യാക്കോബിനോടു മനസ്സലിഞ്ഞ് യിസ്രായേലിനെ വീണ്ടും തിരഞ്ഞെടുത്തു സ്വദേശത്ത് അവരെ പാർപ്പിക്കും; അന്യജാതിക്കാരും അവരോടു യോജിച്ചു യാക്കോബ് ഗൃഹത്തോടു ചേർന്നുകൊള്ളും. (യെശയ്യാവ് 14:1).
വീണ്ടും ഒരുമിച്ചു കൂടിയ, പുനര്‍ജ്ജീവനം പ്രാപിച്ച യിസ്രായേല്‍ തങ്ങളോടുകൂടെ ദൈവത്തിന്റെ അനുഗ്രഹങ്ങളില്‍ പങ്കാളികള്‍ ആകേണ്ടതിനു ജാതികളേയും സ്വാഗതം ചെയ്യും. ഈ ക്ഷണനം അന്യദേശക്കാരിലേക്കും വ്യാപിക്കുന്നു പ്രത്യേകിച്ച് മതപരിവര്‍ത്തനം നടത്തിയവരിലേക്ക് - യെഹൂദന്മാരായി ജനിച്ചില്ല എങ്കിലും, പൂര്‍ണ്ണഹൃദയത്തോടെ യെഹൂദ്യ വിശ്വാസത്തെ ആലിംഗനം ചെയ്തതായ വ്യക്തികള്‍. ഒരുമിച്ചു, അവര്‍ ദൈവത്തിന്റെ നന്മകള് പങ്കുവെക്കുകയും ഒരു സമൂഹമെന്ന നിലയില്‍ ദൈവത്തിന്റെ കൃപ അനുഭവിക്കയും ചെയ്യും.
12അരുണോദയപുത്രനായ ശുക്രാ, നീ എങ്ങനെ ആകാശത്തുനിന്നു വീണു! ജാതികളെ താഴ്ത്തിക്കളഞ്ഞവനേ, നീ എങ്ങനെ വെട്ടേറ്റു നിലത്തുവീണു!
13“ഞാൻ സ്വർഗത്തിൽ കയറും; എന്റെ സിംഹാസനം ദൈവത്തിന്റെ നക്ഷത്രങ്ങൾക്കു മീതെ വയ്ക്കും; ഉത്തരദിക്കിന്റെ അതിർത്തിയിൽ സമാഗമപർവതത്തിന്മേൽ ഞാൻ ഇരുന്നരുളും;
14ഞാൻ മേഘോന്നതങ്ങൾക്കു മീതെ കയറും; ഞാൻ അത്യുന്നതനോടു സമനാകും” എന്നല്ലോ നീ ഹൃദയത്തിൽ പറഞ്ഞത്.
15എന്നാൽ നീ പാതാളത്തിലേക്ക്, നാശകൂപത്തിന്റെ അടിയിലേക്കു തന്നെ വീഴും. (യെശയ്യാവ് 14:12-15).
"അരുണോദയപുത്രനായ ശുക്രാ, നീ എങ്ങനെ ആകാശത്തുനിന്നു വീണു!".
