അവൻ ദരിദ്രനെ പൊടിയിൽനിന്നു നിവിർത്തുന്നു; അഗതിയെ കുപ്പയിൽനിന്ന് ഉയർത്തുന്നു;
പ്രഭുക്കന്മാരോടുകൂടെ ഇരുത്തുവാനും മഹിമാസനം അവകാശമായി നല്കുവാനും തന്നെ.
ഭൂധരങ്ങൾ യഹോവയ്ക്കുള്ളവ; ഭൂമണ്ഡലത്തെ അവയുടെമേൽ വച്ചിരിക്കുന്നു. (1 ശമുവേല്‍ 2:8).
അമിതഭക്തരായ ചില ആളുകളുടെ അഭിപ്രായത്തില്‍, കര്‍ത്താവ് ഇവിടെ ചെയ്യുന്ന കാര്യം തെറ്റാണ് കാരണം അവന് ആളുകളെ സമ്പന്നരും ആക്കുന്നു.
എന്നാൽ ഏലിയുടെ പുത്രന്മാർ നീചന്മാരും യഹോവയെ ഓർക്കാത്തവരും ആയിരുന്നു. (1 ശമുവേല്‍ 2:12).
അവരുടെ നീചപ്രവര്‍ത്തിയുടെ കാരണം അവര്‍ ദൈവത്തെ നല്ലവണ്ണം അറിഞ്ഞിരുന്നില്ല എന്നതാണ്. അവര്‍ ദൈവത്തെ യഥാര്‍ത്ഥമായി അറിഞ്ഞിരുന്നുവെങ്കില്‍ അവര്‍ നീചന്മാര് ആയി മാറുകയില്ലായിരുന്നു. അവര്‍ ദൈവത്തെ അറിയുവാനുള്ള ഒരു പരിശ്രമം എങ്കിലും നടത്തിയിരുന്നുവെങ്കില്‍, വ്യത്യസ്തമായ ഒരു കഥ തന്നെ ഉണ്ടാകുമായിരുന്നു.
ഇങ്ങനെ ആ യൗവനക്കാർ യഹോവയുടെ വഴിപാടു നിന്ദിച്ചതുകൊണ്ട് അവരുടെ പാപം യഹോവയുടെ സന്നിധിയിൽ ഏറ്റവും വലിയതായിരുന്നു. (1 ശമുവേല്‍ 2:17).
എല്ലാ ലേവ്യരുടെയും സകല ആവശ്യങ്ങളും ജനങ്ങളുടെ ദശാംശം കൊണ്ട് നിറവേറ്റപ്പെടണം എന്ന് ന്യായപ്രമാണം വ്യവസ്ഥ ചെയ്യുന്നു. (സംഖ്യാപുസ്തകം 18:20-24; യോശുവ 13:14, 33). എലീയുടെ മക്കള്‍ പുരോഹിതന്മാര് ആയിരുന്നതുകൊണ്ട് അവരുടെ ആവശ്യങ്ങളും ഇങ്ങനെ നിറവേറ്റപ്പെടണമായിരുന്നു. എന്നാല്‍ എലീയുടെ മക്കള്‍ തങ്ങള്‍ക്ക് അധികാരത്തോടും, ലൈംഗീകതയോടും, അവകാശങ്ങളോടും, ഭരണത്തോടുമുള്ള ആസക്തിയെ സംതൃപ്തിപ്പെടുത്തുവാന്‍ തങ്ങളുടെ പദവിയെ ദുര്‍വിനിയോഗം ചെയ്തു. ജനങ്ങളോടും ആരാധനയോടുമുള്ള അവരുടെ നിന്ദയും നിഗളവും സകല പൌരോഹിത്യത്തിന്റെയും സത്യസന്ധതയെ ദുര്‍ബലപ്പെടുത്തുന്നതായിരുന്നു.
