അപ്പോൾ ചിലർ വന്ന് യെഹോശാഫാത്തിനോട്: “വലിയോരു ജനസമൂഹം കടലിനക്കരെയുള്ള, അരാമിൽനിന്ന് നിനക്കെതിരെ വരുന്നു; ഇപ്പോൾ അവർ ഏൻ-ഗെദിയെന്ന ഹസസോൻ-താമാരിൽ ഉണ്ട്” എന്ന് അറിയിച്ചു. (2 ദിനവൃത്താന്തം 20:2).
വചനം പറയുന്നു "യെഹോശാഫാത്തിനോട് പറഞ്ഞു". അത് ലോകത്തിന്റെ ശബ്ദമാണ് അല്ലാതെ ദൈവത്തിന്റെ ശബ്ദമല്ല. ഇത് മോശകരമായ ഒരു റിപ്പോര്‍ട്ട് ആയിരിക്കാം.
യെഹോശാഫാത്ത് ഭയപ്പെട്ട് യഹോവയെ അന്വേഷിപ്പാൻ താല്പര്യപ്പെട്ട് യെഹൂദയിൽ മുഴുവൻ ഒരു ഉപവാസം പ്രസിദ്ധം ചെയ്തു. (2 ദിനവൃത്താന്തം 20:3).
ലോകത്തിന്റെ ശബ്ദം എപ്പോഴും ഭയം കൊണ്ടുവരുന്നതാണ്. എന്നാല്‍ യെഹോശാഫാത്ത് ദൈവത്തെ അന്വേഷിക്കേണ്ടതിനു തന്നെത്താന്‍ ഒരുക്കി. ഭയം നിങ്ങളെ ഏതെങ്കിലും കാര്യത്തിലേക്ക് വലിച്ചുകൊണ്ടുപോകുന്നുവെങ്കില്, അത് ദൈവത്തെ അന്വേഷിക്കുന്നതിലേക്ക് ആയിരിക്കട്ടെ. ഉപവാസത്തോടെ ദൈവത്തെ അന്വേഷിക്കുക. ഉപവാസത്തോടുകൂടിയ പ്രാര്‍ത്ഥനയ്ക്ക് മഹത്തായ ആത്മീക സാധ്യതകളുണ്ട്.
യഹോവയോട് സഹായം ചോദിപ്പാൻ യെഹൂദ്യർ ഒന്നിച്ചുകൂടി; സകലയെഹൂദാ നഗരങ്ങളിൽ നിന്നും അവർ യഹോവയെ അന്വേഷിപ്പാൻ വന്നു. (2 ദിനവൃത്താന്തം 20:4).
യെഹോശാഫാത്ത് ഒറ്റയ്ക്ക് മാത്രമല്ല ഉപവസിച്ചത് മറിച്ച് എല്ലാവരുടേയും കൂടെയും ഉപവസിച്ചു. നിങ്ങള്‍ക്കും നിങ്ങളുടെ കുടുംബത്തിനും ഒന്നിച്ചിരുന്നു ഉപവസിക്കുവാന്‍ കഴിയും. ഒന്നിച്ചുള്ള ഉപവാസത്തിന്റെ ഒരു ഉദാഹരണമാണിത്.
നിങ്ങളിൽ അഞ്ചുപേർ നൂറുപേരെ ഓടിക്കും; നിങ്ങളിൽ നൂറുപേർ പതിനായിരംപേരെ ഓടിക്കും; (ലേവ്യാപുസ്തകം 26:8). 5 - 100, അപ്പോള്‍ ഒരാള്‍ ഇരുപതു പേരെ ഓടിക്കും എന്നര്‍ത്ഥം. 100 - 10000, അങ്ങനെയായാല്‍ ഒരുവന് 100 പേരെ ഓടിക്കും എന്നര്‍ത്ഥം. ആളുകള്‍ ഒരുമിച്ചു കൂടിവരുമ്പോള്‍ ശക്തി ക്രമാതീതമായി വര്‍ദ്ധിക്കുവാന്‍ ഇടയാകും.
