അനന്തരം അവര്‍ എല്ലാവരും കൂട്ടമേ എഴുന്നേറ്റ് അവനെ പീലാത്തോസിന്റെ അടുക്കല്‍ കൊണ്ടുപോയി: "ഇവന് ഞങ്ങളുടെ ജാതിയെ മറിച്ചുകളകയും താന്‍ ക്രിസ്തു എന്ന രാജാവാകുന്നു എന്നു പറഞ്ഞുകൊണ്ട് കൈസര്‍ക്കു കരം കൊടുക്കുന്നതു വിരോധിക്കയും ചെയ്യുന്നതായി ഞങ്ങള്‍ കണ്ടു എന്നു കുറ്റം ചുമത്തിതുടങ്ങി". (ലൂക്കോസ് 23:1-2)
ഇവിടെ ശ്രദ്ധിക്കേണ്ടതായ ഒന്നാമത്തെ കാര്യം എന്നത് യെഹൂദന്മാര്‍ അവരുടെ മതപരമായ വിചാരണയില്‍ യേശുവിനു എതിരായി ഉന്നയിച്ച സംഗതികള്‍ അല്ല പീലാത്തോസിന്റെ അടുക്കല്‍ കൊണ്ടുവരുന്നത്. ആകയാല്‍ അവര്‍ ദൈവദൂഷണം എന്ന കുറ്റം പരാമര്‍ശിക്കുന്നില്ല.
പകരമായി, പീലാത്തോസ് യേശുവിനു എതിരായി പ്രവര്‍ത്തിക്കേണ്ടതിനു അവനെ പ്രേരിപ്പിക്കയും പ്രചോദിപ്പിക്കയും വേണം എന്ന പ്രതീക്ഷയില്‍ സാധാരണക്കാരനായ ഒരു പൌരനു വിരോധമായി ചുമത്തുന്ന പല കുറ്റങ്ങളുടെ ഒരു സമ്മിശ്രമാണ് അവര്‍ പുറത്തെടുത്തത്. കൈസര്‍ക്ക് കരം കൊടുക്കുന്നത് യേശു വിലക്കി എന്ന് അവര്‍ പരാമര്‍ശിച്ചു. ഇത് തികച്ചും ഒരു ഭോഷ്കായിരുന്നു കാരണം യേശു വ്യക്തമായി ഇങ്ങനെ പരാമര്‍ശിച്ചിട്ടുണ്ട്, "കൈസര്‍ക്കുള്ളത് കൈസര്‍ക്കും ദൈവത്തിനുള്ളതു ദൈവത്തിനും കൊടുപ്പിന് എന്നു പറഞ്ഞു" (മര്‍ക്കൊസ് 12:17).
ഇതു കേട്ടിട്ട് ഈ മനുഷ്യന് ഗലീലക്കാരനോ എന്നു പീലാത്തോസ് ചോദിച്ചു; ഹെരോദാവിന്റെ അധികാരത്തില്‍ ഉള്‍പ്പെട്ടവന്‍ എന്നറിഞ്ഞിട്ട്, അന്നു യെരുശലേമില്‍ വന്നുപാര്‍ക്കുന്ന ഹെരോദാവിന്റെ അടുക്കല്‍ അവനെ അയച്ചു. (ലൂക്കോസ് 23:6-7).
ഗലീലയെ സംബന്ധിച്ച യെഹൂദന്മാരുടെ പരാമര്‍ശം മറ്റുള്ളവരില്‍ പഴി ചാരുവാനുള്ള ഒരു സൌകര്യപ്രദമായ അവസരം പീലാത്തോസിനു നല്കി.
