4ഞാൻ ബാലന്മാരെ അവർക്കു പ്രഭുക്കന്മാരാക്കി വയ്ക്കും; ശിശുക്കൾ അവരെ വാഴും.
5ഒരുത്തൻ മറ്റൊരുവനെയും ഒരാൾ തന്റെ കൂട്ടുകാരനെയും ഇങ്ങനെ ജനം അന്യോന്യം പീഡിപ്പിക്കും. (യെശയ്യാവ് 3:4-5).
യഹോവയുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ നിന്നും വ്യതിചലിച്ചു പോകുന്നതിന്റെ ഒരു കാര്യമായ പരിണിതഫലം എന്തെന്നാല്‍, തങ്ങളുടെ തീരുമാനം കൈക്കൊള്ളുവാനുള്ള കഴിവില്‍ ബാലന്മാരോടും ശിശുക്കളോടും ഉപമിക്കുവാന്‍ കഴിയുന്ന, ദുര്‍ബലരായ നേതാക്കളുടെ ഉദയമാകുന്നു. അനുഭവപരിചയമില്ലാത്തതും ഫലപ്രദമല്ലാത്തതുമായ ഈ നേതാക്കള്‍ക്ക് നീതിയോടും ന്യായത്തോടും കൂടി ഭരിക്കുവാന്‍ അനിവാര്യമായ ജ്ഞാനവും, പക്വതയും, ധാര്മീക പരിധികളും ഇല്ലാതെ വരുന്നു, അങ്ങനെ സാമൂഹീകമായ വിഷയങ്ങളെ വഷളാക്കുകയും ജനങ്ങളെ ദൈവീകമായ വഴികളില്‍ നിന്നും ദൂരേക്ക് അകറ്റിക്കളയുകയും ചെയ്യുന്നു.
യഹോവയുടെ തേജസ്സുള്ള കണ്ണിനു വെറുപ്പുതോന്നുവാൻ തക്കവണ്ണം അവരുടെ നാവുകളും പ്രവൃത്തികളും അവനു വിരോധമായിരിക്കയാൽ യെരൂശലേം ഇടിഞ്ഞുപോകും; യെഹൂദാ വീണുപോകും. (യെശയ്യാവ് 3:8).
യെരുശലേമിന്റെ വീഴ്ചയ്ക്ക് കാരണമായിത്തീര്ന്നതിലേക്കു സംഭാവന ചെയ്യപ്പെട്ട യാഥാര്‍ഥ്യങ്ങളില്‍ ഒന്ന് ജനങ്ങള്‍ തങ്ങളുടെ അധരങ്ങളെ കര്‍ത്താവിന്റെ സേവനത്തിനായി ഉപയോഗിക്കേണ്ടതിനു പകരമായി, അതിനെ കര്‍ത്താവിനു വിരോധമായി ഉപയോഗിച്ചതായിരുന്നു. നമ്മുടെ പ്രവര്‍ത്തികള്‍ ദൈവത്തെ എങ്ങനെ വേദനിപ്പിക്കുമെന്ന് തിരിച്ചറിയുന്നത് പലപ്പോഴും എളുപ്പമാണ്, എന്നാല്‍ നാം നമ്മുടെ വാക്കുകളുടെ അനന്തരഫലത്തെ അവഗണിക്കരുത്, കാരണം അതിനും ദൈവീകമായ സാന്നിധ്യത്തെ നല്കിത്തരുവാന് കഴിയും. നമ്മുടെ പ്രവര്‍ത്തികളില്‍ കൂടി മാത്രമല്ല, നമ്മുടെ വാക്കുകളില്‍ കൂടിയും ദൈവത്തിനു മഹത്വം കൊടുക്കുവാന്‍ വേണ്ടി വിളിക്കപ്പെട്ടവര്‍ ആകുന്നു നാം, നമ്മുടെ സംസാരം നമ്മുടെ വിശ്വാസത്തേയും മൂല്യത്തേയും പ്രതിഫലിപ്പിക്കുന്നു.
മത്തായി 12:36-37 വരെയുള്ള ഭാഗങ്ങളില്‍, നമ്മുടെ വാക്കുകളെ സൂക്ഷിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് കര്‍ത്താവായ യേശുവും ഊന്നല്‍ നല്കി പറഞ്ഞിട്ടുണ്ട്. ഓരോ വ്യക്തികളും തങ്ങള്‍ സംസാരിക്കുന്ന ഓരോ വാക്കുകള്‍ക്കും കണക്കു ബോധിപ്പിക്കേണ്ടി വരുമെന്നും അവരുടെ വാക്കുകള്‍ ന്യായവിധി ദിവസത്തില്‍ തങ്ങളുടെ നീതികരണത്തെയോ അഥവാ കുറ്റംവിധിക്കലിനെയോ തീരുമാനിക്കും എന്നും യേശു മുന്നറിയിപ്പ് നല്കുന്നു. നമ്മുടെ ആത്മീക യാത്രയിലും ദൈവവുമായുള്ള നമ്മുടെ ബന്ധത്തിലുമുള്ള നമ്മുടെ വാക്കുകളുടെ മുഖ്യമായ പങ്കിനെ ഇത് എടുത്തുകാണിക്കുന്നു.