"ഞങ്ങളുടെ ദൈവമേ, നീ അവരെ ന്യായം വിധിക്കുകയില്ലയോ? ഞങ്ങളുടെ നേരെ വരുന്ന ഈ വലിയ സമൂഹത്തോടെതിർപ്പാൻ ഞങ്ങൾക്ക് ശക്തിയില്ല; എന്ത് ചെയ്യേണ്ടു എന്ന് ഞങ്ങൾ അറിയുന്നതുമില്ല; എങ്കിലും ഞങ്ങളുടെ കണ്ണുകൾ നിങ്കലേക്ക് തിരിഞ്ഞിരിക്കുന്നു” . (2 ദിനവൃത്താന്തം 20:12).
ഒരു വലിയ ജനസമൂഹം അവരെ വളഞ്ഞപ്പോള്‍ യെഹോശാഫാത്ത് രാജാവ് കഴിച്ച ഒരു പ്രാര്‍ത്ഥനയുടെ ഭാഗമാണ് ഈ വാക്യം.
പ്രാര്‍ത്ഥന യാഥാര്‍ത്ഥ്യത്തെ നിരസിക്കയില്ല. പ്രാര്‍ത്ഥന യാഥാര്‍ത്ഥ്യത്തോടു നാം കണ്ണ് അടച്ചുകളയാനോ അല്ലെങ്കില്‍ അതില്‍ നിന്നും ഓടി അകലുവാനോ സമ്മതിക്കയില്ല. ശരിക്കും, സത്യമായ പ്രാര്‍ത്ഥനയ്ക്ക് യാഥാര്‍ത്ഥ്യത്തെ മാറ്റുവാനുള്ള ശക്തിയുണ്ട്. ഓരോ ക്രിസ്ത്യാനികളും തങ്ങളെത്തന്നെ ആത്മാര്‍ത്ഥമായ പ്രാര്‍ത്ഥനയ്ക്കായി എല്പിച്ചുകൊടുക്കേണ്ടതിന്റെ കാരണങ്ങളില്‍ ഒന്നാണിത്.
അവര്‍ക്കെതിരായി തടിച്ചുകൂടിയിരിക്കുന്ന വലിയ ജനസമൂഹത്തിനെതിരായി നില്ക്കുവാനുള്ള ശക്തി തങ്ങള്‍ക്കില്ല എന്ന് രാജാവായ യെഹോശാഫാത്ത് സമ്മതിച്ചു. മാത്രമല്ല, "ആ സാഹചര്യത്തില്‍ എന്ത് ചെയ്യണമെന്ന് തങ്ങള്‍ അറിയുന്നില്ലയെന്നും" അവന് സമ്മതിച്ചു.
ജീവിതത്തിലെ സമ്മര്‍ദ്ദങ്ങള്‍ നമ്മെ കീഴടക്കുന്ന സമയങ്ങള്‍ ജീവിതയാത്രയില്‍ കടന്നുവരും, അങ്ങനെയുള്ള സമയങ്ങളില്‍ അടുത്തത് എന്ത് ചെയ്യണമെന്നതിനെ സംബന്ധിച്ചു നാം ഉറപ്പില്ലാത്തവര്‍ ആയിത്തീരുന്നു. നിങ്ങള്‍ക്ക് ചെയ്യുവാന്‍ കഴിയുന്ന ഒരു കാര്യം, ദൈവമുമ്പാകെ നിങ്ങളുടെ ഹൃദയം തുറക്കുക എന്നതാണ്. പ്രാര്‍ത്ഥനയുടെ ഏറ്റവും ലളിതമായ നിര്‍വചനം "ദൈവമുമ്പാകെ നിങ്ങളുടെ ഹൃദയത്തെ തുറക്കുക" എന്നാകുന്നു. ദൈവത്തോടു എല്ലാം പറയുക.
