വേദപുസ്തക വ്യാഖ്യാനം - 1“അവരും നിങ്ങളും അന്യോന്യം വിവാഹബന്ധത്തിൽ ഏർപ്പെടരുത്; അവർ നിങ്ങളുടെ ഹൃദയത്തെ തങ്ങളുടെ ദേവന്മാരിലേക്ക് വശീകരിച്ചുകളയും” എന്ന് യഹോവ ഏത് ജനതകളെക്കുറിച്ച് യിസ്രായേൽ മക്കളോട് അരുളിച്ചെയ്തുവോ, അതിൽപ്പെട്ടതായിരുന്നു ഈ സ്ത്രീകൾ. (1 രാജാക്കന്മാര് 11:2)
ഓരോ സ്ത്രീകള്‍ക്കും തങ്ങള്‍ ആരാധിക്കുന്നതിനെ തങ്ങളുടെ ഭര്ത്താക്കന്മാരും ആരാധിക്കേണ്ടതിനു അവരുടെ ഹൃദയങ്ങളെ തിരിക്കുവാനുള്ള സാമര്‍ത്ഥ്യമുണ്ട്. അത് ഞാന്‍ പറയുന്നതല്ല, ദൈവമാണ് അത് പറഞ്ഞത്, "തീര്‍ച്ചയായും അവര്‍ നിന്റെ ഹൃദയത്തെ തങ്ങളുടെ ദേവന്മാരിലേക്ക് വശീകരിച്ചുകളയും."
അവന് എഴുനൂറ് കുലീനപത്നികളും മുന്നൂറ് വെപ്പാട്ടികളും ഉണ്ടായിരുന്നു; അവന്റെ ഭാര്യമാർ അവന്റെ ഹൃദയത്തെ വശീകരിച്ചുകളഞ്ഞു. (1 രാജാക്കന്മാര് 11:3).
ശലോമോന്, ദീര്‍ഘകാലത്തെ തന്റെ ഭരണ കാലയളവില്‍, പതിയെ പതിയെ തനിക്കു ലഭിച്ച ഉപദേശങ്ങളും ദൈവവചനത്തിലെ പ്രമാണങ്ങളും മറന്നു. രാജാവിന്റെ സ്ഥാനത്ത് വരുവാന്‍ ആഗ്രഹിക്കുന്ന ഏതൊരു വ്യക്തിയ്ക്കും ദൈവത്തിങ്കല്‍ നിന്നും പ്രത്യേകമായ നിര്‍ദ്ദേശങ്ങള്‍ ലഭിച്ചിരുന്നു, അത് അനവധി കുതിരകള്‍ ഉണ്ടാകുവാന്‍ പാടില്ല, അനേകം ഭാര്യമാരെ എടുക്കരുത്, സമ്പത്തും ധനവും ധാരാളമായി വര്‍ദ്ധിപ്പിച്ചു കൂട്ടരുത് എന്നിവയായിരുന്നു. (ആവര്‍ത്തനം 17:14-20).
ഇങ്ങനെയുള്ള കല്പനകള് രാജാക്കന്മാര്ക്ക് നല്‍കിയത് അവന്റെ വിശ്വാസം സൈന്യത്തിന്റെ ശക്തിയില്‍ ഇടുന്നതിനെ, മറ്റു സംസ്കാരങ്ങളിലുള്ള ദൈവങ്ങളെ ആരാധിക്കുന്നതിനെ, ദൈവത്തില്‍ തന്റെ ധൈര്യം ഇടുന്നതിനു പകരം തന്റെ സമ്പത്തില്‍ ആശ്രയിക്കുക എന്നതിനെ നിരുത്സാഹപ്പെടുത്തുക എന്ന ആഗ്രഹത്തോടെയാണ്. ശലോമോന്റെ ജീവിതം പരിശോധിക്കുമ്പോള്‍, ഈ പരിശുദ്ധമായ മൂന്നു കല്പനകളിലും അവന് അനുസരണക്കേട് കാണിച്ചു എന്ന് വ്യക്തമാണ്, അതിന്റെ തെളിവുകള്‍ അതിശക്തമായതുമാണ്.
