പ്രവാസികൾ യിസ്രായേലിന്റെ ദൈവമായ യഹോവയ്ക്കു മന്ദിരം പണിയുന്നു എന്നു യെഹൂദായുടെയും ബെന്യാമീന്റെയും വൈരികൾ കേട്ടപ്പോൾ. (എസ്രാ 4:1).
എസ്രാ മൂന്നാം അദ്ധ്യായത്തിലെ അവസാന ഭാഗത്ത് കാണുന്ന ആലയത്തിന്റെ സമര്‍പ്പണ ശുശ്രൂഷയുടെ ശബ്ദം പിരിഞ്ഞുപോയ ഈ ആളുകള്‍ കേട്ടപ്പോള്‍ യെരുശലെമില്‍ സ്ഥിരമായ ഒരു ദൈവസാന്നിധ്യത്തിന്റെ സ്ഥലം യെഹൂദന്മാര്‍ പുനസ്ഥാപിക്കുന്നതില്‍ അവര്‍ ജാഗരൂകരായിത്തീര്ന്നു.
അവർ സെരുബ്ബാബേലിന്റെയും പിതൃഭവനത്തലവന്മാരുടെയും അടുക്കൽ വന്ന് അവരോട്: ഞങ്ങൾ നിങ്ങളോടുകൂടെ പണിയട്ടെ; നിങ്ങളുടെ ദൈവത്തെ നിങ്ങളെന്നപോലെ ഞങ്ങളും അന്വേഷിക്കയും ഞങ്ങൾ അവന്, ഞങ്ങളെ ഇവിടെ കൊണ്ടുവന്ന അശ്ശൂർരാജാവായ എസർ- ഹദ്ദോന്റെ കാലംമുതൽ യാഗം കഴിക്കയും ചെയ്തുപോരുന്നു എന്നു പറഞ്ഞു. (എസ്രാ 4:2).
അവര്‍ എതിരാളികള്‍ ആയിരുന്നുവെങ്കിലും, പണിയുന്ന കാര്യത്തില്‍ ഒരുമിച്ചു നില്ക്കുവാനുള്ള താല്പര്യം അവര്‍ പ്രകടിപ്പിച്ചു. അവര്‍ ആ പണികളില്‍ സഹകരിക്കുവാന്‍ ആഗ്രഹിച്ചത് ഒന്നുകില്‍ അതിനകത്ത് നിന്നുകൊണ്ട് അതിനെ തകര്‍ക്കാം അല്ലെങ്കില്‍ തങ്ങള്‍ക്കു നേട്ടമുണ്ടാകുന്ന ദിശയില്‍ ആ പണിയെ കൊണ്ടുപോകാം എന്ന ലക്ഷ്യത്തോടെ ആയിരുന്നു.
അതിന് സെരുബ്ബാബേലും യേശുവയും ശേഷം യിസ്രായേൽപിതൃഭവനത്തലവന്മാരും അവരോട്: ഞങ്ങളുടെ ദൈവത്തിന്റെ ആലയം പണിയുന്നതിൽ നിങ്ങൾക്ക് ഞങ്ങളുമായി കാര്യമൊന്നുമില്ല; പാർസിരാജാവായ കോരെശ്രാജാവ് ഞങ്ങളോടു കല്പിച്ചതുപോലെ ഞങ്ങൾ തന്നെ, യിസ്രായേലിന്റെ ദൈവമായ യഹോവയ്ക്ക് അതു പണിതുകൊള്ളാം എന്നു പറഞ്ഞു. (എസ്രാ 4:3).
പ്രയോജനകരമെന്ന് തോന്നിപ്പിക്കുന്ന ഒരു സഹകരണം നിരാകരിക്കുക എന്നത് കൈക്കൊള്ളുവാന്‍ ആവശ്യമായ വിശ്വാസത്തിന്റെ ഒരു പ്രധാനപ്പെട്ട നടപടിയാണ്. വിശ്വാസത്തിന്റെ ആളുകള്‍ പലപ്പോഴും ഈ തെറ്റിന്റെ ഇരകള്‍ ആയിത്തീര്‍ന്നിട്ടുണ്ട്, അതിന്റെ ഫലമായി, അവര്‍ തങ്ങളുടെ വിശ്വാസത്തോടും ദര്‍ശനത്തോടും യോജിക്കാത്ത ആളുകളുമായി തങ്ങളെത്തന്നെ ബന്ധപ്പെടുത്തിയിട്ടുണ്ട്.
ആകയാൽ ദേശനിവാസികൾ യെഹൂദാജനത്തിന് ധൈര്യക്ഷയം വരുത്തി പണിയാതിരിക്കേണ്ടതിന് അവരെ പേടിപ്പിച്ചു. (എസ്രാ 4:4).
