ശലോമോൻ തന്റെ അരമന പതിമ്മൂന്ന് ആണ്ടുകൊണ്ടു പണിത് അരമനപ്പണി മുഴുവനും തീർത്തു. (1 രാജാക്കന്മാര് 7:1).
ശലോമോന് ആദ്യം ദൈവത്തിന്റെ ഭവനം പണിതുതീര്‍ത്തു, പിന്നീട് തന്റെ അരമന പണിതു. അത്രയും ദീര്‍ഘമായ സമയം എടുത്തതുകൊണ്ട് ശലോമോനെ നകാരാത്മകമായി കാണേണ്ടതില്ല, ദാവീദ് ആലയം പണിയുന്നതിനു സാദ്ധ്യമായ എല്ലാ ഒരുക്കങ്ങളും നടത്തിയിരുന്നു, അതുകൊണ്ട് ആലയം പൂര്‍ത്തിയാക്കുവാനുള്ള ദൈര്‍ഘ്യം കുറയ്ക്കുവാന്‍ സാധിച്ചു. (1 ദിനവൃത്താന്തം 22:2-5). ശലോമോന്റെ പദ്ധതിയ്ക്കും രീതിയ്ക്കും ആലയം പണിയുവാന്‍ ദാവീദ് വിട്ടുകൊടുക്കയും രാജകീയ സുഹൃത്തുക്കള്‍ സഹായിക്കുവാന്‍ താല്പര്യപ്പെടുകയും ചെയ്തു. (1 രാജാക്കന്മാര് 5:1; 1 ദിനവൃത്താന്തം 28:14-19).
അവൻ ലെബാനോൻ വനഗൃഹവും പണിതു; അതിനു നൂറു മുഴം നീളവും അമ്പതു മുഴം വീതിയും മുപ്പതു മുഴം ഉയരവും ഉണ്ടായിരുന്നു; ദേവദാരുകൊണ്ടുള്ള മൂന്നു നിര തൂണിന്മേൽ ദേവദാരു ഉത്തരം വച്ചു പണിതു. (1 രാജാക്കന്മാര് 7:2).
ശലോമോന്റെ അരമന പണിയുവാന്‍ വേണ്ടി ലെബാനോനില് നിന്നുള്ള മനോഹരമായ ദേവദാരു തടി ഉപയോഗിച്ചതു നിമിത്തം, ആളുകള്‍ ഇതിനെ "ലെബാനോന്റെ വനഗൃഹം" എന്ന് വിളിക്കുവാന്‍ തുടങ്ങി. വളരെ മനോഹരമായി അലങ്കരിച്ചിരിക്കുന്ന അരമനയുടെ മതിലിന്മേല് കൂടി ഉലാത്തുന്നത് ഒരു വനത്തില്‍ കൂടി നടക്കുന്നതിനു തുല്ല്യമായിരിന്നുവെന്ന് പറയാറുണ്ട്.
1 രാജാക്കന്മാര് 10:16-17 ല്‍ പരാമര്‍ശിക്കുന്നത് 500 സ്വര്‍ണ്ണ പരിചകള്‍ ലെബനോന് വനഗൃഹത്തില്‍ തൂക്കിയിട്ടിരിന്നു എന്നാണ്. യെശയ്യാവ് ഈ കെട്ടിടത്തെ ഒരു ആയുധവര്ഗ്ഗമെന്ന് പ്രത്യേകം വിളിച്ചിരിക്കുന്നു, യെശയ്യാവ് 22:8.
അവൻ സ്തംഭങ്ങളെ മന്ദിരത്തിന്റെ മണ്ഡപവാതിൽക്കൽ നിറുത്തി; അവൻ വലത്തെ സ്തംഭം നിറുത്തി അതിനു യാഖീൻ [അവന് ഉറപ്പിക്കും] എന്നും, ഇടത്തെ സ്തംഭം നിറുത്തി അതിനു ബോവസ് [ബലത്തില്‍] എന്നും പേരിട്ടു. (1 രാജാക്കന്മാര് 7:21).
ചില ആളുകള്‍ ചിന്തിക്കുന്നത് ഈ തൂണുകള്‍, പുറപ്പാട് പുസ്തകത്തില്‍ പറഞ്ഞിരിക്കുന്ന യിസ്രായേല്‍ മക്കളെ മിസ്രയിമില്‍ നിന്നും പുറപ്പെടുവിച്ച രണ്ടു തൂണുകളെ ഓര്മ്മപ്പെടുത്തുന്നതാണെന്നാണ്. മരുഭൂമിയുടെ മദ്ധ്യത്തില്‍, രണ്ടു തൂണുകള്‍, പകല്‍ മേഘസ്തംഭവും രാത്രിയില്‍ അഗ്നിതൂണും, ദൈവസാന്നിധ്യത്തിന്റെ നിഴലായി നിരന്തരമായി അവരോടുകൂടെ ഉണ്ടായിരുന്നു.
