അനന്തരം യഹോവ ശമൂവേലിനോട്: യിസ്രായേലിലെ രാജസ്ഥാനത്തിൽനിന്നു ഞാൻ ശൗലിനെ തള്ളിയെന്നറിഞ്ഞിരിക്കെ നീ അവനെക്കുറിച്ച് എത്രത്തോളം ദുഃഖിക്കും? കൊമ്പിൽ തൈലം നിറച്ചു പുറപ്പെടുക; ഞാൻ നിന്നെ ബേത്ലഹേമ്യനായ യിശ്ശായിയുടെ അടുക്കൽ അയയ്ക്കും; അവന്റെ മക്കളിൽ ഞാൻ ഒരു രാജാവിനെ കണ്ടിരിക്കുന്നു എന്നു കല്പിച്ചു. (1 ശമുവേല്‍ 16:1).
ഒരു മനുഷ്യന്റെ മരണമോ പരാജയമോ നിമിത്തം ദൈവത്തിന്റെ പ്രവര്‍ത്തികള്‍ നശിച്ചുപോകുവാന്‍ ദൈവം ഒരിക്കലും അനുവദിക്കയില്ല. അത് ദൈവത്തിന്റെ പ്രവര്‍ത്തിയാണ് എങ്കില്‍ ഏതു മനുഷ്യന്റെയും കഴിവുകള്‍ക്ക് അപ്പുറമായി അത് പോകുവാന്‍ ഇടയാകും.
അതിനു ശമൂവേൽ: ഞാൻ എങ്ങനെപോകും? ശൗൽ കേട്ടാൽ എന്നെ കൊല്ലും എന്നു പറഞ്ഞു. (1 ശമുവേല്‍ 16:2).
ശമുവേലിന്റെ ഭയം ന്യായമായതാണ് കാരണം ശൌല്‍ അതിനെ ഒരു രാജ്യദ്രോഹ പ്രവര്‍ത്തിയായി കാണുവാന്‍ സാദ്ധ്യതയുണ്ടായിരുന്നു.
യഹോവ ശമൂവേലിനോട്: അവന്റെ മുഖമോ പൊക്കമോ നോക്കരുത്; ഞാൻ അവനെ തള്ളിയിരിക്കുന്നു. മനുഷ്യൻ നോക്കുന്നതുപോലെയല്ല; മനുഷ്യൻ കണ്ണിനു കാണുന്നതു നോക്കുന്നു; യഹോവയോ ഹൃദയത്തെ നോക്കുന്നു എന്ന് അരുളിച്ചെയ്തു. (1 ശമുവേല്‍ 16:7).
മനുഷ്യര്‍ കാണുന്ന രീതിയില്‍ നിന്നും വ്യത്യസ്തമായ നിലയിലാണ് ദൈവം കാണുന്നത്. മനുഷ്യര്‍ ചിന്തിക്കുന്നതില്‍ നിന്നും വ്യത്യസ്തമായാണ് ദൈവം ചിന്തിക്കുന്നത്. (യെശയ്യാവ് 55:8).
നിന്റെ പുത്രന്മാർ എല്ലാവരുമായോ എന്നു ശമൂവേൽ ചോദിച്ചതിന് അവൻ: ഇനി, ഉള്ളതിൽ ഇളയവൻ ഉണ്ട്; അവൻ ആടുകളെ മേയിക്കയാകുന്നു എന്നു പറഞ്ഞു. ശമൂവേൽ യിശ്ശായിയോട്: ആളയച്ച് അവനെ വരുത്തുക; അവൻ വന്നിട്ടല്ലാതെ നാം പന്തിക്കിരിക്കയില്ല എന്നു പറഞ്ഞു. (1 ശമുവേല്‍ 16:11).
