ഏലീയാവ് ചെയ്തതൊക്കെയും അവൻ സകല പ്രവാചകന്മാരെയും വാൾകൊണ്ടു കൊന്ന വിവരമൊക്കെയും ആഹാബ് ഈസേബെലിനോടു പറഞ്ഞു. (1 രാജാക്കന്മാര് 19:1).
ദൈവത്തിന്റെ ജനങ്ങളുടെ പ്രവര്‍ത്തനങ്ങളെ നിരന്തരമായി നിരീക്ഷിക്കുന്ന ആത്മാക്കളുടെ ഒരു വിഭാഗമുണ്ട്. ഈ ദുഷ്ടാത്മാക്കള്‍ 'നിരീക്ഷിക്കുന്ന ആത്മാക്കള്‍' എന്ന് അറിയപ്പെടുന്നു. ഈ വിഷയത്തില്‍, പ്രവാചകനായ ഏലിയാവ് ചെയ്തതൊക്കെയും ആഹാബ് ഇസബെലിനോടു പറയുകയുണ്ടായി.
2ഈസേബെൽ ഏലീയാവിന്റെ അടുക്കൽ ഒരു ദൂതനെ അയച്ചു: "നാളെ ഈ നേരത്തു ഞാൻ നിന്റെ ജീവനെ അവരിൽ ഒരുത്തന്റെ ജീവനെപ്പോലെ ആക്കുന്നില്ല എങ്കിൽ ദേവന്മാർ എന്നോടു തക്കവണ്ണവും അധികവും ചെയ്യുമാറാകട്ടെ എന്നു പറയിച്ചു". 3അവൻ ഭയപ്പെട്ട് എഴുന്നേറ്റു ജീവരക്ഷയ്ക്കായി പുറപ്പെട്ടു യെഹൂദായ്ക്കുൾപ്പെട്ട ബേർ-ശേബയിൽ ചെന്ന് അവിടെ തന്റെ ബാല്യക്കാരനെ താമസിപ്പിച്ചു. (1 രാജാക്കന്മാര് 19:2-3).
ബാലിനെ നിശബ്ദമാക്കിയതും യഹോവയില്‍ നിന്നുള്ള അഗ്നി കര്‍മ്മേല്‍ പര്‍വ്വതത്തില്‍ ഇറങ്ങിയതും ഇസബെലിനെ അനുതാപത്തിലേക്ക് നയിച്ചില്ല. ചിലര്‍ നാശത്തിനായി അടയാളപ്പെടുത്തപ്പെട്ടിട്ടുണ്ട്. "എന്നാൽ ദൈവം തന്റെ കോപം കാണിപ്പാനും ശക്തി വെളിപ്പെടുത്തുവാനും, ഇച്ഛിച്ചിട്ടു നാശയോഗ്യമായ കോപപാത്രങ്ങളെ വളരെ ദീർഘക്ഷമയോടെ സഹിച്ചു എങ്കിൽ എന്ത്?" (റോമര്‍ 9:22).
വിശ്വാസം കേള്‍വിയാല്‍ വരുന്നു (റോമര്‍ 10:17), അതാണ് സത്യം. ദുഃഖകരമായ വിരോധാഭാസം എന്തെന്നാല്‍, ദുഷ്ടന്റെ ശബ്ദം കേള്‍ക്കുമ്പോള്‍ ഭയവും ഉണ്ടാകുന്നു എന്നുള്ളതാണ്. ഇസബേലിന്റെ ഭീഷണി ഏലിയാവ് കേട്ടപ്പോള്‍ ഭയം അവന്റെ ഉള്ളില്‍ പ്രവേശിച്ചു, അതുകൊണ്ട് അവന് എഴുന്നേറ്റ് തന്റെ ജീവനുവേണ്ടി ഓടിപ്പോയി.
