എന്നാൽ ദാവീദ് യെഹൂദായിലെ ബേത്ലഹേമിൽ യിശ്ശായി എന്നു പേരുള്ള ഒരു എഫ്രാത്യന്റെ മകൻ ആയിരുന്നു; യിശ്ശായിക്ക് എട്ടു മക്കൾ ഉണ്ടായിരുന്നു; അവൻ ശൗലിന്റെ കാലത്ത് വയസ്സുചെന്ന വൃദ്ധനായിരുന്നു. (1 ശമുവേല്‍ 17:12).
ബെത്ലെഹേമില്‍ നിന്നുള്ളതോ അല്ലെങ്കില്‍ അവിടെ ജീവിച്ചവരോ ആയ അനേകം ആളുകളുടെ പേരുകള്‍ ബൈബിളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അവരില്‍ എട്ടുപേര്‍ പ്രത്യേകമായി പ്രാധനപ്പെട്ടവരാണ്:
1). എലിമെലേക്ക്, അവന്റെ ഭാര്യ നവോമി, അവരുടെ പുത്രന്മാരായ മഹ്ളോനും കില്ല്യോനും.
ഈ കുടുംബം, ബെത്ലെഹേമില്‍ നിന്നുള്ളവരായിരുന്നു എന്നാല്‍ അവരുടെ സ്വന്തദേശത്ത് ഒരു ക്ഷാമം ഉണ്ടായപ്പോള്‍ അവര്‍ മോവാബില്‍ ചെന്നു താമസിച്ചു. മോവാബില്‍ ആയിരിക്കുമ്പോള്‍, എലിമെലേക്ക് മരിച്ചുപോയി, അവന്റെ പുത്രന്മാരായ മഹ്ളോനും കില്ല്യോനും മോവാബ്യ സ്ത്രീകളെ വിവാഹം കഴിച്ചതിനു ശേഷം അവരും മരിച്ചുപോയി. (അവര്‍ അവിടെനിന്നു ഭാര്യമാരെ തിരഞ്ഞെടുത്തതുകൊണ്ട് അത് അവരുടെ മരണത്തിനു കാരണമായി എന്നല്ല സൂചിപ്പിക്കുന്നത്). (രൂത്ത് 1:1-5 വരെ കാണുക).
2) മോവാബ്യസ്ത്രീയായ രൂത്ത്.
എലിമെലെക്കിന്റെയും നവോമിയുടേയും പുത്രന്മാരില് ഒരുവന്റെ ഭാര്യയായിരുന്നു രൂത്ത്. പുരുഷന്മാരെല്ലാം മരിച്ചതിനു ശേഷം തന്റെ സ്വന്തദേശമായ ബെത്ലെഹേമിലേക്ക് മടങ്ങിപോകുവാന്‍ നവോമി തീരുമാനിച്ചു. രൂത്തും തന്റെ അമ്മായിയമ്മയോടുകൂടെ മടങ്ങിവന്നു ബെത്ലേഹേമിനെ തന്റെ ഭവനമാക്കി മാറ്റി. പുരുഷാധിപത്യമുള്ള ഒരു സമൂഹത്തില്‍ പുത്രന്മാരില്ലാത്ത രണ്ടു വിധവകള്‍, നവോമിയും രൂത്തും സഹായത്തിനു ആരുമില്ലാത്ത അവസ്ഥയിലായിത്തീര്ന്നു. (രൂത്ത് 1:6-22 വരെ കാണുക).
3) ബോവസ്, എലിമെലെക്കിന്റെ കുടുംബത്തില്‍ നിന്നുള്ള നവോമിയുടെ ചാര്ച്ചക്കാരന്.
ബോവസ് ധനികനും ബഹുമാന്യനുമായ ഒരു മനുഷ്യന് ആയിരുന്നു. അവന്റെ വയലിലായിരുന്നു രൂത്ത് തനിക്കും തന്റെ അമ്മായിയമ്മയ്ക്കും ആവശ്യമായ ആഹാരത്തിനായി കാലാ പെറുക്കുവാന്‍ പോയത്. (കാലാ പെറുക്കുന്നതിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കായി ആവര്‍ത്തനം 24:14-24 വരെ നോക്കുക). ധാന്യം മെതിക്കുന്ന കളത്തിലേക്ക് അപകടസാധ്യത വകവെയ്ക്കാതെ രൂത്ത് ചെന്നിട്ട്, ബോവസിന്റെ കാല്ക്കീഴില് നിന്നും പുതപ്പു മാറ്റി അവിടെ കിടന്നു, അപ്പോള്‍ ബോവസ് താന്‍ അവളുടെ ചാര്‍ച്ചയില്‍പ്പെട്ട വീണ്ടെടുപ്പുക്കാരന് ആകയാല്‍ വേണ്ട ഉത്തരവാദിത്വം നിറവേറ്റാമെന്ന് രൂത്തിനു ഉറപ്പുകൊടുത്തു. വാക്കുപാലിക്കുന്ന മനുഷ്യന് ആകകൊണ്ടു ബോവസ് പറഞ്ഞതുപോലെ ചെയ്യുകയും അങ്ങനെ രൂത്ത് അവന്റെ ഭാര്യയാകുകയും ചെയ്തു. രൂത്ത് 2:1, 4:12 നോക്കുക. ചാര്‍ച്ചക്കാരനായ വീണ്ടെടുപ്പുക്കാരനെകുറിച്ചും ചെരിപ്പ് അഴിച്ചു കൊടുക്കുന്നതിനെ കുറിച്ചും കൂടുതല്‍ അറിയുവാന്‍ ആവര്‍ത്തനം 25:5-9 വരെ നോക്കുക).
