വേദപുസ്തകത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവിധ ഹെരോദാവുമാര് ആരെല്ലാം ആകുന്നു?
7 സംഭവിക്കുന്നത് എല്ലാം ഇടപ്രഭുവായ ഹെരോദാവ് കേട്ടു. യോഹന്നാന് മരിച്ചവരില്‍നിന്ന് ഉയിര്‍ത്തെഴുന്നേറ്റു എന്നു ചിലരും ഏലിയാവ് പ്രത്യക്ഷനായി എന്നു ചിലരും പുരാതന പ്രവാചകന്മാരില് ഒരുത്തന് ഉയിര്‍ത്തെഴുന്നേറ്റു എന്നു മറ്റുചിലരും പറകകൊണ്ട് ഹെരോദാവ് ചഞ്ചലിച്ചു: യോഹന്നാനെ ഞാന്‍ ശിരഃഛേദം ചെയ്തു; എന്നാല്‍ ഞാന്‍ ഇങ്ങനെയുള്ളത് കേള്‍ക്കുന്ന ഇവന് ആര് എന്നു പറഞ്ഞ് അവനെ കാണ്മാന് ശ്രമിച്ചു. (ലൂക്കോസ് 9:7-9).
"ഹെരോദാവ്" എന്ന പേര് വ്യത്യസ്തരായ അനേകം ആളുകളെ സൂചിപ്പിക്കുവാനായി പുതിയ നിയമത്തില്‍ ഉപയോഗിച്ചിട്ടുണ്ട്. യിസ്രായേലിലെ മുന്‍കാല രാജാക്കന്മാരെപോലെ, യിസ്രായേലിലെ മുന്‍കാല ഭരണാധികാരികളെ പോലെ, റോമന്‍ ചക്രവര്‍ത്തിമാരാല്‍, റോമന്‍ നിയമനിര്‍മ്മാണ സഭയാല്‍ നിയമിക്കപ്പെട്ടവരാണ് ഹെരോദുമാര്.
1. മഹാനായ ഹെരോദാവ്
ഹെരോദുമാരില് ആദ്യത്തെ ആളെ പൊതുവായി സൂചിപ്പിച്ചിരിക്കുന്നത് "മഹാനായ ഹെരോദാവ്" അഥവാ "വലിയ ഹെരോദാവ്" എന്നാണ്. മത്തായി സുവിശേഷം 2-ാം അദ്ധ്യായത്തില്‍ ആ കാലത്ത് ജനിക്കുന്ന എല്ലാ ആണ്‍കുട്ടികളേയും കൊല്ലുവാനായി ഉത്തരവ് പുറപ്പെടുവിച്ചുകൊണ്ട് യേശുവിനെ വധിക്കുവാനായി പരിശ്രമിച്ച ഹെരോദാവ് ഇദ്ദേഹമാണ്. ശിശുവായ യേശു ആയിരുന്ന സ്ഥലം എവിടെയായിരുന്നു എന്ന് കണ്ടെത്തുവാന്‍ വേണ്ടി വിദ്വാന്മാരുടെ സഹായം തേടുവാനും ഈ ഹെരോദാവ് ശ്രമിക്കുകയുണ്ടായി. ചരിത്രപരമായി, ഈ ഒന്നാമത്തെ ഹെരോദാവ്, അസ്കലോന്യനായ ഹെരോദാവ് എന്നും അറിയപ്പെട്ടിരുന്നു, ഇദ്ദേഹം ഹിരാകനസ് രാജാവിന്റെ, അസ്കലോന്യനായ ഹെരോദാവ് എന്ന് അദ്ദേഹവും അറിയപ്പെട്ടിരുന്നു, സ്നേഹിതനും കാര്യസ്ഥനും ആയിരുന്ന ആന്റിപടെറിന്റെ മകനായിരുന്നു.
2. ഹെരോദാവ് അന്തിപാസ് (അഥവാ അന്തിപടെര്), അല്ലെങ്കില്‍ ഇടപ്രഭുവായ ഹെരോദാവ്.
ഹെരോദാവ് അന്തിപാസ് (അഥവാ അന്തിപടെര്) മഹാനായ ഹെരോദാവിന്റെ മകനായിരുന്നു, ഇടപ്രഭുവായ ഹെരോദാവ് എന്നും അദ്ദേഹം അറിയപ്പെട്ടിരുന്നു, കാരണം അദ്ദേഹം മഹാനായ ഹെരോദാവിന്റെ മകനായിരുന്നു. (മത്തായി 14:1; ലൂക്കോസ് 9:7-9). ഇടപ്രഭു എന്ന പദം ഒരു രാജ്യത്തിന്റെ നാലാം ഭാഗത്തിന്റെ ചുമതലയുള്ള ഭരണാധികാരിയെ സൂചിപ്പിക്കുന്നതാണ്. അവന്റെ പിതാവായ മഹാനായ ഹെരോദാവ് വിശാലമായ തന്റെ സാമ്രാജ്യം നാലായി വിഭാഗിച്ചു തന്റെ മക്കള്‍ക്ക് സമ്മാനിക്കുവാനായി തീരുമാനിച്ചു, ആ തീരുമാനം പിന്നീട് റോമന്‍ നിയമനിര്‍മ്മാണസഭ സ്ഥിരമാക്കുകയും, യെഹൂദ്യ ചരിത്രത്തില്‍ നിലനിന്നുപോരുന്ന സ്ഥിതിക്ക് മാറ്റം വരുത്തിയ സംഭവ കാലമായി മാറുകയും ചെയ്തു.
ഹെരോദാവ് അന്തിപാസ് ഗലീലിയയുടെ ഇടപ്രഭുവാണ് അത് തനിക്ക് അനുവദിച്ചുകൊടുത്ത രാജ്യത്തിന്റെ ഒരു ഭാഗമായിരുന്നു. യഥാര്‍ത്ഥത്തില്‍, യേശുവിന്റെ ചോദ്യം ചെയ്യല്‍ സമയത്തും പിന്നീട് ക്രൂശീകരണത്തിലേക്കും നയിക്കപ്പെട്ടപ്പോള്‍ ഇവന്റെ മുന്‍പാകെയാണ് യേശു നില്‍ക്കേണ്ടി വന്നത് (ലൂക്കോസ് 23). യോഹന്നാന് സ്നാപകനെ വധിക്കുവാന്‍ കല്പന പുറപ്പെടുവിച്ചതും ഈ ഹെരോദാവ് അന്തിപാസ് തന്നെയായിരുന്നു. (മത്തായി 14).
3. ഹെരോദാവ് അഗ്രിപ്പാവ് 1
ഹെരോദാവ് അഗ്രിപ്പാവ് 1-ാമന്‍ മഹാനായ ഹെരോദാവിന്റെ കൊച്ചുമകനും അവന്റെ മരണസമയത്ത് ഭരിക്കുന്നവനും ആയിരുന്നു (അപ്പൊ.പ്രവൃ 12). യെരുശലെമിലെ ക്രിസ്തീയ സമൂഹത്തെ ഉപദ്രവിച്ചനും, സെബദിയുടെ മകനും യോഹന്നാന്റെ സഹോദരനുമായ യാക്കോബിനെ കൊല്ലുവാന്‍ വേണ്ടി കല്പന പുറപ്പെടുവിച്ചവനും ഇദ്ദേഹം ആയിരുന്നു എന്ന് വ്യക്തമായി രേഖപ്പെടുത്തിയിരിക്കുന്നു. യെരുശലെമില്‍ ഹെരോദാവ് അഗ്രിപ്പാവ് 1-ാമനാല് ശിരഃഛേദം ചെയ്യപ്പെട്ട യാക്കോബ് രക്തസാക്ഷിയായ ഒന്നാമത്തെ അപ്പൊസ്തലനായി മാറി. ഹെരോദാവ് അഗ്രിപ്പാവ് 1-ാമന്റെ രണ്ടു പെണ്മക്കളായ ദ്രുസില്ല, ബെര്‍ന്നീക്ക എന്നിവരെ സംബന്ധിച്ചു അപ്പൊ.പ്രവൃ 25, 26 എന്നീ അധ്യായങ്ങളില്‍ യഥാക്രമം പറഞ്ഞിരിക്കുന്നു.
ഹെരോദാവ് അഗ്രിപ്പാവ് 1-ാമന്‍ കൈസര്യയില്‍ വെച്ചാണ് തന്റെ ചരമം വരിച്ചത്.
