യെഹോരാം തന്റെ അപ്പന്റെ രാജത്വം ഏറ്റു തന്നെത്താൻ ബലപ്പെടുത്തിയശേഷം തന്റെ സഹോദരന്മാരെയൊക്കെയും യിസ്രായേൽപ്രഭുക്കന്മാരിൽ പലരെയും വാൾകൊണ്ടു കൊന്നു. (2 ദിനവൃത്താന്തം 21:4).
അവര്‍ക്കൊക്കെയും വ്യത്യസ്ത പട്ടണങ്ങളുടെ ചുമതല നല്കിയിട്ടുണ്ടായിരുന്നു അതുകൊണ്ട് ഒരു ഭീഷണി ആകുവാന്‍ കഴിയുമായിരുന്നു. തീര്‍ച്ചയായും ഇത് കൊലപാതകം തന്നെയാണ്. അവന്റെ ഭാര്യയായ അഥല്യ ഒരുപക്ഷേ അവനെ സ്വാധീനിച്ചതാകാം. പിന്നീട് അവളും അതുപോലെയുള്ള കുറ്റങ്ങള്‍ ചെയ്യുകയുണ്ടായി. (2 ദിനവൃത്താന്തം 22:10 വായിക്കുക).
ആഹാബ് ഗൃഹം ചെയ്തതുപോലെ അവൻ യിസ്രായേൽരാജാക്കന്മാരുടെ വഴിയിൽ നടന്നു; ആഹാബിന്റെ മകൾ അവനു ഭാര്യയായിരുന്നുവല്ലോ; അവൻ യഹോവയ്ക്ക് അനിഷ്ടമായുള്ളതു ചെയ്തു. (2 ദിനവൃത്താന്തം 21:6).
യെഹോരാം നീതിമാനായ ഒരു രാജാവിന്റെ മകനായിരുന്നു, എന്നാല്‍ അവനും, അവന്റെ പിതാവായ യെഹോശാഫാത്തിനെപോലെ തെറ്റായ സഖ്യം ഉണ്ടാക്കി. അവന് ആഹാബിന്റെ മകളെയാണ് വിവാഹം കഴിച്ചത്.
പ്രവാചകനായ ഏലിയാവ് സ്വര്‍ഗ്ഗത്തിലേക്ക് എടുക്കപ്പെട്ടുകഴിഞ്ഞിരുന്നുവെങ്കില് പിന്നെ എങ്ങനെയാണ് അവന് രാജാവായ യെഹോരാമിനു ഒരു എഴുത്ത് എഴുതിയത്?
അവന് ഏലീയാപ്രവാചകന്റെ പക്കൽനിന്ന് ഒരു എഴുത്തു വന്നതെന്തെന്നാൽ: നിന്റെ പിതാവായ ദാവീദിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു. (2 ദിനവൃത്താന്തം 21:12).
യെഹോശാഫാത്തിന്റെ വാഴ്ചയുടെ കാലത്ത് ഏലിയാവ് സ്വര്‍ഗ്ഗത്തിലേക്ക് എടുക്കപ്പെട്ടെങ്കില്‍, പിന്നെങ്ങനെയാണ് അവന് യെഹോരാമിനു ഒരു എഴുത്ത് അയയ്ക്കുന്നത്, യെഹോശാഫാത്തിനു ശേഷമുള്ള രാജാവ് ആരായിരുന്നു? അനേകരും ചോദിക്കുന്ന ചോദ്യമിതാണ്:
ഒരു നല്ല സാദ്ധ്യത ഇതായിരിക്കാം, സ്വര്‍ഗ്ഗത്തിലേക്ക് എടുക്കപ്പെടുന്നതിനുമുമ്പ് ഏലിയാവ് പ്രാവചനീകമായി യെഹോരാമിനുള്ള എഴുത്ത് എഴുതുകയും എന്നിട്ട് ഏലിശയുടെ പക്കലോ അല്ലെങ്കില്‍ തന്റെ പേരില്‍ അത് കൊടുക്കുവാനായി മറ്റൊരു വ്യക്തിയുടെ പക്കലോ എല്പിച്ചതാകാം. അവസാനമായി പറഞ്ഞാല്‍ ഏലിയാവ് ഒരു പ്രവാചകനായിരുന്നു. എഴുതേണ്ട കാര്യങ്ങള്‍ മുന്‍കൂട്ടി അവനു വെളിപ്പെടുത്തി കൊടുക്കുവാന്‍ ദൈവത്തിനു പ്രയാസമൊന്നും ഉണ്ടായിരുന്നില്ല.
