എല്ക്കാനായ്ക്കു രണ്ടു ഭാര്യമാർ ഉണ്ടായിരുന്നു; ഒരുത്തിക്കു ഹന്നാ എന്നും മറ്റേവൾക്കു പെനിന്നാ എന്നും പേർ; പെനിന്നായ്ക്കു മക്കൾ ഉണ്ടായിരുന്നു; ഹന്നായ്ക്കോ മക്കൾ ഇല്ലായിരുന്നു. (1 ശമുവേല്‍ 1:2).
എല്ക്കാനയ്ക്ക് . . . . രണ്ടു ഭാര്യമാര്‍ ഉണ്ടായിരുന്നു: പൌരാണീക കാലത്ത് ഒന്നിലധികം ജീവിതപങ്കാളികള്‍ ഉണ്ടാകുന്നത് സാധാരണമായ ഒരു സംഗതിയായിരുന്നു. എന്നിരുന്നാലും വേദപുസ്തകം ബഹുഭാര്യാത്വത്തെ ഒരു ഉചിതമായ കാര്യമായി ഒരിക്കലും ചിത്രീകരിക്കുന്നില്ല. ബൈബിളില്‍, ബഹുഭാര്യാത്വം ഉണ്ടായിരുന്ന കുടുംബങ്ങളില്‍ എല്ലാം എപ്പോഴും കലഹവും സംഘര്‍ഷവും ഉണ്ടായിരുന്നതായി കാണുവാന്‍ സാധിക്കുന്നു.
അവൻ ശീലോവിൽ സൈന്യങ്ങളുടെ യഹോവയെ നമസ്കരിപ്പാനും അവനു യാഗം കഴിപ്പാനും തന്റെ പട്ടണത്തിൽനിന്ന് ആണ്ടുതോറും ശീലോവിലേക്കു പോക പതിവായിരുന്നു; ഏലിയുടെ രണ്ടു പുത്രന്മാരായി യഹോവയ്ക്കു പുരോഹിതന്മാരായിരുന്ന ഹൊഫ്നിയും ഫീനെഹാസും അവിടെ ഉണ്ടായിരുന്നു. (1 ശമുവേല്‍ 1:3).
ഈ പുരോഹിതന്മാര്ക്ക് ഉണ്ടായിരുന്ന കുപ്രസിദ്ധമായ പേര് നിമിത്തം അവരെ പേരുപറഞ്ഞു വിളിച്ചിരിക്കുന്നു. (1 ശമുവേല്‍ 2:17, 24). ഈ സന്ദര്‍ഭത്തിലെ അവരെകുറിച്ചുള്ള പരാമര്‍ശം, താരതമ്യം ചെയ്യുമ്പോള്‍, എല്ക്കാനാ എത്ര നീതിമാനായിരുന്നു എന്ന് മനസ്സിലാക്കാം. പുരോഹിതന്മാര് ദുഷ്ടന്മാര് ആയിരുന്നുവെങ്കിലും, അവന് യഹോവയ്ക്ക് യാഗങ്ങളെ അര്‍പ്പിച്ചു. യഹോവയെ സേവിക്കുന്നതില്‍ നിന്നും അത് അവനെ തടുത്തുക്കളഞ്ഞില്ല.
സഭയില്‍ ചില ആളുകള്‍ മത്സരത്തിലോ കളികളിലോ ഏര്‍പ്പെടുന്നു എന്നത് കര്‍ത്താവിനെ ഉത്സാഹത്തോടെ സേവിക്കുന്നതില്‍ നിന്നും നമ്മെ തടയരുത്.
ഹന്നായ്ക്കോ അവൻ ഹന്നായെ സ്നേഹിക്കകൊണ്ട് ഇരട്ടി ഓഹരി കൊടുക്കും. എന്നാൽ യഹോവ അവളുടെ ഗർഭം അടച്ചിരുന്നു. (1 ശമുവേല്‍ 1:5).
ലോകത്തിന്റെ സാമ്പത്തീക വ്യവസ്ഥ പറയുന്നു കഠിനാദ്ധ്വാനം ചെയ്യുക, സാമര്‍ത്ഥ്യം ഉള്ളവരായിരിക്കുക അപ്പോള്‍ നിങ്ങള്‍ക്ക് പ്രതിഫലം കിട്ടും. ഇതെല്ലാം നിങ്ങള്‍ തീരുമാനിക്കേണ്ട കാര്യമാണ്. ഇരട്ടി ഓഹരിയിലേക്കുള്ള പ്രധാന കാര്യം സ്നേഹമാണ്. ദൈവം ഹന്നയുടെ ഗര്‍ഭപാത്രം അടച്ചിരുന്നു എങ്കിലും എല്ക്കാനാ അവളെ സ്നേഹിച്ചു. ശരിയായ സ്നേഹം ചിലതു നിമിത്തമല്ല പിന്നെയോ പലതിനും അതീതമാണ്.
