1 രാജാക്കന്മാരുടെ എഴുത്തുകാരന് ആലയം പണിതത് എവിടെയാണെന്ന് കൃത്യമായി വെളിപ്പെടുത്തുന്നില്ല, എന്നാല്‍ 2 ദിനവൃത്താന്തങ്ങള്‍ നമ്മോടു പറയുന്നത് ആലയം പണികഴിപ്പിച്ചത് മോറിയ മലയില്‍ ആയിരുന്നുവെന്നാണ് (2 ദിനവൃത്താന്തം 3:1). ഇതേ മലയില്‍ തന്നെയാണ് അബ്രഹാം തന്റെ മകനായ യിസഹാക്കിനെ യാഗം അര്‍പ്പിക്കുവാന്‍ വേണ്ടി പോയതും യേശു പിന്നീട് ക്രൂശിക്കപ്പെടുന്നതും (മലയുടെ മറ്റൊരു ഭാഗത്ത്).
ശലോമോൻ രാജാവ് യഹോവയ്ക്ക് പണിത ആലയം അറുപത് മുഴം നീളവും ഇരുപത് മുഴം വീതിയും മുപ്പത് മുഴം ഉയരവും ഉള്ളതായിരുന്നു (1 രാജാക്കന്മാര് 6:2).
പുരാതന കാലത്തെ മറ്റു ആലയങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍, ഇത് അതിബൃഹത്തായത് ഒന്നുമല്ലായിരുന്നു; എന്നാല്‍ യിസ്രായേലിലെ ആലയത്തിന്റെ മഹത്വം അതിന്റെ വലിപ്പത്തില്‍ അല്ലായിരുന്നു.
വെട്ടുകുഴിയിൽവെച്ച് തന്നേ കുറവുതീർത്ത കല്ലുകൊണ്ട് ആലയം പണിതതിനാൽ അത് പണിയുന്ന സമയത്ത് ചുറ്റിക, മഴു മുതലായ യാതൊരു ഇരിമ്പായുധങ്ങളുടേയും ശബ്ദം ആലയത്തിൽ കേൾപ്പാനില്ലായിരുന്നു (1 രാജാക്കന്മാര് 6:7).
ആ ആലയം പണിതിരിക്കുന്ന രീതി എന്നെ എപ്പോഴും ആകര്‍ഷിച്ചിട്ടുണ്ട്, 1 രാജാക്കന്മാര് 6:7 അനുസരിച്ച്, ആലയത്തിനുള്ള പണിസാമഗ്രികളെല്ലാം മറ്റൊരു സ്ഥലത്തുവെച്ചു ഒരുക്കിയിട്ടു പിന്നീട് അത് ഒരുമിച്ചു കൂട്ടുവാനായി യെരുശലെമിലേക്ക് കൊണ്ടുവരികയാണ് ചെയ്തത്. അടുത്തുള്ള പല പണിസ്ഥലങ്ങളില്‍ വെച്ചാണ് പല ജോലികളും നടന്നതെന്ന് ഇത് സൂചിപ്പിക്കുന്നു, അതിലെ ചില സ്ഥലങ്ങള്‍ ആ ദേശത്തിന്റെ അതിരുകളും കടന്നു മറ്റു രാജ്യങ്ങളിലേക്കുപോലും എത്തുകയുണ്ടായി.
യെരുശലേമിന്റെ പുറത്തുവെച്ചാണ് ഒരുക്കജോലികള് നടന്നത്, അവിടെ അതുകൊണ്ട് ചുറ്റികയുടെ ശബ്ദം കേട്ടില്ല, മാത്രമല്ല അമിതമായ വലിപ്പമുള്ള കല്ലുകള്‍ പാകപ്പെടുത്തിയെടുത്തത് ആലയം പണിത സ്ഥലത്തുവെച്ചല്ലായിരുന്നു. ആ കല്ലുകള്‍ വെട്ടിയെടുത്ത്, ചെത്തിമിനുക്കി, പാകപ്പെടുത്തിയതിനു ശേഷം യെരുശലെമിലേക്ക് കയറ്റിയയച്ചു, അവിടെ പണിയുന്നവര്‍ ആ കല്ലുകളെ ഉപയോഗിച്ചു കുഴപ്പിക്കുന്ന പരസ്പരം കോര്ത്തുവെച്ചിരിക്കുന്നതുപോലെയുള്ള പണികള്‍ അതില്‍ ചെയ്തു.