അവന്റെ കാലത്ത് എദോം യെഹൂദായുടെ മേലധികാരത്തോടു മത്സരിച്ചു തങ്ങൾക്ക് ഒരു രാജാവിനെ വാഴിച്ചു. (2 ദിനവൃത്താന്തം 21:8).
അവരുടെ രാജ്യം പ്രത്യക്ഷമായി യെഹോശാഫാത്തിനാല് പിടിക്കപ്പെട്ടു. (1 രാജാക്കന്മാര് 22:47; 2 ദിനവൃത്താന്തം 20:36).
അവൻ വാഴ്ച തുടങ്ങിയപ്പോൾ അവനു മുപ്പത്തിരണ്ട് വയസ്സായിരുന്നു; അവൻ എട്ട് സംവത്സരം യെരൂശലേമിൽ വാണ് ആർക്കും ഇഷ്ടനാകാതെ കഴിഞ്ഞുപോയി; അവനെ ദാവീദിന്റെ നഗരത്തിൽ അടക്കംചെയ്തു, രാജാക്കന്മാരുടെ കല്ലറകളിൽ അല്ലതാനും. (2 ദിനവൃത്താന്തം 21:20).
വേദപുസ്തകത്തില്‍ അനേക ജനനങ്ങളെ കുറിച്ചും മരണങ്ങളെ കുറിച്ചും രേഖപ്പെടുത്തിയിട്ടുണ്ട്. അനേക മനുഷ്യരും തങ്ങളുടെ പ്രിയപ്പെട്ട കുടുംബങ്ങളും സ്നേഹിതരും കൂടെയുള്ളപ്പോള്‍ മരണപ്പെട്ടു. അപ്പോള്‍ വളരെ കരച്ചിലും വിലാപങ്ങളും ഉണ്ടായിരുന്നു. 1 ശമുവേല്‍ 25:1 പറയുന്നു, "ശമൂവേൽ മരിച്ചു; യിസ്രായേലൊക്കെയും ഒരുമിച്ചുകൂടി അവനെക്കുറിച്ചു വിലപിച്ചു, രാമയിൽ അവന്റെ വീട്ടിനരികെ അവനെ അടക്കംചെയ്തു". അതുപോലെ 1 ശമുവേല്‍ 28:3 പറയുന്നു, "എന്നാൽ ശമൂവേൽ മരിച്ചുപോയിരുന്നു; യിസ്രായേലെല്ലാം അവനെക്കുറിച്ചു വിലപിച്ചു. . . . ."
"യിസ്രായേലെല്ലാം അവനെക്കുറിച്ചു വിലപിച്ചു. . . . ."
നമ്മുടെ വേദഭാഗത്ത്, യെഹോരാം രാജാവിന്റെ മരണത്തെ കുറിച്ച് രേഖപ്പെടുത്തുമ്പോള്‍ എത്ര വലിയ വൈരുദ്ധ്യമാണ് നമുക്ക് കാണുവാന്‍ സാധിക്കുന്നത്. അവനെക്കുറിച്ചു ആരും വിലപിച്ചില്ല. അവന് ജീവിച്ചപ്പോള്‍ ആരും കാര്യമാക്കിയില്ല, അവന് മരിച്ചപ്പോളും ആര്‍ക്കും ഒരു നഷ്ടവും തോന്നിയില്ല. "അവൻ വാഴ്ച തുടങ്ങിയപ്പോൾ അവനു മുപ്പത്തിരണ്ട് വയസ്സായിരുന്നു; അവൻ എട്ട് സംവത്സരം യെരൂശലേമിൽ വാണ് ആർക്കും ഇഷ്ടനാകാതെ കഴിഞ്ഞുപോയി; അവനെ ദാവീദിന്റെ നഗരത്തിൽ അടക്കംചെയ്തു, രാജാക്കന്മാരുടെ കല്ലറകളിൽ അല്ലതാനും". (2 ദിനവൃത്താന്തം 21:20). ആധുനീക നാട്ടുഭാഷയില്‍, ഒരാള്‍ക്ക് ഇങ്ങനെ പറയാം, "ഒരു മഹാശല്യം ഒഴിവായി!" അവനില്‍ നിന്നും രക്ഷപ്പെടുന്നതില് യെഹൂദ്യയിലെ ജനങ്ങള്‍ സന്തുഷ്ടരായിരുന്നു. അവന്റെ ജീവിതം പൂര്‍ണ്ണമായും പാഴായിരുന്നു.
