ഇവരെ ഞാൻ അഹവായിലേക്ക് ഒഴുകുന്ന ആറ്റിനരികെ കൂട്ടിവരുത്തി; അവിടെ ഞങ്ങൾ മൂന്നു ദിവസം പാളയമടിച്ചു പാർത്തു; ഞാൻ ജനത്തെയും പുരോഹിതന്മാരെയും പരിശോധിച്ചുനോക്കിയപ്പോൾ ലേവ്യരിൽ ആരെയും അവിടെ കണ്ടില്ല. (എസ്രാ 8:15).
എസ്രാ ലേവ്യരെ തിരഞ്ഞെടുക്കുവാനായി താമസിച്ചപ്പോള്‍ യെരുശലെമിലേക്ക് മടങ്ങുവാന്‍ എസ്രാ നടത്തിയ പുരോഗതികള്‍ മുടങ്ങുവാന്‍ ഇടയായി. അതുല്യമായ ഒരു ജോലി ചെയ്യുവാന്‍ വേണ്ടി ഈ പുരുഷന്മാര് വിളിക്കപെട്ടവര്‍ ആയിരുന്നുവെങ്കിലും, അവരില്‍ ചുരുക്കം ചിലര്‍ മാത്രമാണ് അനിവാര്യമായ സമയത്ത് മുന്‍പോട്ടു വന്ന് സഹായിക്കുവാന്‍ മനസ്സുവെച്ചത്. ദൈവ രാജ്യത്തിലെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള നമ്മുടെ പങ്കാളിത്തം സുഗമമാക്കുവാന്‍ നമുക്ക് ഓരോരുത്തര്‍ക്കും ദൈവം പ്രത്യേകമായ പാടവങ്ങള്‍ നല്‍കിയിട്ടുണ്ട്. (റോമര്‍ 12:4-8).
അവിടെ വെറുതെ ഇരുന്നു നിയമനം ലഭിക്കുവാനായി കാത്തിരിക്കേണ്ട ആവശ്യമില്ല; പകരം സന്നദ്ധസേവകനായി സഹായിക്കുവാനുള്ള വഴികള്‍ക്കായി നോക്കുക. ദൈവം ചെയ്യുന്ന ഒരു പ്രവര്‍ത്തി പിടിച്ചുവെച്ചുകൊണ്ട് അതിനു ഒരു തടസ്സമായി മാറരുത്. പത്രോസ് എഴുതിയിരിക്കുന്നത് ഇങ്ങനെയാണ്, "ഓരോരുത്തനു വരം ലഭിച്ചതുപോലെ വിവിധമായുള്ള ദൈവകൃപയുടെ നല്ല ഗൃഹവിചാരകന്മാരായി അതിനെക്കൊണ്ട് അന്യോന്യം ശുശ്രൂഷിപ്പിൻ". (1പത്രോസ് 4:10).
അനന്തരം ഞങ്ങൾ ഞങ്ങളുടെ ദൈവത്തിന്റെ സന്നിധിയിൽ ഞങ്ങളെത്തന്നെ താഴ്ത്തേണ്ടതിനും ഞങ്ങൾക്കും ഞങ്ങളുടെ കുഞ്ഞുകുട്ടികൾക്കും ഞങ്ങളുടെ സകല സമ്പത്തിനുംവേണ്ടി ശുഭയാത്ര അവനോടു യാചിക്കേണ്ടതിനും ഞാൻ അവിടെ അഹവാ ആറ്റിന്റെ അരികെവച്ച് ഒരു ഉപവാസം പ്രസിദ്ധപ്പെടുത്തി. ഞങ്ങളുടെ ദൈവത്തിന്റെ കൈ അവനെ അന്വേഷിക്കുന്ന ഏവർക്കും അനുകൂലമായും അവനെ ഉപേക്ഷിക്കുന്ന ഏവർക്കും പ്രതികൂലമായും ഇരിക്കുന്നു എന്നു ഞങ്ങൾ രാജാവിനോടു പറഞ്ഞിരുന്നതുകൊണ്ട് വഴിയിൽ ശത്രുവിന്റെ നേരേ ഞങ്ങൾക്കു തുണയായിരിക്കേണ്ടതിന് പടയാളികളെയും കുതിരച്ചേവകരെയും രാജാവിനോടു ചോദിപ്പാൻ ഞാൻ ലജ്ജിച്ചിരുന്നു. അങ്ങനെ ഞങ്ങൾ ഉപവസിച്ചു ഞങ്ങളുടെ ദൈവത്തോട് അതിനെക്കുറിച്ചു പ്രാർഥിച്ചു; അവൻ ഞങ്ങളുടെ പ്രാർഥന കേട്ടു. (എസ്രാ 8:21-23).
