അതിന് ഓബദ്യാവ് പറഞ്ഞത്: “അടിയനെ കൊല്ലേണ്ടതിന് ആഹാബിന്റെ കയ്യിൽ ഏല്പിക്കുവാൻ അടിയൻ എന്ത് പാപംചെയ്തു" (1 രാജാക്കന്മാര് 18:9).
ഏലിയാവിന്റെ പ്രാര്‍ത്ഥന നിമിത്തം യിസ്രായേലില്‍ വരള്‍ച്ച വന്നതുകൊണ്ട് അവനോടു പ്രതികാരം ചെയ്യുവാന്‍ ആഹാബ് രാജാവ് ഏതറ്റംവരേയും പോകുവാന്‍ തയ്യാറാകുമെന്ന് ഓബദ്യാവിനു അറിയാമായിരുന്നു. ഓബദ്യാവു തന്റെ ജീവന് നിമിത്തം ഭയപെട്ടു കാരണം ഏലിയാവിനെ താന്‍ കണ്ടിട്ടും അവന് രക്ഷപ്പെടുവാന്‍ അനുവദിച്ചതുകൊണ്ട് ആഹാബ് തന്നെ ശിക്ഷിക്കുമെന്ന് അവനറിയാമായിരുന്നു, എന്നാല്‍ ഓബദ്യാവിന്റെ പ്രസ്താവനയ്ക്ക് ശേഷം പ്രവാചകന് വീണ്ടും അപ്രത്യക്ഷനാകുന്നു.
എന്നാൽ ഇപ്പോൾ ആളയച്ച് എല്ലാ യിസ്രായേലിനെയും ബാലിന്റെ നാനൂറ്റമ്പത് പ്രവാചകന്മാരെയും ഈസേബെലിന്റെ മേശയിൽ ഭക്ഷിച്ചുവരുന്ന നാനൂറ് അശേരാപ്രവാചകന്മാരെയും കർമ്മേൽപർവ്വതത്തിൽ എന്റെ അടുക്കൽ കൂട്ടിവരുത്തുക. (1 രാജാക്കന്മാര് 18:19).
ബാലിന്റെയും അശേരയുടെയും പ്രവാചകന്മാര്ക്ക് ഒരു ഉപദേഷ്ടകയായി ദുഷ്ട രാജ്ഞിയായ ഈസബെല്‍ സേവനം ചെയ്തിരുന്നുവെന്ന യാഥാര്‍ത്ഥ്യം ഈ വാക്യങ്ങള്‍ സൂചിപ്പിക്കുന്നു, അവരെ സഹായിച്ചതും സ്പോണ്സര് ചെയ്തിരുന്നതും യിസ്രായേല്‍ ഭരണകൂടം തന്നെയായിരുന്നു.
അങ്ങനെ അവർക്ക് കൊടുത്ത കാളയെ അവർ എടുത്ത് ഒരുക്കി: ‘ബാലേ, ഉത്തരമരുളേണമേ’ എന്ന് രാവിലെ തുടങ്ങി ഉച്ചവരെ ബാലിന്റെ നാമത്തെ വിളിച്ചപേക്ഷിച്ചു.(1 രാജാക്കന്മാര് 18:26).
സാധാരണ നിലയില്‍ രാവിലെ 8 മണിമുതല്‍ ഉച്ചയ്ക്കു 12 മണിവരെ അവര്‍ പ്രാര്‍ത്ഥന കഴിച്ചു എന്ന് അനുമാനിക്കുക, അങ്ങനെയെങ്കില്‍ ബാലിന്റെ പ്രവാചകന്മാര് കുറഞ്ഞത് 4 മണിക്കൂറൊ അതിലധികമോ പ്രാര്‍ത്ഥിക്കുകയുണ്ടായി.
അപ്പോൾ ഏലീയാവ്: "എന്റെ അടുക്കൽ വരുവിൻ എന്ന് സർവ്വജനത്തോടും പറഞ്ഞു. സർവ്വജനവും അവന്റെ അടുക്കൽ വന്നു. അവൻ ഇടിഞ്ഞുകിടന്ന യഹോവയുടെ യാഗപീഠം നന്നാക്കി". (1 രാജാക്കന്മാര് 18:30).