അവര്‍ക്കൊക്കെയും വ്യത്യസ്ത പട്ടണങ്ങളുടെ ചുമതല നല്കിയിട്ടുണ്ടായിരുന്നു അതുകൊണ്ട് ഒരു ഭീഷണി ആകുവാന്‍ കഴിയുമായിരുന്നു. തീര്‍ച്ചയായും ഇത് കൊലപാതകം തന്നെയാണ്. അവന്റെ ഭാര്യയായ അഥല്യ ഒരുപക്ഷേ അവനെ സ്വാധീനിച്ചതാകാം. പിന്നീട് അവളും അതുപോലെയുള്ള കുറ്റങ്ങള്‍ ചെയ്യുകയുണ്ടായി. (2 ദിനവൃത്താന്തം 22:10 വായിക്കുക).
ആഹാബ് ഗൃഹം ചെയ്തതുപോലെ അവൻ യിസ്രായേൽരാജാക്കന്മാരുടെ വഴിയിൽ നടന്നു; ആഹാബിന്റെ മകൾ അവനു ഭാര്യയായിരുന്നുവല്ലോ; അവൻ യഹോവയ്ക്ക് അനിഷ്ടമായുള്ളതു ചെയ്തു. (2 ദിനവൃത്താന്തം 21:6).
യെഹോരാം നീതിമാനായ ഒരു രാജാവിന്റെ മകനായിരുന്നു, എന്നാല്‍ അവനും, അവന്റെ പിതാവായ യെഹോശാഫാത്തിനെപോലെ തെറ്റായ സഖ്യം ഉണ്ടാക്കി. അവന് ആഹാബിന്റെ മകളെയാണ് വിവാഹം കഴിച്ചത്.
പ്രവാചകനായ ഏലിയാവ് സ്വര്‍ഗ്ഗത്തിലേക്ക് എടുക്കപ്പെട്ടുകഴിഞ്ഞിരുന്നുവെങ്കില് പിന്നെ എങ്ങനെയാണ് അവന് രാജാവായ യെഹോരാമിനു ഒരു എഴുത്ത് എഴുതിയത്?
അവന് ഏലീയാപ്രവാചകന്റെ പക്കൽനിന്ന് ഒരു എഴുത്തു വന്നതെന്തെന്നാൽ: നിന്റെ പിതാവായ ദാവീദിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു. (2 ദിനവൃത്താന്തം 21:12).
യെഹോശാഫാത്തിന്റെ വാഴ്ചയുടെ കാലത്ത് ഏലിയാവ് സ്വര്‍ഗ്ഗത്തിലേക്ക് എടുക്കപ്പെട്ടെങ്കില്‍, പിന്നെങ്ങനെയാണ് അവന് യെഹോരാമിനു ഒരു എഴുത്ത് അയയ്ക്കുന്നത്, യെഹോശാഫാത്തിനു ശേഷമുള്ള രാജാവ് ആരായിരുന്നു? അനേകരും ചോദിക്കുന്ന ചോദ്യമിതാണ്:
ഒരു നല്ല സാദ്ധ്യത ഇതായിരിക്കാം, സ്വര്‍ഗ്ഗത്തിലേക്ക് എടുക്കപ്പെടുന്നതിനുമുമ്പ് ഏലിയാവ് പ്രാവചനീകമായി യെഹോരാമിനുള്ള എഴുത്ത് എഴുതുകയും എന്നിട്ട് ഏലിശയുടെ പക്കലോ അല്ലെങ്കില്‍ തന്റെ പേരില്‍ അത് കൊടുക്കുവാനായി മറ്റൊരു വ്യക്തിയുടെ പക്കലോ എല്പിച്ചതാകാം. അവസാനമായി പറഞ്ഞാല്‍ ഏലിയാവ് ഒരു പ്രവാചകനായിരുന്നു. എഴുതേണ്ട കാര്യങ്ങള്‍ മുന്‍കൂട്ടി അവനു വെളിപ്പെടുത്തി കൊടുക്കുവാന്‍ ദൈവത്തിനു പ്രയാസമൊന്നും ഉണ്ടായിരുന്നില്ല.
