മടുത്തുപോകാതെ എപ്പോഴും പ്രാര്‍ത്ഥിക്കേണം എന്നുള്ളതിന് അവന് അവരോട് ഒരുപമ പറഞ്ഞത്: 2 ദൈവത്തെ ഭയവും മനുഷ്യനെ ശങ്കയുമില്ലാത്ത ഒരു ന്യായാധിപന് ഒരു പട്ടണത്തില്‍ ഉണ്ടായിരുന്നു. 3 ആ പട്ടണത്തില്‍ ഒരു വിധവയും ഉണ്ടായിരുന്നു. അവള് അവന്റെ അടുക്കല്‍ ചെന്നു: എന്റെ പ്രതിയോഗിയോടു പ്രതിക്രിയ നടത്തി രക്ഷിക്കേണമേ എന്നു പറഞ്ഞു. 4 അവനു കുറെ കാലത്തേക്കു മനസ്സില്ലായിരുന്നു; പിന്നെ അവന്: എനിക്കു ദൈവത്തെ ഭയവും മനുഷ്യനെ ശങ്കയുമില്ല 5 എങ്കിലും വിധവ എന്നെ അസഹ്യമാക്കുന്നതുകൊണ്ട് ഞാന്‍ അവളെ പ്രതിക്രിയ നടത്തി രക്ഷിക്കും; അല്ലെങ്കില്‍ അവള് ഒടുവില്‍ വന്ന് എന്നെ മുഖത്തടിക്കും എന്ന് ഉള്ളുകൊണ്ടു പറഞ്ഞു. 6 അനീതിയുള്ള ന്യായാധിപന് പറയുന്നതു കേള്‍പ്പിന്‍. 7 ദൈവമോ രാപ്പകല്‍ തന്നോടു നിലവിളിക്കുന്ന തന്റെ വൃതന്മാരുടെ കാര്യത്തില്‍ ദീര്‍ഘക്ഷമയുള്ളവന്‍ ആയാലും അവരെ പ്രതിക്രിയ നടത്തി രക്ഷിക്കയില്ലയോ? (ലൂക്കോസ് 18:1-7).
1). ആരംഭത്തില്‍ ഓര്‍പ്പിക്കട്ടെ, ആ സ്ത്രീ ഒരു അപരിചിത ആയിരുന്നു, എന്നാല്‍ നമ്മള് ദൈവത്തിന്റെ മക്കള്‍ ആകുന്നു, ദൈവം തന്റെ മക്കള്‍ക്കുവേണ്ടി കരുതുന്നു. (ലൂക്കോസ് 11:13)
2) ആ വിധവയ്ക്ക് ന്യായാധിപന്റെ അടുക്കല്‍ പ്രവേശനം ഇല്ലായിരുന്നു, എന്നാല്‍ ദൈവത്തിന്റെ മക്കള്‍ക്ക് അവന്റെ സന്നിധിയിലേക്ക് തുറന്ന പ്രവേശനം ഉണ്ട്. അവര്‍ക്ക് ആവശ്യമുള്ള സഹായത്തിനായി ഏതു സമയത്തും അവിടെ വരാവുന്നതാണ്. (എഫെസ്യര്‍ 2:18; 3:12; എബ്രായര്‍ 10:19-22).
അതുകൊണ്ടു കരുണ ലഭിപ്പാനും തത്സമയത്തു സഹായത്തിനുള്ള കൃപ പ്രാപിപ്പാനുമായി നാം ധൈര്യത്തോടെ കൃപാസനത്തിനു അടുത്തു ചെല്ലുക. (എബ്രായര്‍ 4:16).
യഹോവ മോശെയോട് അരുളിച്ചെയ്തു: "കൃപാസനത്തിന്മീതെ മേഘത്തില്‍ ഞാന്‍ വെളിപ്പെടുന്നതുകൊണ്ടു നിന്റെ സഹോദരനായ അഹരോന് മരിക്കാതിരിക്കേണ്ടതിനു വിശുദ്ധമന്ദിരത്തില്‍ തിരശ്ശീലയ്ക്കകത്തു പെട്ടകത്തിന്മേലുള്ള കൃപാസനത്തിന് മുമ്പില്‍ എല്ലാസമയത്തും വരരുത് എന്ന് അവനോടു പറയേണം. (ലേവ്യാപുസ്തകം 16:2).
പഴയ നിയമത്തിലെ അഹരോനെപോലെ, യേശുവിന്റെ പൂര്‍ണ്ണമായ പ്രായശ്ചിത്ത യാഗത്താല്‍ ഇന്ന് ഏതു സമയത്തും നമുക്ക് ദൈവത്തിന്റെ സന്നിധി മുമ്പാകെ വരുവാന്‍ സാധിക്കും.
3. ആ സ്ത്രീയ്ക്ക് തന്റെ വിഷയം കോടതിയില്‍ അവതരിപ്പിക്കുവാന്‍ തന്നെ സഹായിക്കേണ്ടതിനു സുഹൃത്തുക്കള്‍ ആരും ഉണ്ടായിരുന്നില്ല. അവള്‍ക്ക് ചെയ്യുവാന്‍ കഴിഞ്ഞ കാര്യം അവിടെ ചുറ്റും നടന്നു ന്യായധിപനോട് ഉച്ചത്തില്‍ സംസാരിച്ചു അവനെ ശല്യപ്പെടുത്തുക എന്നുള്ളതായിരുന്നു. എന്നാല്‍ ഒരു ക്രിസ്തീയ വിശ്വാസി പ്രാര്‍ത്ഥിക്കുമ്പോള്‍, കാര്യസ്ഥന് ആയ ഒരു രക്ഷകന് അവര്‍ക്കായി സ്വര്‍ഗ്ഗത്തില്‍ ഉണ്ട്.(1 യോഹന്നാന് 2:1) അതുപോലെ ഒരു മഹാപുരോഹിതനും (എബ്രായര്‍ 2:17-18), അവന് ദൈവത്തിന്റെ സിംഹാസനത്തിനു മുമ്പാകെ തുടര്‍മാനമായി അവരെ പ്രതിനിധികരിക്കുന്നു.
4. ഇന്ന്, നാം പ്രാര്‍ത്ഥിക്കുമ്പോള്‍, ദൈവവചനം തുറന്നു ദൈവത്തിന്റെ അനേക വാഗ്ദത്തങ്ങളെ അവകാശമാക്കുവാന്‍ സാധിക്കും, എന്നാല്‍ അവള് തന്റെ വിഷയം ആ ന്യായാധിപനെ ധരിപ്പിക്കുവാന്‍ ശ്രമിക്കുമ്പോള്‍ ആ വിധവയ്ക്ക് ഒരു വാഗ്ദത്തങ്ങളും ഉണ്ടായിരുന്നില്ല. ദൈവത്തിന്റെ മാറ്റമില്ലാത്ത വാഗ്ദത്തങ്ങള്‍ മാത്രമല്ല നമുക്കുള്ളത്, എന്നാല്‍ നമ്മുടെ പ്രാര്‍ത്ഥനയില്‍ നമ്മെ സഹായിക്കുന്ന പരിശുദ്ധാത്മാവും നമുക്കുണ്ട്. (റോമര്‍ 8:26-27).
ആ വിധവയ്ക്ക് തന്റെ മറുപടി ലഭിച്ചതില്‍ ഒരു പ്രധാന ഘടകം അവളുടെ സ്ഥിരോത്സാഹം ആകുന്നു. പ്രാര്‍ത്ഥനയിലെ ഉത്സാഹം ദൈവത്തെ പിടിച്ചുനിര്‍ത്താന്‍ ഇടയാക്കും. യെശയ്യാവ് 64:7 നമ്മോടു പറയുന്നു, "നിന്റെ നാമത്തെ വിളിച്ചപേക്ഷിക്കുന്നവനും നിന്നെ മുറുകെ പിടിപ്പാന്‍ ഉത്സാഹിക്കുന്നവനും ആരുമില്ല."
പ്രാര്‍ത്ഥനയില്‍ ദൈവത്തെ മുറുകെ പിടിക്കുന്നവര്‍ ചുരുക്കംപേര്‍ മാത്രമാണെന്ന് മുകളില്‍ പറഞ്ഞിരിക്കുന്ന വാക്യം സൂചിപ്പിക്കുന്നു. സ്ഥിരോത്സാഹത്തോടെയുള്ള പ്രാര്‍ത്ഥനയുടെ ഒരു വിശേഷത "ദൈവത്തെ മുറുകെ പിടിക്കുവാന്‍ തന്നെത്തന്നെ ഉത്സാഹിപ്പിക്കുന്നു എന്നുള്ളതാണ്".