കൂട്ടുകെട്ട് നിരാകരിച്ചതിനോടുള്ള ഈ പ്രതികരണം അവര്‍ക്ക് രഹസ്യത്തിലുണ്ടായിരുന്ന വിദ്വേഷമുള്ള ഉദ്ദേശങ്ങളെ തുറന്നുകാട്ടുവാന്‍ ഇടയാക്കിത്തീര്‍ത്തു. ഗൂഢമായ ഒരു കൂട്ടുകെട്ട് രൂപീകരിച്ചു ആ പദ്ധതിയെ ദുര്‍ബ്ബലപ്പെടുത്തുന്നതില്‍ അവര്‍ പരാജയപ്പെട്ടുവെങ്കിലും, അവരുടെ മറ്റൊരു പദ്ധതി ജോലിക്കാരെ നിരുത്സാഹപ്പെടുത്തുകയും, പണിയുന്നവര്‍ക്ക് പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയും, കൊരേശ് രാജാവിന്റെ അടുക്കല്‍ ചെന്നു ജോലിക്കാര്‍ക്ക് എതിരെ സംസാരിക്കയും ചെയ്തുകൊണ്ട് പണി തടയുക എന്നതായിരുന്നു.
അങ്ങനെ യെരൂശലേമിലെ ദൈവാലയത്തിന്റെ പണി മുടങ്ങി; പാർസിരാജാവായ ദാര്യാവേശിന്റെ വാഴ്ചയുടെ രണ്ടാം ആണ്ടുവരെ പണി മുടങ്ങിക്കിടന്നു. (എസ്രാ 4:24).
എസ്രാ 4:4-23 വരെയുള്ള സമഗ്രമായ നിരീക്ഷണത്തില്‍ വളരെ വിശദമായി വിവരിച്ചിരിക്കുന്ന ശമര്യക്കാരുടെ ദുഷ്ടമായ തന്ത്രങ്ങള്‍ മുഖാന്തിരം, ഈ എതിരാളികള്‍ ഏകദേശം 15 വര്‍ഷത്തോളം ആ പണി നിര്ത്തിവെയ്പ്പിക്കുന്നതില് വിജയിക്കുവാന്‍ ഇടയായി.
പണികള്‍ താമസിപ്പിക്കുക എന്നത് മാത്രമായിരുന്നു അവരുടെ വിജയം, അതിനെ തകര്‍ക്കാന്‍ കഴിഞ്ഞില്ല അങ്ങനെ ദര്യാവേശിന്റെ വാഴ്ചയുടെ രണ്ടാം ആണ്ടില്‍ പണികള്‍ പുനരാരംഭിക്കുവാന്‍ ഇടയയിത്തീര്ന്നു.
എസ്രാ മൂന്നാം അദ്ധ്യായത്തിലെ അവസാന ഭാഗത്ത് കാണുന്ന ആലയത്തിന്റെ സമര്‍പ്പണ ശുശ്രൂഷയുടെ ശബ്ദം പിരിഞ്ഞുപോയ ഈ ആളുകള്‍ കേട്ടപ്പോള്‍ യെരുശലെമില്‍ സ്ഥിരമായ ഒരു ദൈവസാന്നിധ്യത്തിന്റെ സ്ഥലം യെഹൂദന്മാര്‍ പുനസ്ഥാപിക്കുന്നതില്‍ അവര്‍ ജാഗരൂകരായിത്തീര്ന്നു.
അവർ സെരുബ്ബാബേലിന്റെയും പിതൃഭവനത്തലവന്മാരുടെയും അടുക്കൽ വന്ന് അവരോട്: ഞങ്ങൾ നിങ്ങളോടുകൂടെ പണിയട്ടെ; നിങ്ങളുടെ ദൈവത്തെ നിങ്ങളെന്നപോലെ ഞങ്ങളും അന്വേഷിക്കയും ഞങ്ങൾ അവന്, ഞങ്ങളെ ഇവിടെ കൊണ്ടുവന്ന അശ്ശൂർരാജാവായ എസർ- ഹദ്ദോന്റെ കാലംമുതൽ യാഗം കഴിക്കയും ചെയ്തുപോരുന്നു എന്നു പറഞ്ഞു. (എസ്രാ 4:2).
അവര്‍ എതിരാളികള്‍ ആയിരുന്നുവെങ്കിലും, പണിയുന്ന കാര്യത്തില്‍ ഒരുമിച്ചു നില്ക്കുവാനുള്ള താല്പര്യം അവര്‍ പ്രകടിപ്പിച്ചു. അവര്‍ ആ പണികളില്‍ സഹകരിക്കുവാന്‍ ആഗ്രഹിച്ചത് ഒന്നുകില്‍ അതിനകത്ത് നിന്നുകൊണ്ട് അതിനെ തകര്‍ക്കാം അല്ലെങ്കില്‍ തങ്ങള്‍ക്കു നേട്ടമുണ്ടാകുന്ന ദിശയില്‍ ആ പണിയെ കൊണ്ടുപോകാം എന്ന ലക്ഷ്യത്തോടെ ആയിരുന്നു.
