അനന്തരം അബ്ശാലോം ഒരു രഥത്തെയും കുതിരകളെയും തന്റെ മുമ്പില്‍ ഓടുവാന്‍ അമ്പത് അകമ്പടികളെയും സമ്പാദിച്ചു. (2 ശമുവേല്‍ 15:1).
അബ്ശാലോം തനിക്കുവേണ്ടി ഒരു രഥത്തെയും കുതിരകളെയും അമ്പതു അകമ്പടികളെയും സമ്പാദിച്ചതില്‍ കൂടി രാജാവിന്റെ പദവിയെ എടുത്തുകാണിക്കുകയാണ് ചെയ്യുന്നത്. യിസ്രായേല്‍ തങ്ങള്‍ക്കു ഒരു രാജാവിനെ അഭിഷേകം ചെയ്യണമെന്ന് പ്രവാചകനായ ശമുവേലിനോട് ആവശ്യപ്പെട്ടപ്പോള്‍, ഒരു രാജാവ് അവര്‍ക്ക് ഒരു ഭാരമായിരിക്കുമെന്ന് ശമുവേല്‍ അവര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.
10 അങ്ങനെ രാജാവിനായി അപേക്ഷിച്ച ജനത്തോട് ശമുവേല്‍ യഹോവയുടെ വചനങ്ങളെ എല്ലാം അറിയിച്ചു പറഞ്ഞതെന്തെന്നാല്‍: 11 നിങ്ങളെ വാഴുവാനിരിക്കുന്ന രാജാവിന്റെ ന്യായം ഇതായിരിക്കും: അവന് നിങ്ങളുടെ പുത്രന്മാരെ തനിക്കു തേരാളികളും കുതിര ചേവകരും ആക്കും; അവന്റെ രഥങ്ങള്‍ക്കു മുമ്പേ അവര്‍ ഓടേേണ്ടിയും വരും. 12 അവന് അവരെ ആയിരത്തിനും അമ്പതിനും അധിപന്മാരാക്കും; തന്റെ നിലം കൃഷി ചെയ്വാനും തന്റെ വിള കൊയ്യുവാനും തന്റെ പടക്കോപ്പും തേര്ക്കൊപ്പും ഉണ്ടാക്കുവാനും അവരെ നിയമിക്കും. 13 അവന് നിങ്ങളുടെ പുത്രിമാരെ തൈലക്കാരത്തികളും വെപ്പുകാരത്തികളും അപ്പക്കാരത്തികളും ആയിട്ടെടുക്കും. (1 ശമുവേല്‍ 8:10-13).
രാജാക്കന്മാര് എങ്ങനെ പെരുമാറി എന്നതിനെക്കുറിച്ചുള്ള ശമുവേലിന്റെ വിവരണം തങ്ങളെ ഭരിക്കുവാന്‍ രാജാക്കന്മാരെ ക്ഷണിക്കുന്നതിനു മുമ്പ് രണ്ടുപ്രാവശ്യം അതിനെക്കുറിച്ച് യിസ്രായേല്‍ ചിന്തിക്കുവാന്‍ വേണ്ടി അവര്‍ക്കുള്ള മുന്നറിയിപ്പ് ആയിരുന്നു. വിരോധാഭാസമായി, ശമുവേലിന്റെ വാക്കുകള്‍ യിസ്രായേല്‍ ഒരു കുറിപ്പായി മാത്രം എടുത്തു, അതിനുശേഷം യിസ്രായേലിന്റെ രാജാക്കന്മാര് പ്രവാചകന് മുന്‍കൂട്ടി പ്രവചിച്ചതുപോലെ തന്നെ ചെയ്തു.
രസകരമായ കാര്യം ഇതൊക്കെയും നടന്നുകൊണ്ടിരിക്കുമ്പോള്‍ ദാവീദ് എവിടെയായിരുന്നു? അബ്ശാലോമിന്റെ വിചിത്രമായ പ്രവൃത്തികളെ ദാവീദ് എന്തുകൊണ്ട് അവസാനിപ്പിച്ചില്ല? തീര്‍ച്ചയായും, അവന്റെ രഹസ്യ സേവനം അവിടെ സംഭവിച്ചുകൊണ്ടിരുന്ന സകല കാര്യങ്ങളെ കുറിച്ചും ഒരു വിവരണം നല്കികാണും.
അബ്ശാലോം അവനോട്: "നിന്റെ കാര്യം ന്യായവും നേരുമുള്ളത്; എങ്കിലും നിന്റെ കാര്യം കേള്പ്പാന് രാജാവ് ആരേയും കല്പിച്ചാക്കിയിട്ടില്ലല്ലോ എന്നു പറയും". (2 ശമുവേല്‍ 15:3).
ദാവീദിന്റെ ഭരണസംവിധാനവുമായി അബ്ശാലോമിന് അസംതൃപ്തി ഇളകുകയും ദാവീദ് ജനത്തിനു നിരസിച്ച ന്യായം താന്‍ നല്‍കാം എന്ന വാഗ്ദാനം നല്‍കികൊണ്ട് ദാവീദിന് എതിരായി പ്രചാരണം നയിക്കയും ചെയ്തു.
