2കെരൂബുകളുടെ മീതെ അധിവസിക്കുന്നവനായ സൈന്യങ്ങളുടെ യഹോവ എന്ന നാമത്താൽ വിളിക്കപ്പെട്ടിരിക്കുന്ന ദൈവത്തിന്റെ പെട്ടകം ബാലേ-യെഹൂദായിൽനിന്നു കൊണ്ടുവരേണ്ടതിനു ദാവീദും കൂടെയുള്ള സകല ജനവും അവിടേക്കു പുറപ്പെട്ടുപോയി. 3അവർ ദൈവത്തിന്റെ പെട്ടകം ഒരു പുതിയ വണ്ടിയിൽ കയറ്റി, കുന്നിന്മേലുള്ള അബീനാദാബിന്റെ വീട്ടിൽനിന്നു കൊണ്ടുവന്നു; അബീനാദാബിന്റെ പുത്രന്മാരായ ഉസ്സയും അഹ്യോവും ആ പുതിയ വണ്ടി തെളിച്ചു. (2 ശമുവേല്‍ 6:2-3).
"കിര്യത്ത്-യെയാരീം നിവാസികൾ വന്ന് യഹോവയുടെ പെട്ടകം എടുത്ത് കുന്നിന്മേൽ അബീനാദാബിന്റെ വീട്ടിൽ കൊണ്ടുപോയി; അവ മകനായ എലെയാസാരിനെ യഹോവയുടെ പെട്ടകം സൂക്ഷിക്കേണ്ടതിനു ശുദ്ധീകരിച്ചു." (1 ശമുവേല്‍ 7:1) കുന്നിന്മേലുള്ള അബിനാദാബിന്റെ വീടിനെകുറിച്ചുള്ള ആദ്യത്തെ പരാമര്‍ശം നമുക്കിവിടെ കാണാം. പെട്ടകം അബിനാദാബിന്റെ ഭവനത്തില്‍ 20 വര്‍ഷത്തോളം ഉണ്ടായിരുന്നു. (1 ശമുവേല്‍ 7:2).
അവർ ദൈവത്തിന്റെ പെട്ടകം ഒരു പുതിയ വണ്ടിയിൽ കയറ്റി, കുന്നിന്മേലുള്ള അബീനാദാബിന്റെ വീട്ടിൽനിന്നു കൊണ്ടുവന്നു; അബീനാദാബിന്റെ പുത്രന്മാരായ ഉസ്സയും അഹ്യോവും ആ പുതിയ വണ്ടി തെളിച്ചു. (2 ശമുവേല്‍ 6:3).
പെട്ടകം ഒരു കാളവണ്ടിയുടെ പുറത്തു കൊണ്ടുപോകുന്നത് ദൈവത്തിന്റെ പ്രെത്യേക കല്പനയ്ക്ക് എതിരായിരുന്നു. പെട്ടകം ചുമക്കണം എന്നായിരുന്നു നിര്‍ദ്ദേശം (പുറപ്പാട് 25:12-15) അത് കെഹാത്യ കുടുംബത്തില്‍പെട്ട ലേവ്യരായിരുന്നു ചുമക്കേണ്ടത്. (സംഖ്യാപുസ്തകം 4:15).
പെട്ടകം ചുമക്കണം എന്നാണ് ദൈവം ആഗ്രഹിക്കുന്നത് കാരണം പെട്ടകത്തെ സംബന്ധിച്ചു യാന്ത്രീകമായത് ഒന്നും വേണ്ട എന്ന് ദൈവം നിശ്ചയിച്ചു, എന്തെന്നാല്‍ അത് ദൈവത്തിന്റെ സാന്നിധ്യം പ്രതിനിധാനം ചെയ്യുന്നതാണ്. "പെട്ടകം എന്നത് ദൈവത്തിന്റെ ഭാരമായിരുന്നു, ദൈവത്തിന്റെ ഭാരത്തെ ലേവ്യര്‍ തങ്ങളുടെ ഹൃദയത്തില്‍ വഹിക്കണമായിരുന്നു."
