ദാവീദിന്റെ കാലത്ത് മൂന്നു വർഷം തുടർച്ചയായി ക്ഷാമം ഉണ്ടായി (2 ശമുവേല്‍ 21:1).
ക്ഷാമം ഒന്നാം വര്‍ഷവും രണ്ടാം വര്‍ഷവും അതുപോലെ മൂന്നാം വര്‍ഷവും ഉണ്ടായിരുന്നു. അത് ഒരു ദോഷകരമായ മാതൃകയാണെന്ന് ദാവീദ് തിരിച്ചറിയുന്നു.
എന്താണ് ഒരു ദോഷകരമായ മാതൃക?
ഒരു വ്യക്തിയുടെ ജീവിതത്തില്‍ അഥവാ ഒരു കുടുംബത്തില്‍ അല്ലെങ്കില്‍ ഒരു സ്ഥലത്ത് നടക്കുന്ന ദോഷകരമായ, തിന്മനിറഞ്ഞ സംഭവങ്ങളുടെ അഥവാ പ്രവര്‍ത്തികളുടെ ആവര്‍ത്തനമാണ്. ദോഷകരമായ ഒരു മാതൃക ഒരു കോട്ടയ്ക്ക് ജന്മം നല്കുന്നു.
അബ്രഹാമിന്റെ ജീവിതത്തിലേക്ക് നോക്കുമ്പോള്‍, അതുപോലെ യിസഹാക്കിന്റെ (അവന്റെ മകന്), യാക്കോബിന്റെ (അവന്റെ കൊച്ചുമകന്) ജീവിതം നോക്കുമ്പോള്‍, കുഞ്ഞുങ്ങള്‍ ഉണ്ടാകുന്നതില്‍ താമസംവന്ന ഒരു ദോഷകരമായ മാതൃക നമുക്ക് കാണാം. അബ്രാഹാമിന്റെ ഭാര്യ (സാറാ) മച്ചിയായിരുന്നു ആകയാല്‍ 90 വയസ്സുവരെ അവള്‍ക്കു കുഞ്ഞുങ്ങള്‍ ഉണ്ടായില്ല. യിസഹാക്കിന്റെ ഭാര്യ (റെബേക്ക) മച്ചിയായിരുന്നു. ഉല്പത്തി 25:21 പറയുന്നു, "തന്റെ ഭാര്യ മച്ചിയായിരുന്നതുകൊണ്ട് യിസ്ഹാക്ക് അവൾക്കുവേണ്ടി യഹോവയോടു പ്രാർത്ഥിച്ചു; യഹോവ അവന്റെ പ്രാർത്ഥന കേട്ടു; അവന്റെ ഭാര്യ റിബെക്കാ ഗർഭംധരിച്ചു". യാക്കോബിന്റെ ഭാര്യയും (റാഹേല്‍) ഒരു മച്ചിയായിരുന്നു. (ഉല്പത്തി 29:31). അവര്‍ ഓരോരുത്തരും ദൈവത്തോടു കരഞ്ഞില്ലായിരുന്നുവെങ്കില്‍, അവര്‍ കുഞ്ഞുങ്ങള്‍ ഇല്ലാത്തവരായി അവസാനിക്കുമായിരുന്നു.
ഇങ്ങനെയുള്ള ദോഷകരമായ കാര്യങ്ങള്‍ പരിശുദ്ധാത്മാവ് നമ്മെ അറിയിച്ചാല്‍ പോലും നമ്മില്‍ പലരും അതിനെ വേണ്ടവണ്ണം തിരിച്ചറിയുവാന്‍ കഴിയാതിരിക്കുന്നതിന്റെ കാരണങ്ങളില്‍ ചിലത് നാം അവയെ യാദൃശ്ചികമായിട്ടു കാണുന്നു എന്നുള്ളതാണ്.
ദാവീദ് യഹോവയുടെ അരുളപ്പാട് ചോദിച്ചപ്പോൾ, (2 ശമുവേല്‍ 21:1).
ഏറ്റവും വിവേകപരമായ കാര്യമാണ് ദാവീദ് ചെയ്തത്; തുടര്‍മാനമായ പ്രശ്നങ്ങളുടെ നടുവില്‍ അവന് ദൈവത്തെ അന്വേഷിച്ചു.
“ശൌല്‍ ഗിബെയോന്യരെ കൊന്നതുകൊണ്ട് അത് അവൻ നിമിത്തവും രക്തപാതകമുള്ള അവന്റെ കുടുംബം നിമിത്തവും ആകുന്നു”. എന്ന് യഹോവ അരുളിച്ചെയ്തു. (2 ശമുവേല്‍ 21:1).
ദാവീദ് അഭിമുഖീകരിച്ചുകൊണ്ടിരുന്ന പ്രശ്നങ്ങളുടെ മൂല കാരണം അവന് അന്വേഷിച്ചു. അവിടെ സംഭവിച്ചുകൊണ്ടിരുന്ന ദോഷകരമായ കാര്യങ്ങളുടെ യഥാര്‍ത്ഥ കാരണം അവന് അന്വേഷിക്കയും ദൈവം അവനു മറുപടി നല്‍കുകയും ചെയ്തു.