ആരെങ്കിലും അവനെ നമസ്കരിപ്പാന്‍ അടുത്തു ചെന്നാല്‍ അവന് കൈ നീട്ടി അവനെ പിടിച്ചു ചുംബനം ചെയ്യും. (2 ശമുവേല്‍ 15:5).
"ജനങ്ങളുടെ ഒരു മനുഷ്യനായി" തന്നെത്തന്നെ ചിത്രീകരിച്ചു കാണിക്കുവാന്‍ അബ്ശാലോം സാമര്ത്ഥ്യമുള്ളവന് ആയിരുന്നു. വ്യക്തമായ ഒരു പ്രദര്‍ശനത്തില്‍, അവന് മറ്റുള്ളവരെ തന്റെ മുമ്പില്‍ നമസ്കരിപ്പാന്‍ അനുവദിക്കാതെ അവരെ എടുത്തുയര്‍ത്തുകയും, അവരുടെ കൈ കുലുക്കുകയും, അവരെ ആലിംഗനം ചെയ്യുകയും ചെയ്തു.
അങ്ങനെ അബ്ശാലോം യിസ്രായേല്യരുടെ ഹൃദയം വശീകരിച്ചുകളഞ്ഞു. (2 ശമുവേല്‍ 15:6).
സുവിശേഷം പ്രസംഗിക്കുക മാത്രം ചെയ്യാതെ, മനുഷ്യരുടെ ഹൃദയങ്ങളെ നേടുവാന്‍ ലക്ഷ്യം വെക്കുക. നിങ്ങള്‍ സുവിശേഷം പ്രസംഗിക്കയും ആളുകളുടെ ഹൃദയങ്ങള്‍ നേടാതിരിക്കയും ചെയ്യുകയാണെങ്കില്‍ നിങ്ങള്‍ നല്ല ഒരു കാര്യമല്ല ചെയ്യുന്നത്.
അബ്ശാലോമിന്റെ കൌശല പ്രചാരണം പ്രവര്‍ത്തിച്ചു. അവന് കൂടുതല്‍ പ്രശസ്തനാകുകയും ദാവീദിനെക്കാള്‍ ആശ്രയിക്കാന്‍ കൊള്ളാകുന്നവനെന്നു തോന്നിപ്പിക്കയും ചെയ്തു. അത് എങ്ങനെ ചെയ്യണമെന്ന് അവന് കൃത്യമായി അറിഞ്ഞിരുന്നു.
1. ആനന്ദകരമായ, വശീകരിക്കുന്ന ഒരു ചിത്രം അവന് ശ്രദ്ധയോടെ വളര്‍ത്തിയെടുത്തു (കുതിരകളും രഥങ്ങളും, അവനു മുമ്പായി ഓടുവാന്‍ അമ്പതു അകമ്പടികളെയും).
2. അവന് കഠിനാധ്വാനം ചെയ്തു (അബ്ശാലോം അതികാലത്ത് എഴുന്നേല്ക്കും)
3. തന്നെത്തന്നെ എവിടെ സ്ഥാപിക്കണം എന്നവന് അറിഞ്ഞിരുന്നു (പടിവാതില്ക്കല് വഴിയരികെ).
4. വ്യവഹാരം ഉള്ള ആളുകളെ അവന് അന്വേഷിച്ചു (വ്യവഹാരമുള്ള ആരെങ്കിലും).
5. പ്രശ്നങ്ങളില്‍ അകപ്പെട്ടവരിലേക്ക് അവന് ചെന്നെത്തി. (അബ്ശാലോം അവനെ വിളിക്കും).
6. പ്രശ്നങ്ങള്‍ ഉള്ള വ്യക്തികളില്‍ അവന് വ്യക്തിപരമായ താല്പര്യം കാണിച്ചു (നീ ഏതു പട്ടണത്തില്‍ നിന്നുള്ളവനാണ്?).
7. അവന് ഓരോരുത്തരോടും സഹതാപം കാണിച്ചു (നിന്റെ കാര്യം ന്യായവും നേരുമുള്ളത്).
8. അവന് നേരിട്ട് ദാവീദിനെ ഒരിക്കലും ആക്രമിച്ചില്ല (നിന്നെ കേള്‍ക്കുവാന്‍ രാജാവിന്റെ ഉദ്യോഗസ്ഥന് ആരുമില്ല).
9. പ്രശ്നം ഉണ്ടായിരുന്നവനെ കൂടുതല്‍ പ്രശ്നം ഉള്ളവനാക്കി അവന് തിരികെവിട്ടു. (നിങ്ങളെ കേള്‍ക്കുവാന്‍ രാജാവിന്റെ ഉദ്യോഗസ്തനായിട്ടു ആരുമില്ല).