അതിന് സെരുബ്ബാബേലും യേശുവയും ശേഷം യിസ്രായേൽപിതൃഭവനത്തലവന്മാരും അവരോട്: ഞങ്ങളുടെ ദൈവത്തിന്റെ ആലയം പണിയുന്നതിൽ നിങ്ങൾക്ക് ഞങ്ങളുമായി കാര്യമൊന്നുമില്ല; പാർസിരാജാവായ കോരെശ്രാജാവ് ഞങ്ങളോടു കല്പിച്ചതുപോലെ ഞങ്ങൾ തന്നെ, യിസ്രായേലിന്റെ ദൈവമായ യഹോവയ്ക്ക് അതു പണിതുകൊള്ളാം എന്നു പറഞ്ഞു. (എസ്രാ 4:3).
പ്രയോജനകരമെന്ന് തോന്നിപ്പിക്കുന്ന ഒരു സഹകരണം നിരാകരിക്കുക എന്നത് കൈക്കൊള്ളുവാന്‍ ആവശ്യമായ വിശ്വാസത്തിന്റെ ഒരു പ്രധാനപ്പെട്ട നടപടിയാണ്. വിശ്വാസത്തിന്റെ ആളുകള്‍ പലപ്പോഴും ഈ തെറ്റിന്റെ ഇരകള്‍ ആയിത്തീര്‍ന്നിട്ടുണ്ട്, അതിന്റെ ഫലമായി, അവര്‍ തങ്ങളുടെ വിശ്വാസത്തോടും ദര്‍ശനത്തോടും യോജിക്കാത്ത ആളുകളുമായി തങ്ങളെത്തന്നെ ബന്ധപ്പെടുത്തിയിട്ടുണ്ട്.
ആകയാൽ ദേശനിവാസികൾ യെഹൂദാജനത്തിന് ധൈര്യക്ഷയം വരുത്തി പണിയാതിരിക്കേണ്ടതിന് അവരെ പേടിപ്പിച്ചു. (എസ്രാ 4:4).
കൂട്ടുകെട്ട് നിരാകരിച്ചതിനോടുള്ള ഈ പ്രതികരണം അവര്‍ക്ക് രഹസ്യത്തിലുണ്ടായിരുന്ന വിദ്വേഷമുള്ള ഉദ്ദേശങ്ങളെ തുറന്നുകാട്ടുവാന്‍ ഇടയാക്കിത്തീര്‍ത്തു. ഗൂഢമായ ഒരു കൂട്ടുകെട്ട് രൂപീകരിച്ചു ആ പദ്ധതിയെ ദുര്‍ബ്ബലപ്പെടുത്തുന്നതില്‍ അവര്‍ പരാജയപ്പെട്ടുവെങ്കിലും, അവരുടെ മറ്റൊരു പദ്ധതി ജോലിക്കാരെ നിരുത്സാഹപ്പെടുത്തുകയും, പണിയുന്നവര്‍ക്ക് പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയും, കൊരേശ് രാജാവിന്റെ അടുക്കല്‍ ചെന്നു ജോലിക്കാര്‍ക്ക് എതിരെ സംസാരിക്കയും ചെയ്തുകൊണ്ട് പണി തടയുക എന്നതായിരുന്നു.
അങ്ങനെ യെരൂശലേമിലെ ദൈവാലയത്തിന്റെ പണി മുടങ്ങി; പാർസിരാജാവായ ദാര്യാവേശിന്റെ വാഴ്ചയുടെ രണ്ടാം ആണ്ടുവരെ പണി മുടങ്ങിക്കിടന്നു. (എസ്രാ 4:24).
എസ്രാ 4:4-23 വരെയുള്ള സമഗ്രമായ നിരീക്ഷണത്തില്‍ വളരെ വിശദമായി വിവരിച്ചിരിക്കുന്ന ശമര്യക്കാരുടെ ദുഷ്ടമായ തന്ത്രങ്ങള്‍ മുഖാന്തിരം, ഈ എതിരാളികള്‍ ഏകദേശം 15 വര്‍ഷത്തോളം ആ പണി നിര്ത്തിവെയ്പ്പിക്കുന്നതില് വിജയിക്കുവാന്‍ ഇടയായി.
പണികള്‍ താമസിപ്പിക്കുക എന്നത് മാത്രമായിരുന്നു അവരുടെ വിജയം, അതിനെ തകര്‍ക്കാന്‍ കഴിഞ്ഞില്ല അങ്ങനെ ദര്യാവേശിന്റെ വാഴ്ചയുടെ രണ്ടാം ആണ്ടില്‍ പണികള്‍ പുനരാരംഭിക്കുവാന്‍ ഇടയയിത്തീര്ന്നു.