അതേ, 1 ശമുവേല്‍ 6:10-11 ല്‍ ഫെലിസ്ത്യര്‍ പെട്ടകം ഒരു വണ്ടിയിലാണ് കൊണ്ടുപോയത്. അവര്‍ക്ക് അതുകൊണ്ട് ദോഷമൊന്നും സംഭവിച്ചില്ല കാരണം അവര്‍ ഫെലിസ്ത്യര്‍ ആയിരുന്നു, എന്നാല്‍ ദൈവം തന്റെ ജനങ്ങളില്‍ നിന്നും കൂടുതലായി പ്രതീക്ഷിക്കുന്നു. യിസ്രായേല്‍ ദൈവവചനത്തില്‍ നിന്നുമായിരുന്നു മാതൃക കൈക്കൊള്ളേണ്ടിയിരുന്നത്, അല്ലാതെ ഫെലിസ്ത്യരുടെ കണ്ടുപിടുത്തങ്ങളില്‍ നിന്നല്ലായിരുന്നു.
അവർ നാഖോന്റെ കളത്തിങ്കൽ എത്തിയപ്പോൾ കാള വിരണ്ടതുകൊണ്ട് ഉസ്സ കൈ നീട്ടി ദൈവത്തിന്റെ പെട്ടകം പിടിച്ചു. 7അപ്പോൾ യഹോവയുടെ കോപം ഉസ്സയുടെ നേരേ ജ്വലിച്ചു; അവന്റെ അവിവേകം നിമിത്തം ദൈവം അവിടെവച്ച് അവനെ സംഹരിച്ചു; അവൻ അവിടെ ദൈവത്തിന്റെ പെട്ടകത്തിന്റെ അടുക്കൽവച്ചു മരിച്ചു. (2 ശമുവേല്‍ 6:6-7).
ഉസ്സയും അഹ്യോവും ദൈവത്തിന്റെ സാന്നിധ്യത്തോടു വളരെ സാധാരണമായ ഒരു മനോഭാവമാണ് പുലര്‍ത്തിയത്. അവര്‍ ഒരിക്കലും അതിനെ ബഹുമാനിച്ചില്ല. കഴിഞ്ഞ 20 വര്‍ഷമായി ദൈവത്തിന്റെ പെട്ടകം അവരുടെ വീട്ടില്‍ ഇരുന്നതുകൊണ്ട് ഒരുപക്ഷേ തങ്ങള്‍ ദൈവവുമായി അടുപ്പമുള്ളവരാണെന്ന് അവര്‍ ചിന്തിച്ചുകാണും.
ദൈവത്തെ പിതാവേ എന്ന് വിളിക്കുവാന്‍ യേശു നമ്മെ പഠിപ്പിച്ചിട്ടുണ്ടെങ്കിലും, "അവന്റെ നാമം വിശുദ്ധീകരിക്കപ്പെടണമെന്നും" അവന് നമ്മെ പഠിപ്പിച്ചിട്ടുണ്ട്, വളരെ ശ്രദ്ധ കൊടുക്കണമെന്ന് അത് സൂചിപ്പിക്കുന്നു അല്ലായെങ്കില്‍ പദവി അഹങ്കാരമായി മാറും.
ഇങ്ങനെ യഹോവയുടെ പെട്ടകം ദാവീദിന്റെ നഗരത്തിൽ തന്റെ അടുക്കൽ വരുത്തുവാൻ മനസ്സില്ലാതെ ദാവീദ് അതിനെ ഗിത്യനായ ഓബേദ്-എദോമിന്റെ വീട്ടിൽ കൊണ്ടുപോയി വച്ചു. (2 ശമുവേല്‍ 6:10).
