അബ്നേർ ശൗലിന്റെ ഗൃഹത്തിൽ തന്നെത്താൻ ബലപ്പെടുത്തിയിരുന്നു. (2 ശമുവേല്‍ 3:6).
സിംഹാസനത്തിന്റെ ശക്തിയെ പിന്നില്‍ നിന്നും നിയന്ത്രിക്കേണ്ടതിനു അബ്നേര്‍ ഈശ്-ബോശെത്തിനെ പോലെ ബലഹീനനായ ഒരു മനുഷ്യനെ അധികാരത്തില്‍ സഹായിക്കുന്നതായി തോന്നാം.
നീ എന്റെ അപ്പന്റെ വെപ്പാട്ടിയുടെ അടുക്കൽ ചെന്നത് എന്ത് എന്നു ചോദിച്ചു. (2 ശമുവേല്‍ 3:7).
ഈശ്-ബോശെത്ത് അബ്നേരിനു എതിരായി ഗുരുതരമായ ഒരു കുറ്റം ആരോപിക്കുന്നു. ഒരു രാജകീയ വെപ്പാട്ടിയെ എടുക്കുന്നത് ലൈംഗീക അധാര്മ്മീകതയും രാജ്യദ്രോഹവുമായി കരുതപ്പെട്ടിരുന്നു.
അതിന് അവൻ: നല്ലത്; ഉടമ്പടി ചെയ്യാം; എന്നാൽ ഞാൻ ഒരു കാര്യം നിന്നോട് ആവശ്യപ്പെടുന്നു: നീ എന്നെ കാൺമാൻ വരുമ്പോൾ ആദ്യംതന്നെ ശൗലിന്റെ മകളായ മീഖളിനെ കൂട്ടിക്കൊണ്ടു വരാതിരുന്നാൽ നീ എന്റെ മുഖം കാൺകയില്ല എന്നു പറഞ്ഞു. (2 ശമുവേല്‍ 3:13).
ദാവീദിനു മുന്‍പുതന്നെ ധാരാളം ഭാര്യമാര്‍ ഉണ്ട്, പിന്നെ എന്തിനാണ് ഇപ്പോള്‍ മീഖളിനെ കൂടി എടുക്കുന്നത്?
മീഖള്‍ ശൌലിന്റെ മകളായിരുന്നു, അങ്ങനെ, ദാവീദ് യിസ്രായേല്‍ രാജ്യത്തിന്റെ മരുമകനും ആയിരുന്നു. അവന് രാഷ്ട്രീയ കാരണങ്ങളാലാണ് മീഖളിനെ എടുക്കുന്നത്, യിസ്രായേലിന്റെ മേല്‍ തന്റെ കരങ്ങളെ ബലപ്പെടുത്തുവാന്‍.
യോവാബ് സ്വകാര്യം പറവാൻ അവനെ പടിവാതിൽക്കൽ ഒരു ഭാഗത്തേക്കു കൂട്ടിക്കൊണ്ടുപോയി. (2 ശമുവേല്‍ 3:27).
യോവാബ് വളരെ ശ്രദ്ധയോടെ ഈ കൊലപാതകം ആസൂത്രണം ചെയ്യുന്നു കാരണം ഹെബ്രോന്റെ പടിവാതില്‍ക്കലിന്റെ പുറത്തുവെച്ചു കൊല നടക്കുന്നു എന്ന് ഉറപ്പുവരുത്തണമായിരുന്നു. അതിന്റെ കാരണം ഹെബ്രോന്‍ ഒരു സങ്കേത പട്ടണമായിരുന്നു എന്നതാണ് (യോശുവ 20:7), അസാഹേലിന്റെ രക്തപ്രതികാരത്തിനായി അബ്നേരിനെ പട്ടണത്തിനകത്തുവെച്ച് കൊല്ലുന്നത് യോവാബിനെ സംബന്ധിച്ചു ന്യായപ്രമാണത്തിന് എതിരായിരുന്നു.