യിസ്രായേല്‍ ദൈവത്തിങ്കല്‍ നിന്നും അകന്നുപോയപ്പോള്‍, ദൈവത്തിന്റെ യാഗപീഠം അവഗണിക്കപ്പെടുകയും തകര്‍ന്നുപോകുകയും ചെയ്തു. ദൈവത്തിന്റെ യാഗപീഠത്തിന്മേല്‍ പുതിയ അഗ്നിയൊന്നും ഉണ്ടായിരുന്നില്ല. അതിന്റെ ഫലമായി രാജ്യം ആകമാനം പാപത്തിലേക്ക് പിന്മാറി പോയി.
അതിന്റെ കാരണം, ദൈവത്തിന്റെ അഗ്നി ഇറങ്ങുന്നതിനു മുമ്പ് യാഗപീഠം നന്നാക്കണമായിരിന്നു, ഇടിഞ്ഞുകിടക്കുന്ന യാഗപീഠത്തില്‍ ഒരിക്കലും ദൈവത്തിന്റെ അഗ്നി ഇറങ്ങുകയില്ല.
യാഗപീഠം പണിയുക എന്നാല്‍ ദൈവവുമായുള്ള നമ്മുടെ വ്യക്തിപരമായ ബന്ധത്തെയാണ് കാണിക്കുന്നത്. ദൈവവുമായുള്ള നമ്മുടെ ബന്ധം പണിയപ്പെടുന്നത് ദൈവവചനത്തിലും, പ്രാര്‍ത്ഥനയിലും, അനുസരണത്തിലും കൂടിയാണ്.
ആഹാബ് ഭക്ഷിച്ച് പാനം ചെയ്യേണ്ടതിന് പോയി. ഏലീയാവോ കർമ്മേൽ പർവ്വതത്തിന്റെ മുകളിൽ കയറി മുഖം തന്റെ മുഴങ്കാലുകളുടെ നടുവിൽ വെച്ച് കുനിഞ്ഞിരുന്നു; അവൻ തന്റെ ബാല്യക്കാരനോട്:43 “നീ ചെന്ന് കടലിന് നേരെ നോക്കുക” എന്ന് പറഞ്ഞു. അവൻ ചെന്ന് നോക്കീട്ട്: ‘ഒന്നും ഇല്ല’ എന്ന് പറഞ്ഞു. അതിന് അവൻ: "പിന്നെയും ഏഴു പ്രാവശ്യം ചെല്ലുക" എന്ന് പറഞ്ഞു.44 ഏഴാം പ്രാവശ്യമോ അവൻ: ‘ഇതാ, കടലിൽനിന്ന് ഒരു മനുഷ്യന്റെ കൈപോലെ ഒരു ചെറിയ മേഘം പൊങ്ങുന്നു’ എന്ന് പറഞ്ഞു. അതിന് അവൻ: “നീ ചെന്ന് ‘മഴ നിന്നെ തടഞ്ഞുനിർത്താതിരിക്കേണ്ടതിന് രഥം പൂട്ടി ഇറങ്ങിപ്പോകാൻ’ ആഹാബിനോട് പറയുക” എന്ന് പറഞ്ഞു. (1 രാജാക്കന്മാര് 18:42-44).
നമ്മുടെ പ്രതിയോഗിയായ പിശാചു ഏറ്റവും ഭയപ്പെടുന്ന ഒരു ആയുധം ഒരുപക്ഷേ നമ്മുടെ സ്ഥിരതയുള്ള പ്രാര്‍ത്ഥന ആയിരിക്കാം. ഈ കാരണത്താല്‍, നമ്മുടെ പ്രാര്‍ത്ഥനയ്ക്ക് പെട്ടെന്ന് ഒരു മറുപടി നാം കാണാതിരിക്കുമ്പോള്‍, നാം തുടര്‍മാനമായി പ്രാര്‍ത്ഥിച്ചതുകൊണ്ട് ഒരു പ്രയോജനവും ഇല്ല എന്ന് നമ്മെ വിശ്വസിപ്പിക്കുവാനായി സാത്താന് സകല പരിശ്രമങ്ങളും നടത്തും. ഏലിയാവ് ഒരു മാറ്റം കാണുന്നതുവരെ, തന്റെ പ്രാര്‍ത്ഥനയ്ക്ക് ദൈവം മറുപടി നല്‍കുന്നുവെന്ന് സാക്ഷ്യം വഹിക്കുന്നതുവരെ അവന് പ്രാര്‍ത്ഥനയില്‍ തുടര്‍ന്നുകൊണ്ടിരുന്നു.