10. ദാവീദിനെ നേരിട്ട് ആക്രമിക്കാതെതന്നെ, നന്നായി കാര്യങ്ങള്‍ ചെയ്യാമെന്നു അബ്ശാലോം വാക്കുകൊടുത്തു. (ഹാ, വഴക്കും വ്യവഹാരവും ഉള്ളവരൊക്കെയും എന്റെ അടുക്കല്‍ വന്നിട്ട് ഞാന്‍ അവര്‍ക്കു ന്യായം തീര്‍പ്പാന്‍ തക്കവണ്ണം എന്നെ രാജ്യത്തു ന്യായാധിപനാക്കിയെങ്കില്‍ കൊള്ളായിരുന്നു).
എന്നാല്‍ അബ്ശാലോം യിസ്രായേല്‍ഗോത്രങ്ങളില്‍ എല്ലാടവും ചാരന്മാരെ അയച്ചു: നിങ്ങള്‍ കാഹളനാദം കേള്‍ക്കുമ്പോള്‍ അബ്ശാലോം ഹെബ്രോനില്‍ രാജാവായിരിക്കുന്നു എന്നു വിളിച്ചുപറവിന് എന്നു പറയിച്ചിരുന്നു. (2 ശമുവേല്‍ 15:10).
തന്റെ ഭരണ അട്ടിമറി പരസ്യമായി പ്രഖ്യാപിക്കുവാനുള്ള സ്ഥലമായി അബ്ശാലോം ഹെബ്രോന്‍ തിരഞ്ഞെടുക്കുവാന്‍ കാരണമെന്ത്?
ഒന്നാമതായി, അത് ദാവീദിനെ അഭിഷേകം ചെയ്ത സ്ഥലമായിരുന്നു, അതുകൊണ്ട് ഹെബ്രോനില്‍ വെച്ചു സിംഹാസനത്തില്‍ കയറുന്നതില്‍ പ്രതീകാത്മകതയുണ്ട്.
രണ്ടാമതായി, ഹെബ്രോന്‍ യെരൂശലേമില്‍ നിന്നും സുരക്ഷിതമായ ദൂരമുള്ള സ്ഥലമായിരുന്നു, അത് അബ്ശാലോമിന് തന്റെ ആക്രമണം ആസൂത്രണം ചെയ്യുവാനും ഒരുങ്ങുവാനും ഇടവും സമയവും ഉണ്ടാക്കികൊടുത്തു.
അവസാനമായി, അബ്ശാലോം ഹെബ്രോനിലാണ് ജനിച്ചത്, അതുകൊണ്ട് ഇത് അവന്റെ ജന്മസ്ഥലം ആയിരുന്നു, മാത്രമല്ല അവന് ഹെബ്രോനെ വീണ്ടും തലസ്ഥാനമാക്കുവാന്‍ ആഗ്രഹിച്ചിരുന്നു.
അപ്പോള്‍ ദാവീദ് യെരൂശലേമില്‍ തന്നോടുകൂടെയുള്ള സകല ഭൃത്യന്മാരോടും, "നാം എഴുന്നേറ്റ് ഓടിപ്പോക" (2 ശമുവേല്‍ 15:14).
എന്തുകൊണ്ടാണ് ദാവീദ് പട്ടണം വിട്ട് ഓടിപോയത്?
താന്‍ പണിത പട്ടണത്തെ യുദ്ധം നശിപ്പിക്കുന്നത് കാണുവാന്‍ ദാവീദിന് താല്പര്യമില്ലായിരുന്നു, അതുകൊണ്ട് ഏറ്റവും നല്ല പ്രവൃത്തി ക്ഷമയാണെന്നു അവന് തീരുമാനിക്കുന്നു.
രണ്ടാമതായി, അവന് അബ്ശാലോമിന്റെ ചൂണ്ടയില്‍ കൊളുത്തി താന്‍ ഹെബ്രോനെ ആക്രമിച്ചാല്‍ അബ്ശാലോമിനു എതിരായി മതിയായ സൈന്യത്തെ ശേഖരിക്കാന്‍ അവനു കഴിയില്ലായിരുന്നു.
അവസാനമായി, അവന് പട്ടണത്തില്‍ അടച്ചിരുന്നു എങ്കില്‍, അവന് ജനങ്ങളുടെ മുമ്പാകെ ക്ഷീണിതനായി കാണപ്പെടുകയും അവന് വീട്ടുതടങ്കലില്‍ അടയ്ക്കപ്പെടുകയും ചെയ്യുമായിരുന്നു.
ദാവീദ് തല മൂടിയും ചെരുപ്പിടാതെയും നടന്നു കരഞ്ഞുംകൊണ്ട് ഒലിവുമലയുടെ കയറ്റം കയറി; കൂടെയുള്ള ജനമൊക്കെയും തല മൂടി കരഞ്ഞുംകൊണ്ട് കയറിച്ചെന്നു. (2 ശമുവേല്‍ 15:30).