ഇന്നും, വചനത്തില്‍ കൂടെ, സ്വപ്നത്തില്‍ കൂടെ, ഒരു ദൈവമനുഷ്യന് പ്രസംഗിക്കുന്ന സന്ദേശത്തിലൂടെ, ഒരു പ്രവചന ശബ്ദത്തിലൂടെ ദൈവത്തിങ്കല്‍ നിന്നും നിങ്ങള്‍ക്ക് ഒരു മറുപടി പ്രാപിക്കുവാന്‍ കഴിയും.
ദാവീദിന്റെ ഭരണകാലത്തിനു ഏകദേശം 400 വര്‍ഷങ്ങള്‍ക്കു മുമ്പ്, യോശുവയുടെ കാലത്ത്, അവിടെ അടുത്ത് വസിച്ചിരുന്ന ഒരു ഗോത്രമായ ഗിബെയോന്യരെ നശിപ്പിക്കുകയില്ല എന്ന ദൃഢമായ ഒരു പ്രതിജ്ഞ യിസ്രായേല്‍ എടുക്കുകയുണ്ടായി (യോശുവ 9). ഇടപാടിലേക്ക് പ്രവേശിക്കുന്നതില്‍ നിന്നും ഗിബെയോന്യര്‍ യിസ്രായേലിനെ വഞ്ചിച്ചു എന്നാലും, യിസ്രായേല്‍ തങ്ങളുടെ വാക്ക് പാലിച്ചു ഉത്തരവാദിത്വങ്ങള്‍ നിറവേറ്റണമെന്ന് ദൈവം ആഗ്രഹിച്ചു. ശൌലിന്റെ കുറ്റത്തില്‍ ഉള്‍പ്പെടുന്നത് ഗിബെയോന്യരെ കൊന്നുവെന്ന് മാത്രമല്ല പിന്നെയോ ഈ പ്രധാനപ്പെട്ട പഴയ ഉടമ്പടി ലംഘിച്ചു എന്നതും ഉള്‍പ്പെടുന്നു.
അത്യാവശ്യമായ നിരവധി തത്വങ്ങള്‍ ഇത് എടുത്തുകാണിക്കുന്നു:
* നമ്മുടെ പ്രതിബദ്ധതകള്‍ നാം പൂര്‍ത്തിയാക്കണമെന്നു ദൈവം പ്രതീക്ഷിക്കുന്നു.
* രാജ്യങ്ങള്‍ പ്രതിജ്ഞാബദ്ധമായിരിക്കുന്ന കാര്യങ്ങള്‍ ചെയ്യണമെന്ന് ദൈവം പ്രതീക്ഷിക്കുന്നു.
* പ്രതിബദ്ധതകള്‍ നിറവേറ്റുവാനുള്ള നമ്മുടെ ഉത്തരവാദിത്വം സമയം കടന്നുപോകുന്നതിനനുസരിച്ചു കുറയുന്നില്ല.
* കുറെ നാളുകള്‍ കഴിയുംവരെ ദൈവം നമ്മുടെ പാപങ്ങളെ ശിക്ഷിക്കുന്നില്ല എന്നത് സാധ്യമാണ്.
മനുഷ്യര്‍ തങ്ങളുടെ കടപ്പാടുകള്‍ നിര്‍വ്വഹിക്കുന്നതില്‍ ദൈവത്തിനു അത്ര ഉന്നതമായ പ്രതീക്ഷകള്‍ ഉണ്ടെങ്കില്‍, ദൈവം തന്റെ ഉടമ്പടികളാലും നമ്മെ മാനിക്കുന്ന ആ വലിയ വിശ്വാസവും നമുക്കുണ്ടായിരിക്കണം. ദൈവം തന്റെ ജനവുമായി ചെയ്ത തന്റെ നിത്യമായ ഉടമ്പടി മറന്നുകളയുകയില്ല എന്നു കാണിക്കുവാന്‍ ദൈവത്തിന്റെ സിംഹാസനത്തിനു ചുറ്റും ഒരു മരതകത്തിന്റെ മഴവില്ല് ഉണ്ട് (വെളിപ്പാട് 4:3).
എങ്കിലും ശൌല്‍ യിസ്രായേല്യർക്കും യെഹൂദ്യർക്കും വേണ്ടി തനിക്കുണ്ടായിരുന്ന അതിതാല്പര്യത്താൽ അവരെ കൊന്നുകളയുവാൻ ശ്രമിച്ചു (2 ശമുവേല്‍ 21:2)
തീഷ്ണത നല്ലതാണ് എന്നാല്‍ സ്ഥാനം തെറ്റിയുള്ള തീഷ്ണത ശൌലിന്റെ കാര്യത്തിലെന്നപോലെ നിങ്ങളെ പ്രശ്നത്തില്‍ എത്തിക്കും.
യോഹന്നാന് യേശുവിനോട് പറഞ്ഞു, "നാഥാ, ഒരാൾ നിന്റെ നാമത്തിൽ ഭൂതങ്ങളെ പുറത്താക്കുന്നത് ഞങ്ങൾ കണ്ടു; ഞങ്ങളോടുകൂടെ നിന്നെ അനുഗമിക്കായ്കയാൽ അവനെ തടഞ്ഞു എന്ന് യോഹന്നാൻ പറഞ്ഞതിന്" (ലൂക്കോസ് 9:49).