ശലോമോൻ വൃദ്ധനായപ്പോൾ ഭാര്യമാർ അവന്റെ ഹൃദയത്തെ അന്യദേവന്മാരിലേക്ക് വശീകരിച്ചു; അവന്റെ ഹൃദയം അവന്റെ അപ്പനായ ദാവീദിന്റെ ഹൃദയംപോലെ തന്റെ ദൈവമായ യഹോവയിൽ ഏകാഗ്രമായിരുന്നില്ല. (1 രാജാക്കന്മാര് 11:4).
പ്രായം ശലോമോനെ ജ്ഞാനിയാക്കിയില്ല. അവന് യൌവനക്കാരന് ആയിരുന്നപ്പോള്‍ അവനിലുണ്ടായിരുന്ന അധാര്‍മിക ചായ്വ് പ്രായമായപ്പോള്‍ കൂടുതലാകുവാന്‍ ഇടയായി, അവന് യുവാവായിരിക്കുമ്പോഴും ജ്ഞാനിയായിരുന്നു എന്ന് കാണുവാന്‍ സാധിക്കും. എന്നിരുന്നാലും, പ്രായവും പരിചയവും നമ്മെ കൂടുതല്‍ ദൈവഭക്തിയുള്ളവരും ബുദ്ധിമാന്മാരും ആക്കുമെങ്കിലും, അത് എല്ലായിപ്പോഴും യാദൃശ്ചികമായി സംഭവിക്കയില്ല.
എങ്കിലും നിന്റെ അപ്പനായ ദാവീദിനെ ഓർത്ത് ഞാൻ നിന്റെ ജീവകാലത്ത് അത് ചെയ്കയില്ല; എന്നാൽ നിന്റെ മകന്റെ കയ്യിൽനിന്ന് അതിനെ വേർപെടുത്തും. (1 രാജാക്കന്മാര് 11:12).
നിങ്ങള്‍ ചെയ്യുന്നത് നല്ലതോ തീയ്യതോ ആകട്ടെ അതിനു തലമുറകളായി പരിണിതഫലങ്ങള്‍ ഉണ്ടാകും. ശലോമോന് എന്തു ചെയ്തോ അത് തന്റെ മകനില്‍ (അടുത്ത തലമുറയില്‍) ദോഷകരമായ ഫലം ഉളവാക്കി.
14 യഹോവ ഏദോമ്യനായ ഹദദ് എന്ന ഒരു എതിരാളിയെ ശലോമോന്റെ നേരെ എഴുന്നേല്പിച്ചു. അവൻ ഏദോംരാജസന്തതിയിൽ ഉള്ളവൻ ആയിരുന്നു.15 ദാവീദ് ഏദോമിലായിരുന്നപ്പോൾ സേനാധിപതിയായ യോവാബ് അവിടെയുള്ള പുരുഷപ്രജകളെ എല്ലാം നിഗ്രഹിച്ചശേഷം അവരെ അടക്കം ചെയ്യുവാൻ ചെന്നു;16 ഏദോമിലെ പുരുഷപ്രജയെ ഒക്കെയും നിഗ്രഹിക്കുന്നതുവരെ യോവാബും എല്ലാ യിസ്രായേലും അവിടെ ആറുമാസം പാർത്തിരുന്നു;17 അന്ന് ഹദദ് ഒരു ബാലൻ ആയിരുന്നു; അവൻ തന്റെ അപ്പന്റെ ഭൃത്യന്മാരിൽ ചില ഏദോമ്യരുമായി മിസ്രയീമിലേക്ക് ഓടിപ്പോയി. (1 രാജാക്കന്മാര് 11:14-17).
ശലോമോന് ദൈവത്തിന്റെ വഴികളെ പിന്തുടരാതെ അതില്‍ നിന്നും വിട്ടുമാറിയതുകൊണ്ട് പിന്നീടുള്ള വര്‍ഷങ്ങളില്‍ ദൈവം ശലോമോന് വിരോധമായി ഒരു എതിരാളിയെ എഴുന്നേല്‍പ്പിച്ചു.
