ഉസ്സീയാരാജാവ് മരിച്ച ആണ്ടിൽ കർത്താവ്, ഉയർന്നും പൊങ്ങിയുമുള്ള സിംഹാസനത്തിൽ ഇരിക്കുന്നതു ഞാൻ കണ്ടു; അവന്റെ വസ്ത്രത്തിന്റെ വിളുമ്പുകൾ മന്ദിരത്തെ നിറച്ചിരുന്നു. സാറാഫുകൾ അവനു ചുറ്റും നിന്നു; ഓരോരുത്തന് ആറാറു ചിറകുണ്ടായിരുന്നു; രണ്ടുകൊണ്ട് അവർ മുഖം മൂടി; രണ്ടുകൊണ്ടു കാൽ മൂടി; രണ്ടുകൊണ്ടു പറന്നു. (യെശയ്യാവ് 6:1-2).
ഈ വേദഭാഗത്തില്‍, സാറാഫുകളെ ദൈവത്തോട് സാമിപ്യമായിരിക്കുന്നതായി കാണുന്നു, ദൂതന്മാരുടെ ഉയര്‍ന്ന ക്രമത്തിലുള്ള അവരുടെ പങ്കിനെയാണ് ഇവിടെ ഊന്നിപറഞ്ഞിരിക്കുന്നത്.
"സാറാഫ്" എന്ന പദത്തിന്റെ എബ്രായ ഭാഷയിലെ ശബ്ദോല്‍പത്തിശാസ്ത്രം നോക്കിയാല്‍ "സറാഫ" എന്നാണ് കിട്ടുന്നത്, അതിന്റെ അര്‍ത്ഥം "കത്തിക്കുക" അല്ലെങ്കില്‍ "തീകൊണ്ട് ദഹിപ്പിക്കുക" എന്നൊക്കെയാകുന്നു. ഈ ബന്ധം സാറാഫുകളുടെ അഗ്നിസ്വഭാവത്തെ എടുത്തുകാണിക്കയും മാത്രമല്ല അവരുടെ പരിശുദ്ധിയേയും ദൈവത്തോടുള്ള തങ്ങളുടെ അടുപ്പത്തെയും സൂചിപ്പിക്കുന്നു.
അവര്‍ ദൈവത്തിന്റെ സിംഹാസനത്തിനു ചുറ്റും നിന്നുകൊണ്ട് ഇപ്രകാരം വിളിച്ചുപറയുന്നതായി യെശയ്യാവ് 6:3 ല്‍ കാണുന്നു, "പരിശുദ്ധന്, പരിശുദ്ധന്, പരിശുദ്ധന്". ദൈവത്തിന്റെ തികഞ്ഞ വിശുദ്ധിയെ സംരക്ഷിക്കുക, പ്രഖ്യാപിക്കുക, സ്തുതിക്കുക എന്നുള്ളതായിരുന്നു അവരുടെ പ്രധാനപ്പെട്ട ദൌത്യം.
സാറാഫ് - ഏകവചനം
സാറാഫുകള്‍ - ബഹുവചനം
സാറാഫുകള്‍ എന്നാല്‍ അനേകം എന്നാണ് അര്‍ത്ഥമാക്കുന്നത് - അവര്‍ എത്രപേര്‍ ഉണ്ടായിരുന്നുവെന്ന് നമുക്കറിയില്ല. സാറാഫുകള്‍ എവിടെക്കാണ് പറന്നത് എന്നതിനെക്കുറിച്ച് ഒരു രേഖയുമില്ല, എന്നാല്‍ അവരെ ഒരിക്കലും ഭൂമിയില്‍ കണ്ടിട്ടില്ല.
സാറാഫുകളുടെ ഒരു സവിശേഷത വ്യത്യസ്ത ഉദ്ദേശങ്ങള്‍ നിറവേറ്റിയിരുന്ന തങ്ങളുടെ ആറു ചിറകുകള് ആയിരുന്നു. യെശയ്യാവ് 6:2 അനുസരിച്ച്, തങ്ങളുടെ മുഖം മറയ്ക്കുവാന്‍ വേണ്ടി രണ്ടു ചിറകുകള് അവര്‍ ഉപയോഗിച്ചിരുന്നു, ദൈവത്തിന്റെ ശക്തമായ മഹത്വത്തിന്റെ നേരിട്ടുള്ള കാഴ്ചയില്‍ നിന്നും അത് തങ്ങളെത്തന്നെ പരിപാലിക്കുന്നു. അടുത്ത രണ്ട് ചിറകുകളാല്‍, താഴ്മയുടെയും വിധേയത്വത്തിന്റെയും പ്രതീകമായി തങ്ങളുടെ പാദം മൂടുന്നു. ഒടുവിലായി, അവസാനത്തെ രണ്ടു ചിറകുകള് പറക്കുവാനായി അവരെ ശക്തീകരിക്കുന്നു, ദൈവത്തെ വേഗതയോടും കാര്യക്ഷമതയോടും കൂടി സേവിക്കുവാനുള്ള തങ്ങളുടെ കഴിവിനെ അത് സാദൃശീകരിക്കുന്നു.
