അരാംരാജാവായ ബെൻ-ഹദദ് തന്റെ സൈന്യത്തെയൊക്കെയും ഒന്നിച്ചുകൂട്ടി; അവനോടുകൂടെ മുപ്പത്തിരണ്ടു രാജാക്കന്മാരും കുതിരകളും രഥങ്ങളും ഉണ്ടായിരുന്നു; അവൻ പുറപ്പെട്ടുവന്നു ശമര്യയെ നിരോധിച്ച് അതിന്റെ നേരേ യുദ്ധം ചെയ്തു. (1 രാജാക്കന്മാര് 20:1).
ദൈവജനത്തിനു എതിരായി പോരാടുവാന്‍ ശത്രുക്കള്‍ എപ്പോഴും ഒന്നിച്ചുനില്‍ക്കും. യിസ്രായേലിനു എതിരായി യുദ്ധം ചെയ്യുവാന്‍ 32 രാജാക്കന്മാര് ഒത്തുകൂടി. ശത്രു നമ്മെ എത്ര ഗൌരവത്തോടെയാണ് കാണുന്നതെന്ന് ഈ യാഥാര്‍ത്ഥ്യം തന്നെ നമ്മോടു പറയുന്നു. യേശുവിനെ ക്രൂശീകരിക്കുവാന് പീലാത്തോസും ഹെരോദാവും സ്നേഹിതന്മാര് ആയിത്തീര്‍ന്നു.
ചില കാര്യങ്ങള്‍ തിരിയുവാനുള്ള സമയങ്ങള്‍ വന്നിരിക്കുന്നു. നമ്മുടെ ഭവനങ്ങളില്‍ ഉള്ളതുപോലെ ചെറിയ വ്യത്യാസങ്ങള്‍ നമുക്ക് ഉണ്ടാക്കാവുന്നതാണ്, എന്നാല്‍ നമുക്ക് അവരെക്കുറിച്ചു എല്ലാവരും കേള്‍ക്കത്തക്കവിധം ചന്തസ്ഥലങ്ങളിലും സമൂഹ മാധ്യമങ്ങളിലും സംസാരിക്കാം എന്ന് അതിനര്‍ത്ഥമില്ല.
സമൂഹ മാധ്യമങ്ങളില്‍ സഭകളെ (അത് ഏതു സംഘടനകളുടെ ആയാലും), ദൈവ ദാസന്മാരെ, ദാസിമാരെ, കൂട്ടു സഹോദരങ്ങളെ താഴ്ത്തികെട്ടുന്നത് അവസാനിപ്പിക്കുക. നിങ്ങള്‍ക്ക് അവരെയോ, അവര്‍ ചെയ്യുന്നതിനേയോ ഇഷ്ടമല്ലെങ്കില്‍, അവര്‍ക്കായി പ്രാര്‍ത്ഥിക്കുക. നിങ്ങള്‍ക്ക് അത് ചെയ്യുവാന്‍ കഴിയുകയില്ലെങ്കില്‍, മിണ്ടാതിരിക്കുക. അതും നിങ്ങളില്‍ ഒരനുഗ്രഹം വരുവാന്‍ കാരണമാകും.
എല്ലാ മൂപ്പന്മാരും സകല ജനവും അവനോട്: നീ കേൾക്കരുത്, സമ്മതിക്കയും അരുത് എന്നു പറഞ്ഞു. (1 രാജാക്കന്മാര് 20:8).
ശത്രു യിസ്രായേലിനെതിരായി ഗര്‍വ്വിതമായ വാക്കുകള്‍ സംസാരിച്ചു, എന്നാല്‍ മൂപ്പന്മാര് ആഹാബിനെ ഉപദേശിച്ചത് എനിക്ക് ഇഷ്ടപ്പെട്ടു. "നീ കേൾക്കരുത്, സമ്മതിക്കയും അരുത്". മറ്റൊരു വാക്കില്‍ പറഞ്ഞാല്‍, ശത്രു പറയുന്നത് കേട്ട് വശീകരിക്കപ്പെടരുത്, വിട്ടുകൊടുക്കരുത്.