വേദപുസ്തകത്തില്‍, അനേക ആളുകള്‍ തങ്ങളുടെ പ്രാര്‍ത്ഥനകള്‍ക്ക് മറുപടി കാണുന്നത് വരേയും വര്‍ഷങ്ങളോളം പ്രാര്‍ത്ഥനയില്‍ ചിലവഴിച്ചതായി കാണുവാന്‍ സാധിക്കും. ലൂക്കോസിന്റെ സുവിശേഷം ഒന്നാം അദ്ധ്യായത്തില്‍, സെഖര്യാവും തന്റെ ഭാര്യയും തങ്ങള്‍ക്ക് ഒരു കുഞ്ഞിനെ ദൈവം നല്കി അനുഗ്രഹിക്കുന്നതുവരേയും ഉത്സാഹത്തോടെ പ്രാര്‍ത്ഥന കഴിച്ചതായി നാം കാണുന്നു. 13-ാം വാക്യത്തില്‍ തങ്ങള്‍ക്കു ഒരു മകനെ ലഭിക്കുവാന്‍ പോകുന്നു എന്ന സന്തോഷവാര്‍ത്ത ദൂതന് അവരെ അറിയിക്കുന്നു, അപ്പോള്‍ അവര്‍ വളരെ വയസ്സു ചെന്നവരും കുഞ്ഞുങ്ങള്‍ ഉണ്ടാകുവാന്‍ സാദ്ധ്യതയില്ലാത്തതുമായ സമയമായിരുന്നു. ശുശ്രൂഷയില്‍ പ്രയോജനപ്പെട്ട ശ്രദ്ധേയമായ ഒരു സ്ത്രീ ആയിരുന്നു ഹന്ന, അവളുടെ ചരിത്രം ലൂക്കോസ് 2:36-39 വരെയുള്ള വാക്യങ്ങളില്‍ പറഞ്ഞിരിക്കുന്നു. അവള് ഒരു പ്രവാചകി ആയിരുന്നു, 84-ാം മത്തെ വയസ്സിലും യെരുശലേമിന്റെ രക്ഷയ്ക്കായി അവള് തീഷ്ണതയോടെ പ്രാര്‍ത്ഥിച്ചു.
സ്ഥിരോത്സാഹിയായ ഒരു വിധവയുടെ കഥ കര്‍ത്താവായ യേശു ലൂക്കോസിന്റെ സുവിശേഷത്തില്‍ പറയുന്നുണ്ട്, ലൂക്കോസ് 18:1-8 വരെയുള്ള വാക്യങ്ങളില്‍. നാം പ്രാര്‍ത്ഥനയില്‍ മടുത്തുപോകരുതെന്നും നല്ല മനോഭാവം ഉള്ളവര്‍ ആയിരിക്കണമെന്നും നമ്മെ ഉപദേശിച്ചുകൊണ്ടാണ് യേശു ആരംഭിക്കുന്നത്. ഒരുവന്റെ ആത്മസംയമനം നിലനില്ക്കുവാനും, ഉപേക്ഷിക്കുവാനും, തളരുവാനും, കീഴടങ്ങുവാനുമുള്ള പ്രേരണകളെ തടയുവാനും ഒരുവന്റെ വിശ്വാസത്തിനു കഴിയും, അതാണ് "ഹൃദയം മടുത്തുപോകരുത്" എന്ന് പറയുന്നത്.
തന്റെ വിഷയത്തിന് നീതി ലഭിക്കേണ്ടതിനായി പല പ്രാവശ്യം ന്യായാധിപന്റെ മുമ്പാകെ പോകുന്ന ഒരു വിധവയെക്കുറിച്ചാണ് ആ ഉപമ പ്രസ്താവിക്കുന്നത്. ആ ന്യായാധിപന് ദൈവത്തെയോ മനുഷ്യരെയോ ഭയമില്ലാത്തവന് ആയിരുന്നുവെങ്കിലും അവള് സ്ഥിരോത്സാഹി ആയിരുന്നു എന്ന യാഥാര്‍ത്ഥ്യം നിമിത്തം ന്യായാധിപന് അവളുടെ അപേക്ഷ കേള്‍ക്കുവാന്‍ തയ്യാറായി. അനീതിയുള്ള ന്യായാധിപന് പോലും ഒരു വിധവയുടെ സ്ഥിരോത്സാഹത്താല്‍ ചലിപ്പിക്കപ്പെട്ടെങ്കില്, ദൈവം എത്ര അധികമായി പ്രവര്‍ത്തിക്കുമെന്ന് സങ്കല്‍പ്പിക്കുക.