യേശുവിന്റെ മരണസമയത്ത്, പ്രവിശ്യകളുടെ മേല്‍ ജീവനും മരണത്തിനും അധികാരം ഉണ്ടായിരുന്ന ആശ്രമഭരണാധിപന്മാരായിരുന്ന ഗവര്‍ണര്‍മാരില്‍ കൂടി റോമാക്കാരാണ് യെഹൂദ്യയുടെ ഭൂരിഭാഗവും ഭരിച്ചിരുന്നത്. ജനങ്ങളില്‍ നിന്നു നികുതി പിരിക്കുവാനും അവരുടെമേല്‍ കാര്യനിര്‍വ്വഹണം നടത്തുവാനുമായി റോമന്‍ ഭരണകൂടമാണ് ഈ അധികാരികളെ നിയമിച്ചിരുന്നത്. അവര്‍ക്ക് പലപ്പോഴും കാര്യനിര്‍വ്വഹണത്തിനായി റോമന്‍ പട്ടാളക്കാരുടെ ഒരു ചെറിയ സൈന്യവിഭാഗത്തെയും ലഭിച്ചിരുന്നു. (ഏകദേശം 3000).
ഈ ആളുകള്‍ പലപ്പോഴും വ്യത്യസ്തമായ സ്ഥാനനാമമാണ് എടുത്തിരുന്നത് - ഗവര്‍ണര്‍ അഥവാ മുഖ്യന്യായാദ്ധ്യക്ഷന്, ഇടയ്ക്കിടെ ഇടപ്രഭു അല്ലെങ്കില്‍ വംശപ്രഭു എന്നിത്യാദി. ബി.സി 37 ല്‍ റോമന്‍ ഭരണകൂടം ഹെരോദാവിനെ യെഹൂദന്മാരുടെ രാജാവായി തിരഞ്ഞെടുത്തു.
താനൊരു യെഹൂദനാണെന്നു ഹെരോദാവ് അവകാശപ്പെട്ടിരുന്നു എങ്കിലും, അവന് ശരിക്കും അവതരിച്ചത് എശാവില്, എദോമില് നിന്നുമായിരുന്നു.
ഹെരോദാവ് യേശുവിനെ കണ്ടിട്ട് അത്യന്തം സന്തോഷിച്ചു; അവനെക്കുറിച്ചു കേട്ടിരുന്നതുകൊണ്ട് അവനെ കാണ്മാന് വളരെക്കാലമായി ഇച്ഛിച്ചു, അവന് വല്ല അടയാളവും ചെയ്യുന്നതു കാണാം എന്ന് ആശിച്ചിരുന്നു (ലൂക്കോസ് 23:8).
യോഹന്നാന് സ്നാപകന്റെ വധശിക്ഷയ്ക്ക് ശേഷം യേശുവിന്റെ അത്ഭുതങ്ങളെ കുറിച്ച് ഹെരോദാവ് കേള്‍ക്കുമ്പോള്‍ ഒക്കെയും, യേശുവിനെ കാണണമെന്ന് അവന് ആഗ്രഹിച്ചിരുന്നു. ലൂക്കോസ് 13 ല്‍ ഇങ്ങനെ കാണാം, ഹെരോദാവു യേശുവിനെ കൊല്ലുവാന്‍ അന്വേഷിക്കുന്നു എന്ന് പ്രഖ്യാപിച്ചുകൊണ്ട് പരീശന്മാര് യേശുവിനെ യെരുശലേമില്‍ പോകുന്നതില്‍ നിന്നും തടയുവാന്‍ ശ്രമിച്ചു. എന്നാല്‍ ഇപ്പോള്‍ യേശു അവന്റെ മുമ്പാകെ നില്‍ക്കുകയാണ്.
യേശുവിനെ ഒരു മാന്ത്രികനായിട്ടോ അത്ഭുതം പ്രവര്ത്തിക്കുന്നവനായിട്ടോ മാത്രമാണ് ഹെരോദാവ് കാണുവാന്‍ താല്പര്യപെട്ടത്. ഹെരോദാവിനു യേശുവിന്മേല് യാതൊരു ആത്മീക താല്പര്യങ്ങളും ഉണ്ടായിരുന്നില്ല.