ദൈവത്തിനുള്ള വഴിപാടിനെ കര്‍ത്താവിന്റെ ദാസന്മാര് ശ്രദ്ധയോടെ കൈകാര്യം ചെയ്തില്ലെങ്കില്‍, ജനങ്ങള്‍ ദൈവത്തിന്റെ വഴിപാടിനെ വെറുക്കുവാന്‍ ഇടയായിത്തീരും. അപ്പോള്‍ ശത്രു ഇത് ഉപയോഗിക്കയും ആളുകളെ ദാരിദ്രത്തില്‍ നിര്‍ത്തുവാന്‍ വേണ്ടി സഭയ്ക്കകത്ത് വ്യത്യസ്തമായ ഉപദേശങ്ങള്‍ കടത്തിവിടുകയും ചെയ്യും.
22ഏലി വൃദ്ധനായാറെ അവന്റെ പുത്രന്മാർ എല്ലാ യിസ്രായേലിനോടും ചെയ്യുന്നതൊക്കെയും സമാഗമനകൂടാരത്തിന്റെ വാതിൽക്കൽ സേവ ചെയ്യുന്ന സ്ത്രീകളോടുകൂടെ ശയിക്കുന്നതും അവൻ കേട്ടു. 23അവൻ അവരോട്: നിങ്ങൾ ഈ വക ചെയ്യുന്നത് എന്ത്? നിങ്ങളുടെ ദുഷ്പ്രവൃത്തികളെക്കുറിച്ച് ഈ ജനമൊക്കെയും പറഞ്ഞു ഞാൻ കേൾക്കുന്നു. (1 ശമുവേല്‍ 2:22-23).
എലീയുടെ പുത്രന്മാരുടെ പാപങ്ങള്‍:
1. ഹൊഫ്നി (തന്റെ മുഷ്ടികൊണ്ട് പോരാടുന്നവന്)
2. ഫിനെഹാസ് (ലജ്ജയില്ലാത്ത വായുള്ളവന്)
1. അവര്‍ യഹോവയുടെ വഴിപാടിനെ തെറ്റായ നിലയില്‍ കൈകാര്യം ചെയ്തു.
2. സമാഗമനക്കുടാരത്തില്‍ സേവ ചെയ്യുവാനായി വന്ന സ്ത്രീകളോടുകൂടെ അവര്‍ ശയിച്ചു.
തന്റെ പുത്രന്മാര് ദുഷ്ടന്മാര് ആണെന്ന് എലീ അറിഞ്ഞു, എന്നാല്‍ അവരെ അതില്‍നിന്നും പിന്തിരിപ്പിക്കുവാനും തിരുത്തുവാനും വളരെ കുറച്ചു കാര്യം മാത്രമേ താന്‍ ചെയ്തുള്ളൂ, ദൈവത്തിന്റെ വിശുദ്ധമന്ദിരത്തിന്റെ സത്യസന്ധത വെല്ലുവിളിക്കപ്പെട്ടിട്ടുപോലും. മഹാപുരോഹിതന് എന്ന നിലയില്‍ എലീ തന്റെ മക്കളെ പുറത്താക്കുകയോ, നീക്കിക്കളയുകയോ ചെയ്തുകൊണ്ട് പ്രതികരിക്കണമായിരുന്നു (സംഖ്യാപുസ്തകം 15:22-31). ആ സാഹചര്യത്തെ എതിര്‍ക്കേണ്ട എന്ന് താന്‍ തീരുമാനിച്ചതില്‍ അത്ഭുതപ്പെടാനില്ല.
അവരുടെ സ്വാര്‍ത്ഥപരമായ പ്രവര്‍ത്തികളെ അവഗണിച്ചതുനിമിത്തം, എലീ തന്റെ പുത്രന്മാരുടെ ജീവിതവും മറ്റു അനേകരുടെ ജീവിതവും നശിക്കുവാന്‍ അനുവദിച്ചു. പ്രത്യേകിച്ച് നമുക്ക് വളരെ അടുത്തു ബന്ധമുള്ളവരുടെ ജീവിതത്തിലെ ഗൌരവമായ പാപത്തെ എതിര്‍ക്കുവാന്‍ പലപ്പോഴും പ്രയാസമാണ്. എന്നാല്‍ അതിന്റെ പ്രക്രിയയും പരിണിതഫലവും വേദനാജനകമാണെങ്കില്‍ പോലും, ഗൌരവതരമായ പ്രശ്നങ്ങള്‍ എതിര്‍ക്കപ്പെടേണ്ട സമയങ്ങളുണ്ട്.