ദാവീദിന് കഴിഞ്ഞില്ല എന്നല്ല, മറിച്ച് അവനു യഹോവയുടെ പെട്ടകം തന്റെ അടുക്കല്‍ പട്ടണത്തിലേക്ക് കൊണ്ടുവരുവാന്‍ മനസ്സില്ലായിരുന്നു എന്നാണ് വേദപുസ്തകം പറയുന്നതെന്ന് ശ്രദ്ധിക്കുക.
വ്യക്തമായി, ദാവീദിന് യഹോവയോടു പ്രയാസം തോന്നി. താഴെ പറയുന്ന വാക്യം അത് വ്യക്തമാക്കുന്നുണ്ട്. "യഹോവ ഉസ്സയെ ഛേദിച്ച ഛേദംനിമിത്തം ദാവീദിനു വ്യസനമായി അവൻ ആ സ്ഥലത്തിനു പേരെസ്-ഉസ്സ എന്നു പേർ വിളിച്ചു. അത് ഇന്നുവരെയും പറഞ്ഞുവരുന്നു." (2 ശമുവേല്‍ 6:8).
അനന്തരം ദാവീദ് തന്റെ കുടുംബത്തെ അനുഗ്രഹിക്കേണ്ടതിനു മടങ്ങിവന്നപ്പോൾ ശൗലിന്റെ മകളായ മീഖൾ ദാവീദിനെ എതിരേറ്റുചെന്നു: നിസ്സാരന്മാരിൽ ഒരുത്തൻ തന്നെത്താൻ അനാവൃതനാക്കുന്നതുപോലെ ഇന്നു തന്റെ ദാസന്മാരുടെ ദാസികൾ കാൺകെ തന്നെത്താൻ അനാവൃതനാക്കിയ യിസ്രായേൽരാജാവ് ഇന്ന് എത്ര മഹത്ത്വമുള്ളവൻ എന്നു പറഞ്ഞു. (2 ശമുവേല്‍ 6:20).
ദാവീദിന്റെ ഭാര്യയായ മീഖള്‍ പോലും അവനെ കളിയാക്കിയിട്ടും, ദൈവത്തെ ആരാധിക്കുന്നതും സ്തുതിക്കുന്നതും നിര്‍ത്തുവാന്‍ അവന് തയ്യാറല്ലായിരുന്നു. അതായിരുന്നു ജീവിതത്തിലെ അവന്റെ മുന്‍ഗണന. അതാണ് അവനെ ദൈവത്തിന്റെ ഹൃദയപ്രകാരമുള്ള ഒരു മനുഷ്യനാക്കി മാറ്റിയത്. (1 ശമുവേല്‍ 13:14; അപ്പൊ.പ്രവൃ 13:22).
എന്നാൽ ശൗലിന്റെ മകളായ മീഖളിനു ജീവപര്യന്തം ഒരു കുട്ടിയും ഉണ്ടായില്ല. (2 ശമുവേല്‍ 6:23).
ആഴമേറിയ ഒരു സത്യം ഇവിടെ മറഞ്ഞുകിടപ്പുണ്ട്. ദൈവത്തിനുവേണ്ടി ഉത്സാഹത്തോടെ കാര്യങ്ങള്‍ ചെയ്യാതെയിരിക്കുന്നവര് ഒടുവില്‍ പ്രത്യുത്പാദനം ഇല്ലാത്തവരായി വരണ്ട അനുഭവമുള്ളവരായി മാറും.
പലപ്പോഴും, ആരാധനയുടെയും സ്തുതിയുടെയും സമയത്ത് ദൈവത്തെ ഉത്സാഹത്തോടെ സ്തുതിക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കാന്‍ നാം നമ്മുടെ വികാരങ്ങളെ അനുവദിക്കാറുണ്ട്. നാം നിരാശിതരോ ഭാരമുള്ളവരോ ആണെങ്കില്‍, ദൈവത്തിനു കൊടുക്കേണ്ടതായ തക്ക മഹത്വം കൊടുക്കുന്നതില്‍ നാം പരാജയപ്പെടുന്നു.