നിങ്ങള്‍ ദൈവത്തെ അന്വേഷിക്കുന്ന മറുപടി കാണുന്നത് വരേയും മറ്റുള്ള കാര്യങ്ങളെല്ലാം നിഷേധിച്ചുകൊണ്ട്, ദൈവത്തെ മുറുകെ പിടിക്കുവാന്‍ തങ്ങളെത്തന്നെ ഉത്സാഹിപ്പിക്കുന്നവരില് ഒരുവന് ആകുമോ നിങ്ങള്‍?
സ്ഥിരോത്സാഹത്തോടെയുള്ള പ്രാര്‍ത്ഥനയുടെ ഉദാഹരണങ്ങള്‍.
1. യാക്കോബ് (ഉല്പത്തി 32:22-28).
ഏകദേശം ഇരുപതു വര്‍ഷങ്ങള്‍ക്കു മുമ്പ് താന്‍ കബളിപ്പിച്ച തന്റെ സഹോദരനായ ഏശാവിനെ അഭിമുഖീകരിക്കുവാന്‍ യാക്കോബ് വീട്ടിലേക്ക് മടങ്ങിവരികയാണ്. ഏശാവിനെ കാണുന്നതിലുള്ള തന്റെ ഭയവും ഉത്കണ്ഠയും ദൈവം തന്നെ അനുഗ്രഹിക്കുവോളം പ്രാര്‍ത്ഥനയില്‍ ദൈവത്തോടു മല്ലുപ്പിടിക്കുവാന് യാക്കോബിനെ ഇടയാക്കി.
2. കുരുടനായ മനുഷ്യന്
കാഴ്ച പ്രാപിക്കുവാന്‍ ആഗ്രഹിച്ച ഒരു കുരുടന് ഉണ്ടായിരുന്നു (ലൂക്കോസ് 18:35-43). തന്നോടു കരുണ കാണിക്കണം എന്ന് അവന് യേശുവിനോടു നിലവിളിച്ചു, പുരുഷാരം അവനെ നിശബ്ദനാക്കുവാന്‍ ശ്രമിച്ചു, എന്നാല്‍ അവന് മിണ്ടാതിരിക്കുവാന്‍ തയ്യാറല്ലായിരുന്നു.
നമുക്ക് നമ്മുടെതായ ആത്മീക കാഴ്ചയ്ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ കഴിയും. സങ്കീര്ത്തനക്കാരന് ഇപ്രകാരം നിലവിളിച്ചു, "നിന്റെ ന്യായപ്രമാണത്തിലെ അത്ഭുതങ്ങളെ കാണേണ്ടതിന് എന്റെ കണ്ണുകളെ തുറക്കേണമേ." (സങ്കീര്‍ത്തനം 119:18). ആത്മീക കാഴ്ച പ്രാപിക്കേണ്ടതിനായി മറ്റുള്ളവര്‍ക്കായി പ്രാര്‍ത്ഥിക്കുവാന്‍ നമുക്ക് സാധിക്കും, സുവിശേഷത്തിനു നേരേ എതിരായിരിക്കുന്നവര്ക്ക് വേണ്ടിപോലും.
3. സുറഫൊയീനിക്യക്കാരിയായ സ്ത്രീ
അശുദ്ധാത്മാവിനാല്‍ യാതന അനുഭവിച്ചുകൊണ്ടിരുന്ന ഒരു മകള്‍ ഉണ്ടായിരുന്ന സുറഫൊയീനിക്യക്കാരിയായ സ്ത്രീ, 'വന്ന് അവന്റെ കാല്ക്കല് വീണു" എന്നിട്ട് "തന്റെ മകളില്‍ നിന്നു ഭൂതത്തെ പുറത്താക്കുവാന്‍ അവനോടു അപേക്ഷിച്ചു" (മര്‍ക്കൊസ് 7:25-30). ഈ സ്ത്രീ ആശയറ്റവളും എന്നാല്‍ സ്ഥിരോത്സാഹിയും ആയിരുന്നു.
നാമും നമ്മുടെ പ്രിയപ്പെട്ടവരും, വിടുതല്‍ ആവശ്യമുള്ള എല്ലാവരും സ്വതന്ത്രര്‍ ആകുവോളം നമുക്ക് ദൈവത്തെ മുറുകെപ്പിടിക്കാം.
4. അര്‍ദ്ധരാത്രിയില്‍ അപ്പത്തിനായി അപേക്ഷിച്ച സ്നേഹിതന് (ലൂക്കോസ് 11:5-10)
ഇവിടുത്തെ ക്രിയാപദങ്ങള്‍, യാചിക്കുക യാചിച്ചുകൊണ്ടിരിക്കുക, അന്വേഷിക്കുക അന്വേഷിച്ചുകൊണ്ടിരിക്കുക, മുട്ടുക മുട്ടികൊണ്ടിരിക്കുക എന്നുള്ളതാണ്. സ്ഥിരോത്സാഹത്തില്‍ നില്ക്കയും നിങ്ങള്‍ക്ക് ആവശ്യമുള്ളത് ലഭിക്കുവോളം വിട്ടുകൊടുക്കാതെയിരിക്കയും ചെയ്യുക.
a]. മറ്റുള്ളവരുടെ ആവശ്യങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുക
തങ്ങളുടെ ആവശ്യങ്ങള്‍ നിറവേറുവോളം ഉത്സാഹത്തോടെയുള്ള പ്രാര്‍ത്ഥനയില്‍ ദൈവത്തെ മുറുകെപ്പിടിക്കുന്ന മദ്ധ്യസ്ഥ പ്രാര്‍ത്ഥനാ പോരാളികളെ ഞങ്ങള്‍ക്ക് ആവശ്യമുണ്ട്. അപ്പോസ്തലനായ പൌലോസ് പറഞ്ഞു, "ശാഠ്യത്താലോ ദുരഭിമാനത്താലോ ഒന്നും ചെയ്യാതെ താഴ്മയോടെ ഓരോരുത്തന് മറ്റുള്ളവനെ തന്നെക്കാള്‍ ശ്രേഷ്ഠന് എന്ന് എണ്ണിക്കൊള്‍വിന്‍. ഓരോരുത്തന് സ്വന്തഗുണമല്ല മറ്റുള്ളവന്റെ ഗുണവും കൂടെ നോക്കേണം".
b]. പരിശുദ്ധാത്മസ്നാനം അഥവാ നിറവ്
പരിശുദ്ധാത്മാവിനായി അപേക്ഷിക്കുന്നതായി ഈ സന്ദര്‍ഭം നമ്മെ ഓര്‍പ്പിക്കുന്നു. കര്‍ത്താവായ യേശു തുടര്‍ന്നു ഇപ്രകാരം പറഞ്ഞിരിക്കുന്നു, "എന്നാല്‍ നിങ്ങളില്‍ ഒരു അപ്പനോട് മകന് അപ്പം ചോദിച്ചാല്‍ അവന് കല്ല് കൊടുക്കുമോ? അല്ല, മീന്‍ ചോദിച്ചാല്‍ മീനിനു പകരം പാമ്പിനെ കൊടുക്കുമോ? മുട്ട ചോദിച്ചാല്‍ തേളിനെ കൊടുക്കുമോ? അങ്ങനെ ദോഷികളായ നിങ്ങള്‍ നിങ്ങളുടെ മക്കള്‍ക്കു നല്ല ദാനങ്ങളെ കൊടുപ്പാന്‍ അറിയുന്നു എങ്കില്‍ സ്വര്‍ഗസ്ഥനായ പിതാവ് തന്നോട് യാചിക്കുന്നവര്‍ക്ക് പരിശുദ്ധാത്മാവിനെ എത്ര അധികം കൊടുക്കും." (ലൂക്കോസ് 11:11-13).
പരിശുദ്ധാത്മാവിന്റെ സ്നാനം അഥവാ നിറവ് നാം പ്രാപിക്കുവാന്‍ ആഗ്രഹിക്കുമ്പോള്‍, നാം അവനില്‍ വന്നിരിക്കുന്നത് മുഴുവന്‍ ലഭിക്കുവോളം നാം തുടര്‍മാനമായി യാചിക്കുകയും, അന്വേഷിക്കയും, മുട്ടുകയും ചെയ്യണം.