4) ഓബെദ്, ബോവസിന്റെയും രൂത്തിന്റെയും മകന്
ഓബെദ്, ബോവസിന്റെയും രൂത്തിന്റെയും മകനും യിശ്ശായിയുടെ പിതാവും ആയിരുന്നു. (രൂത്ത് 4:13-17).
5) ഓബെദിന്റെ മകനും, ദാവീദിന്റെ പിതാവുമായിരുന്ന യിശ്ശായി.
യിസ്രായേലിന്റെ രാജാവായിരിക്കുന്നതില് നിന്നും യഹോവ ശൌലിനെ തള്ളിയതിനുശേഷം, ദൈവം തന്റെ പ്രവാചകനായ ശമുവേലിനെ ബെത്ലെഹെമ്യനായ യിശ്ശായിയുടെ അടുക്കലേക്ക് അയച്ചു കാരണം യിശ്ശായിയുടെ പുത്രന്മാരില് ഒരുവനെ രാജാവായി ദൈവം തിരഞ്ഞെടുത്തിരുന്നു. യിശ്ശായിയുടെ മൂത്ത പുത്രന്മാര് ഏഴുപേരും ശമുവേലിന്റെ മുമ്പാകെ വന്നു, എന്നാല്‍ ഒരുവന് കൂടിയുണ്ടായിരുന്നു, ഉള്ളതില്‍ ഏറ്റവും ഇളയവന്, അവന് ആടുകളെ നോക്കുന്നവനായിരുന്നു, യഹോവ അവനെയാണ് തിരഞ്ഞെടുത്തത്. (1 ശമുവേല്‍ 16:1-13 കാണുക).
6) യിശ്ശായിയുടെ മകനും, യിസ്രായേലിന്റെ രാജാവുമായിരുന്ന ദാവീദ്.
ദാവീദിന്റെ ചരിത്രം 1 ശമുവേല്‍ അദ്ധ്യായം 16 മുതല്‍ 2 ശമുവേല്‍ മുഴുവനിലുമായി പറഞ്ഞിരിക്കുന്നു. ദാവീദിനെ സംബന്ധിച്ചു പറയുവാന്‍ അത്രയും ഉണ്ടായിരുന്നുവോ - ഇടയനെന്ന ബെത്ലെഹെമിലെ തന്റെ തൊഴില്‍, അവന് ഗോലിയാത്തിനെ പരാജയപ്പെടുത്തിയത്, ശൌലിനു താന്‍ ചെയ്ത സേവനവും പിന്നീട് അവന് ശൌലിനെ വിട്ടു ഓടിപോയതും, അവന്റെ സൈന്യത്തിന്റെ വിജയങ്ങള്‍, ബെത്ശേബയുമായുള്ള തന്റെ പാപം, ആ പാപത്തില്‍നിന്നുള്ള തന്റെ മാനസാന്തരവും മടങ്ങിവരവും, സങ്കീര്‍ത്തനങ്ങളില്‍ തെളിവായി നില്ക്കുന്ന ആരാധന്യ്ക്കുള്ള അവന്റെ താല്പര്യം - എന്നാല്‍ ഒരുപക്ഷേ ഏറ്റവും പ്രധാനപ്പെട്ട കാര്യം ദൈവം വാഗ്ദത്തം ചെയ്ത ഒരുവനായിരുന്നു ദാവീദ് എന്നതായിരുന്നു, "നിന്റെ ഗൃഹവും നിന്റെ രാജത്വവും എന്റെ മുമ്പാകെ എന്നേക്കും സ്ഥിരമായിരിക്കും; നിന്റെ സിംഹാസനവും എന്നേക്കും ഉറച്ചിരിക്കും". (2 ശമുവേല്‍ 7:16).
7) "ദാവീദിന്റെ ഭവനത്തില്‍ നിന്നും കുടുംബത്തില്‍ നിന്നുമുള്ള" ഒരു പിന്തുടര്ച്ചക്കാരനായ യോസേഫ്.