ഇത്രയും വലിയ പണികള്‍ നടന്നുകൊണ്ടിരുന്നത് ഉളിയുടെയും, ചുറ്റികയുടേയും, ഈര്‍ച്ചവാളിന്റെയും, ആണിയുടെയും ഉപയോഗം കൂടാതെയായിരുന്നു. ഒരു വലിയ പണി നടക്കുന്ന സ്ഥലത്ത് ശബ്ദ കോലാഹലം ഇല്ലാതിരിക്കുന്നത് ശരിക്കും അസാധാരണമായ ഒരു കാര്യമാണ്. എന്നാല്‍, നിങ്ങള്‍ ആ സമയത്ത് ആലയം പണിത മലയിലൂടെ നടന്നിരുന്നുവെങ്കില്‍, ഇങ്ങനെയുള്ള ഒരു ശബ്ദവും നിങ്ങള്‍ക്ക് കേള്‍ക്കുവാന്‍ കഴിയുകയില്ലായിരുന്നു. പകരമായി, അവിടെ ഉണ്ടായിരുന്ന ഒരേഒരു ശബ്ദം ആ വലിയ കല്ലുകള്‍ പല സ്ഥലങ്ങളില്‍ നിന്നും യെരുശലെമില്‍ എത്തിച്ചതിനു ശേഷം അവയെ വളരെ ശ്രദ്ധയോടും സമഗ്രതയോടെയും കൂട്ടിയോജിപ്പിക്കുന്നതിന്റെ ശബ്ദമായിരുന്നു.
അതുപോലെതന്നെ, ശുദ്ധീകരണം എന്ന വിഷമം പിടിച്ച ദൌത്യം നടക്കുന്നത് ശരിക്കുമുള്ള സ്ഥലത്തുനിന്നും അകലെയായിരിക്കും. നമ്മള് സഭയുടെ മദ്ധ്യത്തില്‍ ആയിരിക്കുമ്പോള്‍, ധ്യാനത്തില്‍ ആയിരിക്കുമ്പോള്‍, അഥവാ ഒരു ആത്മീക കൂട്ടായ്മ നടക്കുന്നിടത്ത് ആയിരിക്കുമ്പോള്‍ അവിടെ നമ്മുടെ ആത്മീക അനുഭൂതിയുടെ കൊടുമുടിയില്‍ ആകുമ്പോള്‍, പലപ്പോഴും നാം നമ്മെത്തന്നെ ശുദ്ധീകരിക്കുന്നില്ല. പിന്നെയോ, ശുദ്ധീകരണം എന്ന പ്രയാസമേറിയ പ്രക്രിയ നമ്മില്‍ നടക്കുന്നത് നമ്മുടെ ജീവിതത്തില്‍ ആഴമായ പരിശോധനയുടെ സമയങ്ങളില്‍ കൂടി നാം കടന്നുപോകുമ്പോഴാണ്.
ചുറ്റികയുടെയും ഉളിയുടെയും ശബ്ദങ്ങള്‍ ഇടയ്ക്കിടയ്ക്ക് ഈ ശോധനയുടെ ഘട്ടങ്ങളില്‍ കേള്‍ക്കുവാന്‍ കഴിയും, അത് താരതമ്യേന നടക്കുന്നത് പണിസ്ഥലത്തുനിന്നും ദൂരത്തിലായിരിക്കും. ചെത്തുന്നതും ചുരണ്ടുന്നതും നടക്കുന്നത് സഭയ്ക്ക് പുറത്തു നാം ഏകരായി ധ്യാനിക്കുന്ന സമയത്തും ആയിരിക്കാം. എന്നിരുന്നാലും, ഇങ്ങനെയുള്ള സ്ഥലങ്ങളില്‍ വെച്ചാണ് വലിയ കല്ല് (ഞാനും നിങ്ങളും) ചെത്തപ്പെടുന്നത്, മിനുസപ്പെടുന്നത്, പാകപ്പെടുന്നത്, മാത്രമല്ല മറ്റു കല്ലുകളുമായി കൂട്ടിയോജിപ്പിക്കേണ്ടതിനായി ചുറ്റികകൊണ്ട് രൂപപ്പെടുത്തി അന്തിമമായി കുറവില്ലാത്തതാക്കുന്നു, അങ്ങനെ ദൈവം തന്നെ വസിക്കുന്ന ആലയത്തില്‍ നമ്മെ ആക്കിത്തീര്‍ക്കുന്നു.
