2 എന്നാല്‍ രാജാവ് തന്റെ മകനെക്കുറിച്ചു വ്യസനിച്ചിരിക്കുന്നു എന്ന് ആ ദിവസം ജനം കേട്ടതുകൊണ്ട് അന്നത്തെ ജയം ജനത്തിനൊക്കെയും ദുഃഖമായിത്തീര്‍ന്നു. 3 ആകയാല്‍ യുദ്ധത്തില്‍ തോറ്റിട്ടു നാണിച്ച് ഒളിച്ചുവരുംപോലെ ജനം അന്നു പട്ടണത്തിലേക്ക് ഒളിച്ചു കടന്നു. (2 ശമുവേല്‍ 19:2-3).
പ്രധാനമായും അവിശ്വാസത്തിലും ജഡത്തിന്റെ ആസക്തിയിലും അടിസ്ഥാനപ്പെട്ടിരിക്കുന്ന വ്യസനം "അമിതമായ വിലാപം" എന്നറിയപ്പെടുന്നു. 1 തെസ്സലോനിക്യര്‍ 4:13ല്‍, പൗലോസ് ക്രിസ്ത്യാനികള്‍ക്ക് മുന്നറിയിപ്പ് നല്കുന്നു: "സഹോദരന്മാരെ, നിങ്ങള്‍ പ്രത്യാശയില്ലാത്ത മറ്റുള്ളവരെപ്പോലെ ദുഃഖിക്കാതിരിക്കേണ്ടതിന് നിദ്രകൊള്ളുന്നവരെക്കുറിച്ച് അറിവില്ലാതിരിക്കരുതെന്നു ഞങ്ങള്‍ ആഗ്രഹിക്കുന്നു." ദൈവത്തില്‍ വിശ്വാസമില്ലാത്ത ആളുകള്‍ അലമുറയിട്ടു കരയുന്നതുപോലെ ദൈവമക്കള് കരയുന്നത് ഉചിതമായ ഒരു കാര്യമല്ല, എന്നാല്‍ ചില ക്രിസ്ത്യാനികള്‍ ഇത് ചെയ്യുന്നുണ്ട്.
നിന്നെ പകയ്ക്കുന്നവരെ നീ സ്നേഹിക്കുന്നു; നിന്നെ സ്നേഹിക്കുന്നവരെ നീ പകയ്ക്കുന്നു. (2 ശമുവേല്‍ 19:5).
നിങ്ങളുടെ ശത്രുക്കളെ സ്നേഹിക്കുക എന്നാല്‍ നിങ്ങളുടെ സുഹൃത്തുക്കളെ നിങ്ങള്‍ വെറുക്കരുത്. ഇത് സത്യമാകുവാന്‍ കഴിയും നാം നമ്മുടെ ശത്രുക്കളെ വളരെയധികം ബഹുമാനിക്കയും എന്നാല്‍ നമ്മുടെ സുഹൃത്തുക്കളും പ്രിയപ്പെട്ടവരും ആയിരിക്കുന്നവരെ വിലയില്ലാത്തവരായി കാണുകയും ചെയ്യുമ്പോള്‍.
പ്രഭുക്കന്മാരും ഭൃത്യന്മാരും നിനക്ക് ഏതുമില്ല എന്നു നീ ഇന്നു കാണിച്ചിരിക്കുന്നു; അബ്ശാലോം ജീവിച്ചിരിക്കയും ഞങ്ങള്‍ എല്ലാവരും ഇന്നു മരിക്കയും ചെയ്തിരുന്നു എങ്കില്‍ നിനക്കു നല്ല പ്രസാദമാകുമായിരുന്നു എന്ന് എനിക്ക് ഇന്നു മനസ്സിലായി. (2 ശമുവേല്‍ 19:6).
ഇത് യോവാബ് നല്കിയ ഉണരുവാന്‍ വേണ്ടിയുള്ള ഒരു വിളിയാണ് എന്നാല്‍ അത് വളരെ ആവശ്യമായിരുന്ന ഒന്നാണ്. യോവാബ് പ്രധാനമായും പറയുന്നത്, "ദാവീദേ താങ്കളുടെ അമിതമായ ഈ വിലാപം സ്വാര്‍ത്ഥമാണ്. ഇത് അങ്ങയെകുറിച്ചു മാത്രമുള്ളതല്ല. ഈ സമര്‍പ്പിതരായ, ത്യാഗികളായ അങ്ങയുടെ അനുഗാമികള്‍ തങ്ങളുടെ വിജയത്തില്‍ സന്തോഷിക്കുവാന്‍ അര്‍ഹരാണ് എന്നാല്‍ അവര്‍ക്ക് ഭയങ്കരമായി തോന്നിക്കുവാന്‍ അങ്ങ് ഇടയാക്കുന്നു. താങ്കളെതന്നെ നിയന്ത്രിക്കുക."
ആകയാൽ ഇപ്പോൾ എഴുന്നേറ്റ് പുറത്തു വന്നു നിന്റെ ഭൃത്യന്മാരോട് സന്തോഷമായി സംസാരിക്കുക; നീ പുറത്തു വരാതിരുന്നാൽ യഹോവയാണ, ഈ രാത്രി ആരും നിന്നോടുകൂടെ താമസിക്കുകയില്ല; അത് നിന്റെ യൗവനംമുതൽ ഇന്നുവരെ നിനക്ക് ഭവിച്ചിട്ടുള്ള സകലഅനർത്ഥത്തെക്കാളും വലിയതായിരിക്കും (2 ശമുവേല്‍ 19:7).
അനുയായികള്‍ക്ക് നേതാവിന്റെ പ്രോത്സാഹനം ആവശ്യമാണ്.
അപ്പോൾ രാജാവ് എഴുന്നേറ്റ് പടിവാതില്ക്കൽ ഇരുന്നു. രാജാവ് പടിവാതില്ക്കൽ ഇരിക്കുന്നു എന്ന് ജനത്തിനെല്ലാം അറിവ് കിട്ടി; സകലജനവും രാജാവിന്റെ മുമ്പിൽ വന്നു (2 ശമുവേല്‍ 19:8).
ദാവീദിന് ഇങ്ങനെ ചെയ്യുവാന്‍ തോന്നിയില്ല. അവന്റെ തോന്നലുകള്‍ അമിതമായ വിലാപത്തില്‍ തന്നെ നില്ക്കുവാന് ഒരുപക്ഷേ അവനെ തോന്നിപ്പിച്ചുകാണും. എന്താണ് ശരിയെന്ന നമ്മുടെ അറിവ് നമ്മെ തോന്നലുകളുടെ കെണിയില്‍ നിന്നും പുറത്തുകടത്തണം, ദാവീദ് അങ്ങനെ ചെയ്തു.