താനോ മരുഭൂമിയിൽ ഒരു ദിവസത്തെ വഴി ചെന്ന് ഒരു ചൂരച്ചെടിയുടെ തണലിൽ ഇരുന്നു മരിപ്പാൻ ഇച്ഛിച്ചു; ഇപ്പോൾ മതി, യഹോവേ, എന്റെ പ്രാണനെ എടുത്തുകൊള്ളേണമേ; ഞാൻ എന്റെ പിതാക്കന്മാരെക്കാൾ നല്ലവനല്ലല്ലോ എന്നു പറഞ്ഞു. (1 രാജാക്കന്മാര് 19:4).
ഏലിയാവ് മരണത്തിനുവേണ്ടി പ്രാര്‍ത്ഥിച്ചു, എന്നാല്‍ യാഥാര്‍ത്ഥ്യം എന്തെന്നാല്‍ അവന് ശരിക്കും മരണം ആഗ്രഹിച്ചിരുന്നു എങ്കില്‍ പിന്നെന്തിനാണ് ഇസബേലില് നിന്നും ഓടിപോയത്? അവന്റെ അധരം ഒരു കാര്യം പറഞ്ഞു, എന്നാല്‍ അവന്റെ ഹൃദയം മറ്റൊന്ന് ആഗ്രഹിച്ചു. ദൈവം നമ്മുടെ അധരത്തിലെ വാക്കുകള്‍ മാത്രമല്ല മറിച്ച് നമ്മുടെ ഹൃദയത്തിലെ നിശബ്ദമായ കരച്ചിലും കേള്‍ക്കുന്നതുകൊണ്ട് ഞാന്‍ ദൈവത്തെ സ്തുതിക്കുന്നു.
പല സമയങ്ങളിലും ഇല്ല എന്ന മറുപടി ദൈവത്തിങ്കല്‍ നിന്നും ലഭിക്കുന്നത് അതേ എന്ന മറുപടിയെക്കാള്‍ ഉത്തമമായിരിക്കും എന്നും ഇത് തെളിയിക്കുന്നു.
5അങ്ങനെ അവൻ ചൂരച്ചെടിയുടെ തണലിൽ കിടന്നുറങ്ങുമ്പോൾ പെട്ടെന്ന് ഒരു ദൂതൻ അവനെ തട്ടി അവനോട്: എഴുന്നേറ്റു തിന്നുക എന്നു പറഞ്ഞു. 6അവൻ ഉണർന്നു നോക്കിയപ്പോൾ കനലിന്മേൽ ചുട്ട ഒരു അടയും ഒരു തുരുത്തി വെള്ളവും തലയ്ക്കൽ ഇരിക്കുന്നതു കണ്ടു; അവൻ തിന്നു കുടിച്ചു പിന്നെയും കിടന്നുറങ്ങി. 7യഹോവയുടെ ദൂതൻ രണ്ടാം പ്രാവശ്യം വന്ന് അവനെ തട്ടി: എഴുന്നേറ്റു തിന്നുക; നിനക്കു ദൂരയാത്ര ചെയ്വാനുണ്ടല്ലോ എന്നു പറഞ്ഞു. (1 രാജാക്കന്മാര് 19:5-7).
ഈ പ്രാവശ്യം ദൈവം ഏലിയാവിനെ കാക്കയെകൊണ്ട് പോഷിപ്പിക്കുവാന്‍ വേണ്ടി തോട്ടിന്റെ അരികിലേക്കോ, അവനെ ഒരു വിധവയുടെ അടുത്തേക്കോ അയച്ചില്ല. അനേക വേദപുസ്തക പണ്ഡിതന്മാര് പറയുന്നത് 'യഹോവയുടെ ദൂതന്' എന്ന പദം ജഡാവതാരത്തിനു മുന്‍പുള്ള ക്രിസ്തുവിന്റെ പ്രത്യക്ഷതയുടെ നേരിട്ടുള്ള സൂചനയാകുന്നു എന്നാണ്.
