ഒന്നാം മാസം ഒന്നാം തീയതി അവൻ ബാബേലിൽനിന്നു യാത്രപുറപ്പെട്ടു . . . . . . . . (എസ്രാ 7:9).
വര്‍ഷത്തിന്റെ ഒന്നാം ദിവസമാണ് എസ്രാ ബാബിലോണില്‍ നിന്നും യെരുശലേമിലേക്കുള്ള തന്റെ യാത്ര ആരംഭിച്ചത്. ബാബിലോണ്‍ ലോകത്തെ പ്രതിനിധാനം ചെയ്യുന്നുവെന്നും യെരുശലേം സമാധാനത്തിന്റെ നഗരമാണെന്നും നമുക്കെല്ലാവര്‍ക്കും അറിയാം. . . . . . .അവിടെയാണ് സമാധാനത്തിന്റെ രാജാവ് വാഴുന്നത്. സമാധാനത്തിന്റെ രാജാവിലേക്കുള്ള നിങ്ങളുടെ ആത്മീയ യാത്ര ആരംഭിക്കുവാനുള്ള ഒരു പ്രാവചനീകമായ സമയമിതാണ്.
യഹോവയുടെ ന്യായപ്രമാണം പരിശോധിപ്പാനും അത് അനുസരിച്ചു നടപ്പാനും യിസ്രായേലിൽ അതിന്റെ ചട്ടങ്ങളും വിധികളും ഉപദേശിപ്പാനും എസ്രാ മനസ്സുവച്ചിരുന്നു. (എസ്രാ 7:10).
ദൈവ വചനത്തിന്റെ ഘോഷണത്താല് മറ്റുള്ളവരുടെ ജീവിതത്തെ സ്വാധീനിക്കുവാന്‍ ആഗ്രഹിക്കുന്ന ഏതൊരുവനും അതില്‍ വിജയം കൈവരിക്കണമെങ്കില്‍ ഈ മൂന്നു വസ്തുനിഷ്ഠമായ കാര്യങ്ങള്‍ പ്രാപിച്ചവര്‍ ആയിരിക്കണമെന്ന് നമുക്ക് പറയുവാന്‍ സാധിക്കും.
* ഒന്നാമതായി, യഹോവയുടെ ന്യായപ്രമാണം പരിശോധിക്കുക.
ദൈവത്തിന്റെ വചനം സജീവമായി പരിശോധിക്കുന്നവരും തന്റെ വചനപ്രകാരം ദൈവവുമായി കൂട്ടായ്മ ആചരിക്കുന്നവരുമാണ് ദൈവവചനത്തിന്റെ പൂര്‍ണ്ണമായ ഫലപ്രാപ്തി അനുഭവിക്കുന്നവര്‍ എന്നാണ് ഇത് സൂചിപ്പിക്കുന്നത്.
* രണ്ടാമതായി, അത് അനുസരിച്ച് നടക്കുക.
ദൈവവചനം കേവലം കേള്‍ക്കുന്നവര്‍ മാത്രമല്ല മറിച്ച് യഥാര്‍ത്ഥമായി വചനത്തിലെ സന്ദേശങ്ങള്‍ ചെയ്യുന്നവരാണ് ദൈവവചനത്തിന്റെ പൂര്‍ണ്ണമായ ഫലപ്രാപ്തി അനുഭവിക്കുന്നവര്‍ എന്നാണ് ഇത് സൂചിപ്പിക്കുന്നത്. വെറുതെ അറിഞ്ഞാല്‍ മാത്രംപോരാ; അതില്‍ ജീവിക്കേണ്ടത് ആവശ്യമാണ്.
* മൂന്നാമതായി, അത് ഉപദേശിക്കുക.
ദൈവവചനം മറ്റുള്ളവരെ സത്യമായി പഠിപ്പിക്കുന്നവര്‍ അതിന്റെ പരിപൂര്‍ണ്ണമായ ഫലപ്രാപ്തിയുടെ ഉത്തരവാദികള്‍ ആകുന്നുവെന്ന് ഇത് സൂചിപ്പിക്കുന്നു. അറിവിനായുള്ള അന്വേഷണത്തില്‍ കൂടിയും ലഭിച്ച അനുഭവത്തില്‍ കൂടിയും നേടിയെടുത്ത ഉള്‍ക്കാഴ്ചകള്‍ ഒരുവന് പ്രാവര്ത്തീകമാക്കുവാനാണ് ദൈവവചനത്തിലെ നിര്‍ദ്ദേശങ്ങള്‍ അര്‍ത്ഥമാക്കുന്നത്.