27 അവൻ രാജാവിനോട് മത്സരിപ്പാനുള്ള കാരണം: .. . . . 29 ആ കാലത്ത് ഒരിക്കൽ യൊരോബെയാം യെരൂശലേമിൽനിന്ന് വരുമ്പോൾ ശീലോന്യനായ അഹിയാപ്രവാചകൻ വഴിയിൽവെച്ച് അവനെ കണ്ടു; അവൻ ഒരു പുതിയ അങ്കി ധരിച്ചിരുന്നു; രണ്ടുപേരും വയലിൽ തനിച്ചായിരുന്നു.30 അഹിയാവ് താൻ ധരിച്ചിരുന്ന പുതിയ അങ്കി പിടിച്ച് പന്ത്രണ്ട് കഷണമായി കീറി,31 യൊരോബെയാമിനോട് പറഞ്ഞത്: “പത്ത് കഷണം നീ എടുത്തുകൊൾക; യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘ഇതാ ഞാൻ രാജത്വം ശലോമോന്റെ കയ്യിൽനിന്ന് പറിച്ചുകീറി, പത്തു ഗോത്രം നിനക്ക് തരുന്നു'. (1 രാജാക്കന്മാര് 11:27, 29-31).
പത്തു ഗോത്രങ്ങളുമായി നീ അടുത്ത രാജാവായിരിക്കും എന്ന ഒരു പ്രവാചക ശബ്ദം ശീലോന്യനായ അഹിയാപ്രവാചകനില് നിന്നും കേട്ടതിന്റെ അടിസ്ഥാനത്തിലാണ് യൊരോബെയാം മത്സരിച്ചത്. ഒരു പ്രവചന ശബ്ദത്തോടു ശരിയായി പ്രതികരിക്കണമെങ്കില്‍ നേരായ പ്രവാചകന്മാരെ നിങ്ങള്‍ ആദ്യമായി തിരിച്ചറിയണം.
18 മകനേ, തിമൊഥെയൊസേ, നിന്നെക്കുറിച്ച് മുമ്പുണ്ടായ പ്രവചനങ്ങൾക്ക് ഒത്തവണ്ണം ഞാൻ ഈ കല്പന നിന്നെ ഏല്പിക്കുന്നു; നീ വിശ്വാസവും നല്ല മനസ്സാക്ഷിയും ഉള്ളവനായി അവയാൽ നല്ല യുദ്ധസേവ ചെയ്യുക.19 ചിലർ ഈ വിശ്വാസവും നല്ല മനസ്സാക്ഷിയും തള്ളിക്കളഞ്ഞതു നിമിത്തം അവരുടെ വിശ്വാസകപ്പല് തകർന്നുപോയി. (1 തിമോഥെയോസ് 1:18-19).
അതുകൊണ്ട് ശലോമോൻ യൊരോബെയാമിനെ കൊല്ലുവാൻ അന്വേഷിച്ചു. എന്നാൽ യൊരോബെയാം എഴുന്നേറ്റ് മിസ്രയീമില്‍ ശീശക്ക് എന്ന മിസ്രയീം രാജാവിന്റെ അടുക്കൽ ഓടിപ്പോയി; ശലോമോന്റെ മരണംവരെ അവൻ മിസ്രയിമില്‍ ആയിരുന്നു. (1 രാജാക്കന്മാര് 11:40).
യൊരോബെയാം പ്രവാചകനായ അഹിയാവില് നിന്നും ഒരു പ്രവചന ശബ്ദം പ്രാപിച്ചുവെന്ന് ശലോമോന് അറിയുകയും അതുനിമിത്തം അവനെ കൊല്ലുവാന്‍ അന്വേഷിക്കയും ചെയ്തു. ശത്രു എപ്പോഴും പ്രവചന ശബ്ദത്തെ നശിപ്പിക്കുവാനായി ശ്രമിക്കും.