28ദാവീദ് അതു കേട്ടപ്പോൾ: നേരിന്റെ മകനായ അബ്നേരിന്റെ രക്തം സംബന്ധിച്ച് എനിക്കും എന്റെ രാജത്വത്തിനും യഹോവയുടെ മുമ്പാകെ ഒരിക്കലും കുറ്റം ഇല്ല. 29അതു യോവാബിന്റെ തലമേലും അവന്റെ പിതൃഭവനത്തിന്മേലൊക്കെയും ഇരിക്കട്ടെ; യോവാബിന്റെ ഗൃഹത്തിൽ സ്രവക്കാരനോ കുഷ്ഠരോഗിയോ വടികുത്തി നടക്കുന്നവനോ വാളിനാൽ വീഴുന്നവനോ ആഹാരത്തിനു മുട്ടുള്ളവനോ വിട്ടൊഴിയാതിരിക്കട്ടെ എന്നു പറഞ്ഞു. 30അബ്നേർ ഗിബെയോനിലെ യുദ്ധത്തിൽ തങ്ങളുടെ അനുജനായ അസാഹേലിനെ കൊന്നതുനിമിത്തം യോവാബും അവന്റെ സഹോദരനായ അബീശായിയും ഇങ്ങനെ അവനെ കൊന്നുകളഞ്ഞു. (2 ശമുവേല്‍ 3:28-30).
2 ശമുവേല്‍ 3ല്‍, കൊല ചെയ്തതിനു ദാവീദ് യോവാബിനെ ശപിക്കുന്നു എന്നാല്‍ പിന്നീട് പെട്ടെന്ന് അവനെ തന്റെ സൈന്യത്തിന്റെ അധിപന് ആക്കുന്നു. അവനു അവനോടു അത്രയും അസ്വസ്ഥത ഉണ്ടെങ്കില്‍ പിന്നെ എന്തുകൊണ്ടാണ് ദാവീദ് അവനെ തന്റെ രാജ്യത്തിലെ ആ ഉന്നതസ്ഥാനത്ത് അവരോധിച്ചത്?
യോവാബിന്റെ സ്വഭാവം പഠിക്കുവാന്‍ ഉത്സാഹം നല്കുന്ന ഒന്നാണ്. ചിലസമയങ്ങളില്‍ അവന് പൂര്‍ണ്ണമായും ഒരു യുദ്ധ നായകനാണ്. ചില സന്ദര്‍ഭങ്ങളില്‍ അവന് അനുസരണം ഇല്ലാത്തവനും കരുണയില്ലാത്തവനും ആകുന്നു. ഒരു അവസരത്തില്‍, അവന് ഊരിയാവിനെ കൊല ചെയ്ത കുറ്റകൃത്യത്തില്‍ ദാവീദിനെ സഹായിച്ചവനാണ്. മറ്റൊരു അവസരത്തില്‍ ദാവീദിന്റെ മത്സരിയായ മകന് മരിച്ച സമയത്ത് ദാവീദ് വിലപിച്ചപ്പോള്‍ അവന് ദാവീദിനെ ശാസിക്കുന്നു. അവനെ പെട്ടെന്ന് മനസ്സിലാക്കുവാന്‍ പ്രയാസമാണ്, അതുകൊണ്ട് അവന് നമ്മില്‍ പലരേയും പോലെയാണ്.
ദാവീദിന്റെ ശാപം ശരിക്കും ഫലപ്രദമായിരുന്നുവോ?