നിങ്ങളിൽ കഷ്ടമനുഭവിക്കുന്നവൻ പ്രാർത്ഥിക്കട്ടെ. (യാക്കോബ് 5:13).
22 അവർ പാടി സ്തുതിച്ചുതുടങ്ങിയപ്പോൾ, യഹോവ യെഹൂദെക്കു വിരോധമായി വന്ന അമ്മോന്യരുടെയും മോവാബ്യരുടെയും സേയീർപർവ്വതക്കാരുടെയും നേരെ പതിയിരിപ്പുകാരെ വരുത്തി; അങ്ങനെ അവർ തോറ്റുപോയി.
23 അമ്മോന്യരും മോവാബ്യരും സേയീർപർവ്വതനിവാസികളോട് എതിർത്ത് അവരെ പൂർണ്ണമായി നശിപ്പിച്ചു; സേയീർനിവാസികളെ സംഹരിച്ചശേഷം അവർ അന്യോന്യം നശിപ്പിച്ചു. (2 ദിനവൃത്താന്തം 20:22,23).
സങ്കീര്‍ത്തനം 40:14 ല്‍ ദാവീദ് പ്രാര്‍ത്ഥിച്ചു: "എനിക്ക് ജീവഹാനി വരുത്തുവാൻ നോക്കുന്നവർ ലജ്ജിച്ച് ഭ്രമിച്ചുപോകട്ടെ". ലജ്ജിച്ച് ഭ്രമിച്ചുപോകട്ടെ!. ദൈവമക്കളുടെ ശത്രുവിനു എതിരായി പൊരുതുവാന്‍ ദൈവത്തിന്റെ കരങ്ങളിലുള്ള ഒരു ആയുധമാണ് അമ്പരപ്പ്.
പ്രവാചകനായ യിരെമ്യാവും പ്രാര്‍ത്ഥിച്ചു. അവന് പറഞ്ഞു, "എന്നാൽ യഹോവ ബലവാനായ വീരനെപ്പോലെ എന്നോടുകൂടി ഉണ്ട്; അതിനാൽ എന്നെ ഉപദ്രവിക്കുന്നവർ ഇടറിവീഴും; അവർ ജയിക്കുകയില്ല; അവർ ബുദ്ധിയോടെ പ്രവർത്തിക്കാതിരുന്നതിനാൽ ഏറ്റവും ലജ്ജിച്ചുപോകും; ഒരിക്കലും മറന്നുപോകാത്ത നിത്യലജ്ജയോടെ തന്നെ". (യിരെമ്യാവ് 20:11). നിത്യമായ ലജ്ജ! അത് ഗൌരവമേറിയതാണ്. ദൈവം നിങ്ങള്‍ക്കായി യുദ്ധം ചെയ്യുമ്പോള്‍, നിങ്ങളല്ല പ്രത്യുത നിങ്ങളുടെ ശത്രു അമ്പരപ്പിലേക്ക് എടുത്തെറിയപ്പെടും.
സെഖര്യാവ് 12:4 പറയുന്നു, "അന്നാളിൽ ഞാൻ ഏതു കുതിരയെയും സ്തംഭനംകൊണ്ടും പുറത്തു കയറിയവനെ ഭ്രാന്തുകൊണ്ടും ബാധിക്കും; യെഹൂദാഗൃഹത്തിന്മേൽ ഞാൻ കണ്ണ് തുറക്കുകയും ജനതകളുടെ ഏതു കുതിരയെയും അന്ധതപിടിപ്പിക്കുകയും ചെയ്യും” എന്നു യഹോവയുടെ അരുളപ്പാട്". സ്തംഭനം എന്ന മറ്റൊരു പദം അതേ അര്‍ത്ഥത്തില്‍ ഇവിടെ ഉപയോഗിച്ചിരിക്കുന്നത് നിങ്ങള്‍ കണ്ടുവല്ലോ? തന്റെ ശത്രുക്കളോടു യുദ്ധം ചെയ്യുവാനായുള്ള ദൈവത്തിന്റെ ആയുധങ്ങളില്‍ ഒന്നാണിത്.
