അവനും ആഹാബുഗൃഹത്തിന്റെ വഴികളിൽ നടന്നു; ദുഷ്ടത പ്രവർത്തിപ്പാൻ അവന്റെ അമ്മ അവന് ആലോചനക്കാരത്തി ആയിരുന്നു. (2 ദിനവൃത്താന്തം 22:3).
അഹസ്യാവിന്റെ മാതാവ് ദുഷ്ടയായ അഥല്യ ആയിരുന്നു. യിസ്രായേല്‍ എന്ന വടക്കേ രാജ്യത്തെ ഭരിച്ചിരുന്ന ആഹാബിന്റെയും ഇസബെലിന്റെയും മകള്‍ ആയിരുന്നു അവള്. യെഹൂദ്യയുടെ രാജാവായിരുന്ന യെഹോരാം ആയിരുന്നു അവളെ വിവാഹം ചെയ്തിരുന്നത്. അവള് തന്റെ സ്വാധീനം തന്റെ മകന്റെമേല്‍ പ്രയോഗിച്ചു, അതിന്റെ ഫലമായി, ദാവീദ് വിട്ടേച്ചുപോയ ദൈവീകമായ പാരമ്പര്യം പിന്തുടരുന്നതിന് പകരം അവന് ആഹാബിന്റെയും യിസബെലിന്റെയും രീതികള്‍ പിന്തുടരുവാന് ഇടയായിത്തീര്‍ന്നു.
നിങ്ങളെ സ്വാധീനിക്കുന്നവര്‍ക്കും ഉപദേശിക്കുന്നവര്‍ക്കും നിങ്ങളെ പണിയുവാനൊ അല്ലെങ്കില്‍ പൊളിക്കുവാനൊ ഉള്ളതായ കഴിവുണ്ട്. നിങ്ങളെ സ്വാധീനിക്കുന്ന ഒരു വ്യക്തിയോ ഒരു ഉപദേശകനോ നിങ്ങളുടെ ജീവിതത്തോടു സംസാരിക്കുന്നതിനു മുമ്പ് പരിശോധിക്കുക. അവര്‍ ഇങ്ങനെയുള്ളവര്‍ ആണെന്ന് ഉറപ്പുവരുത്തുക:
(1). സത്യസന്ധതയുള്ള ആളുകള്‍
(2). വിശ്വസിക്കുവാന്‍ കൊള്ളാകുന്ന ആളുകള്‍
(3). നിങ്ങളുടെ ദര്‍ശനം പങ്കുവെയ്ക്കുന്ന ആളുകള്‍.
നിങ്ങളെ ഉപദേശിക്കുന്നവരില്‍ നിര്‍ണ്ണായകമായ ഈ മൂന്നു ഗുണങ്ങള്‍ക്ക് വേണ്ടി നിങ്ങള്‍ നോക്കുമെങ്കില്‍, നിങ്ങള്‍ എന്തിനു വേണ്ടി വിളിയ്ക്കപ്പെട്ടിരിക്കുന്നുവോ അതില്‍ വിജയിക്കുവാനുള്ള എല്ലാ സാധ്യതകളുമുണ്ട്. ആരാണ് നിങ്ങളെ ഉപദേശിക്കുന്നത്?
യോരാമിന്റെ അടുക്കൽ ചെന്നത് അഹസ്യാവിന് ദൈവഹിതത്താൽ നാശഹേതുവായി ഭവിച്ചു; അവൻ ചെന്ന സമയം ആഹാബുഗൃഹത്തിനു നിർമ്മൂലനാശം വരുത്തുവാൻ യഹോവ അഭിഷേകം ചെയ്തവനായി നിംശിയുടെ മകനായ യേഹൂവിന്റെ നേരേ അവൻ യെഹോരാമിനോടുകൂടെ പുറപ്പെട്ടു. യേഹൂ ആഹാബുഗൃഹത്തോടു ന്യായവിധി നടത്തുകയിൽ അവൻ യെഹൂദാപ്രഭുക്കന്മാരെയും അഹസ്യാവിനു ശുശ്രൂഷ ചെയ്യുന്നവരായ അഹസ്യാവിന്റെ സഹോദരന്മാരുടെ പുത്രന്മാരെയും കണ്ട് അവരെ കൊന്നുകളഞ്ഞു. (2 ദിനവൃത്താന്തം 22:7-8).