ശ്രദ്ധിക്കുക, ദാവീദ് കിദ്രോന്‍ തോട് കടന്നു കിഴക്ക് ഭാഗത്തുള്ള ഒലിവു മലയ്ക്ക് പോകുന്നത് എങ്ങനെയാണ്. ഇതുപോലെത്തന്നെയാണ് യേശുവും അവസാന സമയത്ത് നഗരം വിട്ടു പോകുന്നത്. കര്‍ത്താവായ യേശു തന്റെ ശിഷ്യന്മാരുമായി യെരുശലേം വിട്ടു കിഴക്ക് ഒലിവുമലയ്ക്ക് പോകുകയും അവിടെനിന്നും സ്വര്‍ഗത്തില്‍ കയറിപോകയും ചെയ്തു.
അവനോടു ദാവീദ് പറഞ്ഞത്: നീ എന്നോടുകൂടെ പോന്നാല്‍ എനിക്കു ഭാരമായിരിക്കും. 34 എന്നാല്‍ നീ പട്ടണത്തിലേക്ക് മടങ്ങിച്ചെന്ന് അബ്ശാലോമിനോടു: രാജാവേ, ഞാന്‍ നിന്റെ ദാസനായിരുന്നുകൊള്ളാം; ഞാന്‍ ഇതുവരെ നിന്റെ അപ്പന്റെ ദാസന് ആയിരുന്നതുപോലെ ഇപ്പോള്‍ നിന്റെ ദാസന് ആയിരിക്കാം എന്നു പറഞ്ഞാല്‍ നിനക്കു അഹീഥോഫെലിന്റെ ആലോചനയെ വ്യര്‍ത്ഥമാക്കുവാന്‍ കഴിയും. (2 ശമുവേല്‍ 15:33-34).
തന്റെ അസാന്നിധ്യത്തില്‍ പട്ടണത്തിലെ കാര്യങ്ങള്‍ നോക്കേണ്ടതിനു ദാവീദ് ഒരു അവസരം കണ്ടു അങ്ങനെ തന്റെ ഉദ്ദേശ്യത്തിനായി ഒരു രഹസ്യ ദൂതനെ പട്ടണത്തിലേക്ക് അയച്ചു. ആ സന്ദേശവാഹകന് രാജാവിന്റെ കാര്യങ്ങള്‍ ചെയ്യേണ്ടതിനും അധികാരത്തിലേക്ക് രാജാവ് മടങ്ങിവരേണ്ടതിനു ഒരുക്കേണ്ടതിനും അവന്റെ "മക്കളോടും" പുരോഹിതരോടും കൂടെ ചേര്‍ന്നു പ്രവര്‍ത്തിച്ചു.
അതുപോലെതന്നെ, നമുക്ക് ഒരു രഹസ്യ സന്ദേശവാഹകനെ നല്‍കിയിട്ടുണ്ട്, അത് പരിശുദ്ധാത്മാവാണ്, രാജാവിനെ സേവിക്കുവാന്‍ അവന് പുരോഹിതരോട് ചേര്‍ന്നു പ്രവര്‍ത്തിക്കുന്നു. രാജാവില്‍ നിന്നും ആത്മാവ് മുഖാന്തരം നാം വചനവും നിര്‍ദ്ദേശങ്ങളും പ്രാപിക്കുന്നു അതുപോലെ നാം ആത്മാവില്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ നമ്മുടെ അപേക്ഷ രാജാവിലേക്ക് മടക്കി അയയ്ക്കുകയും ചെയ്യുന്നു.
അബ്ശാലോമിന്റെ ഏറ്റവും വലിയ പാപം എന്തായിരുന്നു?
ക്ഷമയില്ലായ്മയായിരുന്നു അബ്ശാലോമിന്റെ ഏറ്റവും വലിയ പാപം. അബ്ശാലോം 'സിംഹാസനത്തിനു അടുത്തു നില്ക്കുന്നു എന്ന് തോന്നിച്ചിരുന്നു; എന്നാല്‍ അവന്റെ പാപം എന്നത്, അത് അവന്റെ പിതാവിന്റെ ജീവിത കാലത്ത് അവന് അന്വേഷിച്ചു എന്നതായിരുന്നു, മാത്രമല്ല അവന് തന്റെ പിതാവിനു പകരം ആ സ്ഥാനത്തിരിക്കേണ്ടതിന് അവനെ സ്ഥാനഭ്രംഷ്ടനാക്കുവാന് പരിശ്രമിക്കയും ചെയ്തു".
ഒരു അവകാശം ആദിയില്‍ ബദ്ധപ്പെട്ടു കൈവശമാക്കാം; അതിന്റെ അവസാനമോ അനുഗ്രഹിക്കപ്പെട്ടിരിക്കയില്ല. (സദൃശ്യവാക്യങ്ങള്‍ 20:21).