അതുകൊണ്ട് സകലജനവും രാജാവിന്റെ മുമ്പിൽ വന്നു (2 ശമുവേല്‍ 19:8).
ഇത് അവര്‍ക്ക് കാണേണ്ടത് ആവശ്യമായിരുന്നു - ദാവീദ് രാജാവെന്ന നിലയില്‍ അധികാര സ്ഥാനത്ത് ഇരിക്കുന്നു (പടിവാതില്ക്കല് ഇരിക്കുന്നു). അവരുടെ ത്യാഗം വിലയേറിയതാണെന്നു, അഭിനന്ദനാര്‍ഹമാണെന്നു, ദാവീദ് തുടര്‍മാനമായി ഭരിക്കുമെന്നും ഇത് അവരോടു പറഞ്ഞു. യോവാബിന്റെ ശാസന ഫലിച്ചു കാരണം യോവാബ് അത് പറയുന്നതില്‍ മതിയായ ശ്രദ്ധ പുലര്‍ത്തുകയും, ദാവീദ് അത് സ്വീകരിക്കുന്നതില്‍ മതിയായ ബുദ്ധി ഉപയോഗിക്കയും ചെയ്തു.
22 അതിന് ദാവീദ്: സെരൂയയുടെ പുത്രന്മാരേ, ഇന്ന് നിങ്ങൾ എനിക്ക് എതിരാളികളാകേണ്ടതിന് ഞാൻ നിങ്ങളോട് എന്തുചെയ്തു? ഇന്ന് യിസ്രായേലിൽ ഒരുവനെ കൊല്ലാമോ? ഇന്ന് ഞാൻ യിസ്രായേലിന് രാജാവെന്ന് ഞാൻ അറിയുന്നില്ലയോ? എന്നു പറഞ്ഞു.23 പിന്നെ രാജാവ് ശിമെയിയോട്: നീ മരിക്കുകയില്ല എന്നു പറഞ്ഞു, രാജാവ് അവനോട് സത്യവും ചെയ്തു (2 ശമുവേല്‍ 19:22-23).
ദാവീദിന്റെ ജീവിതത്തിന്റെ അവസാന സമയങ്ങളില്യോവാബിനേയും ശിമയിയെയും ശിക്ഷിക്കുവാന്‍ ദാവീദ് ശലോമോനോടു പറഞ്ഞത് എന്തുകൊണ്ട് (1 രാജാക്കന്മാര് 2:5, 8)? ഞാന്‍ വിചാരിച്ചു അവര്‍ രണ്ടുപേരോടും അവന് ക്ഷമിച്ചുവെന്ന്?
ആരംഭത്തില്‍ തന്നെ പറയട്ടെ, ദാവീദ് പകയുളള ഒരു വ്യക്തിയല്ലായിരുന്നു എന്ന് ഊന്നിപറയേണ്ടതാണ്. ഒരു ദൈവമനുഷ്യന് എന്ന നിലയില്‍ ദാവീദ് തന്നെ വേദനിപ്പിച്ചവരോട്, തന്നോടു തെറ്റ് ചെയ്തവരോട് ക്ഷമിക്കുവാന്‍ കഴിവുള്ളവനാണ്. ദാവീദ് ക്ഷമിച്ച പല ആളുകള്‍ ഉണ്ടായിരുന്നു, ഉദാഹരണത്തിന്, ശൌല്‍ രാജാവ്, മരുഭൂമിയില്‍ തന്നെ പിന്തുടര്ന്നപ്പോള് (1 ശമുവേല്‍ 26:11, 18-21), അതുപോലെ അബ്ശാലോം, ബലംപ്രയോഗിച്ച് അവന്റെ ഭരണം പിടിച്ചെടുക്കാന്‍ ശ്രമിച്ചതിന് (2 ശമുവേല്‍ 18:32, 33). എന്നിരുന്നാലും, ദാവീദിന് എതിരെ വ്യക്തിപരമായി ചെയ്തതായ കുറ്റങ്ങള്‍ മാത്രമല്ല,എന്നാല്‍ യിസ്രായേലിന്റെ രാജാവിന്റെ അധികാരത്തിനും അവകാശത്തിനും എതിരായി ഭരണഘടനാപരമായി ചെയ്ത തെറ്റും ഉണ്ടായിരുന്നു. അങ്ങനെയുള്ള കാര്യങ്ങളില്‍, ദാവീദിന്റെ വിധി ഒരിക്കലും വ്യക്തിപരമായി ക്ഷമിക്കാത്ത പ്രതികാരമല്ല, എന്നാല്‍ യിസ്രായേല്‍ ജനത്തിനുമേല്‍ രാജാവായിരിക്കുവാന്‍ ദൈവം നല്കിയ അധികാരത്തിന്റെ സത്യസന്ധതയെ സംരക്ഷിക്കുവാനുള്ള നീതിയുള്ള ഒരു പ്രവൃത്തിയാണ്.
യോവാബിന്റെ വിധി അവന് ദാവീദിന്റെ രണ്ടു ഉദ്യോഗസ്ഥരായിരുന്ന അബ്നേറിനേയും (2 ശമുവേല്‍ 3:27) അമാസയേയും (2 ശമുവേല്‍ 20:10) സമാധനമായിരിക്കുന്ന സമയത്ത് നീചമായി കൊന്നതുനിമിത്തം ആയിരുന്നു. ഒരു യുദ്ധത്തില്‍ യോവാബിന്റെ സഹോദരനായ അസാഹേലിനെ അബ്നേര്‍ കൊന്നതിന്റെ പ്രതികാരമായാണ് അവനെ യോവാബ് വധിച്ചത് (2 ശമുവേല്‍ 2:22, 23). എന്നാല്‍ ഇത് ചെയ്തതിലൂടെ, ദാവീദിനെ കാണുവാന്‍ അബ്നേര്‍ ഹെബ്രോനില്‍ വന്നപ്പോള്‍ ദാവീദ് അവനു വാക്കുകൊടുത്ത സുരക്ഷിതമായ പെരുമാറ്റം യോവാബ് തകര്‍ക്കുകയായിരുന്നു (2 ശമുവേല്‍ 3:20,21) അങ്ങനെ രാജാവിന്റെ സത്യസന്ധതയ്ക്ക് കേടുപാട് വരുത്തി. യോവാബ് അമാസയെ വധിച്ചു (തന്റെ അര്‍ദ്ധ സഹോദരനായിരുന്നു, 1 ദിനവൃത്താന്തം 2:16, 17) കാരണം ശേബയുടെ മത്സരത്തെ കൈകാര്യം ചെയ്യുന്ന വേളയില്‍ തനിക്കു പകരമായി ദാവീദ് രാജാവ് അമാസയെ സൈന്യത്തിന്റെ അധിപന് ആക്കിയതിന്റെ അസൂയനിമിത്തം ആയിരുന്നു.