പ്രവാചകനായ ഏലിയാവ് ദൈവത്തിന്റെ കൈയ്യില്‍ നിന്നും നേരിട്ട് ഭക്ഷിക്കുകയാണ്. എന്തൊരു കൃപയാണ്!. അതിനെക്കുറിച്ച് ചിന്തിക്കുക, ഇതാ ദൈവത്തിങ്കല്‍ നിന്നും ഓടിപോകുന്ന ഒരു മനുഷ്യന്, എന്നാലും ദൈവം അവനെ കൈവിട്ടില്ല! ദൈവം ക്ഷീണിതനായ തന്റെ പ്രവാചകനെ പരിപോഷിപ്പിക്കുന്നു.
നിങ്ങള്‍ യോഹന്നാന് 21:1-14 വരെ വായിക്കുകയാണെങ്കില്‍, യേശുവിനെ അവര്‍ പിടിച്ചപ്പോള്‍, തന്റെ ശിഷ്യന്മാര് അവനെ ഉപേക്ഷിച്ചു, അവന്റെ മരണത്തിനു ശേഷം, അവര്‍ അവരുടെ പഴയ ജോലിയിലേക്ക് തിരിച്ചുപോയി. അവര്‍ പൂര്‍ണ്ണമായും നിരാശിതരും ഹൃദയം തകര്‍ന്നവരും ആയിരുന്നു. എന്നാല്‍ ആ അവസ്ഥയില്‍ യേശു അവരെ കൈവിട്ടില്ല. ഗലീല കടലിന്റെ തീരത്ത് യേശുതന്നെ അവര്‍ക്കുവേണ്ടി പ്രാതല്‍ തയ്യാറാക്കി അവര്‍ക്ക് വിളമ്പികൊടുത്തു. അവിടെവെച്ചാണ് പത്രോസ് മടങ്ങിവരുന്നത്.
അവൻ എഴുന്നേറ്റ് തിന്നു കുടിച്ചു; ആ ആഹാരത്തിന്റെ ബലംകൊണ്ട് നാല്പതു പകലും നാല്പതു രാവും ദൈവത്തിന്റെ പർവതമായ ഹോരേബോളം നടന്നു. (1 രാജാക്കന്മാര് 19:8).
ബേര്‍ശേബയില്‍ നിന്നും ഹോരേബ് വരെ നല്ല ദൂരമുണ്ടായിരുന്നു. ബേര്ശേബയ്ക്കും ഹോരേബ് പര്‍വ്വതത്തിനും ഇടയിലുള്ള ദൂരം ഏകദേശം 420 കിലോമീറ്റര്‍ ആയിരുന്നു. ഏലിയാവ് ആഹാരമില്ലാതെ 40 രാവും 40 പകലും ഉപവസിച്ചു.
അങ്ങനെ അവൻ അവനെ വിട്ടു ചെന്ന് ഒരു ഏർ കാളയെ പിടിച്ച് അറുത്തു കാളയുടെ മരക്കോപ്പുകൊണ്ടു മാംസം പാകം ചെയ്തു ജനത്തിനു കൊടുത്തു; അവർ തിന്നു; പിന്നെ അവൻ എഴുന്നേറ്റ് ഏലീയാവിന്റെ പിന്നാലെ ചെന്ന് അവനു ശുശ്രൂഷകനായിത്തീർന്നു. (1 രാജാക്കന്മാര് 19:21).
അവന്റെ പഴയ തൊഴിലിലേക്ക് ഒരിക്കലും തിരികെ പോകാതിരിക്കുവാന്‍ വേണ്ടി ഏലിശ തന്റെ പിമ്പില്‍ ഉണ്ടായിരുന്ന പാലങ്ങളെ എല്ലാം കത്തിച്ചുക്കളഞ്ഞു. മറുഭാഗത്ത്, കര്‍ത്താവായ യേശുവിന്റെ മരണശേഷം അപ്പോസ്തലന്മാര് അവരുടെ പഴയ തൊഴിലിലേക്ക് തിരികെ പോയി. എന്നാല്‍ പരിശുദ്ധാത്മാവ് അവരുടെമേല്‍ വന്നതിനുശേഷം അവര്‍ ഒരിക്കലും തിരിച്ചു പോയില്ല.
