയെന്ന് ദൈവത്തിന് ഉറപ്പായിരുന്നു. പത്രോസ് തന്റെ വിശ്വാസങ്ങളിൽ മുറുകെ പിടിച്ചിരുന്നു എങ്കിൽ ആ പ്രവർത്തിയുടെ അടുത്ത പടി വെളിപ്പെടുമായിരുന്നു അല്ലെങ്കിൽ ദൈവത്തെ ഭയപ്പെട്ടു അനുസരിക്കുക. നമുക്കുവേണ്ടിയുള്ള ദൈവഹിതത്തിനു ദൈവം ഊന്നല്‍ നല്കുമ്പോള്, അതിന്റെമേല്‍ പ്രവര്‍ത്തിക്കുവാന്‍ അവന് നമ്മെ നിര്‍ബന്ധിക്കുന്നില്ല, എന്നാല്‍ നാം അവനെ അനുസരിക്കണമെന്ന് ദൈവം തീര്‍ച്ചയായും പ്രതീക്ഷിക്കുന്നു.
Chapters