ദാവീദിന്റെ സന്തതിപരമ്പരയില്‍ പെട്ടവന് എന്ന നിലയില്‍, യോസേഫിനു തന്റെ സ്വന്ത പട്ടണമായ, "ബെത്ലെഹേം എന്ന് വിളിക്കപ്പെട്ടിരുന്ന ദാവീദിന്റെ പട്ടണത്തിലേക്ക്" ഔഗുസ്തൊസ് കൈസരുടെ കാലത്ത് പേര്‍വഴി ചാര്ത്തപ്പെടെണ്ടതിനായി മടങ്ങേണ്ടതായി വന്നു. അവനും ഗര്‍ഭവതിയായ തന്റെ ഭാര്യ മറിയയും ബെത്ലെഹെമിലേക്ക് യാത്രയായി, അവര്‍ അവിടെ ആയിരിക്കുമ്പോള്‍, അവള് ഒരു മകനെ പ്രസവിച്ചു. (ലൂക്കോസ് 2:1-7 വരെ നോക്കുക).
8) "അബ്രാഹാമിന്റെ പുത്രനായ ദാവീദിന്റെ പുത്രനായ മിശിഹയായ" യേശു.
യോസേഫിന്റെയും മറിയയുടേയും ആദ്യജാതനായ യേശു, (മത്തായി 1:1), പ്രവാചകനായ മീഖാ പ്രവചിച്ചതുപോലെ ബെത്ലെഹെമില്‍ ജനിക്കുകയുണ്ടായി, "നീയോ, ബേത്ലഹേം എഫ്രാത്തേ, നീ യെഹൂദാസഹസ്രങ്ങളിൽ ചെറുതായിരുന്നാലും യിസ്രായേലിന് അധിപതിയായിരിക്കേണ്ടുന്നവൻ എനിക്കു നിന്നിൽനിന്ന് ഉദ്ഭവിച്ചു വരും; അവന്റെ ഉദ്ഭവം പണ്ടേ ഉള്ളതും പുരാതനമായതും തന്നെ". (മീഖാ 5:2). ദാവീദിന്റെ പുത്രനായ, മിശിഹയായ യേശു ബെത്ലെഹെമില്‍ ജനിച്ചു, "വഴിയമ്പലത്തിൽ അവർക്ക് സ്ഥലം ഇല്ലായ്കയാൽ അവനെ പശുത്തൊട്ടിയിൽ കിടത്തി". (ലൂക്കോസ് 2:7).
അപ്പോൾ ദാവീദ് തന്റെ അടുക്കൽ നില്ക്കുന്നവരോട്: "ഈ ഫെലിസ്ത്യനെ കൊന്ന് യിസ്രായേലിൽനിന്നു നിന്ദയെ നീക്കിക്കളയുന്നവന് എന്തു കൊടുക്കും? ജീവനുള്ള ദൈവത്തിന്റെ സേനകളെ നിന്ദിപ്പാൻ ഈ അഗ്രചർമിയായ ഫെലിസ്ത്യൻ ആർ" എന്നു പറഞ്ഞു. (1 ശമുവേല്‍ 17:26).
മറ്റുള്ള പടയാളികള്‍ ആ യുദ്ധത്തിന്റെ അപകടത്തെക്കുറിച്ചും അല്ലെങ്കില്‍ വിജയിക്കുവാന്‍ പോകുന്ന ഭൌതീകമായ പ്രതിഫലങ്ങളെക്കുറിച്ചും മാത്രം ചിന്തിച്ചിരിക്കുമ്പോള്‍, ദാവീദ് മാത്രം യിസ്രായേലിന്റെ പ്രശസ്തിയെ സംബന്ധിച്ചും ജീവനുള്ള ദൈവത്തിന്റെ പുകഴ്ച്ചയെ സംബന്ധിച്ചും ശ്രദ്ധയുള്ളവനായിരുന്നു എന്ന് മനസ്സിലാക്കാം.
45ദാവീദ് ഫെലിസ്ത്യനോടു പറഞ്ഞത്: നീ വാളും കുന്തവും വേലുമായി എന്റെ നേരേ വരുന്നു; ഞാനോ നീ നിന്ദിച്ചിട്ടുള്ള യിസ്രായേൽനിരകളുടെ ദൈവമായ സൈന്യങ്ങളുടെ യഹോവയുടെ നാമത്തിൽ നിന്റെ നേരേ വരുന്നു. 46യഹോവ ഇന്നു നിന്നെ എന്റെ കൈയിൽ ഏല്പിക്കും; ഞാൻ നിന്നെ കൊന്ന് നിന്റെ തല ഛേദിച്ചുകളയും; അത്രയുമല്ല ഞാൻ ഇന്ന് ഫെലിസ്ത്യസൈന്യങ്ങളുടെ ശവങ്ങളെ ആകാശത്തിലെ പക്ഷികൾക്കും ഭൂമിയിലെ മൃഗങ്ങൾക്കും ഇരയാക്കും; യിസ്രായേലിൽ ഒരു ദൈവം ഉണ്ടെന്ന് സർവഭൂമിയും അറിയും. 47 യഹോവ വാൾകൊണ്ടും കുന്തംകൊണ്ടുമല്ല രക്ഷിക്കുന്നത് എന്ന് ഈ സംഘമെല്ലാം അറിവാൻ ഇടവരും; യുദ്ധം യഹോവയ്ക്കുള്ളത്; അവൻ നിങ്ങളെ ഞങ്ങളുടെ കൈയിൽ ഏല്പിച്ചുതരും.