ദൈവത്തിന്റെ സിംഹാസനത്തിനു ചുറ്റും നിന്നുകൊണ്ട് നടക്കുന്ന സ്വര്‍ഗ്ഗീയ ആരാധനയുടെ രംഗം വെളിപ്പാട് പുസ്തകത്തില്‍ വിശദീകരിക്കുന്നുണ്ട്, അവിടെ "നാലു ജീവികള്‍" ദൈവത്തെ നിരന്തരമായി സ്തുതിക്കുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. ഈ ജീവികള്‍ സാറാഫുകള്‍ ആണെന്ന് വ്യക്തമായി തിരിച്ചറിഞ്ഞിട്ടില്ല, അവരുടെ നിര്‍ത്താതെയുള്ള ആരാധനയും സിംഹാസനത്തോടുള്ള സാമീപ്യവും യെശയ്യാവിന്റെ ദര്‍ശനത്തിലെ സാറാഫുകളുടെ ദൌത്യത്തോടു യോജിക്കുന്നതാണ്:
"ഇരിക്കുന്നവനും ഇരുന്നവനും വരുന്നവനുമായി സർവശക്തിയുള്ള കർത്താവായ ദൈവം പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ എന്ന് അവർ രാപ്പകൽ വിശ്രമം കൂടാതെ പറഞ്ഞുകൊണ്ടിരിക്കുന്നു". (വെളിപ്പാട് 4:8).
അനന്തരം ഞാൻ ആരെ അയയ്ക്കേണ്ടൂ? ആർ നമുക്കുവേണ്ടി പോകും? എന്നു ചോദിക്കുന്ന കർത്താവിന്റെ ശബ്ദം കേട്ടിട്ട്: (യെശയ്യാവ് 6:8).
സമാനതകളില്ലാത്ത മഹത്വമുള്ളവനും, അതിരുകളില്ലാത്ത പരമാധികാരം ഉള്ളവനും,അനന്തമായ ശക്തിയുള്ളവനുമായ ദൈവം സ്വമേധയാപ്രവര്ത്തിക്കുന്നവരെ അന്വേഷിക്കുന്നു എന്നത് എത്ര ആകര്‍ഷകമായ കാര്യമാണ്. തന്റെ പ്രവര്‍ത്തികളുമായി മുമ്പോട്ടു പോകുവാന്‍ വളരെ എളുപ്പത്തില്‍, റോബോട്ടുകളെ രൂപകല്പന ചെയ്യുവാന്‍ ദൈവത്തിനു കഴിയുമായിരുന്നു അഥവാ അവന്റെ ആഗ്രഹം നിറവേറ്റുവാന്‍ സ്വര്‍ഗീയ ദൂതന്മാരോടു കല്പ്പിക്കാമായിരുന്നു. എന്നിട്ടും, തന്റെ സേവനത്തിനായി തങ്ങളെത്തന്നെ നല്കുവാന് മനസ്സുള്ളതായ, ഭക്തിയുള്ള, സമര്‍പ്പണമുള്ള ശിഷ്യന്മാര്ക്കായി കര്‍ത്താവ് കാംക്ഷിക്കുകയാണ്. തന്നെ സേവിക്കുവാന്‍ കര്‍ത്താവ് ആരേയും നിര്‍ബന്ധിക്കുകയില്ല. എല്ലായ്പ്പോഴും ഓര്‍ക്കുക, ഉത്സാഹമുള്ള, സ്വമേധയാ തയ്യാറുള്ള ഹൃദയങ്ങളെ തന്റെ ദൈവീകമായ ഉദ്ദേശത്തിന്റെ നിവര്‍ത്തിക്കായി നമ്മുടെ സൃഷ്ടിതാവ് ആവേശത്തോടെ അന്വേഷിച്ചുകൊണ്ടിരിക്കുന്നു.
Chapters