പല സാഹചര്യങ്ങളിലും ഞാനും നിങ്ങളും ചെയ്യുവാന്‍ മടിക്കുന്ന ചില കാര്യങ്ങളാണ് എസ്രാ ചെയ്തത്. രാജാവിന്റെ മുമ്പാകെ സാക്ഷ്യം വഹിച്ചതില്‍ കൂടി തന്റെ സാക്ഷ്യത്തിന് അനുസരിച്ച് ജീവിക്കേണ്ട ഒരു സ്ഥാനത്ത് അവന് തന്നെത്തന്നെ നിര്‍ത്തുവാന്‍ ഇടയായി. അതിന്റെ ഫലമായി, അവനെത്തന്നെ തെളിയിക്കുവാന്‍ വേണ്ടി അവനു ജീവിക്കേണ്ടതായി വന്നു.
അവര്‍ വഴിയാത്രയില്‍ എങ്ങനെ സൂക്ഷിക്കപ്പെടും എന്ന ചോദ്യം ഉയരുവാന് ഇടയായിത്തീര്‍ന്നു. തന്റെ യാത്രയിലുടനീളം തന്നെ സംരക്ഷിക്കുവാന്‍ പടയാളികളെയും കുതിരചേവകരേയും തരുവാനായി എസ്രാ രാജാവിനോടു പോയി ചോദിക്കണമായിരുന്നുവോ? ഈ അപേക്ഷ രാജാവ് അംഗീകരിക്കും എന്നുള്ളത് ചോദിക്കേണ്ട ആവശ്യമില്ല, എന്നാല്‍ അത് ചെയ്യുന്നതില്‍ എസ്രാ വളരെയധികം ലജ്ജിച്ചിരുന്നു കാരണം അവരുടെ ദൈവം സത്യവാനും ജീവനുള്ളവനും ആകുന്നുവെന്നും അവനെ സേവിക്കുന്നവരെ അവന് സംരക്ഷിക്കുമെന്നും അവന് രാജാവിനോട് മുന്‍പേതന്നെ സാക്ഷീകരിച്ചിരുന്നു.
ഈ സന്ദര്‍ഭത്തില്‍, എസ്രായും പ്രവാസത്തില്‍ നിന്നും മടങ്ങിവന്ന ആളുകളും പ്രധാനപ്പെട്ട ഒരു നിര്‍ണ്ണയത്തിലേക്ക് വന്നു: അവര്‍ തങ്ങളുടെ സുരക്ഷയ്ക്ക് വേണ്ടി പടയാളികളിലോ കുതിരചേവകരിലൊ ആശ്രയിക്കുകയില്ല മറിച്ച് ദൈവത്തിന്റെ അത്യന്തമായ ശക്തിയില്‍ മാത്രം ആശ്രയിക്കും.
26 ഞാൻ അവരുടെ കൈയിൽ അറുനൂറ്റമ്പത് താലന്ത് വെള്ളിയും നൂറ് താലന്ത് വെള്ളിയുപകരണങ്ങളും നൂറ് താലന്ത് പൊന്നും 27 ആയിരം തങ്കക്കാശു വിലയുള്ള ഇരുപത് പൊൻപാത്രങ്ങളും പൊന്നുപോലെ വിലയുള്ളതായി മിനുക്കിയ നല്ല താമ്രംകൊണ്ടുള്ള രണ്ട് പാത്രങ്ങളും തൂക്കിക്കൊടുത്തു. (എസ്രാ 8:26-27).