വര്‍ഷത്തിന്റെ ഒന്നാം ദിവസമാണ് എസ്രാ ബാബിലോണില്‍ നിന്നും യെരുശലേമിലേക്കുള്ള തന്റെ യാത്ര ആരംഭിച്ചത്. ബാബിലോണ്‍ ലോകത്തെ പ്രതിനിധാനം ചെയ്യുന്നുവെന്നും യെരുശലേം സമാധാനത്തിന്റെ നഗരമാണെന്നും നമുക്കെല്ലാവര്‍ക്കും അറിയാം. . . . . . .അവിടെയാണ് സമാധാനത്തിന്റെ രാജാവ് വാഴുന്നത്. സമാധാനത്തിന്റെ രാജാവിലേക്കുള്ള നിങ്ങളുടെ ആത്മീയ യാത്ര ആരംഭിക്കുവാനുള്ള ഒരു പ്രാവചനീകമായ സമയമിതാണ്.
യഹോവയുടെ ന്യായപ്രമാണം പരിശോധിപ്പാനും അത് അനുസരിച്ചു നടപ്പാനും യിസ്രായേലിൽ അതിന്റെ ചട്ടങ്ങളും വിധികളും ഉപദേശിപ്പാനും എസ്രാ മനസ്സുവച്ചിരുന്നു. (എസ്രാ 7:10).
ദൈവ വചനത്തിന്റെ ഘോഷണത്താല് മറ്റുള്ളവരുടെ ജീവിതത്തെ സ്വാധീനിക്കുവാന്‍ ആഗ്രഹിക്കുന്ന ഏതൊരുവനും അതില്‍ വിജയം കൈവരിക്കണമെങ്കില്‍ ഈ മൂന്നു വസ്തുനിഷ്ഠമായ കാര്യങ്ങള്‍ പ്രാപിച്ചവര്‍ ആയിരിക്കണമെന്ന് നമുക്ക് പറയുവാന്‍ സാധിക്കും.
* ഒന്നാമതായി, യഹോവയുടെ ന്യായപ്രമാണം പരിശോധിക്കുക.
ദൈവത്തിന്റെ വചനം സജീവമായി പരിശോധിക്കുന്നവരും തന്റെ വചനപ്രകാരം ദൈവവുമായി കൂട്ടായ്മ ആചരിക്കുന്നവരുമാണ് ദൈവവചനത്തിന്റെ പൂര്‍ണ്ണമായ ഫലപ്രാപ്തി അനുഭവിക്കുന്നവര്‍ എന്നാണ് ഇത് സൂചിപ്പിക്കുന്നത്.
* രണ്ടാമതായി, അത് അനുസരിച്ച് നടക്കുക.
ദൈവവചനം കേവലം കേള്‍ക്കുന്നവര്‍ മാത്രമല്ല മറിച്ച് യഥാര്‍ത്ഥമായി വചനത്തിലെ സന്ദേശങ്ങള്‍ ചെയ്യുന്നവരാണ് ദൈവവചനത്തിന്റെ പൂര്‍ണ്ണമായ ഫലപ്രാപ്തി അനുഭവിക്കുന്നവര്‍ എന്നാണ് ഇത് സൂചിപ്പിക്കുന്നത്. വെറുതെ അറിഞ്ഞാല്‍ മാത്രംപോരാ; അതില്‍ ജീവിക്കേണ്ടത് ആവശ്യമാണ്.
* മൂന്നാമതായി, അത് ഉപദേശിക്കുക.
ദൈവവചനം മറ്റുള്ളവരെ സത്യമായി പഠിപ്പിക്കുന്നവര്‍ അതിന്റെ പരിപൂര്‍ണ്ണമായ ഫലപ്രാപ്തിയുടെ ഉത്തരവാദികള്‍ ആകുന്നുവെന്ന് ഇത് സൂചിപ്പിക്കുന്നു. അറിവിനായുള്ള അന്വേഷണത്തില്‍ കൂടിയും ലഭിച്ച അനുഭവത്തില്‍ കൂടിയും നേടിയെടുത്ത ഉള്‍ക്കാഴ്ചകള്‍ ഒരുവന് പ്രാവര്ത്തീകമാക്കുവാനാണ് ദൈവവചനത്തിലെ നിര്‍ദ്ദേശങ്ങള്‍ അര്‍ത്ഥമാക്കുന്നത്.