അതു പന്ത്രണ്ടു കാളയുടെ പുറത്തു വച്ചിരുന്നു; അവയിൽ മൂന്നു വടക്കോട്ടും, മൂന്നു പടിഞ്ഞാറോട്ടും, മൂന്നു തെക്കോട്ടും, മൂന്നു കിഴക്കോട്ടും തിരിഞ്ഞിരുന്നു; കടൽ അവയുടെ പുറത്തുവച്ചിരുന്നു; അവയുടെ പൃഷ്ഠഭാഗമൊക്കെയും അകത്തോട്ട് ആയിരുന്നു. (1 രാജാക്കന്മാര് 7:25).
സോരില്‍ നിന്നുള്ള കരകൌശലക്കാരനായ ഹൂരാമാണ് ആലയത്തിലെ സജ്ജീകരണങ്ങള്‍ എല്ലാം നടത്തിയത് അത് അടിസ്ഥാനപരമായി സമാഗമനക്കുടാരത്തിലെ സജ്ജീകരണങ്ങള്‍ പോലെയായിരുന്നു. അവന് നിര്‍മ്മിച്ച ഒരു കാര്യം കടലായിരുന്നു, അതിനകത്ത് പുരോഹിതന്മാര്ക്ക് ആചാരപരമായ ശുദ്ധീകരണത്തിനുള്ള വെള്ളമുണ്ടായിരുന്നു.
ആ കടല്‍ പന്ത്രണ്ടു കാളയുടെ പുറത്താണ് നിന്നിരുന്നത് അതിന്റെ പുറംഭാഗം അകത്തോട്ടായിരുന്നു. കാളകളെ ശത്രുക്കള്‍ ഭയപ്പെടുത്തുമ്പോള്‍, അവകള്‍ തങ്ങളുടെ വാലുകള്‍ ഒരുമിച്ചു വെക്കും എന്ന് പറയപ്പെട്ടിരുന്നു. ഇവിടെ ശക്തമായ ഒരു സന്ദേശമുണ്ട്. മൃഗങ്ങള്‍ക്കുപോലും ശത്രുക്കളെ തോല്പ്പിക്കുവാന് വേണ്ടി ഒരുമിച്ചു വരുവാനുള്ള ബോധമുണ്ടായിരുന്നു. ദൈവം നമുക്കും ആ ബോധ്യം നല്കട്ടെ, നമ്മുടെ തലയല്ലെങ്കിലും, കുറഞ്ഞപക്ഷം വാലെങ്കിലും ഒരുമിച്ചു നില്ക്കുവാന് ഇടയാകട്ടെ.
ശലോമോന് ആദ്യം ദൈവത്തിന്റെ ഭവനം പണിതുതീര്‍ത്തു, പിന്നീട് തന്റെ അരമന പണിതു. അത്രയും ദീര്‍ഘമായ സമയം എടുത്തതുകൊണ്ട് ശലോമോനെ നകാരാത്മകമായി കാണേണ്ടതില്ല, ദാവീദ് ആലയം പണിയുന്നതിനു സാദ്ധ്യമായ എല്ലാ ഒരുക്കങ്ങളും നടത്തിയിരുന്നു, അതുകൊണ്ട് ആലയം പൂര്‍ത്തിയാക്കുവാനുള്ള ദൈര്‍ഘ്യം കുറയ്ക്കുവാന്‍ സാധിച്ചു. (1 ദിനവൃത്താന്തം 22:2-5). ശലോമോന്റെ പദ്ധതിയ്ക്കും രീതിയ്ക്കും ആലയം പണിയുവാന്‍ ദാവീദ് വിട്ടുകൊടുക്കയും രാജകീയ സുഹൃത്തുക്കള്‍ സഹായിക്കുവാന്‍ താല്പര്യപ്പെടുകയും ചെയ്തു. (1 രാജാക്കന്മാര് 5:1; 1 ദിനവൃത്താന്തം 28:14-19).
അവൻ ലെബാനോൻ വനഗൃഹവും പണിതു; അതിനു നൂറു മുഴം നീളവും അമ്പതു മുഴം വീതിയും മുപ്പതു മുഴം ഉയരവും ഉണ്ടായിരുന്നു; ദേവദാരുകൊണ്ടുള്ള മൂന്നു നിര തൂണിന്മേൽ ദേവദാരു ഉത്തരം വച്ചു പണിതു. (1 രാജാക്കന്മാര് 7:2).
ശലോമോന്റെ അരമന പണിയുവാന്‍ വേണ്ടി ലെബാനോനില് നിന്നുള്ള മനോഹരമായ ദേവദാരു തടി ഉപയോഗിച്ചതു നിമിത്തം, ആളുകള്‍ ഇതിനെ "ലെബാനോന്റെ വനഗൃഹം" എന്ന് വിളിക്കുവാന്‍ തുടങ്ങി. വളരെ മനോഹരമായി അലങ്കരിച്ചിരിക്കുന്ന അരമനയുടെ മതിലിന്മേല് കൂടി ഉലാത്തുന്നത് ഒരു വനത്തില്‍ കൂടി നടക്കുന്നതിനു തുല്ല്യമായിരിന്നുവെന്ന് പറയാറുണ്ട്.