ദൈവവചനം പറയുന്നു ഹെരോദാവും സക്കായിയും അവര്‍ രണ്ടുപേരും യേശുവിനെ കാണുവാന്‍ ആഗ്രഹിച്ചു. തെറ്റായ കാരണത്തിനു വേണ്ടി യേശുവിനെ കാണുന്നതില്‍ ഹെരോദാവ് സന്തോഷിച്ചു. എന്നാല്‍ സക്കായി യേശുവിനെ കാണുകയും അവനും അവന്റെ കുടുംബം മുഴുവനും രക്ഷ പ്രാപിക്കയും ചെയ്തു
ഇവിടെ ശ്രദ്ധിക്കേണ്ടതായ ഒന്നാമത്തെ കാര്യം എന്നത് യെഹൂദന്മാര്‍ അവരുടെ മതപരമായ വിചാരണയില്‍ യേശുവിനു എതിരായി ഉന്നയിച്ച സംഗതികള്‍ അല്ല പീലാത്തോസിന്റെ അടുക്കല്‍ കൊണ്ടുവരുന്നത്. ആകയാല്‍ അവര്‍ ദൈവദൂഷണം എന്ന കുറ്റം പരാമര്‍ശിക്കുന്നില്ല.
പകരമായി, പീലാത്തോസ് യേശുവിനു എതിരായി പ്രവര്‍ത്തിക്കേണ്ടതിനു അവനെ പ്രേരിപ്പിക്കയും പ്രചോദിപ്പിക്കയും വേണം എന്ന പ്രതീക്ഷയില്‍ സാധാരണക്കാരനായ ഒരു പൌരനു വിരോധമായി ചുമത്തുന്ന പല കുറ്റങ്ങളുടെ ഒരു സമ്മിശ്രമാണ് അവര്‍ പുറത്തെടുത്തത്. കൈസര്‍ക്ക് കരം കൊടുക്കുന്നത് യേശു വിലക്കി എന്ന് അവര്‍ പരാമര്‍ശിച്ചു. ഇത് തികച്ചും ഒരു ഭോഷ്കായിരുന്നു കാരണം യേശു വ്യക്തമായി ഇങ്ങനെ പരാമര്‍ശിച്ചിട്ടുണ്ട്, "കൈസര്‍ക്കുള്ളത് കൈസര്‍ക്കും ദൈവത്തിനുള്ളതു ദൈവത്തിനും കൊടുപ്പിന് എന്നു പറഞ്ഞു" (മര്‍ക്കൊസ് 12:17).
ഇതു കേട്ടിട്ട് ഈ മനുഷ്യന് ഗലീലക്കാരനോ എന്നു പീലാത്തോസ് ചോദിച്ചു; ഹെരോദാവിന്റെ അധികാരത്തില്‍ ഉള്‍പ്പെട്ടവന്‍ എന്നറിഞ്ഞിട്ട്, അന്നു യെരുശലേമില്‍ വന്നുപാര്‍ക്കുന്ന ഹെരോദാവിന്റെ അടുക്കല്‍ അവനെ അയച്ചു. (ലൂക്കോസ് 23:6-7).
ഗലീലയെ സംബന്ധിച്ച യെഹൂദന്മാരുടെ പരാമര്‍ശം മറ്റുള്ളവരില്‍ പഴി ചാരുവാനുള്ള ഒരു സൌകര്യപ്രദമായ അവസരം പീലാത്തോസിനു നല്കി.
യേശുവിന്റെ മരണസമയത്ത്, പ്രവിശ്യകളുടെ മേല്‍ ജീവനും മരണത്തിനും അധികാരം ഉണ്ടായിരുന്ന ആശ്രമഭരണാധിപന്മാരായിരുന്ന ഗവര്‍ണര്‍മാരില്‍ കൂടി റോമാക്കാരാണ് യെഹൂദ്യയുടെ ഭൂരിഭാഗവും ഭരിച്ചിരുന്നത്. ജനങ്ങളില്‍ നിന്നു നികുതി പിരിക്കുവാനും അവരുടെമേല്‍ കാര്യനിര്‍വ്വഹണം നടത്തുവാനുമായി റോമന്‍ ഭരണകൂടമാണ് ഈ അധികാരികളെ നിയമിച്ചിരുന്നത്. അവര്‍ക്ക് പലപ്പോഴും കാര്യനിര്‍വ്വഹണത്തിനായി റോമന്‍ പട്ടാളക്കാരുടെ ഒരു ചെറിയ സൈന്യവിഭാഗത്തെയും ലഭിച്ചിരുന്നു. (ഏകദേശം 3000).