അവൾ യഹോവയുടെ ആലയത്തിലേക്കു പോകുന്ന സമയത്തൊക്കെയും ആണ്ടുതോറും അവൾ അങ്ങനെ ചെയ്തുപോന്നു. അവൾ അവളെ മുഷിപ്പിച്ചതുകൊണ്ട് അവൾ കരഞ്ഞു പട്ടിണി കിടന്നു. (1 ശമുവേല്‍ 1:7).
അവള് ദൈവാലയത്തിലേക്കു പോകുമ്പോള്‍ ഒക്കെയും അവള് ഉപവസിക്കുമായിരുന്നു. ഉപവാസത്തിലൂടെയും പ്രാര്‍ത്ഥനയിലൂടെയും ഒരു പ്രവാചകന് ജനിക്കുവാന്‍ ഇടയായിത്തീര്‍ന്നു.
അവൾ ഒരു നേർച്ചനേർന്നു; സൈന്യങ്ങളുടെ യഹോവേ, അടിയന്റെ സങ്കടം നോക്കി അടിയനെ ഓർക്കയും അടിയനെ മറക്കാതെ ഒരു പുരുഷസന്താനത്തെ നല്‍കുകയും ചെയ്താൽ അടിയൻ അവനെ അവന്റെ ജീവപര്യന്തം യഹോവയ്ക്കു കൊടുക്കും; അവന്റെ തലയിൽ ക്ഷൗരക്കത്തി തൊടുകയുമില്ല എന്നു പറഞ്ഞു. (1 ശമുവേല്‍ 1:11).
ദൈവം തനിക്കു ഒരു മകനെ തന്നാല്‍ അവനെ തിരികെ യഹോവയ്ക്ക് കൊടുത്തുകൊള്ളാമെന്നും അവനെ നാസീര്‍വ്രതക്കാരനായി വളര്‍ത്താമെന്നും ഹന്ന ദൈവത്തോടു ഒരു നേര്‍ച്ച നേര്‍ന്നു. സംഖ്യാപുസ്തകം 6 അനുസരിച്ച്, നാസീരായി ദൈവത്തിനു സമര്‍പ്പിക്കപ്പെട്ട ഒരു മനുഷ്യന് പുളിപ്പിച്ച പാനീയങ്ങളില്‍ നിന്നും അകന്നിരിക്കയും, തന്റെ തലമുടി ക്ഷൌര്യം ചെയ്യാതിരിക്കയും, ഒരു മൃതശരീരത്തിന്റെ അടുക്കല്‍ പോകാതിരിക്കയും വേണം.
ഹന്ന ഗര്‍ഭവതിയായി ശമുവേലിനു ജന്മം നല്കിയതിനുശേഷം, അവള് തന്റെ നേര്‍ച്ച ഓര്‍ക്കുകയും ശമുവേലിനെ ദൈവമുമ്പാകെ സമര്‍പ്പിക്കയും ചെയ്തു. അവള് ഒരു മകനുവേണ്ടി ദീര്‍ഘകാലം കാത്തിരുന്ന കാര്യം ഓര്‍ക്കുമ്പോള്‍ ഇതിനെ ഞാന്‍ അസാധാരണമായ സംഗതിയായി കാണുന്നു. അവള് ത്യാഗപൂര്‍വ്വം യഹോവയ്ക്ക് നല്കി. വേദപുസ്തകം മുഴുവന്‍ പരിശോധിച്ചാല്‍ പലരും തങ്ങള്‍ക്കു ഏറ്റവും വിലയേറിയതിനെ ദൈവത്തിനു കൊടുത്തതായി കാണുവാന്‍ സാധിക്കും.
ഹന്നാ ഹൃദയംകൊണ്ട് സംസാരിച്ചതിനാൽ അവളുടെ അധരം അനങ്ങിയതല്ലാതെ ശബ്ദം കേൾപ്പാനില്ലായിരുന്നു. (1 ശമുവേല്‍ 1:13).