ഈ കാലഘട്ടത്തില്‍, യഹോവ നിങ്ങള്‍ക്കുവേണ്ടി യുദ്ധം ചെയ്യും, നിങ്ങള്‍ സമാധാനത്തോടെ ആയിരിക്കും. നിങ്ങളുടെ കഠിനനായ ശത്രുവിനെ ദൈവം ചിന്താക്കുഴപ്പത്തിലേക്ക് തള്ളിയിടും, എന്തു ചെയ്യണമെന്ന് അവര്‍ അറികയുമില്ല. യേശുവിന്റെ നാമത്തില്‍ സംപൂര്‍ണ്ണ വിജയം നിങ്ങള്‍ക്ക് അനുഭവിക്കുവാന്‍ സാധിക്കും. സ്തുതിയും ആരാധനയും ശത്രു പാളയത്തില്‍ ആശയകുഴപ്പം സൃഷ്ടിക്കുന്നതിനു കാരണമാകും.
നാലാം ദിവസം അവർ ബെരാഖാ താഴ്വരയിൽ ഒന്നിച്ചുകൂടി; അവർ അവിടെ യഹോവക്കു സ്തോത്രം ചെയ്തതുകൊണ്ട് ആ സ്ഥലത്തിന് ഇന്നുവരെ ബെരാഖാതാഴ്വര എന്ന് പേർ പറഞ്ഞുവരുന്നു. (2 ദിനവൃത്താന്തം 20:26).
ശ്രദ്ധിക്കുക ബെരാഖാ എന്നത് ഒരു താഴ്വരയാണ്, എന്നാലും അത് ഒരു അനുഗ്രഹമായിരുന്നു. മരണനിഴലിന് താഴ്വരയില് കൂടി ഞാന്‍ കടക്കേണ്ടതായി വരും. ദൈവം പര്‍വ്വതങ്ങളുടെയും താഴ്വരകളുടെയും ദൈവമാകുന്നു.
വചനം പറയുന്നു "യെഹോശാഫാത്തിനോട് പറഞ്ഞു". അത് ലോകത്തിന്റെ ശബ്ദമാണ് അല്ലാതെ ദൈവത്തിന്റെ ശബ്ദമല്ല. ഇത് മോശകരമായ ഒരു റിപ്പോര്‍ട്ട് ആയിരിക്കാം.
യെഹോശാഫാത്ത് ഭയപ്പെട്ട് യഹോവയെ അന്വേഷിപ്പാൻ താല്പര്യപ്പെട്ട് യെഹൂദയിൽ മുഴുവൻ ഒരു ഉപവാസം പ്രസിദ്ധം ചെയ്തു. (2 ദിനവൃത്താന്തം 20:3).
ലോകത്തിന്റെ ശബ്ദം എപ്പോഴും ഭയം കൊണ്ടുവരുന്നതാണ്. എന്നാല്‍ യെഹോശാഫാത്ത് ദൈവത്തെ അന്വേഷിക്കേണ്ടതിനു തന്നെത്താന്‍ ഒരുക്കി. ഭയം നിങ്ങളെ ഏതെങ്കിലും കാര്യത്തിലേക്ക് വലിച്ചുകൊണ്ടുപോകുന്നുവെങ്കില്, അത് ദൈവത്തെ അന്വേഷിക്കുന്നതിലേക്ക് ആയിരിക്കട്ടെ. ഉപവാസത്തോടെ ദൈവത്തെ അന്വേഷിക്കുക. ഉപവാസത്തോടുകൂടിയ പ്രാര്‍ത്ഥനയ്ക്ക് മഹത്തായ ആത്മീക സാധ്യതകളുണ്ട്.