ഇത് സംരക്ഷണത്തിനായി പടയാളികളെ നിയോഗിച്ചാലും ഇല്ലെങ്കിലും യാത്രയില്‍ കൊണ്ടുപോകുവാന്‍ പറ്റിയതിലും വലിയ അളവിലുള്ള നിക്ഷേപങ്ങള്‍ ആയിരുന്നു.
എസ്രാ ലേവ്യരെ തിരഞ്ഞെടുക്കുവാനായി താമസിച്ചപ്പോള്‍ യെരുശലെമിലേക്ക് മടങ്ങുവാന്‍ എസ്രാ നടത്തിയ പുരോഗതികള്‍ മുടങ്ങുവാന്‍ ഇടയായി. അതുല്യമായ ഒരു ജോലി ചെയ്യുവാന്‍ വേണ്ടി ഈ പുരുഷന്മാര് വിളിക്കപെട്ടവര്‍ ആയിരുന്നുവെങ്കിലും, അവരില്‍ ചുരുക്കം ചിലര്‍ മാത്രമാണ് അനിവാര്യമായ സമയത്ത് മുന്‍പോട്ടു വന്ന് സഹായിക്കുവാന്‍ മനസ്സുവെച്ചത്. ദൈവ രാജ്യത്തിലെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള നമ്മുടെ പങ്കാളിത്തം സുഗമമാക്കുവാന്‍ നമുക്ക് ഓരോരുത്തര്‍ക്കും ദൈവം പ്രത്യേകമായ പാടവങ്ങള്‍ നല്‍കിയിട്ടുണ്ട്. (റോമര്‍ 12:4-8).
അവിടെ വെറുതെ ഇരുന്നു നിയമനം ലഭിക്കുവാനായി കാത്തിരിക്കേണ്ട ആവശ്യമില്ല; പകരം സന്നദ്ധസേവകനായി സഹായിക്കുവാനുള്ള വഴികള്‍ക്കായി നോക്കുക. ദൈവം ചെയ്യുന്ന ഒരു പ്രവര്‍ത്തി പിടിച്ചുവെച്ചുകൊണ്ട് അതിനു ഒരു തടസ്സമായി മാറരുത്. പത്രോസ് എഴുതിയിരിക്കുന്നത് ഇങ്ങനെയാണ്, "ഓരോരുത്തനു വരം ലഭിച്ചതുപോലെ വിവിധമായുള്ള ദൈവകൃപയുടെ നല്ല ഗൃഹവിചാരകന്മാരായി അതിനെക്കൊണ്ട് അന്യോന്യം ശുശ്രൂഷിപ്പിൻ". (1പത്രോസ് 4:10).
അനന്തരം ഞങ്ങൾ ഞങ്ങളുടെ ദൈവത്തിന്റെ സന്നിധിയിൽ ഞങ്ങളെത്തന്നെ താഴ്ത്തേണ്ടതിനും ഞങ്ങൾക്കും ഞങ്ങളുടെ കുഞ്ഞുകുട്ടികൾക്കും ഞങ്ങളുടെ സകല സമ്പത്തിനുംവേണ്ടി ശുഭയാത്ര അവനോടു യാചിക്കേണ്ടതിനും ഞാൻ അവിടെ അഹവാ ആറ്റിന്റെ അരികെവച്ച് ഒരു ഉപവാസം പ്രസിദ്ധപ്പെടുത്തി. ഞങ്ങളുടെ ദൈവത്തിന്റെ കൈ അവനെ അന്വേഷിക്കുന്ന ഏവർക്കും അനുകൂലമായും അവനെ ഉപേക്ഷിക്കുന്ന ഏവർക്കും പ്രതികൂലമായും ഇരിക്കുന്നു എന്നു ഞങ്ങൾ രാജാവിനോടു പറഞ്ഞിരുന്നതുകൊണ്ട് വഴിയിൽ ശത്രുവിന്റെ നേരേ ഞങ്ങൾക്കു തുണയായിരിക്കേണ്ടതിന് പടയാളികളെയും കുതിരച്ചേവകരെയും രാജാവിനോടു ചോദിപ്പാൻ ഞാൻ ലജ്ജിച്ചിരുന്നു. അങ്ങനെ ഞങ്ങൾ ഉപവസിച്ചു ഞങ്ങളുടെ ദൈവത്തോട് അതിനെക്കുറിച്ചു പ്രാർഥിച്ചു; അവൻ ഞങ്ങളുടെ പ്രാർഥന കേട്ടു. (എസ്രാ 8:21-23).