ഈ വേദഭാഗത്തില്‍, ബാബിലോണ്‍ രാജാവിനെ, അരുണോദയപുത്രനായ ലൂസിഫെര്‍ എന്ന് തിരിച്ചറിഞ്ഞുകൊണ്ട്, അവന്റെമേല്‍ പ്രവാചകന് ഒരു വെളിച്ചം വീശുന്നു. ലൂസിഫേര് എന്നത് ഒരു പേരാണോ അതോ ഒരു ശീര്ഷകമാണോ എന്നതിനെക്കുറിച്ച് ചിലര്‍ വാദിക്കുന്നുണ്ടെങ്കിലും, ആ പദം തന്നെ ഒരു അരുണോദയ പുത്രന് അഥവാ ദിവസത്തിന്റെ പുത്രന് എന്ന് സൂചിപ്പിക്കുന്നു, അത് പ്രസരിപ്പുള്ള, മിന്നുന്ന സ്വര്‍ഗീയമായ ഒരു വസ്തുവിനെ സാദൃശീകരിക്കുന്നതാണ്. ഇത് പേരാണോ അഥവാ ഒരു ശീര്ഷകമാണോ എന്നതിനെ സംബന്ധിച്ചുള്ള തര്‍ക്കങ്ങള്‍ക്ക് കുറച്ചു തൂക്കമുണ്ടെങ്കിലും, പ്രധാനമായ സന്ദേശം മാറ്റമില്ലാതെ നില്ക്കുന്നു: ഒരിക്കല്‍ ബാബിലോണിന്റെ തിളക്കമുള്ള രാജാവായിരുന്നവന്‍ അവന്റെ ഉന്നതമായ സ്വര്‍ഗ്ഗീയ സ്ഥാനത്തുനിന്നും ദുരന്തപൂര്‍ണ്ണമായി കുത്തനെ താഴെവീഴുവാന് ഇടയായി.
ആകാശത്തുനിന്നു വീണു: യഥാര്‍ത്ഥത്തില്‍, സാത്താന്റെ നാലു വീഴ്ച്കളുണ്ട്, ഈ വേദഭാഗത്തു സൂചിപ്പിക്കുന്നത് അവന്റെ ഒടുവിലത്തെ, നാലാമത്തെ വീഴ്ചയെയാണ്.
i. മഹത്വത്തില്‍ നിന്നും അശുദ്ധിയിലേക്കുള്ള സാത്താന്റെ വീഴ്ചയാണ് (യഹസ്കേല്‍ 28:14-16) നാലു വീഴ്ചകളില്‍ ഒന്നാമത്തേത്. ലൂക്കോസ് 10:18ല്‍ യേശു ഈ വീഴ്ചയെ സൂചിപ്പിക്കുന്നുണ്ട്, അവിടെ പറയുന്നത്, സാത്താന് ആകാശത്തുനിന്ന് മിന്നല്‍പോലെ വീഴുന്നത് ഞാന്‍ കണ്ടു എന്നാണ്. അപാരമായ മഹത്വത്തില്‍ ആയിരുന്ന ഒരു സ്വര്‍ഗ്ഗീയ വാസത്തില്‍ നിന്നും അശുദ്ധിയിലേക്കും ദുഷിച്ച അസ്തിത്വത്തിലേക്കുമുള്ള സാത്താന്റെ പതനമാണ് ഈ ആദ്യത്തെ വീഴ്ച സദൃശ്യവത്കരിക്കുന്നത്. വളരെയധികം ശക്തിയുള്ളവര്‍ പോലും മലിനമാക്കപ്പെടുകയും തങ്ങളുടെ മാന്യമായ സ്ഥാനം അവര്‍ക്ക് നഷ്ടപ്പെടുകയും ചെയ്യുമെന്ന് ഇത് ഓര്‍മ്മിപ്പിക്കുന്നു.
ii. സാത്താന്റെ രണ്ടാമത്തെ വീഴ്ചയില്‍ ഉള്‍പ്പെടുന്നത് സ്വര്‍ഗ്ഗത്തിലേക്കുള്ള അവന്റെ പ്രവേശനത്തിനു വന്ന വിലക്കാണ് (ഇയ്യോബ് 1:12, 1 രാജാക്കന്മാര് 22:21, സെഖര്യാവ് 3:1), ഭൂമിയില്‍ മാത്രമായി അവന് തികച്ചും പരിമിതപ്പെടുന്നു (വെളിപ്പാട് 12:9).അവന്റെ പതനത്തിന്റെ ഈ ഒരു ഭാഗം അടയാളപ്പെടുത്തുന്നത് അമാനുഷീകമായ സന്നിധിയില്‍ നിന്നും ഭൂമിയിലെ ഒതുക്കപ്പെട്ട അസ്തിത്വത്തിലേക്കുള്ള അവന്റെ മാറ്റത്തെയാകുന്നു. പാപത്തിന്റെയും അനുസരണക്കേടിന്റെയും പരിണിതഫലത്തെ ഇത് വീണ്ടും ഊന്നല്‍നല്‍കികൊണ്ട് പറയുന്നു, അതായത് ഏറ്റവും ശക്തിയുള്ളവര്‍ പോലും ദൈവീകമായ മണ്ഡലങ്ങളില്‍ നിന്നും എറിയപ്പെടുവാന്‍ സാദ്ധ്യതയുണ്ട്.