ഇവിടെ നിലനില്‍ക്കുന്ന മറ്റൊരു തത്വം കൂടിയുണ്ട്; ജീവിതത്തിലും ശുശ്രൂഷയിലും വളരെ ഗുരുതരമായ ആത്മീക വന്ധ്യത പലപ്പോഴും ഉണ്ടാകുകയും ചെയ്യുന്നു.
"കിര്യത്ത്-യെയാരീം നിവാസികൾ വന്ന് യഹോവയുടെ പെട്ടകം എടുത്ത് കുന്നിന്മേൽ അബീനാദാബിന്റെ വീട്ടിൽ കൊണ്ടുപോയി; അവ മകനായ എലെയാസാരിനെ യഹോവയുടെ പെട്ടകം സൂക്ഷിക്കേണ്ടതിനു ശുദ്ധീകരിച്ചു." (1 ശമുവേല്‍ 7:1) കുന്നിന്മേലുള്ള അബിനാദാബിന്റെ വീടിനെകുറിച്ചുള്ള ആദ്യത്തെ പരാമര്‍ശം നമുക്കിവിടെ കാണാം. പെട്ടകം അബിനാദാബിന്റെ ഭവനത്തില്‍ 20 വര്‍ഷത്തോളം ഉണ്ടായിരുന്നു. (1 ശമുവേല്‍ 7:2).
അവർ ദൈവത്തിന്റെ പെട്ടകം ഒരു പുതിയ വണ്ടിയിൽ കയറ്റി, കുന്നിന്മേലുള്ള അബീനാദാബിന്റെ വീട്ടിൽനിന്നു കൊണ്ടുവന്നു; അബീനാദാബിന്റെ പുത്രന്മാരായ ഉസ്സയും അഹ്യോവും ആ പുതിയ വണ്ടി തെളിച്ചു. (2 ശമുവേല്‍ 6:3).
പെട്ടകം ഒരു കാളവണ്ടിയുടെ പുറത്തു കൊണ്ടുപോകുന്നത് ദൈവത്തിന്റെ പ്രെത്യേക കല്പനയ്ക്ക് എതിരായിരുന്നു. പെട്ടകം ചുമക്കണം എന്നായിരുന്നു നിര്‍ദ്ദേശം (പുറപ്പാട് 25:12-15) അത് കെഹാത്യ കുടുംബത്തില്‍പെട്ട ലേവ്യരായിരുന്നു ചുമക്കേണ്ടത്. (സംഖ്യാപുസ്തകം 4:15).
പെട്ടകം ചുമക്കണം എന്നാണ് ദൈവം ആഗ്രഹിക്കുന്നത് കാരണം പെട്ടകത്തെ സംബന്ധിച്ചു യാന്ത്രീകമായത് ഒന്നും വേണ്ട എന്ന് ദൈവം നിശ്ചയിച്ചു, എന്തെന്നാല്‍ അത് ദൈവത്തിന്റെ സാന്നിധ്യം പ്രതിനിധാനം ചെയ്യുന്നതാണ്. "പെട്ടകം എന്നത് ദൈവത്തിന്റെ ഭാരമായിരുന്നു, ദൈവത്തിന്റെ ഭാരത്തെ ലേവ്യര്‍ തങ്ങളുടെ ഹൃദയത്തില്‍ വഹിക്കണമായിരുന്നു."