ഗോലിയാത്ത് തന്നോടു സംസാരിക്കുവാന്‍ മാത്രമായി ദാവീദ് അനുവദിച്ചില്ല; അവന് തിരിച്ചു അവനോടും സംസാരിച്ചു. നിങ്ങളുടെ പര്‍വ്വതങ്ങളോട് സംസാരിക്കുക. ദൈവം എന്ത് പറയുന്നു എന്നതും സാഹചര്യങ്ങളെ ദൈവം എങ്ങനെ കാണുന്നു എന്നതും ഏറ്റുപറയുന്നത് ആത്മീക പോരാട്ടത്തില്‍ പ്രധാനപ്പെട്ട കാര്യങ്ങളാണ്.
ദാവീദ് ഫെലിസ്ത്യന്റെ നേരേ ചെല്ലുന്നതു ശൗൽ കണ്ടപ്പോൾ സേനാധിപതിയായ അബ്നേരിനോട്: അബ്നേരേ, ഈ ബാല്യക്കാരൻ ആരുടെ മകൻ എന്നു ചോദിച്ചതിന് അബ്നേർ: രാജാവേ, തിരുമേനിയാണ ഞാൻ അറിയുന്നില്ല എന്നു പറഞ്ഞു . (1 ശമുവേല്‍ 17:55).
അഥവാ, ഒരുപക്ഷേ ശൌലിനു സത്യമായും അവനെ തിരിച്ചറിയുവാന്‍ കഴിയാതെയിരുന്നത് ആയിരിക്കാം. ചിലര്‍ ചിന്തിക്കുന്നത് ദാവീദ് ശൌലിനുവേണ്ടി തിരശ്ശീലയ്ക്കു പിന്നില്‍ നിന്നുകൊണ്ട് കാര്യങ്ങളെ ചെയ്യുവാന്‍ ഇടയായിയെന്നാണ്, അതുകൊണ്ട് ശൌല്‍ ഒരിക്കലും അവന്റെ മുഖം കണ്ടിരുന്നില്ല. മറ്റുചിലര്‍ വിചാരിക്കുന്നത് ദുരാത്മാവു നിമിത്തം ശൌല്‍ പൂര്‍ണ്ണമായും തന്റെ ശരിയായ ബോധത്തില്‍ അല്ലായിരുന്നു എന്നാണ്. ദാവീദ് അവന്റെ സമയം മുഴുവനും കൊട്ടാരത്തില്‍ ചിലവഴിക്കാതെ ആടുകളെ മേയിക്കേണ്ടതിനു തന്റെ വീട്ടില്‍ പോകുമായിരുന്നു എന്ന കാര്യവും നമുക്കറിയാം. (1 ശമുവേല്‍ 17:15). ദാവീദ് ശൌലില് നിന്നും ദൂരത്തിലായിരുന്ന കാലത്ത് അവന്റെ രൂപഭാവത്തില്‍ മാറ്റം വന്നിരിക്കുവാനും സാദ്ധ്യതയുണ്ട്, ആകയാല്‍ പെട്ടെന്ന് ശൌലിനു ദാവീദിനെ തിരിച്ചറിയുവാന്‍ സാധിച്ചില്ല. ശൌല്‍ ദാവീദിനെ "യ്യൌവനക്കാരന്" എന്ന് വിളിക്കുമ്പോള്‍ അത് അര്‍ത്ഥമാക്കുന്നത്, പൂര്‍ണ്ണമായി വളര്‍ന്ന, പക്വത പ്രാപിച്ച, വിവാഹപ്രായമായ ഒരുവന് എന്നാണ്.
ദാവീദ് പിന്നെയും: സിംഹത്തിന്റെ കൈയിൽനിന്നും കരടിയുടെ കൈയിൽനിന്നും എന്നെ രക്ഷിച്ച യഹോവ ഈ ഫെലിസ്ത്യന്റെ കൈയിൽനിന്നും എന്നെ രക്ഷിക്കും എന്നു പറഞ്ഞു. ശൗൽ ദാവീദിനോട്: ചെല്ലുക; യഹോവ നിന്നോടുകൂടെ ഇരിക്കും എന്നു പറഞ്ഞു. (1 ശമുവേല്‍17:37).
'ദൈവവുമായി ഒരു ചരിത്രമുണ്ടാകുക' എന്ന് പറയുന്ന ഒരു കാര്യമുണ്ട്, ദൈവം മുമ്പ് എപ്പോഴോ നിങ്ങളുടെ ജീവിതത്തില്‍ വെളിപ്പെട്ടിട്ടുണ്ട് എന്നാണതിനര്‍ത്ഥം. ഇത് ദൈവത്തിനായി വലിയ കാര്യങ്ങള്‍ ചെയ്യുവാനായി പരിശ്രമിക്കുവാന്‍ ആവശ്യമായ വിശ്വാസം നിങ്ങള്‍ക്ക് തരും. ദാവീദ് മുമ്പ് ഒരു സിംഹത്തേയും ഒരു കരടിയേയും കൊല്ലുവാന്‍ ഇടയായി, ആ കാരണത്താല്‍ ഗോലിയാത്തിനെയും എതിര്‍ക്കുവാന്‍ അവനു കഴിഞ്ഞു.