5. ഏലിയാവ്
യിസ്രായേല്‍ മാനസാന്തരപ്പെട്ടതിനുശേഷം, ദൈവം മഴ അയക്കുമെന്ന് ഏലിയാവ് അറിഞ്ഞിരുന്നു. അവന് തന്റെ പ്രാര്‍ത്ഥനയില്‍ ദൈവീകമായി നയിക്കപെട്ടു (1 യോഹന്നാന് 5:14-15). അവന് തുടര്‍മാനമായി പ്രാര്‍ത്ഥിക്കുകയും മഴയുടെ അടയാളം എന്തെങ്കിലും ഉണ്ടോ എന്നു നോക്കാന്‍ തന്റെ ദാസനെ അയയ്ക്കുകയും ചെയ്തുകൊണ്ടിരുന്നു. തന്റെ ബാല്യക്കാരന്‍ മടങ്ങിവന്ന് ഇപ്രകാരം പറയുന്നതുവരെ ഏഴു പ്രാവശ്യം അവന് ഇങ്ങനെ ചെയ്തു, "ഇതാ, കടലില്‍നിന്ന് ഒരു മനുഷ്യന്റെ കൈപോലെ ഒരു ചെറിയ മേഘം പൊങ്ങുന്നു". (1 രാജാക്കന്മാര് 18:44).
അത് മാത്രമായിരുന്നു അവനു ആവശ്യമായിരുന്നത്, ദൈവം തന്റെ പ്രാര്‍ത്ഥനയ്ക്ക് ഉത്തരം നല്‍കിയെന്ന് അവന് അറിഞ്ഞു. മറുപടി അതിന്റെ വഴിയില്‍ വരുന്നത് കാണുവോളം അവന് പ്രാര്‍ത്ഥനയില്‍ സ്ഥിരോത്സാഹം കാണിച്ചു. ചില കാര്യങ്ങള്‍ ദൈവഹിതമാണെന്ന് നാം അറിയുമ്പോള്‍, ദൈവത്തിന്റെ ഉദ്ദേശങ്ങള്‍ നിവര്‍ത്തിയാകുവോളം നാം ഉത്സാഹത്തോടെ പ്രാര്‍ത്ഥിക്കേണം.
എന്നാല്‍ മനുഷ്യപുത്രന് മടങ്ങി വരുമ്പോള്‍, അവന് തന്റെ ജനങ്ങളില്‍ ഈ രീതിയിലുള്ള ഉത്സാഹത്തോടെയുള്ള വിശ്വസ്തത കണ്ടെത്തുമോ? (ലൂക്കോസ് 18:8)
കര്‍ത്താവ് മടങ്ങി വരുമ്പോള്‍, അനേകര്‍ക്ക് ശക്തമായ പ്രാര്‍ത്ഥനാ ജീവിതം ഉണ്ടായിരിക്കയില്ല എന്നാണ് ഇത് സൂചിപ്പിക്കുന്നത്. പ്രാര്‍ത്ഥനയില്ലായ്മ അന്ത്യകാലത്തിന്റെ മറ്റൊരു ലക്ഷണമാണ്.
9 തങ്ങള്‍ നീതിമാന്മാര് എന്ന് ഉറച്ചു മറ്റുള്ളവരെ ധിക്കരിക്കുന്ന ചിലരെക്കുറിച്ച് അവന് ഒരു ഉപമ പറഞ്ഞതെന്തെന്നാല്‍: 10 "രണ്ടു മനുഷ്യര്‍ പ്രാര്‍ത്ഥിപ്പാന്‍ ദൈവാലയത്തില്‍ പോയി; ഒരുത്തന് പരീശന്‍, മറ്റവന് ചുങ്കക്കാരന്. 11 പരീശന്‍ നിന്നുകൊണ്ട് തന്നോടുതന്നെ: ദൈവമേ, പിടിച്ചുപറിക്കാര്‍, നീതികെട്ടവര്, വ്യഭിചാരികള്‍ മുതലായ ശേഷം മനുഷ്യരെപ്പോലെയോ ഈ ചുങ്കക്കാരനെപ്പോലെയോ ഞാന്‍ അല്ലായ്കയാല്‍ നിന്നെ വാഴ്ത്തുന്നു. 12 ആഴ്ചയില്‍ രണ്ടുവട്ടം ഉപവസിക്കുന്നു; നേടുന്നതിലൊക്കെയും പതാരം കൊടുത്തുവരുന്നു എന്നിങ്ങനെ പ്രാര്‍ത്ഥിച്ചു. 13 ചുങ്കക്കാരനോ ദൂരത്തു നിന്നുകൊണ്ടു സ്വര്‍ഗ്ഗത്തേക്കു നോക്കുവാന്‍ പോലും തുനിയാതെ മാറത്തടിച്ചു: ദൈവമേ, പാപിയായ എന്നോടു കരുണയുണ്ടാകേണമേ എന്നു പറഞ്ഞു. 14 അവന് നീതികരിക്കപ്പെട്ടവനായി വീട്ടിലേക്കു പോയി; മറ്റവന് അങ്ങനെയല്ല.
'ദൈവമേ, ഞാന്‍ ആ മനുഷ്യനെപ്പോലെ അല്ലായ്കയാല്‍ അങ്ങയെ വാഴ്ത്തുന്നു. അവന് തന്റെ സ്വഭാവത്തെ വിധിക്കുന്നത് ദൈവത്തിന്റെ വിശുദ്ധ സ്വഭാവത്താല്‍ അല്ല, മറിച്ച് മറ്റേ മനുഷ്യന്റെ സ്വഭാവം അനുസരിച്ചാണ്. നിങ്ങള്‍ എപ്പോഴൊക്കെ നിങ്ങളുടെ സ്വഭാവത്തെ ദൈവത്തിന്റെ വിശുദ്ധ സ്വഭാവത്താല്‍ വിധിക്കാതെ, മറ്റു മനുഷ്യരുടെ സ്വഭാവത്താല്‍ വിധിക്കുമോ, എങ്കില്‍ നിങ്ങള്‍ നിഗളത്തില്‍ നടക്കുകയാണ്.
പരീശന്‍ 'സംതൃപ്തന്‍' ആയി വീട്ടില്‍ പോയി എന്നാല്‍ ചുങ്കക്കാരന് 'നീതികരിക്കപ്പെട്ടവനായി' വീട്ടില്‍ പോയി. സ്വയം സംതൃപ്തി മാത്രം. "നീതികരിക്കപ്പെടുക" എന്നാല്‍ യേശുക്രിസ്തുവിന്റെ ക്രൂശിലെ യാഗത്തിന്റെ അടിസ്ഥാനത്തില്‍ നീതിമാന് എന്നു ദൈവം പ്രഖ്യാപിച്ചു എന്നാണര്‍ത്ഥം (റോമര്‍ 3:19-4:25).
ദൈവത്തെ ആരാധിക്കുവാന്‍ കടന്നുവരുന്ന രണ്ടു വലിയ കൂട്ടം ആളുകളുടെ വിഭാഗത്തെയാണ് പരീശനും ചുങ്കക്കാരനും പ്രതിനിധീകരിക്കുന്നത്. അവരുടെ ആദ്യത്തെ രണ്ടു പ്രതിനിധികളെ ലോകത്തില്‍ ജനിച്ച ആദ്യത്തെ രണ്ടു മക്കളായ-കയീനിലും ഹാബെലിലും കാണുവാന്‍ സാധിക്കും.
കയീന് നിലത്തെ അനുഭവത്തില്‍ നിന്നും, പാപത്തിന്റെ അനുതാപം ഇല്ല എന്ന് സൂചിപ്പിച്ചുകൊണ്ട്, കരുണയുടെ ആവശ്യമില്ല എന്ന സമ്മതത്തോടെ ഒരു വഴിപാടുമായി ദൈവ മുമ്പാകെ വന്നു. എന്നാല്‍ ദൈവകുഞ്ഞാടിനെ സൂചിപ്പിച്ചുകൊണ്ട് ഹാബെല്‍ ആടിന്റെ രക്തവുമായി വന്നു - വിശുദ്ധനായ ദൈവത്തിങ്കല്‍ നിന്നും തനിക്കു കരുണ ആവശ്യമാണെന്ന് സൂചിപ്പിച്ചുകൊണ്ട്. വചനം പറയുന്നു യഹോവ ഹാബേലിന്റെ വഴിപാടില്‍ പ്രസാദിച്ചു.