ഈ ആളുകള്‍ പലപ്പോഴും വ്യത്യസ്തമായ സ്ഥാനനാമമാണ് എടുത്തിരുന്നത് - ഗവര്‍ണര്‍ അഥവാ മുഖ്യന്യായാദ്ധ്യക്ഷന്, ഇടയ്ക്കിടെ ഇടപ്രഭു അല്ലെങ്കില്‍ വംശപ്രഭു എന്നിത്യാദി. ബി.സി 37 ല്‍ റോമന്‍ ഭരണകൂടം ഹെരോദാവിനെ യെഹൂദന്മാരുടെ രാജാവായി തിരഞ്ഞെടുത്തു.
താനൊരു യെഹൂദനാണെന്നു ഹെരോദാവ് അവകാശപ്പെട്ടിരുന്നു എങ്കിലും, അവന് ശരിക്കും അവതരിച്ചത് എശാവില്, എദോമില് നിന്നുമായിരുന്നു.
ഹെരോദാവ് യേശുവിനെ കണ്ടിട്ട് അത്യന്തം സന്തോഷിച്ചു; അവനെക്കുറിച്ചു കേട്ടിരുന്നതുകൊണ്ട് അവനെ കാണ്മാന് വളരെക്കാലമായി ഇച്ഛിച്ചു, അവന് വല്ല അടയാളവും ചെയ്യുന്നതു കാണാം എന്ന് ആശിച്ചിരുന്നു (ലൂക്കോസ് 23:8).
യോഹന്നാന് സ്നാപകന്റെ വധശിക്ഷയ്ക്ക് ശേഷം യേശുവിന്റെ അത്ഭുതങ്ങളെ കുറിച്ച് ഹെരോദാവ് കേള്‍ക്കുമ്പോള്‍ ഒക്കെയും, യേശുവിനെ കാണണമെന്ന് അവന് ആഗ്രഹിച്ചിരുന്നു. ലൂക്കോസ് 13 ല്‍ ഇങ്ങനെ കാണാം, ഹെരോദാവു യേശുവിനെ കൊല്ലുവാന്‍ അന്വേഷിക്കുന്നു എന്ന് പ്രഖ്യാപിച്ചുകൊണ്ട് പരീശന്മാര് യേശുവിനെ യെരുശലേമില്‍ പോകുന്നതില്‍ നിന്നും തടയുവാന്‍ ശ്രമിച്ചു. എന്നാല്‍ ഇപ്പോള്‍ യേശു അവന്റെ മുമ്പാകെ നില്‍ക്കുകയാണ്.
യേശുവിനെ ഒരു മാന്ത്രികനായിട്ടോ അത്ഭുതം പ്രവര്ത്തിക്കുന്നവനായിട്ടോ മാത്രമാണ് ഹെരോദാവ് കാണുവാന്‍ താല്പര്യപെട്ടത്. ഹെരോദാവിനു യേശുവിന്മേല് യാതൊരു ആത്മീക താല്പര്യങ്ങളും ഉണ്ടായിരുന്നില്ല.
ദൈവവചനം പറയുന്നു ഹെരോദാവും സക്കായിയും അവര്‍ രണ്ടുപേരും യേശുവിനെ കാണുവാന്‍ ആഗ്രഹിച്ചു. തെറ്റായ കാരണത്തിനു വേണ്ടി യേശുവിനെ കാണുന്നതില്‍ ഹെരോദാവ് സന്തോഷിച്ചു. എന്നാല്‍ സക്കായി യേശുവിനെ കാണുകയും അവനും അവന്റെ കുടുംബം മുഴുവനും രക്ഷ പ്രാപിക്കയും ചെയ്തു
Chapters