അപ്പോസ്തലനായ പൌലോസ് ഇപ്രകാരം എഴുതിയിരിക്കുന്നു, "ഞാൻ അന്യഭാഷയിൽ പ്രാർഥിക്കുന്നു എങ്കിൽ എന്റെ ആത്മാവ് പ്രാർഥിക്കുന്നു; എന്റെ ബുദ്ധിയോ അഫലമായിരിക്കുന്നു. ആകയാൽ എന്ത്? ഞാൻ ആത്മാവുകൊണ്ട് പ്രാർഥിക്കും; ബുദ്ധികൊണ്ടും പ്രാർഥിക്കും; ആത്മാവുകൊണ്ടു പാടും; ബുദ്ധികൊണ്ടും പാടും. (1 കൊരിന്ത്യര്‍ 14:14-15).
അന്യഭാഷയില്‍ പ്രാര്‍ത്ഥിക്കുമ്പോള്‍, നമ്മുടെ അധരങ്ങളും ചുണ്ടുകളും അനങ്ങുകയും നമ്മുടെ ഹൃദയം സംസാരിക്കയും വേണം.
ഒരു ആണ്ടു കഴിഞ്ഞിട്ട് ഹന്നാ ഗർഭം ധരിച്ച് ഒരു മകനെ പ്രസവിച്ചു; ഞാൻ അവനെ യഹോവയോട് അപേക്ഷിച്ചുവാങ്ങി എന്നു പറഞ്ഞ് അവന് ശമൂവേൽ എന്നു പേരിട്ടു. (1 ശമുവേല്‍ 1:20).
ഇത് പെട്ടെന്ന് ഉണ്ടായ കാര്യമല്ല. മനസ്സുമടുക്കുവാന് മതിയായ കാരണം ഹന്നയ്ക്ക് ഉണ്ടായിരുന്നു, എന്നാല്‍ ദൈവത്തിന്റെ വാഗ്ദത്തം സംസാരിക്കപ്പെട്ടപ്പോള്, അത് നിറവേറാന്‍ കുറെ സമയം എടുത്തുവെങ്കില്‍ പോലും അവള്‍ക്കു വാഗ്ദത്തത്തിന്മേലുള്ള വിശ്വാസം നഷ്ടപെട്ടില്ല. വിശ്വാസത്താലും ക്ഷമയാലും ദൈവത്തിന്റെ വാഗ്ദത്തത്തെ അവകാശമാക്കുന്നവര്ക്കുള്ള ഒരു വലിയ ഉദാഹരണമാണ് ഹന്ന. (എബ്രായര്‍ 6:12).
എല്ക്കാനയ്ക്ക് . . . . രണ്ടു ഭാര്യമാര്‍ ഉണ്ടായിരുന്നു: പൌരാണീക കാലത്ത് ഒന്നിലധികം ജീവിതപങ്കാളികള്‍ ഉണ്ടാകുന്നത് സാധാരണമായ ഒരു സംഗതിയായിരുന്നു. എന്നിരുന്നാലും വേദപുസ്തകം ബഹുഭാര്യാത്വത്തെ ഒരു ഉചിതമായ കാര്യമായി ഒരിക്കലും ചിത്രീകരിക്കുന്നില്ല. ബൈബിളില്‍, ബഹുഭാര്യാത്വം ഉണ്ടായിരുന്ന കുടുംബങ്ങളില്‍ എല്ലാം എപ്പോഴും കലഹവും സംഘര്‍ഷവും ഉണ്ടായിരുന്നതായി കാണുവാന്‍ സാധിക്കുന്നു.
അവൻ ശീലോവിൽ സൈന്യങ്ങളുടെ യഹോവയെ നമസ്കരിപ്പാനും അവനു യാഗം കഴിപ്പാനും തന്റെ പട്ടണത്തിൽനിന്ന് ആണ്ടുതോറും ശീലോവിലേക്കു പോക പതിവായിരുന്നു; ഏലിയുടെ രണ്ടു പുത്രന്മാരായി യഹോവയ്ക്കു പുരോഹിതന്മാരായിരുന്ന ഹൊഫ്നിയും ഫീനെഹാസും അവിടെ ഉണ്ടായിരുന്നു. (1 ശമുവേല്‍ 1:3).