തന്നെത്തന്നെ ഉയര്‍ത്തുന്നവന്‍ ഓരോരുത്തരും ഒരു ദിവസം എല്ലാവരുടേയും മുമ്പാകെ താഴ്ത്തപ്പെടും, എന്നാല്‍ തന്നെത്താന്‍ താഴ്ത്തുന്നവന്‍ എല്ലാം ഒരു ദിവസം എല്ലാവരുടേയും മുമ്പാകെ ഉയര്‍ത്തപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്യും.
'തന്നെത്താന്‍ ഉയര്‍ത്തുന്നവന്‍ എല്ലാം താഴ്ത്തപ്പെടും; തന്നെത്താന്‍ താഴ്ത്തുന്നവന്‍ എല്ലാം ഉയര്‍ത്തപ്പെടും".
ഒരിക്കല്‍ ഒരു കോണ്‍ഫറന്‍സിന്റെ പ്രസംഗകനായി ഞാന്‍ ക്ഷണിക്കപ്പെട്ടു. ഞാന്‍ പ്രസംഗിക്കുന്നതിന് മുമ്പ്, ഒരു പാസ്റ്ററോട് പ്രാര്‍ത്ഥിക്കുവാന്‍ ആവശ്യപ്പെട്ടു. അദ്ദേഹം പ്രാര്‍ത്ഥിക്കുവാന്‍ ആരംഭിച്ചു, "കര്‍ത്താവേ ഞങ്ങളോട് കരുണ ഉണ്ടാകേണമേ; ഞങ്ങള്‍ എല്ലാം കഴുതകളാണ്, ഞങ്ങള്‍ അങ്ങയുടെ മുമ്പില്‍ നായകളാണ് ദൈവമേ, ഞങ്ങളെല്ലാം വൃത്തിക്കെട്ട പുഴുക്കളാണ് കര്‍ത്താവേ". അങ്ങനെയങ്ങനെ തന്നെത്തന്നെ അവന് തരംതാഴ്ത്തി പറഞ്ഞുകൊണ്ടിരുന്നു (മാത്രമല്ല അറിയാതെ വേദിയില്‍ ഇരുന്ന ഞങ്ങളേയും). യോഗത്തിനുശേഷം അദ്ദേഹത്തെ കണ്ടു സംസാരിക്കണം എന്ന് ഞാന്‍ തീരുമാനിച്ചു. ചിലര്‍ ചിന്തിക്കുന്നത് പ്രാര്‍ത്ഥനയില്‍ തങ്ങളെത്തന്നെ തരംതാഴ്ത്തുമ്പോള്‍, അവര്‍ താഴ്മയുള്ളവര്‍ ആണെന്നാണ്. ഇതല്ല ദൈവത്തിന്റെ വചനം പറയുന്നത്. ഞാന്‍ നിങ്ങളോടു പറയട്ടെ: യേശുക്രിസ്തു രക്തം ചൊരിഞ്ഞത് നിങ്ങള്‍ക്കും വേണ്ടി കൂടിയാണ്, അപ്പോള്‍ നിങ്ങളെത്തന്നെ തരംതാഴ്ത്തുമ്പോള്‍ തീര്‍ച്ചയായും നിങ്ങള്‍ ദൈവത്തെ മഹത്വപ്പെടുത്തുകയല്ല ചെയ്യുന്നത്. അത് കപടമായ താഴ്മയാണ്.
നമ്മെത്തന്നെ താഴ്ത്തുകയെന്നാല് മറ്റുള്ള എന്തിനേക്കാളും ഉപരിയായി ദൈവത്തിനുവേണ്ടിയുള്ള നമ്മുടെ ആവശ്യത്തെ തിരിച്ചറിയുന്നതാണ്.
"യേശു ശിശുക്കളെ അരികത്തു വിളിച്ചു: പൈതങ്ങളെ എന്റെ അടുക്കല്‍ വരുവാന്‍ വിടുവിന്‍; അവരെ തടുക്കരുത്; ദൈവരാജ്യം ഇങ്ങനെയുള്ളവരുടേത് ആകുന്നു". (ലൂക്കോസ് 18:16).
കുഞ്ഞുങ്ങളുടെ ഇടയിലുള്ള ശുശ്രൂഷയ്ക്കുള്ള അടിസ്ഥാനപരമായ വചനം.
ദൈവരാജ്യത്തെ ശിശു എന്നപോലെ കൈക്കൊള്ളാത്തവന്‍ ആരും ഒരുനാളും അതില്‍ കടക്കയില്ല എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു. (ലൂക്കോസ് 18:17).
നാം ശിശു എന്നപോലെ ആകണം എന്നു യേശു ആഗ്രഹിക്കുന്നത്, ബാലചാപല്യമുള്ളവര് അല്ല.
ഇത് നന്നായി പഠിക്കുക: ദൈവരാജ്യത്തെ സംബന്ധിച്ചുള്ള വെളിപ്പാട് ഒരു ചെറിയ ശിശുവിനെപോലെ നിങ്ങള്‍ സ്വീകരിക്കുന്നില്ല എങ്കില്‍ നിങ്ങള്‍ക്ക് അതില്‍ പ്രവേശിക്കുവാന്‍ ഒരിക്കലും സാധിക്കുകയില്ല. (ലൂക്കോസ് 18:17, വേറൊരു പരിഭാഷ).
ഒരു പ്രമാണി അവനോട്: "നല്ല ഗുരോ, ഞാന്‍ നിത്യജീവനെ അവകാശമാക്കേണ്ടതിനു എന്തു ചെയ്യേണം എന്നു ചോദിച്ചു?" (ലൂക്കോസ് 18:18).
അവന് ശരിയായ വ്യക്തിയുടെ അടുക്കല്‍ വന്നു, ശരിയായ ചോദ്യം ചോദിച്ചു, ശരിയായ മറുപടി പ്രാപിച്ചു, എന്നിട്ടും അവന് തെറ്റായ തീരുമാനം എടുത്തു. നിങ്ങള്‍ക്ക് നിങ്ങളോടുതന്നെ ആത്മാര്‍ത്ഥത ഇല്ലെങ്കില്‍ എങ്ങനെയാണ് നിങ്ങള്‍ക്ക് അത് ചെയ്യുവാന്‍ കഴിയുന്നത്?.
അതിന് യേശു അവനോടു പറഞ്ഞു, "എന്നെ നല്ലവന്‍ എന്നു പറയുന്നത് എന്ത്? ദൈവം ഒരുവനല്ലാതെ നല്ലവന്‍ ആരും ഇല്ല". (ലൂക്കോസ് 18:19).
റബ്ബിമാരെ ഗുരുക്കന്മാര് എന്നു വിളിച്ചിരുന്നു എന്നാല്‍ ഒരു റബ്ബിയെ "നല്ലവന്‍" എന്നു വിളിക്കുന്നത് വളരെ അസാധാരണമായിരുന്നു. നല്ലത് എന്ന പദം യെഹൂദന്മാര്‍ ദൈവത്തിനു വേണ്ടി കരുതിവെച്ചിരുന്നു (സങ്കീ 25:8; 34:8; 86:5; 106:1). ആ പ്രമാണി എന്താണ് അര്‍ത്ഥമാക്കിയത് എന്ന് കര്‍ത്താവ് ചോദിച്ചത് എന്തുകൊണ്ടാണെന്ന് ഇത് വിവരിക്കുന്നു, കാരണം യേശു "നല്ലവന്‍" എന്ന് അവന് സത്യമായി വിശ്വസിച്ചു എങ്കില്‍, യേശു ദൈവമാണെന്ന് അവന് ഏറ്റുപറയുകയും ചെയ്യണമായിരുന്നു.
ഈ ചോദ്യം ചോദിക്കുന്നതിലൂടെ, യേശു അവന്റെ ദൈവത്തെ നിരാകരിക്കയല്ലായിരുന്നു എന്നാല്‍ അവന് അത് ഉറപ്പിക്കയായിരുന്നു. അവന് അപ്പോള്‍ പറഞ്ഞത് എന്താണെന്ന് ആ യ്യൌവനക്കാരന് ശരിക്കും മനസ്സിലായോ എന്ന് കാണുവാന്‍ യേശു അവനെ പരിശോധിക്കുക ആയിരുന്നു. നാം പലപ്പോഴും അര്‍ത്ഥം മനസ്സിലാക്കാതെ പല കാര്യങ്ങള്‍ പറയുന്ന സമയങ്ങള്‍ ഉണ്ട് - അത് മുഖസ്തുതിയായി കണക്കാക്കും.