കര്‍ത്താവുമായി ശക്തമായ ഒരു ബന്ധം നിലനിര്‍ത്തേണ്ടതിനു, നമ്മുടെ വാക്കുകളും പ്രവര്‍ത്തികളും അവന്റെ വചനത്തിന്റെ അടിസ്ഥാനത്തിലായിരിക്കുവാന് നാം പരിശ്രമിക്കണം. നമ്മുടെ നാവിനെ നിഷേധാത്മകമായ കാര്യങ്ങളുടെയോ അഥവാ മുറിവുണ്ടാക്കുന്ന കാര്യങ്ങളുടെയോ ഉറവിടമാകാന്‍ അനുവദിക്കുന്നതിനു പകരം അതിനെ സ്നേഹവും, കരുണയും, സത്യവും പ്രദര്ശിപ്പിക്കുവാന് വേണ്ടി ഉപയോഗിക്കണം എന്നതിനെ ഇത് ഉള്‍ക്കൊള്ളുന്നു. നമ്മുടെ വിശ്വാസത്തിന്റെ മൂല്യത്തെ മുറുകെപ്പിടിക്കുന്ന സൂക്ഷ്മതയുള്ള വാക്കുകള്‍ നാം വളര്‍ത്തിയെടുക്കുന്നതില്‍ കൂടി, നമുക്ക് കൂടുതല്‍ യോജിപ്പുള്ള ഒരു ലോകത്തിനു സംഭാവന നല്കുവാനും നമ്മെത്തന്നെ ദൈവത്തോടു അടുപ്പിക്കുവാനും സാധിക്കും.
അവർ തങ്ങൾക്കു തന്നെ ദോഷം വരുത്തുന്നു. (യെശയ്യാവ് 3:9).
അവരുടെമേല്‍ ന്യായവിധി വരുത്തുവാന്‍ ദൈവത്തിനു അസാധാരണമായതോ അല്ലെങ്കില്‍ അതുല്യമായതോ ആയ അളവുകള്‍ ഒന്നും എടുക്കേണ്ടതായി വന്നില്ല. പകരം, അവരുടെതന്നെ വഴിതെറ്റിയുള്ള പാതകളും പ്രവര്‍ത്തികളും പിന്തുടരുവാന് വെറുതെ അവരെ അനുവദിച്ചപ്പോള്‍, അവര്‍ തങ്ങളുടെമേല്‍ അത്യന്താപേക്ഷിതമായിരുന്ന അനര്‍ത്ഥത്തെ ക്ഷണിച്ചുവരുത്തി. ദൈവീകമായ നിര്‍ദ്ദേശങ്ങളില്‍ ആശ്രയിക്കുന്നതിന്റെ പ്രാധാന്യതയും കര്‍ത്താവ് കാണിച്ചുതന്നിരിക്കുന്ന നീതിയുടെ പാതകളില്‍ നിന്നും അകന്നുപോകുമ്പോള്‍ സംഭവിക്കുന്ന അനന്തരഫലത്തെ സംബന്ധിച്ചും ഇത് പ്രത്യേകം പരാമര്‍ശിക്കുന്നു.
എന്റെ ജനമേ, നിന്നെ നടത്തുന്നവർ നിന്നെ വഴിതെറ്റിക്കുന്നു; നീ നടക്കേണ്ടുന്ന വഴി അവർ നശിപ്പിക്കുന്നു. (യെശയ്യാവ് 3:12).
ദുര്‍ബലമായ നേതൃത്വത്തിന്റെ പ്രധാനപ്പെട്ട രണ്ടു അപകടങ്ങളെപ്പറ്റി യെശയ്യാവ് 3:12 എടുത്തുകാട്ടുന്നു:
1. വഴിതെറ്റിക്കുക:
ഫലപ്രദമല്ലാത്ത നേതൃത്വത്തിനു ആളുകളെ വഴിതെറ്റിക്കുവാന്‍ സാധിക്കും, ശരിയായ പാതകളില്‍ നിന്നും വ്യതിചലിക്കുവാന്‍ അവര്‍ ജനങ്ങളെ ഇടയാക്കുന്നു, മാത്രമല്ല അത് അനുയായികളില്‍ ഹാനികരമായ പരിണിതഫലങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നു.
2. ശരിയായ പാതയുടെ നശീകരണം:
അങ്ങനെയുള്ള നേതൃത്വം തങ്ങളുടെ അനുയായികളെ തെറ്റായി നയിക്കുക മാത്രമല്ല മറിച്ച് ശരിയായ കാര്യങ്ങളെ നശിപ്പിക്കയും ചെയ്യുന്നു, ആളുകള്‍ക്ക് ശരിയായ പാതയിലേക്ക് മടങ്ങുവാനും ദൈവവുമായുള്ള ശക്തമായ ഒരു ബന്ധം വീണ്ടും നേടിയെടുക്കുവാനുമുള്ള തങ്ങളുടെ വഴിയെ വളരെയധികം പ്രയസമുള്ളതാക്കി മാറ്റുകയും ചെയ്യുന്നു.
Chapters