എന്നാൽ ഹഗ്ഗായിപ്രവാചകനും ഇദ്ദോവിന്റെ മകൻ സെഖര്യാവും എന്ന പ്രവാചകന്മാർ യെഹൂദായിലും യെരൂശലേമിലുമുള്ള യെഹൂദന്മാരോട് തങ്ങളുടെമേൽ വിളിക്കപ്പെട്ട യിസ്രായേലിന്റെ ദൈവത്തിന്റെ നാമത്തിൽ പ്രവചിച്ചു. 2 അങ്ങനെ ശെയൽതീയേലിന്റെ മകനായ സെരുബ്ബാബേലും യോസാദാക്കിന്റെ മകനായ യേശുവയും എഴുന്നേറ്റ് യെരൂശലേമിലെ ദൈവാലയം പണിവാൻ തുടങ്ങി; ദൈവത്തിന്റെ പ്രവാചകന്മാർ അവരോടുകൂടെ ഇരുന്ന് അവരെ സഹായിച്ചു. (എസ്രാ 5:1-2).
ദൈവ നാമത്തിലുള്ള ഏതൊരു പ്രവര്‍ത്തിയും അഭിവൃദ്ധി പ്രാപിക്കേണ്ടതിന്, പ്രവചന ശബ്ദം ഉണ്ടായിരിക്കണം. ദൈവവുമായി ബന്ധമുള്ള പ്രവാചകന്മാരെ നമുക്ക് ആവശ്യമാണ്.
ആ കാലത്ത് നദിക്ക് ഇക്കരെയുള്ള ദേശാധിപതിയായ തത്നായിയും ശെഥർ-ബോസ്നായിയും അവരുടെ കൂട്ടക്കാരും അവരുടെ അടുക്കൽ വന്ന് അവരോട്: ഈ ആലയം പണിവാനും ഈ മതിൽ കെട്ടുവാനും നിങ്ങൾക്ക് ആർ കല്പന തന്നു എന്നു ചോദിച്ചു. (എസ്രാ 5:3).
ഇതിനുമുമ്പ് ഏകദേശം 15 വര്‍ഷത്തോളം പണി തടസ്സപ്പെടുത്തിയ ശമര്യക്കാരുമായി താരതമ്യം ചെയ്യുമ്പോള്‍, തത്നായിക്ക് വളരെയധികം യുക്തി സംബന്ധമായ വീക്ഷണം ഉള്ളതായി മനസ്സിലാക്കാം. കര്‍ത്താവിന്റെ വേലയെ എതിര്‍ക്കുന്ന എല്ലാവര്ക്കും പകനിറഞ്ഞ അഥവാ വിദ്വേഷമുള്ള ഉദ്ദേശം ഇല്ലെന്നാണ് ഇത് നമ്മോടു വിശദീകരിക്കുന്നത്; മറിച്ച് ചിലര്‍ ഒരു ജോലിയെന്ന നിലയിലോ അല്ലെങ്കില്‍ നടപടിക്രമം എന്ന നിലയിലോ ഇത് ചെയ്യുന്നു.
രാജാവിനെ ബോധിപ്പിപ്പാൻ: ഞങ്ങൾ യെഹൂദാസംസ്ഥാനത്തിൽ മഹാദൈവത്തിന്റെ ആലയത്തിലേക്കു ചെന്നു; അത് അവർ വലിയ കല്ലുകൊണ്ടു പണിയുന്നു. ചുവരിന്മേൽ ഉത്തരം കയറ്റുന്നു; അവർ ജാഗ്രതയായി പണിനടത്തുന്നു; അവർക്കു സാധിച്ചും വരുന്നു. (എസ്രാ 5:8).
വലിയ കല്ലുകൊണ്ടുള്ള പണി കണ്ടപ്പോള്‍ ദേശാധിപതിയായ തത്നായി സംശയാലുവായി മാറിയിരിക്കാം; യെഹൂദന്മാര്‍ ഒരു ആലയമാണോ അഥവാ ഒരു കോട്ടയാണോ പണിയുന്നതെന്നു അദ്ദേഹം ഊഹിക്കുവാന്‍ അവര്‍ ഇടയാക്കി.