രക്ഷയ്ക്കുള്ള നിദാനമായി യേശു അവനോടു ന്യായപ്രമാണം ഉദ്ധരിച്ചില്ല കാരണം ന്യായപ്രമാണം അനുസരിക്കുന്നത് നമ്മെ രക്ഷിക്കുകയില്ല. ആ യ്യൌവനക്കാരനായ പ്രമാണിക്ക് തന്റെ പാപങ്ങള്‍ വെളിപ്പെടുത്തി കൊടുക്കുവാന്‍ ഒരു കണ്ണാടിയായി യേശു ന്യായപ്രമാണത്തെ അവന്റെ മുമ്പാകെ ഉപയോഗിച്ചു (റോമര്‍ 3:19-20; ഗലാത്യര്‍ 2:21; 3:21).
1). ആരംഭത്തില്‍ ഓര്‍പ്പിക്കട്ടെ, ആ സ്ത്രീ ഒരു അപരിചിത ആയിരുന്നു, എന്നാല്‍ നമ്മള് ദൈവത്തിന്റെ മക്കള്‍ ആകുന്നു, ദൈവം തന്റെ മക്കള്‍ക്കുവേണ്ടി കരുതുന്നു. (ലൂക്കോസ് 11:13)
2) ആ വിധവയ്ക്ക് ന്യായാധിപന്റെ അടുക്കല്‍ പ്രവേശനം ഇല്ലായിരുന്നു, എന്നാല്‍ ദൈവത്തിന്റെ മക്കള്‍ക്ക് അവന്റെ സന്നിധിയിലേക്ക് തുറന്ന പ്രവേശനം ഉണ്ട്. അവര്‍ക്ക് ആവശ്യമുള്ള സഹായത്തിനായി ഏതു സമയത്തും അവിടെ വരാവുന്നതാണ്. (എഫെസ്യര്‍ 2:18; 3:12; എബ്രായര്‍ 10:19-22).
അതുകൊണ്ടു കരുണ ലഭിപ്പാനും തത്സമയത്തു സഹായത്തിനുള്ള കൃപ പ്രാപിപ്പാനുമായി നാം ധൈര്യത്തോടെ കൃപാസനത്തിനു അടുത്തു ചെല്ലുക. (എബ്രായര്‍ 4:16).
യഹോവ മോശെയോട് അരുളിച്ചെയ്തു: "കൃപാസനത്തിന്മീതെ മേഘത്തില്‍ ഞാന്‍ വെളിപ്പെടുന്നതുകൊണ്ടു നിന്റെ സഹോദരനായ അഹരോന് മരിക്കാതിരിക്കേണ്ടതിനു വിശുദ്ധമന്ദിരത്തില്‍ തിരശ്ശീലയ്ക്കകത്തു പെട്ടകത്തിന്മേലുള്ള കൃപാസനത്തിന് മുമ്പില്‍ എല്ലാസമയത്തും വരരുത് എന്ന് അവനോടു പറയേണം. (ലേവ്യാപുസ്തകം 16:2).
പഴയ നിയമത്തിലെ അഹരോനെപോലെ, യേശുവിന്റെ പൂര്‍ണ്ണമായ പ്രായശ്ചിത്ത യാഗത്താല്‍ ഇന്ന് ഏതു സമയത്തും നമുക്ക് ദൈവത്തിന്റെ സന്നിധി മുമ്പാകെ വരുവാന്‍ സാധിക്കും.
3. ആ സ്ത്രീയ്ക്ക് തന്റെ വിഷയം കോടതിയില്‍ അവതരിപ്പിക്കുവാന്‍ തന്നെ സഹായിക്കേണ്ടതിനു സുഹൃത്തുക്കള്‍ ആരും ഉണ്ടായിരുന്നില്ല. അവള്‍ക്ക് ചെയ്യുവാന്‍ കഴിഞ്ഞ കാര്യം അവിടെ ചുറ്റും നടന്നു ന്യായധിപനോട് ഉച്ചത്തില്‍ സംസാരിച്ചു അവനെ ശല്യപ്പെടുത്തുക എന്നുള്ളതായിരുന്നു. എന്നാല്‍ ഒരു ക്രിസ്തീയ വിശ്വാസി പ്രാര്‍ത്ഥിക്കുമ്പോള്‍, കാര്യസ്ഥന് ആയ ഒരു രക്ഷകന് അവര്‍ക്കായി സ്വര്‍ഗ്ഗത്തില്‍ ഉണ്ട്.(1 യോഹന്നാന് 2:1) അതുപോലെ ഒരു മഹാപുരോഹിതനും (എബ്രായര്‍ 2:17-18), അവന് ദൈവത്തിന്റെ സിംഹാസനത്തിനു മുമ്പാകെ തുടര്‍മാനമായി അവരെ പ്രതിനിധികരിക്കുന്നു.
4. ഇന്ന്, നാം പ്രാര്‍ത്ഥിക്കുമ്പോള്‍, ദൈവവചനം തുറന്നു ദൈവത്തിന്റെ അനേക വാഗ്ദത്തങ്ങളെ അവകാശമാക്കുവാന്‍ സാധിക്കും, എന്നാല്‍ അവള് തന്റെ വിഷയം ആ ന്യായാധിപനെ ധരിപ്പിക്കുവാന്‍ ശ്രമിക്കുമ്പോള്‍ ആ വിധവയ്ക്ക് ഒരു വാഗ്ദത്തങ്ങളും ഉണ്ടായിരുന്നില്ല. ദൈവത്തിന്റെ മാറ്റമില്ലാത്ത വാഗ്ദത്തങ്ങള്‍ മാത്രമല്ല നമുക്കുള്ളത്, എന്നാല്‍ നമ്മുടെ പ്രാര്‍ത്ഥനയില്‍ നമ്മെ സഹായിക്കുന്ന പരിശുദ്ധാത്മാവും നമുക്കുണ്ട്. (റോമര്‍ 8:26-27).
ആ വിധവയ്ക്ക് തന്റെ മറുപടി ലഭിച്ചതില്‍ ഒരു പ്രധാന ഘടകം അവളുടെ സ്ഥിരോത്സാഹം ആകുന്നു. പ്രാര്‍ത്ഥനയിലെ ഉത്സാഹം ദൈവത്തെ പിടിച്ചുനിര്‍ത്താന്‍ ഇടയാക്കും. യെശയ്യാവ് 64:7 നമ്മോടു പറയുന്നു, "നിന്റെ നാമത്തെ വിളിച്ചപേക്ഷിക്കുന്നവനും നിന്നെ മുറുകെ പിടിപ്പാന്‍ ഉത്സാഹിക്കുന്നവനും ആരുമില്ല."
പ്രാര്‍ത്ഥനയില്‍ ദൈവത്തെ മുറുകെ പിടിക്കുന്നവര്‍ ചുരുക്കംപേര്‍ മാത്രമാണെന്ന് മുകളില്‍ പറഞ്ഞിരിക്കുന്ന വാക്യം സൂചിപ്പിക്കുന്നു. സ്ഥിരോത്സാഹത്തോടെയുള്ള പ്രാര്‍ത്ഥനയുടെ ഒരു വിശേഷത "ദൈവത്തെ മുറുകെ പിടിക്കുവാന്‍ തന്നെത്തന്നെ ഉത്സാഹിപ്പിക്കുന്നു എന്നുള്ളതാണ്".
നിങ്ങള്‍ ദൈവത്തെ അന്വേഷിക്കുന്ന മറുപടി കാണുന്നത് വരേയും മറ്റുള്ള കാര്യങ്ങളെല്ലാം നിഷേധിച്ചുകൊണ്ട്, ദൈവത്തെ മുറുകെ പിടിക്കുവാന്‍ തങ്ങളെത്തന്നെ ഉത്സാഹിപ്പിക്കുന്നവരില് ഒരുവന് ആകുമോ നിങ്ങള്‍?
സ്ഥിരോത്സാഹത്തോടെയുള്ള പ്രാര്‍ത്ഥനയുടെ ഉദാഹരണങ്ങള്‍.
1. യാക്കോബ് (ഉല്പത്തി 32:22-28).