യോഹന്നാന് കര്‍ത്താവിനുവേണ്ടി തീഷ്ണതയുള്ളവന്‍ ആയിരുന്നു എന്നാല്‍ സ്ഥാനം മാറിയുള്ള തന്റെ തീഷ്ണത കര്‍ത്താവിനുവേണ്ടി പ്രവര്‍ത്തിക്കുന്നതില്‍ നിന്നും ചിലരെ തടയുവാന്‍ ഇടയായിതീര്‍ന്നു. അങ്ങനെയുള്ള അവന്റെ തീഷ്ണതയില്‍ കര്‍ത്താവ് ഇടപെട്ട് തിരുത്തേണ്ടതായി വന്നു.
സ്ഥാനം മാറിയുള്ള പരീശന്മാരുടെ തീഷ്ണതയെ ശാസിച്ചുകൊണ്ട് കര്‍ത്താവായ യേശു പറഞ്ഞു, "കുരുടന്മാരായ വഴികാട്ടികളേ, നിങ്ങൾ കൊതുകിനെ അരിച്ചെടുക്കുകയും ഒട്ടകത്തെ വിഴുങ്ങിക്കളകയും ചെയ്യുന്നു (മത്തായി 23:24).
പരീശന്മാര് അവരുടെ കുടിവെള്ളം ഒരു തുണികൊണ്ട് അരിച്ചെടുക്കുമായിരുന്നു കാരണം അബദ്ധത്തില്‍ പോലും നിയമാനുസൃതമല്ലാത്ത ഒരു ചെറിയ കീടം പോലും അവരുടെ ഉള്ളില്‍ ചെല്ലരുത്, എന്നാല്‍ അവര്‍ ന്യായപ്രമാണത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗത്തെ അവഗണിക്കുവാന്‍ ഇടയായി, അത് അവര്‍ മനപൂര്‍വ്വമായി നിയമാനുസൃതമല്ലാത്ത ഒരു വലിയ ഒട്ടകത്തെ ഭക്ഷിക്കുന്നതുപോലെ ആയിരുന്നു.
പരീശന്മാരുടെ തീഷ്ണത ദൈവത്തിന്റെ ആഴമായ തത്വങ്ങളില്‍ നിന്നും അവരെ വഴിതെറ്റിക്കുകയും അവരെ കുരുടന്മാര് ആക്കുകയും ചെയ്തു. നാം ശ്രദ്ധിച്ചില്ലായെങ്കില്‍ ഇത് നമുക്കും സംഭവിച്ചേക്കാം. നാം നമ്മുടെ രീതിയില്‍ കാര്യങ്ങള്‍ ചെയ്യുന്നതില്‍, നമ്മുടെ പാരമ്പര്യങ്ങളില്‍, നമ്മുടെ സംവിധാനങ്ങളില്‍, നമ്മുടെ നയങ്ങളില്‍, നമ്മുടെ നടപടിക്രമങ്ങളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതില്‍ അവസാനിക്കുവാന്‍ ഇടയാകും.
അയ്യാവിന്റെ മകളായ രിസ്പ ചാക്കുശീല എടുത്ത് പാറമേൽ വിരിച്ച് കൊയ്ത്തുകാലത്തിന്റെ ആരംഭംമുതൽ ആകാശത്തുനിന്ന് അവരുടെ മേൽ മഴപെയ്തതുവരെ പകൽ ആകാശത്തിലെ പക്ഷികളോ രാത്രി കാട്ടുമൃഗങ്ങളോ അവരെ തൊടുവാൻ സമ്മതിക്കാതിരുന്നു. (2 ശമുവേല്‍ 21:10).
ഏകദേശം അഞ്ചു മാസത്തോളം (കൊയ്ത്തുകാലത്തിന്റെ ആരംഭം മുതല്‍ മഴ പെയ്തതുവരെ) രിസ്പ അവളുടെ മക്കളുടെ ജീവനില്ലാത്ത ശരീരം സൂക്ഷിക്കുകയുണ്ടായി, കാട്ടുമൃഗങ്ങളോ പക്ഷികളോ അവരെ ഒരു ഇരയായി വിഴുങ്ങിക്കളയാതെ പരിപാലിച്ചു. അത് ദുഃഖകരമായ ഒരു കാഴ്ചയായിരുന്നു. ഇതെല്ലാം സംഭവിച്ചത് ശൌലിന്റെ അനാവശ്യമായ തീഷ്ണത നിമിത്തമായിരുന്നു. സ്ഥാനം മാറിയുള്ള തീഷ്ണത തലമുറയായുള്ള പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകും.
എന്നാൽ സെരൂയയുടെ മകനായ അബീശായി അവന്റെ സഹായത്തിനായി വന്ന് ഫെലിസ്ത്യനെ വെട്ടിക്കൊന്നു. (2 ശമുവേല്‍ 21:17).