ദാവീദിന്റെ ഉദ്യോഗസ്ഥരില്‍ അപകടകാരിയായ ഒരുവനായിരുന്നു യോവാബ്, എന്നാല്‍ അവന് ദാവീദിന്റെ ബന്ധുകൂടിയായിരുന്നു (1 ദിനവൃത്താന്തം 2:13-16) മാത്രമല്ല ദാവീദിനെ വിശ്വസ്തതയോടെ സേവിച്ചു തനിക്കുവേണ്ടി നിരവധി യുദ്ധങ്ങള്‍ നടത്തുകയും ജയിക്കുകയും ചെയ്ത ധീരനായ ഒരു സൈനീകനും സൈന്യാധിപതിയും ആയിരുന്നു അദ്ദേഹം (1 ദിനവൃത്താന്തം 27:34). എന്നാല്‍ യോവാബിനു താന്‍ ചെയ്ത കുറ്റകൃത്യങ്ങള്‍ക്ക് അനുസൃതമായ ശിക്ഷാവിധി ദാവീദ് നല്‍കിയില്ല, അദ്ദേഹം യോവാബിനു എതിരായി ചെയ്ത ഏറ്റവും വലിയ കാര്യം അവനെ ശപിക്കുക എന്നതായിരുന്നു (2 ശമുവേല്‍ 3:29). ഈ നിഷ്ക്രീയത്വത്തിന്റെ അര്‍ത്ഥം ദാവീദ് യോവാബിനെ കുറ്റവിമുക്തനാക്കി എന്നല്ല, അവന് യോവാബിന്റെ ന്യായവിധി മാറ്റിവച്ചുയെന്നാണ് ഇത് അര്‍ത്ഥമാക്കുന്നത്.
ദാവീദിന്റെ ഭരണം അതിന്റെ അന്ത്യത്തിലേക്ക് വന്നപ്പോള്‍, ദാവീദിന്റെയൊ ദൈവത്തിന്റെയൊ ഹിതമില്ലാതെ യിസ്രായേലിന്റെ അടുത്ത രാജാവാകുവാന്‍ ശ്രമിച്ച അദോനിയാവിന്റെ പക്ഷം ചേര്‍ന്നുകൊണ്ട് യോവാബ് തന്റെ യഥാര്‍ത്ഥ നിറം കാണിക്കയും ചെയ്തു. (1 രാജാക്കന്മാര് 1:5-7). സിംഹാസനം നേടുവാനുള്ള അദോനിയാവിന്റെ പരിശ്രമം വിജയിച്ചില്ല എങ്കിലും, താന്‍ വിശ്വസിക്കുവാന്‍ കൊള്ളാത്തവനാണെന്നു യോവാബ് വ്യക്തമായി തെളിയിച്ചു. ശലോമോന്റെ ഭരണത്തിനു യോവാബ് ഒരു ഭീഷണിയായിരിക്കുമെന്ന് മനസ്സിലാക്കികൊണ്ട്, യോവാബിനോട് ബുദ്ധിയോടെ പെരുമാറണമെന്ന് ദാവീദ് 1 രാജാക്കന്മാര് 2:5ല്‍ ശലോമോന് നിര്‍ദ്ദേശം നല്കുന്നു, ദീര്‍ഘനാളായി മുടങ്ങികിടക്കുന്ന അവന്റെ ന്യായവിധി നടത്തുക. (1 രാജാക്കന്മാര് 2:31-33).
ശിമയിയെ സംബന്ധിച്ച്, അവന് ശൌല്‍ രാജാവിന്റെ ഒരു ബന്ധു ആയിരുന്നു, ശൌലില് നിന്നും രാജത്വം ഏറ്റെടുത്തതുകൊണ്ട് അവനു ദാവീദിനു നേരേ വ്യക്തിപരമായി ഒരു വൈരാഗ്യം ഉണ്ടായിരുന്നു. അബ്ശാലോം ദാവീദ് രാജാവിനു എതിരായി മത്സരിച്ച സമയത്ത്, ദാവീദിന് കിഴക്കോട്ടു ഓടിപോകേണ്ടതായി വന്നു. അപ്പോള്‍ ശിമയി, ദാവീദ് ശൌലിനോട് ചെയ്തതിനു ഇപ്പോള്‍ ശിക്ഷ കിട്ടുകയാണെന്ന് ധരിച്ചുകൊണ്ട്, അവന് ദാവീദിന്റെ കൂടെയുണ്ടായിരുന്ന എല്ലാ യിസ്രായേല്യരുടെയും മുമ്പാകെ പരസ്യമായി ദാവീദിനെ ശപിക്കുവാനും അപമാനിക്കുവാനുമായി വന്നു (2 രാജാക്കന്മാര് 16:5-8). ഈ വലിയ രാജ്യദ്രോഹ കുറ്റത്തിനെതിരെ, അവനെ ശിക്ഷിക്കാമായിരുന്നിട്ടുപോലും ദാവീദ് പ്രതികരിച്ചില്ല. ശിമയിയുടെ പ്രവൃത്തിയെ ന്യായീകരിക്കാതെ, അത് ഒരു ദൈവീക ഉദ്ദേശത്തിനായി ദൈവത്താല്‍ അനുവദിക്കപ്പെട്ടതായി അവന് കാണുവാന്‍ ഇടയായി (2 ശമുവേല്‍ 16:11,12).
എന്നിരുന്നാലും അബ്ശാലോം യുദ്ധത്തില്‍ കൊല്ലപ്പെടുകയും ദാവീദ് വിജയിയായി യെരുശലെമിലേക്ക് മടങ്ങിവരികയും ചെയ്തപ്പോള്‍, ശിമെയി ദാവീദിനോടു ക്ഷമ ചോദിക്കേണ്ടതിനു പെട്ടെന്ന് വരികയും തന്നെ വെറുതെ വിടണമെന്ന് യാചിക്കയും ചെയ്തു (2 ശമുവേല്‍ 19:16-20). ദാവീദിന് നീതിയോടെ അവനു മരണശിക്ഷ വിധിക്കാമായിരുന്നു എന്നിട്ടുപോലും അത് വേണ്ടെന്ന് അവന് തീരുമാനിച്ചു, അത് അവനോടു ക്ഷമിച്ചതുകൊണ്ടല്ല, മറിച്ച് രാജത്വത്തിലേക്കുള്ള തന്റെ മടങ്ങി വരവ് (ജനങ്ങളുടെ സന്തോഷകരമായ മാനസികാവസ്ഥ) ശിമയിയുടെ മരണത്താല്‍ ഇല്ലാതായി പോകുവാന്‍ അവന് ആഗ്രഹിച്ചില്ല. (2 ശമുവേല്‍ 19:22,23). ദാവീദിനെ എതിരെല്ക്കുവാനും യെരുശലെമിലേക്ക് വീണ്ടും സ്വാഗതം ചെയ്യുവാനും ബെന്യാമീന് ഗോത്രത്തില്‍പ്പെട്ട ആയിരം പേരുമായിട്ടാണ് ശിമയി വന്നത്. ഈ സ്വാഗത സംഘത്തിന്റെ നേതാവിനെ വധിക്കുക എന്നത് ദാവീദിനെ സംബന്ധിച്ചു മൊത്തത്തില്‍ അനുചിതമായ ഒരു കാര്യമായിരുന്നു. ആകയാല്‍, ദാവീദ് ശിമയിയുടെ അപേക്ഷ അംഗീകരിച്ച് അവനെ കൊല്ലുകയില്ലയെന്നു സത്യം ചെയ്തു.