"അവന് (അഗ്രിപ്പാവ്) സോര്യരുടെയും സീദോന്യരുടേയും നേരെ ക്രുദ്ധിച്ചിരിക്കുമ്പോള് രാജാവിന്റെ ദേശത്തുനിന്നു തങ്ങളുടെ ദേശത്തിന് ആഹാരം കിട്ടിവരികയാല് അവര്‍ ഏകമനസ്സോടെ അവന്റെ അടുക്കല്‍ ചെന്ന്, രാജാവിന്റെ പള്ളിയറക്കാരനായ ബ്ലസ്തൊസിനെ വശത്താക്കി സന്ധിക്കായി അപേക്ഷിച്ചു. നിശ്ചയിച്ച ദിവസത്തില്‍ ഹെരോദാവ് രാജവസ്ത്രം ധരിച്ചു ഭദ്രാസനത്തില്‍ ഇരുന്ന് അവരോടു പ്രസംഗം കഴിച്ചു. ഇതു മനുഷ്യന്റെ ശബ്ദമല്ല ഒരു ദേവന്റെ ശബ്ദം അത്രേ എന്നു ജനം ആര്‍ത്തു. അവന് ദൈവത്തിനു മഹത്ത്വം കൊടുക്കായ്കയാല്‍ കര്‍ത്താവിന്റെ ദൂതന് ഉടനെ അവനെ അടിച്ചു, അവന് കൃമിക്ക് ഇരയായി പ്രാണനെ വിട്ടു". (അപ്പൊ.പ്രവൃ 12:20-23)
4. ഹെരോദാവ് അഗ്രിപ്പാവ്- 2
യേശു മിശിഹ ആണെന്നുള്ള അപ്പോസ്തലനായ പൌലോസിന്റെ സാക്ഷ്യത്തെ വെറുത്ത്, അവനെ കാരാഗൃഹത്തില്‍ ആക്കുവാന് വേണ്ടി പരിശ്രമിച്ച യെരുശലെമിലെ യെഹൂദന്മാരില് നിന്നും പൌലോസിനെ തടുക്കുന്നതില്‍ നിര്‍ണ്ണായകമായ പങ്കു വഹിച്ചത് അഗ്രിപ്പാവിന്റെ മകനായ ഹെരോദാവ് അഗ്രിപ്പാവ് 2-ാമനാണ്. റോമന്‍ പൌരന് എന്ന പൌലോസിന്റെ പദവിയെ കണക്കിലെടുത്ത്, തന്നെത്തന്നെ പ്രതിരോധിക്കുവാന്‍ പൌലോസിനെ അഗ്രിപ്പാവ് രാജാവ് അനുവദിക്കുകയും, കൂടിവന്നിരിക്കുന്ന കൂട്ടത്തോട് സുവിശേഷം പ്രസംഗിക്കുവാന്‍ ആ അവസരം ഉപയോഗിക്കുവാന്‍ പൌലോസിനു അനുമതി നല്‍കുകയും ചെയ്തു. (അപ്പൊ. പ്രവൃ 25-26). ഹെരോദ്യ രാജപരമ്പരയില്‍ അവസാനമായി വാണ ആളാണ് അഗ്രിപ്പാവ് രണ്ടാമന്. അവനുശേഷം, ആ കുടുംബത്തിന്റെ റോമാക്കാരുമായുള്ള നിലനില്‍പ്പ് വഷളായി.
ഒരു റിപ്പോര്‍ട്ടിന്റെ പ്രാധാന്യം എന്ത്?
അപ്പോസ്തലന്മാര് മടങ്ങിവന്നിട്ട് തങ്ങള്‍ ചെയ്തതൊക്കെയും അവനോട് അറിയിച്ചു. (ലൂക്കോസ് 9:10).
അപ്പോസ്തലന്മാര് തങ്ങളുടെ പ്രേഷിത പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ട് യേശുവിനെ അറിയിച്ചു. ഒരു അറിയിപ്പ് പ്രധാനപ്പെട്ടത് ആകുന്നു:
1. ഒരു റിപ്പോര്‍ട്ട് വിവരങ്ങള്‍ നല്കുന്നു.
2. പ്രവര്‍ത്തനങ്ങളുടെ മുന്പോട്ടുള്ള പദ്ധതികള്‍ തയ്യാറാക്കുവാന്‍ റിപ്പോര്‍ട്ട് സഹായിക്കും.
അതു പുരുഷാരം അറിഞ്ഞ് അവനെ പിന്തുടര്ന്നു. അവന് അവരെ കൈക്കൊണ്ടു ദൈവരാജ്യത്തെക്കുറിച്ച് അവരോടു സംസാരിക്കയും രോഗശാന്തി വേണ്ടിയവരെ സൌഖ്യമാക്കുകയും ചെയ്തു. (ലൂക്കോസ് 9:11)
ഒരു വ്യവസായം ഫലവത്തായി തീരണമെങ്കില്‍, അത് ജനത്തിന്റെ ആവശ്യങ്ങള്‍ നിവര്‍ത്തിക്കണം.
ഒരു ശുശ്രൂഷ ഫലവത്തായി തീരണമെങ്കില്‍, അത് ജനത്തിന്റെ ആവശ്യങ്ങള്‍ നിവര്‍ത്തിച്ചു കൊടുക്കുന്നതായിരിക്കണം.
കാണാന്‍ മോടിയുള്ളതും ശബ്ദമുണ്ടാക്കുന്നതും എന്നാല്‍ ഒഴുകാത്തതുമായ, വെള്ളമില്ലാത്ത കിണറോ, മഴയില്ലാത്ത മേഘമോ, ആകുവാന്‍ നിങ്ങള്‍ക്ക് ഒരിക്കലും കഴിയുകയില്ല.എപ്പോഴൊക്കെ ഒരു ആവശ്യം ഉണ്ടായിരുന്നുവോ കര്‍ത്താവ് ആ ആവശ്യം നിറവേറ്റുവാന്‍ തയ്യാറായിരുന്നു.
5000 പേരെ പോഷിപ്പിക്കുന്നതില്‍ നിന്നും നമുക്ക് എന്താണ് പഠിക്കുവാന്‍ കഴിയുന്നത്?
13 അവന് അവരോട്: നിങ്ങള്‍ തന്നെ അവര്‍ക്കു ഭക്ഷിപ്പാന്‍ കൊടുപ്പിന് എന്നു പറഞ്ഞതിന്, "അഞ്ചപ്പവും രണ്ടു മീനും അല്ലാതെ അധികം ഞങ്ങളുടെ പക്കല്‍ ഇല്ല; ഞങ്ങള്‍ പോയി ഈ സകല ജനത്തിനും വേണ്ടി ഭോജ്യങ്ങള്‍ കൊള്ളേണമോ എന്ന് അവര്‍ പറഞ്ഞു". 14 ഏകദേശം അയ്യായിരം പുരുഷന്മാര് ഉണ്ടായിരുന്നു. (ലൂക്കോസ് 9:13-14).
പുനരുത്ഥാനത്തെ കൂടാതെ, നാലു സുവിശേഷങ്ങളിലും ഒരുപോലെ പറഞ്ഞിരിക്കുന്ന അത്ഭുതം 5000 പേരെ പരിപോഷിപ്പിക്കുന്നത് മാത്രമാണ്. മത്തായിയുടെ സുവിശേഷത്തില്‍ മറ്റൊരു കാര്യവും ഊന്നിപറഞ്ഞുകൊണ്ട് ഇങ്ങനെ കൂട്ടിചേര്‍ക്കുന്നു, "സ്ത്രീകളെയും പൈതങ്ങളെയും കൂടാതെ" (മത്തായി 14:21). അനേക വേദപുസ്തക പണ്ഡിതന്മാരും വിശ്വസിക്കുന്നത് അന്ന് പോഷിപ്പിക്കപ്പെട്ടവരുടെ യഥാര്‍ത്ഥ എണ്ണം ഒരുപക്ഷേ 15,000 - 20,000 ത്തിനും ഇടയിലാകാം എന്നാണ്.
2 രാജാക്കന്മാരുടെ പുസ്തകത്തില്‍ പ്രവാചകനായ ഏലിശായുടെ ജീവിതത്തില്‍ ക്രിസ്തുവിന്റെ അത്ഭുതങ്ങളെ കുറിച്ചുള്ള ഒരു പ്രാവചനീക മുന്‍നിഴല്‍ കാണാം. അവിടെ കൂടിവന്നവര്ക്കെല്ലാം ആഹാരം നല്കുവാനായി പ്രവാചകനായ ഏലിശ തന്റെ ദാസനോട് പറഞ്ഞു, എന്നാല്‍ അപ്പോള്‍ നൂറു പേര്‍ക്ക് മതിയായ ആഹാരം പോലും ഉണ്ടായിരുന്നില്ല. അവന്റെ ബാല്യക്കാരില് ഒരുവന് പറഞ്ഞു, "ഞാന്‍ ഇതു നൂറു പേര്‍ക്ക് എങ്ങനെ വിളമ്പും?" (2രാജാക്കന്മാര് 4:42-43). ഒടുവിലായി, പുരുഷന്മാര്ക്ക് കഴിക്കുവാന്‍ മതിയായ ആഹാരം ഉണ്ടായിരുന്നു എന്നു മാത്രമല്ല, എന്നാല്‍ "അവര്‍ തിന്നുകയും ശേഷിപ്പിക്കയും ചെയ്തു" (2രാജാക്കന്മാര് 4:44).
അമ്പതു വീതമുള്ള കൂട്ടമായി ഇരിക്കുവാന് യേശു പുരുഷാരത്തോടു ആവശ്യപ്പെട്ടത് എന്തുകൊണ്ട്?
14 ഏകദേശം അയ്യായിരം പുരുഷന്മാര് ഉണ്ടായിരുന്നു. പിന്നെ അവന് തന്റെ ശിഷ്യന്മാരോട്: അവരെ അമ്പതു വീതം പന്തിപന്തിയായി ഇരുത്തുവിന്‍ എന്നു പറഞ്ഞു. 15 അവര്‍ അങ്ങനെ ചെയ്ത് എല്ലാവരെയും ഇരുത്തി. (ലൂക്കോസ് 9:14-15)
50 എന്നത് ജൂബിലിയുടെ സംഖ്യയാണ്. ജൂബിലി നിയമം (ലേവ്യാപുസ്തകം 25) ബദ്ധന്മാരെ സ്വതന്ത്രരാക്കുന്ന വര്‍ഷത്തെ കുറിച്ച് പഠിപ്പിക്കുന്നുണ്ട്. ആ അര്‍ത്ഥത്തില്‍, വീണ്ടെടുക്കപ്പെട്ടവര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും നല്കുവാനുള്ള സ്വാതന്ത്രത്തിന്റെയും വീണ്ടെടുപ്പിന്റെയും പ്രക്രിയ ഈ 50 പേരുള്ള കൂട്ടത്തിന്റെ രൂപീകരണവുമായി കൂടി കലര്‍ന്ന് കിടക്കുന്നു.
തന്റെ സഭ എങ്ങനെ ആയിരിക്കണമെന്നാണ് യേശു ആഗ്രഹിക്കുന്നത് എന്ന ഒരു പ്രാവചനീക സൂചനയും ഇത് നല്‍കുന്നുണ്ട്; ഒരുപക്ഷേ 50 പേര് വീതമുള്ള ചെറിയ കൂട്ടങ്ങളായിട്ട്.