ദാവീദിന് പ്രവാചകന് എന്നും രാജാവെന്നുമുള്ള പദവി നല്‍കിയിരുന്നു അതുകൊണ്ട് ഇങ്ങനെയുള്ള വേദപുസ്തകപരമായ അനുഗ്രഹങ്ങളുടേയും ശാപങ്ങളുടേയും പ്രവണത ആളുകളുടെ ജീവിതത്തില്‍ മുഖ്യമായിരുന്നു, ഇത് ഒരു സത്യമായ ശാപമായിരുന്നുവെന്ന് നമുക്ക് പ്രതീക്ഷിക്കാം. എന്നാല്‍ ഈ കഥയില്‍ അതിന്റെ ചില ഭാഗങ്ങള്‍ കുറഞ്ഞപക്ഷം സ്ഥിരീകരിക്കുന്നതായി നമുക്ക് കാണാം, കാരണം യോവാബ് തന്നെ "വാളാല്‍ വീണുപോകുന്നു". അതുകൊണ്ട്, ദാവീദിന്റെ പേരില്‍ വാളിന്റെ പ്രവര്‍ത്തികൊണ്ട് ജീവിക്കുന്നത് അവന് തുടരുവാന്‍ തീരുമാനിച്ചപ്പോള്‍, അവന് അതിനാല്‍തന്നെ മരിച്ചുപോകുന്നു. ആ ശാപം പറഞ്ഞുകൊണ്ട് അത് ദൈവം സ്ഥിരീകരിക്കുന്നതായി തോന്നുന്നു. പിന്നീട് യോവാബിന്റെ കാര്യങ്ങള്‍ മൊത്തത്തില്‍ ആ വിവരണത്തില്‍ നിന്നും മാറുന്നു, പിന്നീട് അതിനെ സ്ഥിരീകരിക്കുന്നു. യോവാബിന്റെ ശാപം ഫലപ്രദമായിരുന്നു എന്ന് പറയുവാന്‍ ഈ വിവരണത്തില്‍ ദൈവം മനഃപൂര്‍വ്വമായി ചുവടു വെക്കുന്നതായി തോന്നുന്നു.
അത്രയും അവിശ്വസ്തനായ ഒരുവനെ അത്ര ഉന്നതമായ ഒരു സ്ഥാനത്ത് ദാവീദ് അവരോധിച്ചത് ശരിയായിരുന്നുവോ?
ഇത് കഠിനമായ ഒരു ചോദ്യമാണ്. ഇതിനു മറുപടി പറയുവാന്‍, ദാവീദ് ആര്‍ക്കു മുന്‍നിഴല്‍ ആയിരിക്കുന്നുവോ അവനിലേക്ക് നാം നോക്കണം: രാജാവായ യേശു. യേശു പാപികളുടെ സ്നേഹിതനായിരുന്നുവെന്നും അവന് ഏറ്റവും താഴ്ന്നവരില്‍ താഴ്ന്നവരെ പോലും തന്റെ രാജ്യത്തിലേക്ക് സ്വാഗതം ചെയ്തിരുന്നുവെന്നത് സത്യമായിരുന്നു. യോവാബിനെ പോലെയുള്ള ഒരു കഥാപാത്രം, അവന് മാനസാന്തരപ്പെട്ടു ക്രിസ്തുവിലേക്ക് വന്നിരുന്നുവെങ്കില്‍, അവനെ ഒരു രാജകീയ മകനായി അകത്തു കൊണ്ടുവരുമായിരുന്നു. എന്നാല്‍ മുന്‍പുതന്നെ അവന്റെ രാജ്യത്തിലുള്ളവരെ സംബന്ധിച്ചു, യേശു വിശ്വസ്തരായ ദാസന്മാര്ക്കാണ് അവരെ ഉന്നതമായ സ്ഥാനങ്ങളില്‍ ഇരുത്തികൊണ്ട് പ്രതിഫലം നല്‍കുന്നത്, അല്ലാതെ ദുഷ്ടരായ ആളുകള്‍ക്കല്ല. ദാവീദ് അതിനു നേരേ വിപരീതമായ കാര്യമാണ് ചെയ്യുന്നത്, യേശുവിന്റെ ഭരണം എങ്ങനെയായിരിക്കും എന്ന് നമുക്ക് കാണിച്ചുതരുന്നതില്‍ ദാവീദ് പരാജയപ്പെട്ടു. അതുകൊണ്ട്, അവിശ്വസ്ഥനായ ഒരുവനെ വീണ്ടും വീണ്ടും സൈന്യത്തിന്റെ അധിപനായി ദാവീദ് നിയമിച്ചത് ഒരിക്കലും ശരിയായ കാര്യമല്ലായിരുന്നു. രാജാവായ ദാവീദിനു പോലും പൂര്‍ണ്ണമായി രാജാവായ യേശുവിനെ നമുക്ക് കാണിച്ചുതരുവാന്‍ സാധിച്ചില്ല.