എന്നാല്‍, ശിമയിയുടെ ക്ഷമാപണം ആത്മാര്‍ത്ഥമായത് അല്ലായെന്ന് ദാവീദ് അറിഞ്ഞിരുന്നു, അത് തന്റെ ജീവിതത്തിലെ സ്വാര്‍ത്ഥമായ ഭയത്തില്‍ നിന്നും അവന് ചെയ്തതായിരുന്നു. ശൌലില് നിന്നും ദാവീദ് ഭരണം ഏറ്റെടുത്തതുകൊണ്ട്, തന്റെ ഹൃദയത്തിന്റെ ആഴത്തില്‍ ശിമയിക്ക് ദാവീദിനോടു പക ഉണ്ടായിരുന്നു (ദൈവമായിരുന്നു ശൌലിന്റെ രാജത്വം എടുത്തു ശരിക്കും ദാവീദിന് നല്‍കിയത്). ഒരു വ്യക്തിയിലുള്ള ഇപ്രകാരമായ അവിശ്വസ്തതയും കാപട്യവും ശലോമോന് രാജാവിന്റെ ഭരണത്തിനു സ്വാഭാവീകമായും ഒരു ഭീഷണിയായിരിക്കും. അവസരം ലഭിക്കുമ്പോള്‍ ശിമയി തീര്‍ച്ചയായും ശലോമോന് എതിരായി തിരിയുവാന്‍ സാധ്യതയുണ്ട്. ശിമയിയെ കൊല്ലുകയില്ല എന്ന ദാവീദിന്റെ സത്യം ശലോമോന് പാലിക്കേണ്ടതില്ലാത്തതുകൊണ്ട്, അവന് അര്‍ഹിച്ച ശിക്ഷ നല്കുവാന് ശലോമോന് കഴിയുമായിരുന്നു.
ശിമയിയെ കൈകാര്യം ചെയ്യുവാനുള്ള ദൌത്യം ശലോമോന് ലഭിച്ചുവെങ്കിലും, ആദ്യമായി ശിമയിയുടെ സത്യസന്ധത പരീക്ഷിച്ചുകൊണ്ടു അവനോടു ബുദ്ധിയോടെ പെരുമാറി. ശിമയി ആ പരീക്ഷയില്‍ പരാജയപ്പെട്ടപ്പോള്‍ ശലോമോന് അവനു ശിക്ഷ വിഭജിച്ചുകൊടുക്കുക മാത്രമാണ് ചെയ്തത്. (1 രാജാക്കന്മാര് 2:36-46).
യോവാബിനും ശിമയിക്കും സംഭവിച്ചത് നമുക്കും ഒരു നല്ല പാഠം നല്‍കുന്നുണ്ട്. മാനസാന്തരപ്പെടാത്ത പാപികളോടുള്ള ദൈവത്തിന്റെ ന്യായവിധി അല്പം മാറ്റിവെക്കപ്പെട്ടെക്കാം എന്നാല്‍ അത് ഇല്ലാതെപോകയില്ല. ഒരുപക്ഷേ യോവാബ് തന്റെ പാപങ്ങളെ സംബന്ധിച്ചു യഥാര്‍ത്ഥമായി മാനസാന്തരപ്പെടുകയും ദാവീദിനോടു തന്റെ വിശ്വസ്തത തെളിയിക്കുകയും ചെയ്തിരുന്നുവെങ്കില്‍, അവന്റെ ജീവന് എടുക്കുവാന്‍ ദാവീദ് ശലോമോനോടു നിര്ദ്ദേശിക്കയില്ലായിരുന്നു.
ശിമയിയെ സംബന്ധിച്ച്, അവന്റെ "മാനസാന്തരം" കേവലം ഉപരിപ്ലവവും അവനെത്തന്നെ സംരക്ഷിക്കുവാനും വേണ്ടി മാത്രമുള്ളതായിരുന്നു. നമ്മുടെ പാപം സംബന്ധിച്ചുള്ള ശരിയായ മാനസാന്തരം നിസ്വാര്‍ത്ഥമായതും നമ്മുടെ പാപത്തിന്റെ കാഠിന്യത്തിനു തക്കവണ്ണം ദൈവം പകരം നല്‍കുന്നതിനെ അംഗീകരിക്കുന്നതും ആയിരിക്കേണം. ഒരുപക്ഷേ ശിമയി അബ്ശാലോമിന്റെ മരണത്തിനു ശേഷമല്ല മറിച്ച് അതിനുമുമ്പ് മാനസാന്തരപ്പെട്ട് ദാവീദിന്റെ മുമ്പാകെ വന്നിരുന്നുവെങ്കില്‍, കാര്യങ്ങള്‍ അവനു വ്യത്യസ്തമായി മാറുമായിരുന്നു.
ബർസില്ലായിയോ ... അവൻ മഹാധനികൻ ആയിരുന്നു (2 ശമുവേല്‍ 19:32)
ബര്‍സില്ലായി മഹാധനവാനായിരുന്ന ഒരു വ്യക്തിയായിരുന്നു - അവന് അതെല്ലാം ദൈവ ദാസനേയും ദൈവീക കാര്യങ്ങളേയും സഹായിക്കുവാന്‍ വേണ്ടി ജ്ഞാനത്തോടെ ഉപയോഗിച്ചു. ലൂക്കോസ് 12:21ല്‍, ദൈവീക വിഷയങ്ങളില്‍ സമ്പന്നനാകാതെ തനിക്കുതന്നെ നിക്ഷേപം സ്വരൂപിച്ചു വെക്കുന്ന മൂഢനായ മനുഷ്യനെക്കുറിച്ചു യേശു സംസാരിച്ചു. ബര്‍സില്ലായി തന്റെ സമ്പത്ത് സ്വര്‍ഗ്ഗത്തില്‍ നിക്ഷേപം സ്വരുകൂട്ടുവാന് വേണ്ടി ജ്ഞാനത്തോടെ ഉപയോഗിച്ചു, മാത്രമല്ല അവന് ദൈവത്തില്‍ സമ്പന്നന് ആയിരുന്നു.