യഹോവയോട് സഹായം ചോദിപ്പാൻ യെഹൂദ്യർ ഒന്നിച്ചുകൂടി; സകലയെഹൂദാ നഗരങ്ങളിൽ നിന്നും അവർ യഹോവയെ അന്വേഷിപ്പാൻ വന്നു. (2 ദിനവൃത്താന്തം 20:4).
യെഹോശാഫാത്ത് ഒറ്റയ്ക്ക് മാത്രമല്ല ഉപവസിച്ചത് മറിച്ച് എല്ലാവരുടേയും കൂടെയും ഉപവസിച്ചു. നിങ്ങള്‍ക്കും നിങ്ങളുടെ കുടുംബത്തിനും ഒന്നിച്ചിരുന്നു ഉപവസിക്കുവാന്‍ കഴിയും. ഒന്നിച്ചുള്ള ഉപവാസത്തിന്റെ ഒരു ഉദാഹരണമാണിത്.
നിങ്ങളിൽ അഞ്ചുപേർ നൂറുപേരെ ഓടിക്കും; നിങ്ങളിൽ നൂറുപേർ പതിനായിരംപേരെ ഓടിക്കും; (ലേവ്യാപുസ്തകം 26:8). 5 - 100, അപ്പോള്‍ ഒരാള്‍ ഇരുപതു പേരെ ഓടിക്കും എന്നര്‍ത്ഥം. 100 - 10000, അങ്ങനെയായാല്‍ ഒരുവന് 100 പേരെ ഓടിക്കും എന്നര്‍ത്ഥം. ആളുകള്‍ ഒരുമിച്ചു കൂടിവരുമ്പോള്‍ ശക്തി ക്രമാതീതമായി വര്‍ദ്ധിക്കുവാന്‍ ഇടയാകും.
"ഞങ്ങളുടെ ദൈവമേ, നീ അവരെ ന്യായം വിധിക്കുകയില്ലയോ? ഞങ്ങളുടെ നേരെ വരുന്ന ഈ വലിയ സമൂഹത്തോടെതിർപ്പാൻ ഞങ്ങൾക്ക് ശക്തിയില്ല; എന്ത് ചെയ്യേണ്ടു എന്ന് ഞങ്ങൾ അറിയുന്നതുമില്ല; എങ്കിലും ഞങ്ങളുടെ കണ്ണുകൾ നിങ്കലേക്ക് തിരിഞ്ഞിരിക്കുന്നു” . (2 ദിനവൃത്താന്തം 20:12).
ഒരു വലിയ ജനസമൂഹം അവരെ വളഞ്ഞപ്പോള്‍ യെഹോശാഫാത്ത് രാജാവ് കഴിച്ച ഒരു പ്രാര്‍ത്ഥനയുടെ ഭാഗമാണ് ഈ വാക്യം.
പ്രാര്‍ത്ഥന യാഥാര്‍ത്ഥ്യത്തെ നിരസിക്കയില്ല. പ്രാര്‍ത്ഥന യാഥാര്‍ത്ഥ്യത്തോടു നാം കണ്ണ് അടച്ചുകളയാനോ അല്ലെങ്കില്‍ അതില്‍ നിന്നും ഓടി അകലുവാനോ സമ്മതിക്കയില്ല. ശരിക്കും, സത്യമായ പ്രാര്‍ത്ഥനയ്ക്ക് യാഥാര്‍ത്ഥ്യത്തെ മാറ്റുവാനുള്ള ശക്തിയുണ്ട്. ഓരോ ക്രിസ്ത്യാനികളും തങ്ങളെത്തന്നെ ആത്മാര്‍ത്ഥമായ പ്രാര്‍ത്ഥനയ്ക്കായി എല്പിച്ചുകൊടുക്കേണ്ടതിന്റെ കാരണങ്ങളില്‍ ഒന്നാണിത്.