പൌരാണീകമായ കിഴക്കന്‍ ദേശങ്ങളിലെ പണികള്‍ പലപ്പോഴും കല്ലുകളുടെയും ഇഷ്ടികകളുടേയും പാളിയുടെ ഇടയില്‍ ഇടവിട്ടിടവിട്ടു മരത്തിന്റെ പാളികളും കൊണ്ടുള്ളതായിരുന്നു. രൂപകല്പനയിലെ ഈ ഘടകം, പ്രദേശത്തിന്റെ ചരിത്രത്തിലെ കാര്യമായ ഭാഗത്തിനു വേണ്ടി താരതമ്യേന വ്യാപകമായത് ആയിരുന്നു, മാത്രമല്ല ഇത് ഒരുപക്ഷേ കെട്ടിടം ഭൂമികുലുക്കത്തെ ചെറുക്കുവാനുള്ള ഒരു പരിശ്രമത്തില്‍ നിന്നും ഉടലെടുത്തതാകാം.
ദൈവ നാമത്തിലുള്ള ഏതൊരു പ്രവര്‍ത്തിയും അഭിവൃദ്ധി പ്രാപിക്കേണ്ടതിന്, പ്രവചന ശബ്ദം ഉണ്ടായിരിക്കണം. ദൈവവുമായി ബന്ധമുള്ള പ്രവാചകന്മാരെ നമുക്ക് ആവശ്യമാണ്.
ആ കാലത്ത് നദിക്ക് ഇക്കരെയുള്ള ദേശാധിപതിയായ തത്നായിയും ശെഥർ-ബോസ്നായിയും അവരുടെ കൂട്ടക്കാരും അവരുടെ അടുക്കൽ വന്ന് അവരോട്: ഈ ആലയം പണിവാനും ഈ മതിൽ കെട്ടുവാനും നിങ്ങൾക്ക് ആർ കല്പന തന്നു എന്നു ചോദിച്ചു. (എസ്രാ 5:3).
ഇതിനുമുമ്പ് ഏകദേശം 15 വര്‍ഷത്തോളം പണി തടസ്സപ്പെടുത്തിയ ശമര്യക്കാരുമായി താരതമ്യം ചെയ്യുമ്പോള്‍, തത്നായിക്ക് വളരെയധികം യുക്തി സംബന്ധമായ വീക്ഷണം ഉള്ളതായി മനസ്സിലാക്കാം. കര്‍ത്താവിന്റെ വേലയെ എതിര്‍ക്കുന്ന എല്ലാവര്ക്കും പകനിറഞ്ഞ അഥവാ വിദ്വേഷമുള്ള ഉദ്ദേശം ഇല്ലെന്നാണ് ഇത് നമ്മോടു വിശദീകരിക്കുന്നത്; മറിച്ച് ചിലര്‍ ഒരു ജോലിയെന്ന നിലയിലോ അല്ലെങ്കില്‍ നടപടിക്രമം എന്ന നിലയിലോ ഇത് ചെയ്യുന്നു.
രാജാവിനെ ബോധിപ്പിപ്പാൻ: ഞങ്ങൾ യെഹൂദാസംസ്ഥാനത്തിൽ മഹാദൈവത്തിന്റെ ആലയത്തിലേക്കു ചെന്നു; അത് അവർ വലിയ കല്ലുകൊണ്ടു പണിയുന്നു. ചുവരിന്മേൽ ഉത്തരം കയറ്റുന്നു; അവർ ജാഗ്രതയായി പണിനടത്തുന്നു; അവർക്കു സാധിച്ചും വരുന്നു. (എസ്രാ 5:8).
വലിയ കല്ലുകൊണ്ടുള്ള പണി കണ്ടപ്പോള്‍ ദേശാധിപതിയായ തത്നായി സംശയാലുവായി മാറിയിരിക്കാം; യെഹൂദന്മാര്‍ ഒരു ആലയമാണോ അഥവാ ഒരു കോട്ടയാണോ പണിയുന്നതെന്നു അദ്ദേഹം ഊഹിക്കുവാന്‍ അവര്‍ ഇടയാക്കി.
പൌരാണീകമായ കിഴക്കന്‍ ദേശങ്ങളിലെ പണികള്‍ പലപ്പോഴും കല്ലുകളുടെയും ഇഷ്ടികകളുടേയും പാളിയുടെ ഇടയില്‍ ഇടവിട്ടിടവിട്ടു മരത്തിന്റെ പാളികളും കൊണ്ടുള്ളതായിരുന്നു. രൂപകല്പനയിലെ ഈ ഘടകം, പ്രദേശത്തിന്റെ ചരിത്രത്തിലെ കാര്യമായ ഭാഗത്തിനു വേണ്ടി താരതമ്യേന വ്യാപകമായത് ആയിരുന്നു, മാത്രമല്ല ഇത് ഒരുപക്ഷേ കെട്ടിടം ഭൂമികുലുക്കത്തെ ചെറുക്കുവാനുള്ള ഒരു പരിശ്രമത്തില്‍ നിന്നും ഉടലെടുത്തതാകാം.