അതേ, 1 ശമുവേല്‍ 6:10-11 ല്‍ ഫെലിസ്ത്യര്‍ പെട്ടകം ഒരു വണ്ടിയിലാണ് കൊണ്ടുപോയത്. അവര്‍ക്ക് അതുകൊണ്ട് ദോഷമൊന്നും സംഭവിച്ചില്ല കാരണം അവര്‍ ഫെലിസ്ത്യര്‍ ആയിരുന്നു, എന്നാല്‍ ദൈവം തന്റെ ജനങ്ങളില്‍ നിന്നും കൂടുതലായി പ്രതീക്ഷിക്കുന്നു. യിസ്രായേല്‍ ദൈവവചനത്തില്‍ നിന്നുമായിരുന്നു മാതൃക കൈക്കൊള്ളേണ്ടിയിരുന്നത്, അല്ലാതെ ഫെലിസ്ത്യരുടെ കണ്ടുപിടുത്തങ്ങളില്‍ നിന്നല്ലായിരുന്നു.
അവർ നാഖോന്റെ കളത്തിങ്കൽ എത്തിയപ്പോൾ കാള വിരണ്ടതുകൊണ്ട് ഉസ്സ കൈ നീട്ടി ദൈവത്തിന്റെ പെട്ടകം പിടിച്ചു. 7അപ്പോൾ യഹോവയുടെ കോപം ഉസ്സയുടെ നേരേ ജ്വലിച്ചു; അവന്റെ അവിവേകം നിമിത്തം ദൈവം അവിടെവച്ച് അവനെ സംഹരിച്ചു; അവൻ അവിടെ ദൈവത്തിന്റെ പെട്ടകത്തിന്റെ അടുക്കൽവച്ചു മരിച്ചു. (2 ശമുവേല്‍ 6:6-7).
ഉസ്സയും അഹ്യോവും ദൈവത്തിന്റെ സാന്നിധ്യത്തോടു വളരെ സാധാരണമായ ഒരു മനോഭാവമാണ് പുലര്‍ത്തിയത്. അവര്‍ ഒരിക്കലും അതിനെ ബഹുമാനിച്ചില്ല. കഴിഞ്ഞ 20 വര്‍ഷമായി ദൈവത്തിന്റെ പെട്ടകം അവരുടെ വീട്ടില്‍ ഇരുന്നതുകൊണ്ട് ഒരുപക്ഷേ തങ്ങള്‍ ദൈവവുമായി അടുപ്പമുള്ളവരാണെന്ന് അവര്‍ ചിന്തിച്ചുകാണും.
ദൈവത്തെ പിതാവേ എന്ന് വിളിക്കുവാന്‍ യേശു നമ്മെ പഠിപ്പിച്ചിട്ടുണ്ടെങ്കിലും, "അവന്റെ നാമം വിശുദ്ധീകരിക്കപ്പെടണമെന്നും" അവന് നമ്മെ പഠിപ്പിച്ചിട്ടുണ്ട്, വളരെ ശ്രദ്ധ കൊടുക്കണമെന്ന് അത് സൂചിപ്പിക്കുന്നു അല്ലായെങ്കില്‍ പദവി അഹങ്കാരമായി മാറും.
ഇങ്ങനെ യഹോവയുടെ പെട്ടകം ദാവീദിന്റെ നഗരത്തിൽ തന്റെ അടുക്കൽ വരുത്തുവാൻ മനസ്സില്ലാതെ ദാവീദ് അതിനെ ഗിത്യനായ ഓബേദ്-എദോമിന്റെ വീട്ടിൽ കൊണ്ടുപോയി വച്ചു. (2 ശമുവേല്‍ 6:10).
ദാവീദിന് കഴിഞ്ഞില്ല എന്നല്ല, മറിച്ച് അവനു യഹോവയുടെ പെട്ടകം തന്റെ അടുക്കല്‍ പട്ടണത്തിലേക്ക് കൊണ്ടുവരുവാന്‍ മനസ്സില്ലായിരുന്നു എന്നാണ് വേദപുസ്തകം പറയുന്നതെന്ന് ശ്രദ്ധിക്കുക.