അതുപോലെ, ശലോമോന് ഔദ്യോഗീകമായി മിസ്രയിമിന്റെ മരുമകന് ആയിരുന്നുവെങ്കിലും, മിസ്രയിമിലേക്ക് ഓടിപ്പോയ ഒരു മത്സരിയായ യെരോബെയാമിനെ അധികാരത്തിനു കൈമാറാന്‍ അവനു കഴിഞ്ഞില്ല. ഒത്തുതീര്‍പ്പുകള്‍ കൊണ്ട് കാര്യങ്ങള്‍ നടക്കുകയില്ല എന്ന് ഇത് കാണിക്കുന്നു.
ഓരോ സ്ത്രീകള്‍ക്കും തങ്ങള്‍ ആരാധിക്കുന്നതിനെ തങ്ങളുടെ ഭര്ത്താക്കന്മാരും ആരാധിക്കേണ്ടതിനു അവരുടെ ഹൃദയങ്ങളെ തിരിക്കുവാനുള്ള സാമര്‍ത്ഥ്യമുണ്ട്. അത് ഞാന്‍ പറയുന്നതല്ല, ദൈവമാണ് അത് പറഞ്ഞത്, "തീര്‍ച്ചയായും അവര്‍ നിന്റെ ഹൃദയത്തെ തങ്ങളുടെ ദേവന്മാരിലേക്ക് വശീകരിച്ചുകളയും."
അവന് എഴുനൂറ് കുലീനപത്നികളും മുന്നൂറ് വെപ്പാട്ടികളും ഉണ്ടായിരുന്നു; അവന്റെ ഭാര്യമാർ അവന്റെ ഹൃദയത്തെ വശീകരിച്ചുകളഞ്ഞു. (1 രാജാക്കന്മാര് 11:3).
ശലോമോന്, ദീര്‍ഘകാലത്തെ തന്റെ ഭരണ കാലയളവില്‍, പതിയെ പതിയെ തനിക്കു ലഭിച്ച ഉപദേശങ്ങളും ദൈവവചനത്തിലെ പ്രമാണങ്ങളും മറന്നു. രാജാവിന്റെ സ്ഥാനത്ത് വരുവാന്‍ ആഗ്രഹിക്കുന്ന ഏതൊരു വ്യക്തിയ്ക്കും ദൈവത്തിങ്കല്‍ നിന്നും പ്രത്യേകമായ നിര്‍ദ്ദേശങ്ങള്‍ ലഭിച്ചിരുന്നു, അത് അനവധി കുതിരകള്‍ ഉണ്ടാകുവാന്‍ പാടില്ല, അനേകം ഭാര്യമാരെ എടുക്കരുത്, സമ്പത്തും ധനവും ധാരാളമായി വര്‍ദ്ധിപ്പിച്ചു കൂട്ടരുത് എന്നിവയായിരുന്നു. (ആവര്‍ത്തനം 17:14-20).
ഇങ്ങനെയുള്ള കല്പനകള് രാജാക്കന്മാര്ക്ക് നല്‍കിയത് അവന്റെ വിശ്വാസം സൈന്യത്തിന്റെ ശക്തിയില്‍ ഇടുന്നതിനെ, മറ്റു സംസ്കാരങ്ങളിലുള്ള ദൈവങ്ങളെ ആരാധിക്കുന്നതിനെ, ദൈവത്തില്‍ തന്റെ ധൈര്യം ഇടുന്നതിനു പകരം തന്റെ സമ്പത്തില്‍ ആശ്രയിക്കുക എന്നതിനെ നിരുത്സാഹപ്പെടുത്തുക എന്ന ആഗ്രഹത്തോടെയാണ്. ശലോമോന്റെ ജീവിതം പരിശോധിക്കുമ്പോള്‍, ഈ പരിശുദ്ധമായ മൂന്നു കല്പനകളിലും അവന് അനുസരണക്കേട് കാണിച്ചു എന്ന് വ്യക്തമാണ്, അതിന്റെ തെളിവുകള്‍ അതിശക്തമായതുമാണ്.
ശലോമോൻ വൃദ്ധനായപ്പോൾ ഭാര്യമാർ അവന്റെ ഹൃദയത്തെ അന്യദേവന്മാരിലേക്ക് വശീകരിച്ചു; അവന്റെ ഹൃദയം അവന്റെ അപ്പനായ ദാവീദിന്റെ ഹൃദയംപോലെ തന്റെ ദൈവമായ യഹോവയിൽ ഏകാഗ്രമായിരുന്നില്ല. (1 രാജാക്കന്മാര് 11:4).