അതുപോലെ, നമുക്ക് ശത്രുവിനെ ജയിക്കണമെങ്കില്‍, പ്രവചന ശബ്ദത്തിനു മുന്‍ഗണന നല്കുവാന് തയ്യാറാകേണം. പ്രവചന ശബ്ദം എന്നാല്‍ ഇപ്പോള്‍ സഭയ്ക്ക് ലഭിക്കുന്ന വചനങ്ങളാണ്. അത് ശത്രുവിന്റെ തന്ത്രങ്ങളെ തുറന്നുകാട്ടുകയും മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുകയും ചെയ്യുന്നു.
നിര്‍ഭാഗ്യവശാല്‍, ഇന്ന് സഭയിലെ പലരും പ്രവചനത്തിന് എതിരായി സംസാരിക്കുന്നവര്‍ ആകുന്നു.
1. കാരണം അവര്‍ ആ വരത്തില് വിശ്വസിക്കുന്നില്ല മാത്രമല്ല തങ്ങളുടെതന്നെ നേതൃത്വത്തിനു അത് ഒരു ഭീഷണിയായി അവര്‍ കാണുന്നു. എന്നിരുന്നാലും, നമുക്ക് പരസ്പരം ആവശ്യമെന്ന നിലയില്‍ പ്രവര്‍ത്തിക്കുന്ന അതുല്യമായ ഒരു വിളി എല്ലാവര്ക്കും ഉണ്ടെന്നത് സത്യമായ കാര്യമാണ്.
2. എല്ലാ കുടുംബങ്ങളിലും, കേടായ ആപ്പിളുകള്‍ ഉണ്ട് (അഥവാ കറുത്ത ആടുകള്‍ - നിങ്ങള്‍ അവരെ എന്തുതന്നെ വിളിക്കാന്‍ ഇഷ്ടപ്പെട്ടാലും). അതുപോലെ, നേട്ടത്തിനായി പ്രവചിക്കുന്ന പ്രവാചകന്മാരുണ്ട്, സമൂഹ മാധ്യമങ്ങളില്‍ നിന്നും ആളുകളുടെ വിവരങ്ങള്‍ ശേഖരിച്ച് കര്‍ത്താവില്‍ നിന്നും കേട്ടു പറയുന്നതുപോലെ അഭിനയിക്കുന്ന മുഖപുസ്തക പ്രവാചകന്മാരുമുണ്ട്. എന്നാല്‍, ഇതെല്ലാം സത്യമായ പ്രവാചകന്മാര് ഉണ്ടെന്നുള്ള യാഥാര്‍ത്ഥ്യത്തെ നിഷേധിക്കുന്നതല്ല. അങ്ങനെയുള്ളവര്‍ വര്‍ദ്ധിക്കണമെന്ന് നാം പ്രാര്‍ത്ഥിക്കേണ്ടത് വളരെ ആവശ്യമാണ്. ദൈവം വിശ്വസ്ഥന് ആകുന്നു അവന് തീര്‍ച്ചയായും കേള്‍ക്കും.
3. മറുഭാഗത്ത്, ഈ രാജ്യത്ത് വലിയ മാറ്റങ്ങള്‍ നമുക്ക് കാണണമെങ്കില്‍, പ്രവാചകന്മാരും,അവരുടെ നിഗളമനോഭാവങ്ങള് മാറ്റിവെച്ച് മറ്റു പ്രവാചകന്മാരോട് ചേര്‍ന്നു പ്രവര്‍ത്തിക്കേണ്ടത് ആവശ്യമാണ്. കണ്ണോടുകണ്ണ് നോക്കാത്ത അനേക പ്രവാചകന്മാരെ എനിക്കറിയാം; നമുക്ക് നമ്മുടെ തലകള്‍ ഒരുമിച്ചു വെക്കുവാന്‍ കഴിയുകയില്ല എങ്കില്‍, കുറഞ്ഞപക്ഷം ദൈവരാജ്യത്തിനു വേണ്ടി നമ്മുടെ വാലെങ്കിലും ഒന്നിച്ചുവെക്കുവാന് തയ്യാറാകാം.