അവന്റെ കാലത്ത് എദോം യെഹൂദായുടെ മേലധികാരത്തോടു മത്സരിച്ചു തങ്ങൾക്ക് ഒരു രാജാവിനെ വാഴിച്ചു. (2 ദിനവൃത്താന്തം 21:8).
അവരുടെ രാജ്യം പ്രത്യക്ഷമായി യെഹോശാഫാത്തിനാല് പിടിക്കപ്പെട്ടു. (1 രാജാക്കന്മാര് 22:47; 2 ദിനവൃത്താന്തം 20:36).
അവൻ വാഴ്ച തുടങ്ങിയപ്പോൾ അവനു മുപ്പത്തിരണ്ട് വയസ്സായിരുന്നു; അവൻ എട്ട് സംവത്സരം യെരൂശലേമിൽ വാണ് ആർക്കും ഇഷ്ടനാകാതെ കഴിഞ്ഞുപോയി; അവനെ ദാവീദിന്റെ നഗരത്തിൽ അടക്കംചെയ്തു, രാജാക്കന്മാരുടെ കല്ലറകളിൽ അല്ലതാനും. (2 ദിനവൃത്താന്തം 21:20).
വേദപുസ്തകത്തില്‍ അനേക ജനനങ്ങളെ കുറിച്ചും മരണങ്ങളെ കുറിച്ചും രേഖപ്പെടുത്തിയിട്ടുണ്ട്. അനേക മനുഷ്യരും തങ്ങളുടെ പ്രിയപ്പെട്ട കുടുംബങ്ങളും സ്നേഹിതരും കൂടെയുള്ളപ്പോള്‍ മരണപ്പെട്ടു. അപ്പോള്‍ വളരെ കരച്ചിലും വിലാപങ്ങളും ഉണ്ടായിരുന്നു. 1 ശമുവേല്‍ 25:1 പറയുന്നു, "ശമൂവേൽ മരിച്ചു; യിസ്രായേലൊക്കെയും ഒരുമിച്ചുകൂടി അവനെക്കുറിച്ചു വിലപിച്ചു, രാമയിൽ അവന്റെ വീട്ടിനരികെ അവനെ അടക്കംചെയ്തു". അതുപോലെ 1 ശമുവേല്‍ 28:3 പറയുന്നു, "എന്നാൽ ശമൂവേൽ മരിച്ചുപോയിരുന്നു; യിസ്രായേലെല്ലാം അവനെക്കുറിച്ചു വിലപിച്ചു. . . . ."
"യിസ്രായേലെല്ലാം അവനെക്കുറിച്ചു വിലപിച്ചു. . . . ."
നമ്മുടെ വേദഭാഗത്ത്, യെഹോരാം രാജാവിന്റെ മരണത്തെ കുറിച്ച് രേഖപ്പെടുത്തുമ്പോള്‍ എത്ര വലിയ വൈരുദ്ധ്യമാണ് നമുക്ക് കാണുവാന്‍ സാധിക്കുന്നത്. അവനെക്കുറിച്ചു ആരും വിലപിച്ചില്ല. അവന് ജീവിച്ചപ്പോള്‍ ആരും കാര്യമാക്കിയില്ല, അവന് മരിച്ചപ്പോളും ആര്‍ക്കും ഒരു നഷ്ടവും തോന്നിയില്ല. "അവൻ വാഴ്ച തുടങ്ങിയപ്പോൾ അവനു മുപ്പത്തിരണ്ട് വയസ്സായിരുന്നു; അവൻ എട്ട് സംവത്സരം യെരൂശലേമിൽ വാണ് ആർക്കും ഇഷ്ടനാകാതെ കഴിഞ്ഞുപോയി; അവനെ ദാവീദിന്റെ നഗരത്തിൽ അടക്കംചെയ്തു, രാജാക്കന്മാരുടെ കല്ലറകളിൽ അല്ലതാനും". (2 ദിനവൃത്താന്തം 21:20). ആധുനീക നാട്ടുഭാഷയില്‍, ഒരാള്‍ക്ക് ഇങ്ങനെ പറയാം, "ഒരു മഹാശല്യം ഒഴിവായി!" അവനില്‍ നിന്നും രക്ഷപ്പെടുന്നതില് യെഹൂദ്യയിലെ ജനങ്ങള്‍ സന്തുഷ്ടരായിരുന്നു. അവന്റെ ജീവിതം പൂര്‍ണ്ണമായും പാഴായിരുന്നു.
Chapters