പ്രധാനമായും അവിശ്വാസത്തിലും ജഡത്തിന്റെ ആസക്തിയിലും അടിസ്ഥാനപ്പെട്ടിരിക്കുന്ന വ്യസനം "അമിതമായ വിലാപം" എന്നറിയപ്പെടുന്നു. 1 തെസ്സലോനിക്യര്‍ 4:13ല്‍, പൗലോസ് ക്രിസ്ത്യാനികള്‍ക്ക് മുന്നറിയിപ്പ് നല്കുന്നു: "സഹോദരന്മാരെ, നിങ്ങള്‍ പ്രത്യാശയില്ലാത്ത മറ്റുള്ളവരെപ്പോലെ ദുഃഖിക്കാതിരിക്കേണ്ടതിന് നിദ്രകൊള്ളുന്നവരെക്കുറിച്ച് അറിവില്ലാതിരിക്കരുതെന്നു ഞങ്ങള്‍ ആഗ്രഹിക്കുന്നു." ദൈവത്തില്‍ വിശ്വാസമില്ലാത്ത ആളുകള്‍ അലമുറയിട്ടു കരയുന്നതുപോലെ ദൈവമക്കള് കരയുന്നത് ഉചിതമായ ഒരു കാര്യമല്ല, എന്നാല്‍ ചില ക്രിസ്ത്യാനികള്‍ ഇത് ചെയ്യുന്നുണ്ട്.
നിന്നെ പകയ്ക്കുന്നവരെ നീ സ്നേഹിക്കുന്നു; നിന്നെ സ്നേഹിക്കുന്നവരെ നീ പകയ്ക്കുന്നു. (2 ശമുവേല്‍ 19:5).
നിങ്ങളുടെ ശത്രുക്കളെ സ്നേഹിക്കുക എന്നാല്‍ നിങ്ങളുടെ സുഹൃത്തുക്കളെ നിങ്ങള്‍ വെറുക്കരുത്. ഇത് സത്യമാകുവാന്‍ കഴിയും നാം നമ്മുടെ ശത്രുക്കളെ വളരെയധികം ബഹുമാനിക്കയും എന്നാല്‍ നമ്മുടെ സുഹൃത്തുക്കളും പ്രിയപ്പെട്ടവരും ആയിരിക്കുന്നവരെ വിലയില്ലാത്തവരായി കാണുകയും ചെയ്യുമ്പോള്‍.
പ്രഭുക്കന്മാരും ഭൃത്യന്മാരും നിനക്ക് ഏതുമില്ല എന്നു നീ ഇന്നു കാണിച്ചിരിക്കുന്നു; അബ്ശാലോം ജീവിച്ചിരിക്കയും ഞങ്ങള്‍ എല്ലാവരും ഇന്നു മരിക്കയും ചെയ്തിരുന്നു എങ്കില്‍ നിനക്കു നല്ല പ്രസാദമാകുമായിരുന്നു എന്ന് എനിക്ക് ഇന്നു മനസ്സിലായി. (2 ശമുവേല്‍ 19:6).
ഇത് യോവാബ് നല്കിയ ഉണരുവാന്‍ വേണ്ടിയുള്ള ഒരു വിളിയാണ് എന്നാല്‍ അത് വളരെ ആവശ്യമായിരുന്ന ഒന്നാണ്. യോവാബ് പ്രധാനമായും പറയുന്നത്, "ദാവീദേ താങ്കളുടെ അമിതമായ ഈ വിലാപം സ്വാര്‍ത്ഥമാണ്. ഇത് അങ്ങയെകുറിച്ചു മാത്രമുള്ളതല്ല. ഈ സമര്‍പ്പിതരായ, ത്യാഗികളായ അങ്ങയുടെ അനുഗാമികള്‍ തങ്ങളുടെ വിജയത്തില്‍ സന്തോഷിക്കുവാന്‍ അര്‍ഹരാണ് എന്നാല്‍ അവര്‍ക്ക് ഭയങ്കരമായി തോന്നിക്കുവാന്‍ അങ്ങ് ഇടയാക്കുന്നു. താങ്കളെതന്നെ നിയന്ത്രിക്കുക."
ആകയാൽ ഇപ്പോൾ എഴുന്നേറ്റ് പുറത്തു വന്നു നിന്റെ ഭൃത്യന്മാരോട് സന്തോഷമായി സംസാരിക്കുക; നീ പുറത്തു വരാതിരുന്നാൽ യഹോവയാണ, ഈ രാത്രി ആരും നിന്നോടുകൂടെ താമസിക്കുകയില്ല; അത് നിന്റെ യൗവനംമുതൽ ഇന്നുവരെ നിനക്ക് ഭവിച്ചിട്ടുള്ള സകലഅനർത്ഥത്തെക്കാളും വലിയതായിരിക്കും (2 ശമുവേല്‍ 19:7).
അനുയായികള്‍ക്ക് നേതാവിന്റെ പ്രോത്സാഹനം ആവശ്യമാണ്.
അപ്പോൾ രാജാവ് എഴുന്നേറ്റ് പടിവാതില്ക്കൽ ഇരുന്നു. രാജാവ് പടിവാതില്ക്കൽ ഇരിക്കുന്നു എന്ന് ജനത്തിനെല്ലാം അറിവ് കിട്ടി; സകലജനവും രാജാവിന്റെ മുമ്പിൽ വന്നു (2 ശമുവേല്‍ 19:8).
ദാവീദിന് ഇങ്ങനെ ചെയ്യുവാന്‍ തോന്നിയില്ല. അവന്റെ തോന്നലുകള്‍ അമിതമായ വിലാപത്തില്‍ തന്നെ നില്ക്കുവാന് ഒരുപക്ഷേ അവനെ തോന്നിപ്പിച്ചുകാണും. എന്താണ് ശരിയെന്ന നമ്മുടെ അറിവ് നമ്മെ തോന്നലുകളുടെ കെണിയില്‍ നിന്നും പുറത്തുകടത്തണം, ദാവീദ് അങ്ങനെ ചെയ്തു.
അതുകൊണ്ട് സകലജനവും രാജാവിന്റെ മുമ്പിൽ വന്നു (2 ശമുവേല്‍ 19:8).