iii. സത്താന്റെ മൂന്നാമത്തെ വീഴ്ചയില്‍, അവന്റെ ഭൂമിയിലെ സ്ഥാനത്തുനിന്നും 1000 വര്‍ഷകാലത്തേക്കുള്ള അഗാധഗര്ത്തത്തിലെ തടവിലാണ് അവനെ കാണുവാന്‍ കഴിയുന്നത് (വെളിപ്പാട് 20:1-3). ഇത് തിന്മയുടെ മേലുള്ള ദൈവീക നീതിയുടെ ആത്യന്തീകമായ വിജയത്തെയാണ് പ്രകടമാക്കുന്നത്. ആയിരം വര്‍ഷകാലത്തെ സാത്താന്റെ തടവ്, തിന്മയുടെ മേലുള്ള നന്മയുടെ അന്തിമമായ വിജയത്തിന്റെയും അവന്റെ അസാന്നിധ്യത്തിലുള്ള സമാധാനത്തിന്റെ വാഴ്ചയുടേയും ശക്തമായ ഒരു തെളിവായി നിലനില്ക്കുന്നു.
iv. യെശയ്യാവ് 14:12 ല്‍ രേഖപ്പെടുത്തിയിരിക്കുന്നതു പോലെ സാത്താന്റെ നാലാമത്തേതും അവസാനത്തേതുമായ വീഴ്ച സംഭവിക്കുന്നത് അഗാധഗൂപത്തില് നിന്നും തീപൊയ്കയിലേക്ക് അവനെ തള്ളിയിടുന്നതാണ്, അതിനെ നരകം എന്നും പൊതുവായി അറിയപ്പെടുന്നു (വെളിപ്പാട് 20:10). ദുഷ്ടതയുടെ പിന്‍വലിക്കാനാവാത്തതും പൂര്‍ണ്ണമായതുമായ പരാജയത്തെയാണ് ഈ അവസാനത്തെ വീഴ്ച സൂചിപ്പിക്കുന്നത്. സാത്താന്റെ തീപൊയ്കയിലുള്ള നിത്യമായ ശിക്ഷാവിധി ദൈവത്തിനു വിരോധമായുള്ള മത്സരത്തിന്റെ അന്തിമമായ പരിണിതഫലത്തെ സംബന്ധിച്ചും നീതിയുടെ പാത തിരഞ്ഞെടുക്കേണ്ടതിന്റെ പ്രാധാന്യതയെ സംബന്ധിച്ചുമുള്ള ശാന്തമായ ഓര്‍മ്മപ്പെടുത്തലാണ്.
"അരുണോദയപുത്രന്‍" എന്നത് തേജസ്സിന്റെ, സൌന്ദര്യത്തിന്റെ, ബഹുമാനത്തിന്റെ രൂപത്തെ ഉണര്‍ത്തുന്ന ഒരു ശീര്‍ഷകമാണ്, ലൂസിഫേറിന്റെ നിര്‍ഭാഗ്യകരമായ വീഴ്ചയ്ക്ക് മുമ്പ് അവന് ഈ ഗുണങ്ങളുടെയെല്ലാം തികഞ്ഞ ഒരു മൂര്‍ത്തീകരണം ആയിരുന്നു. അരുണോദയവും, അതിന്റെ പ്രസരിപ്പുള്ള തിളക്കവും, ഒരു പുതിയ ദിവസത്തിന്റെ വാഗ്ദാനവുമായി അത് പ്രത്യാശയുടേയും മഹത്വത്തിന്റെയും ഒരു പ്രതീകമാകുന്നു. ലൂസിഫേര്, തന്റെ തനതായ രൂപത്തില്‍, ഈ ഗുണങ്ങളുടെയെല്ലാം സംക്ഷിപ്ത രൂപമായിരുന്നു, മാത്രമല്ല അവന് പ്രഭാതത്തിന്റെ മഹത്വത്തെ പ്രതിഫലിപ്പിക്കുകയും ചെയ്തു.