ബെത്ലെഹേമില്‍ നിന്നുള്ളതോ അല്ലെങ്കില്‍ അവിടെ ജീവിച്ചവരോ ആയ അനേകം ആളുകളുടെ പേരുകള്‍ ബൈബിളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അവരില്‍ എട്ടുപേര്‍ പ്രത്യേകമായി പ്രാധനപ്പെട്ടവരാണ്:
1). എലിമെലേക്ക്, അവന്റെ ഭാര്യ നവോമി, അവരുടെ പുത്രന്മാരായ മഹ്ളോനും കില്ല്യോനും.
ഈ കുടുംബം, ബെത്ലെഹേമില്‍ നിന്നുള്ളവരായിരുന്നു എന്നാല്‍ അവരുടെ സ്വന്തദേശത്ത് ഒരു ക്ഷാമം ഉണ്ടായപ്പോള്‍ അവര്‍ മോവാബില്‍ ചെന്നു താമസിച്ചു. മോവാബില്‍ ആയിരിക്കുമ്പോള്‍, എലിമെലേക്ക് മരിച്ചുപോയി, അവന്റെ പുത്രന്മാരായ മഹ്ളോനും കില്ല്യോനും മോവാബ്യ സ്ത്രീകളെ വിവാഹം കഴിച്ചതിനു ശേഷം അവരും മരിച്ചുപോയി. (അവര്‍ അവിടെനിന്നു ഭാര്യമാരെ തിരഞ്ഞെടുത്തതുകൊണ്ട് അത് അവരുടെ മരണത്തിനു കാരണമായി എന്നല്ല സൂചിപ്പിക്കുന്നത്). (രൂത്ത് 1:1-5 വരെ കാണുക).
2) മോവാബ്യസ്ത്രീയായ രൂത്ത്.
എലിമെലെക്കിന്റെയും നവോമിയുടേയും പുത്രന്മാരില് ഒരുവന്റെ ഭാര്യയായിരുന്നു രൂത്ത്. പുരുഷന്മാരെല്ലാം മരിച്ചതിനു ശേഷം തന്റെ സ്വന്തദേശമായ ബെത്ലെഹേമിലേക്ക് മടങ്ങിപോകുവാന്‍ നവോമി തീരുമാനിച്ചു. രൂത്തും തന്റെ അമ്മായിയമ്മയോടുകൂടെ മടങ്ങിവന്നു ബെത്ലേഹേമിനെ തന്റെ ഭവനമാക്കി മാറ്റി. പുരുഷാധിപത്യമുള്ള ഒരു സമൂഹത്തില്‍ പുത്രന്മാരില്ലാത്ത രണ്ടു വിധവകള്‍, നവോമിയും രൂത്തും സഹായത്തിനു ആരുമില്ലാത്ത അവസ്ഥയിലായിത്തീര്ന്നു. (രൂത്ത് 1:6-22 വരെ കാണുക).
3) ബോവസ്, എലിമെലെക്കിന്റെ കുടുംബത്തില്‍ നിന്നുള്ള നവോമിയുടെ ചാര്ച്ചക്കാരന്.
ബോവസ് ധനികനും ബഹുമാന്യനുമായ ഒരു മനുഷ്യന് ആയിരുന്നു. അവന്റെ വയലിലായിരുന്നു രൂത്ത് തനിക്കും തന്റെ അമ്മായിയമ്മയ്ക്കും ആവശ്യമായ ആഹാരത്തിനായി കാലാ പെറുക്കുവാന്‍ പോയത്. (കാലാ പെറുക്കുന്നതിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കായി ആവര്‍ത്തനം 24:14-24 വരെ നോക്കുക). ധാന്യം മെതിക്കുന്ന കളത്തിലേക്ക് അപകടസാധ്യത വകവെയ്ക്കാതെ രൂത്ത് ചെന്നിട്ട്, ബോവസിന്റെ കാല്ക്കീഴില് നിന്നും പുതപ്പു മാറ്റി അവിടെ കിടന്നു, അപ്പോള്‍ ബോവസ് താന്‍ അവളുടെ ചാര്‍ച്ചയില്‍പ്പെട്ട വീണ്ടെടുപ്പുക്കാരന് ആകയാല്‍ വേണ്ട ഉത്തരവാദിത്വം നിറവേറ്റാമെന്ന് രൂത്തിനു ഉറപ്പുകൊടുത്തു. വാക്കുപാലിക്കുന്ന മനുഷ്യന് ആകകൊണ്ടു ബോവസ് പറഞ്ഞതുപോലെ ചെയ്യുകയും അങ്ങനെ രൂത്ത് അവന്റെ ഭാര്യയാകുകയും ചെയ്തു. രൂത്ത് 2:1, 4:12 നോക്കുക. ചാര്‍ച്ചക്കാരനായ വീണ്ടെടുപ്പുക്കാരനെകുറിച്ചും ചെരിപ്പ് അഴിച്ചു കൊടുക്കുന്നതിനെ കുറിച്ചും കൂടുതല്‍ അറിയുവാന്‍ ആവര്‍ത്തനം 25:5-9 വരെ നോക്കുക).