ഏലിയാവിന്റെ പ്രാര്‍ത്ഥന നിമിത്തം യിസ്രായേലില്‍ വരള്‍ച്ച വന്നതുകൊണ്ട് അവനോടു പ്രതികാരം ചെയ്യുവാന്‍ ആഹാബ് രാജാവ് ഏതറ്റംവരേയും പോകുവാന്‍ തയ്യാറാകുമെന്ന് ഓബദ്യാവിനു അറിയാമായിരുന്നു. ഓബദ്യാവു തന്റെ ജീവന് നിമിത്തം ഭയപെട്ടു കാരണം ഏലിയാവിനെ താന്‍ കണ്ടിട്ടും അവന് രക്ഷപ്പെടുവാന്‍ അനുവദിച്ചതുകൊണ്ട് ആഹാബ് തന്നെ ശിക്ഷിക്കുമെന്ന് അവനറിയാമായിരുന്നു, എന്നാല്‍ ഓബദ്യാവിന്റെ പ്രസ്താവനയ്ക്ക് ശേഷം പ്രവാചകന് വീണ്ടും അപ്രത്യക്ഷനാകുന്നു.
എന്നാൽ ഇപ്പോൾ ആളയച്ച് എല്ലാ യിസ്രായേലിനെയും ബാലിന്റെ നാനൂറ്റമ്പത് പ്രവാചകന്മാരെയും ഈസേബെലിന്റെ മേശയിൽ ഭക്ഷിച്ചുവരുന്ന നാനൂറ് അശേരാപ്രവാചകന്മാരെയും കർമ്മേൽപർവ്വതത്തിൽ എന്റെ അടുക്കൽ കൂട്ടിവരുത്തുക. (1 രാജാക്കന്മാര് 18:19).
ബാലിന്റെയും അശേരയുടെയും പ്രവാചകന്മാര്ക്ക് ഒരു ഉപദേഷ്ടകയായി ദുഷ്ട രാജ്ഞിയായ ഈസബെല്‍ സേവനം ചെയ്തിരുന്നുവെന്ന യാഥാര്‍ത്ഥ്യം ഈ വാക്യങ്ങള്‍ സൂചിപ്പിക്കുന്നു, അവരെ സഹായിച്ചതും സ്പോണ്സര് ചെയ്തിരുന്നതും യിസ്രായേല്‍ ഭരണകൂടം തന്നെയായിരുന്നു.
അങ്ങനെ അവർക്ക് കൊടുത്ത കാളയെ അവർ എടുത്ത് ഒരുക്കി: ‘ബാലേ, ഉത്തരമരുളേണമേ’ എന്ന് രാവിലെ തുടങ്ങി ഉച്ചവരെ ബാലിന്റെ നാമത്തെ വിളിച്ചപേക്ഷിച്ചു.(1 രാജാക്കന്മാര് 18:26).
സാധാരണ നിലയില്‍ രാവിലെ 8 മണിമുതല്‍ ഉച്ചയ്ക്കു 12 മണിവരെ അവര്‍ പ്രാര്‍ത്ഥന കഴിച്ചു എന്ന് അനുമാനിക്കുക, അങ്ങനെയെങ്കില്‍ ബാലിന്റെ പ്രവാചകന്മാര് കുറഞ്ഞത് 4 മണിക്കൂറൊ അതിലധികമോ പ്രാര്‍ത്ഥിക്കുകയുണ്ടായി.
അപ്പോൾ ഏലീയാവ്: "എന്റെ അടുക്കൽ വരുവിൻ എന്ന് സർവ്വജനത്തോടും പറഞ്ഞു. സർവ്വജനവും അവന്റെ അടുക്കൽ വന്നു. അവൻ ഇടിഞ്ഞുകിടന്ന യഹോവയുടെ യാഗപീഠം നന്നാക്കി". (1 രാജാക്കന്മാര് 18:30).
യിസ്രായേല്‍ ദൈവത്തിങ്കല്‍ നിന്നും അകന്നുപോയപ്പോള്‍, ദൈവത്തിന്റെ യാഗപീഠം അവഗണിക്കപ്പെടുകയും തകര്‍ന്നുപോകുകയും ചെയ്തു. ദൈവത്തിന്റെ യാഗപീഠത്തിന്മേല്‍ പുതിയ അഗ്നിയൊന്നും ഉണ്ടായിരുന്നില്ല. അതിന്റെ ഫലമായി രാജ്യം ആകമാനം പാപത്തിലേക്ക് പിന്മാറി പോയി.