അഹസ്യാവ് യെഹോരാമുമായുള്ള ബന്ധം വേര്പ്പെടുത്താതുകൊണ്ട്, ആഹാബിന്റെ ഗൃഹത്തിനു സംഭവിക്കുമെന്ന് ദൈവം മുന്നറിയിപ്പ് നല്‍കിയിരുന്ന ശിക്ഷാവിധിയ്ക്ക് അര്‍ഹനാകാനുള്ള വാതില്‍ താന്‍തന്നെ തുറക്കുകയുണ്ടായി, ആ ശിക്ഷാവിധി നടപ്പിലാക്കുവാന്‍ നിര്‍വഹണാധികാരിയായി അവന് തിരഞ്ഞെടുത്തത് ഹസലെലിനേയും യേഹൂവിനേയും ആയിരുന്നു.
എന്നാൽ രാജകുമാരിയായ യെഹോശബത്ത് കൊല്ലപ്പെടുന്ന രാജകുമാരന്മാരുടെ ഇടയിൽനിന്ന് അഹസ്യാവിന്റെ മകനായ യോവാശിനെ മോഷ്ടിച്ചെടുത്ത് അവനെയും അവന്റെ ധാത്രിയെയും ഒരു ശയനഗൃഹത്തിൽ ആക്കി. ഇങ്ങനെ യെഹോരാംരാജാവിന്റെ മകളും യെഹോയാദാപുരോഹിതന്റെ ഭാര്യയുമായ യെഹോശബത്ത്-അവൾ അഹസ്യാവിന്റെ സഹോദരിയല്ലോ-അഥല്യാ അവനെ കൊല്ലാതിരിക്കേണ്ടതിന് അവനെ ഒളിപ്പിച്ചു. (2 ദിനവൃത്താന്തം 22:11).
2 രാജാക്കന്മാര് 11:2 ല്‍ യെഹോശേബ എന്ന വിനയമുള്ള ഈ സ്ത്രീ, നൂറ്റാണ്ടുകളിലെ ചരിത്രത്തിലെ ദൈവീക പദ്ധതികളില്‍ വളരെ പ്രധാനപ്പെട്ട പങ്ക് വഹിച്ച ഒരു വ്യക്തിയാണ്. അവള് ദാവീദിന്റെ രാജകീയ നിലവാരം നിലനിര്‍ത്തുവാന്‍ ഇടയായി, ആ വംശാവലിയില്‍ നിന്നായിരുന്നു മിശിഹ ജനിക്കേണ്ടിയിരുന്നത്, അവളുടെ ധീരതയും പാടവും മുഖാന്തിരം. അഥല്യായെ പോലെയുള്ള ദുഷ്ടരായ ആളുകളുടെ പ്രവര്‍ത്തികളുടെ ആരംഭം ഉണ്ടാകും, എന്നാല്‍ എപ്പോഴും ഒരു യെഹോശബത്തിനെ നല്കുവാന് ദൈവത്തിനു കഴിയും.
അവൻ അവരോടുകൂടെ ആറ് സംവത്സരം ദൈവാലയത്തിൽ ഒളിച്ചിരുന്നു; എന്നാൽ അഥല്യാ ദേശം വാണു. (2 ദിനവൃത്താന്തം 22:12).
ദൈവം തന്റെ ജനത്തെ വലിയ നിലയില്‍ ലോകത്തിനു വെളിപ്പെടുത്തുന്നതിനു മുമ്പ് അവന് അവരെ രഹസ്യമായി എപ്പോഴും സൂക്ഷിക്കയും രഹസ്യത്തില്‍ അവരെ ഒരുക്കിയെടുക്കയും ചെയ്യുന്നു. പ്രവാചകനായ മോശെ മൂന്നു മാസത്തോളം ഒളിപ്പിക്കപ്പെട്ടു. യോവാശ് ദൈവത്തിന്റെ ആലയത്തില്‍ ആറു വര്‍ഷത്തോളം ഒളിച്ചിരുന്നു, പിന്നീട് ഏഴാം വര്‍ഷത്തില്‍ അവന് രാജാവായി മാറി. മറഞ്ഞിരിക്കുക എന്നത് ഇടുവില്‍ നില്‍ക്കുന്നതിന്റെ സാദൃശ്യമാണ്.