4) ഓബെദ്, ബോവസിന്റെയും രൂത്തിന്റെയും മകന്
ഓബെദ്, ബോവസിന്റെയും രൂത്തിന്റെയും മകനും യിശ്ശായിയുടെ പിതാവും ആയിരുന്നു. (രൂത്ത് 4:13-17).
5) ഓബെദിന്റെ മകനും, ദാവീദിന്റെ പിതാവുമായിരുന്ന യിശ്ശായി.
യിസ്രായേലിന്റെ രാജാവായിരിക്കുന്നതില് നിന്നും യഹോവ ശൌലിനെ തള്ളിയതിനുശേഷം, ദൈവം തന്റെ പ്രവാചകനായ ശമുവേലിനെ ബെത്ലെഹെമ്യനായ യിശ്ശായിയുടെ അടുക്കലേക്ക് അയച്ചു കാരണം യിശ്ശായിയുടെ പുത്രന്മാരില് ഒരുവനെ രാജാവായി ദൈവം തിരഞ്ഞെടുത്തിരുന്നു. യിശ്ശായിയുടെ മൂത്ത പുത്രന്മാര് ഏഴുപേരും ശമുവേലിന്റെ മുമ്പാകെ വന്നു, എന്നാല്‍ ഒരുവന് കൂടിയുണ്ടായിരുന്നു, ഉള്ളതില്‍ ഏറ്റവും ഇളയവന്, അവന് ആടുകളെ നോക്കുന്നവനായിരുന്നു, യഹോവ അവനെയാണ് തിരഞ്ഞെടുത്തത്. (1 ശമുവേല്‍ 16:1-13 കാണുക).
6) യിശ്ശായിയുടെ മകനും, യിസ്രായേലിന്റെ രാജാവുമായിരുന്ന ദാവീദ്.
ദാവീദിന്റെ ചരിത്രം 1 ശമുവേല്‍ അദ്ധ്യായം 16 മുതല്‍ 2 ശമുവേല്‍ മുഴുവനിലുമായി പറഞ്ഞിരിക്കുന്നു. ദാവീദിനെ സംബന്ധിച്ചു പറയുവാന്‍ അത്രയും ഉണ്ടായിരുന്നുവോ - ഇടയനെന്ന ബെത്ലെഹെമിലെ തന്റെ തൊഴില്‍, അവന് ഗോലിയാത്തിനെ പരാജയപ്പെടുത്തിയത്, ശൌലിനു താന്‍ ചെയ്ത സേവനവും പിന്നീട് അവന് ശൌലിനെ വിട്ടു ഓടിപോയതും, അവന്റെ സൈന്യത്തിന്റെ വിജയങ്ങള്‍, ബെത്ശേബയുമായുള്ള തന്റെ പാപം, ആ പാപത്തില്‍നിന്നുള്ള തന്റെ മാനസാന്തരവും മടങ്ങിവരവും, സങ്കീര്‍ത്തനങ്ങളില്‍ തെളിവായി നില്ക്കുന്ന ആരാധന്യ്ക്കുള്ള അവന്റെ താല്പര്യം - എന്നാല്‍ ഒരുപക്ഷേ ഏറ്റവും പ്രധാനപ്പെട്ട കാര്യം ദൈവം വാഗ്ദത്തം ചെയ്ത ഒരുവനായിരുന്നു ദാവീദ് എന്നതായിരുന്നു, "നിന്റെ ഗൃഹവും നിന്റെ രാജത്വവും എന്റെ മുമ്പാകെ എന്നേക്കും സ്ഥിരമായിരിക്കും; നിന്റെ സിംഹാസനവും എന്നേക്കും ഉറച്ചിരിക്കും". (2 ശമുവേല്‍ 7:16).
7) "ദാവീദിന്റെ ഭവനത്തില്‍ നിന്നും കുടുംബത്തില്‍ നിന്നുമുള്ള" ഒരു പിന്തുടര്ച്ചക്കാരനായ യോസേഫ്.
ദാവീദിന്റെ സന്തതിപരമ്പരയില്‍ പെട്ടവന് എന്ന നിലയില്‍, യോസേഫിനു തന്റെ സ്വന്ത പട്ടണമായ, "ബെത്ലെഹേം എന്ന് വിളിക്കപ്പെട്ടിരുന്ന ദാവീദിന്റെ പട്ടണത്തിലേക്ക്" ഔഗുസ്തൊസ് കൈസരുടെ കാലത്ത് പേര്‍വഴി ചാര്ത്തപ്പെടെണ്ടതിനായി മടങ്ങേണ്ടതായി വന്നു. അവനും ഗര്‍ഭവതിയായ തന്റെ ഭാര്യ മറിയയും ബെത്ലെഹെമിലേക്ക് യാത്രയായി, അവര്‍ അവിടെ ആയിരിക്കുമ്പോള്‍, അവള് ഒരു മകനെ പ്രസവിച്ചു. (ലൂക്കോസ് 2:1-7 വരെ നോക്കുക).