അതിന്റെ കാരണം, ദൈവത്തിന്റെ അഗ്നി ഇറങ്ങുന്നതിനു മുമ്പ് യാഗപീഠം നന്നാക്കണമായിരിന്നു, ഇടിഞ്ഞുകിടക്കുന്ന യാഗപീഠത്തില്‍ ഒരിക്കലും ദൈവത്തിന്റെ അഗ്നി ഇറങ്ങുകയില്ല.
യാഗപീഠം പണിയുക എന്നാല്‍ ദൈവവുമായുള്ള നമ്മുടെ വ്യക്തിപരമായ ബന്ധത്തെയാണ് കാണിക്കുന്നത്. ദൈവവുമായുള്ള നമ്മുടെ ബന്ധം പണിയപ്പെടുന്നത് ദൈവവചനത്തിലും, പ്രാര്‍ത്ഥനയിലും, അനുസരണത്തിലും കൂടിയാണ്.
ആഹാബ് ഭക്ഷിച്ച് പാനം ചെയ്യേണ്ടതിന് പോയി. ഏലീയാവോ കർമ്മേൽ പർവ്വതത്തിന്റെ മുകളിൽ കയറി മുഖം തന്റെ മുഴങ്കാലുകളുടെ നടുവിൽ വെച്ച് കുനിഞ്ഞിരുന്നു; അവൻ തന്റെ ബാല്യക്കാരനോട്:43 “നീ ചെന്ന് കടലിന് നേരെ നോക്കുക” എന്ന് പറഞ്ഞു. അവൻ ചെന്ന് നോക്കീട്ട്: ‘ഒന്നും ഇല്ല’ എന്ന് പറഞ്ഞു. അതിന് അവൻ: "പിന്നെയും ഏഴു പ്രാവശ്യം ചെല്ലുക" എന്ന് പറഞ്ഞു.44 ഏഴാം പ്രാവശ്യമോ അവൻ: ‘ഇതാ, കടലിൽനിന്ന് ഒരു മനുഷ്യന്റെ കൈപോലെ ഒരു ചെറിയ മേഘം പൊങ്ങുന്നു’ എന്ന് പറഞ്ഞു. അതിന് അവൻ: “നീ ചെന്ന് ‘മഴ നിന്നെ തടഞ്ഞുനിർത്താതിരിക്കേണ്ടതിന് രഥം പൂട്ടി ഇറങ്ങിപ്പോകാൻ’ ആഹാബിനോട് പറയുക” എന്ന് പറഞ്ഞു. (1 രാജാക്കന്മാര് 18:42-44).
നമ്മുടെ പ്രതിയോഗിയായ പിശാചു ഏറ്റവും ഭയപ്പെടുന്ന ഒരു ആയുധം ഒരുപക്ഷേ നമ്മുടെ സ്ഥിരതയുള്ള പ്രാര്‍ത്ഥന ആയിരിക്കാം. ഈ കാരണത്താല്‍, നമ്മുടെ പ്രാര്‍ത്ഥനയ്ക്ക് പെട്ടെന്ന് ഒരു മറുപടി നാം കാണാതിരിക്കുമ്പോള്‍, നാം തുടര്‍മാനമായി പ്രാര്‍ത്ഥിച്ചതുകൊണ്ട് ഒരു പ്രയോജനവും ഇല്ല എന്ന് നമ്മെ വിശ്വസിപ്പിക്കുവാനായി സാത്താന് സകല പരിശ്രമങ്ങളും നടത്തും. ഏലിയാവ് ഒരു മാറ്റം കാണുന്നതുവരെ, തന്റെ പ്രാര്‍ത്ഥനയ്ക്ക് ദൈവം മറുപടി നല്‍കുന്നുവെന്ന് സാക്ഷ്യം വഹിക്കുന്നതുവരെ അവന് പ്രാര്‍ത്ഥനയില്‍ തുടര്‍ന്നുകൊണ്ടിരുന്നു.