പ്രായം ശലോമോനെ ജ്ഞാനിയാക്കിയില്ല. അവന് യൌവനക്കാരന് ആയിരുന്നപ്പോള്‍ അവനിലുണ്ടായിരുന്ന അധാര്‍മിക ചായ്വ് പ്രായമായപ്പോള്‍ കൂടുതലാകുവാന്‍ ഇടയായി, അവന് യുവാവായിരിക്കുമ്പോഴും ജ്ഞാനിയായിരുന്നു എന്ന് കാണുവാന്‍ സാധിക്കും. എന്നിരുന്നാലും, പ്രായവും പരിചയവും നമ്മെ കൂടുതല്‍ ദൈവഭക്തിയുള്ളവരും ബുദ്ധിമാന്മാരും ആക്കുമെങ്കിലും, അത് എല്ലായിപ്പോഴും യാദൃശ്ചികമായി സംഭവിക്കയില്ല.
എങ്കിലും നിന്റെ അപ്പനായ ദാവീദിനെ ഓർത്ത് ഞാൻ നിന്റെ ജീവകാലത്ത് അത് ചെയ്കയില്ല; എന്നാൽ നിന്റെ മകന്റെ കയ്യിൽനിന്ന് അതിനെ വേർപെടുത്തും. (1 രാജാക്കന്മാര് 11:12).
നിങ്ങള്‍ ചെയ്യുന്നത് നല്ലതോ തീയ്യതോ ആകട്ടെ അതിനു തലമുറകളായി പരിണിതഫലങ്ങള്‍ ഉണ്ടാകും. ശലോമോന് എന്തു ചെയ്തോ അത് തന്റെ മകനില്‍ (അടുത്ത തലമുറയില്‍) ദോഷകരമായ ഫലം ഉളവാക്കി.
14 യഹോവ ഏദോമ്യനായ ഹദദ് എന്ന ഒരു എതിരാളിയെ ശലോമോന്റെ നേരെ എഴുന്നേല്പിച്ചു. അവൻ ഏദോംരാജസന്തതിയിൽ ഉള്ളവൻ ആയിരുന്നു.15 ദാവീദ് ഏദോമിലായിരുന്നപ്പോൾ സേനാധിപതിയായ യോവാബ് അവിടെയുള്ള പുരുഷപ്രജകളെ എല്ലാം നിഗ്രഹിച്ചശേഷം അവരെ അടക്കം ചെയ്യുവാൻ ചെന്നു;16 ഏദോമിലെ പുരുഷപ്രജയെ ഒക്കെയും നിഗ്രഹിക്കുന്നതുവരെ യോവാബും എല്ലാ യിസ്രായേലും അവിടെ ആറുമാസം പാർത്തിരുന്നു;17 അന്ന് ഹദദ് ഒരു ബാലൻ ആയിരുന്നു; അവൻ തന്റെ അപ്പന്റെ ഭൃത്യന്മാരിൽ ചില ഏദോമ്യരുമായി മിസ്രയീമിലേക്ക് ഓടിപ്പോയി. (1 രാജാക്കന്മാര് 11:14-17).
ശലോമോന് ദൈവത്തിന്റെ വഴികളെ പിന്തുടരാതെ അതില്‍ നിന്നും വിട്ടുമാറിയതുകൊണ്ട് പിന്നീടുള്ള വര്‍ഷങ്ങളില്‍ ദൈവം ശലോമോന് വിരോധമായി ഒരു എതിരാളിയെ എഴുന്നേല്‍പ്പിച്ചു.