പട്ടണത്തിൽനിന്നു പുറപ്പെട്ടുവന്നതോ, ദേശാധിപതികളുടെ ബാല്യക്കാരും അവരെ തുടർന്നുപോന്ന സൈന്യവും ആയിരുന്നു. (1 രാജാക്കന്മാര് 20:19).
അവരുടെ പേരുകള്‍ ദൈവവചനത്തില്‍ പരാമര്‍ശിക്കുന്നില്ല, എന്നാല്‍ ബാല്യക്കാര് എന്നാണ് വിളിച്ചിരിക്കുന്നത്. കര്‍ത്താവേ, എന്റെ നാമമല്ല മറിച്ച് അങ്ങയുടെ നാമത്തിനാണ് ഞാന്‍ അധികം പ്രാധാന്യം നല്‍കുന്നത് എന്ന് പറയുന്ന നേതൃത്വത്തെ പേര് നോക്കാതെ മുഖം നോക്കാതെ ദൈവം എഴുന്നേല്പ്പിക്കുവാന് പോകുകയാണ്.
ദൈവത്തിന്റെ രാജ്യത്തില്‍, വലിയ പ്രവര്‍ത്തിക്കായുള്ള മാനദണ്ഡം പ്രായമല്ല പ്രത്യുത രൂപപ്പെടുത്തുവാന്‍ പറ്റാവുന്ന ഒരു ഹൃദയമാണ്, ഈ വര്‍ത്തമാനകാലത്തില്‍ ദൈവത്തെ പൂര്‍ണ്ണമനസ്സോടെ ഉള്‍ക്കൊള്ളുന്ന പുതിയൊരു തുരുത്തി. ദൈവം എങ്ങനെ പ്രവര്‍ത്തിക്കണം, എവിടെ പ്രവര്‍ത്തിക്കണം, എപ്പോള്‍ പ്രവര്‍ത്തിക്കണം എന്ന് പറയുന്ന കര്‍ക്കശക്കാരായ ആളുകളല്ല. അത് കാറ്റിനോട് പറയുവാന്‍ ശ്രമിക്കുക.
അരാംരാജാവിനോട് അവന്റെ ഭൃത്യന്മാർ പറഞ്ഞത്: അവരുടെ ദേവന്മാർ പർവതദേവന്മാരാകുന്നു. അതുകൊണ്ടത്രേ അവർ നമ്മെ തോല്പിച്ചത്; സമഭൂമിയിൽവച്ച് അവരോടു യുദ്ധം ചെയ്താൽ നാം അവരെ തോല്പിക്കും. (1 രാജാക്കന്മാര് 20:23).
യുദ്ധഭൂമിയ്ക്ക് മാറ്റം വരാം. മുമ്പ് അത് തെരുവുകള്‍ ആയിരുന്നു; ഇപ്പോള്‍, അത് സമൂഹമാധ്യമങ്ങള്‍ ആകുന്നു. എന്നാല്‍ അവിടെയും താന്‍ പര്‍വ്വതങ്ങളുടെയും സമഭൂമിയുടേയും ദൈവമാകുന്നു എന്ന് യഹോവ അരാമിനു കാണിച്ചുകൊടുക്കും.
ശേഷിച്ചവർ അഫേക്പട്ടണത്തിലേക്ക് ഓടിപ്പോയി; ശേഷിച്ചിരുന്ന ഇരുപത്തിഏഴായിരം പേരുടെമേൽ പട്ടണമതിൽ വീണു. ബെൻ-ഹദദും ഓടി പട്ടണത്തിനകത്തു കടന്ന് ഒരു ഉള്ളറയിൽ ഒളിച്ചു. (1 രാജാക്കന്മാര് 20:30).