ഇതാണ് അബ്ശാലോമിനു സംഭവിച്ചത്. അവനു രാജ്യവും തന്റെ ജീവനും നഷ്ടപ്പെട്ടു. ദൈവത്തിന്റെ വചനം എത്ര സത്യമാണ്?
അബ്ശാലോം തനിക്കുവേണ്ടി ഒരു രഥത്തെയും കുതിരകളെയും അമ്പതു അകമ്പടികളെയും സമ്പാദിച്ചതില്‍ കൂടി രാജാവിന്റെ പദവിയെ എടുത്തുകാണിക്കുകയാണ് ചെയ്യുന്നത്. യിസ്രായേല്‍ തങ്ങള്‍ക്കു ഒരു രാജാവിനെ അഭിഷേകം ചെയ്യണമെന്ന് പ്രവാചകനായ ശമുവേലിനോട് ആവശ്യപ്പെട്ടപ്പോള്‍, ഒരു രാജാവ് അവര്‍ക്ക് ഒരു ഭാരമായിരിക്കുമെന്ന് ശമുവേല്‍ അവര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.
10 അങ്ങനെ രാജാവിനായി അപേക്ഷിച്ച ജനത്തോട് ശമുവേല്‍ യഹോവയുടെ വചനങ്ങളെ എല്ലാം അറിയിച്ചു പറഞ്ഞതെന്തെന്നാല്‍: 11 നിങ്ങളെ വാഴുവാനിരിക്കുന്ന രാജാവിന്റെ ന്യായം ഇതായിരിക്കും: അവന് നിങ്ങളുടെ പുത്രന്മാരെ തനിക്കു തേരാളികളും കുതിര ചേവകരും ആക്കും; അവന്റെ രഥങ്ങള്‍ക്കു മുമ്പേ അവര്‍ ഓടേേണ്ടിയും വരും. 12 അവന് അവരെ ആയിരത്തിനും അമ്പതിനും അധിപന്മാരാക്കും; തന്റെ നിലം കൃഷി ചെയ്വാനും തന്റെ വിള കൊയ്യുവാനും തന്റെ പടക്കോപ്പും തേര്ക്കൊപ്പും ഉണ്ടാക്കുവാനും അവരെ നിയമിക്കും. 13 അവന് നിങ്ങളുടെ പുത്രിമാരെ തൈലക്കാരത്തികളും വെപ്പുകാരത്തികളും അപ്പക്കാരത്തികളും ആയിട്ടെടുക്കും. (1 ശമുവേല്‍ 8:10-13).
രാജാക്കന്മാര് എങ്ങനെ പെരുമാറി എന്നതിനെക്കുറിച്ചുള്ള ശമുവേലിന്റെ വിവരണം തങ്ങളെ ഭരിക്കുവാന്‍ രാജാക്കന്മാരെ ക്ഷണിക്കുന്നതിനു മുമ്പ് രണ്ടുപ്രാവശ്യം അതിനെക്കുറിച്ച് യിസ്രായേല്‍ ചിന്തിക്കുവാന്‍ വേണ്ടി അവര്‍ക്കുള്ള മുന്നറിയിപ്പ് ആയിരുന്നു. വിരോധാഭാസമായി, ശമുവേലിന്റെ വാക്കുകള്‍ യിസ്രായേല്‍ ഒരു കുറിപ്പായി മാത്രം എടുത്തു, അതിനുശേഷം യിസ്രായേലിന്റെ രാജാക്കന്മാര് പ്രവാചകന് മുന്‍കൂട്ടി പ്രവചിച്ചതുപോലെ തന്നെ ചെയ്തു.
രസകരമായ കാര്യം ഇതൊക്കെയും നടന്നുകൊണ്ടിരിക്കുമ്പോള്‍ ദാവീദ് എവിടെയായിരുന്നു? അബ്ശാലോമിന്റെ വിചിത്രമായ പ്രവൃത്തികളെ ദാവീദ് എന്തുകൊണ്ട് അവസാനിപ്പിച്ചില്ല? തീര്‍ച്ചയായും, അവന്റെ രഹസ്യ സേവനം അവിടെ സംഭവിച്ചുകൊണ്ടിരുന്ന സകല കാര്യങ്ങളെ കുറിച്ചും ഒരു വിവരണം നല്കികാണും.
അബ്ശാലോം അവനോട്: "നിന്റെ കാര്യം ന്യായവും നേരുമുള്ളത്; എങ്കിലും നിന്റെ കാര്യം കേള്പ്പാന് രാജാവ് ആരേയും കല്പിച്ചാക്കിയിട്ടില്ലല്ലോ എന്നു പറയും". (2 ശമുവേല്‍ 15:3).
ദാവീദിന്റെ ഭരണസംവിധാനവുമായി അബ്ശാലോമിന് അസംതൃപ്തി ഇളകുകയും ദാവീദ് ജനത്തിനു നിരസിച്ച ന്യായം താന്‍ നല്‍കാം എന്ന വാഗ്ദാനം നല്‍കികൊണ്ട് ദാവീദിന് എതിരായി പ്രചാരണം നയിക്കയും ചെയ്തു.