ദാവീദിന് തന്റെ കുടുംബത്തിന്റെ അകത്തു ഒരു ഉന്നത സ്ഥാനം ഇല്ലായിരുന്നുവെന്ന് ഇത് സൂചിപ്പിക്കുന്നു. ആദ്യമായി, അവന്റെ പിതാവ് അവനെക്കുറിച്ചു സംസാരിക്കുമ്പോള്‍ അവന്റെ പേരുപോലും പരാമര്‍ശിക്കുവാന്‍ അദ്ദേഹം തയ്യാറായില്ല. രണ്ടാമതായി, അവനു യാഗത്തിനുള്ള ക്ഷണം ലഭിച്ചിരുന്നില്ല. മൂന്നാമതായി, അവന് അവിടെ വരുവാനായി അവര്‍ വിളിക്കുവാനുള്ള ഒരേയൊരു കാരണം പ്രവാചകനായ ശമുവേല്‍ അവന് വരണമെന്ന് നിര്‍ബന്ധിച്ചതുകൊണ്ട് മാത്രമാണ്.
എന്നാൽ യഹോവയുടെ ആത്മാവ് ശൗലിനെ വിട്ടുമാറി; യഹോവ അയച്ച ഒരു ദുരാത്മാവ് അവനെ ബാധിച്ചു. (1 ശമുവേല്‍ 16:14).
പരിശുദ്ധാത്മാവിന്റെ അസാന്നിധ്യം ശൌലിനെ ദണ്ഡിപ്പിക്കുവാന്‍ ദുരാത്മാവിനെ അനുവദിച്ചു. ആകയാല്‍ നാം ആത്മാവിന്റെ നിറവില്‍ ആയിരിക്കുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്.
ആകയാൽ കിന്നരവായനയിൽ നിപുണനായ ഒരുത്തനെ അന്വേഷിപ്പാൻ തിരുമനസ്സുകൊണ്ട് അടിയങ്ങൾക്കു കല്പന തരേണം; എന്നാൽ ദൈവത്തിങ്കൽനിന്നു ദുരാത്മാവ് തിരുമേനിമേൽ വരുമ്പോൾ അവൻ കൈകൊണ്ടു വായിക്കയും തിരുമേനിക്കു ഭേദം വരികയും ചെയ്യും എന്നു പറഞ്ഞു. (1 ശമുവേല്‍ 16:16).
അഭിഷേകത്തോടെയുള്ള ആരാധന വിടുതല്‍ കൊണ്ടുവരും. അതുകൊണ്ട് നിങ്ങളുടെ ഭവനത്തില്‍ ആത്മീക സംഗീതത്തിന്റെ ശബ്ദം നിരന്തരമായി ഉണ്ടായിരിക്കണം.
ശൗൽ തന്റെ ഭൃത്യന്മാരോട്: കിന്നരവായനയിൽ നിപുണനായ ഒരുത്തനെ അന്വേഷിച്ചുകൊണ്ടുവരുവിൻ എന്നു കല്പിച്ചു. (1 ശമുവേല്‍ 16:17).
പാട്ടുകാര്‍ക്കും സംഗീതക്കാര്‍ക്കും ഒരു വചനം - നിങ്ങള്‍ നന്നായി പാടുകയും ഉപകരണങ്ങള്‍ വായിക്കയും ചെയ്താല്‍, നിങ്ങള്‍ രാജാക്കന്മാരുടെ മുമ്പാകെ നില്ക്കും.
ബാല്യക്കാരിൽ ഒരുത്തൻ: ബേത്ലഹേമ്യനായ യിശ്ശായിയുടെ ഒരു മകനെ ഞാൻ കണ്ടിട്ടുണ്ട്; അവൻ കിന്നരവായനയിൽ നിപുണനും പരാക്രമശാലിയും യോദ്ധാവും വാക്ചാതുര്യമുള്ളവനും കോമളനും ആകുന്നു; യഹോവയും അവനോടുകൂടെ ഉണ്ട് എന്നു പറഞ്ഞു. (1 ശമുവേല്‍ 16:18).