വ്യക്തമായി, ദാവീദിന് യഹോവയോടു പ്രയാസം തോന്നി. താഴെ പറയുന്ന വാക്യം അത് വ്യക്തമാക്കുന്നുണ്ട്. "യഹോവ ഉസ്സയെ ഛേദിച്ച ഛേദംനിമിത്തം ദാവീദിനു വ്യസനമായി അവൻ ആ സ്ഥലത്തിനു പേരെസ്-ഉസ്സ എന്നു പേർ വിളിച്ചു. അത് ഇന്നുവരെയും പറഞ്ഞുവരുന്നു." (2 ശമുവേല്‍ 6:8).
അനന്തരം ദാവീദ് തന്റെ കുടുംബത്തെ അനുഗ്രഹിക്കേണ്ടതിനു മടങ്ങിവന്നപ്പോൾ ശൗലിന്റെ മകളായ മീഖൾ ദാവീദിനെ എതിരേറ്റുചെന്നു: നിസ്സാരന്മാരിൽ ഒരുത്തൻ തന്നെത്താൻ അനാവൃതനാക്കുന്നതുപോലെ ഇന്നു തന്റെ ദാസന്മാരുടെ ദാസികൾ കാൺകെ തന്നെത്താൻ അനാവൃതനാക്കിയ യിസ്രായേൽരാജാവ് ഇന്ന് എത്ര മഹത്ത്വമുള്ളവൻ എന്നു പറഞ്ഞു. (2 ശമുവേല്‍ 6:20).
ദാവീദിന്റെ ഭാര്യയായ മീഖള്‍ പോലും അവനെ കളിയാക്കിയിട്ടും, ദൈവത്തെ ആരാധിക്കുന്നതും സ്തുതിക്കുന്നതും നിര്‍ത്തുവാന്‍ അവന് തയ്യാറല്ലായിരുന്നു. അതായിരുന്നു ജീവിതത്തിലെ അവന്റെ മുന്‍ഗണന. അതാണ് അവനെ ദൈവത്തിന്റെ ഹൃദയപ്രകാരമുള്ള ഒരു മനുഷ്യനാക്കി മാറ്റിയത്. (1 ശമുവേല്‍ 13:14; അപ്പൊ.പ്രവൃ 13:22).
എന്നാൽ ശൗലിന്റെ മകളായ മീഖളിനു ജീവപര്യന്തം ഒരു കുട്ടിയും ഉണ്ടായില്ല. (2 ശമുവേല്‍ 6:23).
ആഴമേറിയ ഒരു സത്യം ഇവിടെ മറഞ്ഞുകിടപ്പുണ്ട്. ദൈവത്തിനുവേണ്ടി ഉത്സാഹത്തോടെ കാര്യങ്ങള്‍ ചെയ്യാതെയിരിക്കുന്നവര് ഒടുവില്‍ പ്രത്യുത്പാദനം ഇല്ലാത്തവരായി വരണ്ട അനുഭവമുള്ളവരായി മാറും.
പലപ്പോഴും, ആരാധനയുടെയും സ്തുതിയുടെയും സമയത്ത് ദൈവത്തെ ഉത്സാഹത്തോടെ സ്തുതിക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കാന്‍ നാം നമ്മുടെ വികാരങ്ങളെ അനുവദിക്കാറുണ്ട്. നാം നിരാശിതരോ ഭാരമുള്ളവരോ ആണെങ്കില്‍, ദൈവത്തിനു കൊടുക്കേണ്ടതായ തക്ക മഹത്വം കൊടുക്കുന്നതില്‍ നാം പരാജയപ്പെടുന്നു.
ഇവിടെ നിലനില്‍ക്കുന്ന മറ്റൊരു തത്വം കൂടിയുണ്ട്; ജീവിതത്തിലും ശുശ്രൂഷയിലും വളരെ ഗുരുതരമായ ആത്മീക വന്ധ്യത പലപ്പോഴും ഉണ്ടാകുകയും ചെയ്യുന്നു.
Chapters