ദൈവം തന്റെ ജനത്തിന്റെ കൂടെ നിന്നുകൊണ്ട് അവര്‍ക്കുവേണ്ടി യുദ്ധം ചെയ്യും.
ദൈവജനത്തിനു എതിരായി പോരാടുവാന്‍ ശത്രുക്കള്‍ എപ്പോഴും ഒന്നിച്ചുനില്‍ക്കും. യിസ്രായേലിനു എതിരായി യുദ്ധം ചെയ്യുവാന്‍ 32 രാജാക്കന്മാര് ഒത്തുകൂടി. ശത്രു നമ്മെ എത്ര ഗൌരവത്തോടെയാണ് കാണുന്നതെന്ന് ഈ യാഥാര്‍ത്ഥ്യം തന്നെ നമ്മോടു പറയുന്നു. യേശുവിനെ ക്രൂശീകരിക്കുവാന് പീലാത്തോസും ഹെരോദാവും സ്നേഹിതന്മാര് ആയിത്തീര്‍ന്നു.
ചില കാര്യങ്ങള്‍ തിരിയുവാനുള്ള സമയങ്ങള്‍ വന്നിരിക്കുന്നു. നമ്മുടെ ഭവനങ്ങളില്‍ ഉള്ളതുപോലെ ചെറിയ വ്യത്യാസങ്ങള്‍ നമുക്ക് ഉണ്ടാക്കാവുന്നതാണ്, എന്നാല്‍ നമുക്ക് അവരെക്കുറിച്ചു എല്ലാവരും കേള്‍ക്കത്തക്കവിധം ചന്തസ്ഥലങ്ങളിലും സമൂഹ മാധ്യമങ്ങളിലും സംസാരിക്കാം എന്ന് അതിനര്‍ത്ഥമില്ല.
സമൂഹ മാധ്യമങ്ങളില്‍ സഭകളെ (അത് ഏതു സംഘടനകളുടെ ആയാലും), ദൈവ ദാസന്മാരെ, ദാസിമാരെ, കൂട്ടു സഹോദരങ്ങളെ താഴ്ത്തികെട്ടുന്നത് അവസാനിപ്പിക്കുക. നിങ്ങള്‍ക്ക് അവരെയോ, അവര്‍ ചെയ്യുന്നതിനേയോ ഇഷ്ടമല്ലെങ്കില്‍, അവര്‍ക്കായി പ്രാര്‍ത്ഥിക്കുക. നിങ്ങള്‍ക്ക് അത് ചെയ്യുവാന്‍ കഴിയുകയില്ലെങ്കില്‍, മിണ്ടാതിരിക്കുക. അതും നിങ്ങളില്‍ ഒരനുഗ്രഹം വരുവാന്‍ കാരണമാകും.
എല്ലാ മൂപ്പന്മാരും സകല ജനവും അവനോട്: നീ കേൾക്കരുത്, സമ്മതിക്കയും അരുത് എന്നു പറഞ്ഞു. (1 രാജാക്കന്മാര് 20:8).
ശത്രു യിസ്രായേലിനെതിരായി ഗര്‍വ്വിതമായ വാക്കുകള്‍ സംസാരിച്ചു, എന്നാല്‍ മൂപ്പന്മാര് ആഹാബിനെ ഉപദേശിച്ചത് എനിക്ക് ഇഷ്ടപ്പെട്ടു. "നീ കേൾക്കരുത്, സമ്മതിക്കയും അരുത്". മറ്റൊരു വാക്കില്‍ പറഞ്ഞാല്‍, ശത്രു പറയുന്നത് കേട്ട് വശീകരിക്കപ്പെടരുത്, വിട്ടുകൊടുക്കരുത്.