പ്രഭുക്കന്മാരോടുകൂടെ ഇരുത്തുവാനും മഹിമാസനം അവകാശമായി നല്കുവാനും തന്നെ.
ഭൂധരങ്ങൾ യഹോവയ്ക്കുള്ളവ; ഭൂമണ്ഡലത്തെ അവയുടെമേൽ വച്ചിരിക്കുന്നു. (1 ശമുവേല്‍ 2:8).
അമിതഭക്തരായ ചില ആളുകളുടെ അഭിപ്രായത്തില്‍, കര്‍ത്താവ് ഇവിടെ ചെയ്യുന്ന കാര്യം തെറ്റാണ് കാരണം അവന് ആളുകളെ സമ്പന്നരും ആക്കുന്നു.
എന്നാൽ ഏലിയുടെ പുത്രന്മാർ നീചന്മാരും യഹോവയെ ഓർക്കാത്തവരും ആയിരുന്നു. (1 ശമുവേല്‍ 2:12).
അവരുടെ നീചപ്രവര്‍ത്തിയുടെ കാരണം അവര്‍ ദൈവത്തെ നല്ലവണ്ണം അറിഞ്ഞിരുന്നില്ല എന്നതാണ്. അവര്‍ ദൈവത്തെ യഥാര്‍ത്ഥമായി അറിഞ്ഞിരുന്നുവെങ്കില്‍ അവര്‍ നീചന്മാര് ആയി മാറുകയില്ലായിരുന്നു. അവര്‍ ദൈവത്തെ അറിയുവാനുള്ള ഒരു പരിശ്രമം എങ്കിലും നടത്തിയിരുന്നുവെങ്കില്‍, വ്യത്യസ്തമായ ഒരു കഥ തന്നെ ഉണ്ടാകുമായിരുന്നു.
ഇങ്ങനെ ആ യൗവനക്കാർ യഹോവയുടെ വഴിപാടു നിന്ദിച്ചതുകൊണ്ട് അവരുടെ പാപം യഹോവയുടെ സന്നിധിയിൽ ഏറ്റവും വലിയതായിരുന്നു. (1 ശമുവേല്‍ 2:17).
എല്ലാ ലേവ്യരുടെയും സകല ആവശ്യങ്ങളും ജനങ്ങളുടെ ദശാംശം കൊണ്ട് നിറവേറ്റപ്പെടണം എന്ന് ന്യായപ്രമാണം വ്യവസ്ഥ ചെയ്യുന്നു. (സംഖ്യാപുസ്തകം 18:20-24; യോശുവ 13:14, 33). എലീയുടെ മക്കള്‍ പുരോഹിതന്മാര് ആയിരുന്നതുകൊണ്ട് അവരുടെ ആവശ്യങ്ങളും ഇങ്ങനെ നിറവേറ്റപ്പെടണമായിരുന്നു. എന്നാല്‍ എലീയുടെ മക്കള്‍ തങ്ങള്‍ക്ക് അധികാരത്തോടും, ലൈംഗീകതയോടും, അവകാശങ്ങളോടും, ഭരണത്തോടുമുള്ള ആസക്തിയെ സംതൃപ്തിപ്പെടുത്തുവാന്‍ തങ്ങളുടെ പദവിയെ ദുര്‍വിനിയോഗം ചെയ്തു. ജനങ്ങളോടും ആരാധനയോടുമുള്ള അവരുടെ നിന്ദയും നിഗളവും സകല പൌരോഹിത്യത്തിന്റെയും സത്യസന്ധതയെ ദുര്‍ബലപ്പെടുത്തുന്നതായിരുന്നു.
ദൈവത്തിനുള്ള വഴിപാടിനെ കര്‍ത്താവിന്റെ ദാസന്മാര് ശ്രദ്ധയോടെ കൈകാര്യം ചെയ്തില്ലെങ്കില്‍, ജനങ്ങള്‍ ദൈവത്തിന്റെ വഴിപാടിനെ വെറുക്കുവാന്‍ ഇടയായിത്തീരും. അപ്പോള്‍ ശത്രു ഇത് ഉപയോഗിക്കയും ആളുകളെ ദാരിദ്രത്തില്‍ നിര്‍ത്തുവാന്‍ വേണ്ടി സഭയ്ക്കകത്ത് വ്യത്യസ്തമായ ഉപദേശങ്ങള്‍ കടത്തിവിടുകയും ചെയ്യും.