അവര്‍ക്കെതിരായി തടിച്ചുകൂടിയിരിക്കുന്ന വലിയ ജനസമൂഹത്തിനെതിരായി നില്ക്കുവാനുള്ള ശക്തി തങ്ങള്‍ക്കില്ല എന്ന് രാജാവായ യെഹോശാഫാത്ത് സമ്മതിച്ചു. മാത്രമല്ല, "ആ സാഹചര്യത്തില്‍ എന്ത് ചെയ്യണമെന്ന് തങ്ങള്‍ അറിയുന്നില്ലയെന്നും" അവന് സമ്മതിച്ചു.
ജീവിതത്തിലെ സമ്മര്‍ദ്ദങ്ങള്‍ നമ്മെ കീഴടക്കുന്ന സമയങ്ങള്‍ ജീവിതയാത്രയില്‍ കടന്നുവരും, അങ്ങനെയുള്ള സമയങ്ങളില്‍ അടുത്തത് എന്ത് ചെയ്യണമെന്നതിനെ സംബന്ധിച്ചു നാം ഉറപ്പില്ലാത്തവര്‍ ആയിത്തീരുന്നു. നിങ്ങള്‍ക്ക് ചെയ്യുവാന്‍ കഴിയുന്ന ഒരു കാര്യം, ദൈവമുമ്പാകെ നിങ്ങളുടെ ഹൃദയം തുറക്കുക എന്നതാണ്. പ്രാര്‍ത്ഥനയുടെ ഏറ്റവും ലളിതമായ നിര്‍വചനം "ദൈവമുമ്പാകെ നിങ്ങളുടെ ഹൃദയത്തെ തുറക്കുക" എന്നാകുന്നു. ദൈവത്തോടു എല്ലാം പറയുക.
നിങ്ങളിൽ കഷ്ടമനുഭവിക്കുന്നവൻ പ്രാർത്ഥിക്കട്ടെ. (യാക്കോബ് 5:13).
22 അവർ പാടി സ്തുതിച്ചുതുടങ്ങിയപ്പോൾ, യഹോവ യെഹൂദെക്കു വിരോധമായി വന്ന അമ്മോന്യരുടെയും മോവാബ്യരുടെയും സേയീർപർവ്വതക്കാരുടെയും നേരെ പതിയിരിപ്പുകാരെ വരുത്തി; അങ്ങനെ അവർ തോറ്റുപോയി.
23 അമ്മോന്യരും മോവാബ്യരും സേയീർപർവ്വതനിവാസികളോട് എതിർത്ത് അവരെ പൂർണ്ണമായി നശിപ്പിച്ചു; സേയീർനിവാസികളെ സംഹരിച്ചശേഷം അവർ അന്യോന്യം നശിപ്പിച്ചു. (2 ദിനവൃത്താന്തം 20:22,23).
സങ്കീര്‍ത്തനം 40:14 ല്‍ ദാവീദ് പ്രാര്‍ത്ഥിച്ചു: "എനിക്ക് ജീവഹാനി വരുത്തുവാൻ നോക്കുന്നവർ ലജ്ജിച്ച് ഭ്രമിച്ചുപോകട്ടെ". ലജ്ജിച്ച് ഭ്രമിച്ചുപോകട്ടെ!. ദൈവമക്കളുടെ ശത്രുവിനു എതിരായി പൊരുതുവാന്‍ ദൈവത്തിന്റെ കരങ്ങളിലുള്ള ഒരു ആയുധമാണ് അമ്പരപ്പ്.