ഇത് അവര്‍ക്ക് കാണേണ്ടത് ആവശ്യമായിരുന്നു - ദാവീദ് രാജാവെന്ന നിലയില്‍ അധികാര സ്ഥാനത്ത് ഇരിക്കുന്നു (പടിവാതില്ക്കല് ഇരിക്കുന്നു). അവരുടെ ത്യാഗം വിലയേറിയതാണെന്നു, അഭിനന്ദനാര്‍ഹമാണെന്നു, ദാവീദ് തുടര്‍മാനമായി ഭരിക്കുമെന്നും ഇത് അവരോടു പറഞ്ഞു. യോവാബിന്റെ ശാസന ഫലിച്ചു കാരണം യോവാബ് അത് പറയുന്നതില്‍ മതിയായ ശ്രദ്ധ പുലര്‍ത്തുകയും, ദാവീദ് അത് സ്വീകരിക്കുന്നതില്‍ മതിയായ ബുദ്ധി ഉപയോഗിക്കയും ചെയ്തു.
22 അതിന് ദാവീദ്: സെരൂയയുടെ പുത്രന്മാരേ, ഇന്ന് നിങ്ങൾ എനിക്ക് എതിരാളികളാകേണ്ടതിന് ഞാൻ നിങ്ങളോട് എന്തുചെയ്തു? ഇന്ന് യിസ്രായേലിൽ ഒരുവനെ കൊല്ലാമോ? ഇന്ന് ഞാൻ യിസ്രായേലിന് രാജാവെന്ന് ഞാൻ അറിയുന്നില്ലയോ? എന്നു പറഞ്ഞു.23 പിന്നെ രാജാവ് ശിമെയിയോട്: നീ മരിക്കുകയില്ല എന്നു പറഞ്ഞു, രാജാവ് അവനോട് സത്യവും ചെയ്തു (2 ശമുവേല്‍ 19:22-23).
ദാവീദിന്റെ ജീവിതത്തിന്റെ അവസാന സമയങ്ങളില്യോവാബിനേയും ശിമയിയെയും ശിക്ഷിക്കുവാന്‍ ദാവീദ് ശലോമോനോടു പറഞ്ഞത് എന്തുകൊണ്ട് (1 രാജാക്കന്മാര് 2:5, 8)? ഞാന്‍ വിചാരിച്ചു അവര്‍ രണ്ടുപേരോടും അവന് ക്ഷമിച്ചുവെന്ന്?
ആരംഭത്തില്‍ തന്നെ പറയട്ടെ, ദാവീദ് പകയുളള ഒരു വ്യക്തിയല്ലായിരുന്നു എന്ന് ഊന്നിപറയേണ്ടതാണ്. ഒരു ദൈവമനുഷ്യന് എന്ന നിലയില്‍ ദാവീദ് തന്നെ വേദനിപ്പിച്ചവരോട്, തന്നോടു തെറ്റ് ചെയ്തവരോട് ക്ഷമിക്കുവാന്‍ കഴിവുള്ളവനാണ്. ദാവീദ് ക്ഷമിച്ച പല ആളുകള്‍ ഉണ്ടായിരുന്നു, ഉദാഹരണത്തിന്, ശൌല്‍ രാജാവ്, മരുഭൂമിയില്‍ തന്നെ പിന്തുടര്ന്നപ്പോള് (1 ശമുവേല്‍ 26:11, 18-21), അതുപോലെ അബ്ശാലോം, ബലംപ്രയോഗിച്ച് അവന്റെ ഭരണം പിടിച്ചെടുക്കാന്‍ ശ്രമിച്ചതിന് (2 ശമുവേല്‍ 18:32, 33). എന്നിരുന്നാലും, ദാവീദിന് എതിരെ വ്യക്തിപരമായി ചെയ്തതായ കുറ്റങ്ങള്‍ മാത്രമല്ല,എന്നാല്‍ യിസ്രായേലിന്റെ രാജാവിന്റെ അധികാരത്തിനും അവകാശത്തിനും എതിരായി ഭരണഘടനാപരമായി ചെയ്ത തെറ്റും ഉണ്ടായിരുന്നു. അങ്ങനെയുള്ള കാര്യങ്ങളില്‍, ദാവീദിന്റെ വിധി ഒരിക്കലും വ്യക്തിപരമായി ക്ഷമിക്കാത്ത പ്രതികാരമല്ല, എന്നാല്‍ യിസ്രായേല്‍ ജനത്തിനുമേല്‍ രാജാവായിരിക്കുവാന്‍ ദൈവം നല്കിയ അധികാരത്തിന്റെ സത്യസന്ധതയെ സംരക്ഷിക്കുവാനുള്ള നീതിയുള്ള ഒരു പ്രവൃത്തിയാണ്.
യോവാബിന്റെ വിധി അവന് ദാവീദിന്റെ രണ്ടു ഉദ്യോഗസ്ഥരായിരുന്ന അബ്നേറിനേയും (2 ശമുവേല്‍ 3:27) അമാസയേയും (2 ശമുവേല്‍ 20:10) സമാധനമായിരിക്കുന്ന സമയത്ത് നീചമായി കൊന്നതുനിമിത്തം ആയിരുന്നു. ഒരു യുദ്ധത്തില്‍ യോവാബിന്റെ സഹോദരനായ അസാഹേലിനെ അബ്നേര്‍ കൊന്നതിന്റെ പ്രതികാരമായാണ് അവനെ യോവാബ് വധിച്ചത് (2 ശമുവേല്‍ 2:22, 23). എന്നാല്‍ ഇത് ചെയ്തതിലൂടെ, ദാവീദിനെ കാണുവാന്‍ അബ്നേര്‍ ഹെബ്രോനില്‍ വന്നപ്പോള്‍ ദാവീദ് അവനു വാക്കുകൊടുത്ത സുരക്ഷിതമായ പെരുമാറ്റം യോവാബ് തകര്‍ക്കുകയായിരുന്നു (2 ശമുവേല്‍ 3:20,21) അങ്ങനെ രാജാവിന്റെ സത്യസന്ധതയ്ക്ക് കേടുപാട് വരുത്തി. യോവാബ് അമാസയെ വധിച്ചു (തന്റെ അര്‍ദ്ധ സഹോദരനായിരുന്നു, 1 ദിനവൃത്താന്തം 2:16, 17) കാരണം ശേബയുടെ മത്സരത്തെ കൈകാര്യം ചെയ്യുന്ന വേളയില്‍ തനിക്കു പകരമായി ദാവീദ് രാജാവ് അമാസയെ സൈന്യത്തിന്റെ അധിപന് ആക്കിയതിന്റെ അസൂയനിമിത്തം ആയിരുന്നു.