ചുറ്റികയോ, ഉളിയോ, അല്ലെങ്കില്‍ മറ്റേതെങ്കിലും ഇരുമ്പായുധമോ ഉപയോഗിക്കാതിരുന്നതിന്റെ മറ്റൊരു കാരണം സൂചിപ്പിക്കുന്നത് ദൈവത്തിന്റെ ആലയം അദ്ധ്വാനത്തിനുള്ള ഒരു സ്ഥലമല്ല മറിച്ച് വിശ്രമത്തിനുള്ള ഒരിടമാകുന്നു എന്നാണ്.
3 കുരികിൽ ഒരു വീടും, മീവൽപക്ഷി കുഞ്ഞുങ്ങൾക്ക് ഒരു കൂടും കണ്ടെത്തിയിരിക്കുന്നു; എന്റെ രാജാവും എന്റെ ദൈവവുമായ സൈന്യങ്ങളുടെ യഹോവേ, അവിടുത്തെ യാഗപീഠങ്ങളെ തന്നെ.
4 അങ്ങയുടെ ആലയത്തിൽ വസിക്കുന്നവർ ഭാഗ്യവാന്മാർ; അവർ അങ്ങയെ നിത്യം സ്തുതിച്ചുകൊണ്ടിരിക്കും. സേലാ (സങ്കീര്‍ത്തനം 84:3-4).
"കല്ലുകൊണ്ട് എനിക്ക് യാഗപീഠം ഉണ്ടാക്കുന്നു എങ്കിൽ ചെത്തിയ കല്ലുകൊണ്ട് അത് പണിയരുത്; നിന്റെ ആയുധംകൊണ്ട് അതിനെ തൊട്ടാൽ നീ അത് അശുദ്ധമാക്കും". (പുറപ്പാട് 20:25).
ഇത് പണിതിരിക്കുന്നത് അദ്ധ്വാനത്താല്‍ അല്ല കൃപയാല്‍ ആകുന്നു എന്നതിനു ഇതും ഒരു ദൃഷ്ടാന്തം ആയിരിക്കുന്നു.
ശലോമോൻ രാജാവ് യഹോവയ്ക്ക് പണിത ആലയം അറുപത് മുഴം നീളവും ഇരുപത് മുഴം വീതിയും മുപ്പത് മുഴം ഉയരവും ഉള്ളതായിരുന്നു (1 രാജാക്കന്മാര് 6:2).
പുരാതന കാലത്തെ മറ്റു ആലയങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍, ഇത് അതിബൃഹത്തായത് ഒന്നുമല്ലായിരുന്നു; എന്നാല്‍ യിസ്രായേലിലെ ആലയത്തിന്റെ മഹത്വം അതിന്റെ വലിപ്പത്തില്‍ അല്ലായിരുന്നു.
വെട്ടുകുഴിയിൽവെച്ച് തന്നേ കുറവുതീർത്ത കല്ലുകൊണ്ട് ആലയം പണിതതിനാൽ അത് പണിയുന്ന സമയത്ത് ചുറ്റിക, മഴു മുതലായ യാതൊരു ഇരിമ്പായുധങ്ങളുടേയും ശബ്ദം ആലയത്തിൽ കേൾപ്പാനില്ലായിരുന്നു (1 രാജാക്കന്മാര് 6:7).