ശിഷ്യന്മാര് എടുത്ത അപ്പം നിറഞ്ഞ പന്ത്രണ്ടു കുട്ടയുടെ പ്രാധാന്യം എന്താണ്?
എല്ലാവരും തിന്നു തൃപ്തരായി, ശേഷിച്ച കഷണം പന്ത്രണ്ടു കുട്ട എടുത്തു. (ലൂക്കോസ് 9:17)
1. യിസ്രായേലിലെ പന്ത്രണ്ടു ഗോത്രങ്ങള്‍ക്കുള്ള ആഹാരത്തിന്റെ പ്രതീകാത്മകമാണ് 12 കുട്ടകള്‍.
2. പന്ത്രണ്ടു കുട്ടകള്‍ "ജീവന്റെ അപ്പത്തിന്റെ" - "ദൈവ വചനത്തിന്റെ" പ്രതീകമാണ്, അത് പരിപോഷിക്ക പെട്ടവരാല്‍ ആദ്യ കേള്‍വിക്കാരെ സംതൃപ്തരാക്കുന്നു, പിന്നെ എല്ലാ രാജ്യങ്ങളിലേക്കും എത്തപ്പെടുന്നു - യെഹൂദന്മാരിലും ജാതികളിലും.
മറുരൂപ മലയില്‍ തന്നോടുകൂടെ പത്രൊസിനെയും, യാക്കോബിനെയും, യോഹന്നാനെയും മാത്രം യേശു കൊണ്ടുപോകാന്‍ കാരണമെന്ത്?
ഈ വാക്കുകളെ പറഞ്ഞിട്ട് ഏകദേശം എട്ടു നാള് കഴിഞ്ഞപ്പോള്‍ അവന് പത്രൊസിനെയും യോഹന്നാനെയും യാക്കോബിനെയും കൂട്ടിക്കൊണ്ടു പ്രാര്‍ത്ഥിപ്പാന്‍ മലയില്‍ കയറിപ്പോയി. (ലൂക്കോസ് 9:28)
ലൂക്കോസ് 6:12-16 വരെ യേശു തന്റെ പന്ത്രണ്ടു ശിഷ്യന്മാരെ പ്രഖ്യാപിക്കുന്നു, പത്രോസ് എന്ന് അവന് പേര് വിളിച്ച ശിമോന്, അവന്റെ സഹോദരനായ അന്ത്രെയാസ്, യാക്കോബ്, യോഹന്നാന്, ഫിലിപ്പോസ്, ബര്‍ത്തൊലോമായി, മത്തായി, തോമസ്, അല്ഫായിയുടെ മകനായ യാക്കോബ്, എരിവുകാരനായ ശിമോന്, യാക്കോബിന്റെ സഹോദരനായ യൂദാ, ദ്രോഹിയായിത്തീര്‍ന്ന ഈസ്കര്യോത്ത് യൂദാ എന്നിവര്‍ തന്നെ. മൂന്ന് ശിഷ്യന്മാര് (പത്രോസ്, യാക്കോബ്, യോഹന്നാന്) ആ പന്ത്രണ്ടു ശിഷ്യന്മാരില് യേശുവിനോട് വളരെ അടുത്തിരുന്നു എന്നു കാണുന്നു, മാത്രമല്ല ക്രിസ്തുവിന്റെ "അകത്തെ വലയത്തില്‍" ഉള്ളവര്‍ ആയിരുന്നു.
ഒരുപക്ഷേ കര്‍ത്താവായ യേശു പത്രോസിനേയും യാക്കോബിനെയും യോഹന്നാനെയും തന്റെ അകത്തെ വലയത്തില്‍ ഉള്ളവരായി തിരഞ്ഞെടുക്കുവാനുള്ള കാരണം അവരെ ആദിമ പുതിയ നിയമ സഭയിലെ നേതൃത്വ സ്ഥാനങ്ങളിലേക്ക് ഒരുക്കിയെടുക്കുവാന്‍ വേണ്ടി യേശു പ്രത്യേകമായി ഒരു പരിശ്രമം നടത്തുകയായിരുന്നു.
പത്രോസ്, യേശു മിശിഹയും ദൈവപുത്രനും ആണെന്നുള്ള തന്റെ വിശ്വാസം ആദ്യമായി പ്രകടിപ്പിച്ച ശിഷ്യനായിരുന്നു അവന് (മത്തായി 16:16). പെന്തക്കോസ്ത് നാളില്‍ അനേകം ആളുകളോട് അവന് പ്രസംഗിക്കുകയും 3000 പേരോളം സഭയോട് ചേരുകയും ചെയ്തു.
യോഹന്നാനും യാക്കോബും അവരുടെ ധൈര്യം കാരണം "ഇടിമക്കള്" എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്നു (മര്‍ക്കോസ് 3:17; ലൂക്കോസ് 9:54), അവരും ആദിമ സഭയിലെ പ്രാധാന നേതൃത്വത്തിലേക്ക് ഉയര്‍ത്തപ്പെട്ടു.
യേശുക്രിസ്തുവിലുള്ള അവരുടെ വിശ്വാസം നിമിത്തം രക്തസാക്ഷി ആകുവാനുള്ള അവരുടെ താല്പര്യം അവര്‍ രണ്ടുപേരും പ്രകടിപ്പിച്ചു (മത്തായി 20:22), അവര്‍ രണ്ടുപേരും ക്രിസ്തുവിനുവേണ്ടി കഷ്ടം സഹിച്ചു. ശിഷ്യന്മാരില് ക്രിസ്തുവിനുവേണ്ടി രക്തസാക്ഷിയായ ആദ്യത്തെ വ്യക്തി യാക്കോബ് ആയിരുന്നു. (അപ്പൊ.പ്രവൃ 12:1-2).
യേശു (തന്റെ ക്രൂശീകരണ സമയത്ത്) തന്റെ മാതാവിനെ സംരക്ഷിക്കുവാനായി എല്പ്പിച്ചതും, പന്ത്രണ്ടു ശിഷ്യന്മാരില്, തന്റെ വിശ്വാസം നിമിത്തം നാടുകടത്തപ്പെട്ട് അവസാനമായി മരണം വരിച്ചതും യോഹന്നാന് ആയിരുന്നു (വെളിപ്പാട് 1:9).
മോശെയും എലിയാവും അല്ലാതെ മറ്റാരുംതന്നെ മറുരൂപമലയില്‍ പ്രത്യക്ഷപ്പെട്ടില്ല എന്തുകൊണ്ട്?
മോശെ, ഈ ഭൂമിയിലെ തന്റെ ശുശ്രൂഷയുടെ അവസാന സമയത്ത്, പാറയോട് സംസാരിക്കേണ്ടതിനു പകരം താന്‍ പാറയെ അടിക്കുകയുണ്ടായി. തന്റെ ഈ പ്രവര്‍ത്തി യിസ്രായേലിന്റെ മുന്പില് ദൈവത്തിനു അപമാനമായി മാറി. ഈ കാരണത്താല്‍ യിസ്രായേല്‍ ജനത്തെ കനാന്‍ ദേശത്ത് കൊണ്ടുവരുന്നതിന് അവന് അയോഗ്യനായി തീര്‍ന്നു.
യേശുവില്‍ കൂടി കൃപ കടന്നുവന്നു, അതുപോലെ ദൈവം തന്റെ കൃപയാലും കരുണയാലും മോശയെ കനാന്‍ ദേശത്തു കൊണ്ടുവന്നു. ന്യായപ്രമാണത്തിന് ചെയ്യാന്‍ കഴിയാത്തതിനെ കൃപ ചെയ്യുവാന്‍ ഇടയായി !
മോശെ ന്യായപ്രമാണത്തെയും ഏലിയാവ് പ്രവാചകന്മാരെയും പ്രതിനിധീകരിക്കുന്നു. യേശുവിനോടുകൂടെ മലയിലെ മോശെയുടെയും എലിയാവിന്റെയും പ്രത്യക്ഷത യേശുവിന്റെ പ്രേഷിത പ്രവൃത്തിയുടെ വിശ്വാസ്യത വര്‍ദ്ധിപ്പിക്കുവാന്‍ കാരണമായി. യേശു ക്രൂശില്‍ നിര്‍വ്വഹിക്കുവാന്‍ പോകുന്ന കാര്യം ന്യായപ്രമാണവും പ്രവാചകന്മാരും സാക്ഷീകരിച്ചത് ആയിരുന്നു.
ന്യായപ്രമാണത്തെയും പ്രവാചകന്മാരെയും യേശു കര്‍ത്താവ് നിവര്‍ത്തിച്ചു, അതുകൊണ്ട് ന്യായപ്രമാണത്തിന്റെയും പ്രവാചകരുടെയും പ്രതിനിധികള്‍ യേശുവിന്റെ അരികില്‍ നില്‍ക്കുകയും അപ്പോള്‍ ദൈവം ഇങ്ങനെ പ്രഖ്യാപിച്ചു, "എന്റെ പ്രിയ പുത്രനു ചെവികൊടുപ്പിന്‍!" നമുക്ക് ന്യായപ്രാമാണത്തില് നിന്നും പ്രവാചകന്മാരില് നിന്നും (പഴയ നിയമം) പലതും പഠിക്കുവാന്‍ കഴിയും, എന്നാല്‍ ഇത് രണ്ടും നിവര്‍ത്തിച്ച യേശുവിനെ നാം ശ്രദ്ധിക്കണം.
വെളിപ്പാട് പുസ്തകത്തില്‍ പറഞ്ഞിരിക്കുന്ന രണ്ടു സാക്ഷികളുടെ (വെളിപ്പാട് 11), സ്ഥാനത്തും മോശെയും എലിയാവും തന്നെയാകാനാണ് കൂടുതല്‍ സാദ്ധ്യത, എതിര്‍ക്രിസ്തുവിനു എതിരായി സാക്ഷിയാകുന്നത് നിമിത്തം അവര്‍ അവനാല്‍ കൊല്ലപ്പെടും. മലയിലെ ക്രിസ്തുവിന്റെ തേജസ്സിന്റെ പ്രതിനിധികള്‍ ആയതുപോലെ, മഹോപദ്രവകാലത്തും തന്റെ മഹത്വത്തിന് അവര്‍ സാക്ഷികള്‍ ആകും എന്ന് സ്ഥിരീകരിക്കുന്നത് ഉചിതമായ കാര്യമാണ്.
