അവൻ അതിനു വേലി കെട്ടി, അതിലെ കല്ലു പെറുക്കിക്കളഞ്ഞു, അതിൽ നല്ലവക മുന്തിരിവള്ളി നട്ടു, നടുവിൽ ഒരു ഗോപുരം പണിതു, ഒരു ചക്കും ഇട്ടു. (യെശയ്യാവ് 5:2).
മുന്തിരിതോട്ടത്തിന്റെ കാവല്ക്കാരന് എന്ന നിലയില്‍, കര്‍ത്താവ്, നല്ല മുന്തിരിങ്ങയുടെ സമ്പുഷ്ടമായ ഒരു കൊയ്ത്തിനായി പ്രതീക്ഷിക്കുന്നത്, അവന്റെ ഉത്സാഹത്തോടെയുള്ള സൂക്ഷിപ്പിന്റെയും പരിപാലനത്തിന്റെയും ഫലമായുള്ള "നീതിയേയും", "ന്യായത്തെയും" ആകുന്നു സാദൃശീകരിക്കുന്നത്. ദൈവത്തിന്റെ ജനങ്ങള്‍ അവന്റെ സമൃദ്ധമായ സ്നേഹത്തിന്റെയും, നന്മയുടേയും, കൃപയുടെയും സ്വീകര്‍ത്താക്കള്‍ ആയിരിക്കുന്നു. എന്നാല്‍, പ്രതീക്ഷിക്കുന്ന നല്ല മുന്തിരി കായ്ക്കുന്നതിനു പകരമായി, ആ മുന്തിരിതോട്ടത്തില്‍ കാട്ടുമുന്തിരിങ്ങയാണ് കായ്ച്ചത്. ഈ കാട്ടുമുന്തിരിങ്ങ വളരെ പുളിപ്പുള്ളതും, ഭക്ഷ്യയോഗ്യമല്ലാത്തതും, വീഞ്ഞ് ഉണ്ടാക്കുവാന്‍ തീര്‍ത്തും അനുയോജ്യമല്ലാത്തതും ആയിരുന്നു. "കാട്ടുമുന്തിരിങ്ങ" എന്നതിന്റെ എബ്രായഭാഷയിലെ മൂല്യപദം "ദുര്‍ഗന്ധം വമിക്കുന്നത്" അഥവാ "വിലയില്ലാത്ത" കാര്യങ്ങള്‍ എന്ന ആശയവുമായി ബന്ധപ്പെട്ടതാണ്, അത് നാശത്തിനായി മാത്രം കല്പിതമായി ചേരുന്നതാണ്.
ഈ അലങ്കാരപ്രയോഗം, തങ്ങളുടെ ദൈവീകമായ വിളിക്കും ഉദ്ദേശത്തിനും അനുസരിച്ച് ജീവിക്കുന്നതില്‍ പരാജയപ്പെട്ട, ദൈവത്തിന്റെ ജനത്തിന്റെ ആത്മീക അവസ്ഥകളെ സംബന്ധിച്ചുള്ള ശക്തമായ ഒരു സാദൃശ്യമായി നിലനില്ക്കുന്നു. കര്‍ത്താവിന്റെ അനുഗ്രഹങ്ങളും കരുതലുകളും ലഭിക്കുന്നതിന്റെ നടുവിലും, മലിനമാകുവാനും ഫലമില്ലാത്തവര്‍ ആകുവാനും അവര്‍ തങ്ങളെത്തന്നെ അനുവദിക്കുകയുണ്ടായി, മുന്തിരിതോട്ടത്തിന്റെ ഉദ്ധിഷ്ടമായ അവസ്ഥയായ ന്യായത്തിലേക്കും നീതിയിലേക്കും പുനഃസ്ഥാപിക്കുവാന്‍ ദൈവീകമായ വിധിയും ഇടപ്പെടലും ഉറപ്പാക്കുന്നു.
മുന്തിരിങ്ങ കായിക്കും എന്ന് അവൻ കാത്തിരുന്നു; കായിച്ചതോ കാട്ടുമുന്തിരിങ്ങയത്രേ. (യെശയ്യാവ് 5:2).
ദൈവം നമ്മില്‍ നിന്നും ചിലത് പ്രതീക്ഷിക്കുന്നു. നാം ഫലം കായ്ക്കണമെന്നു അവന് പ്രതീക്ഷിക്കുന്നു. ദൈവം നമ്മെ തിരഞ്ഞെടുത്തതിന്റെ പ്രധാനമായ കാരണം ഫലം കായ്ക്കുക എന്നതായിരുന്നു. (യോഹന്നാന് 15:16). മുന്തിരിതോട്ടത്തിനു എല്ലാ ആനുകൂല്യങ്ങളും ഉണ്ടായിരുന്നു, എന്നാല്‍ പകരമായി, അത് കാട്ടുമുന്തിരിങ്ങ കായ്ക്കുവാന് ഇടയായി.