8) "അബ്രാഹാമിന്റെ പുത്രനായ ദാവീദിന്റെ പുത്രനായ മിശിഹയായ" യേശു.
യോസേഫിന്റെയും മറിയയുടേയും ആദ്യജാതനായ യേശു, (മത്തായി 1:1), പ്രവാചകനായ മീഖാ പ്രവചിച്ചതുപോലെ ബെത്ലെഹെമില്‍ ജനിക്കുകയുണ്ടായി, "നീയോ, ബേത്ലഹേം എഫ്രാത്തേ, നീ യെഹൂദാസഹസ്രങ്ങളിൽ ചെറുതായിരുന്നാലും യിസ്രായേലിന് അധിപതിയായിരിക്കേണ്ടുന്നവൻ എനിക്കു നിന്നിൽനിന്ന് ഉദ്ഭവിച്ചു വരും; അവന്റെ ഉദ്ഭവം പണ്ടേ ഉള്ളതും പുരാതനമായതും തന്നെ". (മീഖാ 5:2). ദാവീദിന്റെ പുത്രനായ, മിശിഹയായ യേശു ബെത്ലെഹെമില്‍ ജനിച്ചു, "വഴിയമ്പലത്തിൽ അവർക്ക് സ്ഥലം ഇല്ലായ്കയാൽ അവനെ പശുത്തൊട്ടിയിൽ കിടത്തി". (ലൂക്കോസ് 2:7).
അപ്പോൾ ദാവീദ് തന്റെ അടുക്കൽ നില്ക്കുന്നവരോട്: "ഈ ഫെലിസ്ത്യനെ കൊന്ന് യിസ്രായേലിൽനിന്നു നിന്ദയെ നീക്കിക്കളയുന്നവന് എന്തു കൊടുക്കും? ജീവനുള്ള ദൈവത്തിന്റെ സേനകളെ നിന്ദിപ്പാൻ ഈ അഗ്രചർമിയായ ഫെലിസ്ത്യൻ ആർ" എന്നു പറഞ്ഞു. (1 ശമുവേല്‍ 17:26).
മറ്റുള്ള പടയാളികള്‍ ആ യുദ്ധത്തിന്റെ അപകടത്തെക്കുറിച്ചും അല്ലെങ്കില്‍ വിജയിക്കുവാന്‍ പോകുന്ന ഭൌതീകമായ പ്രതിഫലങ്ങളെക്കുറിച്ചും മാത്രം ചിന്തിച്ചിരിക്കുമ്പോള്‍, ദാവീദ് മാത്രം യിസ്രായേലിന്റെ പ്രശസ്തിയെ സംബന്ധിച്ചും ജീവനുള്ള ദൈവത്തിന്റെ പുകഴ്ച്ചയെ സംബന്ധിച്ചും ശ്രദ്ധയുള്ളവനായിരുന്നു എന്ന് മനസ്സിലാക്കാം.
45ദാവീദ് ഫെലിസ്ത്യനോടു പറഞ്ഞത്: നീ വാളും കുന്തവും വേലുമായി എന്റെ നേരേ വരുന്നു; ഞാനോ നീ നിന്ദിച്ചിട്ടുള്ള യിസ്രായേൽനിരകളുടെ ദൈവമായ സൈന്യങ്ങളുടെ യഹോവയുടെ നാമത്തിൽ നിന്റെ നേരേ വരുന്നു. 46യഹോവ ഇന്നു നിന്നെ എന്റെ കൈയിൽ ഏല്പിക്കും; ഞാൻ നിന്നെ കൊന്ന് നിന്റെ തല ഛേദിച്ചുകളയും; അത്രയുമല്ല ഞാൻ ഇന്ന് ഫെലിസ്ത്യസൈന്യങ്ങളുടെ ശവങ്ങളെ ആകാശത്തിലെ പക്ഷികൾക്കും ഭൂമിയിലെ മൃഗങ്ങൾക്കും ഇരയാക്കും; യിസ്രായേലിൽ ഒരു ദൈവം ഉണ്ടെന്ന് സർവഭൂമിയും അറിയും. 47 യഹോവ വാൾകൊണ്ടും കുന്തംകൊണ്ടുമല്ല രക്ഷിക്കുന്നത് എന്ന് ഈ സംഘമെല്ലാം അറിവാൻ ഇടവരും; യുദ്ധം യഹോവയ്ക്കുള്ളത്; അവൻ നിങ്ങളെ ഞങ്ങളുടെ കൈയിൽ ഏല്പിച്ചുതരും.