പത്രോസിന്റെ പക്കല്‍ മോശെയുടെയും എലിയാവിന്റെയും പടമോ ഫോട്ടോയോ ഉണ്ടായിരുന്നില്ല, പിന്നെ എങ്ങനെയാണ് അവന് അവരെ തിരിച്ചറിഞ്ഞത്?
അവര്‍ അവനെ വിട്ടുപിരിയുമ്പോള്‍ പത്രോസ് യേശുവിനോട്: "ഗുരോ, നാം ഇവിടെ ഇരിക്കുന്നത് നല്ലത്; ഞങ്ങള്‍ മൂന്നു കുടില്‍ ഉണ്ടാക്കട്ടെ, ഒന്നു നിനക്കും ഒന്നു മോശെക്കും ഒന്ന് ഏലിയാവിനും" എന്നു താന്‍ പറയുന്നത് ഇന്നത് എന്ന് അറിയാതെ പറഞ്ഞു. (ലൂക്കോസ് 9:33)
മറ്റൊരു സന്ദര്‍ഭത്തില്‍, മോശെയിലും ഏലിയാവിലും വലിയവനായ ഒരുവനെ പത്രോസ് തിരിച്ചറിഞ്ഞിരുന്നു. താന്‍ ആരാണെന്ന് ഏറ്റുപറയാന്‍ യേശു തന്റെ ശിഷ്യന്മാരോട് ഒരിക്കല്‍ ആവശ്യപ്പെട്ടു:
15 നിങ്ങളോ എന്നെ ആര് എന്നു പറയുന്നു എന്ന് അവന് ചോദിച്ചതിനു 16 ശിമോന് പത്രോസ്: നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തു എന്ന് ഉത്തരം പറഞ്ഞു. 17 യേശു അവനോട്: ബര്‍യോനാശിമോനേ, നീ ഭാഗ്യവാന്; ജഡരക്തങ്ങള് അല്ല, സ്വര്‍ഗസ്ഥനായ എന്റെ പിതാവത്രേ നിനക്ക് ഇതു വെളിപ്പെടുത്തിയത് (മത്തായി 16:15 - 17).
മറ്റുള്ളവര്‍ക്കു കഴിയാതിരുന്നപ്പോള്‍ പത്രോസ് കൃത്യമായി അതിനു മറുപടി പറഞ്ഞു. യേശു ആരാണെന്ന് താന്‍ എളുപ്പത്തില്‍ തിരിച്ചറിഞ്ഞു -- "ജീവനുള്ള ദൈവത്തിന്റെ പുത്രന്." പത്രോസ് ഇത് സ്വയമായി പറഞ്ഞതല്ല മറിച്ച് സ്വര്‍ഗസ്ഥനായ പിതാവ് അവന് അത് വെളിപ്പെടുത്തി കൊടുത്തതാണെന്ന് ദൈവവചനം വ്യക്തമായി നമ്മോടു പറയുന്നു.
വീണ്ടും പത്രോസ് പരിശുദ്ധാത്മാവിന്റെ പ്രേരണയാല്‍ മോശയെയും എലിയാവിനെയും തിരിച്ചറിയുന്നതായി മനസ്സിലാക്കാം. പിന്നീട്, പത്രോസ് തന്റെ ലേഖനത്തില്‍ ഇപ്രകാരം എഴുതി: "ദൈവത്തിന്റെ വിശുദ്ധ മനുഷ്യര്‍ പരിശുദ്ധാത്മ നിയോഗം പ്രാപിച്ചിട്ടാണ് സംസാരിച്ചത്" (2പത്രോസ് 1:21).
യേശുവും മോശെയും എലിയാവും തമ്മില്‍ പരസ്പരം സംഭാഷിച്ചു എന്ന് നാം അവിടെ കാണുന്നു, (ലൂക്കോസ് 9:30). അവര്‍ തമ്മില്‍തമ്മില്‍ പേര് വിളിക്കുന്നത് പത്രോസും, യാക്കോബും, യോഹന്നാനും നിശ്ചയമായും കേട്ടുകാണും.
മറുരൂപമലയില്‍ പത്രോസ് വരുത്തിയ തെറ്റ് എന്തായിരുന്നു?
അവര്‍ അവനെ വിട്ടുപിരിയുമ്പോള്‍ പത്രോസ് യേശുവിനോട്: "ഗുരോ, നാം ഇവിടെ ഇരിക്കുന്നത് നല്ലത്; ഞങ്ങള്‍ മൂന്നു കുടില്‍ ഉണ്ടാക്കട്ടെ, ഒന്നു നിനക്കും ഒന്നു മോശെക്കും ഒന്ന് ഏലിയാവിനും" എന്നു താന്‍ പറയുന്നത് ഇന്നത് എന്ന് അറിയാതെ പറഞ്ഞു. (ലൂക്കോസ് 9:33).
ഓരോരുത്തര്‍ക്കും ഓരോ കുടില്‍ വീതം അവര്‍ക്ക് വസിക്കുവാന്‍ വേണ്ടി മൂന്ന് കുടില്‍ ഉണ്ടാക്കട്ടെ എന്ന് പത്രോസ് ചോദിച്ചതിലൂടെ അവന് യേശുവിനെ മോശെയുടേയും എലിയാവിന്റെയും അതേ നിലയില്‍ കണ്ടു എന്ന ഒരു ഗുരുതരമായ തെറ്റ് അവന് വരുത്തുകയുണ്ടായി.
മേഘത്തില്‍ നിന്നും ഒരു ശബ്ദം ഉണ്ടായതില്‍ ആശ്ചര്യപ്പെടേണ്ടതില്ല, "ഇവന് എന്റെ പ്രിയപുത്രന്, ഇവനു ചെവികൊടുപ്പിന്‍"! (ലൂക്കോസ് 9:35). മോശെയെക്കാളും എലിയാവിനെക്കാളും യേശു ഉന്നതമായ നിലയില്‍ ആണെന്ന് ആ മഹത്വത്തിന്റെ മേഘത്തില്‍ നിന്നും വന്ന ശബ്ദം വ്യക്തമായി പറയുകയുണ്ടായി. അവന് പ്രിയപുത്രന് ആയിരുന്നു, തുടര്‍ന്നും ആയിരിക്കുന്നു - നാം അവനെ അനുസരിക്കണം!
മറുരൂപമലയിലെ സംഭവം പത്രോസ് തന്റെ ലേഖനത്തില്‍ പരാമര്ശിക്കുന്നുണ്ടോ?
ശബ്ദം ഉണ്ടായ നേരത്ത് യേശുവിനെ തനിയേ കണ്ടു; അവര്‍ കണ്ടത് ഒന്നും ആ നാളുകളില്‍ ആരോടും അറിയിക്കാതെ മൌനമായിരുന്നു. (ലൂക്കോസ് 9:36).
ദൈവവചനം വ്യക്തമായി നമ്മോടു പറയുന്നു, "ആ നാളുകളില്‍ അവര്‍ ആരോടും ഒന്നും അറിയിച്ചില്ല", എന്നാല്‍ അത്രയും അതിശയകരമായ ഒരു ആത്മീക അനുഭവം ഉണ്ടായിട്ട്, അവര്‍ക്ക് അതിനെക്കുറിച്ച് മൌനമായിരിക്കുവാന് കഴിഞ്ഞില്ല. അപ്പോസ്തലനായ പത്രോസ് ഇത് കൃത്യമായി ഓര്‍ത്തിരിക്കുകയും ഈ സംഭവം 2പത്രോസ് 1:16 - 18 വരെയുള്ള വേദഭാഗങ്ങളില്‍ പരാമര്‍ശിക്കുകയും ചെയ്തിരിക്കുന്നു.
16 ഞങ്ങള്‍ നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ ശക്തിയും പ്രത്യക്ഷതയും നിങ്ങളോട് അറിയിച്ചതു നിര്മിതകഥകളെ പ്രമാണിച്ചിട്ടല്ല, അവന്റെ മഹിമ കണ്ട സാക്ഷികളായിത്തീര്‍ന്നിട്ടത്രേ. 17 "ഇവന് എന്റെ പ്രിയപുത്രന്; ഇവങ്കല്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു" എന്നുള്ള ശബ്ദം അതിശ്രേഷ്ഠ തേജസ്സിങ്കല്നിന്നു വന്നപ്പോള്‍ പിതാവായ ദൈവത്താല്‍ അവനു മാനവും തേജസ്സും ലഭിച്ചു. 18 ഞങ്ങള്‍ അവനോടുകൂടെ വിശുദ്ധപര്‍വതത്തില്‍ ഇരിക്കുമ്പോള്‍ സ്വര്‍ഗത്തില്‍നിന്നും ഈ ശബ്ദം ഉണ്ടായതു കേട്ടു.
യോഹന്നാന് അപ്പോസ്തലന് ഒരുപക്ഷേ യോഹ 1:14 ല്‍ പരാമര്‍ശിക്കുന്നത് ഇത് ആയിരിക്കാം.
വചനം ജഡമായിത്തീര്‍ന്നു, കൃപയും സത്യവും നിറഞ്ഞവനായി നമ്മുടെ ഇടയില്‍ പാര്‍ത്തു. ഞങ്ങള്‍ അവന്റെ തേജസ്സ് പിതാവില്‍ നിന്ന് ഏകജാതനായവന്റെ തേജസ്സായി കണ്ടു.
യേശുവിനെ തന്റെ മഹത്വത്തോടും മിശിഹ എന്ന നിലയിലും അവര്‍ കണ്ട ശക്തമായ ഈ അനുഭവങ്ങള്‍ അവര്‍ ഓര്‍ക്കുവാന്‍ ഇടയായിത്തീര്‍ന്നു.