കര്‍ത്താവായ യേശുവിനെ ശുഭ്രമായ ഉദയനക്ഷത്രമെന്ന് വിശേഷിപ്പിച്ചിട്ടുണ്ട് (വെളിപ്പാട് 22:16), അത് ലൂസിഫെറിനെ സൃഷ്ടിച്ചപ്പോള്‍ അവനില്‍ വസിച്ചിരുന്ന ദൈവീകമായ ശോഭയെയാണ് സൂചിപ്പിക്കുന്നത്. ആകയാല്‍, സാത്താന് വെളിച്ച ദൂതന്റെ വേഷത്തിലേക്കും മാറുവാന്‍ സാധിക്കും എന്നുള്ളതില്‍ അതിശയമൊന്നുമില്ല (2 കൊരിന്ത്യര്‍ 11:14), അവന് ഒരു പ്രസരിപ്പുള്ള സാന്നിധ്യമാണെന്ന് തോന്നലുണ്ടാക്കിയും മോഹനജനകമായ നല്ലപ്രവൃത്തികളാലും അനേകരെ അവന് വഞ്ചിക്കുന്നു.
സാത്താന്റെ അഞ്ചു "ഞാന്‍ ചെയ്യും" എന്ന പ്രയോഗം.
നീ നിന്റെ ഹൃദയത്തിൽ പറഞ്ഞിരിക്കുന്നു:
ഇവിടെ, ബാബിലോണിന്റെ അക്ഷരീകവും ആത്മീകവുമായ രാജാവിന്റെ വീഴ്ചയുടെ പിന്നിലുള്ള കാരണത്തെ ദൈവം നമ്മോടു പറയുന്നു. ആ വീഴ്ച ഉണ്ടായത് അവന് തന്നെ പറഞ്ഞതായ ഒരു കാര്യത്തില്‍ നിന്നാണ്, ഒരുപക്ഷേ അവന് തന്റെ അധരത്തില്‍ കൂടി അങ്ങനെ പറഞ്ഞില്ല എങ്കില്‍പോലും - തന്റെ ഹൃദയത്തില്‍ അങ്ങനെ പറഞ്ഞത് ധാരാളം മതിയായിരുന്നു.
ഈ വേദഭാഗത്തില്‍, ബാബിലോണിന്റെ ആത്മീകവും അക്ഷരീകവുമായ രാജാവിന്റെ വീഴ്ചയുടെ പിന്നിലെ കാരണങ്ങള്‍ നാം അനാവരണം ചെയ്യുകയാണ്. അവന് തന്റെ ഹൃദയത്തില്‍ രഹസ്യമായി വെച്ചിരുന്ന ചിന്തകളില്‍ നിന്നാണ് ആ വീഴ്ചയുടെ ആരംഭം, അവന് അത് ഉച്ചത്തില്‍ പറഞ്ഞോ ഇല്ലയോ അതൊന്നും കാര്യമല്ലായിരുന്നു - അവന് അത് തന്റെ ഹൃദയത്തില്‍ പറഞ്ഞത് തന്നെ മതിയായിരുന്നു.