ദാവീദിന്റെ ബലം ക്ഷയിച്ചപ്പോള്‍, ദൈവം മറ്റുള്ളവരുടെ ബലത്താല്‍ അവനെ സംരക്ഷിച്ചു. ഒരു ടീമിന്റെ ഭാഗമായിരിക്കുന്നത് എത്ര പ്രധാനപ്പെട്ട കാര്യമാണെന്ന് ഇത് നമ്മോടു പറയുന്നു. നാം താഴ്മയുള്ളവര്‍ ആയിരിക്കുവാന്‍ ഇത് ഇടയാക്കും.
18 അതിന്റെശേഷം ഗോബിൽവച്ച് വീണ്ടും ഫെലിസ്ത്യരോടു യുദ്ധം ഉണ്ടായി; അപ്പോൾ ഹൂശാത്യനായ സിബ്ബെഖായി മല്ലന്മാരുടെ മക്കളിൽ ഒരുവനായ സഫിനെ വെട്ടിക്കൊന്നു.19 ഗോബിൽവച്ച് പിന്നെയും ഫെലിസ്ത്യരോടു യുദ്ധം ഉണ്ടായി; അവിടെവച്ച് ബേത്ത്ലേഹെമ്യനായ യാരെ-ഓരെഗീമിന്റെ മകൻ എൽഹാനാൻ ഗിത്യനായ ഗൊല്യാത്തിന്റെ സഹോദരനെ വെട്ടിക്കൊന്നു; ഗോലിയാത്തിന്റെ സഹോദരന്റെ കുന്തത്തണ്ട് നെയ്ത്തുകാരുടെ പടപ്പുതടിപോലെ ആയിരുന്നു.20 പിന്നെയും ഗത്തിൽവച്ച് യുദ്ധം ഉണ്ടായി; അവിടെ ഒരു അതികായൻ ഉണ്ടായിരുന്നു; അവന്റെ ഓരോ കൈയ്ക്ക് ആറാറുവിരലും ഓരോ കാലിന് ആറാറുവിരലും ആകെ ഇരുപത്തിനാല് വിരൽ ഉണ്ടായിരുന്നു; ഇവനും രാഫയ്ക്കു ജനിച്ചവനായിരുന്നു.21 അവൻ യിസ്രായേലിനെ അധിക്ഷേപിച്ചപ്പോൾ ദാവീദിന്റെ സഹോദരനായ ശിമെയയുടെ മകൻ യോനാഥാൻ അവനെ കൊന്നുകളഞ്ഞു. (2 ശമുവേല്‍ 21:18-21).
അതിന്റെശേഷം ഇത് സംഭവിച്ചു
ഫെലിസ്ത്യ മല്ലന്മാരുടെമേലുള്ള വിജയത്തിന്റെ ഈ വിവരണം കാണിക്കുന്നത് ദാവീദിനെ കൂടാതെ യിസ്രായേലിന് മല്ലന്മാരെ കൊല്ലുവാന്‍ കഴിഞ്ഞുവെന്നാണ്.
സിബ്ബെഖായി, എൽഹാനാൻ, യോനാഥാൻ:
മല്ലന്മാരുമായുള്ള യുദ്ധം ദാവീദ് അവസാനിപ്പിച്ചതിനു ശേഷം, വീരമായ പരാക്രമം നടത്തുവാന്‍ വേണ്ടി ഈ പുരുഷന്മാര് പോയി. ഒരു തലമുറയിലെ ആത്മീക നേതൃത്വം ഉത്തരവാദിത്വത്തില്‍ നിന്നും പിരിഞ്ഞുപോകുമ്പോള്‍, അടുത്ത തലമുറയ്ക്ക് വേണ്ടി അഭിഷിക്തരായ നേതാക്കളെ ദൈവം തുടര്‍മാനമായി എഴുന്നേല്‍പ്പിക്കും.
നമ്മുടെ നിലവിലെ വിജയം ഇവിടെയും ഇപ്പോഴും മാത്രമുള്ള നേട്ടമല്ല, മറിച്ച് നമ്മുടെ കാല്‍ച്ചുവട് പിന്തുടരുന്ന തലമുറയ്ക്ക് അര്‍ത്ഥവത്തായ ചില കാര്യങ്ങള്‍ ഇത് കൈമാറ്റം ചെയ്യുന്നുണ്ട്.
ഈ നാല് പേരും ഗത്തിൽ രാഫയ്ക്കു ജനിച്ചവരായിരുന്നു. അവർ ദാവീദിന്റെയും അവന്റെ ഭൃത്യന്മാരുടെയും കയ്യാൽ കൊല്ലപ്പെട്ടു. (2 ശമുവേല്‍ 21:22).
ഈ നാലു മല്ലന്മാരുടെമേലുള്ള വിജയങ്ങളും ദാവീദിന്റെയും അവന്റെ ഭൃത്യന്മാരുടെയും, അവന്റെ ആധിപത്യത്തിന്റെ കീഴില്‍ ഉണ്ടായിരുന്നവരുടെ, കൈകളില്‍ നീതിയോടെ എല്പിക്കപ്പെട്ടു. ദാവീദിന് താന്‍ കാണിച്ച മാതൃകയിലൂടെ, അവന്റെ കാര്യനിര്വ്വഹണത്തിലൂടെ, അവന്റെ സ്വാധീനത്തിലൂടെ ഇതില്‍ ഒരു പങ്കു ഉണ്ടായിരുന്നു.