7 സംഭവിക്കുന്നത് എല്ലാം ഇടപ്രഭുവായ ഹെരോദാവ് കേട്ടു. യോഹന്നാന് മരിച്ചവരില്‍നിന്ന് ഉയിര്‍ത്തെഴുന്നേറ്റു എന്നു ചിലരും ഏലിയാവ് പ്രത്യക്ഷനായി എന്നു ചിലരും പുരാതന പ്രവാചകന്മാരില് ഒരുത്തന് ഉയിര്‍ത്തെഴുന്നേറ്റു എന്നു മറ്റുചിലരും പറകകൊണ്ട് ഹെരോദാവ് ചഞ്ചലിച്ചു: യോഹന്നാനെ ഞാന്‍ ശിരഃഛേദം ചെയ്തു; എന്നാല്‍ ഞാന്‍ ഇങ്ങനെയുള്ളത് കേള്‍ക്കുന്ന ഇവന് ആര് എന്നു പറഞ്ഞ് അവനെ കാണ്മാന് ശ്രമിച്ചു. (ലൂക്കോസ് 9:7-9).
"ഹെരോദാവ്" എന്ന പേര് വ്യത്യസ്തരായ അനേകം ആളുകളെ സൂചിപ്പിക്കുവാനായി പുതിയ നിയമത്തില്‍ ഉപയോഗിച്ചിട്ടുണ്ട്. യിസ്രായേലിലെ മുന്‍കാല രാജാക്കന്മാരെപോലെ, യിസ്രായേലിലെ മുന്‍കാല ഭരണാധികാരികളെ പോലെ, റോമന്‍ ചക്രവര്‍ത്തിമാരാല്‍, റോമന്‍ നിയമനിര്‍മ്മാണ സഭയാല്‍ നിയമിക്കപ്പെട്ടവരാണ് ഹെരോദുമാര്.
1. മഹാനായ ഹെരോദാവ്
ഹെരോദുമാരില് ആദ്യത്തെ ആളെ പൊതുവായി സൂചിപ്പിച്ചിരിക്കുന്നത് "മഹാനായ ഹെരോദാവ്" അഥവാ "വലിയ ഹെരോദാവ്" എന്നാണ്. മത്തായി സുവിശേഷം 2-ാം അദ്ധ്യായത്തില്‍ ആ കാലത്ത് ജനിക്കുന്ന എല്ലാ ആണ്‍കുട്ടികളേയും കൊല്ലുവാനായി ഉത്തരവ് പുറപ്പെടുവിച്ചുകൊണ്ട് യേശുവിനെ വധിക്കുവാനായി പരിശ്രമിച്ച ഹെരോദാവ് ഇദ്ദേഹമാണ്. ശിശുവായ യേശു ആയിരുന്ന സ്ഥലം എവിടെയായിരുന്നു എന്ന് കണ്ടെത്തുവാന്‍ വേണ്ടി വിദ്വാന്മാരുടെ സഹായം തേടുവാനും ഈ ഹെരോദാവ് ശ്രമിക്കുകയുണ്ടായി. ചരിത്രപരമായി, ഈ ഒന്നാമത്തെ ഹെരോദാവ്, അസ്കലോന്യനായ ഹെരോദാവ് എന്നും അറിയപ്പെട്ടിരുന്നു, ഇദ്ദേഹം ഹിരാകനസ് രാജാവിന്റെ, അസ്കലോന്യനായ ഹെരോദാവ് എന്ന് അദ്ദേഹവും അറിയപ്പെട്ടിരുന്നു, സ്നേഹിതനും കാര്യസ്ഥനും ആയിരുന്ന ആന്റിപടെറിന്റെ മകനായിരുന്നു.
2. ഹെരോദാവ് അന്തിപാസ് (അഥവാ അന്തിപടെര്), അല്ലെങ്കില്‍ ഇടപ്രഭുവായ ഹെരോദാവ്.
ഹെരോദാവ് അന്തിപാസ് (അഥവാ അന്തിപടെര്) മഹാനായ ഹെരോദാവിന്റെ മകനായിരുന്നു, ഇടപ്രഭുവായ ഹെരോദാവ് എന്നും അദ്ദേഹം അറിയപ്പെട്ടിരുന്നു, കാരണം അദ്ദേഹം മഹാനായ ഹെരോദാവിന്റെ മകനായിരുന്നു. (മത്തായി 14:1; ലൂക്കോസ് 9:7-9). ഇടപ്രഭു എന്ന പദം ഒരു രാജ്യത്തിന്റെ നാലാം ഭാഗത്തിന്റെ ചുമതലയുള്ള ഭരണാധികാരിയെ സൂചിപ്പിക്കുന്നതാണ്. അവന്റെ പിതാവായ മഹാനായ ഹെരോദാവ് വിശാലമായ തന്റെ സാമ്രാജ്യം നാലായി വിഭാഗിച്ചു തന്റെ മക്കള്‍ക്ക് സമ്മാനിക്കുവാനായി തീരുമാനിച്ചു, ആ തീരുമാനം പിന്നീട് റോമന്‍ നിയമനിര്‍മ്മാണസഭ സ്ഥിരമാക്കുകയും, യെഹൂദ്യ ചരിത്രത്തില്‍ നിലനിന്നുപോരുന്ന സ്ഥിതിക്ക് മാറ്റം വരുത്തിയ സംഭവ കാലമായി മാറുകയും ചെയ്തു.
ഹെരോദാവ് അന്തിപാസ് ഗലീലിയയുടെ ഇടപ്രഭുവാണ് അത് തനിക്ക് അനുവദിച്ചുകൊടുത്ത രാജ്യത്തിന്റെ ഒരു ഭാഗമായിരുന്നു. യഥാര്‍ത്ഥത്തില്‍, യേശുവിന്റെ ചോദ്യം ചെയ്യല്‍ സമയത്തും പിന്നീട് ക്രൂശീകരണത്തിലേക്കും നയിക്കപ്പെട്ടപ്പോള്‍ ഇവന്റെ മുന്‍പാകെയാണ് യേശു നില്‍ക്കേണ്ടി വന്നത് (ലൂക്കോസ് 23). യോഹന്നാന് സ്നാപകനെ വധിക്കുവാന്‍ കല്പന പുറപ്പെടുവിച്ചതും ഈ ഹെരോദാവ് അന്തിപാസ് തന്നെയായിരുന്നു. (മത്തായി 14).
3. ഹെരോദാവ് അഗ്രിപ്പാവ് 1
ഹെരോദാവ് അഗ്രിപ്പാവ് 1-ാമന്‍ മഹാനായ ഹെരോദാവിന്റെ കൊച്ചുമകനും അവന്റെ മരണസമയത്ത് ഭരിക്കുന്നവനും ആയിരുന്നു (അപ്പൊ.പ്രവൃ 12). യെരുശലെമിലെ ക്രിസ്തീയ സമൂഹത്തെ ഉപദ്രവിച്ചനും, സെബദിയുടെ മകനും യോഹന്നാന്റെ സഹോദരനുമായ യാക്കോബിനെ കൊല്ലുവാന്‍ വേണ്ടി കല്പന പുറപ്പെടുവിച്ചവനും ഇദ്ദേഹം ആയിരുന്നു എന്ന് വ്യക്തമായി രേഖപ്പെടുത്തിയിരിക്കുന്നു. യെരുശലെമില്‍ ഹെരോദാവ് അഗ്രിപ്പാവ് 1-ാമനാല് ശിരഃഛേദം ചെയ്യപ്പെട്ട യാക്കോബ് രക്തസാക്ഷിയായ ഒന്നാമത്തെ അപ്പൊസ്തലനായി മാറി. ഹെരോദാവ് അഗ്രിപ്പാവ് 1-ാമന്റെ രണ്ടു പെണ്മക്കളായ ദ്രുസില്ല, ബെര്‍ന്നീക്ക എന്നിവരെ സംബന്ധിച്ചു അപ്പൊ.പ്രവൃ 25, 26 എന്നീ അധ്യായങ്ങളില്‍ യഥാക്രമം പറഞ്ഞിരിക്കുന്നു.
ഹെരോദാവ് അഗ്രിപ്പാവ് 1-ാമന്‍ കൈസര്യയില്‍ വെച്ചാണ് തന്റെ ചരമം വരിച്ചത്.