ദാവീദിന്റെ ഉദ്യോഗസ്ഥരില്‍ അപകടകാരിയായ ഒരുവനായിരുന്നു യോവാബ്, എന്നാല്‍ അവന് ദാവീദിന്റെ ബന്ധുകൂടിയായിരുന്നു (1 ദിനവൃത്താന്തം 2:13-16) മാത്രമല്ല ദാവീദിനെ വിശ്വസ്തതയോടെ സേവിച്ചു തനിക്കുവേണ്ടി നിരവധി യുദ്ധങ്ങള്‍ നടത്തുകയും ജയിക്കുകയും ചെയ്ത ധീരനായ ഒരു സൈനീകനും സൈന്യാധിപതിയും ആയിരുന്നു അദ്ദേഹം (1 ദിനവൃത്താന്തം 27:34). എന്നാല്‍ യോവാബിനു താന്‍ ചെയ്ത കുറ്റകൃത്യങ്ങള്‍ക്ക് അനുസൃതമായ ശിക്ഷാവിധി ദാവീദ് നല്‍കിയില്ല, അദ്ദേഹം യോവാബിനു എതിരായി ചെയ്ത ഏറ്റവും വലിയ കാര്യം അവനെ ശപിക്കുക എന്നതായിരുന്നു (2 ശമുവേല്‍ 3:29). ഈ നിഷ്ക്രീയത്വത്തിന്റെ അര്‍ത്ഥം ദാവീദ് യോവാബിനെ കുറ്റവിമുക്തനാക്കി എന്നല്ല, അവന് യോവാബിന്റെ ന്യായവിധി മാറ്റിവച്ചുയെന്നാണ് ഇത് അര്‍ത്ഥമാക്കുന്നത്.
ദാവീദിന്റെ ഭരണം അതിന്റെ അന്ത്യത്തിലേക്ക് വന്നപ്പോള്‍, ദാവീദിന്റെയൊ ദൈവത്തിന്റെയൊ ഹിതമില്ലാതെ യിസ്രായേലിന്റെ അടുത്ത രാജാവാകുവാന്‍ ശ്രമിച്ച അദോനിയാവിന്റെ പക്ഷം ചേര്‍ന്നുകൊണ്ട് യോവാബ് തന്റെ യഥാര്‍ത്ഥ നിറം കാണിക്കയും ചെയ്തു. (1 രാജാക്കന്മാര് 1:5-7). സിംഹാസനം നേടുവാനുള്ള അദോനിയാവിന്റെ പരിശ്രമം വിജയിച്ചില്ല എങ്കിലും, താന്‍ വിശ്വസിക്കുവാന്‍ കൊള്ളാത്തവനാണെന്നു യോവാബ് വ്യക്തമായി തെളിയിച്ചു. ശലോമോന്റെ ഭരണത്തിനു യോവാബ് ഒരു ഭീഷണിയായിരിക്കുമെന്ന് മനസ്സിലാക്കികൊണ്ട്, യോവാബിനോട് ബുദ്ധിയോടെ പെരുമാറണമെന്ന് ദാവീദ് 1 രാജാക്കന്മാര് 2:5ല്‍ ശലോമോന് നിര്‍ദ്ദേശം നല്കുന്നു, ദീര്‍ഘനാളായി മുടങ്ങികിടക്കുന്ന അവന്റെ ന്യായവിധി നടത്തുക. (1 രാജാക്കന്മാര് 2:31-33).
ശിമയിയെ സംബന്ധിച്ച്, അവന് ശൌല്‍ രാജാവിന്റെ ഒരു ബന്ധു ആയിരുന്നു, ശൌലില് നിന്നും രാജത്വം ഏറ്റെടുത്തതുകൊണ്ട് അവനു ദാവീദിനു നേരേ വ്യക്തിപരമായി ഒരു വൈരാഗ്യം ഉണ്ടായിരുന്നു. അബ്ശാലോം ദാവീദ് രാജാവിനു എതിരായി മത്സരിച്ച സമയത്ത്, ദാവീദിന് കിഴക്കോട്ടു ഓടിപോകേണ്ടതായി വന്നു. അപ്പോള്‍ ശിമയി, ദാവീദ് ശൌലിനോട് ചെയ്തതിനു ഇപ്പോള്‍ ശിക്ഷ കിട്ടുകയാണെന്ന് ധരിച്ചുകൊണ്ട്, അവന് ദാവീദിന്റെ കൂടെയുണ്ടായിരുന്ന എല്ലാ യിസ്രായേല്യരുടെയും മുമ്പാകെ പരസ്യമായി ദാവീദിനെ ശപിക്കുവാനും അപമാനിക്കുവാനുമായി വന്നു (2 രാജാക്കന്മാര് 16:5-8). ഈ വലിയ രാജ്യദ്രോഹ കുറ്റത്തിനെതിരെ, അവനെ ശിക്ഷിക്കാമായിരുന്നിട്ടുപോലും ദാവീദ് പ്രതികരിച്ചില്ല. ശിമയിയുടെ പ്രവൃത്തിയെ ന്യായീകരിക്കാതെ, അത് ഒരു ദൈവീക ഉദ്ദേശത്തിനായി ദൈവത്താല്‍ അനുവദിക്കപ്പെട്ടതായി അവന് കാണുവാന്‍ ഇടയായി (2 ശമുവേല്‍ 16:11,12).
എന്നിരുന്നാലും അബ്ശാലോം യുദ്ധത്തില്‍ കൊല്ലപ്പെടുകയും ദാവീദ് വിജയിയായി യെരുശലെമിലേക്ക് മടങ്ങിവരികയും ചെയ്തപ്പോള്‍, ശിമെയി ദാവീദിനോടു ക്ഷമ ചോദിക്കേണ്ടതിനു പെട്ടെന്ന് വരികയും തന്നെ വെറുതെ വിടണമെന്ന് യാചിക്കയും ചെയ്തു (2 ശമുവേല്‍ 19:16-20). ദാവീദിന് നീതിയോടെ അവനു മരണശിക്ഷ വിധിക്കാമായിരുന്നു എന്നിട്ടുപോലും അത് വേണ്ടെന്ന് അവന് തീരുമാനിച്ചു, അത് അവനോടു ക്ഷമിച്ചതുകൊണ്ടല്ല, മറിച്ച് രാജത്വത്തിലേക്കുള്ള തന്റെ മടങ്ങി വരവ് (ജനങ്ങളുടെ സന്തോഷകരമായ മാനസികാവസ്ഥ) ശിമയിയുടെ മരണത്താല്‍ ഇല്ലാതായി പോകുവാന്‍ അവന് ആഗ്രഹിച്ചില്ല. (2 ശമുവേല്‍ 19:22,23). ദാവീദിനെ എതിരെല്ക്കുവാനും യെരുശലെമിലേക്ക് വീണ്ടും സ്വാഗതം ചെയ്യുവാനും ബെന്യാമീന് ഗോത്രത്തില്‍പ്പെട്ട ആയിരം പേരുമായിട്ടാണ് ശിമയി വന്നത്. ഈ സ്വാഗത സംഘത്തിന്റെ നേതാവിനെ വധിക്കുക എന്നത് ദാവീദിനെ സംബന്ധിച്ചു മൊത്തത്തില്‍ അനുചിതമായ ഒരു കാര്യമായിരുന്നു. ആകയാല്‍, ദാവീദ് ശിമയിയുടെ അപേക്ഷ അംഗീകരിച്ച് അവനെ കൊല്ലുകയില്ലയെന്നു സത്യം ചെയ്തു.