22ഏലി വൃദ്ധനായാറെ അവന്റെ പുത്രന്മാർ എല്ലാ യിസ്രായേലിനോടും ചെയ്യുന്നതൊക്കെയും സമാഗമനകൂടാരത്തിന്റെ വാതിൽക്കൽ സേവ ചെയ്യുന്ന സ്ത്രീകളോടുകൂടെ ശയിക്കുന്നതും അവൻ കേട്ടു. 23അവൻ അവരോട്: നിങ്ങൾ ഈ വക ചെയ്യുന്നത് എന്ത്? നിങ്ങളുടെ ദുഷ്പ്രവൃത്തികളെക്കുറിച്ച് ഈ ജനമൊക്കെയും പറഞ്ഞു ഞാൻ കേൾക്കുന്നു. (1 ശമുവേല്‍ 2:22-23).
എലീയുടെ പുത്രന്മാരുടെ പാപങ്ങള്‍:
1. ഹൊഫ്നി (തന്റെ മുഷ്ടികൊണ്ട് പോരാടുന്നവന്)
2. ഫിനെഹാസ് (ലജ്ജയില്ലാത്ത വായുള്ളവന്)
1. അവര്‍ യഹോവയുടെ വഴിപാടിനെ തെറ്റായ നിലയില്‍ കൈകാര്യം ചെയ്തു.
2. സമാഗമനക്കുടാരത്തില്‍ സേവ ചെയ്യുവാനായി വന്ന സ്ത്രീകളോടുകൂടെ അവര്‍ ശയിച്ചു.
തന്റെ പുത്രന്മാര് ദുഷ്ടന്മാര് ആണെന്ന് എലീ അറിഞ്ഞു, എന്നാല്‍ അവരെ അതില്‍നിന്നും പിന്തിരിപ്പിക്കുവാനും തിരുത്തുവാനും വളരെ കുറച്ചു കാര്യം മാത്രമേ താന്‍ ചെയ്തുള്ളൂ, ദൈവത്തിന്റെ വിശുദ്ധമന്ദിരത്തിന്റെ സത്യസന്ധത വെല്ലുവിളിക്കപ്പെട്ടിട്ടുപോലും. മഹാപുരോഹിതന് എന്ന നിലയില്‍ എലീ തന്റെ മക്കളെ പുറത്താക്കുകയോ, നീക്കിക്കളയുകയോ ചെയ്തുകൊണ്ട് പ്രതികരിക്കണമായിരുന്നു (സംഖ്യാപുസ്തകം 15:22-31). ആ സാഹചര്യത്തെ എതിര്‍ക്കേണ്ട എന്ന് താന്‍ തീരുമാനിച്ചതില്‍ അത്ഭുതപ്പെടാനില്ല.
അവരുടെ സ്വാര്‍ത്ഥപരമായ പ്രവര്‍ത്തികളെ അവഗണിച്ചതുനിമിത്തം, എലീ തന്റെ പുത്രന്മാരുടെ ജീവിതവും മറ്റു അനേകരുടെ ജീവിതവും നശിക്കുവാന്‍ അനുവദിച്ചു. പ്രത്യേകിച്ച് നമുക്ക് വളരെ അടുത്തു ബന്ധമുള്ളവരുടെ ജീവിതത്തിലെ ഗൌരവമായ പാപത്തെ എതിര്‍ക്കുവാന്‍ പലപ്പോഴും പ്രയാസമാണ്. എന്നാല്‍ അതിന്റെ പ്രക്രിയയും പരിണിതഫലവും വേദനാജനകമാണെങ്കില്‍ പോലും, ഗൌരവതരമായ പ്രശ്നങ്ങള്‍ എതിര്‍ക്കപ്പെടേണ്ട സമയങ്ങളുണ്ട്.
Chapters