"അവന് (അഗ്രിപ്പാവ്) സോര്യരുടെയും സീദോന്യരുടേയും നേരെ ക്രുദ്ധിച്ചിരിക്കുമ്പോള് രാജാവിന്റെ ദേശത്തുനിന്നു തങ്ങളുടെ ദേശത്തിന് ആഹാരം കിട്ടിവരികയാല് അവര്‍ ഏകമനസ്സോടെ അവന്റെ അടുക്കല്‍ ചെന്ന്, രാജാവിന്റെ പള്ളിയറക്കാരനായ ബ്ലസ്തൊസിനെ വശത്താക്കി സന്ധിക്കായി അപേക്ഷിച്ചു. നിശ്ചയിച്ച ദിവസത്തില്‍ ഹെരോദാവ് രാജവസ്ത്രം ധരിച്ചു ഭദ്രാസനത്തില്‍ ഇരുന്ന് അവരോടു പ്രസംഗം കഴിച്ചു. ഇതു മനുഷ്യന്റെ ശബ്ദമല്ല ഒരു ദേവന്റെ ശബ്ദം അത്രേ എന്നു ജനം ആര്‍ത്തു. അവന് ദൈവത്തിനു മഹത്ത്വം കൊടുക്കായ്കയാല്‍ കര്‍ത്താവിന്റെ ദൂതന് ഉടനെ അവനെ അടിച്ചു, അവന് കൃമിക്ക് ഇരയായി പ്രാണനെ വിട്ടു". (അപ്പൊ.പ്രവൃ 12:20-23)
4. ഹെരോദാവ് അഗ്രിപ്പാവ്- 2
യേശു മിശിഹ ആണെന്നുള്ള അപ്പോസ്തലനായ പൌലോസിന്റെ സാക്ഷ്യത്തെ വെറുത്ത്, അവനെ കാരാഗൃഹത്തില്‍ ആക്കുവാന് വേണ്ടി പരിശ്രമിച്ച യെരുശലെമിലെ യെഹൂദന്മാരില് നിന്നും പൌലോസിനെ തടുക്കുന്നതില്‍ നിര്‍ണ്ണായകമായ പങ്കു വഹിച്ചത് അഗ്രിപ്പാവിന്റെ മകനായ ഹെരോദാവ് അഗ്രിപ്പാവ് 2-ാമനാണ്. റോമന്‍ പൌരന് എന്ന പൌലോസിന്റെ പദവിയെ കണക്കിലെടുത്ത്, തന്നെത്തന്നെ പ്രതിരോധിക്കുവാന്‍ പൌലോസിനെ അഗ്രിപ്പാവ് രാജാവ് അനുവദിക്കുകയും, കൂടിവന്നിരിക്കുന്ന കൂട്ടത്തോട് സുവിശേഷം പ്രസംഗിക്കുവാന്‍ ആ അവസരം ഉപയോഗിക്കുവാന്‍ പൌലോസിനു അനുമതി നല്‍കുകയും ചെയ്തു. (അപ്പൊ. പ്രവൃ 25-26). ഹെരോദ്യ രാജപരമ്പരയില്‍ അവസാനമായി വാണ ആളാണ് അഗ്രിപ്പാവ് രണ്ടാമന്. അവനുശേഷം, ആ കുടുംബത്തിന്റെ റോമാക്കാരുമായുള്ള നിലനില്‍പ്പ് വഷളായി.
ഒരു റിപ്പോര്‍ട്ടിന്റെ പ്രാധാന്യം എന്ത്?
അപ്പോസ്തലന്മാര് മടങ്ങിവന്നിട്ട് തങ്ങള്‍ ചെയ്തതൊക്കെയും അവനോട് അറിയിച്ചു. (ലൂക്കോസ് 9:10).
അപ്പോസ്തലന്മാര് തങ്ങളുടെ പ്രേഷിത പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ട് യേശുവിനെ അറിയിച്ചു. ഒരു അറിയിപ്പ് പ്രധാനപ്പെട്ടത് ആകുന്നു:
1. ഒരു റിപ്പോര്‍ട്ട് വിവരങ്ങള്‍ നല്കുന്നു.
2. പ്രവര്‍ത്തനങ്ങളുടെ മുന്പോട്ടുള്ള പദ്ധതികള്‍ തയ്യാറാക്കുവാന്‍ റിപ്പോര്‍ട്ട് സഹായിക്കും.
അതു പുരുഷാരം അറിഞ്ഞ് അവനെ പിന്തുടര്ന്നു. അവന് അവരെ കൈക്കൊണ്ടു ദൈവരാജ്യത്തെക്കുറിച്ച് അവരോടു സംസാരിക്കയും രോഗശാന്തി വേണ്ടിയവരെ സൌഖ്യമാക്കുകയും ചെയ്തു. (ലൂക്കോസ് 9:11)
ഒരു വ്യവസായം ഫലവത്തായി തീരണമെങ്കില്‍, അത് ജനത്തിന്റെ ആവശ്യങ്ങള്‍ നിവര്‍ത്തിക്കണം.
ഒരു ശുശ്രൂഷ ഫലവത്തായി തീരണമെങ്കില്‍, അത് ജനത്തിന്റെ ആവശ്യങ്ങള്‍ നിവര്‍ത്തിച്ചു കൊടുക്കുന്നതായിരിക്കണം.
കാണാന്‍ മോടിയുള്ളതും ശബ്ദമുണ്ടാക്കുന്നതും എന്നാല്‍ ഒഴുകാത്തതുമായ, വെള്ളമില്ലാത്ത കിണറോ, മഴയില്ലാത്ത മേഘമോ, ആകുവാന്‍ നിങ്ങള്‍ക്ക് ഒരിക്കലും കഴിയുകയില്ല.എപ്പോഴൊക്കെ ഒരു ആവശ്യം ഉണ്ടായിരുന്നുവോ കര്‍ത്താവ് ആ ആവശ്യം നിറവേറ്റുവാന്‍ തയ്യാറായിരുന്നു.
5000 പേരെ പോഷിപ്പിക്കുന്നതില്‍ നിന്നും നമുക്ക് എന്താണ് പഠിക്കുവാന്‍ കഴിയുന്നത്?
13 അവന് അവരോട്: നിങ്ങള്‍ തന്നെ അവര്‍ക്കു ഭക്ഷിപ്പാന്‍ കൊടുപ്പിന് എന്നു പറഞ്ഞതിന്, "അഞ്ചപ്പവും രണ്ടു മീനും അല്ലാതെ അധികം ഞങ്ങളുടെ പക്കല്‍ ഇല്ല; ഞങ്ങള്‍ പോയി ഈ സകല ജനത്തിനും വേണ്ടി ഭോജ്യങ്ങള്‍ കൊള്ളേണമോ എന്ന് അവര്‍ പറഞ്ഞു". 14 ഏകദേശം അയ്യായിരം പുരുഷന്മാര് ഉണ്ടായിരുന്നു. (ലൂക്കോസ് 9:13-14).
പുനരുത്ഥാനത്തെ കൂടാതെ, നാലു സുവിശേഷങ്ങളിലും ഒരുപോലെ പറഞ്ഞിരിക്കുന്ന അത്ഭുതം 5000 പേരെ പരിപോഷിപ്പിക്കുന്നത് മാത്രമാണ്. മത്തായിയുടെ സുവിശേഷത്തില്‍ മറ്റൊരു കാര്യവും ഊന്നിപറഞ്ഞുകൊണ്ട് ഇങ്ങനെ കൂട്ടിചേര്‍ക്കുന്നു, "സ്ത്രീകളെയും പൈതങ്ങളെയും കൂടാതെ" (മത്തായി 14:21). അനേക വേദപുസ്തക പണ്ഡിതന്മാരും വിശ്വസിക്കുന്നത് അന്ന് പോഷിപ്പിക്കപ്പെട്ടവരുടെ യഥാര്‍ത്ഥ എണ്ണം ഒരുപക്ഷേ 15,000 - 20,000 ത്തിനും ഇടയിലാകാം എന്നാണ്.
2 രാജാക്കന്മാരുടെ പുസ്തകത്തില്‍ പ്രവാചകനായ ഏലിശായുടെ ജീവിതത്തില്‍ ക്രിസ്തുവിന്റെ അത്ഭുതങ്ങളെ കുറിച്ചുള്ള ഒരു പ്രാവചനീക മുന്‍നിഴല്‍ കാണാം. അവിടെ കൂടിവന്നവര്ക്കെല്ലാം ആഹാരം നല്കുവാനായി പ്രവാചകനായ ഏലിശ തന്റെ ദാസനോട് പറഞ്ഞു, എന്നാല്‍ അപ്പോള്‍ നൂറു പേര്‍ക്ക് മതിയായ ആഹാരം പോലും ഉണ്ടായിരുന്നില്ല. അവന്റെ ബാല്യക്കാരില് ഒരുവന് പറഞ്ഞു, "ഞാന്‍ ഇതു നൂറു പേര്‍ക്ക് എങ്ങനെ വിളമ്പും?" (2രാജാക്കന്മാര് 4:42-43). ഒടുവിലായി, പുരുഷന്മാര്ക്ക് കഴിക്കുവാന്‍ മതിയായ ആഹാരം ഉണ്ടായിരുന്നു എന്നു മാത്രമല്ല, എന്നാല്‍ "അവര്‍ തിന്നുകയും ശേഷിപ്പിക്കയും ചെയ്തു" (2രാജാക്കന്മാര് 4:44).
അമ്പതു വീതമുള്ള കൂട്ടമായി ഇരിക്കുവാന് യേശു പുരുഷാരത്തോടു ആവശ്യപ്പെട്ടത് എന്തുകൊണ്ട്?
14 ഏകദേശം അയ്യായിരം പുരുഷന്മാര് ഉണ്ടായിരുന്നു. പിന്നെ അവന് തന്റെ ശിഷ്യന്മാരോട്: അവരെ അമ്പതു വീതം പന്തിപന്തിയായി ഇരുത്തുവിന്‍ എന്നു പറഞ്ഞു. 15 അവര്‍ അങ്ങനെ ചെയ്ത് എല്ലാവരെയും ഇരുത്തി. (ലൂക്കോസ് 9:14-15)
50 എന്നത് ജൂബിലിയുടെ സംഖ്യയാണ്. ജൂബിലി നിയമം (ലേവ്യാപുസ്തകം 25) ബദ്ധന്മാരെ സ്വതന്ത്രരാക്കുന്ന വര്‍ഷത്തെ കുറിച്ച് പഠിപ്പിക്കുന്നുണ്ട്. ആ അര്‍ത്ഥത്തില്‍, വീണ്ടെടുക്കപ്പെട്ടവര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും നല്കുവാനുള്ള സ്വാതന്ത്രത്തിന്റെയും വീണ്ടെടുപ്പിന്റെയും പ്രക്രിയ ഈ 50 പേരുള്ള കൂട്ടത്തിന്റെ രൂപീകരണവുമായി കൂടി കലര്‍ന്ന് കിടക്കുന്നു.
തന്റെ സഭ എങ്ങനെ ആയിരിക്കണമെന്നാണ് യേശു ആഗ്രഹിക്കുന്നത് എന്ന ഒരു പ്രാവചനീക സൂചനയും ഇത് നല്‍കുന്നുണ്ട്; ഒരുപക്ഷേ 50 പേര് വീതമുള്ള ചെറിയ കൂട്ടങ്ങളായിട്ട്.
ശിഷ്യന്മാര് എടുത്ത അപ്പം നിറഞ്ഞ പന്ത്രണ്ടു കുട്ടയുടെ പ്രാധാന്യം എന്താണ്?