ഏകദേശം ഇരുപതു വര്‍ഷങ്ങള്‍ക്കു മുമ്പ് താന്‍ കബളിപ്പിച്ച തന്റെ സഹോദരനായ ഏശാവിനെ അഭിമുഖീകരിക്കുവാന്‍ യാക്കോബ് വീട്ടിലേക്ക് മടങ്ങിവരികയാണ്. ഏശാവിനെ കാണുന്നതിലുള്ള തന്റെ ഭയവും ഉത്കണ്ഠയും ദൈവം തന്നെ അനുഗ്രഹിക്കുവോളം പ്രാര്‍ത്ഥനയില്‍ ദൈവത്തോടു മല്ലുപ്പിടിക്കുവാന് യാക്കോബിനെ ഇടയാക്കി.
2. കുരുടനായ മനുഷ്യന്
കാഴ്ച പ്രാപിക്കുവാന്‍ ആഗ്രഹിച്ച ഒരു കുരുടന് ഉണ്ടായിരുന്നു (ലൂക്കോസ് 18:35-43). തന്നോടു കരുണ കാണിക്കണം എന്ന് അവന് യേശുവിനോടു നിലവിളിച്ചു, പുരുഷാരം അവനെ നിശബ്ദനാക്കുവാന്‍ ശ്രമിച്ചു, എന്നാല്‍ അവന് മിണ്ടാതിരിക്കുവാന്‍ തയ്യാറല്ലായിരുന്നു.
നമുക്ക് നമ്മുടെതായ ആത്മീക കാഴ്ചയ്ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ കഴിയും. സങ്കീര്ത്തനക്കാരന് ഇപ്രകാരം നിലവിളിച്ചു, "നിന്റെ ന്യായപ്രമാണത്തിലെ അത്ഭുതങ്ങളെ കാണേണ്ടതിന് എന്റെ കണ്ണുകളെ തുറക്കേണമേ." (സങ്കീര്‍ത്തനം 119:18). ആത്മീക കാഴ്ച പ്രാപിക്കേണ്ടതിനായി മറ്റുള്ളവര്‍ക്കായി പ്രാര്‍ത്ഥിക്കുവാന്‍ നമുക്ക് സാധിക്കും, സുവിശേഷത്തിനു നേരേ എതിരായിരിക്കുന്നവര്ക്ക് വേണ്ടിപോലും.
3. സുറഫൊയീനിക്യക്കാരിയായ സ്ത്രീ
അശുദ്ധാത്മാവിനാല്‍ യാതന അനുഭവിച്ചുകൊണ്ടിരുന്ന ഒരു മകള്‍ ഉണ്ടായിരുന്ന സുറഫൊയീനിക്യക്കാരിയായ സ്ത്രീ, 'വന്ന് അവന്റെ കാല്ക്കല് വീണു" എന്നിട്ട് "തന്റെ മകളില്‍ നിന്നു ഭൂതത്തെ പുറത്താക്കുവാന്‍ അവനോടു അപേക്ഷിച്ചു" (മര്‍ക്കൊസ് 7:25-30). ഈ സ്ത്രീ ആശയറ്റവളും എന്നാല്‍ സ്ഥിരോത്സാഹിയും ആയിരുന്നു.
നാമും നമ്മുടെ പ്രിയപ്പെട്ടവരും, വിടുതല്‍ ആവശ്യമുള്ള എല്ലാവരും സ്വതന്ത്രര്‍ ആകുവോളം നമുക്ക് ദൈവത്തെ മുറുകെപ്പിടിക്കാം.
4. അര്‍ദ്ധരാത്രിയില്‍ അപ്പത്തിനായി അപേക്ഷിച്ച സ്നേഹിതന് (ലൂക്കോസ് 11:5-10)
ഇവിടുത്തെ ക്രിയാപദങ്ങള്‍, യാചിക്കുക യാചിച്ചുകൊണ്ടിരിക്കുക, അന്വേഷിക്കുക അന്വേഷിച്ചുകൊണ്ടിരിക്കുക, മുട്ടുക മുട്ടികൊണ്ടിരിക്കുക എന്നുള്ളതാണ്. സ്ഥിരോത്സാഹത്തില്‍ നില്ക്കയും നിങ്ങള്‍ക്ക് ആവശ്യമുള്ളത് ലഭിക്കുവോളം വിട്ടുകൊടുക്കാതെയിരിക്കയും ചെയ്യുക.
a]. മറ്റുള്ളവരുടെ ആവശ്യങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുക
തങ്ങളുടെ ആവശ്യങ്ങള്‍ നിറവേറുവോളം ഉത്സാഹത്തോടെയുള്ള പ്രാര്‍ത്ഥനയില്‍ ദൈവത്തെ മുറുകെപ്പിടിക്കുന്ന മദ്ധ്യസ്ഥ പ്രാര്‍ത്ഥനാ പോരാളികളെ ഞങ്ങള്‍ക്ക് ആവശ്യമുണ്ട്. അപ്പോസ്തലനായ പൌലോസ് പറഞ്ഞു, "ശാഠ്യത്താലോ ദുരഭിമാനത്താലോ ഒന്നും ചെയ്യാതെ താഴ്മയോടെ ഓരോരുത്തന് മറ്റുള്ളവനെ തന്നെക്കാള്‍ ശ്രേഷ്ഠന് എന്ന് എണ്ണിക്കൊള്‍വിന്‍. ഓരോരുത്തന് സ്വന്തഗുണമല്ല മറ്റുള്ളവന്റെ ഗുണവും കൂടെ നോക്കേണം".
b]. പരിശുദ്ധാത്മസ്നാനം അഥവാ നിറവ്
പരിശുദ്ധാത്മാവിനായി അപേക്ഷിക്കുന്നതായി ഈ സന്ദര്‍ഭം നമ്മെ ഓര്‍പ്പിക്കുന്നു. കര്‍ത്താവായ യേശു തുടര്‍ന്നു ഇപ്രകാരം പറഞ്ഞിരിക്കുന്നു, "എന്നാല്‍ നിങ്ങളില്‍ ഒരു അപ്പനോട് മകന് അപ്പം ചോദിച്ചാല്‍ അവന് കല്ല് കൊടുക്കുമോ? അല്ല, മീന്‍ ചോദിച്ചാല്‍ മീനിനു പകരം പാമ്പിനെ കൊടുക്കുമോ? മുട്ട ചോദിച്ചാല്‍ തേളിനെ കൊടുക്കുമോ? അങ്ങനെ ദോഷികളായ നിങ്ങള്‍ നിങ്ങളുടെ മക്കള്‍ക്കു നല്ല ദാനങ്ങളെ കൊടുപ്പാന്‍ അറിയുന്നു എങ്കില്‍ സ്വര്‍ഗസ്ഥനായ പിതാവ് തന്നോട് യാചിക്കുന്നവര്‍ക്ക് പരിശുദ്ധാത്മാവിനെ എത്ര അധികം കൊടുക്കും." (ലൂക്കോസ് 11:11-13).
പരിശുദ്ധാത്മാവിന്റെ സ്നാനം അഥവാ നിറവ് നാം പ്രാപിക്കുവാന്‍ ആഗ്രഹിക്കുമ്പോള്‍, നാം അവനില്‍ വന്നിരിക്കുന്നത് മുഴുവന്‍ ലഭിക്കുവോളം നാം തുടര്‍മാനമായി യാചിക്കുകയും, അന്വേഷിക്കയും, മുട്ടുകയും ചെയ്യണം.
5. ഏലിയാവ്
യിസ്രായേല്‍ മാനസാന്തരപ്പെട്ടതിനുശേഷം, ദൈവം മഴ അയക്കുമെന്ന് ഏലിയാവ് അറിഞ്ഞിരുന്നു. അവന് തന്റെ പ്രാര്‍ത്ഥനയില്‍ ദൈവീകമായി നയിക്കപെട്ടു (1 യോഹന്നാന് 5:14-15). അവന് തുടര്‍മാനമായി പ്രാര്‍ത്ഥിക്കുകയും മഴയുടെ അടയാളം എന്തെങ്കിലും ഉണ്ടോ എന്നു നോക്കാന്‍ തന്റെ ദാസനെ അയയ്ക്കുകയും ചെയ്തുകൊണ്ടിരുന്നു. തന്റെ ബാല്യക്കാരന്‍ മടങ്ങിവന്ന് ഇപ്രകാരം പറയുന്നതുവരെ ഏഴു പ്രാവശ്യം അവന് ഇങ്ങനെ ചെയ്തു, "ഇതാ, കടലില്‍നിന്ന് ഒരു മനുഷ്യന്റെ കൈപോലെ ഒരു ചെറിയ മേഘം പൊങ്ങുന്നു". (1 രാജാക്കന്മാര് 18:44).