ആരെങ്കിലും അവനെ നമസ്കരിപ്പാന്‍ അടുത്തു ചെന്നാല്‍ അവന് കൈ നീട്ടി അവനെ പിടിച്ചു ചുംബനം ചെയ്യും. (2 ശമുവേല്‍ 15:5).
"ജനങ്ങളുടെ ഒരു മനുഷ്യനായി" തന്നെത്തന്നെ ചിത്രീകരിച്ചു കാണിക്കുവാന്‍ അബ്ശാലോം സാമര്ത്ഥ്യമുള്ളവന് ആയിരുന്നു. വ്യക്തമായ ഒരു പ്രദര്‍ശനത്തില്‍, അവന് മറ്റുള്ളവരെ തന്റെ മുമ്പില്‍ നമസ്കരിപ്പാന്‍ അനുവദിക്കാതെ അവരെ എടുത്തുയര്‍ത്തുകയും, അവരുടെ കൈ കുലുക്കുകയും, അവരെ ആലിംഗനം ചെയ്യുകയും ചെയ്തു.
അങ്ങനെ അബ്ശാലോം യിസ്രായേല്യരുടെ ഹൃദയം വശീകരിച്ചുകളഞ്ഞു. (2 ശമുവേല്‍ 15:6).
സുവിശേഷം പ്രസംഗിക്കുക മാത്രം ചെയ്യാതെ, മനുഷ്യരുടെ ഹൃദയങ്ങളെ നേടുവാന്‍ ലക്ഷ്യം വെക്കുക. നിങ്ങള്‍ സുവിശേഷം പ്രസംഗിക്കയും ആളുകളുടെ ഹൃദയങ്ങള്‍ നേടാതിരിക്കയും ചെയ്യുകയാണെങ്കില്‍ നിങ്ങള്‍ നല്ല ഒരു കാര്യമല്ല ചെയ്യുന്നത്.
അബ്ശാലോമിന്റെ കൌശല പ്രചാരണം പ്രവര്‍ത്തിച്ചു. അവന് കൂടുതല്‍ പ്രശസ്തനാകുകയും ദാവീദിനെക്കാള്‍ ആശ്രയിക്കാന്‍ കൊള്ളാകുന്നവനെന്നു തോന്നിപ്പിക്കയും ചെയ്തു. അത് എങ്ങനെ ചെയ്യണമെന്ന് അവന് കൃത്യമായി അറിഞ്ഞിരുന്നു.
1. ആനന്ദകരമായ, വശീകരിക്കുന്ന ഒരു ചിത്രം അവന് ശ്രദ്ധയോടെ വളര്‍ത്തിയെടുത്തു (കുതിരകളും രഥങ്ങളും, അവനു മുമ്പായി ഓടുവാന്‍ അമ്പതു അകമ്പടികളെയും).
2. അവന് കഠിനാധ്വാനം ചെയ്തു (അബ്ശാലോം അതികാലത്ത് എഴുന്നേല്ക്കും)
3. തന്നെത്തന്നെ എവിടെ സ്ഥാപിക്കണം എന്നവന് അറിഞ്ഞിരുന്നു (പടിവാതില്ക്കല് വഴിയരികെ).
4. വ്യവഹാരം ഉള്ള ആളുകളെ അവന് അന്വേഷിച്ചു (വ്യവഹാരമുള്ള ആരെങ്കിലും).
5. പ്രശ്നങ്ങളില്‍ അകപ്പെട്ടവരിലേക്ക് അവന് ചെന്നെത്തി. (അബ്ശാലോം അവനെ വിളിക്കും).
6. പ്രശ്നങ്ങള്‍ ഉള്ള വ്യക്തികളില്‍ അവന് വ്യക്തിപരമായ താല്പര്യം കാണിച്ചു (നീ ഏതു പട്ടണത്തില്‍ നിന്നുള്ളവനാണ്?).
7. അവന് ഓരോരുത്തരോടും സഹതാപം കാണിച്ചു (നിന്റെ കാര്യം ന്യായവും നേരുമുള്ളത്).
8. അവന് നേരിട്ട് ദാവീദിനെ ഒരിക്കലും ആക്രമിച്ചില്ല (നിന്നെ കേള്‍ക്കുവാന്‍ രാജാവിന്റെ ഉദ്യോഗസ്ഥന് ആരുമില്ല).
9. പ്രശ്നം ഉണ്ടായിരുന്നവനെ കൂടുതല്‍ പ്രശ്നം ഉള്ളവനാക്കി അവന് തിരികെവിട്ടു. (നിങ്ങളെ കേള്‍ക്കുവാന്‍ രാജാവിന്റെ ഉദ്യോഗസ്തനായിട്ടു ആരുമില്ല).