രാജാവിന്റെ മുമ്പാകെ നില്ക്കുവാന് ദാവീദിനെ ഇടയാക്കിയ ഏഴു യോഗ്യതകള്‍
1. ബെത്ലെഹേമ്യനായ യിശ്ശായിയുടെ ഒരു പുത്രന്
2. കിന്നരവായനയില് നിപുണന്
3. പരാക്രമശാലിയായ ഒരു മനുഷ്യന്
4. ഒരു യോദ്ധാവ്
5. വാക്ചാതുര്യമുള്ളവന
6. കോമളനായ ഒരു വ്യക്തി
7. യഹോവ അവനോടുകൂടെ ഉണ്ടായിരുന്നു.
ഒരു മനുഷ്യന്റെ മരണമോ പരാജയമോ നിമിത്തം ദൈവത്തിന്റെ പ്രവര്‍ത്തികള്‍ നശിച്ചുപോകുവാന്‍ ദൈവം ഒരിക്കലും അനുവദിക്കയില്ല. അത് ദൈവത്തിന്റെ പ്രവര്‍ത്തിയാണ് എങ്കില്‍ ഏതു മനുഷ്യന്റെയും കഴിവുകള്‍ക്ക് അപ്പുറമായി അത് പോകുവാന്‍ ഇടയാകും.
അതിനു ശമൂവേൽ: ഞാൻ എങ്ങനെപോകും? ശൗൽ കേട്ടാൽ എന്നെ കൊല്ലും എന്നു പറഞ്ഞു. (1 ശമുവേല്‍ 16:2).
ശമുവേലിന്റെ ഭയം ന്യായമായതാണ് കാരണം ശൌല്‍ അതിനെ ഒരു രാജ്യദ്രോഹ പ്രവര്‍ത്തിയായി കാണുവാന്‍ സാദ്ധ്യതയുണ്ടായിരുന്നു.
യഹോവ ശമൂവേലിനോട്: അവന്റെ മുഖമോ പൊക്കമോ നോക്കരുത്; ഞാൻ അവനെ തള്ളിയിരിക്കുന്നു. മനുഷ്യൻ നോക്കുന്നതുപോലെയല്ല; മനുഷ്യൻ കണ്ണിനു കാണുന്നതു നോക്കുന്നു; യഹോവയോ ഹൃദയത്തെ നോക്കുന്നു എന്ന് അരുളിച്ചെയ്തു. (1 ശമുവേല്‍ 16:7).
മനുഷ്യര്‍ കാണുന്ന രീതിയില്‍ നിന്നും വ്യത്യസ്തമായ നിലയിലാണ് ദൈവം കാണുന്നത്. മനുഷ്യര്‍ ചിന്തിക്കുന്നതില്‍ നിന്നും വ്യത്യസ്തമായാണ് ദൈവം ചിന്തിക്കുന്നത്. (യെശയ്യാവ് 55:8).
നിന്റെ പുത്രന്മാർ എല്ലാവരുമായോ എന്നു ശമൂവേൽ ചോദിച്ചതിന് അവൻ: ഇനി, ഉള്ളതിൽ ഇളയവൻ ഉണ്ട്; അവൻ ആടുകളെ മേയിക്കയാകുന്നു എന്നു പറഞ്ഞു. ശമൂവേൽ യിശ്ശായിയോട്: ആളയച്ച് അവനെ വരുത്തുക; അവൻ വന്നിട്ടല്ലാതെ നാം പന്തിക്കിരിക്കയില്ല എന്നു പറഞ്ഞു. (1 ശമുവേല്‍ 16:11).
ദാവീദിന് തന്റെ കുടുംബത്തിന്റെ അകത്തു ഒരു ഉന്നത സ്ഥാനം ഇല്ലായിരുന്നുവെന്ന് ഇത് സൂചിപ്പിക്കുന്നു. ആദ്യമായി, അവന്റെ പിതാവ് അവനെക്കുറിച്ചു സംസാരിക്കുമ്പോള്‍ അവന്റെ പേരുപോലും പരാമര്‍ശിക്കുവാന്‍ അദ്ദേഹം തയ്യാറായില്ല. രണ്ടാമതായി, അവനു യാഗത്തിനുള്ള ക്ഷണം ലഭിച്ചിരുന്നില്ല. മൂന്നാമതായി, അവന് അവിടെ വരുവാനായി അവര്‍ വിളിക്കുവാനുള്ള ഒരേയൊരു കാരണം പ്രവാചകനായ ശമുവേല്‍ അവന് വരണമെന്ന് നിര്‍ബന്ധിച്ചതുകൊണ്ട് മാത്രമാണ്.