ക്ഷാമം ഒന്നാം വര്‍ഷവും രണ്ടാം വര്‍ഷവും അതുപോലെ മൂന്നാം വര്‍ഷവും ഉണ്ടായിരുന്നു. അത് ഒരു ദോഷകരമായ മാതൃകയാണെന്ന് ദാവീദ് തിരിച്ചറിയുന്നു.
എന്താണ് ഒരു ദോഷകരമായ മാതൃക?
ഒരു വ്യക്തിയുടെ ജീവിതത്തില്‍ അഥവാ ഒരു കുടുംബത്തില്‍ അല്ലെങ്കില്‍ ഒരു സ്ഥലത്ത് നടക്കുന്ന ദോഷകരമായ, തിന്മനിറഞ്ഞ സംഭവങ്ങളുടെ അഥവാ പ്രവര്‍ത്തികളുടെ ആവര്‍ത്തനമാണ്. ദോഷകരമായ ഒരു മാതൃക ഒരു കോട്ടയ്ക്ക് ജന്മം നല്കുന്നു.
അബ്രഹാമിന്റെ ജീവിതത്തിലേക്ക് നോക്കുമ്പോള്‍, അതുപോലെ യിസഹാക്കിന്റെ (അവന്റെ മകന്), യാക്കോബിന്റെ (അവന്റെ കൊച്ചുമകന്) ജീവിതം നോക്കുമ്പോള്‍, കുഞ്ഞുങ്ങള്‍ ഉണ്ടാകുന്നതില്‍ താമസംവന്ന ഒരു ദോഷകരമായ മാതൃക നമുക്ക് കാണാം. അബ്രാഹാമിന്റെ ഭാര്യ (സാറാ) മച്ചിയായിരുന്നു ആകയാല്‍ 90 വയസ്സുവരെ അവള്‍ക്കു കുഞ്ഞുങ്ങള്‍ ഉണ്ടായില്ല. യിസഹാക്കിന്റെ ഭാര്യ (റെബേക്ക) മച്ചിയായിരുന്നു. ഉല്പത്തി 25:21 പറയുന്നു, "തന്റെ ഭാര്യ മച്ചിയായിരുന്നതുകൊണ്ട് യിസ്ഹാക്ക് അവൾക്കുവേണ്ടി യഹോവയോടു പ്രാർത്ഥിച്ചു; യഹോവ അവന്റെ പ്രാർത്ഥന കേട്ടു; അവന്റെ ഭാര്യ റിബെക്കാ ഗർഭംധരിച്ചു". യാക്കോബിന്റെ ഭാര്യയും (റാഹേല്‍) ഒരു മച്ചിയായിരുന്നു. (ഉല്പത്തി 29:31). അവര്‍ ഓരോരുത്തരും ദൈവത്തോടു കരഞ്ഞില്ലായിരുന്നുവെങ്കില്‍, അവര്‍ കുഞ്ഞുങ്ങള്‍ ഇല്ലാത്തവരായി അവസാനിക്കുമായിരുന്നു.
ഇങ്ങനെയുള്ള ദോഷകരമായ കാര്യങ്ങള്‍ പരിശുദ്ധാത്മാവ് നമ്മെ അറിയിച്ചാല്‍ പോലും നമ്മില്‍ പലരും അതിനെ വേണ്ടവണ്ണം തിരിച്ചറിയുവാന്‍ കഴിയാതിരിക്കുന്നതിന്റെ കാരണങ്ങളില്‍ ചിലത് നാം അവയെ യാദൃശ്ചികമായിട്ടു കാണുന്നു എന്നുള്ളതാണ്.
ദാവീദ് യഹോവയുടെ അരുളപ്പാട് ചോദിച്ചപ്പോൾ, (2 ശമുവേല്‍ 21:1).
ഏറ്റവും വിവേകപരമായ കാര്യമാണ് ദാവീദ് ചെയ്തത്; തുടര്‍മാനമായ പ്രശ്നങ്ങളുടെ നടുവില്‍ അവന് ദൈവത്തെ അന്വേഷിച്ചു.
“ശൌല്‍ ഗിബെയോന്യരെ കൊന്നതുകൊണ്ട് അത് അവൻ നിമിത്തവും രക്തപാതകമുള്ള അവന്റെ കുടുംബം നിമിത്തവും ആകുന്നു”. എന്ന് യഹോവ അരുളിച്ചെയ്തു. (2 ശമുവേല്‍ 21:1).
ദാവീദ് അഭിമുഖീകരിച്ചുകൊണ്ടിരുന്ന പ്രശ്നങ്ങളുടെ മൂല കാരണം അവന് അന്വേഷിച്ചു. അവിടെ സംഭവിച്ചുകൊണ്ടിരുന്ന ദോഷകരമായ കാര്യങ്ങളുടെ യഥാര്‍ത്ഥ കാരണം അവന് അന്വേഷിക്കയും ദൈവം അവനു മറുപടി നല്‍കുകയും ചെയ്തു.