അഹസ്യാവിന്റെ മാതാവ് ദുഷ്ടയായ അഥല്യ ആയിരുന്നു. യിസ്രായേല്‍ എന്ന വടക്കേ രാജ്യത്തെ ഭരിച്ചിരുന്ന ആഹാബിന്റെയും ഇസബെലിന്റെയും മകള്‍ ആയിരുന്നു അവള്. യെഹൂദ്യയുടെ രാജാവായിരുന്ന യെഹോരാം ആയിരുന്നു അവളെ വിവാഹം ചെയ്തിരുന്നത്. അവള് തന്റെ സ്വാധീനം തന്റെ മകന്റെമേല്‍ പ്രയോഗിച്ചു, അതിന്റെ ഫലമായി, ദാവീദ് വിട്ടേച്ചുപോയ ദൈവീകമായ പാരമ്പര്യം പിന്തുടരുന്നതിന് പകരം അവന് ആഹാബിന്റെയും യിസബെലിന്റെയും രീതികള്‍ പിന്തുടരുവാന് ഇടയായിത്തീര്‍ന്നു.
നിങ്ങളെ സ്വാധീനിക്കുന്നവര്‍ക്കും ഉപദേശിക്കുന്നവര്‍ക്കും നിങ്ങളെ പണിയുവാനൊ അല്ലെങ്കില്‍ പൊളിക്കുവാനൊ ഉള്ളതായ കഴിവുണ്ട്. നിങ്ങളെ സ്വാധീനിക്കുന്ന ഒരു വ്യക്തിയോ ഒരു ഉപദേശകനോ നിങ്ങളുടെ ജീവിതത്തോടു സംസാരിക്കുന്നതിനു മുമ്പ് പരിശോധിക്കുക. അവര്‍ ഇങ്ങനെയുള്ളവര്‍ ആണെന്ന് ഉറപ്പുവരുത്തുക:
(1). സത്യസന്ധതയുള്ള ആളുകള്‍
(2). വിശ്വസിക്കുവാന്‍ കൊള്ളാകുന്ന ആളുകള്‍
(3). നിങ്ങളുടെ ദര്‍ശനം പങ്കുവെയ്ക്കുന്ന ആളുകള്‍.
നിങ്ങളെ ഉപദേശിക്കുന്നവരില്‍ നിര്‍ണ്ണായകമായ ഈ മൂന്നു ഗുണങ്ങള്‍ക്ക് വേണ്ടി നിങ്ങള്‍ നോക്കുമെങ്കില്‍, നിങ്ങള്‍ എന്തിനു വേണ്ടി വിളിയ്ക്കപ്പെട്ടിരിക്കുന്നുവോ അതില്‍ വിജയിക്കുവാനുള്ള എല്ലാ സാധ്യതകളുമുണ്ട്. ആരാണ് നിങ്ങളെ ഉപദേശിക്കുന്നത്?
യോരാമിന്റെ അടുക്കൽ ചെന്നത് അഹസ്യാവിന് ദൈവഹിതത്താൽ നാശഹേതുവായി ഭവിച്ചു; അവൻ ചെന്ന സമയം ആഹാബുഗൃഹത്തിനു നിർമ്മൂലനാശം വരുത്തുവാൻ യഹോവ അഭിഷേകം ചെയ്തവനായി നിംശിയുടെ മകനായ യേഹൂവിന്റെ നേരേ അവൻ യെഹോരാമിനോടുകൂടെ പുറപ്പെട്ടു. യേഹൂ ആഹാബുഗൃഹത്തോടു ന്യായവിധി നടത്തുകയിൽ അവൻ യെഹൂദാപ്രഭുക്കന്മാരെയും അഹസ്യാവിനു ശുശ്രൂഷ ചെയ്യുന്നവരായ അഹസ്യാവിന്റെ സഹോദരന്മാരുടെ പുത്രന്മാരെയും കണ്ട് അവരെ കൊന്നുകളഞ്ഞു. (2 ദിനവൃത്താന്തം 22:7-8).