ആ ആലയം പണിതിരിക്കുന്ന രീതി എന്നെ എപ്പോഴും ആകര്‍ഷിച്ചിട്ടുണ്ട്, 1 രാജാക്കന്മാര് 6:7 അനുസരിച്ച്, ആലയത്തിനുള്ള പണിസാമഗ്രികളെല്ലാം മറ്റൊരു സ്ഥലത്തുവെച്ചു ഒരുക്കിയിട്ടു പിന്നീട് അത് ഒരുമിച്ചു കൂട്ടുവാനായി യെരുശലെമിലേക്ക് കൊണ്ടുവരികയാണ് ചെയ്തത്. അടുത്തുള്ള പല പണിസ്ഥലങ്ങളില്‍ വെച്ചാണ് പല ജോലികളും നടന്നതെന്ന് ഇത് സൂചിപ്പിക്കുന്നു, അതിലെ ചില സ്ഥലങ്ങള്‍ ആ ദേശത്തിന്റെ അതിരുകളും കടന്നു മറ്റു രാജ്യങ്ങളിലേക്കുപോലും എത്തുകയുണ്ടായി.
യെരുശലേമിന്റെ പുറത്തുവെച്ചാണ് ഒരുക്കജോലികള് നടന്നത്, അവിടെ അതുകൊണ്ട് ചുറ്റികയുടെ ശബ്ദം കേട്ടില്ല, മാത്രമല്ല അമിതമായ വലിപ്പമുള്ള കല്ലുകള്‍ പാകപ്പെടുത്തിയെടുത്തത് ആലയം പണിത സ്ഥലത്തുവെച്ചല്ലായിരുന്നു. ആ കല്ലുകള്‍ വെട്ടിയെടുത്ത്, ചെത്തിമിനുക്കി, പാകപ്പെടുത്തിയതിനു ശേഷം യെരുശലെമിലേക്ക് കയറ്റിയയച്ചു, അവിടെ പണിയുന്നവര്‍ ആ കല്ലുകളെ ഉപയോഗിച്ചു കുഴപ്പിക്കുന്ന പരസ്പരം കോര്ത്തുവെച്ചിരിക്കുന്നതുപോലെയുള്ള പണികള്‍ അതില്‍ ചെയ്തു.
ഇത്രയും വലിയ പണികള്‍ നടന്നുകൊണ്ടിരുന്നത് ഉളിയുടെയും, ചുറ്റികയുടേയും, ഈര്‍ച്ചവാളിന്റെയും, ആണിയുടെയും ഉപയോഗം കൂടാതെയായിരുന്നു. ഒരു വലിയ പണി നടക്കുന്ന സ്ഥലത്ത് ശബ്ദ കോലാഹലം ഇല്ലാതിരിക്കുന്നത് ശരിക്കും അസാധാരണമായ ഒരു കാര്യമാണ്. എന്നാല്‍, നിങ്ങള്‍ ആ സമയത്ത് ആലയം പണിത മലയിലൂടെ നടന്നിരുന്നുവെങ്കില്‍, ഇങ്ങനെയുള്ള ഒരു ശബ്ദവും നിങ്ങള്‍ക്ക് കേള്‍ക്കുവാന്‍ കഴിയുകയില്ലായിരുന്നു. പകരമായി, അവിടെ ഉണ്ടായിരുന്ന ഒരേഒരു ശബ്ദം ആ വലിയ കല്ലുകള്‍ പല സ്ഥലങ്ങളില്‍ നിന്നും യെരുശലെമില്‍ എത്തിച്ചതിനു ശേഷം അവയെ വളരെ ശ്രദ്ധയോടും സമഗ്രതയോടെയും കൂട്ടിയോജിപ്പിക്കുന്നതിന്റെ ശബ്ദമായിരുന്നു.
അതുപോലെതന്നെ, ശുദ്ധീകരണം എന്ന വിഷമം പിടിച്ച ദൌത്യം നടക്കുന്നത് ശരിക്കുമുള്ള സ്ഥലത്തുനിന്നും അകലെയായിരിക്കും. നമ്മള് സഭയുടെ മദ്ധ്യത്തില്‍ ആയിരിക്കുമ്പോള്‍, ധ്യാനത്തില്‍ ആയിരിക്കുമ്പോള്‍, അഥവാ ഒരു ആത്മീക കൂട്ടായ്മ നടക്കുന്നിടത്ത് ആയിരിക്കുമ്പോള്‍ അവിടെ നമ്മുടെ ആത്മീക അനുഭൂതിയുടെ കൊടുമുടിയില്‍ ആകുമ്പോള്‍, പലപ്പോഴും നാം നമ്മെത്തന്നെ ശുദ്ധീകരിക്കുന്നില്ല. പിന്നെയോ, ശുദ്ധീകരണം എന്ന പ്രയാസമേറിയ പ്രക്രിയ നമ്മില്‍ നടക്കുന്നത് നമ്മുടെ ജീവിതത്തില്‍ ആഴമായ പരിശോധനയുടെ സമയങ്ങളില്‍ കൂടി നാം കടന്നുപോകുമ്പോഴാണ്.