ഇന്നും, വചനത്തില്‍ കൂടെ, സ്വപ്നത്തില്‍ കൂടെ, ഒരു ദൈവമനുഷ്യന് പ്രസംഗിക്കുന്ന സന്ദേശത്തിലൂടെ, ഒരു പ്രവചന ശബ്ദത്തിലൂടെ ദൈവത്തിങ്കല്‍ നിന്നും നിങ്ങള്‍ക്ക് ഒരു മറുപടി പ്രാപിക്കുവാന്‍ കഴിയും.
ദാവീദിന്റെ ഭരണകാലത്തിനു ഏകദേശം 400 വര്‍ഷങ്ങള്‍ക്കു മുമ്പ്, യോശുവയുടെ കാലത്ത്, അവിടെ അടുത്ത് വസിച്ചിരുന്ന ഒരു ഗോത്രമായ ഗിബെയോന്യരെ നശിപ്പിക്കുകയില്ല എന്ന ദൃഢമായ ഒരു പ്രതിജ്ഞ യിസ്രായേല്‍ എടുക്കുകയുണ്ടായി (യോശുവ 9). ഇടപാടിലേക്ക് പ്രവേശിക്കുന്നതില്‍ നിന്നും ഗിബെയോന്യര്‍ യിസ്രായേലിനെ വഞ്ചിച്ചു എന്നാലും, യിസ്രായേല്‍ തങ്ങളുടെ വാക്ക് പാലിച്ചു ഉത്തരവാദിത്വങ്ങള്‍ നിറവേറ്റണമെന്ന് ദൈവം ആഗ്രഹിച്ചു. ശൌലിന്റെ കുറ്റത്തില്‍ ഉള്‍പ്പെടുന്നത് ഗിബെയോന്യരെ കൊന്നുവെന്ന് മാത്രമല്ല പിന്നെയോ ഈ പ്രധാനപ്പെട്ട പഴയ ഉടമ്പടി ലംഘിച്ചു എന്നതും ഉള്‍പ്പെടുന്നു.
അത്യാവശ്യമായ നിരവധി തത്വങ്ങള്‍ ഇത് എടുത്തുകാണിക്കുന്നു:
* നമ്മുടെ പ്രതിബദ്ധതകള്‍ നാം പൂര്‍ത്തിയാക്കണമെന്നു ദൈവം പ്രതീക്ഷിക്കുന്നു.
* രാജ്യങ്ങള്‍ പ്രതിജ്ഞാബദ്ധമായിരിക്കുന്ന കാര്യങ്ങള്‍ ചെയ്യണമെന്ന് ദൈവം പ്രതീക്ഷിക്കുന്നു.
* പ്രതിബദ്ധതകള്‍ നിറവേറ്റുവാനുള്ള നമ്മുടെ ഉത്തരവാദിത്വം സമയം കടന്നുപോകുന്നതിനനുസരിച്ചു കുറയുന്നില്ല.
* കുറെ നാളുകള്‍ കഴിയുംവരെ ദൈവം നമ്മുടെ പാപങ്ങളെ ശിക്ഷിക്കുന്നില്ല എന്നത് സാധ്യമാണ്.
മനുഷ്യര്‍ തങ്ങളുടെ കടപ്പാടുകള്‍ നിര്‍വ്വഹിക്കുന്നതില്‍ ദൈവത്തിനു അത്ര ഉന്നതമായ പ്രതീക്ഷകള്‍ ഉണ്ടെങ്കില്‍, ദൈവം തന്റെ ഉടമ്പടികളാലും നമ്മെ മാനിക്കുന്ന ആ വലിയ വിശ്വാസവും നമുക്കുണ്ടായിരിക്കണം. ദൈവം തന്റെ ജനവുമായി ചെയ്ത തന്റെ നിത്യമായ ഉടമ്പടി മറന്നുകളയുകയില്ല എന്നു കാണിക്കുവാന്‍ ദൈവത്തിന്റെ സിംഹാസനത്തിനു ചുറ്റും ഒരു മരതകത്തിന്റെ മഴവില്ല് ഉണ്ട് (വെളിപ്പാട് 4:3).
എങ്കിലും ശൌല്‍ യിസ്രായേല്യർക്കും യെഹൂദ്യർക്കും വേണ്ടി തനിക്കുണ്ടായിരുന്ന അതിതാല്പര്യത്താൽ അവരെ കൊന്നുകളയുവാൻ ശ്രമിച്ചു (2 ശമുവേല്‍ 21:2)
തീഷ്ണത നല്ലതാണ് എന്നാല്‍ സ്ഥാനം തെറ്റിയുള്ള തീഷ്ണത ശൌലിന്റെ കാര്യത്തിലെന്നപോലെ നിങ്ങളെ പ്രശ്നത്തില്‍ എത്തിക്കും.
യോഹന്നാന് യേശുവിനോട് പറഞ്ഞു, "നാഥാ, ഒരാൾ നിന്റെ നാമത്തിൽ ഭൂതങ്ങളെ പുറത്താക്കുന്നത് ഞങ്ങൾ കണ്ടു; ഞങ്ങളോടുകൂടെ നിന്നെ അനുഗമിക്കായ്കയാൽ അവനെ തടഞ്ഞു എന്ന് യോഹന്നാൻ പറഞ്ഞതിന്" (ലൂക്കോസ് 9:49).