പല സാഹചര്യങ്ങളിലും ഞാനും നിങ്ങളും ചെയ്യുവാന്‍ മടിക്കുന്ന ചില കാര്യങ്ങളാണ് എസ്രാ ചെയ്തത്. രാജാവിന്റെ മുമ്പാകെ സാക്ഷ്യം വഹിച്ചതില്‍ കൂടി തന്റെ സാക്ഷ്യത്തിന് അനുസരിച്ച് ജീവിക്കേണ്ട ഒരു സ്ഥാനത്ത് അവന് തന്നെത്തന്നെ നിര്‍ത്തുവാന്‍ ഇടയായി. അതിന്റെ ഫലമായി, അവനെത്തന്നെ തെളിയിക്കുവാന്‍ വേണ്ടി അവനു ജീവിക്കേണ്ടതായി വന്നു.
അവര്‍ വഴിയാത്രയില്‍ എങ്ങനെ സൂക്ഷിക്കപ്പെടും എന്ന ചോദ്യം ഉയരുവാന് ഇടയായിത്തീര്‍ന്നു. തന്റെ യാത്രയിലുടനീളം തന്നെ സംരക്ഷിക്കുവാന്‍ പടയാളികളെയും കുതിരചേവകരേയും തരുവാനായി എസ്രാ രാജാവിനോടു പോയി ചോദിക്കണമായിരുന്നുവോ? ഈ അപേക്ഷ രാജാവ് അംഗീകരിക്കും എന്നുള്ളത് ചോദിക്കേണ്ട ആവശ്യമില്ല, എന്നാല്‍ അത് ചെയ്യുന്നതില്‍ എസ്രാ വളരെയധികം ലജ്ജിച്ചിരുന്നു കാരണം അവരുടെ ദൈവം സത്യവാനും ജീവനുള്ളവനും ആകുന്നുവെന്നും അവനെ സേവിക്കുന്നവരെ അവന് സംരക്ഷിക്കുമെന്നും അവന് രാജാവിനോട് മുന്‍പേതന്നെ സാക്ഷീകരിച്ചിരുന്നു.
ഈ സന്ദര്‍ഭത്തില്‍, എസ്രായും പ്രവാസത്തില്‍ നിന്നും മടങ്ങിവന്ന ആളുകളും പ്രധാനപ്പെട്ട ഒരു നിര്‍ണ്ണയത്തിലേക്ക് വന്നു: അവര്‍ തങ്ങളുടെ സുരക്ഷയ്ക്ക് വേണ്ടി പടയാളികളിലോ കുതിരചേവകരിലൊ ആശ്രയിക്കുകയില്ല മറിച്ച് ദൈവത്തിന്റെ അത്യന്തമായ ശക്തിയില്‍ മാത്രം ആശ്രയിക്കും.
26 ഞാൻ അവരുടെ കൈയിൽ അറുനൂറ്റമ്പത് താലന്ത് വെള്ളിയും നൂറ് താലന്ത് വെള്ളിയുപകരണങ്ങളും നൂറ് താലന്ത് പൊന്നും 27 ആയിരം തങ്കക്കാശു വിലയുള്ള ഇരുപത് പൊൻപാത്രങ്ങളും പൊന്നുപോലെ വിലയുള്ളതായി മിനുക്കിയ നല്ല താമ്രംകൊണ്ടുള്ള രണ്ട് പാത്രങ്ങളും തൂക്കിക്കൊടുത്തു. (എസ്രാ 8:26-27).
ഇത് സംരക്ഷണത്തിനായി പടയാളികളെ നിയോഗിച്ചാലും ഇല്ലെങ്കിലും യാത്രയില്‍ കൊണ്ടുപോകുവാന്‍ പറ്റിയതിലും വലിയ അളവിലുള്ള നിക്ഷേപങ്ങള്‍ ആയിരുന്നു.