10. ദാവീദിനെ നേരിട്ട് ആക്രമിക്കാതെതന്നെ, നന്നായി കാര്യങ്ങള്‍ ചെയ്യാമെന്നു അബ്ശാലോം വാക്കുകൊടുത്തു. (ഹാ, വഴക്കും വ്യവഹാരവും ഉള്ളവരൊക്കെയും എന്റെ അടുക്കല്‍ വന്നിട്ട് ഞാന്‍ അവര്‍ക്കു ന്യായം തീര്‍പ്പാന്‍ തക്കവണ്ണം എന്നെ രാജ്യത്തു ന്യായാധിപനാക്കിയെങ്കില്‍ കൊള്ളായിരുന്നു).
എന്നാല്‍ അബ്ശാലോം യിസ്രായേല്‍ഗോത്രങ്ങളില്‍ എല്ലാടവും ചാരന്മാരെ അയച്ചു: നിങ്ങള്‍ കാഹളനാദം കേള്‍ക്കുമ്പോള്‍ അബ്ശാലോം ഹെബ്രോനില്‍ രാജാവായിരിക്കുന്നു എന്നു വിളിച്ചുപറവിന് എന്നു പറയിച്ചിരുന്നു. (2 ശമുവേല്‍ 15:10).
തന്റെ ഭരണ അട്ടിമറി പരസ്യമായി പ്രഖ്യാപിക്കുവാനുള്ള സ്ഥലമായി അബ്ശാലോം ഹെബ്രോന്‍ തിരഞ്ഞെടുക്കുവാന്‍ കാരണമെന്ത്?
ഒന്നാമതായി, അത് ദാവീദിനെ അഭിഷേകം ചെയ്ത സ്ഥലമായിരുന്നു, അതുകൊണ്ട് ഹെബ്രോനില്‍ വെച്ചു സിംഹാസനത്തില്‍ കയറുന്നതില്‍ പ്രതീകാത്മകതയുണ്ട്.
രണ്ടാമതായി, ഹെബ്രോന്‍ യെരൂശലേമില്‍ നിന്നും സുരക്ഷിതമായ ദൂരമുള്ള സ്ഥലമായിരുന്നു, അത് അബ്ശാലോമിന് തന്റെ ആക്രമണം ആസൂത്രണം ചെയ്യുവാനും ഒരുങ്ങുവാനും ഇടവും സമയവും ഉണ്ടാക്കികൊടുത്തു.
അവസാനമായി, അബ്ശാലോം ഹെബ്രോനിലാണ് ജനിച്ചത്, അതുകൊണ്ട് ഇത് അവന്റെ ജന്മസ്ഥലം ആയിരുന്നു, മാത്രമല്ല അവന് ഹെബ്രോനെ വീണ്ടും തലസ്ഥാനമാക്കുവാന്‍ ആഗ്രഹിച്ചിരുന്നു.
അപ്പോള്‍ ദാവീദ് യെരൂശലേമില്‍ തന്നോടുകൂടെയുള്ള സകല ഭൃത്യന്മാരോടും, "നാം എഴുന്നേറ്റ് ഓടിപ്പോക" (2 ശമുവേല്‍ 15:14).
എന്തുകൊണ്ടാണ് ദാവീദ് പട്ടണം വിട്ട് ഓടിപോയത്?
താന്‍ പണിത പട്ടണത്തെ യുദ്ധം നശിപ്പിക്കുന്നത് കാണുവാന്‍ ദാവീദിന് താല്പര്യമില്ലായിരുന്നു, അതുകൊണ്ട് ഏറ്റവും നല്ല പ്രവൃത്തി ക്ഷമയാണെന്നു അവന് തീരുമാനിക്കുന്നു.
രണ്ടാമതായി, അവന് അബ്ശാലോമിന്റെ ചൂണ്ടയില്‍ കൊളുത്തി താന്‍ ഹെബ്രോനെ ആക്രമിച്ചാല്‍ അബ്ശാലോമിനു എതിരായി മതിയായ സൈന്യത്തെ ശേഖരിക്കാന്‍ അവനു കഴിയില്ലായിരുന്നു.
അവസാനമായി, അവന് പട്ടണത്തില്‍ അടച്ചിരുന്നു എങ്കില്‍, അവന് ജനങ്ങളുടെ മുമ്പാകെ ക്ഷീണിതനായി കാണപ്പെടുകയും അവന് വീട്ടുതടങ്കലില്‍ അടയ്ക്കപ്പെടുകയും ചെയ്യുമായിരുന്നു.
ദാവീദ് തല മൂടിയും ചെരുപ്പിടാതെയും നടന്നു കരഞ്ഞുംകൊണ്ട് ഒലിവുമലയുടെ കയറ്റം കയറി; കൂടെയുള്ള ജനമൊക്കെയും തല മൂടി കരഞ്ഞുംകൊണ്ട് കയറിച്ചെന്നു. (2 ശമുവേല്‍ 15:30).