സിംഹാസനത്തിന്റെ ശക്തിയെ പിന്നില്‍ നിന്നും നിയന്ത്രിക്കേണ്ടതിനു അബ്നേര്‍ ഈശ്-ബോശെത്തിനെ പോലെ ബലഹീനനായ ഒരു മനുഷ്യനെ അധികാരത്തില്‍ സഹായിക്കുന്നതായി തോന്നാം.
നീ എന്റെ അപ്പന്റെ വെപ്പാട്ടിയുടെ അടുക്കൽ ചെന്നത് എന്ത് എന്നു ചോദിച്ചു. (2 ശമുവേല്‍ 3:7).
ഈശ്-ബോശെത്ത് അബ്നേരിനു എതിരായി ഗുരുതരമായ ഒരു കുറ്റം ആരോപിക്കുന്നു. ഒരു രാജകീയ വെപ്പാട്ടിയെ എടുക്കുന്നത് ലൈംഗീക അധാര്മ്മീകതയും രാജ്യദ്രോഹവുമായി കരുതപ്പെട്ടിരുന്നു.
അതിന് അവൻ: നല്ലത്; ഉടമ്പടി ചെയ്യാം; എന്നാൽ ഞാൻ ഒരു കാര്യം നിന്നോട് ആവശ്യപ്പെടുന്നു: നീ എന്നെ കാൺമാൻ വരുമ്പോൾ ആദ്യംതന്നെ ശൗലിന്റെ മകളായ മീഖളിനെ കൂട്ടിക്കൊണ്ടു വരാതിരുന്നാൽ നീ എന്റെ മുഖം കാൺകയില്ല എന്നു പറഞ്ഞു. (2 ശമുവേല്‍ 3:13).
ദാവീദിനു മുന്‍പുതന്നെ ധാരാളം ഭാര്യമാര്‍ ഉണ്ട്, പിന്നെ എന്തിനാണ് ഇപ്പോള്‍ മീഖളിനെ കൂടി എടുക്കുന്നത്?
മീഖള്‍ ശൌലിന്റെ മകളായിരുന്നു, അങ്ങനെ, ദാവീദ് യിസ്രായേല്‍ രാജ്യത്തിന്റെ മരുമകനും ആയിരുന്നു. അവന് രാഷ്ട്രീയ കാരണങ്ങളാലാണ് മീഖളിനെ എടുക്കുന്നത്, യിസ്രായേലിന്റെ മേല്‍ തന്റെ കരങ്ങളെ ബലപ്പെടുത്തുവാന്‍.
യോവാബ് സ്വകാര്യം പറവാൻ അവനെ പടിവാതിൽക്കൽ ഒരു ഭാഗത്തേക്കു കൂട്ടിക്കൊണ്ടുപോയി. (2 ശമുവേല്‍ 3:27).
യോവാബ് വളരെ ശ്രദ്ധയോടെ ഈ കൊലപാതകം ആസൂത്രണം ചെയ്യുന്നു കാരണം ഹെബ്രോന്റെ പടിവാതില്‍ക്കലിന്റെ പുറത്തുവെച്ചു കൊല നടക്കുന്നു എന്ന് ഉറപ്പുവരുത്തണമായിരുന്നു. അതിന്റെ കാരണം ഹെബ്രോന്‍ ഒരു സങ്കേത പട്ടണമായിരുന്നു എന്നതാണ് (യോശുവ 20:7), അസാഹേലിന്റെ രക്തപ്രതികാരത്തിനായി അബ്നേരിനെ പട്ടണത്തിനകത്തുവെച്ച് കൊല്ലുന്നത് യോവാബിനെ സംബന്ധിച്ചു ന്യായപ്രമാണത്തിന് എതിരായിരുന്നു.