അതുപോലെ, നമുക്ക് ശത്രുവിനെ ജയിക്കണമെങ്കില്‍, പ്രവചന ശബ്ദത്തിനു മുന്‍ഗണന നല്കുവാന് തയ്യാറാകേണം. പ്രവചന ശബ്ദം എന്നാല്‍ ഇപ്പോള്‍ സഭയ്ക്ക് ലഭിക്കുന്ന വചനങ്ങളാണ്. അത് ശത്രുവിന്റെ തന്ത്രങ്ങളെ തുറന്നുകാട്ടുകയും മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുകയും ചെയ്യുന്നു.
നിര്‍ഭാഗ്യവശാല്‍, ഇന്ന് സഭയിലെ പലരും പ്രവചനത്തിന് എതിരായി സംസാരിക്കുന്നവര്‍ ആകുന്നു.
1. കാരണം അവര്‍ ആ വരത്തില് വിശ്വസിക്കുന്നില്ല മാത്രമല്ല തങ്ങളുടെതന്നെ നേതൃത്വത്തിനു അത് ഒരു ഭീഷണിയായി അവര്‍ കാണുന്നു. എന്നിരുന്നാലും, നമുക്ക് പരസ്പരം ആവശ്യമെന്ന നിലയില്‍ പ്രവര്‍ത്തിക്കുന്ന അതുല്യമായ ഒരു വിളി എല്ലാവര്ക്കും ഉണ്ടെന്നത് സത്യമായ കാര്യമാണ്.
2. എല്ലാ കുടുംബങ്ങളിലും, കേടായ ആപ്പിളുകള്‍ ഉണ്ട് (അഥവാ കറുത്ത ആടുകള്‍ - നിങ്ങള്‍ അവരെ എന്തുതന്നെ വിളിക്കാന്‍ ഇഷ്ടപ്പെട്ടാലും). അതുപോലെ, നേട്ടത്തിനായി പ്രവചിക്കുന്ന പ്രവാചകന്മാരുണ്ട്, സമൂഹ മാധ്യമങ്ങളില്‍ നിന്നും ആളുകളുടെ വിവരങ്ങള്‍ ശേഖരിച്ച് കര്‍ത്താവില്‍ നിന്നും കേട്ടു പറയുന്നതുപോലെ അഭിനയിക്കുന്ന മുഖപുസ്തക പ്രവാചകന്മാരുമുണ്ട്. എന്നാല്‍, ഇതെല്ലാം സത്യമായ പ്രവാചകന്മാര് ഉണ്ടെന്നുള്ള യാഥാര്‍ത്ഥ്യത്തെ നിഷേധിക്കുന്നതല്ല. അങ്ങനെയുള്ളവര്‍ വര്‍ദ്ധിക്കണമെന്ന് നാം പ്രാര്‍ത്ഥിക്കേണ്ടത് വളരെ ആവശ്യമാണ്. ദൈവം വിശ്വസ്ഥന് ആകുന്നു അവന് തീര്‍ച്ചയായും കേള്‍ക്കും.
3. മറുഭാഗത്ത്, ഈ രാജ്യത്ത് വലിയ മാറ്റങ്ങള്‍ നമുക്ക് കാണണമെങ്കില്‍, പ്രവാചകന്മാരും,അവരുടെ നിഗളമനോഭാവങ്ങള് മാറ്റിവെച്ച് മറ്റു പ്രവാചകന്മാരോട് ചേര്‍ന്നു പ്രവര്‍ത്തിക്കേണ്ടത് ആവശ്യമാണ്. കണ്ണോടുകണ്ണ് നോക്കാത്ത അനേക പ്രവാചകന്മാരെ എനിക്കറിയാം; നമുക്ക് നമ്മുടെ തലകള്‍ ഒരുമിച്ചു വെക്കുവാന്‍ കഴിയുകയില്ല എങ്കില്‍, കുറഞ്ഞപക്ഷം ദൈവരാജ്യത്തിനു വേണ്ടി നമ്മുടെ വാലെങ്കിലും ഒന്നിച്ചുവെക്കുവാന് തയ്യാറാകാം.