എ) "ഞാന്‍ സ്വര്‍ഗ്ഗത്തില്‍ കയറും": സാത്താന് സ്വര്‍ഗ്ഗത്തെ തന്റെ വാസസ്ഥാനമായി, ബഹുമാനത്തിന്റെ സ്ഥലമായി അവകാശപ്പെടുവാന്‍ ആഗ്രഹിച്ചു, ദൈവീകമായതിന്റെ മദ്ധ്യത്തില്‍ തന്നെത്തന്നെ സ്ഥാപിക്കുവാന്‍ താല്പര്യപ്പെട്ടു.
ബി) "എന്റെ സിംഹാസനം ദൈവത്തിന്റെ നക്ഷത്രങ്ങൾക്കു മീതെ വയ്ക്കും": സ്വര്‍ഗ്ഗീയ മണ്ഡലത്തിലുള്ള മറ്റെല്ലാവരുടേയും മുകളിലായി ഉയര്‍ത്തപ്പെടണമെന്നും തന്റെ സിംഹാസനം സ്ഥാപിക്കണമെന്നുമുള്ള ആഗ്രഹത്തോടെ, മറ്റെല്ലാ ദൂതഗണങ്ങളുടെയും മുകളിലായി തന്നെത്തന്നെ ഉയര്‍ത്തുവാന്‍ അവന് അന്വേഷിച്ചു.
സി) "സമാഗമപർവതത്തിന്മേൽ ഞാൻ ഇരുന്നരുളും": താന്‍ കേന്ദ്രബിന്ദുവായിരിക്കുന്ന, മറ്റുള്ള എല്ലാവരുടേയും പ്രശംസ പിടിച്ചു പറ്റുവാന്‍ സാധിക്കുന്ന, യശസ്സിന്റെയും, ആദരവിന്റെയും, ആകര്‍ഷണത്തിന്റെയും സ്ഥാനത്തു തന്നെത്തന്നെ ഇരുത്തുവാന്‍ സാത്താന് ലക്ഷ്യംവെച്ചു.
ഡി) "ഞാൻ മേഘോന്നതങ്ങൾക്കു മീതെ കയറും": സര്‍ഗ്ഗത്തില്‍ പോലും തുടര്‍മാനമായി ഉയര്‍ത്തപ്പെടുവാന്‍ അവന് കൊതിച്ചു, അവന്റെ മിന്നുന്ന വൈഭവവും പ്രാതപവും എല്ലാവരും കാണുന്ന ഇടത്ത് ആയിരിക്കുവാന്‍ അവന് ഇഷ്ടപ്പെട്ടു.
ഇ) "ഞാൻ അത്യുന്നതനോടു സമനാകും": സാത്താന്റെ ആത്യന്തീകമായ ആഗ്രഹം ആദരിക്കപ്പെടുകയും ദൈവത്തോടു സമമായി ഉയര്‍ത്തപ്പെടുകയും ചെയ്യുക എന്നുള്ളതായിരുന്നു, മാത്രമല്ല മറ്റെല്ലാ സൃഷ്ടിജാലങ്ങളെക്കാളും ശക്തികൊണ്ടും മഹത്വം കൊണ്ടും ഒരുപടി മുന്നില്‍ ആയിരിക്കണമെന്നും അവന് താല്പര്യപ്പെട്ടു.
സാത്താന്റെ നിഗളത്തിന്റെ ആഴത്തേയും, ശക്തിയ്ക്കും അംഗീകാരത്തിനും വേണ്ടിയുള്ള തൃപ്തികരമല്ലാത്ത അവന്റെ വിശപ്പിനേയും മുകളില്‍ പറഞ്ഞിരിക്കുന്ന ഓരോ കാര്യങ്ങളും വ്യക്തമായി വെളിപ്പെടുത്തുന്നു. നിഗളത്താലും സ്വയ പ്രശംസയാലും നിറഞ്ഞതായ അവന്റെ അഭിലാഷങ്ങള്‍, ഒടുവില്‍ കൃപയില്‍ നിന്നുള്ള അവന്റെ ദാരുണമായ വീഴ്ചയിലേക്ക് നയിക്കുവാന്‍ ഇടയായിത്തീര്‍ന്നു.
Chapters