യോഹന്നാന് കര്‍ത്താവിനുവേണ്ടി തീഷ്ണതയുള്ളവന്‍ ആയിരുന്നു എന്നാല്‍ സ്ഥാനം മാറിയുള്ള തന്റെ തീഷ്ണത കര്‍ത്താവിനുവേണ്ടി പ്രവര്‍ത്തിക്കുന്നതില്‍ നിന്നും ചിലരെ തടയുവാന്‍ ഇടയായിതീര്‍ന്നു. അങ്ങനെയുള്ള അവന്റെ തീഷ്ണതയില്‍ കര്‍ത്താവ് ഇടപെട്ട് തിരുത്തേണ്ടതായി വന്നു.
സ്ഥാനം മാറിയുള്ള പരീശന്മാരുടെ തീഷ്ണതയെ ശാസിച്ചുകൊണ്ട് കര്‍ത്താവായ യേശു പറഞ്ഞു, "കുരുടന്മാരായ വഴികാട്ടികളേ, നിങ്ങൾ കൊതുകിനെ അരിച്ചെടുക്കുകയും ഒട്ടകത്തെ വിഴുങ്ങിക്കളകയും ചെയ്യുന്നു (മത്തായി 23:24).
പരീശന്മാര് അവരുടെ കുടിവെള്ളം ഒരു തുണികൊണ്ട് അരിച്ചെടുക്കുമായിരുന്നു കാരണം അബദ്ധത്തില്‍ പോലും നിയമാനുസൃതമല്ലാത്ത ഒരു ചെറിയ കീടം പോലും അവരുടെ ഉള്ളില്‍ ചെല്ലരുത്, എന്നാല്‍ അവര്‍ ന്യായപ്രമാണത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗത്തെ അവഗണിക്കുവാന്‍ ഇടയായി, അത് അവര്‍ മനപൂര്‍വ്വമായി നിയമാനുസൃതമല്ലാത്ത ഒരു വലിയ ഒട്ടകത്തെ ഭക്ഷിക്കുന്നതുപോലെ ആയിരുന്നു.
പരീശന്മാരുടെ തീഷ്ണത ദൈവത്തിന്റെ ആഴമായ തത്വങ്ങളില്‍ നിന്നും അവരെ വഴിതെറ്റിക്കുകയും അവരെ കുരുടന്മാര് ആക്കുകയും ചെയ്തു. നാം ശ്രദ്ധിച്ചില്ലായെങ്കില്‍ ഇത് നമുക്കും സംഭവിച്ചേക്കാം. നാം നമ്മുടെ രീതിയില്‍ കാര്യങ്ങള്‍ ചെയ്യുന്നതില്‍, നമ്മുടെ പാരമ്പര്യങ്ങളില്‍, നമ്മുടെ സംവിധാനങ്ങളില്‍, നമ്മുടെ നയങ്ങളില്‍, നമ്മുടെ നടപടിക്രമങ്ങളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതില്‍ അവസാനിക്കുവാന്‍ ഇടയാകും.
അയ്യാവിന്റെ മകളായ രിസ്പ ചാക്കുശീല എടുത്ത് പാറമേൽ വിരിച്ച് കൊയ്ത്തുകാലത്തിന്റെ ആരംഭംമുതൽ ആകാശത്തുനിന്ന് അവരുടെ മേൽ മഴപെയ്തതുവരെ പകൽ ആകാശത്തിലെ പക്ഷികളോ രാത്രി കാട്ടുമൃഗങ്ങളോ അവരെ തൊടുവാൻ സമ്മതിക്കാതിരുന്നു. (2 ശമുവേല്‍ 21:10).
ഏകദേശം അഞ്ചു മാസത്തോളം (കൊയ്ത്തുകാലത്തിന്റെ ആരംഭം മുതല്‍ മഴ പെയ്തതുവരെ) രിസ്പ അവളുടെ മക്കളുടെ ജീവനില്ലാത്ത ശരീരം സൂക്ഷിക്കുകയുണ്ടായി, കാട്ടുമൃഗങ്ങളോ പക്ഷികളോ അവരെ ഒരു ഇരയായി വിഴുങ്ങിക്കളയാതെ പരിപാലിച്ചു. അത് ദുഃഖകരമായ ഒരു കാഴ്ചയായിരുന്നു. ഇതെല്ലാം സംഭവിച്ചത് ശൌലിന്റെ അനാവശ്യമായ തീഷ്ണത നിമിത്തമായിരുന്നു. സ്ഥാനം മാറിയുള്ള തീഷ്ണത തലമുറയായുള്ള പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകും.
എന്നാൽ സെരൂയയുടെ മകനായ അബീശായി അവന്റെ സഹായത്തിനായി വന്ന് ഫെലിസ്ത്യനെ വെട്ടിക്കൊന്നു. (2 ശമുവേല്‍ 21:17).