ചുറ്റികയുടെയും ഉളിയുടെയും ശബ്ദങ്ങള്‍ ഇടയ്ക്കിടയ്ക്ക് ഈ ശോധനയുടെ ഘട്ടങ്ങളില്‍ കേള്‍ക്കുവാന്‍ കഴിയും, അത് താരതമ്യേന നടക്കുന്നത് പണിസ്ഥലത്തുനിന്നും ദൂരത്തിലായിരിക്കും. ചെത്തുന്നതും ചുരണ്ടുന്നതും നടക്കുന്നത് സഭയ്ക്ക് പുറത്തു നാം ഏകരായി ധ്യാനിക്കുന്ന സമയത്തും ആയിരിക്കാം. എന്നിരുന്നാലും, ഇങ്ങനെയുള്ള സ്ഥലങ്ങളില്‍ വെച്ചാണ് വലിയ കല്ല് (ഞാനും നിങ്ങളും) ചെത്തപ്പെടുന്നത്, മിനുസപ്പെടുന്നത്, പാകപ്പെടുന്നത്, മാത്രമല്ല മറ്റു കല്ലുകളുമായി കൂട്ടിയോജിപ്പിക്കേണ്ടതിനായി ചുറ്റികകൊണ്ട് രൂപപ്പെടുത്തി അന്തിമമായി കുറവില്ലാത്തതാക്കുന്നു, അങ്ങനെ ദൈവം തന്നെ വസിക്കുന്ന ആലയത്തില്‍ നമ്മെ ആക്കിത്തീര്‍ക്കുന്നു.
ചുറ്റികയോ, ഉളിയോ, അല്ലെങ്കില്‍ മറ്റേതെങ്കിലും ഇരുമ്പായുധമോ ഉപയോഗിക്കാതിരുന്നതിന്റെ മറ്റൊരു കാരണം സൂചിപ്പിക്കുന്നത് ദൈവത്തിന്റെ ആലയം അദ്ധ്വാനത്തിനുള്ള ഒരു സ്ഥലമല്ല മറിച്ച് വിശ്രമത്തിനുള്ള ഒരിടമാകുന്നു എന്നാണ്.
3 കുരികിൽ ഒരു വീടും, മീവൽപക്ഷി കുഞ്ഞുങ്ങൾക്ക് ഒരു കൂടും കണ്ടെത്തിയിരിക്കുന്നു; എന്റെ രാജാവും എന്റെ ദൈവവുമായ സൈന്യങ്ങളുടെ യഹോവേ, അവിടുത്തെ യാഗപീഠങ്ങളെ തന്നെ.
4 അങ്ങയുടെ ആലയത്തിൽ വസിക്കുന്നവർ ഭാഗ്യവാന്മാർ; അവർ അങ്ങയെ നിത്യം സ്തുതിച്ചുകൊണ്ടിരിക്കും. സേലാ (സങ്കീര്‍ത്തനം 84:3-4).
"കല്ലുകൊണ്ട് എനിക്ക് യാഗപീഠം ഉണ്ടാക്കുന്നു എങ്കിൽ ചെത്തിയ കല്ലുകൊണ്ട് അത് പണിയരുത്; നിന്റെ ആയുധംകൊണ്ട് അതിനെ തൊട്ടാൽ നീ അത് അശുദ്ധമാക്കും". (പുറപ്പാട് 20:25).
ഇത് പണിതിരിക്കുന്നത് അദ്ധ്വാനത്താല്‍ അല്ല കൃപയാല്‍ ആകുന്നു എന്നതിനു ഇതും ഒരു ദൃഷ്ടാന്തം ആയിരിക്കുന്നു.
Chapters