ശ്രദ്ധിക്കുക, ദാവീദ് കിദ്രോന്‍ തോട് കടന്നു കിഴക്ക് ഭാഗത്തുള്ള ഒലിവു മലയ്ക്ക് പോകുന്നത് എങ്ങനെയാണ്. ഇതുപോലെത്തന്നെയാണ് യേശുവും അവസാന സമയത്ത് നഗരം വിട്ടു പോകുന്നത്. കര്‍ത്താവായ യേശു തന്റെ ശിഷ്യന്മാരുമായി യെരുശലേം വിട്ടു കിഴക്ക് ഒലിവുമലയ്ക്ക് പോകുകയും അവിടെനിന്നും സ്വര്‍ഗത്തില്‍ കയറിപോകയും ചെയ്തു.
അവനോടു ദാവീദ് പറഞ്ഞത്: നീ എന്നോടുകൂടെ പോന്നാല്‍ എനിക്കു ഭാരമായിരിക്കും. 34 എന്നാല്‍ നീ പട്ടണത്തിലേക്ക് മടങ്ങിച്ചെന്ന് അബ്ശാലോമിനോടു: രാജാവേ, ഞാന്‍ നിന്റെ ദാസനായിരുന്നുകൊള്ളാം; ഞാന്‍ ഇതുവരെ നിന്റെ അപ്പന്റെ ദാസന് ആയിരുന്നതുപോലെ ഇപ്പോള്‍ നിന്റെ ദാസന് ആയിരിക്കാം എന്നു പറഞ്ഞാല്‍ നിനക്കു അഹീഥോഫെലിന്റെ ആലോചനയെ വ്യര്‍ത്ഥമാക്കുവാന്‍ കഴിയും. (2 ശമുവേല്‍ 15:33-34).
തന്റെ അസാന്നിധ്യത്തില്‍ പട്ടണത്തിലെ കാര്യങ്ങള്‍ നോക്കേണ്ടതിനു ദാവീദ് ഒരു അവസരം കണ്ടു അങ്ങനെ തന്റെ ഉദ്ദേശ്യത്തിനായി ഒരു രഹസ്യ ദൂതനെ പട്ടണത്തിലേക്ക് അയച്ചു. ആ സന്ദേശവാഹകന് രാജാവിന്റെ കാര്യങ്ങള്‍ ചെയ്യേണ്ടതിനും അധികാരത്തിലേക്ക് രാജാവ് മടങ്ങിവരേണ്ടതിനു ഒരുക്കേണ്ടതിനും അവന്റെ "മക്കളോടും" പുരോഹിതരോടും കൂടെ ചേര്‍ന്നു പ്രവര്‍ത്തിച്ചു.
അതുപോലെതന്നെ, നമുക്ക് ഒരു രഹസ്യ സന്ദേശവാഹകനെ നല്‍കിയിട്ടുണ്ട്, അത് പരിശുദ്ധാത്മാവാണ്, രാജാവിനെ സേവിക്കുവാന്‍ അവന് പുരോഹിതരോട് ചേര്‍ന്നു പ്രവര്‍ത്തിക്കുന്നു. രാജാവില്‍ നിന്നും ആത്മാവ് മുഖാന്തരം നാം വചനവും നിര്‍ദ്ദേശങ്ങളും പ്രാപിക്കുന്നു അതുപോലെ നാം ആത്മാവില്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ നമ്മുടെ അപേക്ഷ രാജാവിലേക്ക് മടക്കി അയയ്ക്കുകയും ചെയ്യുന്നു.
അബ്ശാലോമിന്റെ ഏറ്റവും വലിയ പാപം എന്തായിരുന്നു?
ക്ഷമയില്ലായ്മയായിരുന്നു അബ്ശാലോമിന്റെ ഏറ്റവും വലിയ പാപം. അബ്ശാലോം 'സിംഹാസനത്തിനു അടുത്തു നില്ക്കുന്നു എന്ന് തോന്നിച്ചിരുന്നു; എന്നാല്‍ അവന്റെ പാപം എന്നത്, അത് അവന്റെ പിതാവിന്റെ ജീവിത കാലത്ത് അവന് അന്വേഷിച്ചു എന്നതായിരുന്നു, മാത്രമല്ല അവന് തന്റെ പിതാവിനു പകരം ആ സ്ഥാനത്തിരിക്കേണ്ടതിന് അവനെ സ്ഥാനഭ്രംഷ്ടനാക്കുവാന് പരിശ്രമിക്കയും ചെയ്തു".
ഒരു അവകാശം ആദിയില്‍ ബദ്ധപ്പെട്ടു കൈവശമാക്കാം; അതിന്റെ അവസാനമോ അനുഗ്രഹിക്കപ്പെട്ടിരിക്കയില്ല. (സദൃശ്യവാക്യങ്ങള്‍ 20:21).
ഇതാണ് അബ്ശാലോമിനു സംഭവിച്ചത്. അവനു രാജ്യവും തന്റെ ജീവനും നഷ്ടപ്പെട്ടു. ദൈവത്തിന്റെ വചനം എത്ര സത്യമാണ്?
Chapters