എല്ലാവരും തിന്നു തൃപ്തരായി, ശേഷിച്ച കഷണം പന്ത്രണ്ടു കുട്ട എടുത്തു. (ലൂക്കോസ് 9:17)
1. യിസ്രായേലിലെ പന്ത്രണ്ടു ഗോത്രങ്ങള്‍ക്കുള്ള ആഹാരത്തിന്റെ പ്രതീകാത്മകമാണ് 12 കുട്ടകള്‍.
2. പന്ത്രണ്ടു കുട്ടകള്‍ "ജീവന്റെ അപ്പത്തിന്റെ" - "ദൈവ വചനത്തിന്റെ" പ്രതീകമാണ്, അത് പരിപോഷിക്ക പെട്ടവരാല്‍ ആദ്യ കേള്‍വിക്കാരെ സംതൃപ്തരാക്കുന്നു, പിന്നെ എല്ലാ രാജ്യങ്ങളിലേക്കും എത്തപ്പെടുന്നു - യെഹൂദന്മാരിലും ജാതികളിലും.
മറുരൂപ മലയില്‍ തന്നോടുകൂടെ പത്രൊസിനെയും, യാക്കോബിനെയും, യോഹന്നാനെയും മാത്രം യേശു കൊണ്ടുപോകാന്‍ കാരണമെന്ത്?
ഈ വാക്കുകളെ പറഞ്ഞിട്ട് ഏകദേശം എട്ടു നാള് കഴിഞ്ഞപ്പോള്‍ അവന് പത്രൊസിനെയും യോഹന്നാനെയും യാക്കോബിനെയും കൂട്ടിക്കൊണ്ടു പ്രാര്‍ത്ഥിപ്പാന്‍ മലയില്‍ കയറിപ്പോയി. (ലൂക്കോസ് 9:28)
ലൂക്കോസ് 6:12-16 വരെ യേശു തന്റെ പന്ത്രണ്ടു ശിഷ്യന്മാരെ പ്രഖ്യാപിക്കുന്നു, പത്രോസ് എന്ന് അവന് പേര് വിളിച്ച ശിമോന്, അവന്റെ സഹോദരനായ അന്ത്രെയാസ്, യാക്കോബ്, യോഹന്നാന്, ഫിലിപ്പോസ്, ബര്‍ത്തൊലോമായി, മത്തായി, തോമസ്, അല്ഫായിയുടെ മകനായ യാക്കോബ്, എരിവുകാരനായ ശിമോന്, യാക്കോബിന്റെ സഹോദരനായ യൂദാ, ദ്രോഹിയായിത്തീര്‍ന്ന ഈസ്കര്യോത്ത് യൂദാ എന്നിവര്‍ തന്നെ. മൂന്ന് ശിഷ്യന്മാര് (പത്രോസ്, യാക്കോബ്, യോഹന്നാന്) ആ പന്ത്രണ്ടു ശിഷ്യന്മാരില് യേശുവിനോട് വളരെ അടുത്തിരുന്നു എന്നു കാണുന്നു, മാത്രമല്ല ക്രിസ്തുവിന്റെ "അകത്തെ വലയത്തില്‍" ഉള്ളവര്‍ ആയിരുന്നു.
ഒരുപക്ഷേ കര്‍ത്താവായ യേശു പത്രോസിനേയും യാക്കോബിനെയും യോഹന്നാനെയും തന്റെ അകത്തെ വലയത്തില്‍ ഉള്ളവരായി തിരഞ്ഞെടുക്കുവാനുള്ള കാരണം അവരെ ആദിമ പുതിയ നിയമ സഭയിലെ നേതൃത്വ സ്ഥാനങ്ങളിലേക്ക് ഒരുക്കിയെടുക്കുവാന്‍ വേണ്ടി യേശു പ്രത്യേകമായി ഒരു പരിശ്രമം നടത്തുകയായിരുന്നു.
പത്രോസ്, യേശു മിശിഹയും ദൈവപുത്രനും ആണെന്നുള്ള തന്റെ വിശ്വാസം ആദ്യമായി പ്രകടിപ്പിച്ച ശിഷ്യനായിരുന്നു അവന് (മത്തായി 16:16). പെന്തക്കോസ്ത് നാളില്‍ അനേകം ആളുകളോട് അവന് പ്രസംഗിക്കുകയും 3000 പേരോളം സഭയോട് ചേരുകയും ചെയ്തു.
യോഹന്നാനും യാക്കോബും അവരുടെ ധൈര്യം കാരണം "ഇടിമക്കള്" എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്നു (മര്‍ക്കോസ് 3:17; ലൂക്കോസ് 9:54), അവരും ആദിമ സഭയിലെ പ്രാധാന നേതൃത്വത്തിലേക്ക് ഉയര്‍ത്തപ്പെട്ടു.
യേശുക്രിസ്തുവിലുള്ള അവരുടെ വിശ്വാസം നിമിത്തം രക്തസാക്ഷി ആകുവാനുള്ള അവരുടെ താല്പര്യം അവര്‍ രണ്ടുപേരും പ്രകടിപ്പിച്ചു (മത്തായി 20:22), അവര്‍ രണ്ടുപേരും ക്രിസ്തുവിനുവേണ്ടി കഷ്ടം സഹിച്ചു. ശിഷ്യന്മാരില് ക്രിസ്തുവിനുവേണ്ടി രക്തസാക്ഷിയായ ആദ്യത്തെ വ്യക്തി യാക്കോബ് ആയിരുന്നു. (അപ്പൊ.പ്രവൃ 12:1-2).
യേശു (തന്റെ ക്രൂശീകരണ സമയത്ത്) തന്റെ മാതാവിനെ സംരക്ഷിക്കുവാനായി എല്പ്പിച്ചതും, പന്ത്രണ്ടു ശിഷ്യന്മാരില്, തന്റെ വിശ്വാസം നിമിത്തം നാടുകടത്തപ്പെട്ട് അവസാനമായി മരണം വരിച്ചതും യോഹന്നാന് ആയിരുന്നു (വെളിപ്പാട് 1:9).
മോശെയും എലിയാവും അല്ലാതെ മറ്റാരുംതന്നെ മറുരൂപമലയില്‍ പ്രത്യക്ഷപ്പെട്ടില്ല എന്തുകൊണ്ട്?
മോശെ, ഈ ഭൂമിയിലെ തന്റെ ശുശ്രൂഷയുടെ അവസാന സമയത്ത്, പാറയോട് സംസാരിക്കേണ്ടതിനു പകരം താന്‍ പാറയെ അടിക്കുകയുണ്ടായി. തന്റെ ഈ പ്രവര്‍ത്തി യിസ്രായേലിന്റെ മുന്പില് ദൈവത്തിനു അപമാനമായി മാറി. ഈ കാരണത്താല്‍ യിസ്രായേല്‍ ജനത്തെ കനാന്‍ ദേശത്ത് കൊണ്ടുവരുന്നതിന് അവന് അയോഗ്യനായി തീര്‍ന്നു.
യേശുവില്‍ കൂടി കൃപ കടന്നുവന്നു, അതുപോലെ ദൈവം തന്റെ കൃപയാലും കരുണയാലും മോശയെ കനാന്‍ ദേശത്തു കൊണ്ടുവന്നു. ന്യായപ്രമാണത്തിന് ചെയ്യാന്‍ കഴിയാത്തതിനെ കൃപ ചെയ്യുവാന്‍ ഇടയായി !
മോശെ ന്യായപ്രമാണത്തെയും ഏലിയാവ് പ്രവാചകന്മാരെയും പ്രതിനിധീകരിക്കുന്നു. യേശുവിനോടുകൂടെ മലയിലെ മോശെയുടെയും എലിയാവിന്റെയും പ്രത്യക്ഷത യേശുവിന്റെ പ്രേഷിത പ്രവൃത്തിയുടെ വിശ്വാസ്യത വര്‍ദ്ധിപ്പിക്കുവാന്‍ കാരണമായി. യേശു ക്രൂശില്‍ നിര്‍വ്വഹിക്കുവാന്‍ പോകുന്ന കാര്യം ന്യായപ്രമാണവും പ്രവാചകന്മാരും സാക്ഷീകരിച്ചത് ആയിരുന്നു.
ന്യായപ്രമാണത്തെയും പ്രവാചകന്മാരെയും യേശു കര്‍ത്താവ് നിവര്‍ത്തിച്ചു, അതുകൊണ്ട് ന്യായപ്രമാണത്തിന്റെയും പ്രവാചകരുടെയും പ്രതിനിധികള്‍ യേശുവിന്റെ അരികില്‍ നില്‍ക്കുകയും അപ്പോള്‍ ദൈവം ഇങ്ങനെ പ്രഖ്യാപിച്ചു, "എന്റെ പ്രിയ പുത്രനു ചെവികൊടുപ്പിന്‍!" നമുക്ക് ന്യായപ്രാമാണത്തില് നിന്നും പ്രവാചകന്മാരില് നിന്നും (പഴയ നിയമം) പലതും പഠിക്കുവാന്‍ കഴിയും, എന്നാല്‍ ഇത് രണ്ടും നിവര്‍ത്തിച്ച യേശുവിനെ നാം ശ്രദ്ധിക്കണം.
വെളിപ്പാട് പുസ്തകത്തില്‍ പറഞ്ഞിരിക്കുന്ന രണ്ടു സാക്ഷികളുടെ (വെളിപ്പാട് 11), സ്ഥാനത്തും മോശെയും എലിയാവും തന്നെയാകാനാണ് കൂടുതല്‍ സാദ്ധ്യത, എതിര്‍ക്രിസ്തുവിനു എതിരായി സാക്ഷിയാകുന്നത് നിമിത്തം അവര്‍ അവനാല്‍ കൊല്ലപ്പെടും. മലയിലെ ക്രിസ്തുവിന്റെ തേജസ്സിന്റെ പ്രതിനിധികള്‍ ആയതുപോലെ, മഹോപദ്രവകാലത്തും തന്റെ മഹത്വത്തിന് അവര്‍ സാക്ഷികള്‍ ആകും എന്ന് സ്ഥിരീകരിക്കുന്നത് ഉചിതമായ കാര്യമാണ്.