28ദാവീദ് അതു കേട്ടപ്പോൾ: നേരിന്റെ മകനായ അബ്നേരിന്റെ രക്തം സംബന്ധിച്ച് എനിക്കും എന്റെ രാജത്വത്തിനും യഹോവയുടെ മുമ്പാകെ ഒരിക്കലും കുറ്റം ഇല്ല. 29അതു യോവാബിന്റെ തലമേലും അവന്റെ പിതൃഭവനത്തിന്മേലൊക്കെയും ഇരിക്കട്ടെ; യോവാബിന്റെ ഗൃഹത്തിൽ സ്രവക്കാരനോ കുഷ്ഠരോഗിയോ വടികുത്തി നടക്കുന്നവനോ വാളിനാൽ വീഴുന്നവനോ ആഹാരത്തിനു മുട്ടുള്ളവനോ വിട്ടൊഴിയാതിരിക്കട്ടെ എന്നു പറഞ്ഞു. 30അബ്നേർ ഗിബെയോനിലെ യുദ്ധത്തിൽ തങ്ങളുടെ അനുജനായ അസാഹേലിനെ കൊന്നതുനിമിത്തം യോവാബും അവന്റെ സഹോദരനായ അബീശായിയും ഇങ്ങനെ അവനെ കൊന്നുകളഞ്ഞു. (2 ശമുവേല്‍ 3:28-30).
2 ശമുവേല്‍ 3ല്‍, കൊല ചെയ്തതിനു ദാവീദ് യോവാബിനെ ശപിക്കുന്നു എന്നാല്‍ പിന്നീട് പെട്ടെന്ന് അവനെ തന്റെ സൈന്യത്തിന്റെ അധിപന് ആക്കുന്നു. അവനു അവനോടു അത്രയും അസ്വസ്ഥത ഉണ്ടെങ്കില്‍ പിന്നെ എന്തുകൊണ്ടാണ് ദാവീദ് അവനെ തന്റെ രാജ്യത്തിലെ ആ ഉന്നതസ്ഥാനത്ത് അവരോധിച്ചത്?
യോവാബിന്റെ സ്വഭാവം പഠിക്കുവാന്‍ ഉത്സാഹം നല്കുന്ന ഒന്നാണ്. ചിലസമയങ്ങളില്‍ അവന് പൂര്‍ണ്ണമായും ഒരു യുദ്ധ നായകനാണ്. ചില സന്ദര്‍ഭങ്ങളില്‍ അവന് അനുസരണം ഇല്ലാത്തവനും കരുണയില്ലാത്തവനും ആകുന്നു. ഒരു അവസരത്തില്‍, അവന് ഊരിയാവിനെ കൊല ചെയ്ത കുറ്റകൃത്യത്തില്‍ ദാവീദിനെ സഹായിച്ചവനാണ്. മറ്റൊരു അവസരത്തില്‍ ദാവീദിന്റെ മത്സരിയായ മകന് മരിച്ച സമയത്ത് ദാവീദ് വിലപിച്ചപ്പോള്‍ അവന് ദാവീദിനെ ശാസിക്കുന്നു. അവനെ പെട്ടെന്ന് മനസ്സിലാക്കുവാന്‍ പ്രയാസമാണ്, അതുകൊണ്ട് അവന് നമ്മില്‍ പലരേയും പോലെയാണ്.
ദാവീദിന്റെ ശാപം ശരിക്കും ഫലപ്രദമായിരുന്നുവോ?