ദൈവത്തിന്റെ ജനങ്ങളുടെ പ്രവര്‍ത്തനങ്ങളെ നിരന്തരമായി നിരീക്ഷിക്കുന്ന ആത്മാക്കളുടെ ഒരു വിഭാഗമുണ്ട്. ഈ ദുഷ്ടാത്മാക്കള്‍ 'നിരീക്ഷിക്കുന്ന ആത്മാക്കള്‍' എന്ന് അറിയപ്പെടുന്നു. ഈ വിഷയത്തില്‍, പ്രവാചകനായ ഏലിയാവ് ചെയ്തതൊക്കെയും ആഹാബ് ഇസബെലിനോടു പറയുകയുണ്ടായി.
2ഈസേബെൽ ഏലീയാവിന്റെ അടുക്കൽ ഒരു ദൂതനെ അയച്ചു: "നാളെ ഈ നേരത്തു ഞാൻ നിന്റെ ജീവനെ അവരിൽ ഒരുത്തന്റെ ജീവനെപ്പോലെ ആക്കുന്നില്ല എങ്കിൽ ദേവന്മാർ എന്നോടു തക്കവണ്ണവും അധികവും ചെയ്യുമാറാകട്ടെ എന്നു പറയിച്ചു". 3അവൻ ഭയപ്പെട്ട് എഴുന്നേറ്റു ജീവരക്ഷയ്ക്കായി പുറപ്പെട്ടു യെഹൂദായ്ക്കുൾപ്പെട്ട ബേർ-ശേബയിൽ ചെന്ന് അവിടെ തന്റെ ബാല്യക്കാരനെ താമസിപ്പിച്ചു. (1 രാജാക്കന്മാര് 19:2-3).
ബാലിനെ നിശബ്ദമാക്കിയതും യഹോവയില്‍ നിന്നുള്ള അഗ്നി കര്‍മ്മേല്‍ പര്‍വ്വതത്തില്‍ ഇറങ്ങിയതും ഇസബെലിനെ അനുതാപത്തിലേക്ക് നയിച്ചില്ല. ചിലര്‍ നാശത്തിനായി അടയാളപ്പെടുത്തപ്പെട്ടിട്ടുണ്ട്. "എന്നാൽ ദൈവം തന്റെ കോപം കാണിപ്പാനും ശക്തി വെളിപ്പെടുത്തുവാനും, ഇച്ഛിച്ചിട്ടു നാശയോഗ്യമായ കോപപാത്രങ്ങളെ വളരെ ദീർഘക്ഷമയോടെ സഹിച്ചു എങ്കിൽ എന്ത്?" (റോമര്‍ 9:22).
വിശ്വാസം കേള്‍വിയാല്‍ വരുന്നു (റോമര്‍ 10:17), അതാണ് സത്യം. ദുഃഖകരമായ വിരോധാഭാസം എന്തെന്നാല്‍, ദുഷ്ടന്റെ ശബ്ദം കേള്‍ക്കുമ്പോള്‍ ഭയവും ഉണ്ടാകുന്നു എന്നുള്ളതാണ്. ഇസബേലിന്റെ ഭീഷണി ഏലിയാവ് കേട്ടപ്പോള്‍ ഭയം അവന്റെ ഉള്ളില്‍ പ്രവേശിച്ചു, അതുകൊണ്ട് അവന് എഴുന്നേറ്റ് തന്റെ ജീവനുവേണ്ടി ഓടിപ്പോയി.
താനോ മരുഭൂമിയിൽ ഒരു ദിവസത്തെ വഴി ചെന്ന് ഒരു ചൂരച്ചെടിയുടെ തണലിൽ ഇരുന്നു മരിപ്പാൻ ഇച്ഛിച്ചു; ഇപ്പോൾ മതി, യഹോവേ, എന്റെ പ്രാണനെ എടുത്തുകൊള്ളേണമേ; ഞാൻ എന്റെ പിതാക്കന്മാരെക്കാൾ നല്ലവനല്ലല്ലോ എന്നു പറഞ്ഞു. (1 രാജാക്കന്മാര് 19:4).