പത്രോസിന്റെ പക്കല്‍ മോശെയുടെയും എലിയാവിന്റെയും പടമോ ഫോട്ടോയോ ഉണ്ടായിരുന്നില്ല, പിന്നെ എങ്ങനെയാണ് അവന് അവരെ തിരിച്ചറിഞ്ഞത്?
അവര്‍ അവനെ വിട്ടുപിരിയുമ്പോള്‍ പത്രോസ് യേശുവിനോട്: "ഗുരോ, നാം ഇവിടെ ഇരിക്കുന്നത് നല്ലത്; ഞങ്ങള്‍ മൂന്നു കുടില്‍ ഉണ്ടാക്കട്ടെ, ഒന്നു നിനക്കും ഒന്നു മോശെക്കും ഒന്ന് ഏലിയാവിനും" എന്നു താന്‍ പറയുന്നത് ഇന്നത് എന്ന് അറിയാതെ പറഞ്ഞു. (ലൂക്കോസ് 9:33)
മറ്റൊരു സന്ദര്‍ഭത്തില്‍, മോശെയിലും ഏലിയാവിലും വലിയവനായ ഒരുവനെ പത്രോസ് തിരിച്ചറിഞ്ഞിരുന്നു. താന്‍ ആരാണെന്ന് ഏറ്റുപറയാന്‍ യേശു തന്റെ ശിഷ്യന്മാരോട് ഒരിക്കല്‍ ആവശ്യപ്പെട്ടു:
15 നിങ്ങളോ എന്നെ ആര് എന്നു പറയുന്നു എന്ന് അവന് ചോദിച്ചതിനു 16 ശിമോന് പത്രോസ്: നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തു എന്ന് ഉത്തരം പറഞ്ഞു. 17 യേശു അവനോട്: ബര്‍യോനാശിമോനേ, നീ ഭാഗ്യവാന്; ജഡരക്തങ്ങള് അല്ല, സ്വര്‍ഗസ്ഥനായ എന്റെ പിതാവത്രേ നിനക്ക് ഇതു വെളിപ്പെടുത്തിയത് (മത്തായി 16:15 - 17).
മറ്റുള്ളവര്‍ക്കു കഴിയാതിരുന്നപ്പോള്‍ പത്രോസ് കൃത്യമായി അതിനു മറുപടി പറഞ്ഞു. യേശു ആരാണെന്ന് താന്‍ എളുപ്പത്തില്‍ തിരിച്ചറിഞ്ഞു -- "ജീവനുള്ള ദൈവത്തിന്റെ പുത്രന്." പത്രോസ് ഇത് സ്വയമായി പറഞ്ഞതല്ല മറിച്ച് സ്വര്‍ഗസ്ഥനായ പിതാവ് അവന് അത് വെളിപ്പെടുത്തി കൊടുത്തതാണെന്ന് ദൈവവചനം വ്യക്തമായി നമ്മോടു പറയുന്നു.
വീണ്ടും പത്രോസ് പരിശുദ്ധാത്മാവിന്റെ പ്രേരണയാല്‍ മോശയെയും എലിയാവിനെയും തിരിച്ചറിയുന്നതായി മനസ്സിലാക്കാം. പിന്നീട്, പത്രോസ് തന്റെ ലേഖനത്തില്‍ ഇപ്രകാരം എഴുതി: "ദൈവത്തിന്റെ വിശുദ്ധ മനുഷ്യര്‍ പരിശുദ്ധാത്മ നിയോഗം പ്രാപിച്ചിട്ടാണ് സംസാരിച്ചത്" (2പത്രോസ് 1:21).
യേശുവും മോശെയും എലിയാവും തമ്മില്‍ പരസ്പരം സംഭാഷിച്ചു എന്ന് നാം അവിടെ കാണുന്നു, (ലൂക്കോസ് 9:30). അവര്‍ തമ്മില്‍തമ്മില്‍ പേര് വിളിക്കുന്നത് പത്രോസും, യാക്കോബും, യോഹന്നാനും നിശ്ചയമായും കേട്ടുകാണും.
മറുരൂപമലയില്‍ പത്രോസ് വരുത്തിയ തെറ്റ് എന്തായിരുന്നു?
അവര്‍ അവനെ വിട്ടുപിരിയുമ്പോള്‍ പത്രോസ് യേശുവിനോട്: "ഗുരോ, നാം ഇവിടെ ഇരിക്കുന്നത് നല്ലത്; ഞങ്ങള്‍ മൂന്നു കുടില്‍ ഉണ്ടാക്കട്ടെ, ഒന്നു നിനക്കും ഒന്നു മോശെക്കും ഒന്ന് ഏലിയാവിനും" എന്നു താന്‍ പറയുന്നത് ഇന്നത് എന്ന് അറിയാതെ പറഞ്ഞു. (ലൂക്കോസ് 9:33).
ഓരോരുത്തര്‍ക്കും ഓരോ കുടില്‍ വീതം അവര്‍ക്ക് വസിക്കുവാന്‍ വേണ്ടി മൂന്ന് കുടില്‍ ഉണ്ടാക്കട്ടെ എന്ന് പത്രോസ് ചോദിച്ചതിലൂടെ അവന് യേശുവിനെ മോശെയുടേയും എലിയാവിന്റെയും അതേ നിലയില്‍ കണ്ടു എന്ന ഒരു ഗുരുതരമായ തെറ്റ് അവന് വരുത്തുകയുണ്ടായി.
മേഘത്തില്‍ നിന്നും ഒരു ശബ്ദം ഉണ്ടായതില്‍ ആശ്ചര്യപ്പെടേണ്ടതില്ല, "ഇവന് എന്റെ പ്രിയപുത്രന്, ഇവനു ചെവികൊടുപ്പിന്‍"! (ലൂക്കോസ് 9:35). മോശെയെക്കാളും എലിയാവിനെക്കാളും യേശു ഉന്നതമായ നിലയില്‍ ആണെന്ന് ആ മഹത്വത്തിന്റെ മേഘത്തില്‍ നിന്നും വന്ന ശബ്ദം വ്യക്തമായി പറയുകയുണ്ടായി. അവന് പ്രിയപുത്രന് ആയിരുന്നു, തുടര്‍ന്നും ആയിരിക്കുന്നു - നാം അവനെ അനുസരിക്കണം!
മറുരൂപമലയിലെ സംഭവം പത്രോസ് തന്റെ ലേഖനത്തില്‍ പരാമര്ശിക്കുന്നുണ്ടോ?
ശബ്ദം ഉണ്ടായ നേരത്ത് യേശുവിനെ തനിയേ കണ്ടു; അവര്‍ കണ്ടത് ഒന്നും ആ നാളുകളില്‍ ആരോടും അറിയിക്കാതെ മൌനമായിരുന്നു. (ലൂക്കോസ് 9:36).
ദൈവവചനം വ്യക്തമായി നമ്മോടു പറയുന്നു, "ആ നാളുകളില്‍ അവര്‍ ആരോടും ഒന്നും അറിയിച്ചില്ല", എന്നാല്‍ അത്രയും അതിശയകരമായ ഒരു ആത്മീക അനുഭവം ഉണ്ടായിട്ട്, അവര്‍ക്ക് അതിനെക്കുറിച്ച് മൌനമായിരിക്കുവാന് കഴിഞ്ഞില്ല. അപ്പോസ്തലനായ പത്രോസ് ഇത് കൃത്യമായി ഓര്‍ത്തിരിക്കുകയും ഈ സംഭവം 2പത്രോസ് 1:16 - 18 വരെയുള്ള വേദഭാഗങ്ങളില്‍ പരാമര്‍ശിക്കുകയും ചെയ്തിരിക്കുന്നു.
16 ഞങ്ങള്‍ നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ ശക്തിയും പ്രത്യക്ഷതയും നിങ്ങളോട് അറിയിച്ചതു നിര്മിതകഥകളെ പ്രമാണിച്ചിട്ടല്ല, അവന്റെ മഹിമ കണ്ട സാക്ഷികളായിത്തീര്‍ന്നിട്ടത്രേ. 17 "ഇവന് എന്റെ പ്രിയപുത്രന്; ഇവങ്കല്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു" എന്നുള്ള ശബ്ദം അതിശ്രേഷ്ഠ തേജസ്സിങ്കല്നിന്നു വന്നപ്പോള്‍ പിതാവായ ദൈവത്താല്‍ അവനു മാനവും തേജസ്സും ലഭിച്ചു. 18 ഞങ്ങള്‍ അവനോടുകൂടെ വിശുദ്ധപര്‍വതത്തില്‍ ഇരിക്കുമ്പോള്‍ സ്വര്‍ഗത്തില്‍നിന്നും ഈ ശബ്ദം ഉണ്ടായതു കേട്ടു.
യോഹന്നാന് അപ്പോസ്തലന് ഒരുപക്ഷേ യോഹ 1:14 ല്‍ പരാമര്‍ശിക്കുന്നത് ഇത് ആയിരിക്കാം.
വചനം ജഡമായിത്തീര്‍ന്നു, കൃപയും സത്യവും നിറഞ്ഞവനായി നമ്മുടെ ഇടയില്‍ പാര്‍ത്തു. ഞങ്ങള്‍ അവന്റെ തേജസ്സ് പിതാവില്‍ നിന്ന് ഏകജാതനായവന്റെ തേജസ്സായി കണ്ടു.
യേശുവിനെ തന്റെ മഹത്വത്തോടും മിശിഹ എന്ന നിലയിലും അവര്‍ കണ്ട ശക്തമായ ഈ അനുഭവങ്ങള്‍ അവര്‍ ഓര്‍ക്കുവാന്‍ ഇടയായിത്തീര്‍ന്നു.
Chapters