5ആകയാൽ വരുവിൻ; ഞാൻ എന്റെ മുന്തിരിത്തോട്ടത്തോട് എന്തു ചെയ്യും എന്നു നിങ്ങളോട് അറിയിക്കാം; ഞാൻ അതിന്റെ വേലി പൊളിച്ചുകളയും; അതു തിന്നു പോകും; ഞാൻ അതിന്റെ മതിൽ ഇടിച്ചുകളയും; അതു ചവിട്ടി മെതിച്ചുപോകും. 6ഞാൻ അതിനെ ശൂന്യമാക്കും; അതു വള്ളിത്തല മുറിക്കാതെയും കിളയ്ക്കാതെയും ഇരിക്കും; പറക്കാരയും മുള്ളും അതിൽ മുളയ്ക്കും; അതിൽ മഴ പെയ്യിക്കരുതെന്നു ഞാൻ മേഘങ്ങളോടു കല്പിക്കും. (യെശയ്യാവ് 5:5-6).
മുന്തിരിതോട്ടത്തില്‍ ഫലം കായ്ക്കുന്നില്ലയെങ്കില് നാലു കാര്യങ്ങള്‍ സംഭവിക്കും:
1). സംരക്ഷണം എടുത്തുമാറ്റുവാന്‍ ഇടയാകും - അതിന്റെ വേലി പൊളിച്ചുകളയും; അതു തിന്നു പോകും.
മുന്തിരിതോട്ടത്തിന്റെ ഉടമസ്ഥനു ചെയ്യുവാനുണ്ടായിരുന്ന ഒരു കാര്യം അതിന്റെ വേലി പൊളിച്ചുക്കളയുകയായിരുന്നു (അത് സംരക്ഷണത്തെ കാണിക്കുന്നു), അങ്ങനെ സംരക്ഷണം ഇല്ലാതെ വരുമ്പോള്‍ മുന്തിരിതോട്ടം തീവെക്കപ്പെടുകയും ചവിട്ടി മെതിച്ചുപോകുകയും ചെയ്യും.
2). തിരുത്തല്‍ ഇല്ല - നിര്‍ദ്ദേശം ഇല്ല - വള്ളിത്തല മുറിക്കാതെയും കിളയ്ക്കാതെയും ഇരിക്കുന്നു.
3). മഴ ഇല്ല - പുതുക്കം ഇല്ല.
4). ന്യായവിധിയുടെ കീഴില്‍ വരുന്നു (യോഹന്നാന് 15:6) - തീയിലേക്ക് എറിഞ്ഞുക്കളയുകയും അവ തീക്കിരയാകുകയും ചെയ്യുന്നു.
അവരുടെ വിരുന്നുകളിൽ കിന്നരവും വീണയും തപ്പും കുഴലും വീഞ്ഞും ഉണ്ട്; എന്നാൽ യഹോവയുടെ പ്രവൃത്തിയെ അവർ നോക്കുന്നില്ല, അവന്റെ കൈവേലയെ വിചാരിക്കുന്നതുമില്ല. 13അങ്ങനെ എന്റെ ജനം അറിവില്ലായ്കയാൽ പ്രവാസത്തിലേക്കു പോകുന്നു. (യെശയ്യാവ് 5:12-13).
അമിതമായ പാര്‍ട്ടികളും ലോകത്തിന്റെ വിനോദങ്ങളും കാരണം ദൈവവുമായുള്ള തങ്ങളുടെ ആത്മീക ബന്ധത്തെ അവഗണിക്കുന്നവര്‍ ദൈവീകമായ ന്യായവിധിയിലേക്കാണ് പോകുന്നത്. ഈ ആത്മാവിന്റെ പ്രവാസം ഒടുവില്‍ അവരുടെ ചിരിയേയും സന്തോഷത്തേയും അവസാനിപ്പിക്കുവാന്‍ ഒരുപക്ഷേ ഇടയാക്കും, അവരുടെ മറന്നുപോയ വിശ്വാസത്തെ സംബന്ധിച്ചുള്ള പ്രധാനപ്പെട്ട ഓര്‍മ്മപ്പെടുത്തലായി ഇത് നില്ക്കുന്നു. അവയിൽ ഉല്ലസിക്കുന്നവരും അതിലേക്ക് (പാതാളം) ഇറങ്ങിപ്പോകുന്നു. യെശയ്യാവ് 5:14.
Chapters