ഏലിയാവ് മരണത്തിനുവേണ്ടി പ്രാര്‍ത്ഥിച്ചു, എന്നാല്‍ യാഥാര്‍ത്ഥ്യം എന്തെന്നാല്‍ അവന് ശരിക്കും മരണം ആഗ്രഹിച്ചിരുന്നു എങ്കില്‍ പിന്നെന്തിനാണ് ഇസബേലില് നിന്നും ഓടിപോയത്? അവന്റെ അധരം ഒരു കാര്യം പറഞ്ഞു, എന്നാല്‍ അവന്റെ ഹൃദയം മറ്റൊന്ന് ആഗ്രഹിച്ചു. ദൈവം നമ്മുടെ അധരത്തിലെ വാക്കുകള്‍ മാത്രമല്ല മറിച്ച് നമ്മുടെ ഹൃദയത്തിലെ നിശബ്ദമായ കരച്ചിലും കേള്‍ക്കുന്നതുകൊണ്ട് ഞാന്‍ ദൈവത്തെ സ്തുതിക്കുന്നു.
പല സമയങ്ങളിലും ഇല്ല എന്ന മറുപടി ദൈവത്തിങ്കല്‍ നിന്നും ലഭിക്കുന്നത് അതേ എന്ന മറുപടിയെക്കാള്‍ ഉത്തമമായിരിക്കും എന്നും ഇത് തെളിയിക്കുന്നു.
5അങ്ങനെ അവൻ ചൂരച്ചെടിയുടെ തണലിൽ കിടന്നുറങ്ങുമ്പോൾ പെട്ടെന്ന് ഒരു ദൂതൻ അവനെ തട്ടി അവനോട്: എഴുന്നേറ്റു തിന്നുക എന്നു പറഞ്ഞു. 6അവൻ ഉണർന്നു നോക്കിയപ്പോൾ കനലിന്മേൽ ചുട്ട ഒരു അടയും ഒരു തുരുത്തി വെള്ളവും തലയ്ക്കൽ ഇരിക്കുന്നതു കണ്ടു; അവൻ തിന്നു കുടിച്ചു പിന്നെയും കിടന്നുറങ്ങി. 7യഹോവയുടെ ദൂതൻ രണ്ടാം പ്രാവശ്യം വന്ന് അവനെ തട്ടി: എഴുന്നേറ്റു തിന്നുക; നിനക്കു ദൂരയാത്ര ചെയ്വാനുണ്ടല്ലോ എന്നു പറഞ്ഞു. (1 രാജാക്കന്മാര് 19:5-7).
ഈ പ്രാവശ്യം ദൈവം ഏലിയാവിനെ കാക്കയെകൊണ്ട് പോഷിപ്പിക്കുവാന്‍ വേണ്ടി തോട്ടിന്റെ അരികിലേക്കോ, അവനെ ഒരു വിധവയുടെ അടുത്തേക്കോ അയച്ചില്ല. അനേക വേദപുസ്തക പണ്ഡിതന്മാര് പറയുന്നത് 'യഹോവയുടെ ദൂതന്' എന്ന പദം ജഡാവതാരത്തിനു മുന്‍പുള്ള ക്രിസ്തുവിന്റെ പ്രത്യക്ഷതയുടെ നേരിട്ടുള്ള സൂചനയാകുന്നു എന്നാണ്.