പ്രവാചകനായ യിരെമ്യാവും പ്രാര്‍ത്ഥിച്ചു. അവന് പറഞ്ഞു, "എന്നാൽ യഹോവ ബലവാനായ വീരനെപ്പോലെ എന്നോടുകൂടി ഉണ്ട്; അതിനാൽ എന്നെ ഉപദ്രവിക്കുന്നവർ ഇടറിവീഴും; അവർ ജയിക്കുകയില്ല; അവർ ബുദ്ധിയോടെ പ്രവർത്തിക്കാതിരുന്നതിനാൽ ഏറ്റവും ലജ്ജിച്ചുപോകും; ഒരിക്കലും മറന്നുപോകാത്ത നിത്യലജ്ജയോടെ തന്നെ". (യിരെമ്യാവ് 20:11). നിത്യമായ ലജ്ജ! അത് ഗൌരവമേറിയതാണ്. ദൈവം നിങ്ങള്‍ക്കായി യുദ്ധം ചെയ്യുമ്പോള്‍, നിങ്ങളല്ല പ്രത്യുത നിങ്ങളുടെ ശത്രു അമ്പരപ്പിലേക്ക് എടുത്തെറിയപ്പെടും.
സെഖര്യാവ് 12:4 പറയുന്നു, "അന്നാളിൽ ഞാൻ ഏതു കുതിരയെയും സ്തംഭനംകൊണ്ടും പുറത്തു കയറിയവനെ ഭ്രാന്തുകൊണ്ടും ബാധിക്കും; യെഹൂദാഗൃഹത്തിന്മേൽ ഞാൻ കണ്ണ് തുറക്കുകയും ജനതകളുടെ ഏതു കുതിരയെയും അന്ധതപിടിപ്പിക്കുകയും ചെയ്യും” എന്നു യഹോവയുടെ അരുളപ്പാട്". സ്തംഭനം എന്ന മറ്റൊരു പദം അതേ അര്‍ത്ഥത്തില്‍ ഇവിടെ ഉപയോഗിച്ചിരിക്കുന്നത് നിങ്ങള്‍ കണ്ടുവല്ലോ? തന്റെ ശത്രുക്കളോടു യുദ്ധം ചെയ്യുവാനായുള്ള ദൈവത്തിന്റെ ആയുധങ്ങളില്‍ ഒന്നാണിത്.
ഈ കാലഘട്ടത്തില്‍, യഹോവ നിങ്ങള്‍ക്കുവേണ്ടി യുദ്ധം ചെയ്യും, നിങ്ങള്‍ സമാധാനത്തോടെ ആയിരിക്കും. നിങ്ങളുടെ കഠിനനായ ശത്രുവിനെ ദൈവം ചിന്താക്കുഴപ്പത്തിലേക്ക് തള്ളിയിടും, എന്തു ചെയ്യണമെന്ന് അവര്‍ അറികയുമില്ല. യേശുവിന്റെ നാമത്തില്‍ സംപൂര്‍ണ്ണ വിജയം നിങ്ങള്‍ക്ക് അനുഭവിക്കുവാന്‍ സാധിക്കും. സ്തുതിയും ആരാധനയും ശത്രു പാളയത്തില്‍ ആശയകുഴപ്പം സൃഷ്ടിക്കുന്നതിനു കാരണമാകും.
നാലാം ദിവസം അവർ ബെരാഖാ താഴ്വരയിൽ ഒന്നിച്ചുകൂടി; അവർ അവിടെ യഹോവക്കു സ്തോത്രം ചെയ്തതുകൊണ്ട് ആ സ്ഥലത്തിന് ഇന്നുവരെ ബെരാഖാതാഴ്വര എന്ന് പേർ പറഞ്ഞുവരുന്നു. (2 ദിനവൃത്താന്തം 20:26).
ശ്രദ്ധിക്കുക ബെരാഖാ എന്നത് ഒരു താഴ്വരയാണ്, എന്നാലും അത് ഒരു അനുഗ്രഹമായിരുന്നു. മരണനിഴലിന് താഴ്വരയില് കൂടി ഞാന്‍ കടക്കേണ്ടതായി വരും. ദൈവം പര്‍വ്വതങ്ങളുടെയും താഴ്വരകളുടെയും ദൈവമാകുന്നു.
Chapters