ഗോലിയാത്ത് തന്നോടു സംസാരിക്കുവാന്‍ മാത്രമായി ദാവീദ് അനുവദിച്ചില്ല; അവന് തിരിച്ചു അവനോടും സംസാരിച്ചു. നിങ്ങളുടെ പര്‍വ്വതങ്ങളോട് സംസാരിക്കുക. ദൈവം എന്ത് പറയുന്നു എന്നതും സാഹചര്യങ്ങളെ ദൈവം എങ്ങനെ കാണുന്നു എന്നതും ഏറ്റുപറയുന്നത് ആത്മീക പോരാട്ടത്തില്‍ പ്രധാനപ്പെട്ട കാര്യങ്ങളാണ്.
ദാവീദ് ഫെലിസ്ത്യന്റെ നേരേ ചെല്ലുന്നതു ശൗൽ കണ്ടപ്പോൾ സേനാധിപതിയായ അബ്നേരിനോട്: അബ്നേരേ, ഈ ബാല്യക്കാരൻ ആരുടെ മകൻ എന്നു ചോദിച്ചതിന് അബ്നേർ: രാജാവേ, തിരുമേനിയാണ ഞാൻ അറിയുന്നില്ല എന്നു പറഞ്ഞു . (1 ശമുവേല്‍ 17:55).
അഥവാ, ഒരുപക്ഷേ ശൌലിനു സത്യമായും അവനെ തിരിച്ചറിയുവാന്‍ കഴിയാതെയിരുന്നത് ആയിരിക്കാം. ചിലര്‍ ചിന്തിക്കുന്നത് ദാവീദ് ശൌലിനുവേണ്ടി തിരശ്ശീലയ്ക്കു പിന്നില്‍ നിന്നുകൊണ്ട് കാര്യങ്ങളെ ചെയ്യുവാന്‍ ഇടയായിയെന്നാണ്, അതുകൊണ്ട് ശൌല്‍ ഒരിക്കലും അവന്റെ മുഖം കണ്ടിരുന്നില്ല. മറ്റുചിലര്‍ വിചാരിക്കുന്നത് ദുരാത്മാവു നിമിത്തം ശൌല്‍ പൂര്‍ണ്ണമായും തന്റെ ശരിയായ ബോധത്തില്‍ അല്ലായിരുന്നു എന്നാണ്. ദാവീദ് അവന്റെ സമയം മുഴുവനും കൊട്ടാരത്തില്‍ ചിലവഴിക്കാതെ ആടുകളെ മേയിക്കേണ്ടതിനു തന്റെ വീട്ടില്‍ പോകുമായിരുന്നു എന്ന കാര്യവും നമുക്കറിയാം. (1 ശമുവേല്‍ 17:15). ദാവീദ് ശൌലില് നിന്നും ദൂരത്തിലായിരുന്ന കാലത്ത് അവന്റെ രൂപഭാവത്തില്‍ മാറ്റം വന്നിരിക്കുവാനും സാദ്ധ്യതയുണ്ട്, ആകയാല്‍ പെട്ടെന്ന് ശൌലിനു ദാവീദിനെ തിരിച്ചറിയുവാന്‍ സാധിച്ചില്ല. ശൌല്‍ ദാവീദിനെ "യ്യൌവനക്കാരന്" എന്ന് വിളിക്കുമ്പോള്‍ അത് അര്‍ത്ഥമാക്കുന്നത്, പൂര്‍ണ്ണമായി വളര്‍ന്ന, പക്വത പ്രാപിച്ച, വിവാഹപ്രായമായ ഒരുവന് എന്നാണ്.
ദാവീദ് പിന്നെയും: സിംഹത്തിന്റെ കൈയിൽനിന്നും കരടിയുടെ കൈയിൽനിന്നും എന്നെ രക്ഷിച്ച യഹോവ ഈ ഫെലിസ്ത്യന്റെ കൈയിൽനിന്നും എന്നെ രക്ഷിക്കും എന്നു പറഞ്ഞു. ശൗൽ ദാവീദിനോട്: ചെല്ലുക; യഹോവ നിന്നോടുകൂടെ ഇരിക്കും എന്നു പറഞ്ഞു. (1 ശമുവേല്‍17:37).
'ദൈവവുമായി ഒരു ചരിത്രമുണ്ടാകുക' എന്ന് പറയുന്ന ഒരു കാര്യമുണ്ട്, ദൈവം മുമ്പ് എപ്പോഴോ നിങ്ങളുടെ ജീവിതത്തില്‍ വെളിപ്പെട്ടിട്ടുണ്ട് എന്നാണതിനര്‍ത്ഥം. ഇത് ദൈവത്തിനായി വലിയ കാര്യങ്ങള്‍ ചെയ്യുവാനായി പരിശ്രമിക്കുവാന്‍ ആവശ്യമായ വിശ്വാസം നിങ്ങള്‍ക്ക് തരും. ദാവീദ് മുമ്പ് ഒരു സിംഹത്തേയും ഒരു കരടിയേയും കൊല്ലുവാന്‍ ഇടയായി, ആ കാരണത്താല്‍ ഗോലിയാത്തിനെയും എതിര്‍ക്കുവാന്‍ അവനു കഴിഞ്ഞു.
Join our WhatsApp Channel
Chapters