വേദപുസ്തകത്തില്‍, അനേക ആളുകള്‍ തങ്ങളുടെ പ്രാര്‍ത്ഥനകള്‍ക്ക് മറുപടി കാണുന്നത് വരേയും വര്‍ഷങ്ങളോളം പ്രാര്‍ത്ഥനയില്‍ ചിലവഴിച്ചതായി കാണുവാന്‍ സാധിക്കും. ലൂക്കോസിന്റെ സുവിശേഷം ഒന്നാം അദ്ധ്യായത്തില്‍, സെഖര്യാവും തന്റെ ഭാര്യയും തങ്ങള്‍ക്ക് ഒരു കുഞ്ഞിനെ ദൈവം നല്കി അനുഗ്രഹിക്കുന്നതുവരേയും ഉത്സാഹത്തോടെ പ്രാര്‍ത്ഥന കഴിച്ചതായി നാം കാണുന്നു. 13-ാം വാക്യത്തില്‍ തങ്ങള്‍ക്കു ഒരു മകനെ ലഭിക്കുവാന്‍ പോകുന്നു എന്ന സന്തോഷവാര്‍ത്ത ദൂതന് അവരെ അറിയിക്കുന്നു, അപ്പോള്‍ അവര്‍ വളരെ വയസ്സു ചെന്നവരും കുഞ്ഞുങ്ങള്‍ ഉണ്ടാകുവാന്‍ സാദ്ധ്യതയില്ലാത്തതുമായ സമയമായിരുന്നു. ശുശ്രൂഷയില്‍ പ്രയോജനപ്പെട്ട ശ്രദ്ധേയമായ ഒരു സ്ത്രീ ആയിരുന്നു ഹന്ന, അവളുടെ ചരിത്രം ലൂക്കോസ് 2:36-39 വരെയുള്ള വാക്യങ്ങളില്‍ പറഞ്ഞിരിക്കുന്നു. അവള് ഒരു പ്രവാചകി ആയിരുന്നു, 84-ാം മത്തെ വയസ്സിലും യെരുശലേമിന്റെ രക്ഷയ്ക്കായി അവള് തീഷ്ണതയോടെ പ്രാര്‍ത്ഥിച്ചു.
സ്ഥിരോത്സാഹിയായ ഒരു വിധവയുടെ കഥ കര്‍ത്താവായ യേശു ലൂക്കോസിന്റെ സുവിശേഷത്തില്‍ പറയുന്നുണ്ട്, ലൂക്കോസ് 18:1-8 വരെയുള്ള വാക്യങ്ങളില്‍. നാം പ്രാര്‍ത്ഥനയില്‍ മടുത്തുപോകരുതെന്നും നല്ല മനോഭാവം ഉള്ളവര്‍ ആയിരിക്കണമെന്നും നമ്മെ ഉപദേശിച്ചുകൊണ്ടാണ് യേശു ആരംഭിക്കുന്നത്. ഒരുവന്റെ ആത്മസംയമനം നിലനില്ക്കുവാനും, ഉപേക്ഷിക്കുവാനും, തളരുവാനും, കീഴടങ്ങുവാനുമുള്ള പ്രേരണകളെ തടയുവാനും ഒരുവന്റെ വിശ്വാസത്തിനു കഴിയും, അതാണ് "ഹൃദയം മടുത്തുപോകരുത്" എന്ന് പറയുന്നത്.
തന്റെ വിഷയത്തിന് നീതി ലഭിക്കേണ്ടതിനായി പല പ്രാവശ്യം ന്യായാധിപന്റെ മുമ്പാകെ പോകുന്ന ഒരു വിധവയെക്കുറിച്ചാണ് ആ ഉപമ പ്രസ്താവിക്കുന്നത്. ആ ന്യായാധിപന് ദൈവത്തെയോ മനുഷ്യരെയോ ഭയമില്ലാത്തവന് ആയിരുന്നുവെങ്കിലും അവള് സ്ഥിരോത്സാഹി ആയിരുന്നു എന്ന യാഥാര്‍ത്ഥ്യം നിമിത്തം ന്യായാധിപന് അവളുടെ അപേക്ഷ കേള്‍ക്കുവാന്‍ തയ്യാറായി. അനീതിയുള്ള ന്യായാധിപന് പോലും ഒരു വിധവയുടെ സ്ഥിരോത്സാഹത്താല്‍ ചലിപ്പിക്കപ്പെട്ടെങ്കില്, ദൈവം എത്ര അധികമായി പ്രവര്‍ത്തിക്കുമെന്ന് സങ്കല്‍പ്പിക്കുക.
Chapters