എന്നാല്‍, ശിമയിയുടെ ക്ഷമാപണം ആത്മാര്‍ത്ഥമായത് അല്ലായെന്ന് ദാവീദ് അറിഞ്ഞിരുന്നു, അത് തന്റെ ജീവിതത്തിലെ സ്വാര്‍ത്ഥമായ ഭയത്തില്‍ നിന്നും അവന് ചെയ്തതായിരുന്നു. ശൌലില് നിന്നും ദാവീദ് ഭരണം ഏറ്റെടുത്തതുകൊണ്ട്, തന്റെ ഹൃദയത്തിന്റെ ആഴത്തില്‍ ശിമയിക്ക് ദാവീദിനോടു പക ഉണ്ടായിരുന്നു (ദൈവമായിരുന്നു ശൌലിന്റെ രാജത്വം എടുത്തു ശരിക്കും ദാവീദിന് നല്‍കിയത്). ഒരു വ്യക്തിയിലുള്ള ഇപ്രകാരമായ അവിശ്വസ്തതയും കാപട്യവും ശലോമോന് രാജാവിന്റെ ഭരണത്തിനു സ്വാഭാവീകമായും ഒരു ഭീഷണിയായിരിക്കും. അവസരം ലഭിക്കുമ്പോള്‍ ശിമയി തീര്‍ച്ചയായും ശലോമോന് എതിരായി തിരിയുവാന്‍ സാധ്യതയുണ്ട്. ശിമയിയെ കൊല്ലുകയില്ല എന്ന ദാവീദിന്റെ സത്യം ശലോമോന് പാലിക്കേണ്ടതില്ലാത്തതുകൊണ്ട്, അവന് അര്‍ഹിച്ച ശിക്ഷ നല്കുവാന് ശലോമോന് കഴിയുമായിരുന്നു.
ശിമയിയെ കൈകാര്യം ചെയ്യുവാനുള്ള ദൌത്യം ശലോമോന് ലഭിച്ചുവെങ്കിലും, ആദ്യമായി ശിമയിയുടെ സത്യസന്ധത പരീക്ഷിച്ചുകൊണ്ടു അവനോടു ബുദ്ധിയോടെ പെരുമാറി. ശിമയി ആ പരീക്ഷയില്‍ പരാജയപ്പെട്ടപ്പോള്‍ ശലോമോന് അവനു ശിക്ഷ വിഭജിച്ചുകൊടുക്കുക മാത്രമാണ് ചെയ്തത്. (1 രാജാക്കന്മാര് 2:36-46).
യോവാബിനും ശിമയിക്കും സംഭവിച്ചത് നമുക്കും ഒരു നല്ല പാഠം നല്‍കുന്നുണ്ട്. മാനസാന്തരപ്പെടാത്ത പാപികളോടുള്ള ദൈവത്തിന്റെ ന്യായവിധി അല്പം മാറ്റിവെക്കപ്പെട്ടെക്കാം എന്നാല്‍ അത് ഇല്ലാതെപോകയില്ല. ഒരുപക്ഷേ യോവാബ് തന്റെ പാപങ്ങളെ സംബന്ധിച്ചു യഥാര്‍ത്ഥമായി മാനസാന്തരപ്പെടുകയും ദാവീദിനോടു തന്റെ വിശ്വസ്തത തെളിയിക്കുകയും ചെയ്തിരുന്നുവെങ്കില്‍, അവന്റെ ജീവന് എടുക്കുവാന്‍ ദാവീദ് ശലോമോനോടു നിര്ദ്ദേശിക്കയില്ലായിരുന്നു.
ശിമയിയെ സംബന്ധിച്ച്, അവന്റെ "മാനസാന്തരം" കേവലം ഉപരിപ്ലവവും അവനെത്തന്നെ സംരക്ഷിക്കുവാനും വേണ്ടി മാത്രമുള്ളതായിരുന്നു. നമ്മുടെ പാപം സംബന്ധിച്ചുള്ള ശരിയായ മാനസാന്തരം നിസ്വാര്‍ത്ഥമായതും നമ്മുടെ പാപത്തിന്റെ കാഠിന്യത്തിനു തക്കവണ്ണം ദൈവം പകരം നല്‍കുന്നതിനെ അംഗീകരിക്കുന്നതും ആയിരിക്കേണം. ഒരുപക്ഷേ ശിമയി അബ്ശാലോമിന്റെ മരണത്തിനു ശേഷമല്ല മറിച്ച് അതിനുമുമ്പ് മാനസാന്തരപ്പെട്ട് ദാവീദിന്റെ മുമ്പാകെ വന്നിരുന്നുവെങ്കില്‍, കാര്യങ്ങള്‍ അവനു വ്യത്യസ്തമായി മാറുമായിരുന്നു.
ബർസില്ലായിയോ ... അവൻ മഹാധനികൻ ആയിരുന്നു (2 ശമുവേല്‍ 19:32)
ബര്‍സില്ലായി മഹാധനവാനായിരുന്ന ഒരു വ്യക്തിയായിരുന്നു - അവന് അതെല്ലാം ദൈവ ദാസനേയും ദൈവീക കാര്യങ്ങളേയും സഹായിക്കുവാന്‍ വേണ്ടി ജ്ഞാനത്തോടെ ഉപയോഗിച്ചു. ലൂക്കോസ് 12:21ല്‍, ദൈവീക വിഷയങ്ങളില്‍ സമ്പന്നനാകാതെ തനിക്കുതന്നെ നിക്ഷേപം സ്വരൂപിച്ചു വെക്കുന്ന മൂഢനായ മനുഷ്യനെക്കുറിച്ചു യേശു സംസാരിച്ചു. ബര്‍സില്ലായി തന്റെ സമ്പത്ത് സ്വര്‍ഗ്ഗത്തില്‍ നിക്ഷേപം സ്വരുകൂട്ടുവാന് വേണ്ടി ജ്ഞാനത്തോടെ ഉപയോഗിച്ചു, മാത്രമല്ല അവന് ദൈവത്തില്‍ സമ്പന്നന് ആയിരുന്നു.
Chapters