എന്നാൽ യഹോവയുടെ ആത്മാവ് ശൗലിനെ വിട്ടുമാറി; യഹോവ അയച്ച ഒരു ദുരാത്മാവ് അവനെ ബാധിച്ചു. (1 ശമുവേല്‍ 16:14).
പരിശുദ്ധാത്മാവിന്റെ അസാന്നിധ്യം ശൌലിനെ ദണ്ഡിപ്പിക്കുവാന്‍ ദുരാത്മാവിനെ അനുവദിച്ചു. ആകയാല്‍ നാം ആത്മാവിന്റെ നിറവില്‍ ആയിരിക്കുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്.
ആകയാൽ കിന്നരവായനയിൽ നിപുണനായ ഒരുത്തനെ അന്വേഷിപ്പാൻ തിരുമനസ്സുകൊണ്ട് അടിയങ്ങൾക്കു കല്പന തരേണം; എന്നാൽ ദൈവത്തിങ്കൽനിന്നു ദുരാത്മാവ് തിരുമേനിമേൽ വരുമ്പോൾ അവൻ കൈകൊണ്ടു വായിക്കയും തിരുമേനിക്കു ഭേദം വരികയും ചെയ്യും എന്നു പറഞ്ഞു. (1 ശമുവേല്‍ 16:16).
അഭിഷേകത്തോടെയുള്ള ആരാധന വിടുതല്‍ കൊണ്ടുവരും. അതുകൊണ്ട് നിങ്ങളുടെ ഭവനത്തില്‍ ആത്മീക സംഗീതത്തിന്റെ ശബ്ദം നിരന്തരമായി ഉണ്ടായിരിക്കണം.
ശൗൽ തന്റെ ഭൃത്യന്മാരോട്: കിന്നരവായനയിൽ നിപുണനായ ഒരുത്തനെ അന്വേഷിച്ചുകൊണ്ടുവരുവിൻ എന്നു കല്പിച്ചു. (1 ശമുവേല്‍ 16:17).
പാട്ടുകാര്‍ക്കും സംഗീതക്കാര്‍ക്കും ഒരു വചനം - നിങ്ങള്‍ നന്നായി പാടുകയും ഉപകരണങ്ങള്‍ വായിക്കയും ചെയ്താല്‍, നിങ്ങള്‍ രാജാക്കന്മാരുടെ മുമ്പാകെ നില്ക്കും.
ബാല്യക്കാരിൽ ഒരുത്തൻ: ബേത്ലഹേമ്യനായ യിശ്ശായിയുടെ ഒരു മകനെ ഞാൻ കണ്ടിട്ടുണ്ട്; അവൻ കിന്നരവായനയിൽ നിപുണനും പരാക്രമശാലിയും യോദ്ധാവും വാക്ചാതുര്യമുള്ളവനും കോമളനും ആകുന്നു; യഹോവയും അവനോടുകൂടെ ഉണ്ട് എന്നു പറഞ്ഞു. (1 ശമുവേല്‍ 16:18).
രാജാവിന്റെ മുമ്പാകെ നില്ക്കുവാന് ദാവീദിനെ ഇടയാക്കിയ ഏഴു യോഗ്യതകള്‍
1. ബെത്ലെഹേമ്യനായ യിശ്ശായിയുടെ ഒരു പുത്രന്
2. കിന്നരവായനയില് നിപുണന്
3. പരാക്രമശാലിയായ ഒരു മനുഷ്യന്
4. ഒരു യോദ്ധാവ്
5. വാക്ചാതുര്യമുള്ളവന
6. കോമളനായ ഒരു വ്യക്തി
7. യഹോവ അവനോടുകൂടെ ഉണ്ടായിരുന്നു.
Chapters