ഈ പുരോഹിതന്മാര്ക്ക് ഉണ്ടായിരുന്ന കുപ്രസിദ്ധമായ പേര് നിമിത്തം അവരെ പേരുപറഞ്ഞു വിളിച്ചിരിക്കുന്നു. (1 ശമുവേല്‍ 2:17, 24). ഈ സന്ദര്‍ഭത്തിലെ അവരെകുറിച്ചുള്ള പരാമര്‍ശം, താരതമ്യം ചെയ്യുമ്പോള്‍, എല്ക്കാനാ എത്ര നീതിമാനായിരുന്നു എന്ന് മനസ്സിലാക്കാം. പുരോഹിതന്മാര് ദുഷ്ടന്മാര് ആയിരുന്നുവെങ്കിലും, അവന് യഹോവയ്ക്ക് യാഗങ്ങളെ അര്‍പ്പിച്ചു. യഹോവയെ സേവിക്കുന്നതില്‍ നിന്നും അത് അവനെ തടുത്തുക്കളഞ്ഞില്ല.
സഭയില്‍ ചില ആളുകള്‍ മത്സരത്തിലോ കളികളിലോ ഏര്‍പ്പെടുന്നു എന്നത് കര്‍ത്താവിനെ ഉത്സാഹത്തോടെ സേവിക്കുന്നതില്‍ നിന്നും നമ്മെ തടയരുത്.
ഹന്നായ്ക്കോ അവൻ ഹന്നായെ സ്നേഹിക്കകൊണ്ട് ഇരട്ടി ഓഹരി കൊടുക്കും. എന്നാൽ യഹോവ അവളുടെ ഗർഭം അടച്ചിരുന്നു. (1 ശമുവേല്‍ 1:5).
ലോകത്തിന്റെ സാമ്പത്തീക വ്യവസ്ഥ പറയുന്നു കഠിനാദ്ധ്വാനം ചെയ്യുക, സാമര്‍ത്ഥ്യം ഉള്ളവരായിരിക്കുക അപ്പോള്‍ നിങ്ങള്‍ക്ക് പ്രതിഫലം കിട്ടും. ഇതെല്ലാം നിങ്ങള്‍ തീരുമാനിക്കേണ്ട കാര്യമാണ്. ഇരട്ടി ഓഹരിയിലേക്കുള്ള പ്രധാന കാര്യം സ്നേഹമാണ്. ദൈവം ഹന്നയുടെ ഗര്‍ഭപാത്രം അടച്ചിരുന്നു എങ്കിലും എല്ക്കാനാ അവളെ സ്നേഹിച്ചു. ശരിയായ സ്നേഹം ചിലതു നിമിത്തമല്ല പിന്നെയോ പലതിനും അതീതമാണ്.
അവൾ യഹോവയുടെ ആലയത്തിലേക്കു പോകുന്ന സമയത്തൊക്കെയും ആണ്ടുതോറും അവൾ അങ്ങനെ ചെയ്തുപോന്നു. അവൾ അവളെ മുഷിപ്പിച്ചതുകൊണ്ട് അവൾ കരഞ്ഞു പട്ടിണി കിടന്നു. (1 ശമുവേല്‍ 1:7).
അവള് ദൈവാലയത്തിലേക്കു പോകുമ്പോള്‍ ഒക്കെയും അവള് ഉപവസിക്കുമായിരുന്നു. ഉപവാസത്തിലൂടെയും പ്രാര്‍ത്ഥനയിലൂടെയും ഒരു പ്രവാചകന് ജനിക്കുവാന്‍ ഇടയായിത്തീര്‍ന്നു.
അവൾ ഒരു നേർച്ചനേർന്നു; സൈന്യങ്ങളുടെ യഹോവേ, അടിയന്റെ സങ്കടം നോക്കി അടിയനെ ഓർക്കയും അടിയനെ മറക്കാതെ ഒരു പുരുഷസന്താനത്തെ നല്‍കുകയും ചെയ്താൽ അടിയൻ അവനെ അവന്റെ ജീവപര്യന്തം യഹോവയ്ക്കു കൊടുക്കും; അവന്റെ തലയിൽ ക്ഷൗരക്കത്തി തൊടുകയുമില്ല എന്നു പറഞ്ഞു. (1 ശമുവേല്‍ 1:11).
ദൈവം തനിക്കു ഒരു മകനെ തന്നാല്‍ അവനെ തിരികെ യഹോവയ്ക്ക് കൊടുത്തുകൊള്ളാമെന്നും അവനെ നാസീര്‍വ്രതക്കാരനായി വളര്‍ത്താമെന്നും ഹന്ന ദൈവത്തോടു ഒരു നേര്‍ച്ച നേര്‍ന്നു. സംഖ്യാപുസ്തകം 6 അനുസരിച്ച്, നാസീരായി ദൈവത്തിനു സമര്‍പ്പിക്കപ്പെട്ട ഒരു മനുഷ്യന് പുളിപ്പിച്ച പാനീയങ്ങളില്‍ നിന്നും അകന്നിരിക്കയും, തന്റെ തലമുടി ക്ഷൌര്യം ചെയ്യാതിരിക്കയും, ഒരു മൃതശരീരത്തിന്റെ അടുക്കല്‍ പോകാതിരിക്കയും വേണം.