27 അവൻ രാജാവിനോട് മത്സരിപ്പാനുള്ള കാരണം: .. . . . 29 ആ കാലത്ത് ഒരിക്കൽ യൊരോബെയാം യെരൂശലേമിൽനിന്ന് വരുമ്പോൾ ശീലോന്യനായ അഹിയാപ്രവാചകൻ വഴിയിൽവെച്ച് അവനെ കണ്ടു; അവൻ ഒരു പുതിയ അങ്കി ധരിച്ചിരുന്നു; രണ്ടുപേരും വയലിൽ തനിച്ചായിരുന്നു.30 അഹിയാവ് താൻ ധരിച്ചിരുന്ന പുതിയ അങ്കി പിടിച്ച് പന്ത്രണ്ട് കഷണമായി കീറി,31 യൊരോബെയാമിനോട് പറഞ്ഞത്: “പത്ത് കഷണം നീ എടുത്തുകൊൾക; യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘ഇതാ ഞാൻ രാജത്വം ശലോമോന്റെ കയ്യിൽനിന്ന് പറിച്ചുകീറി, പത്തു ഗോത്രം നിനക്ക് തരുന്നു'. (1 രാജാക്കന്മാര് 11:27, 29-31).
പത്തു ഗോത്രങ്ങളുമായി നീ അടുത്ത രാജാവായിരിക്കും എന്ന ഒരു പ്രവാചക ശബ്ദം ശീലോന്യനായ അഹിയാപ്രവാചകനില് നിന്നും കേട്ടതിന്റെ അടിസ്ഥാനത്തിലാണ് യൊരോബെയാം മത്സരിച്ചത്. ഒരു പ്രവചന ശബ്ദത്തോടു ശരിയായി പ്രതികരിക്കണമെങ്കില്‍ നേരായ പ്രവാചകന്മാരെ നിങ്ങള്‍ ആദ്യമായി തിരിച്ചറിയണം.
18 മകനേ, തിമൊഥെയൊസേ, നിന്നെക്കുറിച്ച് മുമ്പുണ്ടായ പ്രവചനങ്ങൾക്ക് ഒത്തവണ്ണം ഞാൻ ഈ കല്പന നിന്നെ ഏല്പിക്കുന്നു; നീ വിശ്വാസവും നല്ല മനസ്സാക്ഷിയും ഉള്ളവനായി അവയാൽ നല്ല യുദ്ധസേവ ചെയ്യുക.19 ചിലർ ഈ വിശ്വാസവും നല്ല മനസ്സാക്ഷിയും തള്ളിക്കളഞ്ഞതു നിമിത്തം അവരുടെ വിശ്വാസകപ്പല് തകർന്നുപോയി. (1 തിമോഥെയോസ് 1:18-19).
അതുകൊണ്ട് ശലോമോൻ യൊരോബെയാമിനെ കൊല്ലുവാൻ അന്വേഷിച്ചു. എന്നാൽ യൊരോബെയാം എഴുന്നേറ്റ് മിസ്രയീമില്‍ ശീശക്ക് എന്ന മിസ്രയീം രാജാവിന്റെ അടുക്കൽ ഓടിപ്പോയി; ശലോമോന്റെ മരണംവരെ അവൻ മിസ്രയിമില്‍ ആയിരുന്നു. (1 രാജാക്കന്മാര് 11:40).
യൊരോബെയാം പ്രവാചകനായ അഹിയാവില് നിന്നും ഒരു പ്രവചന ശബ്ദം പ്രാപിച്ചുവെന്ന് ശലോമോന് അറിയുകയും അതുനിമിത്തം അവനെ കൊല്ലുവാന്‍ അന്വേഷിക്കയും ചെയ്തു. ശത്രു എപ്പോഴും പ്രവചന ശബ്ദത്തെ നശിപ്പിക്കുവാനായി ശ്രമിക്കും.
അതുപോലെ, ശലോമോന് ഔദ്യോഗീകമായി മിസ്രയിമിന്റെ മരുമകന് ആയിരുന്നുവെങ്കിലും, മിസ്രയിമിലേക്ക് ഓടിപ്പോയ ഒരു മത്സരിയായ യെരോബെയാമിനെ അധികാരത്തിനു കൈമാറാന്‍ അവനു കഴിഞ്ഞില്ല. ഒത്തുതീര്‍പ്പുകള്‍ കൊണ്ട് കാര്യങ്ങള്‍ നടക്കുകയില്ല എന്ന് ഇത് കാണിക്കുന്നു.
Chapters