ദാവീദിന് പ്രവാചകന് എന്നും രാജാവെന്നുമുള്ള പദവി നല്‍കിയിരുന്നു അതുകൊണ്ട് ഇങ്ങനെയുള്ള വേദപുസ്തകപരമായ അനുഗ്രഹങ്ങളുടേയും ശാപങ്ങളുടേയും പ്രവണത ആളുകളുടെ ജീവിതത്തില്‍ മുഖ്യമായിരുന്നു, ഇത് ഒരു സത്യമായ ശാപമായിരുന്നുവെന്ന് നമുക്ക് പ്രതീക്ഷിക്കാം. എന്നാല്‍ ഈ കഥയില്‍ അതിന്റെ ചില ഭാഗങ്ങള്‍ കുറഞ്ഞപക്ഷം സ്ഥിരീകരിക്കുന്നതായി നമുക്ക് കാണാം, കാരണം യോവാബ് തന്നെ "വാളാല്‍ വീണുപോകുന്നു". അതുകൊണ്ട്, ദാവീദിന്റെ പേരില്‍ വാളിന്റെ പ്രവര്‍ത്തികൊണ്ട് ജീവിക്കുന്നത് അവന് തുടരുവാന്‍ തീരുമാനിച്ചപ്പോള്‍, അവന് അതിനാല്‍തന്നെ മരിച്ചുപോകുന്നു. ആ ശാപം പറഞ്ഞുകൊണ്ട് അത് ദൈവം സ്ഥിരീകരിക്കുന്നതായി തോന്നുന്നു. പിന്നീട് യോവാബിന്റെ കാര്യങ്ങള്‍ മൊത്തത്തില്‍ ആ വിവരണത്തില്‍ നിന്നും മാറുന്നു, പിന്നീട് അതിനെ സ്ഥിരീകരിക്കുന്നു. യോവാബിന്റെ ശാപം ഫലപ്രദമായിരുന്നു എന്ന് പറയുവാന്‍ ഈ വിവരണത്തില്‍ ദൈവം മനഃപൂര്‍വ്വമായി ചുവടു വെക്കുന്നതായി തോന്നുന്നു.
അത്രയും അവിശ്വസ്തനായ ഒരുവനെ അത്ര ഉന്നതമായ ഒരു സ്ഥാനത്ത് ദാവീദ് അവരോധിച്ചത് ശരിയായിരുന്നുവോ?
ഇത് കഠിനമായ ഒരു ചോദ്യമാണ്. ഇതിനു മറുപടി പറയുവാന്‍, ദാവീദ് ആര്‍ക്കു മുന്‍നിഴല്‍ ആയിരിക്കുന്നുവോ അവനിലേക്ക് നാം നോക്കണം: രാജാവായ യേശു. യേശു പാപികളുടെ സ്നേഹിതനായിരുന്നുവെന്നും അവന് ഏറ്റവും താഴ്ന്നവരില്‍ താഴ്ന്നവരെ പോലും തന്റെ രാജ്യത്തിലേക്ക് സ്വാഗതം ചെയ്തിരുന്നുവെന്നത് സത്യമായിരുന്നു. യോവാബിനെ പോലെയുള്ള ഒരു കഥാപാത്രം, അവന് മാനസാന്തരപ്പെട്ടു ക്രിസ്തുവിലേക്ക് വന്നിരുന്നുവെങ്കില്‍, അവനെ ഒരു രാജകീയ മകനായി അകത്തു കൊണ്ടുവരുമായിരുന്നു. എന്നാല്‍ മുന്‍പുതന്നെ അവന്റെ രാജ്യത്തിലുള്ളവരെ സംബന്ധിച്ചു, യേശു വിശ്വസ്തരായ ദാസന്മാര്ക്കാണ് അവരെ ഉന്നതമായ സ്ഥാനങ്ങളില്‍ ഇരുത്തികൊണ്ട് പ്രതിഫലം നല്‍കുന്നത്, അല്ലാതെ ദുഷ്ടരായ ആളുകള്‍ക്കല്ല. ദാവീദ് അതിനു നേരേ വിപരീതമായ കാര്യമാണ് ചെയ്യുന്നത്, യേശുവിന്റെ ഭരണം എങ്ങനെയായിരിക്കും എന്ന് നമുക്ക് കാണിച്ചുതരുന്നതില്‍ ദാവീദ് പരാജയപ്പെട്ടു. അതുകൊണ്ട്, അവിശ്വസ്ഥനായ ഒരുവനെ വീണ്ടും വീണ്ടും സൈന്യത്തിന്റെ അധിപനായി ദാവീദ് നിയമിച്ചത് ഒരിക്കലും ശരിയായ കാര്യമല്ലായിരുന്നു. രാജാവായ ദാവീദിനു പോലും പൂര്‍ണ്ണമായി രാജാവായ യേശുവിനെ നമുക്ക് കാണിച്ചുതരുവാന്‍ സാധിച്ചില്ല.
Chapters