പട്ടണത്തിൽനിന്നു പുറപ്പെട്ടുവന്നതോ, ദേശാധിപതികളുടെ ബാല്യക്കാരും അവരെ തുടർന്നുപോന്ന സൈന്യവും ആയിരുന്നു. (1 രാജാക്കന്മാര് 20:19).
അവരുടെ പേരുകള്‍ ദൈവവചനത്തില്‍ പരാമര്‍ശിക്കുന്നില്ല, എന്നാല്‍ ബാല്യക്കാര് എന്നാണ് വിളിച്ചിരിക്കുന്നത്. കര്‍ത്താവേ, എന്റെ നാമമല്ല മറിച്ച് അങ്ങയുടെ നാമത്തിനാണ് ഞാന്‍ അധികം പ്രാധാന്യം നല്‍കുന്നത് എന്ന് പറയുന്ന നേതൃത്വത്തെ പേര് നോക്കാതെ മുഖം നോക്കാതെ ദൈവം എഴുന്നേല്പ്പിക്കുവാന് പോകുകയാണ്.
ദൈവത്തിന്റെ രാജ്യത്തില്‍, വലിയ പ്രവര്‍ത്തിക്കായുള്ള മാനദണ്ഡം പ്രായമല്ല പ്രത്യുത രൂപപ്പെടുത്തുവാന്‍ പറ്റാവുന്ന ഒരു ഹൃദയമാണ്, ഈ വര്‍ത്തമാനകാലത്തില്‍ ദൈവത്തെ പൂര്‍ണ്ണമനസ്സോടെ ഉള്‍ക്കൊള്ളുന്ന പുതിയൊരു തുരുത്തി. ദൈവം എങ്ങനെ പ്രവര്‍ത്തിക്കണം, എവിടെ പ്രവര്‍ത്തിക്കണം, എപ്പോള്‍ പ്രവര്‍ത്തിക്കണം എന്ന് പറയുന്ന കര്‍ക്കശക്കാരായ ആളുകളല്ല. അത് കാറ്റിനോട് പറയുവാന്‍ ശ്രമിക്കുക.
അരാംരാജാവിനോട് അവന്റെ ഭൃത്യന്മാർ പറഞ്ഞത്: അവരുടെ ദേവന്മാർ പർവതദേവന്മാരാകുന്നു. അതുകൊണ്ടത്രേ അവർ നമ്മെ തോല്പിച്ചത്; സമഭൂമിയിൽവച്ച് അവരോടു യുദ്ധം ചെയ്താൽ നാം അവരെ തോല്പിക്കും. (1 രാജാക്കന്മാര് 20:23).
യുദ്ധഭൂമിയ്ക്ക് മാറ്റം വരാം. മുമ്പ് അത് തെരുവുകള്‍ ആയിരുന്നു; ഇപ്പോള്‍, അത് സമൂഹമാധ്യമങ്ങള്‍ ആകുന്നു. എന്നാല്‍ അവിടെയും താന്‍ പര്‍വ്വതങ്ങളുടെയും സമഭൂമിയുടേയും ദൈവമാകുന്നു എന്ന് യഹോവ അരാമിനു കാണിച്ചുകൊടുക്കും.
ശേഷിച്ചവർ അഫേക്പട്ടണത്തിലേക്ക് ഓടിപ്പോയി; ശേഷിച്ചിരുന്ന ഇരുപത്തിഏഴായിരം പേരുടെമേൽ പട്ടണമതിൽ വീണു. ബെൻ-ഹദദും ഓടി പട്ടണത്തിനകത്തു കടന്ന് ഒരു ഉള്ളറയിൽ ഒളിച്ചു. (1 രാജാക്കന്മാര് 20:30).
ദൈവം തന്റെ ജനത്തിന്റെ കൂടെ നിന്നുകൊണ്ട് അവര്‍ക്കുവേണ്ടി യുദ്ധം ചെയ്യും.
Chapters