അത് മാത്രമായിരുന്നു അവനു ആവശ്യമായിരുന്നത്, ദൈവം തന്റെ പ്രാര്‍ത്ഥനയ്ക്ക് ഉത്തരം നല്‍കിയെന്ന് അവന് അറിഞ്ഞു. മറുപടി അതിന്റെ വഴിയില്‍ വരുന്നത് കാണുവോളം അവന് പ്രാര്‍ത്ഥനയില്‍ സ്ഥിരോത്സാഹം കാണിച്ചു. ചില കാര്യങ്ങള്‍ ദൈവഹിതമാണെന്ന് നാം അറിയുമ്പോള്‍, ദൈവത്തിന്റെ ഉദ്ദേശങ്ങള്‍ നിവര്‍ത്തിയാകുവോളം നാം ഉത്സാഹത്തോടെ പ്രാര്‍ത്ഥിക്കേണം.
എന്നാല്‍ മനുഷ്യപുത്രന് മടങ്ങി വരുമ്പോള്‍, അവന് തന്റെ ജനങ്ങളില്‍ ഈ രീതിയിലുള്ള ഉത്സാഹത്തോടെയുള്ള വിശ്വസ്തത കണ്ടെത്തുമോ? (ലൂക്കോസ് 18:8)
കര്‍ത്താവ് മടങ്ങി വരുമ്പോള്‍, അനേകര്‍ക്ക് ശക്തമായ പ്രാര്‍ത്ഥനാ ജീവിതം ഉണ്ടായിരിക്കയില്ല എന്നാണ് ഇത് സൂചിപ്പിക്കുന്നത്. പ്രാര്‍ത്ഥനയില്ലായ്മ അന്ത്യകാലത്തിന്റെ മറ്റൊരു ലക്ഷണമാണ്.
9 തങ്ങള്‍ നീതിമാന്മാര് എന്ന് ഉറച്ചു മറ്റുള്ളവരെ ധിക്കരിക്കുന്ന ചിലരെക്കുറിച്ച് അവന് ഒരു ഉപമ പറഞ്ഞതെന്തെന്നാല്‍: 10 "രണ്ടു മനുഷ്യര്‍ പ്രാര്‍ത്ഥിപ്പാന്‍ ദൈവാലയത്തില്‍ പോയി; ഒരുത്തന് പരീശന്‍, മറ്റവന് ചുങ്കക്കാരന്. 11 പരീശന്‍ നിന്നുകൊണ്ട് തന്നോടുതന്നെ: ദൈവമേ, പിടിച്ചുപറിക്കാര്‍, നീതികെട്ടവര്, വ്യഭിചാരികള്‍ മുതലായ ശേഷം മനുഷ്യരെപ്പോലെയോ ഈ ചുങ്കക്കാരനെപ്പോലെയോ ഞാന്‍ അല്ലായ്കയാല്‍ നിന്നെ വാഴ്ത്തുന്നു. 12 ആഴ്ചയില്‍ രണ്ടുവട്ടം ഉപവസിക്കുന്നു; നേടുന്നതിലൊക്കെയും പതാരം കൊടുത്തുവരുന്നു എന്നിങ്ങനെ പ്രാര്‍ത്ഥിച്ചു. 13 ചുങ്കക്കാരനോ ദൂരത്തു നിന്നുകൊണ്ടു സ്വര്‍ഗ്ഗത്തേക്കു നോക്കുവാന്‍ പോലും തുനിയാതെ മാറത്തടിച്ചു: ദൈവമേ, പാപിയായ എന്നോടു കരുണയുണ്ടാകേണമേ എന്നു പറഞ്ഞു. 14 അവന് നീതികരിക്കപ്പെട്ടവനായി വീട്ടിലേക്കു പോയി; മറ്റവന് അങ്ങനെയല്ല.
'ദൈവമേ, ഞാന്‍ ആ മനുഷ്യനെപ്പോലെ അല്ലായ്കയാല്‍ അങ്ങയെ വാഴ്ത്തുന്നു. അവന് തന്റെ സ്വഭാവത്തെ വിധിക്കുന്നത് ദൈവത്തിന്റെ വിശുദ്ധ സ്വഭാവത്താല്‍ അല്ല, മറിച്ച് മറ്റേ മനുഷ്യന്റെ സ്വഭാവം അനുസരിച്ചാണ്. നിങ്ങള്‍ എപ്പോഴൊക്കെ നിങ്ങളുടെ സ്വഭാവത്തെ ദൈവത്തിന്റെ വിശുദ്ധ സ്വഭാവത്താല്‍ വിധിക്കാതെ, മറ്റു മനുഷ്യരുടെ സ്വഭാവത്താല്‍ വിധിക്കുമോ, എങ്കില്‍ നിങ്ങള്‍ നിഗളത്തില്‍ നടക്കുകയാണ്.
പരീശന്‍ 'സംതൃപ്തന്‍' ആയി വീട്ടില്‍ പോയി എന്നാല്‍ ചുങ്കക്കാരന് 'നീതികരിക്കപ്പെട്ടവനായി' വീട്ടില്‍ പോയി. സ്വയം സംതൃപ്തി മാത്രം. "നീതികരിക്കപ്പെടുക" എന്നാല്‍ യേശുക്രിസ്തുവിന്റെ ക്രൂശിലെ യാഗത്തിന്റെ അടിസ്ഥാനത്തില്‍ നീതിമാന് എന്നു ദൈവം പ്രഖ്യാപിച്ചു എന്നാണര്‍ത്ഥം (റോമര്‍ 3:19-4:25).
ദൈവത്തെ ആരാധിക്കുവാന്‍ കടന്നുവരുന്ന രണ്ടു വലിയ കൂട്ടം ആളുകളുടെ വിഭാഗത്തെയാണ് പരീശനും ചുങ്കക്കാരനും പ്രതിനിധീകരിക്കുന്നത്. അവരുടെ ആദ്യത്തെ രണ്ടു പ്രതിനിധികളെ ലോകത്തില്‍ ജനിച്ച ആദ്യത്തെ രണ്ടു മക്കളായ-കയീനിലും ഹാബെലിലും കാണുവാന്‍ സാധിക്കും.
കയീന് നിലത്തെ അനുഭവത്തില്‍ നിന്നും, പാപത്തിന്റെ അനുതാപം ഇല്ല എന്ന് സൂചിപ്പിച്ചുകൊണ്ട്, കരുണയുടെ ആവശ്യമില്ല എന്ന സമ്മതത്തോടെ ഒരു വഴിപാടുമായി ദൈവ മുമ്പാകെ വന്നു. എന്നാല്‍ ദൈവകുഞ്ഞാടിനെ സൂചിപ്പിച്ചുകൊണ്ട് ഹാബെല്‍ ആടിന്റെ രക്തവുമായി വന്നു - വിശുദ്ധനായ ദൈവത്തിങ്കല്‍ നിന്നും തനിക്കു കരുണ ആവശ്യമാണെന്ന് സൂചിപ്പിച്ചുകൊണ്ട്. വചനം പറയുന്നു യഹോവ ഹാബേലിന്റെ വഴിപാടില്‍ പ്രസാദിച്ചു.
തന്നെത്തന്നെ ഉയര്‍ത്തുന്നവന്‍ ഓരോരുത്തരും ഒരു ദിവസം എല്ലാവരുടേയും മുമ്പാകെ താഴ്ത്തപ്പെടും, എന്നാല്‍ തന്നെത്താന്‍ താഴ്ത്തുന്നവന്‍ എല്ലാം ഒരു ദിവസം എല്ലാവരുടേയും മുമ്പാകെ ഉയര്‍ത്തപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്യും.
'തന്നെത്താന്‍ ഉയര്‍ത്തുന്നവന്‍ എല്ലാം താഴ്ത്തപ്പെടും; തന്നെത്താന്‍ താഴ്ത്തുന്നവന്‍ എല്ലാം ഉയര്‍ത്തപ്പെടും".