അഹസ്യാവ് യെഹോരാമുമായുള്ള ബന്ധം വേര്പ്പെടുത്താതുകൊണ്ട്, ആഹാബിന്റെ ഗൃഹത്തിനു സംഭവിക്കുമെന്ന് ദൈവം മുന്നറിയിപ്പ് നല്‍കിയിരുന്ന ശിക്ഷാവിധിയ്ക്ക് അര്‍ഹനാകാനുള്ള വാതില്‍ താന്‍തന്നെ തുറക്കുകയുണ്ടായി, ആ ശിക്ഷാവിധി നടപ്പിലാക്കുവാന്‍ നിര്‍വഹണാധികാരിയായി അവന് തിരഞ്ഞെടുത്തത് ഹസലെലിനേയും യേഹൂവിനേയും ആയിരുന്നു.
എന്നാൽ രാജകുമാരിയായ യെഹോശബത്ത് കൊല്ലപ്പെടുന്ന രാജകുമാരന്മാരുടെ ഇടയിൽനിന്ന് അഹസ്യാവിന്റെ മകനായ യോവാശിനെ മോഷ്ടിച്ചെടുത്ത് അവനെയും അവന്റെ ധാത്രിയെയും ഒരു ശയനഗൃഹത്തിൽ ആക്കി. ഇങ്ങനെ യെഹോരാംരാജാവിന്റെ മകളും യെഹോയാദാപുരോഹിതന്റെ ഭാര്യയുമായ യെഹോശബത്ത്-അവൾ അഹസ്യാവിന്റെ സഹോദരിയല്ലോ-അഥല്യാ അവനെ കൊല്ലാതിരിക്കേണ്ടതിന് അവനെ ഒളിപ്പിച്ചു. (2 ദിനവൃത്താന്തം 22:11).
2 രാജാക്കന്മാര് 11:2 ല്‍ യെഹോശേബ എന്ന വിനയമുള്ള ഈ സ്ത്രീ, നൂറ്റാണ്ടുകളിലെ ചരിത്രത്തിലെ ദൈവീക പദ്ധതികളില്‍ വളരെ പ്രധാനപ്പെട്ട പങ്ക് വഹിച്ച ഒരു വ്യക്തിയാണ്. അവള് ദാവീദിന്റെ രാജകീയ നിലവാരം നിലനിര്‍ത്തുവാന്‍ ഇടയായി, ആ വംശാവലിയില്‍ നിന്നായിരുന്നു മിശിഹ ജനിക്കേണ്ടിയിരുന്നത്, അവളുടെ ധീരതയും പാടവും മുഖാന്തിരം. അഥല്യായെ പോലെയുള്ള ദുഷ്ടരായ ആളുകളുടെ പ്രവര്‍ത്തികളുടെ ആരംഭം ഉണ്ടാകും, എന്നാല്‍ എപ്പോഴും ഒരു യെഹോശബത്തിനെ നല്കുവാന് ദൈവത്തിനു കഴിയും.
അവൻ അവരോടുകൂടെ ആറ് സംവത്സരം ദൈവാലയത്തിൽ ഒളിച്ചിരുന്നു; എന്നാൽ അഥല്യാ ദേശം വാണു. (2 ദിനവൃത്താന്തം 22:12).
ദൈവം തന്റെ ജനത്തെ വലിയ നിലയില്‍ ലോകത്തിനു വെളിപ്പെടുത്തുന്നതിനു മുമ്പ് അവന് അവരെ രഹസ്യമായി എപ്പോഴും സൂക്ഷിക്കയും രഹസ്യത്തില്‍ അവരെ ഒരുക്കിയെടുക്കയും ചെയ്യുന്നു. പ്രവാചകനായ മോശെ മൂന്നു മാസത്തോളം ഒളിപ്പിക്കപ്പെട്ടു. യോവാശ് ദൈവത്തിന്റെ ആലയത്തില്‍ ആറു വര്‍ഷത്തോളം ഒളിച്ചിരുന്നു, പിന്നീട് ഏഴാം വര്‍ഷത്തില്‍ അവന് രാജാവായി മാറി. മറഞ്ഞിരിക്കുക എന്നത് ഇടുവില്‍ നില്‍ക്കുന്നതിന്റെ സാദൃശ്യമാണ്.
Chapters