ദാവീദിന്റെ ബലം ക്ഷയിച്ചപ്പോള്‍, ദൈവം മറ്റുള്ളവരുടെ ബലത്താല്‍ അവനെ സംരക്ഷിച്ചു. ഒരു ടീമിന്റെ ഭാഗമായിരിക്കുന്നത് എത്ര പ്രധാനപ്പെട്ട കാര്യമാണെന്ന് ഇത് നമ്മോടു പറയുന്നു. നാം താഴ്മയുള്ളവര്‍ ആയിരിക്കുവാന്‍ ഇത് ഇടയാക്കും.
18 അതിന്റെശേഷം ഗോബിൽവച്ച് വീണ്ടും ഫെലിസ്ത്യരോടു യുദ്ധം ഉണ്ടായി; അപ്പോൾ ഹൂശാത്യനായ സിബ്ബെഖായി മല്ലന്മാരുടെ മക്കളിൽ ഒരുവനായ സഫിനെ വെട്ടിക്കൊന്നു.19 ഗോബിൽവച്ച് പിന്നെയും ഫെലിസ്ത്യരോടു യുദ്ധം ഉണ്ടായി; അവിടെവച്ച് ബേത്ത്ലേഹെമ്യനായ യാരെ-ഓരെഗീമിന്റെ മകൻ എൽഹാനാൻ ഗിത്യനായ ഗൊല്യാത്തിന്റെ സഹോദരനെ വെട്ടിക്കൊന്നു; ഗോലിയാത്തിന്റെ സഹോദരന്റെ കുന്തത്തണ്ട് നെയ്ത്തുകാരുടെ പടപ്പുതടിപോലെ ആയിരുന്നു.20 പിന്നെയും ഗത്തിൽവച്ച് യുദ്ധം ഉണ്ടായി; അവിടെ ഒരു അതികായൻ ഉണ്ടായിരുന്നു; അവന്റെ ഓരോ കൈയ്ക്ക് ആറാറുവിരലും ഓരോ കാലിന് ആറാറുവിരലും ആകെ ഇരുപത്തിനാല് വിരൽ ഉണ്ടായിരുന്നു; ഇവനും രാഫയ്ക്കു ജനിച്ചവനായിരുന്നു.21 അവൻ യിസ്രായേലിനെ അധിക്ഷേപിച്ചപ്പോൾ ദാവീദിന്റെ സഹോദരനായ ശിമെയയുടെ മകൻ യോനാഥാൻ അവനെ കൊന്നുകളഞ്ഞു. (2 ശമുവേല്‍ 21:18-21).
അതിന്റെശേഷം ഇത് സംഭവിച്ചു
ഫെലിസ്ത്യ മല്ലന്മാരുടെമേലുള്ള വിജയത്തിന്റെ ഈ വിവരണം കാണിക്കുന്നത് ദാവീദിനെ കൂടാതെ യിസ്രായേലിന് മല്ലന്മാരെ കൊല്ലുവാന്‍ കഴിഞ്ഞുവെന്നാണ്.
സിബ്ബെഖായി, എൽഹാനാൻ, യോനാഥാൻ:
മല്ലന്മാരുമായുള്ള യുദ്ധം ദാവീദ് അവസാനിപ്പിച്ചതിനു ശേഷം, വീരമായ പരാക്രമം നടത്തുവാന്‍ വേണ്ടി ഈ പുരുഷന്മാര് പോയി. ഒരു തലമുറയിലെ ആത്മീക നേതൃത്വം ഉത്തരവാദിത്വത്തില്‍ നിന്നും പിരിഞ്ഞുപോകുമ്പോള്‍, അടുത്ത തലമുറയ്ക്ക് വേണ്ടി അഭിഷിക്തരായ നേതാക്കളെ ദൈവം തുടര്‍മാനമായി എഴുന്നേല്‍പ്പിക്കും.
നമ്മുടെ നിലവിലെ വിജയം ഇവിടെയും ഇപ്പോഴും മാത്രമുള്ള നേട്ടമല്ല, മറിച്ച് നമ്മുടെ കാല്‍ച്ചുവട് പിന്തുടരുന്ന തലമുറയ്ക്ക് അര്‍ത്ഥവത്തായ ചില കാര്യങ്ങള്‍ ഇത് കൈമാറ്റം ചെയ്യുന്നുണ്ട്.
ഈ നാല് പേരും ഗത്തിൽ രാഫയ്ക്കു ജനിച്ചവരായിരുന്നു. അവർ ദാവീദിന്റെയും അവന്റെ ഭൃത്യന്മാരുടെയും കയ്യാൽ കൊല്ലപ്പെട്ടു. (2 ശമുവേല്‍ 21:22).
ഈ നാലു മല്ലന്മാരുടെമേലുള്ള വിജയങ്ങളും ദാവീദിന്റെയും അവന്റെ ഭൃത്യന്മാരുടെയും, അവന്റെ ആധിപത്യത്തിന്റെ കീഴില്‍ ഉണ്ടായിരുന്നവരുടെ, കൈകളില്‍ നീതിയോടെ എല്പിക്കപ്പെട്ടു. ദാവീദിന് താന്‍ കാണിച്ച മാതൃകയിലൂടെ, അവന്റെ കാര്യനിര്വ്വഹണത്തിലൂടെ, അവന്റെ സ്വാധീനത്തിലൂടെ ഇതില്‍ ഒരു പങ്കു ഉണ്ടായിരുന്നു.
Chapters