പ്രവാചകനായ ഏലിയാവ് ദൈവത്തിന്റെ കൈയ്യില്‍ നിന്നും നേരിട്ട് ഭക്ഷിക്കുകയാണ്. എന്തൊരു കൃപയാണ്!. അതിനെക്കുറിച്ച് ചിന്തിക്കുക, ഇതാ ദൈവത്തിങ്കല്‍ നിന്നും ഓടിപോകുന്ന ഒരു മനുഷ്യന്, എന്നാലും ദൈവം അവനെ കൈവിട്ടില്ല! ദൈവം ക്ഷീണിതനായ തന്റെ പ്രവാചകനെ പരിപോഷിപ്പിക്കുന്നു.
നിങ്ങള്‍ യോഹന്നാന് 21:1-14 വരെ വായിക്കുകയാണെങ്കില്‍, യേശുവിനെ അവര്‍ പിടിച്ചപ്പോള്‍, തന്റെ ശിഷ്യന്മാര് അവനെ ഉപേക്ഷിച്ചു, അവന്റെ മരണത്തിനു ശേഷം, അവര്‍ അവരുടെ പഴയ ജോലിയിലേക്ക് തിരിച്ചുപോയി. അവര്‍ പൂര്‍ണ്ണമായും നിരാശിതരും ഹൃദയം തകര്‍ന്നവരും ആയിരുന്നു. എന്നാല്‍ ആ അവസ്ഥയില്‍ യേശു അവരെ കൈവിട്ടില്ല. ഗലീല കടലിന്റെ തീരത്ത് യേശുതന്നെ അവര്‍ക്കുവേണ്ടി പ്രാതല്‍ തയ്യാറാക്കി അവര്‍ക്ക് വിളമ്പികൊടുത്തു. അവിടെവെച്ചാണ് പത്രോസ് മടങ്ങിവരുന്നത്.
അവൻ എഴുന്നേറ്റ് തിന്നു കുടിച്ചു; ആ ആഹാരത്തിന്റെ ബലംകൊണ്ട് നാല്പതു പകലും നാല്പതു രാവും ദൈവത്തിന്റെ പർവതമായ ഹോരേബോളം നടന്നു. (1 രാജാക്കന്മാര് 19:8).
ബേര്‍ശേബയില്‍ നിന്നും ഹോരേബ് വരെ നല്ല ദൂരമുണ്ടായിരുന്നു. ബേര്ശേബയ്ക്കും ഹോരേബ് പര്‍വ്വതത്തിനും ഇടയിലുള്ള ദൂരം ഏകദേശം 420 കിലോമീറ്റര്‍ ആയിരുന്നു. ഏലിയാവ് ആഹാരമില്ലാതെ 40 രാവും 40 പകലും ഉപവസിച്ചു.
അങ്ങനെ അവൻ അവനെ വിട്ടു ചെന്ന് ഒരു ഏർ കാളയെ പിടിച്ച് അറുത്തു കാളയുടെ മരക്കോപ്പുകൊണ്ടു മാംസം പാകം ചെയ്തു ജനത്തിനു കൊടുത്തു; അവർ തിന്നു; പിന്നെ അവൻ എഴുന്നേറ്റ് ഏലീയാവിന്റെ പിന്നാലെ ചെന്ന് അവനു ശുശ്രൂഷകനായിത്തീർന്നു. (1 രാജാക്കന്മാര് 19:21).
അവന്റെ പഴയ തൊഴിലിലേക്ക് ഒരിക്കലും തിരികെ പോകാതിരിക്കുവാന്‍ വേണ്ടി ഏലിശ തന്റെ പിമ്പില്‍ ഉണ്ടായിരുന്ന പാലങ്ങളെ എല്ലാം കത്തിച്ചുക്കളഞ്ഞു. മറുഭാഗത്ത്, കര്‍ത്താവായ യേശുവിന്റെ മരണശേഷം അപ്പോസ്തലന്മാര് അവരുടെ പഴയ തൊഴിലിലേക്ക് തിരികെ പോയി. എന്നാല്‍ പരിശുദ്ധാത്മാവ് അവരുടെമേല്‍ വന്നതിനുശേഷം അവര്‍ ഒരിക്കലും തിരിച്ചു പോയില്ല.
Chapters