ഹന്ന ഗര്‍ഭവതിയായി ശമുവേലിനു ജന്മം നല്കിയതിനുശേഷം, അവള് തന്റെ നേര്‍ച്ച ഓര്‍ക്കുകയും ശമുവേലിനെ ദൈവമുമ്പാകെ സമര്‍പ്പിക്കയും ചെയ്തു. അവള് ഒരു മകനുവേണ്ടി ദീര്‍ഘകാലം കാത്തിരുന്ന കാര്യം ഓര്‍ക്കുമ്പോള്‍ ഇതിനെ ഞാന്‍ അസാധാരണമായ സംഗതിയായി കാണുന്നു. അവള് ത്യാഗപൂര്‍വ്വം യഹോവയ്ക്ക് നല്കി. വേദപുസ്തകം മുഴുവന്‍ പരിശോധിച്ചാല്‍ പലരും തങ്ങള്‍ക്കു ഏറ്റവും വിലയേറിയതിനെ ദൈവത്തിനു കൊടുത്തതായി കാണുവാന്‍ സാധിക്കും.
ഹന്നാ ഹൃദയംകൊണ്ട് സംസാരിച്ചതിനാൽ അവളുടെ അധരം അനങ്ങിയതല്ലാതെ ശബ്ദം കേൾപ്പാനില്ലായിരുന്നു. (1 ശമുവേല്‍ 1:13).
അപ്പോസ്തലനായ പൌലോസ് ഇപ്രകാരം എഴുതിയിരിക്കുന്നു, "ഞാൻ അന്യഭാഷയിൽ പ്രാർഥിക്കുന്നു എങ്കിൽ എന്റെ ആത്മാവ് പ്രാർഥിക്കുന്നു; എന്റെ ബുദ്ധിയോ അഫലമായിരിക്കുന്നു. ആകയാൽ എന്ത്? ഞാൻ ആത്മാവുകൊണ്ട് പ്രാർഥിക്കും; ബുദ്ധികൊണ്ടും പ്രാർഥിക്കും; ആത്മാവുകൊണ്ടു പാടും; ബുദ്ധികൊണ്ടും പാടും. (1 കൊരിന്ത്യര്‍ 14:14-15).
അന്യഭാഷയില്‍ പ്രാര്‍ത്ഥിക്കുമ്പോള്‍, നമ്മുടെ അധരങ്ങളും ചുണ്ടുകളും അനങ്ങുകയും നമ്മുടെ ഹൃദയം സംസാരിക്കയും വേണം.
ഒരു ആണ്ടു കഴിഞ്ഞിട്ട് ഹന്നാ ഗർഭം ധരിച്ച് ഒരു മകനെ പ്രസവിച്ചു; ഞാൻ അവനെ യഹോവയോട് അപേക്ഷിച്ചുവാങ്ങി എന്നു പറഞ്ഞ് അവന് ശമൂവേൽ എന്നു പേരിട്ടു. (1 ശമുവേല്‍ 1:20).
ഇത് പെട്ടെന്ന് ഉണ്ടായ കാര്യമല്ല. മനസ്സുമടുക്കുവാന് മതിയായ കാരണം ഹന്നയ്ക്ക് ഉണ്ടായിരുന്നു, എന്നാല്‍ ദൈവത്തിന്റെ വാഗ്ദത്തം സംസാരിക്കപ്പെട്ടപ്പോള്, അത് നിറവേറാന്‍ കുറെ സമയം എടുത്തുവെങ്കില്‍ പോലും അവള്‍ക്കു വാഗ്ദത്തത്തിന്മേലുള്ള വിശ്വാസം നഷ്ടപെട്ടില്ല. വിശ്വാസത്താലും ക്ഷമയാലും ദൈവത്തിന്റെ വാഗ്ദത്തത്തെ അവകാശമാക്കുന്നവര്ക്കുള്ള ഒരു വലിയ ഉദാഹരണമാണ് ഹന്ന. (എബ്രായര്‍ 6:12).
Chapters