ഒരിക്കല്‍ ഒരു കോണ്‍ഫറന്‍സിന്റെ പ്രസംഗകനായി ഞാന്‍ ക്ഷണിക്കപ്പെട്ടു. ഞാന്‍ പ്രസംഗിക്കുന്നതിന് മുമ്പ്, ഒരു പാസ്റ്ററോട് പ്രാര്‍ത്ഥിക്കുവാന്‍ ആവശ്യപ്പെട്ടു. അദ്ദേഹം പ്രാര്‍ത്ഥിക്കുവാന്‍ ആരംഭിച്ചു, "കര്‍ത്താവേ ഞങ്ങളോട് കരുണ ഉണ്ടാകേണമേ; ഞങ്ങള്‍ എല്ലാം കഴുതകളാണ്, ഞങ്ങള്‍ അങ്ങയുടെ മുമ്പില്‍ നായകളാണ് ദൈവമേ, ഞങ്ങളെല്ലാം വൃത്തിക്കെട്ട പുഴുക്കളാണ് കര്‍ത്താവേ". അങ്ങനെയങ്ങനെ തന്നെത്തന്നെ അവന് തരംതാഴ്ത്തി പറഞ്ഞുകൊണ്ടിരുന്നു (മാത്രമല്ല അറിയാതെ വേദിയില്‍ ഇരുന്ന ഞങ്ങളേയും). യോഗത്തിനുശേഷം അദ്ദേഹത്തെ കണ്ടു സംസാരിക്കണം എന്ന് ഞാന്‍ തീരുമാനിച്ചു. ചിലര്‍ ചിന്തിക്കുന്നത് പ്രാര്‍ത്ഥനയില്‍ തങ്ങളെത്തന്നെ തരംതാഴ്ത്തുമ്പോള്‍, അവര്‍ താഴ്മയുള്ളവര്‍ ആണെന്നാണ്. ഇതല്ല ദൈവത്തിന്റെ വചനം പറയുന്നത്. ഞാന്‍ നിങ്ങളോടു പറയട്ടെ: യേശുക്രിസ്തു രക്തം ചൊരിഞ്ഞത് നിങ്ങള്‍ക്കും വേണ്ടി കൂടിയാണ്, അപ്പോള്‍ നിങ്ങളെത്തന്നെ തരംതാഴ്ത്തുമ്പോള്‍ തീര്‍ച്ചയായും നിങ്ങള്‍ ദൈവത്തെ മഹത്വപ്പെടുത്തുകയല്ല ചെയ്യുന്നത്. അത് കപടമായ താഴ്മയാണ്.
നമ്മെത്തന്നെ താഴ്ത്തുകയെന്നാല് മറ്റുള്ള എന്തിനേക്കാളും ഉപരിയായി ദൈവത്തിനുവേണ്ടിയുള്ള നമ്മുടെ ആവശ്യത്തെ തിരിച്ചറിയുന്നതാണ്.
"യേശു ശിശുക്കളെ അരികത്തു വിളിച്ചു: പൈതങ്ങളെ എന്റെ അടുക്കല്‍ വരുവാന്‍ വിടുവിന്‍; അവരെ തടുക്കരുത്; ദൈവരാജ്യം ഇങ്ങനെയുള്ളവരുടേത് ആകുന്നു". (ലൂക്കോസ് 18:16).
കുഞ്ഞുങ്ങളുടെ ഇടയിലുള്ള ശുശ്രൂഷയ്ക്കുള്ള അടിസ്ഥാനപരമായ വചനം.
ദൈവരാജ്യത്തെ ശിശു എന്നപോലെ കൈക്കൊള്ളാത്തവന്‍ ആരും ഒരുനാളും അതില്‍ കടക്കയില്ല എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു. (ലൂക്കോസ് 18:17).
നാം ശിശു എന്നപോലെ ആകണം എന്നു യേശു ആഗ്രഹിക്കുന്നത്, ബാലചാപല്യമുള്ളവര് അല്ല.
ഇത് നന്നായി പഠിക്കുക: ദൈവരാജ്യത്തെ സംബന്ധിച്ചുള്ള വെളിപ്പാട് ഒരു ചെറിയ ശിശുവിനെപോലെ നിങ്ങള്‍ സ്വീകരിക്കുന്നില്ല എങ്കില്‍ നിങ്ങള്‍ക്ക് അതില്‍ പ്രവേശിക്കുവാന്‍ ഒരിക്കലും സാധിക്കുകയില്ല. (ലൂക്കോസ് 18:17, വേറൊരു പരിഭാഷ).
ഒരു പ്രമാണി അവനോട്: "നല്ല ഗുരോ, ഞാന്‍ നിത്യജീവനെ അവകാശമാക്കേണ്ടതിനു എന്തു ചെയ്യേണം എന്നു ചോദിച്ചു?" (ലൂക്കോസ് 18:18).
അവന് ശരിയായ വ്യക്തിയുടെ അടുക്കല്‍ വന്നു, ശരിയായ ചോദ്യം ചോദിച്ചു, ശരിയായ മറുപടി പ്രാപിച്ചു, എന്നിട്ടും അവന് തെറ്റായ തീരുമാനം എടുത്തു. നിങ്ങള്‍ക്ക് നിങ്ങളോടുതന്നെ ആത്മാര്‍ത്ഥത ഇല്ലെങ്കില്‍ എങ്ങനെയാണ് നിങ്ങള്‍ക്ക് അത് ചെയ്യുവാന്‍ കഴിയുന്നത്?.
അതിന് യേശു അവനോടു പറഞ്ഞു, "എന്നെ നല്ലവന്‍ എന്നു പറയുന്നത് എന്ത്? ദൈവം ഒരുവനല്ലാതെ നല്ലവന്‍ ആരും ഇല്ല". (ലൂക്കോസ് 18:19).
റബ്ബിമാരെ ഗുരുക്കന്മാര് എന്നു വിളിച്ചിരുന്നു എന്നാല്‍ ഒരു റബ്ബിയെ "നല്ലവന്‍" എന്നു വിളിക്കുന്നത് വളരെ അസാധാരണമായിരുന്നു. നല്ലത് എന്ന പദം യെഹൂദന്മാര്‍ ദൈവത്തിനു വേണ്ടി കരുതിവെച്ചിരുന്നു (സങ്കീ 25:8; 34:8; 86:5; 106:1). ആ പ്രമാണി എന്താണ് അര്‍ത്ഥമാക്കിയത് എന്ന് കര്‍ത്താവ് ചോദിച്ചത് എന്തുകൊണ്ടാണെന്ന് ഇത് വിവരിക്കുന്നു, കാരണം യേശു "നല്ലവന്‍" എന്ന് അവന് സത്യമായി വിശ്വസിച്ചു എങ്കില്‍, യേശു ദൈവമാണെന്ന് അവന് ഏറ്റുപറയുകയും ചെയ്യണമായിരുന്നു.
ഈ ചോദ്യം ചോദിക്കുന്നതിലൂടെ, യേശു അവന്റെ ദൈവത്തെ നിരാകരിക്കയല്ലായിരുന്നു എന്നാല്‍ അവന് അത് ഉറപ്പിക്കയായിരുന്നു. അവന് അപ്പോള്‍ പറഞ്ഞത് എന്താണെന്ന് ആ യ്യൌവനക്കാരന് ശരിക്കും മനസ്സിലായോ എന്ന് കാണുവാന്‍ യേശു അവനെ പരിശോധിക്കുക ആയിരുന്നു. നാം പലപ്പോഴും അര്‍ത്ഥം മനസ്സിലാക്കാതെ പല കാര്യങ്ങള്‍ പറയുന്ന സമയങ്ങള്‍ ഉണ്ട് - അത് മുഖസ്തുതിയായി കണക്കാക്കും.
രക്ഷയ്ക്കുള്ള നിദാനമായി യേശു അവനോടു ന്യായപ്രമാണം ഉദ്ധരിച്ചില്ല കാരണം ന്യായപ്രമാണം അനുസരിക്കുന്നത് നമ്മെ രക്ഷിക്കുകയില്ല. ആ യ്യൌവനക്കാരനായ പ്രമാണിക്ക് തന്റെ പാപങ്ങള്‍ വെളിപ്പെടുത്തി കൊടുക്കുവാന്‍ ഒരു കണ്ണാടിയായി യേശു ന്യായപ്രമാണത്തെ അവന്റെ മുമ്പാകെ ഉപയോഗിച്ചു (റോമര്‍ 3:19-20; ഗലാത്യര്‍ 2:21; 3:21).
Chapters