1 രാജാക്കന്മാര് 10:16-17 ല്‍ പരാമര്‍ശിക്കുന്നത് 500 സ്വര്‍ണ്ണ പരിചകള്‍ ലെബനോന് വനഗൃഹത്തില്‍ തൂക്കിയിട്ടിരിന്നു എന്നാണ്. യെശയ്യാവ് ഈ കെട്ടിടത്തെ ഒരു ആയുധവര്ഗ്ഗമെന്ന് പ്രത്യേകം വിളിച്ചിരിക്കുന്നു, യെശയ്യാവ് 22:8.
അവൻ സ്തംഭങ്ങളെ മന്ദിരത്തിന്റെ മണ്ഡപവാതിൽക്കൽ നിറുത്തി; അവൻ വലത്തെ സ്തംഭം നിറുത്തി അതിനു യാഖീൻ [അവന് ഉറപ്പിക്കും] എന്നും, ഇടത്തെ സ്തംഭം നിറുത്തി അതിനു ബോവസ് [ബലത്തില്‍] എന്നും പേരിട്ടു. (1 രാജാക്കന്മാര് 7:21).
ചില ആളുകള്‍ ചിന്തിക്കുന്നത് ഈ തൂണുകള്‍, പുറപ്പാട് പുസ്തകത്തില്‍ പറഞ്ഞിരിക്കുന്ന യിസ്രായേല്‍ മക്കളെ മിസ്രയിമില്‍ നിന്നും പുറപ്പെടുവിച്ച രണ്ടു തൂണുകളെ ഓര്മ്മപ്പെടുത്തുന്നതാണെന്നാണ്. മരുഭൂമിയുടെ മദ്ധ്യത്തില്‍, രണ്ടു തൂണുകള്‍, പകല്‍ മേഘസ്തംഭവും രാത്രിയില്‍ അഗ്നിതൂണും, ദൈവസാന്നിധ്യത്തിന്റെ നിഴലായി നിരന്തരമായി അവരോടുകൂടെ ഉണ്ടായിരുന്നു.
അതു പന്ത്രണ്ടു കാളയുടെ പുറത്തു വച്ചിരുന്നു; അവയിൽ മൂന്നു വടക്കോട്ടും, മൂന്നു പടിഞ്ഞാറോട്ടും, മൂന്നു തെക്കോട്ടും, മൂന്നു കിഴക്കോട്ടും തിരിഞ്ഞിരുന്നു; കടൽ അവയുടെ പുറത്തുവച്ചിരുന്നു; അവയുടെ പൃഷ്ഠഭാഗമൊക്കെയും അകത്തോട്ട് ആയിരുന്നു. (1 രാജാക്കന്മാര് 7:25).
സോരില്‍ നിന്നുള്ള കരകൌശലക്കാരനായ ഹൂരാമാണ് ആലയത്തിലെ സജ്ജീകരണങ്ങള്‍ എല്ലാം നടത്തിയത് അത് അടിസ്ഥാനപരമായി സമാഗമനക്കുടാരത്തിലെ സജ്ജീകരണങ്ങള്‍ പോലെയായിരുന്നു. അവന് നിര്‍മ്മിച്ച ഒരു കാര്യം കടലായിരുന്നു, അതിനകത്ത് പുരോഹിതന്മാര്ക്ക് ആചാരപരമായ ശുദ്ധീകരണത്തിനുള്ള വെള്ളമുണ്ടായിരുന്നു.
ആ കടല്‍ പന്ത്രണ്ടു കാളയുടെ പുറത്താണ് നിന്നിരുന്നത് അതിന്റെ പുറംഭാഗം അകത്തോട്ടായിരുന്നു. കാളകളെ ശത്രുക്കള്‍ ഭയപ്പെടുത്തുമ്പോള്‍, അവകള്‍ തങ്ങളുടെ വാലുകള്‍ ഒരുമിച്ചു വെക്കും എന്ന് പറയപ്പെട്ടിരുന്നു. ഇവിടെ ശക്തമായ ഒരു സന്ദേശമുണ്ട്. മൃഗങ്ങള്‍ക്കുപോലും ശത്രുക്കളെ തോല്പ്പിക്കുവാന് വേണ്ടി ഒരുമിച്ചു വരുവാനുള്ള ബോധമുണ്ടായിരുന്നു. ദൈവം നമുക്കും ആ ബോധ്യം നല്കട്ടെ, നമ്മുടെ തലയല്ലെങ്കിലും, കുറഞ്ഞപക്ഷം വാലെങ്കിലും ഒരുമിച്ചു നില്ക്കുവാന് ഇടയാകട്ടെ.
Chapters